കൊരിന്തിലുള്ളവർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 4:1-21

  • കാര്യസ്ഥന്മാർ വിശ്വസ്‌തരായിരിക്കണം (1-5)

  • ക്രിസ്‌തീയശുശ്രൂഷകരുടെ താഴ്‌മ (6-13)

    • “എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകരുത്‌” (6)

    • ക്രിസ്‌ത്യാനികൾ വേദിയിലെ ഒരു ദൃശ്യവിരുന്ന്‌ (9)

  • പൗലോസ്‌ ആത്മീയമക്കൾക്കായി കരുതുന്നു (14-21)

4  ക്രിസ്‌തുവിന്റെ വേലക്കാരും* ദൈവത്തിന്റെ പാവനരഹസ്യങ്ങളുടെ+ കാര്യസ്ഥന്മാരും ആയിട്ടാണ്‌ എല്ലാവരും ഞങ്ങളെ കാണേണ്ടത്‌.  കാര്യസ്ഥന്മാരിൽനിന്ന്‌ സാധാരണ പ്രതീക്ഷിക്കുന്നതു വിശ്വസ്‌തതയാണ്‌.  നിങ്ങളോ മനുഷ്യരുടെ ഒരു കോടതിയോ എന്നെ വിചാരണ ചെയ്‌താൽ ഞാൻ അതു കാര്യമാക്കില്ല. ശരിക്കും പറഞ്ഞാൽ, ഞാൻപോലും എന്നെ വിചാരണ ചെയ്യുന്നില്ല.  കാരണം ഞാൻ എന്തെങ്കിലും തെറ്റു ചെയ്‌തതായി എനിക്കു തോന്നുന്നില്ല. എന്നാൽ അതുകൊണ്ട്‌ ഞാൻ നീതിമാനാണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യുന്നത്‌ യഹോവയാണ്‌.*+  അതുകൊണ്ട്‌ നിശ്ചയിച്ചിരിക്കുന്ന സമയമാകുന്നതുവരെ, അതായത്‌ കർത്താവ്‌ വരുന്നതുവരെ, വിധിക്കരുത്‌.+ ദൈവം ഇരുട്ടിന്റെ രഹസ്യങ്ങൾ വെളിച്ചത്താക്കി ഹൃദയത്തിലെ ചിന്തകൾ പരസ്യമാക്കും. അപ്പോൾ, അർഹിക്കുന്ന പ്രശംസ ഓരോരുത്തർക്കും ദൈവത്തിൽനിന്ന്‌ കിട്ടും.+  സഹോദരങ്ങളേ, ഇക്കാര്യങ്ങളെല്ലാം എന്നെയും അപ്പൊല്ലോസിനെയും+ വെച്ച്‌ ഞാൻ പറഞ്ഞതു നിങ്ങളുടെ നന്മയ്‌ക്കുവേണ്ടിയാണ്‌. “എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകരുത്‌” എന്നു പറയുന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കാനും നിങ്ങൾ അഹങ്കരിച്ചിട്ട്‌+ ഒരാളെ എതിർക്കുകയോ മറ്റൊരാളെ അനുകൂലിക്കുകയോ ചെയ്യാതിരിക്കാനും ആണ്‌ ഞാൻ ഇതെല്ലാം പറഞ്ഞത്‌.  നിനക്കു മറ്റുള്ളവരെക്കാൾ എന്താണു പ്രത്യേകത? ലഭിച്ചതല്ലാതെ നിനക്ക്‌ എന്തെങ്കിലും സ്വന്തമായിട്ടുണ്ടോ?+ ലഭിച്ചതാണെങ്കിൽ പിന്നെ ലഭിച്ചതല്ല എന്നപോലെ നീ അഹങ്കരിക്കുന്നത്‌ എന്തിനാണ്‌?  നിങ്ങൾ എല്ലാം തികഞ്ഞവരായെന്നാണോ? നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞെന്നോ? ഞങ്ങളെ കൂടാതെ നിങ്ങൾ രാജാക്കന്മാരായി ഭരണവും തുടങ്ങിയോ?+ നിങ്ങൾ ഭരിക്കാൻ തുടങ്ങിയെങ്കിൽ എത്ര നന്നായിരുന്നു! അപ്പോൾ ഞങ്ങൾക്കും നിങ്ങളുടെകൂടെ ഭരിക്കാമായിരുന്നല്ലോ.+  ഞങ്ങൾ ലോകത്തിനും ദൂതന്മാർക്കും മനുഷ്യർക്കും വേദിയിലെ ഒരു ദൃശ്യവിരുന്നായിരിക്കുന്നു.+ മരണത്തിനു വിധിക്കപ്പെട്ടവരായി+ പ്രദർശനത്തിന്റെ ഏറ്റവും ഒടുവിൽ രംഗത്ത്‌ വരാനിരിക്കുന്നവരെപ്പോലെ അപ്പോസ്‌തലന്മാരായ ഞങ്ങളെ ദൈവം നിറുത്തിയിരിക്കുകയാണെന്ന്‌ എനിക്കു തോന്നുന്നു. 10  ക്രിസ്‌തു നിമിത്തം ഞങ്ങൾ വിഡ്‌ഢികൾ;+ എന്നാൽ നിങ്ങൾ ക്രിസ്‌തുവിൽ വിവേകികൾ. ഞങ്ങൾ ദുർബലർ; നിങ്ങളോ ബലവാന്മാർ. നിങ്ങൾ ആദരണീയർ; എന്നാൽ ഞങ്ങൾ അപമാനിതർ. 11  ഈ സമയംവരെ ഞങ്ങൾ വിശന്നും+ ദാഹിച്ചും+ ആണ്‌ കഴിഞ്ഞിട്ടുള്ളത്‌. പലപ്പോഴും അടി കൊണ്ടു.+ ഉടുക്കാൻ വസ്‌ത്രമോ കിടക്കാൻ കിടപ്പാടമോ ഇല്ലായിരുന്നു. 12  സ്വന്തകൈകൊണ്ട്‌ അധ്വാനിച്ചാണു ഞങ്ങൾ ജീവിച്ചത്‌.+ ഞങ്ങളെ അപമാനിക്കുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു.+ ഞങ്ങളെ ഉപദ്രവിക്കുമ്പോൾ ഞങ്ങൾ ക്ഷമയോടെ അതെല്ലാം സഹിക്കുന്നു.+ 13  ഞങ്ങളെക്കുറിച്ച്‌ അപവാദം പറയുമ്പോൾ ഞങ്ങൾ സൗമ്യമായി മറുപടി പറയുന്നു.*+ ഇന്നുവരെ ഞങ്ങൾ ലോകത്തിന്റെ എച്ചിലും* എല്ലാത്തിന്റെയും ഉച്ഛിഷ്ടവും ആണ്‌. 14  നിങ്ങളെ നാണംകെടുത്താനല്ല, എന്റെ പ്രിയമക്കളെപ്പോലെ ഗുണദോഷിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ എഴുതുന്നത്‌. 15  ക്രിസ്‌തുവിൽ നിങ്ങൾക്ക്‌ 10,000 രക്ഷാകർത്താക്കളുണ്ടായിരിക്കാം.* പക്ഷേ പിതാക്കന്മാർ അധികമില്ല. നിങ്ങളെ അറിയിച്ച സന്തോഷവാർത്തയിലൂടെ ക്രിസ്‌തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായല്ലോ.+ 16  അതുകൊണ്ട്‌ എന്നെ അനുകരിക്കാൻ ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു.+ 17  അതിനുവേണ്ടിയാണ്‌ ഞാൻ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കുന്നത്‌. തിമൊഥെയൊസ്‌ എനിക്കു കർത്താവിൽ വിശ്വസ്‌തനായ പ്രിയമകനാണ്‌. ക്രിസ്‌തുയേശുവിന്റെ സേവനത്തിൽ ഞാൻ പിൻപറ്റുന്ന രീതികൾ* തിമൊഥെയൊസ്‌ നിങ്ങളെ ഓർമിപ്പിക്കും.+ ഞാൻ എല്ലായിടത്തും എല്ലാ സഭകൾക്കും പഠിപ്പിച്ചുകൊടുക്കുന്ന രീതികൾ തിമൊഥെയൊസ്‌ അതേപടി നിങ്ങൾക്കും പറഞ്ഞുതരും. 18  ഞാൻ നിങ്ങളുടെ അടുത്ത്‌ വരില്ലെന്ന മട്ടിൽ ചിലർ അഹങ്കരിക്കുന്നുണ്ട്‌. 19  എന്നാൽ യഹോവയുടെ* ഇഷ്ടമെങ്കിൽ ഞാൻ വൈകാതെതന്നെ നിങ്ങളുടെ അടുത്ത്‌ വരും. അഹങ്കാരികളുടെ വാക്കുകൾ കേൾക്കാനല്ല, അവർ ദൈവശക്തിയുള്ളവരാണോ എന്നു കണ്ടറിയാനാണു ഞാൻ വരുന്നത്‌. 20  ദൈവരാജ്യം വാക്കുകളിലൂടെയല്ല, ദൈവശക്തിയിലൂടെയാണല്ലോ പ്രകടമാകുന്നത്‌. 21  നിങ്ങൾക്ക്‌ ഏതാണ്‌ ഇഷ്ടം? ഞാൻ ഒരു വടിയുമായി വരുന്നതാണോ,+ അതോ സ്‌നേഹത്തോടും സൗമ്യതയോടും കൂടെ വരുന്നതാണോ?

അടിക്കുറിപ്പുകള്‍

അഥവാ “ക്രിസ്‌തുവിനു കീഴിലുള്ളവരും.”
അനു. എ5 കാണുക.
അക്ഷ. “ഞങ്ങൾ യാചിക്കുന്നു.”
അഥവാ “ചവറും.”
അഥവാ “ഗുരുക്കന്മാരുണ്ടായിരിക്കാം.”
അക്ഷ. “എന്റെ വഴികൾ.”
അനു. എ5 കാണുക.