രാജാക്കന്മാർ ഒന്നാം ഭാഗം 4:1-34

  • ശലോമോന്റെ ഭരണക്രമീകരണം (1-19)

  • ശലോമോന്റെ ഭരണം ഐശ്വര്യസമൃദ്ധം (20-28)

    • മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും കീഴിൽ സുരക്ഷിതർ (25)

  • ശലോമോന്റെ ജ്ഞാനം, സുഭാഷിതങ്ങൾ (29-34)

4  ശലോമോൻ രാജാവ്‌ ഇസ്രായേലിൽ എല്ലായിടത്തും വാഴ്‌ച നടത്തി.+  ശലോമോന്റെ കീഴിലെ ഉന്നതോദ്യോഗസ്ഥർ* ഇവരായിരുന്നു: സാദോക്കിന്റെ മകൻ അസര്യയായിരുന്നു+ പുരോഹിതൻ.  ശീശയുടെ ആൺമക്കളായ എലീഹോരെഫും അഹീയയും ആയിരുന്നു സെക്രട്ടറിമാർ.+ അഹീലൂദിന്റെ മകൻ യഹോശാഫാത്താണു+ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്‌.  യഹോയാദയുടെ മകൻ ബനയയായിരുന്നു+ സൈന്യാധിപൻ. സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.+  നാഥാന്റെ+ മകൻ അസര്യയായിരുന്നു കാര്യസ്ഥന്മാരുടെ മേൽനോട്ടം വഹിച്ചിരുന്നത്‌. നാഥാന്റെ മകൻ സാബൂദ്‌ ഒരു പുരോഹിതനും ശലോമോന്റെ സ്‌നേഹിതനും+ ആയിരുന്നു.  അഹീശാരായിരുന്നു കൊട്ടാരവിചാരകൻ. നിർബന്ധിതസേവനം+ ചെയ്യുന്നവരുടെ മേൽനോട്ടം വഹിച്ചിരുന്നത്‌ അബ്ദയുടെ മകൻ അദോനീരാമായിരുന്നു.+  രാജാവിനും കൊട്ടാരത്തിലുള്ളവർക്കും ഭക്ഷണം കൊണ്ടുവരാൻവേണ്ടി ഇസ്രായേലിൽ എല്ലായിടത്തുമായി ശലോമോന്‌ 12 കാര്യസ്ഥന്മാരുണ്ടായിരുന്നു. അവർ ഓരോരുത്തരുമാണു വർഷത്തിൽ ഓരോ മാസത്തേക്കുംവേണ്ട ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്‌.+  ഇവരായിരുന്നു ആ കാര്യസ്ഥന്മാർ: എഫ്രയീംമലനാട്ടിൽ ഹൂരിന്റെ മകൻ.  മാക്കസിലും ശാൽബീമിലും+ ബേത്ത്‌-ശേമെശിലും ഏലോൻ-ബേത്ത്‌-ഹാനാനിലും ദേക്കരിന്റെ മകൻ. 10  അരുബ്ബോത്തിൽ ഹേസെദിന്റെ മകൻ. (സോഖൊയും ഹേഫെർ ദേശം മുഴുവനും ഹേസെദിന്റെ മകന്റെ കീഴിലായിരുന്നു.) 11  ദോരിന്റെ എല്ലാ മലഞ്ചെരിവുകളിലും അബീനാദാബിന്റെ മകൻ. (അതായത്‌, ശലോമോന്റെ മകളായ താഫത്തിനെ വിവാഹം കഴിച്ചയാൾ.) 12  താനാക്കിലും മെഗിദ്ദോയിലും+ സാരെഥാന്‌ അടുത്ത്‌ ജസ്രീലിനു താഴെ ബേത്ത്‌-ശെയാനിലും+ ബേത്ത്‌-ശെയാൻ മുതൽ ആബേൽ-മെഹോല വരെയും യൊക്‌മെയാം+ പ്രദേശം വരെയും അഹീലൂദിന്റെ മകൻ ബാന. 13  ഗേബെരിന്റെ മകനായിരുന്നു രാമോത്ത്‌-ഗിലെയാദിലെ+ കാര്യസ്ഥൻ. (മനശ്ശെയുടെ മകനായ യായീരിന്റെ,+ ഗിലെയാദിലുള്ള+ ഗ്രാമങ്ങൾ ഗേബെരിന്റെ മകന്റെ കീഴിലായിരുന്നു. കൂടാതെ ചുറ്റുമതിലുകളും ചെമ്പുകൊണ്ടുള്ള ഓടാമ്പലുകളും ഉള്ള 60 വലിയ നഗരങ്ങൾ ഉൾപ്പെടെ ബാശാനിലുള്ള+ അർഗോബ്‌ പ്രദേശവും+ അദ്ദേഹത്തിന്റേതായിരുന്നു.) 14  മഹനയീമിൽ+ ഇദ്ദൊയുടെ മകൻ അഹിനാദാബ്‌. 15  നഫ്‌താലിയിൽ അഹീമാസ്‌. (അഹീമാസ്‌ ശലോമോന്റെ മറ്റൊരു മകളായ ബാസമത്തിനെ വിവാഹം കഴിച്ചു.) 16  ആശേരിലും ബയാലോത്തിലും ഹൂശായിയുടെ മകൻ ബാന. 17  യിസ്സാഖാരിൽ പാരൂഹിന്റെ മകൻ യഹോശാഫാത്ത്‌. 18  ബന്യാമീനിൽ+ ഏലയുടെ മകൻ ശിമെയി.+ 19  അമോര്യരാജാവായ സീഹോന്റെയും+ ബാശാൻരാജാവായ ഓഗിന്റെയും+ ദേശമായ ഗിലെയാദിൽ+ ഊരിയുടെ മകൻ ഗേബെർ. ഇവരെക്കൂടാതെ, ഈ കാര്യസ്ഥന്മാരുടെയെല്ലാം മേൽനോട്ടം വഹിക്കാൻ മറ്റൊരു കാര്യസ്ഥനെയുംകൂടി നിയമിച്ചിരുന്നു. 20  യഹൂദയും ഇസ്രായേലും കടൽത്തീരത്തെ മണൽത്തരികൾപോലെ+ അസംഖ്യമായി വർധിച്ചിരുന്നു. അവർ തിന്നുകുടിച്ച്‌ സന്തോഷിച്ചുപോന്നു.+ 21  യൂഫ്രട്ടീസ്‌ നദിമുതൽ+ ഫെലിസ്‌ത്യരുടെ ദേശംവരെയും ഈജിപ്‌തിന്റെ അതിർത്തിവരെയും ഉള്ള രാജ്യങ്ങളെല്ലാം ശലോമോൻ ഭരിച്ചു. ശലോമോന്റെ ജീവിതകാലത്തെല്ലാം അവർ ശലോമോനു കപ്പം* കൊടുക്കുകയും ശലോമോനെ സേവിക്കുകയും ചെയ്‌തു.+ 22  ശലോമോന്റെ കൊട്ടാരത്തിലെ ഒരു ദിവസത്തെ ഭക്ഷണം 30 കോർ* നേർത്ത ധാന്യപ്പൊടിയും 60 കോർ ധാന്യപ്പൊടിയും 23  കൊഴുത്ത 10 കാളകളും മേച്ചിൽപ്പുറങ്ങളിൽനിന്നുള്ള 20 കാളകളും 100 ആടുകളും, കൂടാതെ ഏതാനും കലമാനുകളും* ചെറുമാനുകളും കൊഴുത്ത കുയിലുകളും ആയിരുന്നു. 24  തിഫ്‌സ മുതൽ ഗസ്സ+ വരെ നദിയുടെ+ ഇക്കരെയുള്ളതെല്ലാം* അതുപോലെ അവിടെയുള്ള എല്ലാ രാജാക്കന്മാരും ശലോമോന്റെ നിയന്ത്രണത്തിലായിരുന്നു; ചുറ്റും എല്ലാ പ്രദേശങ്ങളിലും സമാധാനം കളിയാടിയിരുന്നു.+ 25  ശലോമോന്റെ കാലത്തെല്ലാം ദാൻ മുതൽ ബേർ-ശേബ വരെ യഹൂദയിലെയും ഇസ്രായേലിലെയും ജനം മുഴുവൻ അവരവരുടെ മുന്തിരിവള്ളിയുടെ കീഴിലും അത്തി മരത്തിന്റെ കീഴിലും സുരക്ഷിതരായി വസിച്ചു. 26  രഥങ്ങളിൽ കെട്ടാനുള്ള കുതിരകൾക്കായി ശലോമോന്‌ 4,000* കുതിരലായങ്ങളുണ്ടായിരുന്നു; 12,000 കുതിരകളും.*+ 27  കാര്യസ്ഥന്മാർ ഓരോരുത്തരും അവരവർക്കു നിയമിച്ചുകൊടുത്ത മാസങ്ങളിൽ ശലോമോൻ രാജാവിനും രാജാവിന്റെകൂടെ ഭക്ഷണം കഴിക്കുന്നവർക്കും വേണ്ടി ആഹാരസാധനങ്ങൾ എത്തിച്ചിരുന്നു. ഒന്നിനും കുറവ്‌ വരുന്നില്ലെന്ന്‌ അവർ ഉറപ്പാക്കിയിരുന്നു.+ 28  കൂടാതെ, കുതിരകൾക്കും പരിശീലനം സിദ്ധിച്ച കുതിരക്കൂട്ടങ്ങൾക്കും വേണ്ട ബാർളിയും വയ്‌ക്കോലും തങ്ങൾ കൊടുക്കേണ്ട നിശ്ചിതയളവിൽ ആവശ്യമുള്ളിടത്ത്‌ അവർ എത്തിച്ചിരുന്നു. 29  ദൈവം ശലോമോന്‌ അളവറ്റ ജ്ഞാനവും വകതിരിവും+ കടൽത്തീരംപോലെ* വിശാലമായ ഹൃദയവും* കൊടുത്തു. 30  കിഴക്കുദേശത്തും ഈജിപ്‌തിലും ഉള്ള എല്ലാവരുടെയും ജ്ഞാനത്തെ+ കവച്ചുവെക്കുന്നതായിരുന്നു ശലോമോന്റെ ജ്ഞാനം. 31  ശലോമോൻ മറ്റെല്ലാ മനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാൻ,+ മാഹോലിന്റെ മക്കളായ ഹേമാൻ,+ കൽക്കോൽ,+ ദർദ എന്നിവരെക്കാളെല്ലാം, ജ്ഞാനിയായിരുന്നു. ചുറ്റുമുള്ള എല്ലാ ജനതകളിലേക്കും ശലോമോന്റെ കീർത്തി വ്യാപിച്ചു.+ 32  ശലോമോൻ 3,000 സുഭാഷിതങ്ങളും+ 1,005 ഗീതങ്ങളും+ രചിച്ചു.* 33  ലബാനോനിലെ ദേവദാരു മുതൽ ചുവരിൽ വളരുന്ന ഈസോപ്പുചെടി+ വരെയുള്ള എല്ലാ സസ്യങ്ങളെക്കുറിച്ചും ശലോമോൻ സംസാരിക്കുമായിരുന്നു. കൂടാതെ മൃഗങ്ങൾ,+ പക്ഷികൾ,*+ ഇഴജാതികൾ,*+ മത്സ്യങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു. 34  എല്ലാ ജനതകളിലുംപെട്ട ആളുകൾ ശലോമോന്റെ ജ്ഞാനത്തെക്കുറിച്ച്‌+ കേട്ടു. അവരും ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരും ശലോമോന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ വന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പ്രഭുക്കന്മാർ.”
പദാവലി കാണുക.
ഒരു കോർ = 220 ലി. അനു. ബി14 കാണുക.
അക്ഷ. “കലമാനുകളും ഗസൽമാനുകളും.”
അതായത്‌, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ളതെല്ലാം.
ചില കൈയെഴുത്തുപ്രതികളിലും സമാന്തരവിവരണങ്ങളിലും കൊടുത്തിരിക്കുന്ന എണ്ണം ഇതാണ്‌. എന്നാൽ മറ്റു ചിലതിൽ 40,000 എന്നും കൊടുത്തിരിക്കുന്നു.
അഥവാ “കുതിരച്ചേവകരും.”
അഥവാ “കടൽത്തീരത്തെ മണൽപോലെ.”
അഥവാ “ഗ്രഹണപ്രാപ്‌തിയുള്ള ഹൃദയവും.”
അഥവാ “ചൊല്ലി.”
അഥവാ “പറക്കുന്നവ.”
സാധ്യതയനുസരിച്ച്‌, ഉരഗങ്ങളും പ്രാണികളും ഉൾപ്പെടുന്നു.