ദിനവൃത്താന്തം ഒന്നാം ഭാഗം 16:1-43

  • പെട്ടകം ഒരു കൂടാരത്തിൽ വെക്കുന്നു (1-6)

  • ദാവീദിന്റെ കൃതജ്ഞതാഗീതം (7-36)

    • “യഹോവ രാജാവായിരിക്കുന്നു!” (31)

  • പെട്ടകത്തിനു മുന്നിലെ ശുശ്രൂഷ (37-43)

16  അങ്ങനെ അവർ സത്യദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന്‌ ദാവീദ്‌ അതിനുവേണ്ടി നിർമിച്ച കൂടാരത്തിനുള്ളിൽ വെച്ചു.+ പിന്നെ അവർ സത്യദൈവത്തിന്റെ സന്നിധിയിൽ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+  ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചശേഷം ദാവീദ്‌ യഹോവയുടെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു.  കൂടാതെ ദാവീദ്‌ എല്ലാ ഇസ്രായേല്യർക്കും, അതായത്‌ എല്ലാ പുരുഷന്മാർക്കും സ്‌ത്രീകൾക്കും, ഈന്തപ്പഴംകൊണ്ടുള്ള ഒരു അടയും ഒരു ഉണക്കമുന്തിരിയടയും അപ്പവും കൊടുത്തു.  അതിനു ശേഷം ചില ലേവ്യരെ യഹോവയുടെ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താനും* സ്‌തുതിക്കാനും ദൈവത്തോടു നന്ദി പറയാനും നിയമിച്ചു.  ആസാഫായിരുന്നു+ അവരുടെ തലവൻ; രണ്ടാമൻ സെഖര്യ; യയീയേൽ, ശെമീരാമോത്ത്‌, യഹീയേൽ, മത്ഥിഥ്യ, എലിയാബ്‌, ബനയ, ഓബേദ്‌-ഏദോം, യയീയേൽ+ എന്നിവർ തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും+ വായിച്ചു; ആസാഫ്‌ ഇലത്താളം+ കൊട്ടി.  പുരോഹിതന്മാരായ ബനയയും യഹസീയേലും സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ ഇടവിടാതെ കാഹളം മുഴക്കി.  അന്നാണു ദാവീദ്‌ യഹോവയോടു നന്ദി പറഞ്ഞുകൊണ്ട്‌ ആദ്യമായി ഒരു പാട്ടു രചിച്ച്‌ ആസാഫിനെയും+ സഹോദരന്മാരെയും കൊണ്ട്‌ പാടിച്ചത്‌:   “യഹോവയോടു നന്ദി പറയൂ,+ തിരുനാമം വിളിച്ചപേക്ഷിക്കൂ,ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+   ദൈവത്തിനു പാട്ടു പാടുവിൻ, ദൈവത്തെ സ്‌തുതിച്ചുപാടുവിൻ,*+ദൈവത്തിന്റെ അത്ഭുതചെയ്‌തികളെക്കുറിച്ചെല്ലാം ധ്യാനിക്കുവിൻ.*+ 10  വിശുദ്ധമായ തിരുനാമത്തെപ്രതി അഭിമാനംകൊള്ളുവിൻ.+ യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ.+ 11  യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ. ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ.+ 12  ദൈവത്തിന്റെ മഹാപ്രവൃത്തികളും+ അത്ഭുതങ്ങളുംദൈവം പ്രസ്‌താവിച്ച വിധികളും ഓർത്തുകൊള്ളൂ, 13  ദൈവദാസനായ ഇസ്രായേലിന്റെ സന്തതിയേ,*+യാക്കോബിൻമക്കളേ, ദൈവം തിരഞ്ഞെടുത്തവരേ,+നിങ്ങൾ അവ മറന്നുകളയരുത്‌. 14  ഇതു നമ്മുടെ ദൈവമായ യഹോവയാണ്‌.+ ദൈവത്തിന്റെ ന്യായവിധികൾ ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു.+ 15  ദൈവത്തിന്റെ ഉടമ്പടി എക്കാലവുംദൈവത്തിന്റെ വാഗ്‌ദാനം* ആയിരം തലമുറയോളവും ഓർക്കുവിൻ.+ 16  അതെ, ദൈവം അബ്രാഹാമുമായി ചെയ്‌ത ഉടമ്പടിയും+യിസ്‌ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കുവിൻ.+ 17  ദൈവം അതു യാക്കോബിന്‌ ഒരു നിയമമായും+ഇസ്രായേലിന്‌, ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയായും ഉറപ്പിച്ചു. 18  ‘ഞാൻ കനാൻ ദേശം+ നിങ്ങളുടെ അവകാശമായി,നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ. 19  നിങ്ങൾ അന്ന്‌ എണ്ണത്തിൽ കുറവായിരുന്നു; അതെ, എണ്ണത്തിൽ തീരെ കുറവ്‌.പോരാത്തതിനു നിങ്ങൾ അവിടെ പരദേശികളുമായിരുന്നു.+ 20  അവർ ജനതകളിൽനിന്ന്‌ ജനതകളിലേക്കുംഒരു രാജ്യത്തുനിന്ന്‌ മറ്റൊരു രാജ്യത്തേക്കും സഞ്ചരിച്ചു.+ 21  അവരെ ദ്രോഹിക്കാൻ ദൈവം ആരെയും അനുവദിച്ചില്ല.+അവർ കാരണം ദൈവം രാജാക്കന്മാരെ ഇങ്ങനെ ശാസിച്ചു:+ 22  ‘എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്‌,എന്റെ പ്രവാചകരെ ദ്രോഹിക്കുകയുമരുത്‌.’+ 23  സർവഭൂമിയുമേ, യഹോവയ്‌ക്കു പാട്ടു പാടുവിൻ! ദിനംതോറും ദിവ്യരക്ഷ പ്രസിദ്ധമാക്കുവിൻ!+ 24  ജനതകൾക്കിടയിൽ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുവിൻ;ജനങ്ങൾക്കിടയിൽ ദൈവത്തിന്റെ മഹനീയപ്രവൃത്തികളും. 25  യഹോവ മഹാനും അത്യന്തം സ്‌തുത്യനും ആണ്‌. മറ്റെല്ലാ ദൈവങ്ങളെക്കാളും ഭയാദരവ്‌ ഉണർത്തുന്നവൻ!+ 26  ജനതകളുടെ ദൈവങ്ങൾ ഒരു ഗുണവുമില്ലാത്തവരാണ്‌;+യഹോവയോ ആകാശത്തെ ഉണ്ടാക്കിയ ദൈവം.+ 27  തിരുസന്നിധി മഹത്ത്വവും തേജസ്സും കൊണ്ട്‌ ശോഭിക്കുന്നു;+ദൈവത്തിന്റെ വാസസ്ഥലത്ത്‌ ബലവും ആനന്ദവും ഉണ്ട്‌.+ 28  ജനതകളുടെ കുലങ്ങളേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+ 29  യഹോവയ്‌ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+കാഴ്‌ചയുമായി തിരുമുമ്പാകെ ചെല്ലുവിൻ.+ വിശുദ്ധവസ്‌ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ.*+ 30  സർവഭൂമിയുമേ, തിരുമുമ്പിൽ നടുങ്ങിവിറയ്‌ക്കുവിൻ! ദൈവം ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.*+ 31  ആകാശം ആനന്ദിക്കട്ടെ, ഭൂമി സന്തോഷിക്കട്ടെ;+ജനതകൾക്കിടയിൽ വിളംബരം ചെയ്യൂ: ‘യഹോവ രാജാവായിരിക്കുന്നു!’+ 32  സമുദ്രവും അതിലുള്ളതൊക്കെയും ആർത്തുല്ലസിക്കട്ടെ;വയലുകളും അവയിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ. 33  വനവൃക്ഷങ്ങളും യഹോവയുടെ മുന്നിൽ ആനന്ദിച്ചാർക്കട്ടെ;ദൈവം ഇതാ, ഭൂമിയെ ന്യായം വിധിക്കാൻ എഴുന്നള്ളുന്നു!* 34  യഹോവയോടു നന്ദി പറയുവിൻ, ദൈവം നല്ലവനല്ലോ;+ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌.+ 35  ഇങ്ങനെ പാടുവിൻ: ‘ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ കാത്തുകൊള്ളേണമേ,+തിരുനാമത്തിനു നന്ദി അർപ്പിച്ച്‌+അത്യാനന്ദത്തോടെ അങ്ങയെ സ്‌തുതിക്കാൻ*+ജനതകളിൽനിന്ന്‌ രക്ഷിച്ച്‌ ഞങ്ങളെ കൂട്ടിച്ചേർക്കേണമേ. 36  ഇസ്രായേലിന്റെ ദൈവമായ യഹോവനിത്യതയിലെന്നും* വാഴ്‌ത്തപ്പെടട്ടെ.’” അപ്പോൾ ജനം മുഴുവൻ “ആമേൻ!”* എന്നു പറഞ്ഞു; അവർ യഹോവയെ സ്‌തുതിച്ചു. 37  പിന്നീട്‌, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ മുടങ്ങാതെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ്‌ ആസാഫിനെയും+ സഹോദരന്മാരെയും നിയോഗിച്ചു. അവർ ദിവസവും+ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്‌തു. 38  കൂടാതെ ഓബേദ്‌-ഏദോമും 68 സഹോദരന്മാരും അവിടെയുണ്ടായിരുന്നു. യദൂഥൂന്റെ മകനായ ഓബേദ്‌-ഏദോമിനെയും ഹോസയെയും ദാവീദ്‌ വാതിൽക്കാവൽക്കാരാക്കി. 39  ദാവീദ്‌ സാദോക്ക്‌+ പുരോഹിതനെയും സഹപുരോഹിതന്മാരെയും ഗിബെയോനിലെ+ ആരാധനാസ്ഥലത്ത്‌,* യഹോവയുടെ വിശുദ്ധകൂടാരത്തിനു മുമ്പാകെ, നിയമിച്ചു. 40  അവർ രാവിലെയും വൈകിട്ടും പതിവായി യാഗപീഠത്തിൽ യഹോവയ്‌ക്കു ദഹനയാഗം അർപ്പിക്കുകയും യഹോവ ഇസ്രായേലിനോടു കല്‌പിച്ച ദൈവനിയമത്തിൽ+ എഴുതിയിരുന്നതെല്ലാം ചെയ്യുകയും ചെയ്‌തു. 41  അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവരെയും പേര്‌ വിളിച്ച്‌ തിരഞ്ഞെടുത്ത ചിലരെയും, ‘യഹോവയുടെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌’ ആയതുകൊണ്ട്‌ ദൈവത്തോടു നന്ദി പറയാൻ+ നിയോഗിച്ചു. 42  ഹേമാനും+ യദൂഥൂനും സത്യദൈവത്തെ സ്‌തുതിക്കാൻ* സംഗീതോപകരണങ്ങൾ വായിക്കുകയും കാഹളം മുഴക്കുകയും ഇലത്താളം കൊട്ടുകയും ചെയ്‌തു. യദൂഥൂന്റെ ആൺമക്കൾക്കായിരുന്നു+ കവാടത്തിന്റെ ചുമതല. 43  പിന്നെ ജനം മുഴുവൻ അവരുടെ വീടുകളിലേക്കു പോയി; സ്വന്തം വീട്ടിലുള്ളവരെ അനുഗ്രഹിക്കാൻ ദാവീദും പോയി.

അടിക്കുറിപ്പുകള്‍

അക്ഷ. “ഓർക്കാനും.”
അഥവാ “ദൈവത്തിനു സംഗീതം ഉതിർക്കുവിൻ.”
മറ്റൊരു സാധ്യത “സംസാരിക്കുവിൻ.”
അഥവാ “സാന്നിധ്യം.”
അഥവാ “വംശജരേ.” അക്ഷ. “വിത്തേ.”
അക്ഷ. “അവൻ കല്‌പിച്ച വാക്കുകൾ.”
അഥവാ “യഹോവയെ ആരാധിക്കൂ.”
മറ്റൊരു സാധ്യത “ദൈവത്തിന്റെ വിശുദ്ധിയുടെ മാഹാത്മ്യം നിമിത്തം.”
അഥവാ “കുലുക്കാനാകില്ല; ഉലയ്‌ക്കാനാകില്ല.”
അഥവാ “വന്നിരിക്കുന്നു.”
അഥവാ “അങ്ങയുടെ സ്‌തുതിയിൽ ആനന്ദിക്കാൻ.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
അഥവാ “അങ്ങനെതന്നെയാകട്ടെ!”
അക്ഷ. “ഉയർന്ന സ്ഥലത്ത്‌.”
അഥവാ “സത്യദൈവത്തിന്റെ പാട്ടിനുള്ള.”