ദിനവൃത്താന്തം രണ്ടാം ഭാഗം 32:1-33

  • സൻഹെരീബ്‌ യരുശലേമിനെ ഭീഷണിപ്പെടുത്തുന്നു (1-8)

  • സൻഹെരീബ്‌ യഹോവയെ അധിക്ഷേപിക്കുന്നു (9-19)

  • ദൈവദൂതൻ അസീറിയൻ സൈന്യത്തെ കൊല്ലുന്നു (20-23)

  • ഹിസ്‌കിയയുടെ രോഗം; അഹങ്കാരം (24-26)

  • ഹിസ്‌കിയയുടെ നേട്ടങ്ങൾ; മരണം (27-33)

32  ഹിസ്‌കിയ ഇക്കാര്യങ്ങളെല്ലാം വിശ്വസ്‌തമായി ചെയ്‌തു.+ അതിനു ശേഷം, അസീറിയൻ രാജാവായ സൻഹെരീബ്‌ വന്ന്‌ യഹൂദ ആക്രമിച്ചു. കോട്ടമതിലുള്ള നഗരങ്ങൾ പിടിച്ചടക്കാനായി അവയ്‌ക്ക്‌ ഉപരോധം ഏർപ്പെടുത്തി.+  യരുശലേമിനോടു യുദ്ധം ചെയ്യാൻ സൻഹെരീബ്‌ വന്നിരിക്കുന്നെന്ന്‌ അറിഞ്ഞപ്പോൾ,  പ്രഭുക്കന്മാരോടും യോദ്ധാക്കളോടും ആലോചിച്ചശേഷം, നഗരത്തിനു പുറത്തുള്ള നീരുറവകൾ അടച്ചുകളയാൻ ഹിസ്‌കിയ തീരുമാനിച്ചു;+ അവർ രാജാവിനു പൂർണപിന്തുണ നൽകി.  കുറെ പേരെ ഹിസ്‌കിയ വിളിച്ചുകൂട്ടി. “അസീറിയൻ രാജാക്കന്മാർ വരുമ്പോൾ അവർക്കു വെള്ളം കിട്ടരുത്‌” എന്നു പറഞ്ഞ്‌ അവർ എല്ലാവരുംകൂടെ, ദേശത്തിലൂടെ ഒഴുകിയിരുന്ന അരുവിയും എല്ലാ നീരുറവകളും മൂടിക്കളഞ്ഞു.  ഹിസ്‌കിയ നിശ്ചയദാർഢ്യത്തോടെ ചെന്ന്‌, പൊളിഞ്ഞുകിടന്ന മതിൽ മുഴുവൻ പുതുക്കിപ്പണിത്‌ അതിന്മേൽ ഗോപുരങ്ങൾ നിർമിച്ചു. ആ മതിലിനു വെളിയിൽ മറ്റൊരു മതിൽകൂടി പണിതു. ദാവീദിന്റെ നഗരത്തിലുള്ള മില്ലോയുടെ*+ കേടുപാടുകൾ തീർക്കുകയും ധാരാളം ആയുധങ്ങളും പരിചകളും ഉണ്ടാക്കുകയും ചെയ്‌തു.  പിന്നെ ജനത്തിന്മേൽ സൈനികമേധാവികളെ നിയമിച്ചിട്ട്‌ അവരെയെല്ലാം നഗരകവാടത്തിന്‌ അടുത്തുള്ള പൊതുസ്ഥലത്ത്‌* കൂട്ടിവരുത്തി. അവർക്കു ധൈര്യം പകർന്നുകൊണ്ട്‌* ഹിസ്‌കിയ പറഞ്ഞു:  “ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. അസീറിയൻ രാജാവിനെയും അയാളുടെകൂടെയുള്ള ജനസമൂഹത്തെയും കണ്ട്‌ നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ;+ അയാളുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്‌.+  വെറും മനുഷ്യശക്തിയിലാണ്‌ അയാൾ ആശ്രയിച്ചിരിക്കുന്നത്‌. എന്നാൽ നമ്മുടെകൂടെയുള്ളതു നമ്മുടെ ദൈവമായ യഹോവയാണ്‌. നമ്മുടെ ദൈവം നമ്മളെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.”+ യഹൂദാരാജാവായ ഹിസ്‌കിയയുടെ ഈ വാക്കുകൾ ജനത്തിനു ധൈര്യം പകർന്നു.+  പരിവാരങ്ങളോടൊപ്പം* ലാഖീശിൽ പാളയമടിച്ചിരുന്ന അസീറിയൻ രാജാവായ സൻഹെരീബ്‌+ യരുശലേമിലേക്കു ദാസന്മാരെ അയച്ച്‌ യഹൂദാരാജാവായ ഹിസ്‌കിയയോടും യരുശലേമിലുള്ള എല്ലാ യഹൂദ്യരോടും+ ഇങ്ങനെ പറഞ്ഞു: 10  “അസീറിയൻ രാജാവായ സൻഹെരീബ്‌ പറയുന്നു: ‘എന്തു വിശ്വസിച്ചാണു നിങ്ങൾ ഉപരോധത്തിലായിരിക്കുന്ന യരുശലേമിൽത്തന്നെ കഴിയുന്നത്‌?+ 11  “അസീറിയൻ രാജാവിന്റെ കൈയിൽനിന്ന്‌ നമ്മുടെ ദൈവമായ യഹോവ നമ്മളെ രക്ഷിക്കും”+ എന്നു പറഞ്ഞ്‌ ഹിസ്‌കിയ നിങ്ങളെ പറ്റിക്കുകയാണ്‌. അതു വിശ്വസിച്ചാൽ നിങ്ങൾ പട്ടിണി കിടന്നും ദാഹിച്ചും ചാകുകയേ ഉള്ളൂ. 12  ഈ ഹിസ്‌കിയതന്നെയല്ലേ നിങ്ങളുടെ ദൈവത്തിന്റെ* യാഗപീഠങ്ങളും+ ദൈവത്തെ ആരാധിക്കാനുള്ള ഉയർന്ന സ്ഥലങ്ങളും നീക്കിക്കളഞ്ഞത്‌?+ “നിങ്ങൾ ഒരു യാഗപീഠത്തിനു മുന്നിൽ മാത്രമേ കുമ്പിടാവൂ; അതിൽ മാത്രമേ യാഗവസ്‌തുക്കൾ ദഹിപ്പിക്കാവൂ”*+ എന്ന്‌ യഹൂദയോടും യരുശലേമിനോടും പറഞ്ഞതും അയാൾത്തന്നെയല്ലേ? 13  ഇക്കണ്ട ദേശങ്ങളിലെ ജനതകളോടെല്ലാം ഞാനും എന്റെ പൂർവികരും ചെയ്‌തത്‌ എന്താണെന്നു നിങ്ങൾക്ക്‌ അറിയില്ലേ?+ അവരുടെ ദൈവങ്ങൾക്ക്‌ എന്റെ കൈയിൽനിന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞോ?+ 14  എന്റെ പൂർവികർ നശിപ്പിച്ചുകളഞ്ഞ ജനതകളുടെ ഏതെങ്കിലുമൊരു ദൈവത്തിനു സ്വന്തം ജനത്തെ മോചിപ്പിക്കാൻ കഴിഞ്ഞോ? പിന്നെ എങ്ങനെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കൈയിൽനിന്ന്‌ രക്ഷിക്കും?+ 15  നിങ്ങളെ ഇങ്ങനെ വഞ്ചിക്കാനും വഴിതെറ്റിക്കാനും ഹിസ്‌കിയയെ അനുവദിക്കരുത്‌!+ മറ്റു ജനതകളുടെയും രാജ്യങ്ങളുടെയും ദൈവങ്ങൾക്കൊന്നും എന്റെയോ എന്റെ പൂർവികരുടെയോ കൈയിൽനിന്ന്‌ അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കൈയിൽനിന്ന്‌ രക്ഷിക്കും? അതുകൊണ്ട്‌ നിങ്ങൾ ഹിസ്‌കിയയെ വിശ്വസിക്കരുത്‌.’”+ 16  സത്യദൈവമായ യഹോവയ്‌ക്കും ദൈവത്തിന്റെ ദാസനായ ഹിസ്‌കിയയ്‌ക്കും എതിരെ സൻഹെരീബിന്റെ ദാസന്മാർ മറ്റു പല കാര്യങ്ങളും പറഞ്ഞു. 17  ഇസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിച്ചും അധിക്ഷേപിച്ചും+ കൊണ്ട്‌ അയാൾ ഇങ്ങനെ ചില കത്തുകളും എഴുതി:+ “മറ്റു ദേശങ്ങളിലെ ദൈവങ്ങൾക്ക്‌ എന്റെ കൈയിൽനിന്ന്‌ അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല.+ ഹിസ്‌കിയയുടെ ദൈവത്തിനും സ്വന്തം ജനത്തെ രക്ഷിക്കാൻ കഴിയില്ല.” 18  മതിലിന്മേലുണ്ടായിരുന്ന യരുശലേംനിവാസികളുടെ ധൈര്യം ചോർത്തിക്കളയാൻവേണ്ടി അവർ ജൂതന്മാരുടെ ഭാഷയിൽ പലതും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവരെ ഭയപ്പെടുത്തി നഗരം പിടിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.+ 19  ഭൂമിയിലെ മറ്റു ജനതകളുടെ ദൈവങ്ങൾക്കെതിരെ, വെറും മനുഷ്യർ ഉണ്ടാക്കിയ ദൈവങ്ങൾക്കെതിരെ, സംസാരിക്കുന്നതുപോലെ അവർ യരുശലേമിലെ ദൈവത്തിന്‌ എതിരെ സംസാരിച്ചു. 20  എന്നാൽ ഹിസ്‌കിയ രാജാവും ആമൊസിന്റെ മകനായ യശയ്യ പ്രവാചകനും+ ഇക്കാര്യങ്ങളെക്കുറിച്ച്‌ പ്രാർഥിച്ചുകൊണ്ടിരുന്നു; അവർ സഹായത്തിനായി സ്വർഗത്തിലെ ദൈവത്തെ വിളിച്ചപേക്ഷിച്ചു.+ 21  അപ്പോൾ യഹോവ ഒരു ദൂതനെ അയച്ച്‌ അസീറിയൻ പാളയത്തിലെ എല്ലാ വീരയോദ്ധാക്കളെയും നായകന്മാരെയും സൈനികമേധാവികളെയും കൊന്നുകളഞ്ഞു.+ അങ്ങനെ അസീറിയൻ രാജാവ്‌ നാണംകെട്ട്‌ സ്വദേശത്തേക്കു തിരിച്ചുപോയി. പിന്നീട്‌ അസീറിയൻ രാജാവ്‌ അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ* ചെന്നപ്പോൾ അയാളുടെ ചില ആൺമക്കൾതന്നെ അയാളെ വാളുകൊണ്ട്‌ വെട്ടിക്കൊന്നു.+ 22  അങ്ങനെ അസീറിയൻ രാജാവായ സൻഹെരീബിന്റെയും മറ്റെല്ലാവരുടെയും കൈയിൽനിന്ന്‌ യഹോവ ഹിസ്‌കിയയെയും യരുശലേംനിവാസികളെയും രക്ഷിച്ചു; ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും ദൈവം അവർക്കു സ്വസ്ഥത നൽകി. 23  ആ സംഭവത്തിനു ശേഷം എല്ലാ ജനതകളും ഹിസ്‌കിയയെ വളരെ ആദരിച്ചു. യഹോവയ്‌ക്കു കാഴ്‌ചകളും യഹൂദാരാജാവായ ഹിസ്‌കിയയ്‌ക്കു വിശിഷ്ടവസ്‌തുക്കളും ആയി ധാരാളം ആളുകൾ യരുശലേമിലേക്കു വന്നു.+ 24  അക്കാലത്ത്‌ ഒരു രോഗം വന്ന്‌ ഹിസ്‌കിയ മരിക്കാറായി. അപ്പോൾ ഹിസ്‌കിയ യഹോവയോടു പ്രാർഥിച്ചു;+ ദൈവം ആ പ്രാർഥന കേട്ട്‌ ഹിസ്‌കിയയ്‌ക്ക്‌ ഒരു അടയാളം കൊടുത്തു.+ 25  എന്നാൽ ഹിസ്‌കിയയുടെ ഹൃദയം അഹങ്കരിച്ചു; ദൈവം ചെയ്‌തുകൊടുത്ത നല്ല കാര്യങ്ങൾക്കു ഹിസ്‌കിയ നന്ദി കാണിച്ചില്ല. അങ്ങനെ തന്റെതന്നെയും യഹൂദയുടെയും യരുശലേമിന്റെയും മേൽ ഹിസ്‌കിയ ദൈവകോപം വിളിച്ചുവരുത്തി. 26  എന്നാൽ ഹിസ്‌കിയയും യരുശലേമിലുള്ളവരും അവരുടെ അഹങ്കാരം വെടിഞ്ഞ്‌ താഴ്‌മ കാണിച്ചതുകൊണ്ട്‌+ ഹിസ്‌കിയയുടെ കാലത്ത്‌ യഹോവയുടെ ഉഗ്രകോപം അവരുടെ മേൽ വന്നില്ല.+ 27  ഹിസ്‌കിയയുടെ സമ്പത്തും പ്രതാപവും വർധിച്ചു.+ സ്വർണം, വെള്ളി, അമൂല്യരത്‌നങ്ങൾ, സുഗന്ധതൈലം,* പരിചകൾ എന്നിവയ്‌ക്കും വിശേഷപ്പെട്ട എല്ലാ വസ്‌തുക്കൾക്കും വേണ്ടി രാജാവ്‌ സംഭരണമുറികൾ പണിതു.+ 28  ധാന്യത്തിനും പുതുവീഞ്ഞിനും എണ്ണയ്‌ക്കും വേണ്ടിയും സംഭരണശാലകൾ നിർമിച്ചു. രാജാവിന്റെ ആടുകൾക്കും മറ്റെല്ലാ മൃഗങ്ങൾക്കും വേണ്ടി കൂടുകളും തൊഴുത്തുകളും ഉണ്ടാക്കി. 29  ദൈവം ഹിസ്‌കിയയ്‌ക്കു ധാരാളം സമ്പത്തു നൽകി; രാജാവ്‌ നഗരങ്ങൾ പണിയുകയും നിരവധി ആടുമാടുകളെയും കന്നുകാലികളെയും മറ്റു മൃഗങ്ങളെയും സമ്പാദിക്കുകയും ചെയ്‌തു. 30  ഹിസ്‌കിയയാണു ഗീഹോൻനീരുറവിലെ+ വെള്ളം കൊണ്ടുപോയിരുന്ന മുകളിലൂടെയുള്ള ചാൽ അടച്ച്‌+ വെള്ളം നേരെ പടിഞ്ഞാറ്‌ ദാവീദിന്റെ നഗരത്തിലേക്കു+ തിരിച്ചുവിട്ടത്‌. ചെയ്‌ത എല്ലാത്തിലും ഹിസ്‌കിയ വിജയിച്ചു. 31  എന്നാൽ ദേശത്ത്‌ ഉണ്ടായ+ അടയാളത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ബാബിലോൺപ്രഭുക്കന്മാരുടെ വക്താക്കൾ എത്തിയപ്പോൾ,+ ഹിസ്‌കിയയുടെ ഹൃദയത്തിലുള്ളത്‌ എന്താണെന്ന്‌+ അറിയാനും ഹിസ്‌കിയയെ പരീക്ഷിക്കാനും+ വേണ്ടി ദൈവം ഹിസ്‌കിയയെ സഹായിക്കാതെ തനിച്ചുവിട്ടു. 32  ഹിസ്‌കിയയുടെ ബാക്കി പ്രവർത്തനങ്ങളെക്കുറിച്ചും ഹിസ്‌കിയ കാണിച്ച അചഞ്ചലമായ സ്‌നേഹത്തെക്കുറിച്ചും+ ആമൊസിന്റെ മകനായ യശയ്യ പ്രവാചകന്റെ ദിവ്യദർശനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.+ ആ ദർശനം യഹൂദയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.+ 33  പിന്നെ ഹിസ്‌കിയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ ഹിസ്‌കിയയെ ദാവീദിന്റെ ആൺമക്കളുടെ ശ്‌മശാനസ്ഥലത്തേക്കുള്ള കയറ്റത്തിൽ അടക്കം ചെയ്‌തു.+ ഹിസ്‌കിയ മരിച്ചപ്പോൾ യഹൂദയിലും യരുശലേമിലും ഉള്ള എല്ലാവരും ഹിസ്‌കിയയോട്‌ ആദരവ്‌ കാണിച്ചു. ഹിസ്‌കിയയുടെ മകൻ മനശ്ശെ അടുത്ത രാജാവായി.

അടിക്കുറിപ്പുകള്‍

അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യതയനുസരിച്ച്‌, കോട്ടപോലെയുള്ള ഒരു നിർമിതി.
അഥവാ “പൊതുചത്വരത്തിൽ.”
അക്ഷ. “അവരുടെ ഹൃദയത്തോടു സംസാരിച്ചുകൊണ്ട്‌.”
അഥവാ “തന്റെ പ്രൗഢിയോടും സകല സൈനികശക്തിയോടും കൂടെ.”
അക്ഷ. “അവന്റെ.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കാവൂ.”
അക്ഷ. “ക്ഷേത്രത്തിൽ.”
അഥവാ “സുഗന്ധക്കറ.”