ശമുവേൽ രണ്ടാം ഭാഗം 12:1-31

  • നാഥാൻ ദാവീദിനെ ശാസിക്കുന്നു (1-15എ)

  • ബത്ത്‌-ശേബയുടെ മകൻ മരിച്ചുപോകുന്നു (15ബി-23)

  • ബത്ത്‌-ശേബ ശലോമോനെ പ്രസവിക്കുന്നു (24, 25)

  • അമ്മോന്യനഗരമായ രബ്ബ പിടിച്ചടക്കുന്നു (26-31)

12  അതുകൊണ്ട്‌, യഹോവ നാഥാനെ+ ദാവീദിന്റെ അടുത്തേക്ക്‌ അയച്ചു. നാഥാൻ ദാവീദിന്റെ അടുത്ത്‌ ചെന്ന്‌+ പറഞ്ഞു: “ഒരു നഗരത്തിൽ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരാൾ ധനവാനും മറ്റേയാൾ ദരിദ്രനും. 2  ആ ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.+ 3  പക്ഷേ ദരിദ്രനാകട്ടെ, താൻ വിലയ്‌ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടി+ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ അതിനെ പോറ്റിവളർത്തി. അയാളുടെയും മക്കളുടെയും കൂടെ അതു വളർന്നു. ആ ആട്ടിൻകുട്ടി, അയാൾക്ക്‌ ആകെയുണ്ടായിരുന്ന അൽപ്പം ഭക്ഷണത്തിൽനിന്ന്‌ കഴിക്കുകയും അയാൾ കുടിക്കുന്നതിന്റെ പങ്കു കുടിക്കുകയും അയാളുടെ കൈകളിൽ കിടന്ന്‌ ഉറങ്ങുകയും ചെയ്‌തുപോന്നു. അത്‌ അയാൾക്കു സ്വന്തം മകളെപ്പോലെയായിരുന്നു. 4  അങ്ങനെയിരിക്കെ, ആ ധനവാന്റെ വീട്ടിലേക്ക്‌ ഒരാൾ വന്നു. പക്ഷേ, തന്റെ അടുത്ത്‌ വന്ന ആ വഴിയാത്രക്കാരനുവേണ്ടി സ്വന്തം ആടുമാടുകളിൽ ഒന്നിനെ എടുക്കുന്നതിനു പകരം ധനവാൻ ആ ദരിദ്രന്റെ ആട്ടിൻകുട്ടിയെ കൊന്ന്‌ പാകം ചെയ്‌തു.”+ 5  അപ്പോൾ, ദാവീദിന്‌ ആ മനുഷ്യനോടു വല്ലാത്ത ദേഷ്യം തോന്നി. ദാവീദ്‌ നാഥാനോടു പറഞ്ഞു: “യഹോവയാണെ,+ ഇതു ചെയ്‌തവൻ മരിക്കണം! 6  അയാൾ ഒട്ടും കരുണയില്ലാതെ ഇതു ചെയ്‌തതുകൊണ്ട്‌ ആ ചെമ്മരിയാടിനുവേണ്ടി നാലിരട്ടി+ നഷ്ടപരിഹാരവും കൊടുക്കണം.” 7  അപ്പോൾ, നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ താങ്കളാണ്‌! ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തത്‌ ഈ ഞാനാണ്‌.+ ഞാൻ നിന്നെ ശൗലിന്റെ കൈയിൽനിന്ന്‌ രക്ഷിച്ചു.+ 8  നിന്റെ യജമാനന്റെ ഭവനം നിനക്കു നൽകാനും+ നിന്റെ യജമാനന്റെ ഭാര്യമാരെ+ നിനക്കു തരാനും ഞാൻ മനസ്സുകാണിച്ചു. ഇസ്രായേൽഗൃഹവും യഹൂദാഗൃഹവും ഞാൻ നിനക്കു തന്നു.+ നിനക്കുവേണ്ടി അതിലേറെ ചെയ്യാനും ഞാൻ ഒരുക്കമായിരുന്നു.+ 9  നീ യഹോവയുടെ കണ്ണിൽ മോശമായതു ചെയ്‌ത്‌ ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളിയത്‌ എന്തിനാണ്‌? ഹിത്യനായ ഊരിയാവിനെ നീ വാളുകൊണ്ട്‌ കൊന്നു!+ അമ്മോന്യരുടെ വാളുകൊണ്ട്‌ ഊരിയാവിനെ കൊന്ന്‌+ അയാളുടെ ഭാര്യയെ സ്വന്തമാക്കി.+ 10  ഇങ്ങനെ, നീ ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തം ഭാര്യയാക്കി എന്നോട്‌ അനാദരവ്‌ കാണിച്ചതുകൊണ്ട്‌ വാൾ ഇനി ഒരിക്കലും നിന്റെ ഭവനത്തെ വിട്ടുമാറില്ല.’+ 11  യഹോവ ഇങ്ങനെ പറയുന്നു: ‘ഇതാ, നിന്റെ സ്വന്തം ഭവനത്തിൽനിന്നുതന്നെ ഞാൻ നിനക്കു ദുരന്തം വരുത്താൻപോകുന്നു.+ ഞാൻ നിന്റെ ഭാര്യമാരെ നിന്റെ കൺമുന്നിൽവെച്ച്‌ മറ്റൊരാൾക്കു കൊടുക്കും.+ അയാൾ പട്ടാപ്പകൽ* നിന്റെ ഭാര്യമാരുടെകൂടെ കിടക്കും.+ 12  നീ അതു രഹസ്യത്തിൽ ചെയ്‌തു.+ പക്ഷേ, ഞാൻ ഇതു പട്ടാപ്പകൽ ഇസ്രായേല്യർ മുഴുവൻ കാൺകെ ചെയ്യും.’” 13  അപ്പോൾ, ദാവീദ്‌ നാഥാനോട്‌, “ഞാൻ യഹോവയോടു പാപം ചെയ്‌തുപോയി”+ എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞു: “യഹോവ അങ്ങയുടെ പാപം ക്ഷമിക്കുന്നു.+ അങ്ങ്‌ മരിക്കില്ല.+ 14  പക്ഷേ, ഇക്കാര്യത്തിൽ അങ്ങ്‌ യഹോവയോടു കടുത്ത അനാദരവ്‌ കാണിച്ചതുകൊണ്ട്‌ അങ്ങയ്‌ക്ക്‌ ഇപ്പോൾ ജനിച്ച മകൻ നിശ്ചയമായും മരിക്കും.” 15  അതിനു ശേഷം, നാഥാൻ വീട്ടിലേക്കു പോയി. ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുട്ടിയെ യഹോവ പ്രഹരിച്ചു, കുട്ടിക്കു രോഗം വന്നു. 16  കുട്ടിക്കുവേണ്ടി ദാവീദ്‌ സത്യദൈവത്തോടു യാചിച്ചു. ദാവീദ്‌ കടുത്ത ഉപവാസം തുടങ്ങി; തറയിൽ കിടന്ന്‌ രാത്രികാലങ്ങൾ കഴിച്ചുകൂട്ടി.+ 17  ദാവീദിന്റെ ഭവനത്തിലെ മൂപ്പന്മാർ അടുത്ത്‌ ചെന്ന്‌ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ദാവീദ്‌ എഴുന്നേൽക്കാനോ അവരുടെകൂടെ ആഹാരം കഴിക്കാനോ കൂട്ടാക്കിയില്ല. 18  ഏഴാം ദിവസം കുട്ടി മരിച്ചു. പക്ഷേ, കുട്ടി മരിച്ചെന്നു ദാവീദിനെ അറിയിക്കാൻ ദാസന്മാർ പേടിച്ചു. അവർ പറഞ്ഞു: “കുട്ടി ജീവിച്ചിരുന്നപ്പോൾ നമ്മൾ പറയുന്നതു കേൾക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇനി ഇപ്പോൾ, കുട്ടി മരിച്ചെന്ന കാര്യം എങ്ങനെ അറിയിക്കും? രാജാവ്‌ വല്ല കടുംകൈയും ചെയ്‌താലോ?” 19  ദാസന്മാർ തമ്മിൽ രഹസ്യം പറയുന്നതു കണ്ടപ്പോൾ കുട്ടി മരിച്ചെന്നു ദാവീദിനു മനസ്സിലായി. ദാവീദ്‌ ദാസന്മാരോട്‌, “എന്താ, കുട്ടി മരിച്ചുപോയോ” എന്നു ചോദിച്ചു. “മരിച്ചുപോയി” എന്ന്‌ അവർ പറഞ്ഞു. 20  അപ്പോൾ, ദാവീദ്‌ നിലത്തുനിന്ന്‌ എഴുന്നേറ്റ്‌ കുളിച്ച്‌ തൈലം പൂശി+ വസ്‌ത്രം മാറി യഹോവയുടെ ഭവനത്തിൽ+ ചെന്ന്‌ സാഷ്ടാംഗം നമസ്‌കരിച്ചു. അതിനു ശേഷം, വീട്ടിലേക്കു* ചെന്നു. ദാവീദ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ അവർ ഭക്ഷണം കൊണ്ടുവന്ന്‌ വെച്ചപ്പോൾ അദ്ദേഹം അതു കഴിച്ചു. 21  ദാസന്മാർ രാജാവിനോടു ചോദിച്ചു: “അങ്ങ്‌ എന്താണ്‌ ഇങ്ങനെ ചെയ്യുന്നത്‌? കുട്ടി ജീവനോടിരുന്നപ്പോൾ അങ്ങ്‌ ഉപവസിച്ച്‌ കരഞ്ഞുകൊണ്ടിരുന്നു. പക്ഷേ, കുട്ടി മരിച്ച ഉടൻ അങ്ങ്‌ എഴുന്നേറ്റ്‌ ആഹാരം കഴിക്കുന്നു.” 22  അപ്പോൾ ദാവീദ്‌ പറഞ്ഞു: “ശരിയാണ്‌. കുട്ടി ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ച്‌+ കരഞ്ഞുകൊണ്ടിരുന്നു. ‘യഹോവയ്‌ക്ക്‌ എന്നോടു കനിവ്‌ തോന്നി കുട്ടിയെ ജീവിക്കാൻ അനുവദിച്ചാലോ’ എന്നായിരുന്നു എന്റെ ചിന്ത.+ 23  പക്ഷേ, കുട്ടി മരിച്ച സ്ഥിതിക്ക്‌ ഇനി ഞാൻ എന്തിന്‌ ഉപവസിക്കണം? എനിക്ക്‌ അവനെ മടക്കിക്കൊണ്ടുവരാൻ കഴിയുമോ?+ ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ+ അവൻ എന്റെ അടുത്തേക്കു വരില്ലല്ലോ.”+ 24  പിന്നെ, ദാവീദ്‌ ഭാര്യയായ ബത്ത്‌-ശേബയെ+ ആശ്വസിപ്പിച്ചു. ദാവീദ്‌ ബത്ത്‌-ശേബയുടെ അടുത്ത്‌ ചെന്ന്‌ അവളുമായി ബന്ധപ്പെട്ടു. ബത്ത്‌-ശേബ ഒരു മകനെ പ്രസവിച്ചു. കുട്ടിക്കു ശലോമോൻ*+ എന്നു പേരിട്ടു. യഹോവ ശലോമോനെ സ്‌നേഹിച്ചു.+ 25  അതുകൊണ്ട്‌, തനിക്കുവേണ്ടി കുട്ടിക്കു യദീദ്യ* എന്നു പേരിടണമെന്നു പറയാൻ യഹോവ നാഥാൻ+ പ്രവാചകനെ അങ്ങോട്ട്‌ അയച്ചു. 26  അമ്മോന്യരുടെ+ രബ്ബയ്‌ക്കു+ നേരെ യുദ്ധം തുടർന്ന യോവാബ്‌ ആ രാജനഗരം പിടിച്ചടക്കി.+ 27  യോവാബ്‌ ദാവീദിന്റെ അടുത്ത്‌ ദൂതന്മാരെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ രബ്ബയ്‌ക്കു+ നേരെ യുദ്ധം ചെയ്‌ത്‌ ജലനഗരം* പിടിച്ചടക്കിയിട്ടുണ്ട്‌. 28  ഇപ്പോൾ അങ്ങ്‌, ബാക്കി സൈന്യത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്‌ എതിരെ പാളയമടിച്ച്‌ അതിനെ പിടിച്ചടക്കുക. അല്ലാത്തപക്ഷം ഞാൻ നഗരത്തെ പിടിച്ചടക്കാനും അതിന്റെ മഹത്ത്വം എനിക്കു കിട്ടാനും ഇടവരും.”* 29  അങ്ങനെ, ദാവീദ്‌ സൈന്യത്തെ മുഴുവൻ ഒരുമിച്ചുകൂട്ടി രബ്ബയിലേക്കു ചെന്ന്‌ യുദ്ധം ചെയ്‌ത്‌ അതു പിടിച്ചടക്കി. 30  തുടർന്ന്‌ ദാവീദ്‌ മൽക്കാമിന്റെ* തലയിൽനിന്ന്‌ കിരീടം എടുത്തു. അത്‌ ഒരു താലന്തു* സ്വർണംകൊണ്ടുള്ളതായിരുന്നു. അതിൽ അമൂല്യരത്‌നങ്ങളും പതിച്ചിട്ടുണ്ടായിരുന്നു. ആ കിരീടം ദാവീദിന്റെ തലയിൽ വെച്ചു. ദാവീദ്‌ നഗരത്തിൽനിന്ന്‌ ധാരാളം വസ്‌തുക്കൾ കൊള്ളയടിക്കുകയും+ ചെയ്‌തു.+ 31  ദാവീദ്‌ ആ നഗരത്തിലുള്ളവരെയെല്ലാം കൊണ്ടുവന്ന്‌ കല്ലുകൾ അറുക്കാനും മൂർച്ചയുള്ള ഇരുമ്പായുധങ്ങൾ, ഇരുമ്പുകോടാലികൾ എന്നിവകൊണ്ട്‌ പണി ചെയ്യാനും നിയോഗിച്ചു. ഇഷ്ടികനിർമാണവും അവരെ ഏൽപ്പിച്ചു. എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ്‌ ഇങ്ങനെതന്നെ ചെയ്‌തു. ഒടുവിൽ ദാവീദും സൈന്യവും യരുശലേമിലേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

അക്ഷ. “ഈ സൂര്യന്റെ കണ്ണിനു നേരെ.”
അഥവാ “കൊട്ടാരത്തിലേക്ക്‌.”
“സമാധാനം” എന്ന്‌ അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നുള്ളത്‌.
അർഥം: “യാഹിനു പ്രിയങ്കരൻ.”
നഗരത്തിന്റെ ജലസ്രോതസ്സിനെയായിരിക്കാം പരാമർശിക്കുന്നത്‌.
അക്ഷ. “അത്‌ എന്റെ പേരിൽ അറിയപ്പെടാനും ഇടവരും.”
ഇത്‌ അമ്മോന്യരുടെ ഒരു വിഗ്രഹദൈവമായിരിക്കാം. മറ്റിടങ്ങളിൽ മോലേക്ക്‌ എന്നും മിൽക്കോം എന്നും വിളിച്ചിരിക്കുന്നു.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.