ദിനവൃത്താന്തം രണ്ടാം ഭാഗം 1:1-17

  • ജ്ഞാനത്തിനുവേണ്ടിയുള്ള ശലോമോന്റെ അപേക്ഷ (1-12)

  • ശലോമോന്റെ സമ്പത്ത്‌ (13-17)

1  ദാവീദിന്റെ മകനായ ശലോമോൻ ശക്തനായ ഒരു ഭരണാധികാരിയായിത്തീർന്നു. ശലോമോന്റെ ദൈവമായ യഹോവ ശലോമോന്റെകൂടെയുണ്ടായിരുന്നു; ദൈവം ശലോമോനെ അതിശ്രേഷ്‌ഠനാക്കി.+  ശലോമോൻ ഇസ്രായേലിനെ മുഴുവൻ, സഹസ്രാധിപന്മാരെയും* ശതാധിപന്മാരെയും* ന്യായാധിപന്മാരെയും ഇസ്രായേലിലെ പിതൃഭവനത്തലവന്മാരായ* എല്ലാ തലവന്മാരെയും, വിളിച്ചുകൂട്ടി.  പിന്നെ ശലോമോനും സർവസഭയും കൂടി ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു* പോയി.+ വിജനഭൂമിയിൽവെച്ച്‌* യഹോവയുടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യദൈവത്തിന്റെ സാന്നിധ്യകൂടാരം* വെച്ചിരുന്നത്‌ അവിടെയാണ്‌.  എന്നാൽ സത്യദൈവത്തിന്റെ പെട്ടകം ദാവീദ്‌ കിര്യത്ത്‌-യയാരീമിൽനിന്ന്‌+ താൻ ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവന്നിരുന്നു; അതിനുവേണ്ടി യരുശലേമിൽ ഒരു കൂടാരവും നിർമിച്ചിരുന്നു.+  ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേൽ+ ഉണ്ടാക്കിയ ചെമ്പുകൊണ്ടുള്ള യാഗപീഠം+ യഹോവയുടെ വിശുദ്ധകൂടാരത്തിനു മുന്നിൽ വെച്ചിരുന്നു. ശലോമോനും സഭയും അതിനു മുന്നിൽ ചെന്ന്‌ പ്രാർഥിക്കുമായിരുന്നു.*  ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. സാന്നിധ്യകൂടാരത്തിനു മുന്നിലെ ചെമ്പുകൊണ്ടുള്ള യാഗപീഠത്തിൽ+ ശലോമോൻ 1,000 ദഹനയാഗങ്ങൾ അർപ്പിച്ചു.  ആ രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദിച്ചു.+  ശലോമോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ്‌ എന്റെ അപ്പനായ ദാവീദിനോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ചു.+ അപ്പന്റെ സ്ഥാനത്ത്‌ എന്നെ രാജാവായി വാഴിക്കുകയും ചെയ്‌തു.+  ദൈവമായ യഹോവേ, എന്റെ അപ്പനായ ദാവീദിനോട്‌ അങ്ങ്‌ ചെയ്‌ത വാഗ്‌ദാനം നിറവേറ്റേണമേ.+ ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഒരു ജനത്തിനു മേലാണല്ലോ അങ്ങ്‌ എന്നെ രാജാവാക്കിയിരിക്കുന്നത്‌.+ 10  അതുകൊണ്ട്‌ ഈ ജനത്തെ നയിക്കാൻവേണ്ട* അറിവും ജ്ഞാനവും+ എനിക്കു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”+ 11  അപ്പോൾ ദൈവം ശലോമോനോടു പറഞ്ഞു: “നീ ധനമോ സമ്പത്തോ കീർത്തിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ആവശ്യപ്പെടാതെ, ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ഈ ജനത്തിനു ന്യായം പാലിച്ചുകൊടുക്കാനുള്ള ജ്ഞാനത്തിനും അറിവിനും വേണ്ടി അപേക്ഷിച്ചല്ലോ.+ അതുകൊണ്ട്‌ നിന്റെ ഹൃദയാഭിലാഷത്തിനു ചേർച്ചയിൽ 12  ഞാൻ നിനക്ക്‌ അറിവും ജ്ഞാനവും പകർന്നുതരും. അതു മാത്രമല്ല, നിനക്കു മുമ്പോ ശേഷമോ ഉള്ള ഒരു രാജാവിനുമില്ലാത്തത്ര ധനവും സമ്പത്തും കീർത്തിയും കൂടെ ഞാൻ നിനക്കു തരും.”+ 13  പിന്നെ ശലോമോൻ ഗിബെയോനിലെ+ ആരാധനാസ്ഥലത്തുനിന്ന്‌,* അതായത്‌ സാന്നിധ്യകൂടാരത്തിനു മുന്നിൽനിന്ന്‌, യരുശലേമിലേക്കു മടങ്ങിവന്നു. ശലോമോൻ ഇസ്രായേലിനെ ഭരിച്ചു. 14  ശലോമോൻ ധാരാളം കുതിരകളെയും* രഥങ്ങളെയും സമ്പാദിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്‌ 1,400 രഥങ്ങളും 12,000 കുതിരകളും*+ ഉണ്ടായിരുന്നു. രാജാവ്‌ അവയെ രഥനഗരങ്ങളിലും+ യരുശലേമിൽ തന്റെ അടുത്തും സൂക്ഷിച്ചു.+ 15  ശലോമോൻ രാജാവ്‌ സ്വർണവും വെള്ളിയും കല്ലുകൾപോലെയും+ ദേവദാരുത്തടി ഷെഫേലയിലെ+ അത്തി മരങ്ങൾപോലെയും യരുശലേമിൽ സുലഭമാക്കി. 16  ഈജിപ്‌തിൽനിന്ന്‌ ഇറക്കുമതി ചെയ്‌തവയായിരുന്നു ശലോമോന്റെ കുതിരകൾ.+ രാജാവിന്റെ വ്യാപാരിസംഘം ഓരോ കുതിരക്കൂട്ടത്തെയും മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്‌.*+ 17  ഈജിപ്‌തിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത ഓരോ രഥത്തിന്റെയും വില 600 വെള്ളിക്കാശും ഓരോ കുതിരയുടെയും വില 150 വെള്ളിക്കാശും ആയിരുന്നു. അവർ അവ ഹിത്യരുടെ എല്ലാ രാജാക്കന്മാർക്കും സിറിയയിലെ രാജാക്കന്മാർക്കും ഇറക്കുമതി ചെയ്‌തുകൊടുക്കുമായിരുന്നു.

അടിക്കുറിപ്പുകള്‍

അതായത്‌, നൂറു പേരുടെ അധിപന്മാർ.
പദാവലിയിൽ “പിതൃഭവനം” കാണുക.
അതായത്‌, ആയിരം പേരുടെ അധിപന്മാർ.
അക്ഷ. “ഉയർന്ന സ്ഥലത്തേക്ക്‌.”
പദാവലി കാണുക.
അഥവാ “സമാഗമനകൂടാരം.” പദാവലി കാണുക.
അഥവാ “അവിടെവെച്ച്‌ ദൈവത്തോട്‌ അരുളപ്പാടു ചോദിക്കുമായിരുന്നു.”
അക്ഷ. “ജനത്തിനു മുന്നിൽ പോകാനും വരാനും വേണ്ട.”
അക്ഷ. “ഉയർന്ന സ്ഥലത്തുനിന്ന്‌.”
അഥവാ “കുതിരക്കാരും.”
അഥവാ “കുതിരക്കാരെയും.”
മറ്റൊരു സാധ്യത “ശലോമോന്റെ കുതിരകൾ ഈജിപ്‌തിൽനിന്നും കുവേയിൽനിന്നും ഇറക്കുമതി ചെയ്‌തവയായിരുന്നു. രാജാവിന്റെ വ്യാപാരിസംഘം അവയെ കുവേയിൽനിന്ന്‌ മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്‌.” കുവേ എന്നത്‌ ഒരുപക്ഷേ കിലിക്യയായിരിക്കാം.