രാജാക്കന്മാർ ഒന്നാം ഭാഗം 12:1-33

  • രഹബെയാം പരുഷമായി മറുപടി പറയുന്നു (1-15)

  • പത്തു ഗോത്രങ്ങൾ വിപ്ലവം ഉണ്ടാക്കുന്നു (16-19)

  • യൊരോബെയാം ഇസ്രായേലിന്റെ രാജാവ്‌ (20)

  • രഹബെയാം ഇസ്രായേലിനോടു യുദ്ധം ചെയ്യരുത്‌ (21-24)

  • യൊരോബെയാം കാളക്കുട്ടിയെ ആരാധിക്കുന്നു (25-33)

12  രഹബെയാം ശെഖേമിലേക്കു+ ചെന്നു. രഹബെയാമിനെ രാജാവാക്കാൻ+ എല്ലാ ഇസ്രായേല്യരും ശെഖേമിൽ കൂടിവന്നിരുന്നു.  നെബാത്തിന്റെ മകനായ യൊരോബെയാം ഇത്‌ അറിഞ്ഞു. (ശലോമോൻ രാജാവിനെ പേടിച്ച്‌ ഈജിപ്‌തിലേക്ക്‌ ഓടിപ്പോയിരുന്ന യൊരോബെയാം അപ്പോഴും ഈജിപ്‌തിലായിരുന്നു.)+  അവർ ആളയച്ച്‌ അയാളെ വിളിപ്പിച്ചു. അതിനു ശേഷം യൊരോബെയാമും ഇസ്രായേലിന്റെ സഭ മുഴുവനും രഹബെയാമിന്റെ അടുത്ത്‌ എത്തി ഇങ്ങനെ പറഞ്ഞു:  “അങ്ങയുടെ അപ്പൻ ഞങ്ങളുടെ നുകം കഠിനമാക്കി.+ അദ്ദേഹം ഞങ്ങളുടെ മേൽ ചുമത്തിയ കഠിനവേല അങ്ങ്‌ ഇപ്പോൾ കുറച്ചുതരുകയും അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച ഭാരമുള്ള* നുകം ലഘൂകരിച്ചുതരുകയും ചെയ്‌താൽ ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”  അപ്പോൾ രഹബെയാം അവരോട്‌, “പോയി മൂന്നു ദിവസം കഴിഞ്ഞ്‌ മടങ്ങിവരുക” എന്നു പറഞ്ഞു. അങ്ങനെ ജനം പിരിഞ്ഞുപോയി.+  അപ്പോൾ രഹബെയാം രാജാവ്‌ അപ്പനായ ശലോമോന്റെ കാലത്ത്‌ ശലോമോനെ സേവിച്ചിരുന്ന പ്രായമുള്ള പുരുഷന്മാരുമായി* കൂടിയാലോചിച്ചു. രാജാവ്‌ അവരോടു ചോദിച്ചു: “ഈ ജനത്തിനു ഞാൻ എന്തു മറുപടി കൊടുക്കണം, എന്താണു നിങ്ങളുടെ അഭിപ്രായം?”  അവർ പറഞ്ഞു: “അങ്ങ്‌ ഇന്ന്‌ ഈ ജനത്തിന്റെ ഒരു ദാസനെപ്പോലെ അവരുടെ അപേക്ഷയ്‌ക്കു വഴങ്ങി അവരെ പ്രീതിപ്പെടുത്തുന്ന ഒരു മറുപടി കൊടുത്താൽ അവർ എല്ലാ കാലത്തും അങ്ങയുടെ ദാസന്മാരായിരിക്കും.”  എന്നാൽ പ്രായമുള്ള പുരുഷന്മാർ കൊടുത്ത ഉപദേശം രഹബെയാം തള്ളിക്കളഞ്ഞു. പകരം, തന്റെകൂടെ വളർന്നവരും ഇപ്പോൾ തന്റെ ഭൃത്യരും ആയ ചെറുപ്പക്കാരുമായി കൂടിയാലോചിച്ചു.+  രാജാവ്‌ അവരോടു ചോദിച്ചു: “‘അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച നുകം ലഘൂകരിച്ചുതരുക’ എന്ന്‌ എന്നോട്‌ ആവശ്യപ്പെട്ട ഈ ജനത്തോട്‌ എന്താണു മറുപടി പറയേണ്ടത്‌, എന്താണു നിങ്ങളുടെ അഭിപ്രായം?” 10  അദ്ദേഹത്തോടൊപ്പം വളർന്ന ആ ചെറുപ്പക്കാർ പറഞ്ഞു: “‘അങ്ങയുടെ അപ്പൻ ഭാരമുള്ളതാക്കിയ ഞങ്ങളുടെ നുകം അങ്ങ്‌ ലഘൂകരിച്ചുതരണം’ എന്ന്‌ അങ്ങയോടു പറഞ്ഞ ജനത്തോട്‌ ഇങ്ങനെ പറയണം: ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും. 11  എന്റെ അപ്പൻ നിങ്ങളുടെ മേൽ ഭാരമുള്ള നുകം വെച്ചു. എന്നാൽ ഞാൻ ആ നുകത്തിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട്‌ ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട്‌ ശിക്ഷിക്കും.’” 12  “മൂന്നാം ദിവസം മടങ്ങിവരുക” എന്നു രാജാവ്‌ നിർദേശിച്ചതനുസരിച്ച്‌, മൂന്നാം ദിവസം യൊരോബെയാമും മറ്റെല്ലാവരും രഹബെയാമിന്റെ അടുത്ത്‌ എത്തി.+ 13  എന്നാൽ പ്രായമുള്ള പുരുഷന്മാർ കൊടുത്ത ഉപദേശം തള്ളിക്കളഞ്ഞുകൊണ്ട്‌ രാജാവ്‌ ജനത്തോടു കടുത്ത ഭാഷയിൽ സംസാരിച്ചു. 14  ചെറുപ്പക്കാർ നൽകിയ നിർദേശമനുസരിച്ച്‌ രാജാവ്‌ ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പൻ നിങ്ങളുടെ നുകം ഭാരമുള്ളതാക്കി. എന്നാൽ ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട്‌ ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട്‌ ശിക്ഷിക്കും.” 15  അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ്‌ തള്ളിക്കളഞ്ഞു. യഹോവ ശീലോന്യനായ അഹീയയിലൂടെ+ നെബാത്തിന്റെ മകനായ യൊരോബെയാമിനോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കാനായി, യഹോവയാണ്‌ ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയത്‌.+ 16  രാജാവ്‌ അപേക്ഷ തള്ളിക്കളഞ്ഞെന്നു കണ്ടപ്പോൾ ഇസ്രായേൽ ജനം രാജാവിനോടു പറഞ്ഞു: “ദാവീദിൽ ഞങ്ങൾക്ക്‌ എന്ത്‌ ഓഹരിയാണുള്ളത്‌? യിശ്ശായിയുടെ മകനിൽ ഞങ്ങൾക്ക്‌ ഒരു അവകാശവുമില്ല. ഇസ്രായേലേ, നിങ്ങളുടെ ദൈവങ്ങളുടെ അടുത്തേക്കു മടങ്ങുക! ദാവീദേ, നീ ഇനി നിന്റെ സ്വന്തം ഭവനം നോക്കിക്കൊള്ളുക!” തുടർന്ന്‌ ഇസ്രായേല്യർ അവരവരുടെ വീടുകളിലേക്കു* മടങ്ങിപ്പോയി.+ 17  എന്നാൽ രഹബെയാം തുടർന്നും യഹൂദയിലെ നഗരങ്ങളിൽ വസിച്ചിരുന്ന ഇസ്രായേല്യരുടെ മേൽ ഭരണം നടത്തി.+ 18  പിന്നീട്‌ രഹബെയാം രാജാവ്‌, നിർബന്ധിതസേവനം ചെയ്യുന്നവരുടെ മേൽനോട്ടം വഹിച്ചിരുന്ന അദോരാമിനെ+ ഇസ്രായേല്യർക്കിടയിലേക്ക്‌ അയച്ചു. എന്നാൽ ഇസ്രായേൽ ജനം അയാളെ കല്ലെറിഞ്ഞ്‌ കൊന്നു. രഹബെയാം രാജാവ്‌ ഒരുവിധത്തിൽ തന്റെ രഥത്തിൽ കയറിപ്പറ്റി യരുശലേമിലേക്കു രക്ഷപ്പെട്ടു.+ 19  അങ്ങനെ ഇന്നും ഇസ്രായേല്യർ ദാവീദുഗൃഹത്തെ എതിർത്തുകൊണ്ടിരിക്കുന്നു.+ 20  യൊരോബെയാം തിരിച്ചെത്തിയിരിക്കുന്നെന്നു കേട്ട ഉടനെ ഇസ്രായേല്യരെല്ലാം അയാളെ സമൂഹത്തിലേക്കു വരുത്തി ഇസ്രായേലിനു മുഴുവൻ രാജാവാക്കി.+ യഹൂദാഗോത്രം+ ഒഴികെ മറ്റാരും ദാവീദുഗൃഹത്തെ പിന്തുണച്ചില്ല. 21  യരുശലേമിൽ എത്തിയ ഉടനെ ശലോമോന്റെ മകനായ രഹബെയാം ഇസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്‌ത്‌ രാജാധികാരം വീണ്ടെടുക്കാനായി, പരിശീലനം ലഭിച്ച* 1,80,000 യോദ്ധാക്കളെ യഹൂദാഗൃഹത്തിൽനിന്നും ബന്യാമീൻ ഗോത്രത്തിൽനിന്നും കൂട്ടിവരുത്തി.+ 22  അപ്പോൾ ദൈവപുരുഷനായ ശെമയ്യയോടു+ സത്യദൈവം ഇങ്ങനെ പറഞ്ഞു: 23  “നീ യഹൂദയിലെ രാജാവായ ശലോമോന്റെ മകൻ രഹബെയാമിനോടും എല്ലാ യഹൂദാഭവനത്തോടും ബന്യാമീൻ ഗോത്രത്തോടും മറ്റെല്ലാ ജനങ്ങളോടും പറയുക: 24  ‘യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യരോടു നിങ്ങൾ യുദ്ധത്തിനു പോകരുത്‌. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു തിരിച്ചുപോകണം. കാരണം ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയതു ഞാനാണ്‌.”’”+ അങ്ങനെ യഹോവയുടെ വാക്കു കേട്ട്‌ അവർ യഹോവ കല്‌പിച്ചതുപോലെ അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി. 25  യൊരോബെയാം എഫ്രയീംമലനാട്ടിലുള്ള ശെഖേം+ നഗരം പണിത്‌* അവിടെ താമസിച്ചു. പിന്നെ അയാൾ അവിടെനിന്ന്‌ പുറപ്പെട്ട്‌ പെനുവേൽ+ പണിതു.* 26  യൊരോബെയാം മനസ്സിൽ പറഞ്ഞു: “രാജ്യം ദാവീദുഗൃഹത്തിലേക്കുതന്നെ മടങ്ങിപ്പോകും.+ 27  ഈ ജനം ഇനിയും യരുശലേമിലുള്ള യഹോവയുടെ ഭവനത്തിൽ ബലി അർപ്പിക്കാൻ പോകുകയാണെങ്കിൽ+ അവരുടെ ഹൃദയം യഹൂദാരാജാവായ അവരുടെ യജമാനൻ രഹബെയാമിലേക്കു ചായും. അതെ, അവർ എന്നെ കൊന്ന്‌ യഹൂദാരാജാവായ രഹബെയാമിന്റെ അടുത്തേക്കു മടങ്ങിപ്പോകും.” 28  ചിലരുമായി കൂടിയാലോചിച്ചശേഷം രാജാവ്‌ രണ്ടു സ്വർണക്കാളക്കുട്ടികളെ+ ഉണ്ടാക്കി. അയാൾ ജനത്തോടു പറഞ്ഞു: “യരുശലേം വരെ പോകുന്നതു നിങ്ങൾക്കൊരു ബുദ്ധിമുട്ടാണ്‌. ഇസ്രായേലേ, ഇതാ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിങ്ങളെ വിടുവിച്ച്‌ കൊണ്ടുവന്ന നിങ്ങളുടെ ദൈവം!”+ 29  പിന്നെ അയാൾ ഒന്നിനെ ബഥേലിലും+ മറ്റേതിനെ ദാനിലും+ സ്ഥാപിച്ചു. 30  അങ്ങനെ ജനം പാപം ചെയ്‌തു.+ കാളക്കുട്ടികളിലൊന്നിനെ ആരാധിക്കാൻ അവർ ദാൻ വരെ യാത്ര ചെയ്‌തു. 31  യൊരോബെയാം ഉയർന്ന സ്ഥലങ്ങളിൽ ആരാധനയ്‌ക്കുള്ള മന്ദിരങ്ങൾ നിർമിച്ച്‌ അവിടെ ലേവ്യരല്ലാത്ത സാധാരണജനങ്ങളെ പുരോഹിതന്മാരായി നിയമിച്ചു.+ 32  മാത്രമല്ല, യഹൂദയിലെ ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം 15-ാം ദിവസം ഒരു ഉത്സവവും ഏർപ്പെടുത്തി.+ താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കുവേണ്ടി, ബഥേലിൽ+ താൻ നിർമിച്ച യാഗപീഠത്തിൽ അയാൾ ബലി അർപ്പിച്ചു. ബഥേലിൽ താൻ ഉണ്ടാക്കിയ ആരാധനാസ്ഥലങ്ങളിൽ* അയാൾ പുരോഹിതന്മാരെ നിയമിക്കുകയും ചെയ്‌തു. 33  ബഥേലിൽ അയാൾ ഉണ്ടാക്കിയ യാഗപീഠത്തിൽ സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിച്ച മാസത്തിൽ, അതായത്‌ എട്ടാം മാസം 15-ാം ദിവസം, അയാൾ യാഗങ്ങൾ അർപ്പിച്ചു; ഇസ്രായേൽ ജനത്തിനുവേണ്ടി അയാൾ ഒരു ഉത്സവം ഏർപ്പെടുത്തി. യൊരോബെയാം യാഗപീഠത്തിലേക്കു കയറിച്ചെന്ന്‌ യാഗവസ്‌തുക്കൾ ദഹിപ്പിച്ച്‌* യാഗം അർപ്പിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “മർദകമായ.”
അഥവാ “മൂപ്പന്മാരുമായി.”
അക്ഷ. “കൂടാരങ്ങളിലേക്ക്‌.”
അക്ഷ. “തിരഞ്ഞെടുക്കപ്പെട്ട.”
അഥവാ “കോട്ടകെട്ടി ഉറപ്പിച്ച്‌.”
അഥവാ “കോട്ടകെട്ടി ഉറപ്പിച്ചു.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ച്‌.”