കൊരിന്തിലുള്ളവർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 1:1-31

  • ആശംസകൾ (1-3)

  • പൗലോസ്‌ കൊരിന്തിലുള്ളവരെ ഓർത്ത്‌ ദൈവത്തോടു നന്ദി പറയുന്നു (4-9)

  • ഐക്യത്തിൽ കഴിയാൻ അഭ്യർഥിക്കുന്നു (10-17)

  • ക്രിസ്‌തു—ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (18-25)

  • യഹോവയിൽ മാത്രം വീമ്പിളക്കുന്നു (26-31)

1  ദൈവേഷ്ടത്താൽ ക്രിസ്‌തുയേശുവിന്റെ അപ്പോസ്‌തലനായി വിളിക്കപ്പെട്ട പൗലോസും+ നമ്മുടെ സഹോദരനായ സോസ്ഥനേസും  ക്രിസ്‌തുയേശുവിന്റെ ശിഷ്യരായി വിശുദ്ധീകരിക്കപ്പെട്ട്‌+ വിശുദ്ധരായി വിളിക്കപ്പെട്ട കൊരിന്തിലുള്ള+ ദൈവസഭയ്‌ക്കും ക്രിസ്‌തുവിന്റെ പേര്‌ വിളിച്ചപേക്ഷിക്കുന്ന മറ്റെല്ലാ ദേശക്കാർക്കും—യേശുക്രിസ്‌തു അവരുടെയും നമ്മുടെയും കർത്താവാണല്ലോ+—എഴുതുന്നത്‌:  നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തുവിൽനിന്നും നിങ്ങൾക്ക്‌ അനർഹദയയും സമാധാനവും ലഭിക്കട്ടെ.  ക്രിസ്‌തുയേശുവിൽ നിങ്ങൾക്കു ലഭിച്ച അനർഹദയ ഓർത്ത്‌ ഞാൻ എപ്പോഴും എന്റെ ദൈവത്തിനു നന്ദി പറയുന്നു.  കാരണം എല്ലാ കാര്യങ്ങളിലും, അതായത്‌ ദൈവവചനം ഘോഷിക്കുന്ന കാര്യത്തിലും പരിജ്ഞാനത്തിന്റെ കാര്യത്തിലും,+ നിങ്ങൾ യേശുക്രിസ്‌തുവിൽ സമ്പന്നരാണ്‌.  ക്രിസ്‌തുവിനെക്കുറിച്ച്‌ കേട്ട കാര്യങ്ങൾ+ നിങ്ങളിൽ നന്നായി വേരൂന്നിയിരിക്കുന്നതുകൊണ്ട്‌  നമ്മുടെ കർത്താവായ യേശുക്രിസ്‌തു വെളിപ്പെടാൻ+ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിങ്ങൾക്ക്‌ ഒരു അനുഗ്രഹത്തിനും കുറവില്ല.  അന്ത്യത്തോളം ഉറച്ചുനിൽക്കാനും ദൈവം നിങ്ങളെ സഹായിക്കും. അപ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദിവസത്തിൽ+ നിങ്ങളെക്കുറിച്ച്‌ ഒരു കുറ്റവും പറയാനുണ്ടാകില്ല.  തന്റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്‌തുവിനോടുള്ള കൂട്ടായ്‌മയിലേക്കു* നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്‌തൻ.+ 10  സഹോദരങ്ങളേ, നിങ്ങൾ എല്ലാവരും യോജിപ്പോടെ സംസാരിക്കണമെന്നും നിങ്ങൾക്കിടയിൽ ചേരിതിരിവൊന്നും ഉണ്ടാകരുതെന്നും+ നിങ്ങൾ ഒരേ മനസ്സോടെയും ഒരേ ചിന്തയോടെയും തികഞ്ഞ ഐക്യത്തിൽ കഴിയണമെന്നും+ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട്‌ അഭ്യർഥിക്കുന്നു. 11  എന്റെ സഹോദരന്മാരേ, നിങ്ങൾക്കിടയിൽ ചില അഭിപ്രായഭിന്നതകളുള്ളതായി ക്ലോവയുടെ വീട്ടുകാരിൽ ചിലർ എന്നെ അറിയിച്ചു. 12  “ഞാൻ പൗലോസിന്റെ പക്ഷത്താണ്‌,” “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്‌,” “ഞാൻ കേഫയുടെ* പക്ഷത്താണ്‌,” “ഞാൻ ക്രിസ്‌തുവിന്റെ പക്ഷത്താണ്‌” എന്നൊക്കെയാണല്ലോ നിങ്ങളെല്ലാം പറയുന്നത്‌; അതാണു ഞാൻ ഉദ്ദേശിച്ചത്‌. 13  ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നെന്നോ! പൗലോസിനെയാണോ നിങ്ങൾക്കുവേണ്ടി സ്‌തംഭത്തിലേറ്റി കൊന്നത്‌? പൗലോസിന്റെ നാമത്തിലാണോ നിങ്ങൾ സ്‌നാനമേറ്റത്‌? 14  ക്രിസ്‌പൊസിനെയും+ ഗായൊസിനെയും+ അല്ലാതെ നിങ്ങളിൽ ആരെയും ഞാൻ സ്‌നാനപ്പെടുത്തിയിട്ടില്ലല്ലോ എന്ന്‌ ഓർത്ത്‌ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. 15  കാരണം എന്റെ നാമത്തിൽ സ്‌നാനമേറ്റെന്നു നിങ്ങൾ ആരും പറയില്ലല്ലോ. 16  സ്‌തെഫനാസിന്റെ വീട്ടുകാരെയും ഞാൻ സ്‌നാനപ്പെടുത്തിയിട്ടുണ്ട്‌.+ മറ്റാരെയെങ്കിലും സ്‌നാനപ്പെടുത്തിയതായി ഞാൻ ഓർക്കുന്നില്ല. 17  സ്‌നാനപ്പെടുത്താനല്ല, സന്തോഷവാർത്ത അറിയിക്കാനാണു ക്രിസ്‌തു എന്നെ അയച്ചത്‌.+ ക്രിസ്‌തുവിന്റെ ദണ്ഡനസ്‌തംഭം* വെറുതേയായിപ്പോകാതിരിക്കാൻ ഞാൻ വലിയ പണ്ഡിതനെപ്പോലെയല്ല* പ്രസംഗിച്ചത്‌. 18  ദണ്ഡനസ്‌തംഭത്തെക്കുറിച്ചുള്ള* സന്ദേശം നശിച്ചുപോകുന്നവർക്കു വിഡ്‌ഢിത്തമായി തോന്നും.+ പക്ഷേ രക്ഷ ലഭിക്കുന്ന നമ്മൾ അതിനെ ദൈവശക്തിയുടെ തെളിവായി കാണുന്നു.+ 19  “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും. ബുദ്ധിമാന്മാരുടെ ബുദ്ധി ഞാൻ തള്ളിക്കളയും” എന്നാണല്ലോ എഴുതിയിരിക്കുന്നത്‌.+ 20  ജ്ഞാനി എവിടെ? ശാസ്‌ത്രി* എവിടെ? ഈ വ്യവസ്ഥിതിയുടെ* താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം വിഡ്‌ഢിത്തമാക്കിയില്ലേ? 21  ലോകത്തിന്‌ അതിന്റെ ജ്ഞാനംകൊണ്ട്‌+ ദൈവത്തെ അറിയാൻ കഴിഞ്ഞില്ല.+ എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്ന ഈ വിഡ്‌ഢിത്തത്തിലൂടെ,+ വിശ്വസിക്കുന്നവരെ രക്ഷിക്കാൻ ദൈവം തീരുമാനിച്ചു. ഇങ്ങനെ ദൈവത്തിന്റെ ജ്ഞാനം വെളിപ്പെട്ടു. 22  ജൂതന്മാർ അടയാളം ചോദിക്കുന്നു;+ ഗ്രീക്കുകാർ ജ്ഞാനം അന്വേഷിക്കുന്നു. 23  എന്നാൽ സ്‌തംഭത്തിലേറ്റി കൊന്ന ക്രിസ്‌തുവിനെക്കുറിച്ചാണു ഞങ്ങൾ പ്രസംഗിക്കുന്നത്‌. അതു കേട്ട്‌ ജൂതന്മാർ ഇടറിവീഴുന്നു. ജനതകൾക്കാകട്ടെ അത്‌ ഒരു വിഡ്‌ഢിത്തമായും തോന്നുന്നു.+ 24  എങ്കിലും വിളിക്കപ്പെട്ടവരായ ജൂതന്മാർക്കും ഗ്രീക്കുകാർക്കും ക്രിസ്‌തു ദൈവശക്തിയും ദൈവജ്ഞാനവും ആണ്‌.+ 25  ദൈവത്തിന്റെ വിഡ്‌ഢിത്തംപോലും മനുഷ്യരുടെ ജ്ഞാനത്തെക്കാൾ വലിയ ജ്ഞാനമാണ്‌. ദൈവത്തിന്റെ ബലഹീനത മനുഷ്യരുടെ ശക്തിയെക്കാൾ ബലമുള്ളതുമാണ്‌.+ 26  സഹോദരങ്ങളേ, നിങ്ങളുടെ കാര്യംതന്നെ ഒന്നു ചിന്തിച്ചുനോക്കുക: മാനുഷികമായി നോക്കിയാൽ, വിളിക്കപ്പെട്ടവരായ നിങ്ങളിൽ അധികം ജ്ഞാനികളില്ല.+ ശക്തരായവർ അധികമില്ല. അധികം കുലീനന്മാരുമില്ല.*+ 27  ബുദ്ധിമാന്മാരെ ലജ്ജിപ്പിക്കാൻ ലോകം വിഡ്‌ഢികളെന്നു കരുതുന്നവരെയാണു ദൈവം തിരഞ്ഞെടുത്തത്‌. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിലെ ദുർബലമായവയെ തിരഞ്ഞെടുത്തു.+ 28  ഉള്ളവയെ ഇല്ലാതാക്കാൻവേണ്ടി ദൈവം, ലോകത്തിന്റെ കണ്ണിൽ ഒന്നുമല്ലാത്തവയെ, ലോകം നിസ്സാരവും നികൃഷ്ടവും ആയി കാണുന്നവയെ, തിരഞ്ഞെടുത്തു.+ 29  ദൈവത്തിന്റെ മുന്നിൽ ആരും വീമ്പു പറയാതിരിക്കാനാണു ദൈവം അങ്ങനെ ചെയ്‌തത്‌. 30  ദൈവം കാരണമാണു നിങ്ങൾ ക്രിസ്‌തുയേശുവുമായി യോജിപ്പിലായിരിക്കുന്നത്‌. ക്രിസ്‌തു നമുക്കു ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും+ വിശുദ്ധീകരണവും+ മോചനവിലയാലുള്ള* വിടുതലും ആയിത്തീർന്നു.+ 31  എഴുതപ്പെട്ടിരിക്കുന്നതുപോലെ, “വീമ്പിളക്കുന്നവൻ യഹോവയിൽ* വീമ്പിളക്കട്ടെ!” എന്നു വരാനാണ്‌ ഇതു സംഭവിച്ചത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “യേശുക്രിസ്‌തുവിന്റെ പങ്കാളികളാകാൻ.”
പത്രോസ്‌ എന്നും വിളിച്ചിരുന്നു.
പദാവലി കാണുക.
അഥവാ “വലിയ വാക്‌സാമർഥ്യത്തോടെയല്ല.”
പദാവലി കാണുക.
അതായത്‌, ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാണ്ഡിത്യമുള്ളയാൾ.
അഥവാ “ഈ യുഗത്തിന്റെ.” പദാവലി കാണുക.
അഥവാ “പ്രമുഖകുടുംബങ്ങളിൽനിന്നുള്ളവരും അധികമില്ല.”
പദാവലി കാണുക.
അനു. എ5 കാണുക.