പത്രോസ്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 3:1-22

  • ഭാര്യാഭർത്താക്കന്മാർ (1-7)

  • സഹാനുഭൂതിയുള്ളവരായിരിക്കുക; സമാധാനം അന്വേഷിക്കുക (8-12)

  • നീതിക്കുവേണ്ടി കഷ്ടം സഹിക്കുന്നു (13-22)

    • നിങ്ങളുടെ പ്രത്യാശയെക്കുറിച്ച്‌ മറുപടി പറയാൻ ഒരുങ്ങിയിരിക്കുക (15)

    • സ്‌നാനവും ശുദ്ധമനസ്സാക്ഷിയും (21)

3  അതുപോലെ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുക.+ അവരിൽ ആരെങ്കിലും ദൈവവചനം അനുസരിക്കാത്തവരാണെങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളുടെ പെരുമാറ്റത്താൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.+  ആഴമായ ബഹുമാനത്തോടെയുള്ള നിങ്ങളുടെ നിർമലമായ പെരുമാറ്റം അവർ ശ്രദ്ധിക്കാതെപോകില്ല.+  നിങ്ങളുടെ അലങ്കാരം പുറമേയുള്ളതായിരിക്കരുത്‌, അതായത്‌ തലമുടി പിന്നുന്നതും സ്വർണാഭരണങ്ങൾ അണിയുന്നതും+ നല്ല വസ്‌ത്രം ധരിക്കുന്നതും ആയിരിക്കരുത്‌.  പകരം, ശാന്തതയും സൗമ്യതയും ഉള്ള മനസ്സ്‌ എന്ന അനശ്വരമായ അലങ്കാരമണിഞ്ഞ, ആന്തരികമനുഷ്യനായിരിക്കണം.+ അതിനാണു ദൈവമുമ്പാകെ വിലയുള്ളത്‌.  ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, മുൻകാലങ്ങളിലെ വിശുദ്ധസ്‌ത്രീകൾ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരുന്ന്‌ തങ്ങളെത്തന്നെ അലങ്കരിച്ചിരുന്നത്‌ അങ്ങനെയാണല്ലോ.  സാറ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ച്‌ അനുസരിച്ച്‌ കീഴ്‌പെട്ടിരുന്നു.+ നന്മ ചെയ്യുന്നതു നിറുത്താതെയും ഭയത്തിന്‌ അടിമപ്പെടാതെയും ഇരുന്നാൽ+ നിങ്ങൾ സാറയുടെ മക്കളാണ്‌.  അങ്ങനെതന്നെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ നന്നായി മനസ്സിലാക്കി* അവരോടൊപ്പം ജീവിക്കുക. നിങ്ങളുടെ പ്രാർഥനകൾ തടസ്സപ്പെടാതിരിക്കാൻ, സ്‌ത്രീകൾ നിങ്ങളെക്കാൾ ദുർബലമായ പാത്രമാണെന്ന്‌ ഓർത്ത്‌ അവരെ ആദരിക്കുക.+ തന്റെ അനർഹദയ കാരണം ദൈവം നൽകുന്ന ജീവനു നിങ്ങളോടൊപ്പം അവരും അവകാശികളാണല്ലോ.+  അവസാനമായി, നിങ്ങൾ എല്ലാവരും ഐക്യവും*+ സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും+ താഴ്‌മയും+ ഉള്ളവരായിരിക്കുക.  ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ+ അപമാനിക്കുന്നവരെ അപമാനിക്കുകയോ ചെയ്യാതെ,+ അവരെ അനുഗ്രഹിക്കുക.+ അതിനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്‌. അപ്പോൾ നിങ്ങളും അനുഗ്രഹം അവകാശമാക്കും. 10  “ജീവിതത്തെ സ്‌നേഹിക്കുകയും നല്ല കാലം കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെല്ലാം മോശമായതു സംസാരിക്കാതെ നാവിനെയും+ വഞ്ചകമായ കാര്യങ്ങൾ സംസാരിക്കാതെ ചുണ്ടുകളെയും സൂക്ഷിക്കുക. 11  അയാൾ മോശമായ കാര്യങ്ങൾ വിട്ടകന്ന്‌+ നല്ല കാര്യങ്ങൾ ചെയ്യട്ടെ;+ സമാധാനം അന്വേഷിച്ച്‌ അതിനെ വിടാതെ പിന്തുടരട്ടെ.+ 12  യഹോവയുടെ* കണ്ണു നീതിമാന്മാരുടെ മേലുണ്ട്‌; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു.+ അതേസമയം, യഹോവ* മോശമായതു ചെയ്യുന്നവർക്കെതിരാണ്‌.”+ 13  നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ളവരായാൽ പിന്നെ ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുമോ?+ 14  ഇനി, നീതി നിമിത്തം കഷ്ടത സഹിക്കേണ്ടിവന്നാലും നിങ്ങൾക്കു സന്തോഷിക്കാം.+ അവർ പേടിക്കുന്നതിനെ* നിങ്ങൾ പേടിക്കുകയോ അതിൽ അസ്വസ്ഥരാകുകയോ അരുത്‌.+ 15  പകരം, ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുക. നിങ്ങളുടെ പ്രത്യാശയുടെ അടിസ്ഥാനത്തെക്കുറിച്ച്‌ ചോദിക്കുന്ന ആർക്കും മറുപടി കൊടുക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുക. എന്നാൽ നിങ്ങളുടെ മറുപടി സൗമ്യവും+ ആഴമായ ബഹുമാനത്തോടുകൂടിയതും+ ആയിരിക്കണം. 16  എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.+ അങ്ങനെ, നിങ്ങൾക്കെതിരായി സംസാരിക്കുന്നവർ ക്രിസ്‌തുവിന്റെ അനുഗാമികളായ നിങ്ങളുടെ നല്ല പെരുമാറ്റം+ കണ്ട്‌ ലജ്ജിച്ചുപോകട്ടെ.+ 17  നിങ്ങൾ കഷ്ടതകൾ സഹിക്കണമെന്നതു ദൈവത്തിന്റെ ഇഷ്ടമാണെങ്കിൽ,+ തിന്മ ചെയ്‌തിട്ടല്ല നന്മ ചെയ്‌തിട്ട്‌ അവ സഹിക്കുന്നതാണു നല്ലത്‌.+ 18  നീതിമാനായ ക്രിസ്‌തു നീതികെട്ടവരുടെ പാപങ്ങൾക്കുവേണ്ടി+ ഒരിക്കൽ* മരിച്ചല്ലോ.+ നിങ്ങളെ ദൈവത്തോട്‌ അടുപ്പിക്കാനാണു+ ക്രിസ്‌തു അങ്ങനെ ചെയ്‌തത്‌. ക്രിസ്‌തു മനുഷ്യനായി* മരണശിക്ഷ ഏൽക്കുകയും+ ആത്മവ്യക്തിയായി* ജീവനിലേക്കു വരുകയും ചെയ്‌തു.+ 19  ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെട്ട ക്രിസ്‌തു ചെന്ന്‌ തടവിലുള്ള ആത്മവ്യക്തികളോടു* പ്രസംഗിച്ചു.+ 20  പണ്ടു നോഹയുടെ കാലത്ത്‌, പെട്ടകം പണിയുന്ന സമയത്ത്‌,+ ദൈവം ക്ഷമയോടെ* കാത്തിരുന്നപ്പോൾ അനുസരണക്കേടു കാണിച്ചവരായിരുന്നു ആ ആത്മവ്യക്തികൾ.+ എന്നാൽ കുറച്ച്‌ ആളുകൾ, അതായത്‌ എട്ടു പേർ,* വെള്ളത്തിലൂടെ ആ പെട്ടകത്തിൽ രക്ഷപ്പെട്ടു.+ 21  അതിനു സമാനമാണു സ്‌നാനം. സ്‌നാനം ശരീരത്തിലെ അഴുക്കുനീക്കലല്ല, ഒരു ശുദ്ധമനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷയാണ്‌.+ അതു യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനത്തിലൂടെ ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു. 22  യേശു ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു.+ കാരണം, സ്വർഗത്തിലേക്കു പോയ യേശുവിനു ദൈവം ദൂതന്മാരെയും അധികാരങ്ങളെയും ശക്തികളെയും കീഴ്‌പെടുത്തിക്കൊടുത്തിരിക്കുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ഭാര്യമാരോടു പരിഗണന കാണിച്ചുകൊണ്ട്‌.”
അഥവാ “ഒരേ ചിന്തയും; ഒരേ മനസ്സും.”
അനു. എ5 കാണുക.
അഥവാ “യഹോവയുടെ മുഖം.” അനു. എ5 കാണുക.
മറ്റൊരു സാധ്യത “അവരുടെ ഭീഷണികളെ.”
അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
അഥവാ “ആത്മാവായി.”
അഥവാ “ജഡത്തിൽ.” പദാവലി കാണുക.
അഥവാ “ആത്മാക്കളോട്‌.”
അക്ഷ. “ദൈവത്തിന്റെ ക്ഷമ.”
അഥവാ “ദേഹികൾ.”