ദിനവൃത്താന്തം രണ്ടാം ഭാഗം 14:1-15

  • അബീയ മരിക്കുന്നു (1)

  • ആസ യഹൂദയുടെ രാജാവ്‌ (2-8)

  • ആസ 10,00,000 എത്യോപ്യൻ പടയാളികളെ പരാജയപ്പെടുത്തുന്നു (9-15)

14  അബീയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ അബീയയെ ദാവീദിന്റെ നഗരത്തിൽ+ അടക്കം ചെയ്‌തു. മകൻ ആസ അടുത്ത രാജാവായി. ആസയുടെ ഭരണകാലത്ത്‌ ദേശത്ത്‌ പത്തു വർഷം സ്വസ്ഥത ഉണ്ടായി.  ആസ അദ്ദേഹത്തിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്‌തു.  ആസ അന്യദൈവങ്ങളുടെ യാഗപീഠങ്ങളും ആരാധനാസ്ഥലങ്ങളും* നീക്കം ചെയ്യുകയും+ പൂജാസ്‌തംഭങ്ങൾ ഉടച്ചുകളയുകയും+ പൂജാസ്‌തൂപങ്ങൾ* വെട്ടിയിടുകയും ചെയ്‌തു.+  ആസ യഹൂദയിലെ ആളുകളോട്‌, അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും ദൈവത്തിന്റെ നിയമവും കല്‌പനയും ആചരിക്കാനും ആവശ്യപ്പെട്ടു.  ആസ യഹൂദയിലെ എല്ലാ നഗരങ്ങളിൽനിന്നും ആരാധനാസ്ഥലങ്ങളും സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള പീഠങ്ങളും നീക്കിക്കളഞ്ഞു.+ ആസയുടെ ഭരണത്തിൻകീഴിൽ രാജ്യത്ത്‌ സ്വസ്ഥത ഉണ്ടായി.  ദേശത്ത്‌ സമാധാനമുണ്ടായിരുന്നതിനാൽ ആസ യഹൂദയിൽ കോട്ടമതിലുള്ള നഗരങ്ങൾ പണിതു.+ അക്കാലത്ത്‌ ആരും ആസയ്‌ക്കെതിരെ യുദ്ധത്തിനു വന്നില്ല; യഹോവ ആസയ്‌ക്കു സ്വസ്ഥത നൽകിയിരുന്നു.+  ആസ യഹൂദയോടു പറഞ്ഞു: “നമുക്ക്‌ ഈ നഗരങ്ങൾ നിർമിച്ച്‌ അവയ്‌ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും+ പണിത്‌ വാതിലുകളും* ഓടാമ്പലുകളും വെച്ച്‌ അവ സുരക്ഷിതമാക്കാം. നമ്മൾ നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട്‌ ദേശം നമ്മുടെ അധീനതയിൽത്തന്നെയുണ്ട്‌. നമ്മൾ ദൈവത്തെ അന്വേഷിച്ചതുകൊണ്ട്‌ ദൈവം ഇതാ, നമുക്കു ചുറ്റും സ്വസ്ഥത നൽകിയിരിക്കുന്നു.” അങ്ങനെ അവർ നഗരങ്ങൾ പണിതുപൂർത്തിയാക്കി.+  ആസയ്‌ക്കു വലിയ പരിചകളും കുന്തങ്ങളും ഏന്തിയ 3,00,000 പടയാളികൾ യഹൂദയിൽനിന്നും, ചെറുപരിചകളും* വില്ലുകളും ഏന്തിയ* 2,80,000 വീരയോദ്ധാക്കൾ ബന്യാമീനിൽനിന്നും ഉണ്ടായിരുന്നു.+  പിന്നീട്‌ എത്യോപ്യക്കാരനായ സേരഹ്‌ 10,00,000 പടയാളികളും 300 രഥങ്ങളും അടങ്ങുന്ന ഒരു സൈന്യവുമായി അവർക്കെതിരെ വന്നു.+ സേരഹ്‌ മാരേശയിൽ+ എത്തിയപ്പോൾ 10  ആസ സൈന്യവുമായി അയാൾക്കു നേരെ ചെന്ന്‌ മാരേശയിലെ സെഫാഥ താഴ്‌വരയിൽ അണിനിരന്നു. 11  ആസ ദൈവമായ യഹോവയെ വിളിച്ച്‌ ഇങ്ങനെ അപേക്ഷിച്ചു:+ “യഹോവേ, അങ്ങ്‌ സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്‌ക്കൊരു പ്രശ്‌നമല്ലല്ലോ.+ ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.*+ അങ്ങയുടെ നാമത്തിലാണു ഞങ്ങൾ ഈ സൈന്യത്തിനു നേരെ വന്നിരിക്കുന്നത്‌.+ യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വരനായ മനുഷ്യൻ അങ്ങയെക്കാൾ ബലവാനാകരുതേ.”+ 12  അങ്ങനെ ആസയുടെയും യഹൂദയുടെയും മുന്നിൽനിന്ന്‌ യഹോവ എത്യോപ്യരെ തോൽപ്പിച്ച്‌ ഓടിച്ചു.+ 13  ആസയും കൂടെയുള്ളവരും എത്യോപ്യരെ ഗരാർ വരെ പിന്തുടർന്നു.+ ഒരാൾപ്പോലും ബാക്കിയാകാതെ അവരെല്ലാം മരിച്ചൊടുങ്ങി. യഹോവയുടെയും സൈന്യത്തിന്റെയും മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കു കഴിഞ്ഞില്ല. അതിനു ശേഷം യഹൂദാപുരുഷന്മാർ ധാരാളം കൊള്ളമുതലുമായി മടങ്ങി. 14  അവർ ഗരാരിനു ചുറ്റുമുള്ള നഗരങ്ങളും ആക്രമിച്ചു. യഹോവയിൽനിന്നുള്ള ഭയം നിമിത്തം അവിടെയുള്ളവരെല്ലാം ഭീതിയിലാഴ്‌ന്നിരുന്നു. ആ നഗരങ്ങളിൽ ധാരാളം വസ്‌തുവകകളുണ്ടായിരുന്നു; അവയെല്ലാം അവർ കൊള്ളയടിച്ചു. 15  വളർത്തുമൃഗങ്ങളുണ്ടായിരുന്നവരുടെ കൂടാരങ്ങളും അവർ ആക്രമിച്ചു. അങ്ങനെ അവിടെനിന്ന്‌ ധാരാളം ആടുകളെയും ഒട്ടകങ്ങളെയും പിടിച്ചെടുത്ത്‌ അവർ യരുശലേമിലേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
പദാവലി കാണുക.
അക്ഷ. “രണ്ടു പാളിയുള്ള വാതിലുകളും.”
അക്ഷ. “ചെറുപരിചകൾ ഏന്തിയ, വില്ലു ചവിട്ടുന്ന.”
സാധാരണയായി വില്ലാളികളാണ്‌ ഇവ ഉപയോഗിച്ചിരുന്നത്‌.
അക്ഷ. “ഊന്നുന്നു.”