സുഭാഷിതങ്ങൾ 30:1-33

    • ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുത്‌ (8)

    • ഒരിക്കലും തൃപ്‌തി വരാത്തവ (15, 16)

    • ഒരു അടയാളവും ബാക്കിവെക്കാത്തവ (18, 19)

    • വ്യഭിചാരിയായ സ്‌ത്രീ (20)

    • സഹജജ്ഞാനമുള്ള ജീവികൾ (24)

30  യാക്കെയുടെ മകനായ ആഗൂർ ഇഥീയേലിനോട്‌, ഇഥീയേലിനോടും ഊകാലിനോടും, പറഞ്ഞ വാക്കുകളിൽ അടങ്ങിയിരിക്കുന്ന ഗൗരവമുള്ള സന്ദേശം.   ഞാൻ മറ്റെല്ലാവരെക്കാളും അറിവില്ലാത്തവനാണ്‌;+ഒരു മനുഷ്യനുണ്ടായിരിക്കേണ്ട വകതിരിവ്‌ എനിക്കില്ല.   ഞാൻ ജ്ഞാനം പഠിച്ചിട്ടില്ല;അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല.   സ്വർഗത്തിലേക്കു കയറിപ്പോകുകയും തിരിച്ചുവരുകയും ചെയ്‌തത്‌ ആരാണ്‌?+ കാറ്റിനെ കൈകളിൽ പിടിച്ചത്‌ ആരാണ്‌? സമുദ്രത്തെ തന്റെ വസ്‌ത്രത്തിൽ പൊതിഞ്ഞത്‌ ആരാണ്‌?+ ഭൂമിയുടെ അതിരുകളെല്ലാം സ്ഥാപിച്ചത്‌* ആരാണ്‌?+ അവന്റെ പേര്‌ എന്താണ്‌? അവന്റെ മകന്റെ പേര്‌ എന്താണ്‌? അറിയാമെങ്കിൽ പറയുക!   ദൈവത്തിന്റെ വാക്കുകളെല്ലാം ശുദ്ധമാണ്‌.+ തന്നിൽ ആശ്രയിക്കുന്നവർക്കു ദൈവം ഒരു പരിചയാണ്‌.+   ദൈവത്തിന്റെ വാക്കുകളോട്‌ ഒന്നും കൂട്ടിച്ചേർക്കരുത്‌;+ചേർത്താൽ ദൈവം നിന്നെ ശാസിക്കും;നീ നുണയനായി അറിയപ്പെടും.   രണ്ടു കാര്യം ഞാൻ അങ്ങയോടു ചോദിക്കുന്നു; എനിക്കു ജീവനുള്ളിടത്തോളം അതു സാധിച്ചുതരേണം.   അസത്യവും നുണകളും എന്നിൽനിന്ന്‌ ദൂരെ അകറ്റേണമേ.+ ദാരിദ്ര്യമോ സമ്പത്തോ തരാതെ എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.+   അല്ലെങ്കിൽ ഞാൻ തൃപ്‌തനായിട്ട്‌, “ആരാണ്‌ യഹോവ”+ എന്നു ചോദിച്ച്‌ അങ്ങയെ തള്ളിപ്പറയാനും ഞാൻ ദരിദ്രനായിത്തീർന്നിട്ട്‌, മോഷണം നടത്തി ദൈവനാമത്തിന്‌ അപമാനം വരുത്താനും ഇടവരുമല്ലോ. 10  വേലക്കാരനെക്കുറിച്ച്‌ അവന്റെ യജമാനനോടു കുറ്റം പറയരുത്‌;അവൻ നിന്നെ ശപിക്കും, നീ കുറ്റക്കാരനാണെന്നു തെളിയും.+ 11  അപ്പനെ ശപിക്കുന്ന, അമ്മയെ ആദരിക്കാത്ത ഒരു തലമുറയുണ്ട്‌.+ 12  തങ്ങളുടെ അഴുക്കു* കഴുകിക്കളയാത്തവരെങ്കിലുംസ്വന്തം കണ്ണിൽ ശുദ്ധരായ ഒരു തലമുറ.+ 13  കണ്ണുകൾകൊണ്ട്‌ അഹങ്കാരത്തോടെ നോക്കുന്ന,മിഴികളിൽ അഹംഭാവം നിറഞ്ഞിരിക്കുന്ന+ ഒരു തലമുറ. 14  വാളുകൾപോലുള്ള പല്ലുകളുംഅറവുകത്തിപോലുള്ള താടിയെല്ലുകളും ഉള്ള ഒരു തലമുറ.ഭൂമിയിലെ എളിയവരെയും മനുഷ്യകുലത്തിലെ ദരിദ്രരെയും അവർ വിഴുങ്ങുന്നു.+ 15  “തരൂ! തരൂ!” എന്നു പറഞ്ഞ്‌ കരയുന്ന രണ്ടു പെൺമക്കൾ അട്ടയ്‌ക്കുണ്ട്‌. ഒരിക്കലും തൃപ്‌തി വരാത്തവ മൂന്നുണ്ട്‌,“മതി” എന്ന്‌ ഒരിക്കലും പറയാത്തവ നാലുണ്ട്‌: 16  ശവക്കുഴിയും*+ വന്ധ്യയുടെ ഗർഭപാത്രവുംവെള്ളമില്ലാത്ത ദേശവും“മതി” എന്ന്‌ ഒരിക്കലും പറയാത്ത തീയും. 17  അപ്പനെ പരിഹസിക്കുകയും അമ്മയോടുള്ള അനുസരണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യുന്നവന്റെ കണ്ണ്‌താഴ്‌വരയിലെ* മലങ്കാക്കകൾ കൊത്തിപ്പറിക്കും;കഴുകൻകുഞ്ഞുങ്ങൾ അതു തിന്നും.+ 18  മൂന്നു കാര്യങ്ങൾ എന്റെ ബുദ്ധിക്ക്‌ അതീതമാണ്‌;*നാലു കാര്യങ്ങൾ എനിക്കു മനസ്സിലായിട്ടില്ല: 19  ആകാശത്തിലൂടെ കഴുകൻ പറക്കുന്ന വഴിയും,പാറയിലൂടെ പാമ്പ്‌ ഇഴയുന്ന പാതയും,നടുക്കടലിലൂടെ കപ്പൽ സഞ്ചരിക്കുന്ന മാർഗവും,യുവതിയോടൊപ്പമുള്ള പുരുഷന്റെ വഴിയും. 20  വ്യഭിചാരിയായ സ്‌ത്രീയുടെ വഴി ഇതാണ്‌: അവൾ തിന്നിട്ട്‌ വായ്‌ തുടയ്‌ക്കുന്നു;എന്നിട്ട്‌, “ഞാൻ തെറ്റൊന്നും ചെയ്‌തിട്ടില്ല” എന്നു പറയുന്നു.+ 21  ഭൂമിയെ വിറപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്‌;അതിനു സഹിക്കാനാകാത്ത നാലു കാര്യങ്ങളുണ്ട്‌: 22  അടിമ രാജാവായി ഭരിക്കുന്നതും,+വിഡ്‌ഢി മൂക്കുമുട്ടെ ആഹാരം കഴിക്കുന്നതും, 23  എല്ലാവരും വെറുക്കുന്നവളെ* ഭാര്യയാക്കുന്നതും,ദാസി യജമാനത്തിയുടെ സ്ഥാനത്ത്‌ വരുന്നതും.*+ 24  തീരെ വലുപ്പം കുറഞ്ഞവയെങ്കിലുംസഹജജ്ഞാനമുള്ള* നാലു ജീവികൾ ഭൂമിയിലുണ്ട്‌:+ 25  ഉറുമ്പുകൾ ശക്തിയുള്ള ജീവികളല്ല;എങ്കിലും അവ വേനൽക്കാലത്ത്‌ ആഹാരം തയ്യാറാക്കുന്നു.+ 26  പാറമുയലുകൾ+ കരുത്തരായ ജന്തുക്കളല്ല;എങ്കിലും അവ പാറയിൽ വീട്‌ ഉണ്ടാക്കുന്നു.+ 27  വെട്ടുക്കിളികൾക്കു+ രാജാവില്ല;എങ്കിലും അവ സംഘടിതമായി* നീങ്ങുന്നു.+ 28  പല്ലി*+ പറ്റിപ്പിടിച്ച്‌ നടക്കുന്നു;രാജകൊട്ടാരങ്ങളിലേക്കു പോകുന്നു. 29  പ്രൗഢിയോടെ നടക്കുന്ന മൂന്നു കൂട്ടരുണ്ട്‌;പ്രൗഢിയോടെ സഞ്ചരിക്കുന്ന നാലു കൂട്ടരുണ്ട്‌: 30  ആരുടെയും മുന്നിൽനിന്ന്‌ ഭയന്നോടാത്ത,മൃഗങ്ങളിൽ ഏറ്റവും കരുത്തനായ സിംഹം;+ 31  വേട്ടപ്പട്ടി; ആൺകോലാട്‌;സൈന്യസമേതനായി വരുന്ന രാജാവ്‌. 32  നീ ബുദ്ധിശൂന്യമായി സ്വയം ഉയർത്തിയിട്ടുണ്ടെങ്കിൽ,+അങ്ങനെ ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ,കൈകൊണ്ട്‌ വായ്‌ പൊത്തുക.+ 33  പാൽ കടഞ്ഞാൽ വെണ്ണ കിട്ടും;മൂക്കു ഞെക്കിയാൽ ചോര വരും;കോപം ഊതിക്കത്തിച്ചാൽ കലഹം ഉണ്ടാകും.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർത്തിയത്‌.”
അക്ഷ. “വിസർജ്യം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നീർച്ചാലിലെ.”
അഥവാ “എനിക്കു വലിയ അത്ഭുതമായി തോന്നുന്നു.”
അഥവാ “ആർക്കും ഇഷ്ടമില്ലാത്തവളെ.”
അഥവാ “സ്ഥാനം കൈയടക്കുന്നതും.”
അഥവാ “അസാമാന്യജ്ഞാനമുള്ള.”
അഥവാ “സംഘംസംഘമായി.”
അതായത്‌, ഗെക്കോ ഇനത്തിൽപ്പെട്ട പല്ലി.