ശമുവേൽ രണ്ടാം ഭാഗം 15:1-37

  • അബ്‌ശാലോമിന്റെ ഗൂഢാലോചന, വിപ്ലവം (1-12)

  • ദാവീദ്‌ യരുശലേമിൽനിന്ന്‌ രക്ഷപ്പെടുന്നു (13-30)

  • അഹിഥോഫെൽ അബ്‌ശാലോമിന്റെ പക്ഷം ചേരുന്നു (31)

  • അഹിഥോഫെലിന്റെ പദ്ധതി തകർക്കാൻ ഹൂശായിയെ അയയ്‌ക്കുന്നു (32-37)

15  ഇതിനെല്ലാം ശേഷം അബ്‌ശാലോം ഒരു രഥം സമ്പാദിച്ചു. ഒപ്പം ഏതാനും കുതിരകളെയും തന്റെ മുന്നിൽ ഓടാൻ 50 ആളുകളെയും സ്വന്തമാക്കി.+ 2  അബ്‌ശാലോം അതിരാവിലെ എഴുന്നേറ്റ്‌ നഗരകവാടത്തിലേക്കുള്ള വഴിയുടെ അരികിലായി നിൽക്കും.+ ആരെങ്കിലും രാജാവ്‌ തീർപ്പാക്കേണ്ട ഒരു കേസുമായി+ വന്നാൽ ഉടൻ അബ്‌ശാലോം അയാളെ വിളിച്ച്‌, “താങ്കൾ ഏതു നഗരത്തിൽനിന്നാണ്‌” എന്നു ചോദിക്കും. ‘അങ്ങയുടെ ഈ ദാസൻ ഇസ്രായേലിലെ ഇന്ന ഗോത്രക്കാരനാണ്‌’ എന്നു പറയുമ്പോൾ 3  അബ്‌ശാലോം പറയും: “താങ്കളുടെ ഭാഗം ശരിയാണ്‌. താങ്കൾ പറയുന്നതിൽ ന്യായമുണ്ട്‌. പക്ഷേ, താങ്കളുടെ കേസ്‌ കേൾക്കാൻ രാജാവ്‌ ആരെയും ആക്കിയിട്ടില്ല.” 4  അബ്‌ശാലോം ഇങ്ങനെയും പറയും: “ദേശത്ത്‌ ന്യായാധിപനായി എന്നെ നിയമിച്ചിരുന്നെങ്കിൽ! അപ്പോൾ, എന്തെങ്കിലും തർക്കമോ കേസോ ഉള്ള എല്ലാവർക്കും എന്റെ അടുത്ത്‌ വരാമായിരുന്നു. അവർക്കെല്ലാം നീതി ലഭിക്കുന്നെന്നു ഞാൻ ഉറപ്പുവരുത്തിയേനേ.” 5  തന്റെ മുന്നിൽ കുമ്പിടാൻ ആരെങ്കിലും അടുത്തേക്കു വന്നാൽ അബ്‌ശാലോം കൈ നീട്ടി ആ മനുഷ്യനെ പിടിച്ച്‌ ചുംബിക്കുമായിരുന്നു.+ 6  കേസ്‌ തീർപ്പാക്കിക്കിട്ടാൻ രാജാവിന്റെ അടുത്ത്‌ വരുന്ന എല്ലാ ഇസ്രായേല്യരോടും അബ്‌ശാലോം ഇങ്ങനെ ചെയ്‌തു. അങ്ങനെ, അബ്‌ശാലോം ഇസ്രായേൽമക്കളുടെ ഹൃദയം കവർന്നുതുടങ്ങി.+ 7  നാലു വർഷം* കഴിഞ്ഞപ്പോൾ രാജാവിനോട്‌ അബ്‌ശാലോം പറഞ്ഞു: “യഹോവയ്‌ക്കു നേർന്ന നേർച്ച നിറവേറ്റാൻവേണ്ടി ഹെബ്രോനിലേക്കു+ പോകാൻ എന്നെ അനുവദിക്കണേ. 8  അങ്ങയുടെ ഈ ദാസൻ സിറിയയിലെ ഗശൂരിൽ+ താമസിക്കുമ്പോൾ, ‘യഹോവ എന്നെ യരുശലേമിലേക്കു തിരികെ കൊണ്ടുവന്നാൽ ഞാൻ യഹോവയ്‌ക്ക്‌ ഒരു യാഗം അർപ്പിക്കും’* എന്ന്‌ ഒരു സുപ്രധാനനേർച്ച+ നേർന്നിരുന്നു.” 9  അപ്പോൾ, രാജാവ്‌ അബ്‌ശാലോമിനോട്‌, “സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ” എന്നു പറഞ്ഞു. അങ്ങനെ, അബ്‌ശാലോം എഴുന്നേറ്റ്‌ ഹെബ്രോനിലേക്കു പോയി. 10  അബ്‌ശാലോം എല്ലാ ഇസ്രായേൽഗോത്രങ്ങളിലേക്കും ചാരന്മാരെ അയച്ചു. അബ്‌ശാലോം അവരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “കൊമ്പുവിളി കേൾക്കുന്ന ഉടൻ നിങ്ങൾ, ‘അബ്‌ശാലോം ഹെബ്രോനിൽ+ രാജാവായിരിക്കുന്നു!’ എന്നു വിളിച്ചുപറയണം.” 11  യരുശലേമിൽനിന്ന്‌ 200 ആളുകൾ അബ്‌ശാലോമിന്റെകൂടെ പോയിരുന്നു. ക്ഷണം ലഭിച്ചിട്ട്‌ പോയവരായിരുന്നു അവർ. എന്താണു സംഭവിക്കുന്നതെന്ന്‌ അറിയില്ലായിരുന്ന അവർക്ക്‌ ഒരു സംശയവും തോന്നിയില്ല. 12  ബലി അർപ്പിക്കുന്നതിന്‌ ഇടയിൽ അബ്‌ശാലോം ദാവീദിന്റെ ഉപദേഷ്ടാവായ+ അഹിഥോഫെൽ+ എന്ന ഗീലൊന്യനെ വിളിക്കാൻ അയാളുടെ നഗരമായ ഗീലൊയിലേക്ക്‌+ ആളയയ്‌ക്കുകയും ചെയ്‌തു. അങ്ങനെ, രാജാവിന്‌ എതിരെയുള്ള ഗൂഢാലോചന ശക്തിപ്പെട്ടു. അബ്‌ശാലോമിനെ പിന്തുണയ്‌ക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു.+ 13  പിന്നീട്‌, ഒരാൾ വന്ന്‌ ദാവീദിന്‌ ഈ വിവരം കൊടുത്തു: “ഇസ്രായേൽമക്കളുടെ ഹൃദയം അബ്‌ശാലോമിലേക്കു തിരിഞ്ഞിരിക്കുന്നു.” 14  ഉടനെ ദാവീദ്‌, തന്റെകൂടെ യരുശലേമിലുണ്ടായിരുന്ന ഭൃത്യന്മാരോടെല്ലാം പറഞ്ഞു: “എഴുന്നേൽക്കൂ. ഇവിടെനിന്ന്‌ ഓടിപ്പോയില്ലെങ്കിൽ+ അബ്‌ശാലോമിന്റെ കൈയിൽനിന്ന്‌ നമ്മൾ ആരും രക്ഷപ്പെടില്ല. വേഗമാകട്ടെ! അല്ലാത്തപക്ഷം അബ്‌ശാലോം പെട്ടെന്നു വന്ന്‌ നമ്മളെ പിടികൂടി നമ്മുടെ മേൽ വിനാശം വിതയ്‌ക്കും. നഗരം വാളിന്‌ ഇരയാക്കുകയും ചെയ്യും!”+ 15  അപ്പോൾ, രാജാവിന്റെ ഭൃത്യന്മാർ, “യജമാനനായ രാജാവ്‌ എന്തു തീരുമാനിച്ചാലും അങ്ങയുടെ ഈ ദാസന്മാർ ചെയ്‌തുകൊള്ളാം”+ എന്നു പറഞ്ഞു. 16  അങ്ങനെ, രാജാവ്‌ വീട്ടിലുള്ള* എല്ലാവരെയും കൂട്ടി പുറപ്പെട്ടു. പക്ഷേ, വീടു പരിപാലിക്കാൻ പത്ത്‌ ഉപപത്‌നിമാരെ+ അവിടെത്തന്നെ നിറുത്തി. 17  രാജാവും കൂട്ടരും യാത്ര ചെയ്‌ത്‌ ബേത്ത്‌-മെർഹാക്കിൽ എത്തി. അവിടെ എത്തിയപ്പോഴാണ്‌ അവർ നിന്നത്‌. 18  രാജാവിന്റെകൂടെ പോന്ന സകലഭൃത്യന്മാരും എല്ലാ കെരാത്യരും പ്ലേത്യരും+ ഗത്തിൽനിന്ന്‌+ കൂടെ പോന്ന 600 ഗിത്ത്യരും+ രാജാവിന്റെ മുന്നിലൂടെ കടന്നുപോയി. രാജാവ്‌ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 19  അപ്പോൾ, ഗിത്ത്യനായ ഇഥായിയോടു+ രാജാവ്‌ ചോദിച്ചു: “എന്തിനാണു താങ്കളും ഞങ്ങളുടെകൂടെ പോരുന്നത്‌? താങ്കൾ ഒരു വിദേശിയും പ്രവാസിയും* അല്ലേ? അതുകൊണ്ട്‌, മടങ്ങിപ്പോയി പുതിയ രാജാവിന്റെകൂടെ കഴിഞ്ഞുകൊള്ളൂ. 20  താങ്കൾ ഇന്നലെ വന്നതല്ലേ ഉള്ളൂ? എന്നിട്ട്‌, ഇന്നു ഞങ്ങളുടെകൂടെ അലഞ്ഞുതിരിയാനോ? എനിക്ക്‌ എപ്പോൾ, എങ്ങോട്ടു പോകേണ്ടിവരുമെന്ന്‌ അറിയില്ലല്ലോ. അതുകൊണ്ട്‌, താങ്കളുടെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പൊയ്‌ക്കൊള്ളൂ. യഹോവ താങ്കളോട്‌ അചഞ്ചലമായ സ്‌നേഹവും വിശ്വസ്‌തതയും കാണിക്കട്ടെ!”+ 21  പക്ഷേ, ഇഥായി രാജാവിനോടു പറഞ്ഞു: “യഹോവയാണെ, യജമാനനായ രാജാവാണെ, മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും ശരി, യജമാനനായ രാജാവ്‌ എവിടെയോ അവിടെ അങ്ങയുടെ ഈ ദാസനുമുണ്ടായിരിക്കും!”+ 22  അപ്പോൾ, ദാവീദ്‌ ഇഥായിയോട്‌,+ “അപ്പുറം കടന്നുകൊള്ളൂ” എന്നു പറഞ്ഞു. അങ്ങനെ, ഗിത്ത്യനായ ഇഥായിയും ഇഥായിയുടെകൂടെയുള്ള എല്ലാ പുരുഷന്മാരും കുട്ടികളും അപ്പുറം കടന്നു. 23  അവർ അപ്പുറം കടക്കുമ്പോൾ ദേശത്തുള്ളവരെല്ലാം പൊട്ടിക്കരഞ്ഞു. രാജാവ്‌ കിദ്രോൻ താഴ്‌വരയുടെ+ അടുത്ത്‌ നിന്നു. അപ്പുറം കടന്ന ജനം വിജനഭൂമിയിലേക്കുള്ള വഴിയിൽ എത്തിച്ചേർന്നു. 24  സാദോക്കും+ അവിടെയുണ്ടായിരുന്നു. സാദോക്കിന്റെകൂടെ സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം+ ചുമന്നുകൊണ്ട്‌ ലേവ്യരുമുണ്ടായിരുന്നു.+ അവർ ആ പെട്ടകം ഇറക്കിവെച്ചു. അബ്യാഥാരും+ അവിടെ എത്തിയിരുന്നു. നഗരത്തിൽനിന്ന്‌ ജനമെല്ലാം അപ്പുറം കടന്നുതീർന്നു. 25  പക്ഷേ, രാജാവ്‌ സാദോക്കിനോടു പറഞ്ഞു: “സത്യദൈവത്തിന്റെ പെട്ടകം നഗരത്തിലേക്കു തിരികെ കൊണ്ടുപോകൂ.+ എന്നോടു പ്രീതി തോന്നുന്നെങ്കിൽ യഹോവ എന്നെ മടക്കിവരുത്തും. അങ്ങനെ, പെട്ടകവും അതിന്റെ നിവാസസ്ഥാനവും ഞാൻ വീണ്ടും കാണും.+ 26  പക്ഷേ, ‘എനിക്കു നിന്നിൽ പ്രസാദമില്ല’ എന്നാണു ദൈവം പറയുന്നതെങ്കിൽ ഉചിതമെന്നു തോന്നുന്നതു ദൈവം എന്നോടു ചെയ്‌തുകൊള്ളട്ടെ.” 27  പുരോഹിതനായ സാദോക്കിനോടു രാജാവ്‌ പറഞ്ഞു: “താങ്കൾ ഒരു ദിവ്യജ്ഞാനിയല്ലേ?+ സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങുക. താങ്കളുടെ മകനായ അഹീമാസിനെയും അബ്യാഥാരിന്റെ മകനായ യോനാഥാനെയും+ കൂടെ കൂട്ടിക്കൊള്ളൂ. 28  നിങ്ങളിൽനിന്ന്‌ വിവരം കിട്ടുന്നതുവരെ ഞാൻ വിജനഭൂമിയിലെ കടവുകൾക്കടുത്തുതന്നെയുണ്ടാകും.”+ 29  അങ്ങനെ, സാദോക്കും അബ്യാഥാരും സത്യദൈവത്തിന്റെ പെട്ടകം യരുശലേമിലേക്കു തിരികെ കൊണ്ടുപോയി. എന്നിട്ട്‌ അവിടെത്തന്നെ കഴിഞ്ഞു. 30  ദാവീദ്‌ തല മൂടി നഗ്നപാദനായി കരഞ്ഞുകൊണ്ട്‌ ഒലിവുമല+ കയറി. കൂടെയുണ്ടായിരുന്നവരും തല മൂടി കരഞ്ഞുകൊണ്ടാണു കയറിപ്പോയത്‌. 31  “അബ്‌ശാലോമിന്റെ+ കൂടെച്ചേർന്ന്‌ ഗൂഢാലോചന+ നടത്തുന്നവരിൽ അഹിഥോഫെലുമുണ്ട്‌” എന്ന വാർത്ത ദാവീദിന്റെ ചെവിയിലെത്തി. അപ്പോൾ ദാവീദ്‌, “യഹോവേ, ദയവായി അഹിഥോഫെലിന്റെ ഉപദേശം വിഡ്‌ഢിത്തമാക്കേണമേ!”+ എന്നു പറഞ്ഞു.+ 32  ദാവീദ്‌ മലയുടെ നെറുകയിൽ, ജനം ദൈവമുമ്പാകെ കുമ്പിടാറുള്ളിടത്ത്‌, എത്തിയപ്പോൾ അവിടെ അർഖ്യനായ+ ഹൂശായി+ അയാളുടെ നീളൻ കുപ്പായം കീറി തലയിൽ മണ്ണും വാരിയിട്ട്‌ രാജാവിനെ കാത്തുനിൽപ്പുണ്ടായിരുന്നു. 33  പക്ഷേ, ദാവീദ്‌ പറഞ്ഞു: “നീ എന്റെകൂടെ വന്നാൽ അത്‌ എനിക്കൊരു ഭാരമാകും. 34  പകരം, നീ നഗരത്തിലേക്കു തിരികെപ്പോയി അബ്‌ശാലോമിനോട്‌ ഇങ്ങനെ പറയണം: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനാണ്‌. മുമ്പ്‌ ഞാൻ അങ്ങയുടെ അപ്പന്റെ ദാസനായിരുന്നു. പക്ഷേ ഇപ്പോൾ, അങ്ങയുടെ ദാസനാണ്‌.’+ അങ്ങനെ ചെയ്‌താൽ എനിക്കുവേണ്ടി അഹിഥോഫെലിന്റെ ഉപദേശം വിഫലമാക്കാൻ നിനക്കാകും.+ 35  പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെകൂടെയില്ലേ? രാജഭവനത്തിൽനിന്ന്‌ കേൾക്കുന്ന എല്ലാ കാര്യങ്ങളും നീ പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും പറയണം.+ 36  അവിടെ അവരുടെകൂടെ അവരുടെ മക്കൾ, അതായത്‌ സാദോക്കിന്റെ മകനായ അഹീമാസും+ അബ്യാഥാരിന്റെ മകനായ യോനാഥാനും,+ ഉണ്ടല്ലോ. കേൾക്കുന്നതെല്ലാം അവരിലൂടെ നിങ്ങൾ എന്നെ അറിയിക്കണം.” 37  അങ്ങനെ, അബ്‌ശാലോം യരുശലേമിലേക്കു പ്രവേശിക്കുന്ന സമയത്ത്‌ ദാവീദിന്റെ കൂട്ടുകാരനായ*+ ഹൂശായിയും നഗരത്തിൽ എത്തി.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “40 വർഷം.”
അഥവാ “യഹോവയെ ആരാധിക്കും.” അക്ഷ. “യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യും.”
അഥവാ “കൊട്ടാരത്തിലുള്ള.”
പദാവലിയിൽ “പ്രവാസം” കാണുക.
അഥവാ “ആത്മമിത്രമായ.”