ദിനവൃത്താന്തം രണ്ടാം ഭാഗം 6:1-42

  • ശലോമോൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (1-11)

  • ഉദ്‌ഘാടനവേളയിൽ ശലോമോൻ പ്രാർഥിക്കുന്നു (12-42)

6  അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ വസിക്കുമെന്ന്‌ യഹോവ പറഞ്ഞിട്ടുണ്ട്‌.+  ഞാൻ ഇതാ, അങ്ങയ്‌ക്കായി മഹനീയമായ ഒരു ഭവനം, അങ്ങയ്‌ക്ക്‌ എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം, പണിതിരിക്കുന്നു!”+  പിന്നെ, അവിടെ നിന്നിരുന്ന ഇസ്രായേല്യരുടെ സഭയ്‌ക്കു നേരെ തിരിഞ്ഞ്‌ രാജാവ്‌ അവരെ അനുഗ്രഹിച്ചു.+  ശലോമോൻ രാജാവ്‌ പറഞ്ഞു: “എന്റെ അപ്പനായ ദാവീദിനോടു തിരുവായ്‌കൊണ്ട്‌ പറഞ്ഞതു തൃക്കൈയാൽ നിവർത്തിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്‌ത്തപ്പെടട്ടെ.  ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ കൊണ്ടുവന്ന നാൾമുതൽ, എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഇസ്രായേലിലെ ഏതെങ്കിലുമൊരു ഗോത്രത്തിൽനിന്ന്‌ ഒരു നഗരത്തെയോ+ എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കാൻ ഒരു പുരുഷനെയോ ഞാൻ തിരഞ്ഞെടുത്തില്ല.  എന്നാൽ എന്റെ പേര്‌ സ്ഥാപിക്കാൻ യരുശലേമിനെയും+ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തു.’+  ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയണം എന്നത്‌ എന്റെ അപ്പനായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.+  എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു പറഞ്ഞു: ‘എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാനുള്ള നിന്റെ തീവ്രമായ ആഗ്രഹം നല്ലതുതന്നെ.  പക്ഷേ നീയല്ല, നിനക്കു ജനിക്കാനിരിക്കുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിനുവേണ്ടി ആ ഭവനം പണിയുന്നത്‌.’+ 10  ആ വാഗ്‌ദാനം യഹോവ നിവർത്തിച്ചിരിക്കുന്നു. യഹോവ വാഗ്‌ദാനം ചെയ്‌തതുപോലെതന്നെ+ ഞാൻ ഇതാ, എന്റെ അപ്പനായ ദാവീദിന്റെ പിൻഗാമിയായി ഇസ്രായേലിന്റെ സിംഹാസനത്തിൽ അവരോധിതനായിരിക്കുന്നു.+ ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനായി ഒരു ഭവനവും പണിതു! 11  യഹോവ ഇസ്രായേൽ ജനവുമായി ചെയ്‌ത ഉടമ്പടി+ വെച്ചിരിക്കുന്ന പെട്ടകവും അവിടെ ഞാൻ സ്ഥാപിച്ചിരിക്കുന്നു.” 12  തുടർന്ന്‌ മുഴുവൻ ഇസ്രായേൽസഭയുടെയും മുമ്പാകെ യഹോവയുടെ യാഗപീഠത്തിനു മുന്നിൽ നിന്നുകൊണ്ട്‌ ശലോമോൻ കൈകൾ വിരിച്ചുപിടിച്ചു.+ 13  (ശലോമോൻ ചെമ്പുകൊണ്ട്‌ അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉള്ള ഒരു തട്ട്‌ ഉണ്ടാക്കി മുറ്റത്തിന്റെ നടുവിൽ വെച്ചിരുന്നു.+ ശലോമോൻ അതിന്മേൽ കയറി നിന്നു.) മുഴുവൻ ഇസ്രായേൽസഭയുടെയും മുമ്പാകെ ശലോമോൻ മുട്ടുകുത്തിനിന്ന്‌ ആകാശത്തേക്കു കൈകൾ ഉയർത്തി+ 14  ഇങ്ങനെ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, സ്വർഗത്തിലും ഭൂമിയിലും അങ്ങയെപ്പോലെ വേറെ ഒരു ദൈവവുമില്ലല്ലോ! മുഴുഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന ദാസരോട്‌ അങ്ങ്‌ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്‌നേഹം കാണിക്കുകയും ചെയ്യുന്നു.+ 15  അങ്ങയുടെ ദാസനായ ദാവീദിനോട്‌, എന്റെ അപ്പനോട്‌, ചെയ്‌ത വാഗ്‌ദാനം അങ്ങ്‌ പാലിച്ചിരിക്കുന്നു.+ തിരുവായ്‌കൊണ്ട്‌ പറഞ്ഞത്‌ അങ്ങ്‌ ഇന്നു തൃക്കൈകൊണ്ട്‌ നിവർത്തിച്ചിരിക്കുന്നു.+ 16  ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോട്‌, ദാവീദിനോട്‌, ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ മക്കളും എന്റെ നിയമം* ശ്രദ്ധാപൂർവം അനുസരിച്ച്‌ നടന്നാൽ+ എന്റെ മുമ്പാകെ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’ എന്ന്‌ അങ്ങ്‌ വാഗ്‌ദാനം ചെയ്‌തിരുന്നല്ലോ.+ ഇപ്പോൾ ആ വാഗ്‌ദാനം അങ്ങ്‌ നിറവേറ്റേണമേ. 17  ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങയുടെ ദാസനായ ദാവീദിനോട്‌ അങ്ങ്‌ ചെയ്‌ത വാഗ്‌ദാനം സത്യമായിത്തീരട്ടെ. 18  “വാസ്‌തവത്തിൽ ദൈവം മനുഷ്യരോടൊപ്പം ഭൂമിയിൽ വസിക്കുമോ?+ സ്വർഗത്തിന്‌, എന്തിനു സ്വർഗാധിസ്വർഗങ്ങൾക്കുപോലും, അങ്ങയെ ഉൾക്കൊള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്ക്‌, ഞാൻ നിർമിച്ച ഈ ഭവനം അങ്ങയെ എങ്ങനെ ഉൾക്കൊള്ളാനാണ്‌!+ 19  എന്റെ ദൈവമായ യഹോവേ, അടിയന്റെ പ്രാർഥനയ്‌ക്കും കരുണയ്‌ക്കുവേണ്ടിയുള്ള യാചനയ്‌ക്കും ചെവി ചായിക്കേണമേ. സഹായത്തിനുവേണ്ടിയുള്ള അടിയന്റെ നിലവിളിയും തിരുമുമ്പാകെ അടിയൻ നടത്തുന്ന പ്രാർഥനയും ശ്രദ്ധിക്കേണമേ. 20  ഈ സ്ഥലത്തിന്‌ അഭിമുഖമായി നിന്ന്‌ അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന ശ്രദ്ധിക്കാനായി, അങ്ങയുടെ പേര്‌ സ്ഥാപിക്കും+ എന്ന്‌ അങ്ങ്‌ പറഞ്ഞ ഈ ഭവനത്തിനു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ. 21  സഹായത്തിനുവേണ്ടിയുള്ള അടിയന്റെ അപേക്ഷയും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ്‌ ഇസ്രായേൽ ജനം നടത്തുന്ന യാചനയും കേൾക്കേണമേ.+ അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്‌ കേട്ട്‌+ ഞങ്ങളോടു ക്ഷമിക്കേണമേ.+ 22  “ഒരാൾ സഹമനുഷ്യനോടു പാപം ചെയ്‌തിട്ട്‌ അയാളോടു സത്യം ചെയ്യേണ്ടിവരുകയും* അതു പാലിക്കാൻ നിർബന്ധിതനായിത്തീരുകയും ആ സത്യത്തിൻകീഴിലായിരിക്കെ* അങ്ങയുടെ ഈ ഭവനത്തിലെ യാഗപീഠത്തിനു മുന്നിൽ വരുകയും ചെയ്‌താൽ+ 23  അങ്ങ്‌ സ്വർഗത്തിൽനിന്ന്‌ കേട്ട്‌ അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്‌പിക്കേണമേ. ദുഷ്ടന്റെ പ്രവൃത്തി അവന്റെ തലയിൽത്തന്നെ വരുത്തി അവനോടു പ്രതികാരം ചെയ്യുകയും+ നീതിമാനെ നിരപരാധിയെന്നു* വിധിച്ച്‌ അയാളുടെ നീതിക്കു തക്ക പ്രതിഫലം കൊടുക്കുകയും ചെയ്യേണമേ.+ 24  “അങ്ങയോട്‌ ആവർത്തിച്ച്‌ പാപം ചെയ്‌തതു കാരണം അങ്ങയുടെ ജനമായ ഇസ്രായേൽ ശത്രുക്കളുടെ മുന്നിൽ പരാജിതരാകുമ്പോൾ,+ അവർ അങ്ങയിലേക്കു തിരിഞ്ഞ്‌ അങ്ങയുടെ പേര്‌ മഹത്ത്വപ്പെടുത്തി+ തിരുമുമ്പാകെ ഈ ഭവനത്തിൽവെച്ച്‌+ കരുണയ്‌ക്കുവേണ്ടി അപേക്ഷിക്കുകയും+ യാചിക്കുകയും ചെയ്‌താൽ 25  അങ്ങ്‌ സ്വർഗത്തിൽനിന്ന്‌ കേൾക്കുകയും+ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിച്ച്‌ അവർക്കും അവരുടെ പൂർവികർക്കും കൊടുത്ത ദേശത്തേക്ക്‌ അവരെ തിരികെ വരുത്തുകയും ചെയ്യേണമേ.+ 26  “അവർ അങ്ങയോട്‌ ആവർത്തിച്ച്‌ പാപം ചെയ്‌തതു കാരണം+ ആകാശം അടഞ്ഞ്‌ മഴ ഇല്ലാതാകുമ്പോൾ,+ അങ്ങ്‌ അവരെ താഴ്‌മ പഠിപ്പിച്ചതിനാൽ* അവർ ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ്‌ പ്രാർഥിക്കുകയും അങ്ങയുടെ പേര്‌ മഹത്ത്വപ്പെടുത്തുകയും അവരുടെ പാപത്തിൽനിന്ന്‌ പിന്തിരിയുകയും ചെയ്‌താൽ+ 27  അങ്ങ്‌ സ്വർഗത്തിൽനിന്ന്‌ കേൾക്കുകയും അങ്ങയുടെ ദാസരായ ഇസ്രായേൽ ജനത്തിന്റെ പാപം ക്ഷമിച്ച്‌ അവർക്കു നേരായ വഴി ഉപദേശിച്ചുകൊടുക്കുകയും+ അങ്ങയുടെ ജനത്തിന്‌ അവകാശമായി കൊടുത്ത അങ്ങയുടെ ദേശത്ത്‌ മഴ പെയ്യിക്കുകയും ചെയ്യേണമേ.+ 28  “ദേശത്ത്‌ ക്ഷാമമോ+ മാരകമായ പകർച്ചവ്യാധിയോ+ ഉഷ്‌ണക്കാറ്റുകൊണ്ടുള്ള വിളനാശമോ പൂപ്പൽരോഗമോ+ വെട്ടുക്കിളിബാധയോ ആർത്തിപൂണ്ട പ്രാണികളുടെ* ആക്രമണമോ ഉണ്ടായാൽ,+ അല്ലെങ്കിൽ ദേശത്തെ ഒരു നഗരം ശത്രുക്കൾ ഉപരോധിച്ചാൽ,+ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ബാധയോ വ്യാധിയോ ഉണ്ടായാൽ,+ 29  ഒരു മനുഷ്യനോ ഇസ്രായേൽ ജനം മുഴുവനുമോ ഈ ഭവനത്തിനു നേരെ കൈകൾ ഉയർത്തി+ എന്തുതന്നെ പ്രാർഥിച്ചാലും,+ കരുണയ്‌ക്കായി എന്ത്‌ അപേക്ഷ നടത്തിയാലും+ (ഓരോരുത്തർക്കും അവരവർ അനുഭവിക്കുന്ന ദുരിതവും വേദനയും അറിയാമല്ലോ.)+ 30  അങ്ങ്‌ അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്‌ കേട്ട്‌+ അവരോടു ക്ഷമിക്കുകയും+ ഓരോരുത്തർക്കും അവരവരുടെ വഴികൾക്കു ചേർച്ചയിൽ പ്രതിഫലം കൊടുക്കുകയും ചെയ്യേണമേ. അവരുടെ ഹൃദയം വായിക്കാൻ അങ്ങയ്‌ക്കു കഴിയുമല്ലോ. (മനുഷ്യരുടെ ഹൃദയം വായിക്കാൻ കഴിയുന്നത്‌ അങ്ങയ്‌ക്കു മാത്രമാണ്‌.)+ 31  അപ്പോൾ, ഞങ്ങളുടെ പൂർവികർക്ക്‌ അങ്ങ്‌ നൽകിയ ദേശത്ത്‌ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർ അങ്ങയുടെ വഴികളിൽ നടന്നുകൊണ്ട്‌ അങ്ങയെ ഭയപ്പെടും. 32  “അങ്ങയുടെ ജനമായ ഇസ്രായേലിന്റെ ഭാഗമല്ലാത്ത ഒരു അന്യദേശക്കാരൻ അങ്ങയുടെ ശ്രേഷ്‌ഠനാമവും*+ ബലമുള്ള കൈയും നീട്ടിയ കരവും നിമിത്തം ദൂരദേശത്തുനിന്ന്‌ വന്ന്‌ ഈ ഭവനത്തിനു നേരെ നിന്ന്‌ പ്രാർഥിച്ചാൽ+ 33  അങ്ങ്‌ അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്‌ കേട്ട്‌ അയാൾ ചോദിക്കുന്നതെല്ലാം ചെയ്‌തുകൊടുക്കേണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര്‌ അറിയുകയും അങ്ങയെ ഭയപ്പെടുകയും ചെയ്യും.+ മാത്രമല്ല ഞാൻ പണിത ഈ ഭവനത്തിന്മേൽ അങ്ങയുടെ പേര്‌ വിളിക്കപ്പെട്ടിരിക്കുന്നു എന്നും അവർ മനസ്സിലാക്കും. 34  “അങ്ങയുടെ ജനം അങ്ങ്‌ അയയ്‌ക്കുന്നതനുസരിച്ച്‌ ശത്രുക്കൾക്കെതിരെ യുദ്ധത്തിനു പോകുമ്പോൾ+ അങ്ങ്‌ തിരഞ്ഞെടുത്തിരിക്കുന്ന നഗരത്തിനു നേരെയും അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഈ ഭവനത്തിനു നേരെയും+ തിരിഞ്ഞ്‌ അങ്ങയോടു പ്രാർഥിച്ചാൽ+ 35  അവരുടെ പ്രാർഥനയും കരുണയ്‌ക്കുവേണ്ടിയുള്ള അപേക്ഷയും സ്വർഗത്തിൽനിന്ന്‌ കേട്ട്‌ അവർക്കുവേണ്ടി ന്യായവിധി നടപ്പാക്കേണമേ.+ 36  “അവർ അങ്ങയോടു പാപം ചെയ്‌തിട്ട്‌ (പാപം ചെയ്യാത്ത മനുഷ്യരില്ലല്ലോ.)+ അങ്ങ്‌ അവരോട്‌ ഉഗ്രമായി കോപിച്ച്‌ അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും ശത്രുക്കൾ അവരെ ബന്ദികളാക്കി, അടുത്തോ അകലെയോ ഉള്ള ഒരു ദേശത്തേക്കു കൊണ്ടുപോകുകയും+ 37  ആ ദേശത്തുവെച്ച്‌ അങ്ങയുടെ ജനം സുബോധം വീണ്ടെടുക്കുകയും അങ്ങയിലേക്കു തിരിഞ്ഞ്‌ അങ്ങയുടെ കരുണയ്‌ക്കായി യാചിച്ചുകൊണ്ട്‌, ‘ഞങ്ങൾ പാപം ചെയ്‌ത്‌ കുറ്റക്കാരായിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു’ എന്ന്‌ ഏറ്റുപറയുകയും+ 38  അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയ ദേശത്തുവെച്ച്‌+ അവർ മുഴുഹൃദയത്തോടും+ മുഴുദേഹിയോടും കൂടെ അങ്ങയിലേക്കു തിരിയുകയും അവരുടെ പൂർവികർക്ക്‌ അങ്ങ്‌ നൽകിയ ദേശത്തിനും അങ്ങ്‌ തിരഞ്ഞെടുത്ത നഗരത്തിനും+ അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഭവനത്തിനും നേരെ തിരിഞ്ഞ്‌ അങ്ങയോടു പ്രാർഥിക്കുകയും ചെയ്‌താൽ 39  അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്‌ അവരുടെ പ്രാർഥനയും കരുണയ്‌ക്കുവേണ്ടിയുള്ള അപേക്ഷയും കേട്ട്‌ അവർക്കുവേണ്ടി ന്യായവിധി നടപ്പാക്കേണമേ.+ അങ്ങയോടു പാപം ചെയ്‌ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ. 40  “എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച്‌ അർപ്പിക്കുന്ന* പ്രാർഥനകൾക്കു നേരെ അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ, അങ്ങ്‌ കാതോർക്കേണമേ.+ 41  ദൈവമായ യഹോവേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഈ പെട്ടകവും വന്ന്‌ അങ്ങയുടെ വിശ്രമസ്ഥലത്തേക്കു+ പ്രവേശിക്കേണമേ. ദൈവമായ യഹോവേ, അങ്ങയുടെ പുരോഹിതന്മാർ രക്ഷയുടെ വസ്‌ത്രം അണിയട്ടെ; അങ്ങയുടെ വിശ്വസ്‌തർ അങ്ങയുടെ നന്മയിൽ ആനന്ദിക്കട്ടെ.+ 42  ദൈവമായ യഹോവേ, അങ്ങയുടെ അഭിഷിക്തനെ ഉപേക്ഷിക്കരുതേ.*+ അങ്ങയുടെ ദാസനായ ദാവീദിനോടുള്ള അചഞ്ചലമായ സ്‌നേഹം അങ്ങ്‌ മറന്നുകളയരുതേ.”+

അടിക്കുറിപ്പുകള്‍

ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “സഹമനുഷ്യൻ അയാളുടെ മേൽ ശാപം വെക്കുകയും.” അതായത്‌, കള്ളസത്യം ചെയ്യുകയോ സത്യം ചെയ്‌തതിനു ചേർച്ചയിൽ പ്രവർത്തിക്കാതിരിക്കുകയോ ചെയ്‌താൽ ശിക്ഷയായി ശാപം പേറിക്കൊള്ളാമെന്നു സത്യം ചെയ്യുക.
അക്ഷ. “ശാപത്തിൻകീഴിലായിരിക്കെ.”
അക്ഷ. “നീതിമാനെന്ന്‌.”
അഥവാ “അവരെ ക്ലേശിപ്പിച്ചതിനാൽ.”
അഥവാ “പുൽച്ചാടികളുടെ.”
അഥവാ “കീർത്തിയും.”
അഥവാ “സ്ഥലത്തെക്കുറിച്ചുള്ള.”
അക്ഷ. “അഭിഷിക്തന്റെ മുഖം തിരിച്ചുകളയരുതേ.”