ദിനവൃത്താന്തം രണ്ടാം ഭാഗം 24:1-27

  • യഹോവാശിന്റെ ഭരണം (1-3)

  • യഹോവാശ്‌ ദേവാലയം പുതുക്കിപ്പണിയുന്നു (4-14)

  • യഹോവാശിന്റെ വിശ്വാസത്യാഗം (15-22)

  • യഹോവാശിനെ കൊല്ലുന്നു (23-27)

24  രാജാവാകുമ്പോൾ യഹോവാശിന്‌ ഏഴു വയസ്സായിരുന്നു.+ യഹോവാശ്‌ 40 വർഷം യരുശലേമിൽ ഭരിച്ചു. ബേർ-ശേബക്കാരിയായ സിബ്യയായിരുന്നു യഹോവാശിന്റെ അമ്മ.+  യഹോയാദ പുരോഹിതന്റെ കാലത്തെല്ലാം യഹോവാശ്‌ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+  യഹോയാദ യഹോവാശിനു ഭാര്യമാരായി രണ്ടു പെൺകുട്ടികളെ കണ്ടെത്തി; യഹോവാശിന്‌ ആൺമക്കളും പെൺമക്കളും ഉണ്ടായി.  പിന്നെ യഹോവയുടെ ഭവനം പുതുക്കിപ്പണിയണമെന്ന ഒരു ആഗ്രഹം യഹോവാശിനു ഹൃദയത്തിൽ തോന്നി.+  അതുകൊണ്ട്‌ യഹോവാശ്‌ രാജാവ്‌ പുരോഹിതന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങൾ യഹൂദാനഗരങ്ങളിലേക്കു ചെന്ന്‌, വർഷാവർഷം നിങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽ അറ്റകുറ്റപ്പണി ചെയ്യാനുള്ള പണം+ ഇസ്രായേല്യരുടെ കൈയിൽനിന്ന്‌ ശേഖരിക്കുക. എത്രയും വേഗം ഇതു ചെയ്യണം.” എന്നാൽ ലേവ്യർ അക്കാര്യത്തിൽ അനാസ്ഥ കാണിച്ചു.+  അതുകൊണ്ട്‌ രാജാവ്‌ മുഖ്യപുരോഹിതനായ യഹോയാദയെ വിളിച്ച്‌ ചോദിച്ചു:+ “യഹോവയുടെ ദാസനായ മോശ സാക്ഷ്യകൂടാരത്തിനുവേണ്ടി ഇസ്രായേൽ സഭയുടെ മേൽ ഏർപ്പെടുത്തിയ വിശുദ്ധനികുതി,+ യഹൂദയിൽനിന്നും യരുശലേമിൽനിന്നും ശേഖരിക്കാൻ അങ്ങ്‌ എന്തുകൊണ്ടാണു ലേവ്യരോട്‌ ആവശ്യപ്പെടാതിരുന്നത്‌?+  ദുഷ്ടസ്‌ത്രീയായ ആ അഥല്യയുടെ മക്കൾ+ സത്യദൈവത്തിന്റെ ഭവനത്തിൽ അതിക്രമിച്ചുകയറി+ യഹോവയുടെ ഭവനത്തിലെ വിശുദ്ധവസ്‌തുക്കളെല്ലാം എടുത്ത്‌ ബാൽ ദൈവങ്ങളെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്നു.”  പിന്നെ അവർ രാജാവിന്റെ കല്‌പനയനുസരിച്ച്‌ ഒരു പെട്ടി ഉണ്ടാക്കി+ യഹോവയുടെ ഭവനത്തിനു വെളിയിൽ കവാടത്തിന്‌ അരികിൽ വെച്ചു.+  തുടർന്ന്‌, വിജനഭൂമിയിൽവെച്ച്‌ സത്യദൈവത്തിന്റെ ദാസനായ മോശ ഇസ്രായേല്യരുടെ മേൽ ചുമത്തിയ വിശുദ്ധനികുതി+ യഹോവയുടെ മുമ്പാകെ കൊണ്ടുവരണമെന്ന്‌ അവർ യഹൂദയിലും യരുശലേമിലും വിളംബരം ചെയ്‌തു. 10  പ്രഭുക്കന്മാർക്കും എല്ലാ ജനങ്ങൾക്കും സന്തോഷമായി.+ അവർ സംഭാവനകൾ കൊണ്ടുവന്ന്‌ പെട്ടി നിറയുംവരെ* അതിൽ ഇട്ടുകൊണ്ടിരുന്നു. 11  പെട്ടിയിൽ ധാരാളം പണമുണ്ടെന്നു കാണുമ്പോൾ ലേവ്യർ അതു കൊണ്ടുവന്ന്‌ രാജാവിനെ ഏൽപ്പിക്കും. രാജാവിന്റെ സെക്രട്ടറിയും മുഖ്യപുരോഹിതന്റെ സഹായിയും വന്ന്‌ പെട്ടിയിലുള്ള പണം എടുത്തശേഷം+ അതു തിരികെ വെക്കും. അവർ ദിവസംതോറും ഇങ്ങനെ ചെയ്‌തു. അങ്ങനെ ധാരാളം പണം ശേഖരിച്ചു. 12  കിട്ടുന്ന പണമെല്ലാം രാജാവും യഹോയാദയും കൂടെ യഹോവയുടെ ഭവനത്തിലെ പണിക്കു മേൽനോട്ടം വഹിക്കുന്നവരെ ഏൽപ്പിക്കുമായിരുന്നു. ആ പണംകൊണ്ട്‌ അവർ യഹോവയുടെ ഭവനം പുതുക്കിപ്പണിയാനായി കല്ലുവെട്ടുകാരെയും ശില്‌പികളെയും നിയമിച്ചു. കൂടാതെ യഹോവയുടെ ഭവനത്തിൽ അറ്റകുറ്റപ്പണി ചെയ്യാനായി ഇരുമ്പുപണിക്കാരെയും ചെമ്പുപണിക്കാരെയും അവർ കൂലിക്കെടുത്തു.+ 13  മേൽനോട്ടക്കാർ അങ്ങനെ പണിക്കു തുടക്കമിട്ടു. അവരുടെ മേൽനോട്ടത്തിൽ നിർമാണം പുരോഗമിച്ചു. ഒടുവിൽ അവർ സത്യദൈവത്തിന്റെ ഭവനം ബലപ്പെടുത്തി അതു പൂർവസ്ഥിതിയിലാക്കി. 14  പണി തീർന്ന ഉടനെ അവർ മിച്ചമുണ്ടായിരുന്ന പണം രാജാവിനെയും യഹോയാദയെയും ഏൽപ്പിച്ചു. ആ പണം ഉപയോഗിച്ച്‌ അവർ യഹോവയുടെ ഭവനത്തിലേക്കുവേണ്ട ഉപകരണങ്ങൾ ഉണ്ടാക്കിച്ചു. ശുശ്രൂഷ ചെയ്യാനും യാഗങ്ങൾ അർപ്പിക്കാനും വേണ്ട ഉപകരണങ്ങൾ, സ്വർണവും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ, പാനപാത്രങ്ങൾ എന്നിവ അവർ ഉണ്ടാക്കി.+ യഹോയാദയുടെ കാലത്തെല്ലാം അവർ യഹോവയുടെ ഭവനത്തിൽ പതിവായി ദഹനബലികൾ അർപ്പിച്ചു.+ 15  സംതൃപ്‌തവും സുദീർഘവും ആയ ജീവിതത്തിന്‌ ഒടുവിൽ യഹോയാദ മരിച്ചു. മരിക്കുമ്പോൾ യഹോയാദയ്‌ക്ക്‌ 130 വയസ്സായിരുന്നു. 16  സത്യദൈവത്തോടും ദൈവഭവനത്തോടും ഉള്ള ബന്ധത്തിൽ യഹോയാദ ഇസ്രായേലിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്‌തതുകൊണ്ട്‌+ അവർ യഹോയാദയെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെകൂടെ അടക്കം ചെയ്‌തു.+ 17  യഹോയാദയുടെ മരണശേഷം യഹൂദാപ്രഭുക്കന്മാർ വന്ന്‌ രാജാവിന്റെ മുന്നിൽ കുമ്പിട്ടു; രാജാവ്‌ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു. 18  ജനം പൂർവികരുടെ ദൈവമായ യഹോവയുടെ ഭവനം ഉപേക്ഷിച്ച്‌ പൂജാസ്‌തൂപങ്ങളെയും* വിഗ്രഹങ്ങളെയും സേവിക്കാൻതുടങ്ങി. യഹൂദയും യരുശലേമും പാപം ചെയ്‌തതു കാരണം ദൈവം അവരോടു കോപിച്ചു.* 19  അവരെ തന്നിലേക്കു തിരിച്ചുകൊണ്ടുവരാൻവേണ്ടി യഹോവ അവരുടെ ഇടയിലേക്കു വീണ്ടുംവീണ്ടും പ്രവാചകന്മാരെ അയച്ചു. അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കിയില്ല.+ 20  അക്കാലത്ത്‌ പുരോഹിതനായ യഹോയാദയുടെ മകൻ+ സെഖര്യയുടെ മേൽ ദൈവാത്മാവ്‌ വന്നു.* സെഖര്യ ജനത്തിന്റെ മുന്നിൽ നിന്ന്‌ അവരോടു പറഞ്ഞു: “സത്യദൈവം ഇങ്ങനെ പറയുന്നു: ‘എന്തുകൊണ്ടാണു നിങ്ങൾ യഹോവയുടെ കല്‌പനകൾ അനുസരിക്കാത്തത്‌? നിങ്ങൾക്ക്‌ ഒരിക്കലും വിജയം ഉണ്ടാകില്ല. നിങ്ങൾ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട്‌ ദൈവം നിങ്ങളെയും ഉപേക്ഷിക്കും.’”+ 21  പക്ഷേ അവർ സെഖര്യക്കെതിരെ ഗൂഢാലോചന നടത്തി,+ രാജകല്‌പനപ്രകാരം യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്‌ സെഖര്യയെ കല്ലെറിഞ്ഞ്‌ കൊന്നു.+ 22  സെഖര്യയുടെ അപ്പനായ യഹോയാദ കാണിച്ച അചഞ്ചലമായ സ്‌നേഹം ഓർക്കാതെ യഹോവാശ്‌ രാജാവ്‌ യഹോയാദയുടെ മകനെ കൊന്നുകളഞ്ഞു. മരണസമയത്ത്‌ സെഖര്യ ഇങ്ങനെ പറഞ്ഞു: “ഇതിനെല്ലാം യഹോവ നിങ്ങളോടു പകരം ചോദിക്കട്ടെ.”+ 23  പിറ്റെ വർഷത്തിന്റെ തുടക്കത്തിൽ* സിറിയൻ സൈന്യം യഹോവാശിനു നേരെ വന്ന്‌ യഹൂദയെയും യരുശലേമിനെയും ആക്രമിച്ചു.+ അവർ ജനത്തിന്റെ പ്രഭുക്കന്മാരെയെല്ലാം+ കൊന്നുകളയുകയും അവരുടെ സമ്പത്തെല്ലാം കൊള്ളയടിച്ച്‌ അതു മുഴുവൻ ദമസ്‌കൊസിലെ രാജാവിനു കൊടുത്തയയ്‌ക്കുകയും ചെയ്‌തു. 24  ദേശത്ത്‌ അതിക്രമിച്ചുകടന്ന സിറിയൻ സൈന്യത്തിന്‌ അംഗബലം വളരെ കുറവായിരുന്നെങ്കിലും യഹൂദയുടെ വലിയ സൈന്യത്തെ യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ചതുകൊണ്ട്‌ അവർ* യഹോവാശിന്റെ മേൽ ന്യായവിധി നടപ്പാക്കി. 25  സിറിയൻ സൈന്യം യഹോവാശിനെ വിട്ട്‌ പിൻവാങ്ങിയപ്പോൾ (യഹോവാശിനു മാരകമായി മുറിവേറ്റിരുന്നു.*) സ്വന്തം ദാസന്മാർ യഹോവാശിന്‌ എതിരെ ഗൂഢാലോചന നടത്തി. യഹോവാശ്‌ യഹോയാദ പുരോഹിതന്റെ+ ആൺമക്കളുടെ* രക്തം ചൊരിഞ്ഞതുകൊണ്ട്‌ സ്വന്തം കിടക്കയിൽവെച്ച്‌ യഹോവാശിനെ അവർ കൊന്നുകളഞ്ഞു.+ യഹോവാശിനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+ പക്ഷേ രാജാക്കന്മാരുടെ കല്ലറയിലായിരുന്നില്ല അടക്കിയത്‌.+ 26  അമ്മോന്യസ്‌ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്‌ത്രീയായ ശിമ്രീത്തിന്റെ മകൻ യഹോസാബാദും ആണ്‌ യഹോവാശിന്‌ എതിരെ ഗൂഢാലോചന നടത്തിയത്‌.+ 27  യഹോവാശിന്‌ എതിരെ നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ചും യഹോവാശിന്റെ ആൺമക്കളെക്കുറിച്ചും+ യഹോവാശ്‌ സത്യദൈവത്തിന്റെ ഭവനം പുതുക്കിപ്പണിതതിനെക്കുറിച്ചും*+ രാജാക്കന്മാരുടെ പുസ്‌തകത്തിലെ വിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. യഹോവാശിന്റെ മകൻ അമസ്യ അടുത്ത രാജാവായി.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “എല്ലാവരും കൊടുത്തുതീരുംവരെ.”
പദാവലി കാണുക.
അക്ഷ. “ചെയ്‌തതു കാരണം അവരുടെ മേൽ കോപം ഉണ്ടായി.”
അക്ഷ. “പൊതിഞ്ഞു.”
അക്ഷ. “വർഷം മാറി വരുന്ന സമയത്ത്‌.”
അതായത്‌, സിറിയക്കാർ.
അഥവാ “ഒരുപാടു രോഗങ്ങൾ ബാധിച്ചിരുന്നു.”
അഥവാ “മകന്റെ.” ആദരസൂചകമായിട്ടായിരിക്കാം ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത്‌.
അക്ഷ. “ഭവനത്തിന്‌ അടിസ്ഥാനം ഇട്ടതിനെക്കുറിച്ചും.”