ശമുവേൽ ഒന്നാം ഭാഗം 31:1-13

  • ശൗലിന്റെയും മൂന്ന്‌ ആൺമക്കളുടെയും മരണം (1-13)

31  ഫെലിസ്‌ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്യുകയായിരുന്നു.+ ഇസ്രായേല്യർ ഫെലിസ്‌ത്യരുടെ മുന്നിൽനിന്ന്‌ തോറ്റോടി. ധാരാളം ആളുകൾ ഗിൽബോവ പർവതത്തിൽവെച്ച്‌ കൊല്ലപ്പെട്ടു.+  ഫെലിസ്‌ത്യർ ശൗലിനെയും ആൺമക്കളെയും വിടാതെ പിന്തുടർന്നു. അവർ ശൗലിന്റെ മക്കളായ+ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശുവയെയും കൊന്നുകളഞ്ഞു.+  ശൗലിന്‌ എതിരെ പോരാട്ടം രൂക്ഷമായി. വില്ലാളികൾ ശൗലിനെ കണ്ട്‌ അമ്പ്‌ എയ്‌തു. ശൗലിനു ഗുരുതരമായി മുറിവേറ്റു.+  ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക! ഇല്ലെങ്കിൽ ഈ അഗ്രചർമികൾ+ വന്ന്‌ എന്നെ കുത്തും. അവർ എന്നോടു ക്രൂരമായി* പെരുമാറും.” പക്ഷേ ആയുധവാഹകൻ വല്ലാതെ പേടിച്ചുപോയിരുന്നതുകൊണ്ട്‌ അതിനു തയ്യാറായില്ല. അതുകൊണ്ട്‌ ശൗൽ വാൾ പിടിച്ച്‌ അതിനു മുകളിലേക്കു വീണു.+  ശൗൽ മരിച്ചെന്നു കണ്ടപ്പോൾ ആയുധവാഹകനും+ സ്വന്തം വാളിനു മുകളിലേക്കു വീണ്‌ ശൗലിന്റെകൂടെ മരിച്ചു.  അങ്ങനെ ശൗലും മൂന്ന്‌ ആൺമക്കളും ആയുധവാഹകനും ശൗലിന്റെ ആളുകളൊക്കെയും അന്നേ ദിവസം ഒരുമിച്ച്‌ മരിച്ചു.+  ശൗലും മക്കളും മരിച്ചെന്നും ഇസ്രായേൽപുരുഷന്മാർ ഓടിരക്ഷപ്പെട്ടെന്നും കണ്ടപ്പോൾ താഴ്‌വരപ്രദേശത്തും യോർദാൻപ്രദേശത്തും ഉണ്ടായിരുന്ന ഇസ്രായേൽ ജനം തങ്ങളുടെ നഗരങ്ങൾ ഉപേക്ഷിച്ച്‌ ഓടിപ്പോയി.+ അപ്പോൾ ഫെലിസ്‌ത്യർ വന്ന്‌ അവിടെ താമസമാക്കി.  കൊല്ലപ്പെട്ടവരുടെ വസ്‌തുക്കൾ കൊള്ളയടിക്കാൻ പിറ്റേന്നു ഫെലിസ്‌ത്യർ വന്നപ്പോൾ ശൗലും മൂന്ന്‌ ആൺമക്കളും ഗിൽബോവ പർവതത്തിൽ മരിച്ചുകിടക്കുന്നതു കണ്ടു.+  അവർ ശൗലിന്റെ തല വെട്ടി മാറ്റി കവചം* അഴിച്ചെടുത്തു. എന്നിട്ട്‌ ആ വാർത്ത അവരുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിലും+ ജനത്തിന്റെ ഇടയിലും അറിയിക്കാൻ ഫെലിസ്‌ത്യദേശത്ത്‌ എല്ലായിടത്തും സന്ദേശം അയച്ചു.+ 10  അവർ ശൗലിന്റെ കവചം അസ്‌തോരെത്തിന്റെ ക്ഷേത്രത്തിൽ വെച്ചു. ശൗലിന്റെ മൃതദേഹം ബേത്ത്‌-ശാന്റെ മതിലിൽ തറച്ചുവെച്ചു.+ 11  ഫെലിസ്‌ത്യർ ശൗലിനോടു ചെയ്‌തതിനെക്കുറിച്ച്‌ യാബേശ്‌-ഗിലെയാദിലെ+ നിവാസികൾ കേട്ടപ്പോൾ 12  അവിടെയുള്ള യോദ്ധാക്കളെല്ലാം രാത്രി മുഴുവൻ യാത്ര ചെയ്‌ത്‌ ബേത്ത്‌-ശാന്റെ മതിലിൽ തറച്ചുനിറുത്തിയിരുന്ന ശൗലിന്റെയും ആൺമക്കളുടെയും മൃതദേഹങ്ങൾ എടുത്തു. പിന്നെ യാബേശിലേക്കു മടങ്ങിവന്ന്‌ അവ അവിടെവെച്ച്‌ ദഹിപ്പിച്ചു. 13  അവരുടെ അസ്ഥികൾ എടുത്ത്‌+ യാബേശിലെ+ പിചുല മരത്തിന്റെ ചുവട്ടിൽ അടക്കം ചെയ്‌തു. എന്നിട്ട്‌ ഏഴു ദിവസം ഉപവസിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നീചമായി.”
അഥവാ “ആയുധങ്ങൾ.”