രാജാക്കന്മാർ ഒന്നാം ഭാഗം 22:1-53

  • യഹോശാഫാത്ത്‌ ആഹാബുമായി സഖ്യം ചെയ്യുന്നു (1-12)

  • മീഖായ പരാജയം പ്രവചിക്കുന്നു (13-28)

    • ആഹാബിനെ വിഡ്‌ഢിയാക്കാൻ വഞ്ചനയുടെ ആത്മാവ്‌ (21, 22)

  • ആഹാബ്‌ രാമോത്ത്‌-ഗിലെയാദിൽവെച്ച്‌ കൊല്ലപ്പെടുന്നു (29-40)

  • യഹോശാഫാത്ത്‌ യഹൂദ ഭരിക്കുന്നു (41-50)

  • അഹസ്യ ഇസ്രായേലിന്റെ രാജാവ്‌ (51-53)

22  മൂന്നു വർഷം സിറിയയും ഇസ്രായേലും തമ്മിൽ യുദ്ധം ഉണ്ടായില്ല.  മൂന്നാം വർഷം യഹൂദാരാജാവായ യഹോശാഫാത്ത്‌+ ഇസ്രായേൽരാജാവിനെ കാണാൻ വന്നു.+  അപ്പോൾ ഇസ്രായേൽരാജാവ്‌ ഭൃത്യന്മാരോടു പറഞ്ഞു: “രാമോത്ത്‌-ഗിലെയാദ്‌+ നമുക്ക്‌ അവകാശപ്പെട്ടതാണെന്നു നിങ്ങൾക്ക്‌ അറിയാമല്ലോ. എന്നിട്ടും നമ്മൾ എന്തുകൊണ്ടാണു സിറിയയിലെ രാജാവിന്റെ കൈയിൽനിന്ന്‌ അതു തിരിച്ചുപിടിക്കാൻ മടിക്കുന്നത്‌?”  പിന്നെ രാജാവ്‌ യഹോശാഫാത്തിനോട്‌, “രാമോത്ത്‌-ഗിലെയാദിലെ യുദ്ധത്തിന്‌ എന്റെകൂടെ വരുമോ” എന്നു ചോദിച്ചു. യഹോശാഫാത്ത്‌ ഇസ്രായേൽരാജാവിനോടു പറഞ്ഞു: “നമ്മൾ രണ്ടും ഒന്നല്ലേ? എന്റെ ജനം അങ്ങയുടെയും ജനമാണ്‌. എന്റെ കുതിരകൾ അങ്ങയുടെയുംകൂടെയാണ്‌.”+  യഹോശാഫാത്ത്‌ ഇസ്രായേൽരാജാവിനോട്‌ ഇങ്ങനെയും പറഞ്ഞു: “ആദ്യം യഹോവയുടെ ഇഷ്ടം എന്താണെന്നു ചോദിച്ചാലും.”+  അങ്ങനെ ഇസ്രായേൽരാജാവ്‌ ഏകദേശം 400 പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്‌, “ഞാൻ രാമോത്ത്‌-ഗിലെയാദിനു നേരെ യുദ്ധത്തിനു പോകണോ അതോ പിന്മാറണോ” എന്നു ചോദിച്ചു. അവർ പറഞ്ഞു: “പോകുക, യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”  അപ്പോൾ യഹോശാഫാത്ത്‌ ചോദിച്ചു: “ഇവിടെ യഹോവയുടെ പ്രവാചകനായി മറ്റാരുമില്ലേ? നമുക്ക്‌ അയാളിലൂടെയും ഒന്നു ചോദിച്ചുനോക്കാം.”+  ഇസ്രായേൽരാജാവ്‌ യഹോശാഫാത്തിനോടു പറഞ്ഞു: “നമുക്ക്‌ യഹോവയുടെ ഇഷ്ടം ചോദിച്ചറിയാൻ കഴിയുന്ന ഒരാൾക്കൂടിയുണ്ട്‌.+ പക്ഷേ എനിക്ക്‌ അയാളെ ഇഷ്ടമല്ല.+ കാരണം അയാൾ ഒരിക്കലും എന്നെക്കുറിച്ച്‌ ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കാറില്ല.+ അയാളുടെ പേര്‌ മീഖായ എന്നാണ്‌, യിമ്ലയുടെ മകൻ.” എന്നാൽ യഹോശാഫാത്ത്‌ പറഞ്ഞു: “രാജാവ്‌ ഒരിക്കലും അങ്ങനെ പറയരുതേ.”  അങ്ങനെ ഇസ്രായേൽരാജാവ്‌ ഒരു കൊട്ടാരോദ്യോഗസ്ഥനെ വിളിച്ച്‌, “വേഗം പോയി യിമ്ലയുടെ മകനായ മീഖായയെ കൂട്ടിക്കൊണ്ടുവരുക”+ എന്നു പറഞ്ഞു. 10  ഇസ്രായേൽരാജാവും യഹൂദാരാജാവായ യഹോശാഫാത്തും അപ്പോൾ, ശമര്യയുടെ പ്രവേശനകവാടത്തിലുള്ള മെതിക്കളത്തിൽ രാജകീയവസ്‌ത്രങ്ങൾ അണിഞ്ഞ്‌ തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. എല്ലാ പ്രവാചകന്മാരും അവരുടെ മുന്നിൽ പ്രവചിച്ചുകൊണ്ടിരുന്നു.+ 11  അപ്പോൾ കെനാനയുടെ മകനായ സിദെക്കിയ ഇരുമ്പുകൊണ്ട്‌ കൊമ്പുകൾ ഉണ്ടാക്കിയിട്ട്‌ ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘സിറിയക്കാർ ചത്തൊടുങ്ങുന്നതുവരെ നീ ഇതുകൊണ്ട്‌ അവരെ കുത്തിവീഴ്‌ത്തും.’”* 12  മറ്റെല്ലാ പ്രവാചകന്മാരും അതുപോലെതന്നെ പ്രവചിച്ചു. അവർ പറഞ്ഞു: “രാമോത്ത്‌-ഗിലെയാദിലേക്കു പോകുക; രാജാവ്‌ തീർച്ചയായും വിജയിക്കും. യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.” 13  മീഖായയെ കൂട്ടിക്കൊണ്ടുവരാൻ പോയ ദൂതൻ മീഖായയോടു പറഞ്ഞു: “ഇതാ, പ്രവാചകന്മാർ ഒന്നടങ്കം രാജാവിന്‌ അനുകൂലമായി പ്രവചിക്കുന്നു. ദയവുചെയ്‌ത്‌ അങ്ങും അവരെപ്പോലെ രാജാവിനെ പ്രസാദിപ്പിക്കുന്ന വിധത്തിൽ സംസാരിക്കണം.”+ 14  എന്നാൽ മീഖായ പറഞ്ഞു: “യഹോവയാണെ, യഹോവ എന്നോട്‌ എന്താണോ പറയുന്നത്‌ അതു ഞാൻ പറയും.” 15  അങ്ങനെ മീഖായ ഇസ്രായേൽരാജാവിന്റെ അടുത്ത്‌ വന്നു. രാജാവ്‌ മീഖായയോട്‌, “മീഖായാ, ഞങ്ങൾ രാമോത്ത്‌-ഗിലെയാദിനു നേരെ യുദ്ധത്തിനു പോകണോ അതോ പിന്മാറണോ” എന്നു ചോദിച്ചു. ഉടനെ മീഖായ പറഞ്ഞു: “പോകുക. അങ്ങ്‌ തീർച്ചയായും വിജയിക്കും. യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.” 16  അപ്പോൾ രാജാവ്‌ മീഖായയോട്‌: “എന്നോടു സത്യം മാത്രമേ പറയാവൂ എന്ന്‌ എത്ര തവണ ഞാൻ നിന്നെക്കൊണ്ട്‌ യഹോവയുടെ നാമത്തിൽ സത്യം ചെയ്യിക്കണം!” 17  മീഖായ പറഞ്ഞു: “ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്യരെല്ലാം മലകളിൽ ചിതറി നടക്കുന്നതു ഞാൻ കാണുന്നു.+ യഹോവ പറഞ്ഞു: ‘ഇവയ്‌ക്കു നാഥനില്ല. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു സമാധാനത്തോടെ തിരിച്ചുപോകട്ടെ.’” 18  അപ്പോൾ ഇസ്രായേൽരാജാവ്‌ യഹോശാഫാത്തിനോടു പറഞ്ഞു: “‘ഇയാൾ എന്നെക്കുറിച്ച്‌ ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കില്ല’ എന്നു ഞാൻ പറഞ്ഞതല്ലേ?”+ 19  അപ്പോൾ മീഖായ പറഞ്ഞു: “എങ്കിൽ യഹോവ പറയുന്നതു കേട്ടുകൊള്ളൂ: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ സ്വർഗത്തിലെ സർവസൈന്യവും ദൈവത്തിന്റെ സന്നിധിയിൽ ഇടത്തും വലത്തും ആയി നിൽക്കുന്നുണ്ടായിരുന്നു.+ 20  അപ്പോൾ യഹോവ, ‘ആഹാബ്‌ രാമോത്ത്‌-ഗിലെയാദിനു നേരെ ചെന്ന്‌ അവിടെ മരിച്ചുവീഴാനായി ആര്‌ അയാളെ വിഡ്‌ഢിയാക്കും’ എന്നു ചോദിച്ചു. അവർ ഓരോരുത്തരും പല അഭിപ്രായങ്ങൾ പറഞ്ഞു. 21  അപ്പോൾ ഒരു ആത്മാവ്‌*+ മുന്നോട്ടു വന്ന്‌ യഹോവയുടെ മുന്നിൽ നിന്ന്‌, ‘ഞാൻ അയാളെ വിഡ്‌ഢിയാക്കാം’ എന്നു പറഞ്ഞു. യഹോവ ചോദിച്ചു: ‘നീ എങ്ങനെയാണ്‌ അതു ചെയ്യാൻപോകുന്നത്‌?’ 22  ആ ആത്മാവ്‌ പറഞ്ഞു: ‘ഞാൻ ചെന്ന്‌ രാജാവിന്റെ പ്രവാചകന്മാരുടെയെല്ലാം നാവിൽ വഞ്ചനയുടെ ആത്മാവായിത്തീരും.’+ അപ്പോൾ ദൈവം പറഞ്ഞു: ‘നിനക്ക്‌ അതിനു കഴിയും, നീ അതിൽ വിജയിക്കുകതന്നെ ചെയ്യും. പോയി അങ്ങനെതന്നെ ചെയ്യുക.’ 23  അങ്ങനെ നിന്റെ ഈ പ്രവാചകന്മാരുടെയെല്ലാം നാവിൽ യഹോവ വഞ്ചനയുടെ ആത്മാവിനെ കൊടുത്തിരിക്കുന്നു.+ വാസ്‌തവത്തിൽ നിനക്കു ദുരന്തം വരുമെന്നാണ്‌ യഹോവ പ്രഖ്യാപിച്ചിരിക്കുന്നത്‌.”+ 24  അപ്പോൾ കെനാനയുടെ മകനായ സിദെക്കിയ മീഖായയുടെ അടുത്ത്‌ വന്ന്‌ മീഖായയുടെ ചെകിട്ടത്ത്‌ അടിച്ചിട്ട്‌, “നിന്നോടു സംസാരിക്കാൻവേണ്ടി യഹോവയുടെ ആത്മാവ്‌ എന്നെ വിട്ട്‌ ഏതു വഴിക്കാണു വന്നത്‌” എന്നു ചോദിച്ചു.+ 25  മീഖായ പറഞ്ഞു: “ഏതു വഴിക്കാണു വന്നതെന്ന്‌, ഒളിച്ചിരിക്കാൻ അറയിൽ കയറുന്ന ദിവസം നീ മനസ്സിലാക്കും.” 26  അപ്പോൾ ഇസ്രായേൽരാജാവ്‌ ആജ്ഞാപിച്ചു: “മീഖായയെ പിടിച്ച്‌ നഗരാധിപനായ ആമോന്റെയും രാജാവിന്റെ മകനായ യോവാശിന്റെയും കൈയിൽ ഏൽപ്പിക്കുക. 27  അവരോടു പറയുക: ‘രാജാവ്‌ ഇങ്ങനെ കല്‌പിക്കുന്നു: “ഇയാളെ തടവറയിൽ അടയ്‌ക്കുക.+ ഞാൻ സമാധാനത്തോടെ മടങ്ങിവരുന്നതുവരെ ഇയാൾക്കു വളരെ കുറച്ച്‌ ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.”’” 28  പക്ഷേ മീഖായ പറഞ്ഞു: “നീ സമാധാനത്തോടെ മടങ്ങിവരുകയാണെങ്കിൽ യഹോവ എന്നോടു സംസാരിച്ചിട്ടില്ല.”+ മീഖായ ഇങ്ങനെയും പറഞ്ഞു: “ജനങ്ങളേ, നിങ്ങളെല്ലാം ഇതു കേട്ടല്ലോ?” 29  അങ്ങനെ ഇസ്രായേൽരാജാവും യഹൂദാരാജാവായ യഹോശാഫാത്തും രാമോത്ത്‌-ഗിലെയാദിലേക്കു പോയി.+ 30  ഇസ്രായേൽരാജാവ്‌ യഹോശാഫാത്തിനോടു പറഞ്ഞു: “ഞാൻ വേഷം മാറിയായിരിക്കും യുദ്ധക്കളത്തിലേക്കു പോകുന്നത്‌. എന്നാൽ അങ്ങ്‌ അങ്ങയുടെ രാജവസ്‌ത്രം ധരിക്കണം.” അങ്ങനെ ഇസ്രായേൽരാജാവ്‌ വേഷം മാറി യുദ്ധത്തിന്‌ ഇറങ്ങി.+ 31  സിറിയയിലെ രാജാവ്‌ അയാളുടെ 32 രഥനായകന്മാരോട്‌,+ “നിങ്ങൾ ഇസ്രായേൽരാജാവിനെയല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റാരെയും ആക്രമിക്കരുത്‌” എന്നു കല്‌പിച്ചിരുന്നു. 32  യഹോശാഫാത്തിനെ കണ്ട ഉടനെ ആ രഥനായകന്മാർ, “ഇവൻതന്നെയാണ്‌ ഇസ്രായേൽരാജാവ്‌” എന്നു തമ്മിൽത്തമ്മിൽ പറഞ്ഞു. അങ്ങനെ അവർ യഹോശാഫാത്തിനോടു പോരാടാൻ ഒരുങ്ങി. യഹോശാഫാത്ത്‌ അപ്പോൾ സഹായത്തിനായി നിലവിളിച്ചു. 33  അത്‌ ഇസ്രായേൽരാജാവല്ലെന്നു മനസ്സിലാക്കിയപ്പോൾ അവർ യഹോശാഫാത്തിനെ പിന്തുടരുന്നതു നിറുത്തി. 34  പക്ഷേ ഒരു സൈനികൻ അമ്പ്‌ എയ്‌തപ്പോൾ അവിചാരിതമായി അത്‌ ഇസ്രായേൽരാജാവിന്റെ പടച്ചട്ടയുടെ വിടവിലൂടെ ശരീരത്തിൽ തറച്ചുകയറി. അപ്പോൾ രാജാവ്‌ തേരാളിയോടു പറഞ്ഞു: “രഥം തിരിച്ച്‌ എന്നെ യുദ്ധക്കളത്തിൽനിന്ന്‌* കൊണ്ടുപോകൂ, എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു.”+ 35  അന്നു മുഴുവൻ പൊരിഞ്ഞ യുദ്ധം നടന്നു. ആ സമയമത്രയും സിറിയക്കാർക്ക്‌ അഭിമുഖമായി രാജാവിനെ രഥത്തിൽ താങ്ങിനിറുത്തേണ്ടിവന്നു. രാജാവിന്റെ മുറിവിൽനിന്ന്‌ രക്തം രഥത്തിന്‌ അകത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു; വൈകുന്നേരത്തോടെ രാജാവ്‌ മരിച്ചു.+ 36  സൂര്യാസ്‌തമയമായപ്പോൾ പാളയത്തിലെങ്ങും ഇങ്ങനെയൊരു അറിയിപ്പ്‌ ഉണ്ടായി: “ഓരോരുത്തരും അവരവരുടെ നഗരത്തിലേക്കു പോകുക! ഓരോരുത്തരും അവരവരുടെ ദേശത്തേക്കു പോകുക!”+ 37  അങ്ങനെ രാജാവ്‌ മരിച്ചു. അവർ അയാളെ ശമര്യയിലേക്കു കൊണ്ടുപോയി അവിടെ അടക്കം ചെയ്‌തു. 38  അവർ ശമര്യയിലെ കുളത്തിന്റെ കരയിൽവെച്ച്‌ ആ രഥം കഴുകിയപ്പോൾ നായ്‌ക്കൾ അയാളുടെ രക്തം നക്കി,+ വേശ്യകൾ ആ കുളത്തിൽ കുളിക്കുകയും ചെയ്‌തു.* അങ്ങനെ യഹോവ പറഞ്ഞതുപോലെതന്നെ സംഭവിച്ചു. 39  ആഹാബിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും അയാൾ നിർമിച്ച ദന്തഭവനത്തെക്കുറിച്ചും*+ അയാൾ പണിത എല്ലാ നഗരങ്ങളെക്കുറിച്ചും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 40  അങ്ങനെ ആഹാബ്‌ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ ആഹാബിന്റെ മകൻ അഹസ്യ+ അടുത്ത രാജാവായി. 41  ഇസ്രായേൽരാജാവായ ആഹാബിന്റെ ഭരണത്തിന്റെ നാലാം വർഷമാണ്‌ ആസയുടെ മകനായ യഹോശാഫാത്ത്‌+ യഹൂദയിൽ രാജാവായത്‌. 42  രാജാവാകുമ്പോൾ യഹോശാഫാത്തിന്‌ 35 വയസ്സായിരുന്നു. 25 വർഷം യഹോശാഫാത്ത്‌ യരുശലേമിൽ ഭരണം നടത്തി. ശിൽഹിയുടെ മകളായ അസൂബയായിരുന്നു യഹോശാഫാത്തിന്റെ അമ്മ. 43  യഹോശാഫാത്ത്‌ അപ്പനായ ആസയുടെ+ വഴിയിൽത്തന്നെ നടന്നു. അതിൽനിന്ന്‌ വ്യതിചലിക്കാതെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+ എന്നാൽ ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങൾ+ അപ്പോഴുമുണ്ടായിരുന്നു. ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്‌തുക്കൾ ദഹിപ്പിക്കുകയും* ചെയ്‌തുപോന്നു. 44  യഹോശാഫാത്ത്‌ ഇസ്രായേൽരാജാവുമായി സമാധാനത്തിലായിരുന്നു.+ 45  യഹോശാഫാത്തിന്റെ ബാക്കി ചരിത്രം, അദ്ദേഹത്തിന്റെ വീരകൃത്യങ്ങളെക്കുറിച്ചും അദ്ദേഹം ചെയ്‌ത യുദ്ധങ്ങളെക്കുറിച്ചും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 46  അദ്ദേഹത്തിന്റെ അപ്പനായ ആസയുടെ+ കാലശേഷവും ദേശത്ത്‌ ആലയവേശ്യാവൃത്തി ചെയ്‌തുപോന്ന പുരുഷന്മാർ+ അവശേഷിച്ചിരുന്നു. യഹോശാഫാത്ത്‌ അവരെയെല്ലാം നീക്കിക്കളഞ്ഞു. 47  ആ സമയത്ത്‌ ഏദോമിൽ+ ഒരു രാജാവുണ്ടായിരുന്നില്ല. ഒരു ഗവർണറാണു ഭരണം നടത്തിയിരുന്നത്‌.+ 48  ഓഫീരിൽ പോയി സ്വർണം കൊണ്ടുവരാൻ യഹോശാഫാത്ത്‌ തർശീശുകപ്പലുകളും* ഉണ്ടാക്കി.+ പക്ഷേ അവയ്‌ക്ക്‌ അങ്ങോട്ടു പോകാനായില്ല. എസ്യോൻ-ഗേബരിൽവെച്ച്‌+ ആ കപ്പലുകൾ തകർന്നുപോയി. 49  ആ സമയത്താണ്‌ ആഹാബിന്റെ മകനായ അഹസ്യ യഹോശാഫാത്തിനോട്‌, “അങ്ങയുടെ ദാസന്മാരുടെകൂടെ എന്റെ ദാസന്മാരും കപ്പലുകളിൽ പോകട്ടെ” എന്നു പറഞ്ഞത്‌. പക്ഷേ യഹോശാഫാത്ത്‌ അതിനു സമ്മതിച്ചില്ല. 50  പിന്നെ യഹോശാഫാത്ത്‌ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യഹോശാഫാത്തിനെ അവരോടൊപ്പം അദ്ദേഹത്തിന്റെ പൂർവികനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്‌തു. മകൻ യഹോരാം+ അടുത്ത രാജാവായി. 51  യഹൂദാരാജാവായ യഹോശാഫാത്തിന്റെ ഭരണത്തിന്റെ 17-ാം വർഷം ആഹാബിന്റെ മകനായ അഹസ്യ+ ശമര്യയിൽ ഇസ്രായേലിന്റെ രാജാവായി. അയാൾ രണ്ടു വർഷം ഇസ്രായേലിനെ ഭരിച്ചു. 52  അഹസ്യ യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു. അയാൾ അപ്പന്റെയും+ അമ്മയുടെയും+ വഴിയിലും ഇസ്രായേലിനെക്കൊണ്ട്‌ പാപം ചെയ്യിച്ച, നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു.+ 53  അഹസ്യ അപ്പനെപ്പോലെ ബാലിനെ+ സേവിച്ച്‌ ബാലിന്റെ മുമ്പാകെ കുമ്പിടുകയും ഇസ്രായേലിന്റെ ദൈവമായ യഹോവയെ+ കോപിപ്പിക്കുകയും ചെയ്‌തു.

അടിക്കുറിപ്പുകള്‍

അഥവാ “അവരെ തള്ളിമാറ്റും.”
അഥവാ “ഒരു ദൈവദൂതൻ.”
അക്ഷ. “പാളയത്തിൽനിന്ന്‌.”
മറ്റൊരു സാധ്യത “വേശ്യകൾ കുളിക്കാറുള്ള ശമര്യയിലെ കുളത്തിന്റെ കരയിൽവെച്ച്‌ അവർ രഥം കഴുകിയപ്പോൾ നായ്‌ക്കൾ അവന്റെ രക്തം നക്കി.”
അഥവാ “ദന്തകൊട്ടാരത്തെക്കുറിച്ചും.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
പദാവലി കാണുക.