സുഭാഷിതങ്ങൾ 5:1-23

  • അസാന്മാർഗികളായ സ്‌ത്രീകളെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ (1-14)

  • നിന്റെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക (15-23)

5  മകനേ, എന്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക; ഞാൻ വകതിരിവിനെക്കുറിച്ച്‌+ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.*   അങ്ങനെ നിനക്കു ചിന്താശേഷി കാത്തുസൂക്ഷിക്കാം;നാവുകൊണ്ട്‌ അറിവ്‌ സംരക്ഷിക്കാം.+   വഴിപിഴച്ച സ്‌ത്രീയുടെ* ചുണ്ടുകൾ തേനടപോലെ, അതിൽനിന്ന്‌ തേൻ ഇറ്റിറ്റുവീഴുന്നു;+അവളുടെ വായ്‌ എണ്ണയെക്കാൾ മൃദുവാണ്‌.+   എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌ക്കും;+ഇരുവായ്‌ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളാകും.+   അവളുടെ കാലുകൾ മരണത്തിലേക്ക്‌ ഇറങ്ങുന്നു; അവളുടെ കാലടികൾ നേരെ ശവക്കുഴിയിലേക്കു* പോകുന്നു.   ജീവന്റെ പാതയെക്കുറിച്ച്‌ അവൾ ചിന്തിക്കുന്നതേ ഇല്ല; അവൾ അലഞ്ഞുനടക്കുന്നു, എങ്ങോട്ടാണു പോകുന്നതെന്ന്‌ അവൾക്ക്‌ അറിയില്ല.   അതുകൊണ്ട്‌ മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;എന്റെ വാക്കുകൾ വിട്ടുമാറരുത്‌.   അവളിൽനിന്ന്‌ അകന്നുനിൽക്കുക;അവളുടെ വീട്ടുവാതിലിന്‌ അരികിലേക്കു ചെല്ലരുത്‌.+   ചെന്നാൽ നിന്റെ അന്തസ്സു പൊയ്‌പോകും;+ക്രൂരതയുടെ വർഷങ്ങൾ നിനക്കു കൊയ്യേണ്ടിവരും.+ 10  അന്യർ നിന്റെ സമ്പത്തു* മുഴുവൻ കൊണ്ടുപോകും;+നീ അധ്വാനിച്ച്‌ ഉണ്ടാക്കിയത്‌ അന്യദേശക്കാരന്റെ വീട്ടിലേക്കു പോകും. 11  ജീവിതാവസാനത്തിൽ നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾനീ വേദനയോടെ ഞരങ്ങും.+ 12  നീ ഇങ്ങനെ പറയും: “ഞാൻ ശിക്ഷണം വെറുത്തല്ലോ; എന്റെ ഹൃദയം ശാസന സ്വീകരിച്ചില്ല. 13  എന്നെ ഉപദേശിച്ചവരുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല;എന്നെ പഠിപ്പിച്ചവർ പറഞ്ഞതു ഞാൻ കേട്ടില്ല. 14  സഭ മുഴുവൻ കാൺകെ*ഞാൻ വിനാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.”+ 15  സ്വന്തം ജലസംഭരണിയിലെ വെള്ളവുംസ്വന്തം കിണറ്റിൽനിന്ന്‌ ഒഴുകുന്ന ജലവും* കുടിക്കുക.+ 16  എന്തിനു നിന്റെ നീരുറവകൾ ശാഖകളായി പുറത്തേക്ക്‌ ഒഴുകണം?നിന്റെ അരുവികൾ പൊതുസ്ഥലത്തേക്ക്‌* ഒഴുകിച്ചെല്ലണം?+ 17  അവ നിന്റേതു മാത്രമായിരിക്കട്ടെ;നീ എന്തിന്‌ അന്യരുമായി അവ പങ്കുവെക്കണം?+ 18  നിന്റെ ഉറവ* അനുഗൃഹീതമായിരിക്കട്ടെ,നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക.+ 19  അവൾ സ്‌നേഹമയിയായ പേടമാനെയും വശ്യതയാർന്ന മലയാടിനെയും പോലെയാണ്‌;+ അവളുടെ സ്‌തനങ്ങൾ എന്നും നിന്നെ സന്തോഷിപ്പിക്കട്ടെ;* നീ എപ്പോഴും അവളുടെ സ്‌നേഹത്തിൽ മതിമയങ്ങട്ടെ.+ 20  എന്തിനാണു മകനേ, നീ വഴിപിഴച്ച സ്‌ത്രീയിൽ* മതിമയങ്ങുന്നത്‌?എന്തിനു നീ അസാന്മാർഗിയായ സ്‌ത്രീയുടെ*+ മാറിടം പുണരണം? 21  യഹോവയുടെ കണ്ണുകൾ മനുഷ്യന്റെ വഴികൾ കാണുന്നു;ദൈവം അവന്റെ പാതകളെല്ലാം പരിശോധിക്കുന്നു.+ 22  ദുഷ്ടൻ സ്വന്തം തെറ്റുകളിൽ കുടുങ്ങുന്നു;അവൻ സ്വന്തം പാപങ്ങളുടെ കയറിൽ കുരുങ്ങും.+ 23  ശിക്ഷണം ലഭിക്കാത്തതുകൊണ്ട്‌ അവൻ മരിച്ചുപോകും;അവന്റെ മഹാവിഡ്‌ഢിത്തം കാരണം അവനു വഴിതെറ്റും.

അടിക്കുറിപ്പുകള്‍

അക്ഷ. “പറയുന്നതിനു ചെവി ചായിക്കുക.”
അക്ഷ. “അന്യസ്‌ത്രീയുടെ.” സുഭ 2:16 കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശക്തി.”
അക്ഷ. “സഭയുടെയും സമൂഹത്തിന്റെയും മധ്യേ.”
അഥവാ “കിണറ്റിൽനിന്നുള്ള ശുദ്ധജലവും.”
അഥവാ “പൊതുചത്വരങ്ങളിലേക്ക്‌.”
അഥവാ “ജലസ്രോതസ്സ്‌.”
അഥവാ “ലഹരി പിടിപ്പിക്കട്ടെ.”
അക്ഷ. “അന്യസ്‌ത്രീയിൽ.” സുഭ 2:16 കാണുക.
അക്ഷ. “വിദേശസ്‌ത്രീയുടെ.” സുഭ 2:16 കാണുക.