പത്രോസ്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 1:1-25

  • ആശംസകൾ (1, 2)

  • ജീവനുള്ള ഒരു പ്രത്യാശയിലേക്കു പുതുജനനം (3-12)

  • അനുസരണമുള്ള മക്കളെന്ന നിലയിൽ വിശുദ്ധരായിരിക്കുക (13-25)

1  യേശുക്രിസ്‌തുവിന്റെ അപ്പോസ്‌തലനായ പത്രോസ്‌,+ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും+ ഏഷ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക്‌ എഴുതുന്നത്‌:  നിങ്ങൾ അനുസരണമുള്ളവരായിരിക്കുന്നതിനും നിങ്ങളുടെ മേൽ യേശുക്രിസ്‌തുവിന്റെ രക്തം തളിക്കുന്നതിനും+ വേണ്ടി, പിതാവായ ദൈവം തനിക്കു മുന്നമേ അറിയാമായിരുന്നതുപോലെ+ നിങ്ങളെ ദൈവാത്മാവിനാൽ വിശുദ്ധീകരിച്ച്‌+ തിരഞ്ഞെടുത്തല്ലോ. നിങ്ങൾക്ക്‌ അനർഹദയയും സമാധാനവും സമൃദ്ധമായി ലഭിക്കട്ടെ!  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവും ആയവൻ വാഴ്‌ത്തപ്പെടട്ടെ. ദൈവം തന്റെ വലിയ കരുണ നിമിത്തം മരിച്ചവരിൽനിന്നുള്ള യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനത്തിലൂടെ+ ജീവനുള്ള ഒരു പ്രത്യാശയിലേക്കു+ നമുക്കു പുതുജനനം നൽകിയിരിക്കുന്നു.+  സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന+ ആ അവകാശം അക്ഷയവും നിർമലവും ഒളി മങ്ങാത്തതും ആണ്‌.+  അവസാനകാലത്ത്‌ വെളിപ്പെടാനിരിക്കുന്ന രക്ഷയ്‌ക്കുവേണ്ടി ദൈവം തന്റെ ശക്തിയാൽ നിങ്ങളെ നിങ്ങളുടെ വിശ്വാസം നിമിത്തം കാത്തുസൂക്ഷിക്കുന്നു.  അതുകൊണ്ടാണ്‌, കുറച്ച്‌ കാലത്തേക്കു പല തരം പരീക്ഷണങ്ങളാൽ കഷ്ടപ്പെടേണ്ടത്‌ ആവശ്യമാണെങ്കിലും+ നിങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തോടിരിക്കുന്നത്‌.  ഇങ്ങനെ പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റു തെളിയുകയും+ അതു യേശുക്രിസ്‌തു വെളിപ്പെടുന്ന സമയത്ത്‌ സ്‌തുതിക്കും മഹത്ത്വത്തിനും ബഹുമതിക്കും കാരണമായിത്തീരുകയും ചെയ്യും.+ തീകൊണ്ടുള്ള പരിശോധനയിലൂടെ* കടന്നുപോയിട്ടും പിന്നീടു നശിക്കുന്ന സ്വർണത്തെക്കാൾ എത്രയോ ശ്രേഷ്‌ഠമാണു നിങ്ങളുടെ ഈ വിശ്വാസം!  ക്രിസ്‌തുവിനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. നിങ്ങൾ ഇപ്പോൾ ക്രിസ്‌തുവിനെ കാണുന്നില്ലെങ്കിലും ക്രിസ്‌തുവിൽ വിശ്വസിക്കുകയും അവർണനീയവും മഹനീയവും ആയ ആനന്ദത്തോടെ ആഹ്ലാദിക്കുകയും ചെയ്യുന്നു.  കാരണം നിങ്ങളുടെ വിശ്വാസം രക്ഷയിലേക്കു നയിക്കുന്നെന്നു നിങ്ങൾക്ക്‌ അറിയാം.+ 10  നിങ്ങൾക്കു കിട്ടാനിരുന്ന അനർഹദയയെക്കുറിച്ച്‌ പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച്‌ ഉത്സാഹത്തോടെ അന്വേഷിക്കുകയും സൂക്ഷ്‌മതയോടെ പരിശോധിക്കുകയും ചെയ്‌തിരുന്നു.+ 11  ക്രിസ്‌തു സഹിക്കേണ്ടിയിരുന്ന കഷ്ടതകളെയും+ അതിനു ശേഷം ലഭിക്കാനിരുന്ന മഹത്ത്വത്തെയും കുറിച്ച്‌ അവരിലുള്ള ദൈവാത്മാവ്‌ മുൻകൂട്ടി സാക്ഷീകരിച്ചപ്പോൾ അതു സൂചിപ്പിച്ച സമയവും സന്ദർഭവും ഏതായിരിക്കുമെന്ന്‌+ അവർ പരിശോധിച്ചു. 12  എന്നാൽ അവർ ശുശ്രൂഷ ചെയ്യുന്നത്‌ അവർക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണെന്ന്‌ അവരോടു വെളിപ്പെടുത്തിയിരുന്നു. സ്വർഗത്തിൽനിന്ന്‌ അയച്ച പരിശുദ്ധാത്മാവിനാൽ*+ നിങ്ങളോടു സന്തോഷവാർത്ത പറഞ്ഞവർ, പ്രവാചകന്മാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നിങ്ങളെ അറിയിച്ചിരിക്കുന്നു. ആ കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവദൂതന്മാർപോലും അതിയായി ആഗ്രഹിക്കുന്നു. 13  അതുകൊണ്ട്‌ പ്രവർത്തനത്തിനായി നിങ്ങളുടെ മനസ്സുകളെ ശക്തമാക്കുക;+ നല്ല സുബോധമുള്ളവരായിരിക്കുക;+ യേശുക്രിസ്‌തു വെളിപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന അനർഹദയയിൽ പ്രത്യാശ വെക്കുക. 14  അനുസരണമുള്ള മക്കളെന്ന നിലയിൽ, അറിവില്ലായ്‌മയുടെ കാലത്തുണ്ടായിരുന്ന മോഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു* നിറുത്തുക. 15  പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.+ 16  “ഞാൻ വിശുദ്ധനായതുകൊണ്ട്‌ നിങ്ങളും വിശുദ്ധരായിരിക്കണം”+ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ. 17  പക്ഷപാതമില്ലാതെ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികളനുസരിച്ച്‌ ന്യായം വിധിക്കുന്ന പിതാവിനോടാണു+ നിങ്ങൾ അപേക്ഷിക്കുന്നതെങ്കിൽ, ഈ ലോകത്ത്‌ താത്‌കാലികമായി താമസിക്കുമ്പോൾ നിങ്ങൾ ഭയത്തോടെ ജീവിക്കണം.+ 18  പൂർവികരിൽനിന്ന്‌* നിങ്ങൾക്കു കൈമാറിക്കിട്ടിയ പൊള്ളയായ ജീവിതരീതിയിൽനിന്ന്‌ നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു* സ്വർണവും വെള്ളിയും പോലെ നശിച്ചുപോകുന്ന വസ്‌തുക്കളാലല്ല+ എന്നു നിങ്ങൾക്ക്‌ അറിയാമല്ലോ. 19  കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്‌തുവിന്റെ+ വിലയേറിയ രക്തത്താൽ,+ ആണ്‌ നിങ്ങളെ മോചിപ്പിച്ചിരിക്കുന്നത്‌. 20  ക്രിസ്‌തുവിനെ ലോകാരംഭത്തിനു* മുമ്പേ+ തിരഞ്ഞെടുത്തതാണെങ്കിലും* നിങ്ങൾക്കുവേണ്ടി കാലത്തിന്റെ* അവസാനമാണു ക്രിസ്‌തു പ്രത്യക്ഷനായത്‌.+ 21  ക്രിസ്‌തുവിലൂടെ നിങ്ങൾ ദൈവവിശ്വാസികളായിത്തീർന്നിരിക്കുന്നു.+ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യാൻ ദൈവം ക്രിസ്‌തുവിനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിച്ച്‌+ മഹത്ത്വം അണിയിച്ചു.+ 22  സത്യത്തോടുള്ള അനുസരണത്തിലൂടെ സ്വയം ശുദ്ധീകരിച്ച നിങ്ങളുടെ സഹോദരപ്രിയം കാപട്യമില്ലാത്തതാണ്‌.+ അതുകൊണ്ട്‌ പരസ്‌പരം ഹൃദയപൂർവം ഗാഢമായി സ്‌നേഹിക്കുക.+ 23  കാരണം, നശിച്ചുപോകുന്ന വിത്തിനാലല്ല നശിച്ചുപോകാത്ത വിത്തിനാൽ,*+ ജീവനുള്ള നിത്യദൈവത്തിന്റെ വാക്കിനാൽ,+ നിങ്ങൾക്കു പുതുജനനം+ ലഭിച്ചിരിക്കുന്നു. 24  “എല്ലാ മനുഷ്യരും പുൽക്കൊടിപോലെയും അവരുടെ മഹത്ത്വം കാട്ടിലെ പൂപോലെയും ആണ്‌. പുല്ലു വാടുന്നു; പൂവ്‌ കൊഴിയുന്നു. 25  എന്നാൽ യഹോവയുടെ* വാക്കുകൾ എന്നെന്നും നിലനിൽക്കുന്നു.”+ നിങ്ങളെ അറിയിച്ച സന്തോഷവാർത്തയാണ്‌ ആ “വാക്കുകൾ.”+

അടിക്കുറിപ്പുകള്‍

അഥവാ “ശുദ്ധീകരണത്തിലൂടെ.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അഥവാ “മോഹങ്ങൾക്കനുസരിച്ച്‌ രൂപപ്പെടുന്നത്‌.”
അഥവാ “പരമ്പരാഗതമായി.”
അക്ഷ. “വീണ്ടെടുത്തിരിക്കുന്നത്‌.”
അഥവാ “കാലങ്ങളുടെ.”
അഥവാ “അറിഞ്ഞതാണെങ്കിലും.”
‘ലോകം’ എന്നത്‌ ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
അതായത്‌, ഫലം ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള വിത്ത്‌.
അനു. എ5 കാണുക.