സെഖര്യ 7:1-14

  • ആത്മാർഥതയില്ലാത്ത ഉപവാസത്തെ യഹോവ കുറ്റം വിധിക്കുന്നു (1-14)

    • “ശരിക്കും എനിക്കുവേണ്ടിയാണോ നിങ്ങൾ ഉപവസിച്ചത്‌?” (5)

    • ‘നീതിയോടും അചഞ്ചലസ്‌നേഹത്തോടും കരുണയോടും കൂടെ ഇടപെടുക ’ (9)

7  ദാര്യാവേശ്‌ രാജാവിന്റെ നാലാം വർഷം ഒൻപതാം മാസമായ കിസ്ലേവ്‌* മാസം നാലാം തീയതി സെഖര്യക്ക്‌+ യഹോവയുടെ സന്ദേശം ലഭിച്ചു.  യഹോവയുടെ കരുണയ്‌ക്കുവേണ്ടി അപേക്ഷിക്കാൻ ബഥേലിലെ ആളുകൾ ശരേസെരിനെയും രേഗെം-മേലെക്കിനെയും അദ്ദേഹത്തിന്റെ ആളുകളെയും അയച്ചു.  അവർ പ്രവാചകന്മാരോടും സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഭവനത്തിലെ* പുരോഹിതന്മാരോടും പറഞ്ഞു: “അനേകം വർഷങ്ങളായി ഞാൻ ചെയ്‌തുവരുന്നതുപോലെ ഈ അഞ്ചാം മാസവും ഞാൻ വിലപിക്കുകയും+ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യണോ?”  വീണ്ടും എനിക്കു സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശം ലഭിച്ചു:  “ദേശത്തെ എല്ലാ ജനങ്ങളോടും പുരോഹിതന്മാരോടും പറയുക: ‘നിങ്ങൾ 70 വർഷക്കാലം+ അഞ്ചാം മാസവും ഏഴാം മാസവും+ ഉപവസിക്കുകയും വിലപിക്കുകയും ചെയ്‌തപ്പോൾ ശരിക്കും എനിക്കുവേണ്ടിയാണോ നിങ്ങൾ ഉപവസിച്ചത്‌?  നിങ്ങൾ കഴിക്കുകയും കുടിക്കുകയും ചെയ്‌തപ്പോഴും നിങ്ങൾ നിങ്ങൾക്കുവേണ്ടിയല്ലേ അതു ചെയ്‌തത്‌?  യരുശലേമിലും ചുറ്റുമുള്ള നഗരങ്ങളിലും ആൾപ്പാർപ്പും സമാധാനവും ഉണ്ടായിരുന്ന കാലത്ത്‌, നെഗെബിലും ഷെഫേലയിലും ജനവാസമുണ്ടായിരുന്ന കാലത്ത്‌, യഹോവ പണ്ടത്തെ പ്രവാചകന്മാരിലൂടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അനുസരിക്കേണ്ടതല്ലേ?’”+  സെഖര്യക്കു വീണ്ടും യഹോവയിൽനിന്ന്‌ സന്ദേശം ലഭിച്ചു:  “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നീതിയോടെ വിധിക്കുക,+ അചഞ്ചലസ്‌നേഹത്തോടും+ കരുണയോടും കൂടെ ഇടപെടുക. 10  വിധവയെയോ അനാഥനെയോ,* വിദേശിയെയോ+ ദരിദ്രനെയോ+ വഞ്ചിക്കരുത്‌.+ മറ്റൊരുവന്‌ എതിരെ ഹൃദയത്തിൽ ദുഷ്ടപദ്ധതികൾ മനയരുത്‌.’+ 11  എന്നാൽ അവർ വീണ്ടുംവീണ്ടും അനുസരണക്കേടു കാണിച്ചു;+ ശാഠ്യത്തോടെ പുറംതിരിഞ്ഞു;+ കേൾക്കാതിരിക്കാൻ അവർ അവരുടെ ചെവികൾ പൊത്തിക്കളഞ്ഞു.+ 12  അവർ അവരുടെ ഹൃദയം വജ്രംപോലെയാക്കി.*+ സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ച്‌ പണ്ടത്തെ പ്രവാചകന്മാരിലൂടെ നൽകിയ നിയമവും* കല്‌പനകളും അവർ അനുസരിച്ചില്ല.+ അതുകൊണ്ട്‌ സൈന്യങ്ങളുടെ അധിപനായ യഹോവ ഉഗ്രമായി കോപിച്ചു.”+ 13  “‘ഞാൻ* വിളിച്ചപ്പോൾ അവർ കേൾക്കാതിരുന്നതുപോലെ+ അവർ വിളിച്ചപ്പോൾ ഞാനും കേട്ടില്ല’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 14  ‘ഒരു കൊടുങ്കാറ്റ്‌ അടിപ്പിച്ച്‌ ഞാൻ അവരെ അവർക്ക്‌ അറിയില്ലാത്ത രാജ്യങ്ങളിലേക്കു ചിതറിച്ചു.+ അവർ പോയിക്കഴിഞ്ഞപ്പോൾ ദേശം വിജനമായി കിടന്നു. ആരും അതുവഴി പോകുകയോ അവിടേക്കു തിരിച്ചുവരുകയോ ചെയ്‌തില്ല.+ അവർ അവരുടെ മനോഹരമായ ദേശം ആളുകൾ പേടിക്കുന്ന ഒരു സ്ഥലമാക്കി മാറ്റി.’”

അടിക്കുറിപ്പുകള്‍

അനു. ബി15 കാണുക.
അഥവാ “ആലയത്തിലെ.”
അഥവാ “പിതാവില്ലാത്ത കുട്ടിയെയോ.”
മറ്റൊരു സാധ്യത “കടുപ്പമേറിയ കല്ലുപോലെയാക്കി.”
അഥവാ “ഉപദേശവും.” പദാവലി കാണുക.
അക്ഷ. “അവൻ.”