ദിനവൃത്താന്തം ഒന്നാം ഭാഗം 19:1-19

  • അമ്മോന്യർ ദാവീദിന്റെ ദൂതന്മാരെ അപമാനിക്കുന്നു (1-5)

  • അമ്മോനെയും സിറിയയെയും തോൽപ്പിക്കുന്നു (6-19)

19  പിന്നീട്‌, അമ്മോന്യരുടെ രാജാവായ നാഹാശ്‌ മരിച്ചു. അദ്ദേഹത്തിന്റെ മകൻ അടുത്ത രാജാവായി.+  അപ്പോൾ ദാവീദ്‌ പറഞ്ഞു: “എന്നോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ചയാളാണു നാഹാശ്‌. നാഹാശിന്റെ മകനായ ഹാനൂനോടു ഞാനും അചഞ്ചലമായ സ്‌നേഹം കാണിക്കും.”+ അങ്ങനെ അപ്പന്റെ മരണത്തിൽ ദുഃഖിച്ചുകഴിയുന്ന ഹാനൂനെ ആശ്വസിപ്പിക്കാൻ ദാവീദ്‌ ദൂതന്മാരെ അയച്ചു. എന്നാൽ ദാവീദിന്റെ ദാസന്മാർ അമ്മോന്യരുടെ+ ദേശത്ത്‌ എത്തിയപ്പോൾ  അമ്മോന്യരുടെ പ്രഭുക്കന്മാർ ഹാനൂനോടു പറഞ്ഞു: “അങ്ങയെ ആശ്വസിപ്പിക്കാൻ ദാവീദ്‌ ആളുകളെ അയച്ചത്‌ അങ്ങയുടെ അപ്പനോടുള്ള ആദരവ്‌ കാരണമാണെന്നാണോ അങ്ങ്‌ കരുതുന്നത്‌? അവർ ചാരന്മാരാണ്‌. ദേശം ഒറ്റുനോക്കാനും അങ്ങയെ താഴെ ഇറക്കാനും ആണ്‌ അവർ വന്നിരിക്കുന്നത്‌.”  അപ്പോൾ ഹാനൂൻ ദാവീദിന്റെ ദാസന്മാരെ പിടിച്ച്‌ ക്ഷൗരം ചെയ്യിച്ചു;+ അവരുടെ വസ്‌ത്രം അരയ്‌ക്കുവെച്ച്‌ മുറിച്ചുകളഞ്ഞിട്ട്‌ അവരെ തിരിച്ചയച്ചു.  അവർക്കു സഹിക്കേണ്ടിവന്ന ഈ വലിയ അപമാനത്തെപ്പറ്റി അറിഞ്ഞ ഉടനെ ദാവീദ്‌ ചിലരെ അവരുടെ അടുത്തേക്ക്‌ അയച്ചു. രാജാവ്‌ അവരോടു പറഞ്ഞു: “താടി വളർന്ന്‌ പഴയപടിയാകുന്നതുവരെ യരീഹൊയിൽ+ താമസിക്കുക. അതിനു ശേഷം മടങ്ങിവന്നാൽ മതി.”  ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന്‌ അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട്‌ ഹാനൂനും അമ്മോന്യരും കൂടി 1,000 താലന്തു* വെള്ളി കൊടുത്ത്‌ മെസൊപ്പൊത്താമ്യയിൽനിന്നും* അരാം-മാഖയിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു.+  അങ്ങനെ അവർ കൂലിക്കെടുത്ത 32,000 രഥങ്ങളും മാഖയിലെ രാജാവും രാജാവിന്റെ ആളുകളും വന്ന്‌ മെദബയ്‌ക്കു+ മുന്നിൽ പാളയമടിച്ചു. അമ്മോന്യരും യുദ്ധം ചെയ്യാൻ അവരുടെ നഗരങ്ങളിൽനിന്ന്‌ ഒരുമിച്ചുകൂടി.  ഇത്‌ അറിഞ്ഞ ദാവീദ്‌ യോവാബിനെയും+ വീരയോദ്ധാക്കൾ ഉൾപ്പെടെ മുഴുവൻ സൈന്യത്തെയും അയച്ചു.+  അമ്മോന്യർ പുറത്ത്‌ വന്ന്‌ നഗരകവാടത്തിൽ അണിനിരന്നു. അവരെ സഹായിക്കാൻ വന്ന രാജാക്കന്മാർ തുറസ്സായ ഒരു സ്ഥലത്ത്‌ നിലയുറപ്പിച്ചു. 10  മുന്നിൽനിന്നും പിന്നിൽനിന്നും സൈന്യം പാഞ്ഞടുക്കുന്നതു കണ്ടപ്പോൾ യോവാബ്‌ ഇസ്രായേലിലെ ഏറ്റവും മികച്ച ചില സൈനികസംഘങ്ങളെ തിരഞ്ഞെടുത്ത്‌ സിറിയക്കാർക്കെതിരെ അണിനിരത്തി.+ 11  ബാക്കിയുള്ളവരെ അമ്മോന്യർക്കെതിരെ അണിനിരത്താൻ യോവാബ്‌ സഹോദരനായ അബീശായിയെ ഏൽപ്പിച്ചു.+ 12  എന്നിട്ട്‌ പറഞ്ഞു: “എനിക്കു സിറിയക്കാരോടു+ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നാൽ നീ വന്ന്‌ എന്നെ രക്ഷിക്കണം. ഇനി അഥവാ, നിനക്ക്‌ അമ്മോന്യരോടു പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്നെങ്കിൽ ഞാൻ നിന്നെ രക്ഷിക്കാം. 13  നമുക്കു ധൈര്യവും മനക്കരുത്തും+ ഉള്ളവരായി നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കും വേണ്ടി പോരാടാം. ബാക്കി ഉചിതംപോലെ യഹോവ ചെയ്യട്ടെ.” 14  അങ്ങനെ യോവാബും കൂടെയുള്ളവരും സിറിയക്കാരോടു യുദ്ധം ചെയ്യാൻ മുന്നോട്ടു നീങ്ങി. അവർ യോവാബിന്റെ മുന്നിൽനിന്ന്‌ തോറ്റോടി.+ 15  സിറിയക്കാർ ഓടിപ്പോയെന്നു കണ്ടപ്പോൾ യോവാബിന്റെ സഹോദരനായ അബീശായിയോടു പോരാടിക്കൊണ്ടിരുന്ന അമ്മോന്യരും ഓടി നഗരത്തിൽ കയറി. യോവാബ്‌ യരുശലേമിലേക്കു മടങ്ങിപ്പോന്നു. 16  ഇസ്രായേല്യരുടെ മുന്നിൽ തോറ്റെന്നു കണ്ടപ്പോൾ സിറിയക്കാർ ആളയച്ച്‌ യൂഫ്രട്ടീസ്‌ നദിയുടെ സമീപപ്രദേശത്തുള്ള+ സിറിയക്കാരെ ഒന്നിച്ചുകൂട്ടി. ഹദദേസരിന്റെ സൈന്യാധിപനായ ശോഫക്കിന്റെ നേതൃത്വത്തിൽ അവർ യുദ്ധത്തിനു ചെന്നു.+ 17  ഈ വിവരം അറിഞ്ഞ ഉടൻ ദാവീദ്‌ ഇസ്രായേല്യരെയെല്ലാം വിളിച്ചുകൂട്ടി യോർദാൻ കടന്ന്‌ അവർക്കെതിരെ ചെന്നു. ദാവീദ്‌ സൈന്യത്തെ സിറിയക്കാർക്കു നേരെ അണിനിരത്തി. അവർ ദാവീദിനോടു യുദ്ധം ചെയ്‌തു.+ 18  എന്നാൽ സിറിയക്കാർ ഇസ്രായേലിന്റെ മുന്നിൽനിന്ന്‌ തോറ്റോടി. ദാവീദ്‌ അവരുടെ 7,000 തേരാളികളെയും 40,000 കാലാളുകളെയും കൊന്നു. സൈന്യാധിപനായ ശോഫക്കിനെയും കൊന്നുകളഞ്ഞു. 19  ഇസ്രായേലിനോടു തോറ്റു+ എന്നു മനസ്സിലായ ഉടനെ ഹദദേസെരിന്റെ ദാസന്മാർ ദാവീദുമായി സമാധാനസന്ധി ചെയ്‌ത്‌ ദാവീദിനു കീഴ്‌പെട്ടിരുന്നു.+ അതിൽപ്പിന്നെ സിറിയക്കാർ അമ്മോന്യരെ സഹായിച്ചിട്ടില്ല.

അടിക്കുറിപ്പുകള്‍

ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “അരാം-നഹരേയിമിൽനിന്നും.”