ദിനവൃത്താന്തം ഒന്നാം ഭാഗം 23:1-32

  • ദാവീദ്‌ ലേവ്യരെ സംഘടിപ്പിക്കുന്നു (1-32)

    • അഹരോനെയും ആൺമക്കളെയും വേർതിരിക്കുന്നു (13)

23  ദാവീദ്‌ പ്രായം ചെന്ന്‌ മരിക്കാറായി. അപ്പോൾ ദാവീദ്‌ മകനായ ശലോമോനെ ഇസ്രായേലിനു രാജാവാക്കി.+  പിന്നെ ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും+ ലേവ്യരെയും+ കൂട്ടിവരുത്തി.  ലേവ്യരിൽ 30 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഓരോ പുരുഷനെയും ആളാംപ്രതി* എണ്ണി.+ ആകെ 38,000 പേരുണ്ടായിരുന്നു.  അതിൽ 24,000 പേർ യഹോവയുടെ ഭവനത്തിലെ വേലയ്‌ക്കു മേൽനോട്ടം വഹിച്ചു; 6,000 പേർ അധികാരികളും ന്യായാധിപന്മാരും+ ആയി സേവിച്ചു.  ബാക്കിയുള്ളവരിൽ 4,000 പേർ കാവൽക്കാരും+ 4,000 പേർ ദൈവത്തെ സ്‌തുതിക്കാൻ+ ദാവീദ്‌ നിർമിച്ച സംഗീതോപകരണങ്ങൾ വായിച്ച്‌ യഹോവയ്‌ക്കു സ്‌തുതി അർപ്പിക്കുന്നവരും ആയിരുന്നു.  ദാവീദ്‌ ലേവിയുടെ ആൺമക്കളുടെ പേരുകളനുസരിച്ച്‌ അവരെ ഗർശോൻ, കൊഹാത്ത്‌, മെരാരി+ എന്നീ വിഭാഗങ്ങളായി+ സംഘടിപ്പിച്ചു.*  ഗർശോന്യരിൽനിന്ന്‌ ലാദാനും ശിമെയിയും.  ലാദാന്റെ ആൺമക്കൾ മൂന്നു പേർ: തലവനായ യഹീയേലും സേഥാമും യോവേലും.+  ശിമെയിയുടെ ആൺമക്കൾ മൂന്നു പേർ: ശെലോമോത്ത്‌, ഹസീയേൽ, ഹാരാൻ. ഇവരായിരുന്നു ലാദാന്റെ പിതൃഭവനങ്ങളുടെ തലവന്മാർ. 10  ശിമെയിയുടെ ആൺമക്കൾ: യഹത്ത്‌, സീന, യയൂശ്‌, ബരീയ. ഇവർ നാലു പേരുമായിരുന്നു ശിമെയിയുടെ ആൺമക്കൾ. 11  യഹത്തായിരുന്നു തലവൻ; രണ്ടാമൻ സീസ. എന്നാൽ യയൂശിനും ബരീയയ്‌ക്കും അധികം ആൺമക്കളില്ലായിരുന്നു. അതുകൊണ്ട്‌ അവരെ ഒരൊറ്റ പിതൃഭവനമായി എണ്ണി ഒരു ചുമതലയാണ്‌ ഏൽപ്പിച്ചിരുന്നത്‌. 12  കൊഹാത്തിന്റെ ആൺമക്കൾ നാലു പേർ: അമ്രാം, യിസ്‌ഹാർ,+ ഹെബ്രോൻ, ഉസ്സീയേൽ.+ 13  അമ്രാമിന്റെ ആൺമക്കളായിരുന്നു അഹരോനും+ മോശയും.+ എന്നാൽ അതിവിശുദ്ധസ്ഥലം വിശുദ്ധീകരിക്കാനും യഹോവയുടെ സന്നിധിയിൽ ബലികൾ അർപ്പിക്കാനും ദൈവമുമ്പാകെ ശുശ്രൂഷ ചെയ്യാനും ദൈവത്തിന്റെ നാമത്തിൽ എന്നെന്നും അനുഗ്രഹിക്കാനും+ വേണ്ടി അഹരോനെയും ആൺമക്കളെയും എന്നേക്കുമായി വേർതിരിച്ചു.+ 14  ദൈവപുരുഷനായ മോശയുടെ ആൺമക്കളെ ലേവ്യഗോത്രത്തോടൊപ്പമാണ്‌ എണ്ണിയത്‌. 15  ഗർശോമും+ എലീയേസെരും+ ആയിരുന്നു മോശയുടെ ആൺമക്കൾ. 16  ശെബൂവേലായിരുന്നു+ ഗർശോമിന്റെ ആൺമക്കളുടെ തലവൻ. 17  രഹബ്യയായിരുന്നു+ എലീയേസെരിന്റെ വംശജരുടെ* തലവൻ. എലീയേസെരിനു വേറെ ആൺമക്കളുണ്ടായിരുന്നില്ല. എന്നാൽ രഹബ്യക്കു ധാരാളം ആൺമക്കളുണ്ടായിരുന്നു. 18  ശെലോമീത്തായിരുന്നു+ യിസ്‌ഹാരിന്റെ+ ആൺമക്കളുടെ തലവൻ. 19  ഹെബ്രോന്റെ ആൺമക്കൾ: തലവനായ യരിയ, രണ്ടാമൻ അമര്യ, മൂന്നാമൻ യഹസീയേൽ, നാലാമൻ യക്കമെയാം.+ 20  ഉസ്സീയേലിന്റെ ആൺമക്കൾ:+ തലവനായ മീഖ, രണ്ടാമൻ യിശ്യ. 21  മെരാരിയുടെ ആൺമക്കൾ: മഹ്ലി, മൂശി.+ മഹ്ലിയുടെ ആൺമക്കൾ: എലെയാസർ, കീശ്‌. 22  എലെയാസർ ആൺമക്കളില്ലാതെ മരിച്ചു; എലെയാസരിനു പെൺമക്കളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ അവരുടെ ബന്ധുക്കളായ,* കീശിന്റെ ആൺമക്കൾ ആ പെൺകുട്ടികളെ വിവാഹം കഴിച്ചു. 23  മൂശിയുടെ ആൺമക്കൾ മൂന്നു പേർ: മഹ്ലി, ഏദെർ, യരേമോത്ത്‌. 24  ഇവരായിരുന്നു പിതൃഭവനങ്ങളനുസരിച്ച്‌, പിതൃഭവനങ്ങളുടെ തലവന്മാരനുസരിച്ച്‌, ലേവിയുടെ ആൺമക്കൾ. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഈ പുരുഷന്മാരുടെ എണ്ണമെടുത്ത്‌ പേരുപേരായി രേഖയിൽ ചേർത്തിരുന്നു. അവർ യഹോവയുടെ ഭവനത്തിലെ സേവനങ്ങൾ ചെയ്‌തുപോന്നു. 25  കാരണം ദാവീദ്‌ ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു വിശ്രമം നൽകിയിരിക്കുന്നു;+ ദൈവം എന്നും യരുശലേമിൽ വസിക്കും.+ 26  അതുകൊണ്ട്‌ ലേവ്യർ ഇനിമുതൽ വിശുദ്ധകൂടാരമോ ആരാധനയ്‌ക്ക്‌ ഉപയോഗിച്ചിരുന്ന ഏതെങ്കിലും ഉപകരണങ്ങളോ+ ചുമക്കേണ്ടതില്ല.” 27  അങ്ങനെ, ദാവീദ്‌ നൽകിയ അവസാനത്തെ നിർദേശമനുസരിച്ച്‌ ലേവ്യരിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരെയും എണ്ണി. 28  അഹരോന്റെ പുത്രന്മാരെ+ യഹോവയുടെ ഭവനത്തിലെ സേവനത്തിൽ സഹായിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. മുറ്റങ്ങളുടെയും+ ഊണുമുറികളുടെയും വിശുദ്ധവസ്‌തുക്കളുടെ ശുദ്ധീകരണത്തിന്റെയും സത്യദൈവത്തിന്റെ ഭവനത്തിലെ മറ്റു ജോലികളുടെയും ചുമതല അവർക്കായിരുന്നു. 29  കാഴ്‌ചയപ്പം,*+ ധാന്യയാഗത്തിനുള്ള നേർത്ത ധാന്യപ്പൊടി, കനം കുറഞ്ഞ്‌ മൊരിഞ്ഞിരിക്കുന്ന പുളിപ്പില്ലാത്ത* അപ്പം,+ കല്ലിൽ ചുട്ടെടുത്ത അട, എണ്ണ ചേർത്ത മാവ്‌,+ അളവുകളും തൂക്കങ്ങളും എന്നിവയുടെയെല്ലാം കാര്യത്തിൽ ഇവരാണ്‌ അവരെ സഹായിച്ചിരുന്നത്‌. 30  ദൈവമായ യഹോവയോടു നന്ദി പറയാനും ദൈവത്തെ സ്‌തുതിക്കാനും ആയി എല്ലാ ദിവസവും രാവിലെയും+ വൈകുന്നേരവും+ ലേവ്യർ അവിടെയുണ്ടായിരിക്കണമായിരുന്നു. 31  നിയമപ്രകാരമുള്ള എണ്ണമനുസരിച്ച്‌, ശബത്തിലും+ കറുത്ത വാവിലും+ ഉത്സവകാലങ്ങളിലും+ യഹോവയ്‌ക്കു ദഹനബലികൾ അർപ്പിക്കുമ്പോഴെല്ലാം അവർ പതിവായി യഹോവയുടെ മുമ്പാകെ വന്ന്‌ അവരെ സഹായിച്ചിരുന്നു. 32  കൂടാതെ സാന്നിധ്യകൂടാരത്തോടും വിശുദ്ധസ്ഥലത്തോടും അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരോടും ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം അവർ യഹോവയുടെ ഭവനത്തിൽ ചെയ്‌തുപോന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ഓരോ പുരുഷന്റെയും തല.”
അഥവാ “തിരിച്ചു.”
അക്ഷ. “പുത്രന്മാരുടെ.”
അക്ഷ. “സഹോദരന്മാരായ.”
അഥവാ “അടുക്കിവെച്ചിരിക്കുന്ന അപ്പം.”
പദാവലി കാണുക.