സുഭാഷിതങ്ങൾ 4:1-27

  • ഒരു അപ്പന്റെ ജ്ഞാനോപദേശം (1-27)

    • ജ്ഞാനം സമ്പാദിക്കുന്നതാണ്‌ ഏറ്റവും പ്രധാനം (7)

    • ദുഷ്ടന്മാരുടെ വഴി ഒഴിവാക്കുക (14, 15)

    • നീതിമാന്മാരുടെ പാത കൂടുതൽ തെളിഞ്ഞുവരുന്നു (18)

    • ‘ഹൃദയം കാത്തുസൂക്ഷിക്കുക’ (23)

4  മക്കളേ, അപ്പന്റെ ശിക്ഷണം ശ്രദ്ധിക്കുക;+അവ ശ്രദ്ധിച്ചുകേട്ട്‌ വകതിരിവ്‌ നേടുക.   ഞാൻ നിങ്ങൾക്കു നല്ല ഉപദേശങ്ങൾ പകർന്നുതരാം;ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ* മറന്നുകളയരുത്‌.+   ഞാൻ അപ്പനോട്‌ അനുസരണമുള്ള ഒരു നല്ല മകനായിരുന്നു;+ഞാൻ അമ്മയുടെ കണ്ണിലുണ്ണിയായിരുന്നു.+   എന്റെ അപ്പൻ എന്നെ ഇങ്ങനെ പഠിപ്പിച്ചു: “എന്റെ വാക്കുകൾ നിന്റെ ഹൃദയത്തിൽ എപ്പോഴുമുണ്ടായിരിക്കണം.+ എന്റെ കല്‌പനകൾ അനുസരിച്ച്‌ ദീർഘായുസ്സു നേടുക.+   ജ്ഞാനം നേടുക, വകതിരിവ്‌ സമ്പാദിക്കുക.+ ഇതു മറക്കരുത്‌, ഞാൻ പറയുന്ന കാര്യങ്ങൾ വിട്ടുമാറരുത്‌.   ജ്ഞാനം ഉപേക്ഷിക്കരുത്‌, അതു നിന്നെ സംരക്ഷിക്കും. അതിനെ സ്‌നേഹിക്കുക, അതു നിന്നെ കാക്കും.   ജ്ഞാനമാണ്‌ ഏറ്റവും പ്രധാനം;+ അതുകൊണ്ട്‌ ജ്ഞാനം സമ്പാദിക്കുക;മറ്റ്‌ എന്തു നേടിയാലും ശരി, വകതിരിവ്‌ നേടാൻ മറക്കരുത്‌.+   അതിനെ വിലപ്പെട്ടതായി കാണുക, അതു നിന്നെ ഉയരങ്ങളിൽ എത്തിക്കും;+ നീ അതിനെ ആശ്ലേഷിച്ചിരിക്കകൊണ്ട്‌ അതു നിനക്ക്‌ ആദരവ്‌ നേടിത്തരും.+   അതു നിന്റെ തലയിൽ മനോഹരമായ ഒരു പുഷ്‌പകിരീടം അണിയിക്കും;അതു നിന്നെ ആകർഷകമായ ഒരു കിരീടം ധരിപ്പിക്കും.” 10  മകനേ, എന്റെ വാക്കുകൾ കേട്ട്‌ അവ സ്വീകരിക്കുക;അതു നിനക്കു ദീർഘായുസ്സു നേടിത്തരും.+ 11  ഞാൻ നിന്നെ ജ്ഞാനത്തിന്റെ+ വഴികളിലൂടെ നയിക്കും;നേരിന്റെ പാതകളിലൂടെ+ നടത്തും. 12  നടക്കുമ്പോൾ നിന്റെ കാലുകൾക്കു മുന്നിൽ തടസ്സങ്ങളുണ്ടാകില്ല;ഓടുമ്പോൾ നിന്റെ കാലിടറില്ല. 13  ശിക്ഷണം ഉപേക്ഷിക്കരുത്‌,+ അതു മുറുകെ പിടിക്കുക; അതു കാത്തുസൂക്ഷിക്കുക, അതു നിന്റെ ജീവനാണ്‌.+ 14  ദുഷ്ടന്മാരുടെ വഴിയിൽ പ്രവേശിക്കുകയോദുഷ്ടത ചെയ്യുന്നവരുടെ പാതയിൽ നടക്കുകയോ അരുത്‌.+ 15  അത്‌ ഒഴിവാക്കുക, അതുവഴി പോകരുത്‌;+അതിൽ കടക്കാതെ മാറിപ്പോകുക.+ 16  തിന്മ ചെയ്യാതെ അവർക്ക്‌ ഉറങ്ങാനാകില്ല; ആരുടെയെങ്കിലും നാശം കാണാതെ അവർക്ക്‌ ഉറക്കം വരില്ല. 17  അവർ ദുഷ്ടതയുടെ അപ്പം തിന്നുന്നു;അക്രമത്തിന്റെ വീഞ്ഞു കുടിക്കുന്നു. 18  എന്നാൽ നീതിമാന്മാരുടെ പാത പ്രഭാതത്തിൽ തെളിയുന്ന വെളിച്ചംപോലെയാണ്‌;നട്ടുച്ചവരെ അതു കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു.+ 19  ദുഷ്ടന്മാരുടെ പാത ഇരുട്ടുപോലെയാണ്‌;എന്തിൽ തട്ടിയാണു വീഴുന്നതെന്ന്‌* അവർക്കു മനസ്സിലാകുന്നില്ല. 20  മകനേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.* 21  നീ അവ നിസ്സാരമായി കാണരുത്‌;*അവ നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ സൂക്ഷിക്കുക.+ 22  അവ കണ്ടെത്തുന്നവർക്കു+ ജീവൻ ലഭിക്കുന്നു;അവ അവരുടെ ശരീരത്തിന്‌ ആരോഗ്യം നൽകുന്നു. 23  മറ്റ്‌ എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്‌;+അതിൽനിന്നാണു ജീവന്റെ ഉറവുകൾ ആരംഭിക്കുന്നത്‌. 24  ഒരിക്കലും വക്രതയോടെ സംസാരിക്കരുത്‌;വഞ്ചന നിറഞ്ഞ സംഭാഷണം പാടേ ഒഴിവാക്കുക.+ 25  നിന്റെ കണ്ണുകൾ നേരെ നോക്കട്ടെ,അവ നേരെ മുന്നിലേക്കു നോക്കട്ടെ.+ 26  നീ നടക്കുന്ന പാത നിരപ്പാക്കുക;*+അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും. 27  നീ ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്‌.+ നിന്റെ കാലുകൾ തിന്മയിൽനിന്ന്‌ അകറ്റുക.

അടിക്കുറിപ്പുകള്‍

അഥവാ “എന്റെ നിയമം.”
അഥവാ “എങ്ങനെയാണു കാലിടറുന്നതെന്ന്‌.”
അക്ഷ. “എന്റെ വാക്കുകൾക്കു ചെവി ചായിക്കുക.”
അഥവാ “അവ നിന്റെ കൺമുന്നിൽനിന്ന്‌ മാറിപ്പോകരുത്‌.”
മറ്റൊരു സാധ്യത “ശ്രദ്ധയോടെ പരിശോധിക്കുക.”