സെഖര്യ 6:1-15

  • ദിവ്യദർശനം 8: നാലു രഥങ്ങൾ (1-8)

  • നാമ്പ്‌, രാജാവും പുരോഹിതനും ആകും (9-15)

6  പിന്നെ ഞാൻ നോക്കിയപ്പോൾ ചെമ്പുകൊണ്ടുള്ള രണ്ടു പർവതങ്ങൾക്കിടയിൽനിന്ന്‌ നാലു രഥങ്ങൾ വരുന്നതു കണ്ടു.  ആദ്യത്തെ രഥത്തിൽ ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിൽ കറുത്ത കുതിരകളെയും+  മൂന്നാമത്തെ രഥത്തിൽ വെള്ളക്കുതിരകളെയും നാലാമത്തെ രഥത്തിൽ പുള്ളികളും കലകളും ഉള്ള കുതിരകളെയും കെട്ടിയിരുന്നു.+  “യജമാനനേ, എന്താണ്‌ ഇവയൊക്കെ” എന്നു ഞാൻ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോടു ചോദിച്ചു.  ദൂതൻ പറഞ്ഞു: “മുഴുഭൂമിയുടെയും നാഥന്റെ മുന്നിൽ ഹാജരായിട്ട്‌ വരുന്ന സ്വർഗത്തിലെ+ നാല്‌ ആത്മവ്യക്തികളാണ്‌ ഇവ.+  കറുത്ത കുതിരകളെ കെട്ടിയിരിക്കുന്ന രഥം വടക്കേ ദേശത്തേക്കാണു പോകുന്നത്‌.+ വെള്ളക്കുതിരകൾ കടലിന്‌ അക്കരയ്‌ക്കും പുള്ളികളുള്ളവ തെക്കേ ദേശത്തേക്കും പോകുന്നു.  കലകളുള്ളവ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിക്കാൻ വെമ്പൽകൊണ്ടു.” ദൂതൻ തുടർന്നു: “പോകൂ, ഭൂമി മുഴുവൻ സഞ്ചരിക്കൂ.” അവ ഭൂമിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി.  ദൂതൻ എന്നോട്‌ ഉറക്കെ വിളിച്ചുപറഞ്ഞു: “ഇതാ, വടക്കേ ദേശത്തേക്കു പോകുന്നവ, യഹോവയുടെ ആത്മാവ്‌ അവിടെ ശാന്തമാകാൻ ഇടവരുത്തിയിരിക്കുന്നു.”  വീണ്ടും എനിക്ക്‌ യഹോവയിൽനിന്ന്‌ ഒരു സന്ദേശം ലഭിച്ചു: 10  “പ്രവാസത്തിൽ കഴിയുന്ന ജനത്തിന്റെ കൈയിൽനിന്ന്‌ ഹെൽദായിയും തോബിയയും യദയയും വാങ്ങിക്കൊണ്ടുവന്നത്‌ അവരിൽനിന്ന്‌ വാങ്ങുക. ബാബിലോണിൽനിന്ന്‌ വന്ന ഈ പുരുഷന്മാരോടൊപ്പം അന്നുതന്നെ നീ സെഫന്യയുടെ മകനായ യോശിയയുടെ വീട്ടിലേക്കു പോകണം. 11  നീ സ്വർണവും വെള്ളിയും എടുത്ത്‌ ഒരു കിരീടം* ഉണ്ടാക്കി അതു മഹാപുരോഹിതനായ യഹോസാദാക്കിന്റെ മകൻ യോശുവയുടെ+ തലയിൽ വെക്കണം. 12  എന്നിട്ട്‌ അവനോടു പറയുക: “‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നാമ്പ്‌ എന്നു പേരുള്ള മനുഷ്യൻ ഇതാ.+ അവൻ തന്റെ സ്ഥലത്തുനിന്ന്‌ നാമ്പിടും, അവൻ യഹോവയുടെ ആലയം പണിയും.+ 13  അവനായിരിക്കും യഹോവയുടെ ആലയം പണിയുന്നത്‌. അവനു മഹത്ത്വം ലഭിക്കും. അവൻ തന്റെ സിംഹാസനത്തിൽ ഇരുന്ന്‌ ഭരിക്കും. അവൻ സിംഹാസനത്തിൽ ഇരുന്ന്‌ ഒരു പുരോഹിതനായും സേവിക്കും.+ അവ തമ്മിൽ* സമാധാനപരമായ കരാറുണ്ടായിരിക്കും. 14  ഹേലെമിന്റെയും തോബിയയുടെയും യദയയുടെയും+ സെഫന്യയുടെ മകനായ ഹേനിന്റെയും സ്‌മാരകമായി ആ കിരീടം* യഹോവയുടെ ആലയത്തിലുണ്ടായിരിക്കും. 15  ദൂരെയുള്ളവർ വന്ന്‌ യഹോവയുടെ ആലയം പണിയാൻ സഹായിക്കും.” എന്നെ നിങ്ങളുടെ അടുത്ത്‌ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും. നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്‌ച വരുത്താതിരുന്നാൽ അങ്ങനെ സംഭവിക്കും.’”

അടിക്കുറിപ്പുകള്‍

അഥവാ “വിശിഷ്ടകിരീടം.”
അതായത്‌, ഭരണാധികാരി എന്ന സ്ഥാനവും പുരോഹിതൻ എന്ന സ്ഥാനവും തമ്മിൽ.
അഥവാ “വിശിഷ്ടകിരീടം.”