ദിനവൃത്താന്തം രണ്ടാം ഭാഗം 33:1-25

  • മനശ്ശെ യഹൂദയുടെ രാജാവ്‌ (1-9)

  • ചെയ്‌ത തെറ്റുകളെപ്രതി മനശ്ശെ പശ്ചാത്തപിക്കുന്നു (10-17)

  • മനശ്ശെ മരിക്കുന്നു (18-20)

  • ആമോൻ യഹൂദയുടെ രാജാവ്‌ (21-25)

33  രാജാവാകുമ്പോൾ മനശ്ശെക്ക്‌+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+  ഇസ്രായേൽ ജനത്തിന്റെ മുന്നിൽനിന്ന്‌ യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടർന്നുകൊണ്ട്‌ മനശ്ശെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+  അപ്പനായ ഹിസ്‌കിയ ഇടിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ* വീണ്ടും നിർമിച്ചു.+ പൂജാസ്‌തൂപങ്ങളും* ബാൽ ദൈവങ്ങൾക്കു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട്‌ അവയെ സേവിച്ചു.+  യഹോവയുടെ ഭവനത്തിലും മനശ്ശെ യാഗപീഠങ്ങൾ പണിതു.+ “യരുശലേമിൽ എന്റെ പേര്‌ എന്നുമുണ്ടായിരിക്കും”+ എന്ന്‌ യഹോവ പറഞ്ഞത്‌ ഈ ഭവനത്തെക്കുറിച്ചായിരുന്നു.  യഹോവയുടെ ഭവനത്തിന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി യാഗപീഠങ്ങൾ പണിതു.  മനശ്ശെ സ്വന്തം മക്കളെ ബൻ-ഹിന്നോം താഴ്‌വരയിൽ*+ ദഹിപ്പിച്ചു.*+ മന്ത്രവാദവും+ ആഭിചാരവും* ചെയ്യുകയും ഭാവിഫലം നോക്കുകയും ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും നിയമിക്കുകയും ചെയ്‌തു.+ യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്‌ത്‌ ദൈവത്തെ കോപിപ്പിച്ചു.  താൻ കൊത്തിയുണ്ടാക്കിയ വിഗ്രഹം മനശ്ശെ സത്യദൈവത്തിന്റെ ഭവനത്തിൽ പ്രതിഷ്‌ഠിച്ചു.+ ഈ ഭവനത്തെക്കുറിച്ച്‌ ദാവീദിനോടും മകനായ ശലോമോനോടും ദൈവം ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന്‌ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യരുശലേമിലും ഈ ഭവനത്തിലും ഞാൻ എന്റെ പേര്‌ എന്നേക്കുമായി സ്ഥാപിക്കും.+  ഞാൻ ഇസ്രായേല്യർക്കു നൽകിയ കല്‌പനകളെല്ലാം, അതായത്‌ എന്റെ ദാസനായ മോശയിലൂടെ നൽകിയ ചട്ടങ്ങളും ന്യായത്തീർപ്പുകളും നിയമം മുഴുവനും, അവർ ശ്രദ്ധാപൂർവം പാലിച്ചാൽ അവരുടെ പൂർവികർക്കു നിയമിച്ചുകൊടുത്ത ദേശത്തുനിന്ന്‌ ഇനി ഒരിക്കലും ഞാൻ അവരെ ഓടിച്ചുകളയില്ല.”  മനശ്ശെ യഹൂദയെയും യരുശലേംനിവാസികളെയും വഴിതെറ്റിച്ചു. അങ്ങനെ യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന്‌ നശിപ്പിച്ചുകളഞ്ഞ ജനതകൾ ചെയ്‌തതിനെക്കാൾ മോശമായ കാര്യങ്ങൾ അവർ ചെയ്‌തു.+ 10  യഹോവ മനശ്ശെക്കും ജനത്തിനും ആവർത്തിച്ച്‌ മുന്നറിയിപ്പു കൊടുത്തു. പക്ഷേ അവർ അതു ശ്രദ്ധിച്ചില്ല.+ 11  അതുകൊണ്ട്‌ യഹോവ അസീറിയൻ രാജാവിന്റെ സൈന്യാധിപന്മാരെ അവർക്കു നേരെ വരുത്തി. അവർ മനശ്ശെയെ കൊളുത്തുകളിട്ട്‌* പിടിച്ച്‌ ചെമ്പുകൊണ്ടുള്ള രണ്ടു കാൽവിലങ്ങിട്ട്‌ ബാബിലോണിലേക്കു കൊണ്ടുപോയി. 12  എന്നാൽ കഷ്ടതയിലായപ്പോൾ മനശ്ശെ തന്റെ ദൈവമായ യഹോവയോടു കരുണയ്‌ക്കായി യാചിച്ചു; പൂർവികരുടെ ദൈവത്തിന്റെ മുന്നിൽ തന്നെത്തന്നെ അങ്ങേയറ്റം താഴ്‌ത്തി. 13  പല തവണ മനശ്ശെ ദൈവത്തോടു പ്രാർഥിച്ചു. കരുണയ്‌ക്കുവേണ്ടിയുള്ള മനശ്ശെയുടെ അപേക്ഷയും യാചനയും കേട്ട്‌ ദൈവത്തിന്റെ മനസ്സ്‌ അലിഞ്ഞു. ദൈവം മനശ്ശെയെ യരുശലേമിലേക്കു തിരികെ കൊണ്ടുവന്ന്‌ വീണ്ടും രാജാവാക്കി.+ അങ്ങനെ യഹോവയാണു സത്യദൈവമെന്നു മനശ്ശെ തിരിച്ചറിഞ്ഞു.+ 14  ഇതിനു ശേഷം മനശ്ശെ താഴ്‌വരയിലുള്ള* ഗീഹോന്റെ പടിഞ്ഞാറുവശത്ത്‌+ ദാവീദിന്റെ നഗരത്തിന്‌ ഒരു പുറംമതിൽ പണിതു.+ നല്ല ഉയരമുണ്ടായിരുന്ന ആ മതിൽ മത്സ്യകവാടംവരെയും+ അവിടെനിന്ന്‌ തിരിച്ച്‌ ഓഫേൽ വരെയും+ നീണ്ടുകിടന്നു. മനശ്ശെ യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളിലെല്ലാം സൈന്യാധിപന്മാരെ നിയമിച്ചു. 15  പിന്നെ യഹോവയുടെ ഭവനത്തിൽനിന്ന്‌ അന്യദൈവങ്ങളെയും വിഗ്രഹരൂപത്തെയും നീക്കിക്കളഞ്ഞു.+ യഹോവയുടെ ഭവനം സ്ഥിതി ചെയ്‌തിരുന്ന മലയിലും യരുശലേമിലും താൻ പണിതിരുന്ന യാഗപീഠങ്ങളെല്ലാം മനശ്ശെ നശിപ്പിച്ചു.+ മനശ്ശെയുടെ കല്‌പനയനുസരിച്ച്‌ അവയെല്ലാം നഗരത്തിനു വെളിയിൽ എറിഞ്ഞുകളഞ്ഞു. 16  കൂടാതെ യഹോവയുടെ യാഗപീഠം നന്നാക്കിയെടുത്ത്‌+ അതിൽ സഹഭോജനബലികളും+ നന്ദിപ്രകാശനബലികളും+ അർപ്പിക്കാൻതുടങ്ങി. ഇസ്രായേലിന്റെ ദൈവമായ യഹോവയെ സേവിക്കാൻ മനശ്ശെ യഹൂദയോട്‌ ആജ്ഞാപിച്ചു. 17  പക്ഷേ ജനം ആരാധനാസ്ഥലങ്ങളിൽ* യഹോവയ്‌ക്കു ബലി അർപ്പിച്ചുകൊണ്ടിരുന്നു. 18  മനശ്ശെയുടെ ബാക്കി ചരിത്രം, ദൈവത്തോടുള്ള മനശ്ശെയുടെ പ്രാർഥനയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ദിവ്യദർശികൾ മനശ്ശെയെ അറിയിച്ച വാക്കുകളും, ഇസ്രായേൽ രാജാക്കന്മാരുടെ ചരിത്രരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 19  മനശ്ശെയുടെ പ്രാർഥനയെക്കുറിച്ചും+ ദൈവം ആ അപേക്ഷ കേട്ടതിനെക്കുറിച്ചും മനശ്ശെയുടെ എല്ലാ പാപങ്ങളെയും അവിശ്വസ്‌തതയെയും+ കുറിച്ചും മനശ്ശെയുടെ ദിവ്യദർശികളുടെ വിവരണങ്ങളിലുണ്ട്‌. മനശ്ശെ താഴ്‌മയുള്ളവനായിത്തീരുന്നതിനു മുമ്പ്‌ എവിടെയെല്ലാം ആരാധനാസ്ഥലങ്ങൾ* പണിതെന്നും പൂജാസ്‌തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും സ്ഥാപിച്ചെന്നും+ അവയിൽ രേഖപ്പെടുത്തിയിരിക്കുന്നു. 20  മനശ്ശെ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ മനശ്ശെയെ അദ്ദേഹത്തിന്റെ ഭവനത്തിന്‌ അരികെ അടക്കം ചെയ്‌തു. മനശ്ശെയുടെ മകൻ ആമോൻ അടുത്ത രാജാവായി.+ 21  രാജാവാകുമ്പോൾ ആമോന്‌+ 22 വയസ്സായിരുന്നു. ആമോൻ രണ്ടു വർഷം യരുശലേമിൽ ഭരണം നടത്തി.+ 22  മനശ്ശെ ചെയ്‌തതുപോലെ ആമോൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ ആമോൻ അപ്പനായ മനശ്ശെ കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെയെല്ലാം മുന്നിൽ ബലി അർപ്പിച്ച്‌+ അവയെ സേവിച്ചു. 23  എന്നാൽ അപ്പനായ മനശ്ശെയെപ്പോലെ+ ആമോൻ യഹോവയുടെ മുമ്പാകെ സ്വയം താഴ്‌ത്തിയില്ല.+ പകരം ഒരുപാടു തെറ്റുകൾ ചെയ്‌തുകൂട്ടി. 24  ഒടുവിൽ ഭൃത്യന്മാർ ആമോന്‌ എതിരെ ഗൂഢാലോചന നടത്തി+ ആമോനെ സ്വന്തം ഭവനത്തിൽവെച്ച്‌ കൊന്നു. 25  എന്നാൽ രാജാവിന്‌ എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ജനം കൊന്നുകളഞ്ഞു.+ എന്നിട്ട്‌ ആമോന്റെ മകൻ യോശിയയെ+ രാജാവാക്കി.

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
പദാവലി കാണുക.
പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “തീയിലൂടെ കടത്തിവിട്ടു.”
അർഥം: “ഹിന്നോംപുത്രന്റെ താഴ്‌വര.”
മറ്റൊരു സാധ്യത “പാറപ്പിളർപ്പിൽനിന്ന്‌.”
അഥവാ “നീർച്ചാലിലുള്ള.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”