ശമുവേൽ രണ്ടാം ഭാഗം 16:1-23

  • സീബ മെഫിബോശെത്തിനെക്കുറിച്ച്‌ അപവാദം പറയുന്നു (1-4)

  • ശിമെയി ദാവീദിനെ ശപിക്കുന്നു (5-14)

  • ഹൂശായി അബ്‌ശാലോമിന്റെ അടുത്ത്‌ ചെല്ലുന്നു (15-19)

  • അഹിഥോഫെലിന്റെ ഉപദേശം (20-23)

16  ദാവീദ്‌ മലയുടെ+ നെറുകയിൽനിന്ന്‌ അൽപ്പംകൂടി മുന്നോട്ടു പോയപ്പോൾ മെഫിബോശെത്തിന്റെ+ പരിചാരകനായ സീബ,+ കോപ്പിട്ട രണ്ടു കഴുതയുമായി ദാവീദിനെ കാത്തുനിൽക്കുന്നതു കണ്ടു. അവയുടെ പുറത്ത്‌ 200 അപ്പവും 100 ഉണക്കമുന്തിരിയടയും വേനൽക്കാലപഴങ്ങൾകൊണ്ടുള്ള* 100 അടയും വലിയൊരു ഭരണി വീഞ്ഞും ഉണ്ടായിരുന്നു.+ 2  അപ്പോൾ, രാജാവ്‌ സീബയോട്‌, “എന്തിനാണ്‌ ഇതൊക്കെ കൊണ്ടുവന്നത്‌” എന്നു ചോദിച്ചു. അപ്പോൾ സീബ, “കഴുതകൾ രാജാവിന്റെ വീട്ടിലുള്ളവർക്കു സവാരി ചെയ്യാനും അപ്പവും വേനൽക്കാലപഴങ്ങളും ചെറുപ്പക്കാർക്കു കഴിക്കാനും ഉള്ളതാണ്‌. വിജനഭൂമിയിൽവെച്ച്‌ ക്ഷീണിച്ചവശരാകുന്നവർക്കു കുടിക്കാനാണു വീഞ്ഞ്‌.”+ 3  അപ്പോൾ രാജാവ്‌, “നിന്റെ യജമാനന്റെ മകൻ* എവിടെ”+ എന്നു ചോദിച്ചു. സീബ പറഞ്ഞു: “‘എന്റെ അപ്പന്റെ രാജഭരണം ഇസ്രായേൽഗൃഹം ഇന്ന്‌ എനിക്കു തിരികെ തരും’ എന്നും പറഞ്ഞ്‌ അയാൾ യരുശലേമിൽത്തന്നെ കഴിയുകയാണ്‌.”+ 4  അപ്പോൾ രാജാവ്‌ സീബയോട്‌, “ഇതാ, മെഫിബോശെത്തിനുള്ളതെല്ലാം ഇനി നിനക്കാണ്‌”+ എന്നു പറഞ്ഞു. സീബ പറഞ്ഞു: “ഞാൻ ഇതാ, അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. യജമാനനായ രാജാവേ, എനിക്ക്‌ എന്നും അങ്ങയുടെ പ്രീതിയുണ്ടായിരിക്കട്ടെ.”+ 5  ദാവീദ്‌ രാജാവ്‌ ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽപ്പെട്ട ഗേരയുടെ മകനായ ശിമെയി+ ദാവീദിന്റെ നേർക്കു വന്നു. ഉറക്കെ ശപിച്ചുകൊണ്ടായിരുന്നു വരവ്‌.+ 6  രാജാവിനെയും രാജാവിന്റെ എല്ലാ ഭൃത്യന്മാരെയും ഇടത്തും വലത്തും ആയി നീങ്ങിക്കൊണ്ടിരുന്ന ജനത്തെയും വീരയോദ്ധാക്കളെയും ശിമെയി കല്ലെറിയുന്നുമുണ്ടായിരുന്നു. 7  ശിമെയി ശപിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “കടന്നുപോ രക്തപാതകീ! നീചാ, ഇവിടം വിട്ടുപോ! 8  ശൗൽഗൃഹത്തിന്റെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം യഹോവ തിരിച്ച്‌ നിന്റെ മേൽത്തന്നെ വരുത്തിയിരിക്കുന്നു. ശൗലിന്റെ സ്ഥാനത്തിരുന്നല്ലേ നീ രാജാവായി ഭരിച്ചത്‌? പക്ഷേ, യഹോവ ഇപ്പോൾ രാജാധികാരം നിന്റെ മകനായ അബ്‌ശാലോമിനു നൽകുന്നു. നീ രക്തപാതകിയായതുകൊണ്ടാണ്‌ ആപത്തു നിന്നെ പിടികൂടിയിരിക്കുന്നത്‌!”+ 9  അപ്പോൾ, സെരൂയയുടെ+ മകനായ അബീശായി രാജാവിനോടു ചോദിച്ചു: “ഈ ചത്ത പട്ടി+ എന്റെ യജമാനനായ രാജാവിനെ ശപിക്കുകയോ?+ ഞാൻ ചെന്ന്‌ അവന്റെ തലയെടുക്കട്ടേ?”+ 10  പക്ഷേ, രാജാവ്‌ ചോദിച്ചു: “സെരൂയയുടെ പുത്രന്മാരേ,+ നിങ്ങൾക്ക്‌ ഇതിൽ എന്തു കാര്യം? അയാൾ എന്നെ ശപിക്കട്ടെ.+ കാരണം, ‘ദാവീദിനെ ശപിക്കുക!’ എന്ന്‌ യഹോവ അയാളോടു പറഞ്ഞിരിക്കുന്നു.+ അപ്പോൾപ്പിന്നെ, ‘നീ എന്തിന്‌ ഇതു ചെയ്യുന്നു’ എന്ന്‌ അയാളോടു ചോദിക്കാൻ ആർക്കാണ്‌ അവകാശം?” 11  അപ്പോൾ, ദാവീദ്‌ അബീശായിയോടും എല്ലാ ഭൃത്യന്മാരോടും പറഞ്ഞു: “ഇതാ, എന്റെ സ്വന്തം ചോരയായ എന്റെ മകൻ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+ അപ്പോൾപ്പിന്നെ, ഈ ബന്യാമീന്യന്റെ+ കാര്യം പറയാനുണ്ടോ? വിട്ടേക്ക്‌. അയാൾ എന്നെ ശപിക്കട്ടെ. കാരണം, യഹോവ അയാളോട്‌ അങ്ങനെ പറഞ്ഞിരിക്കുന്നല്ലോ! 12  ഒരുപക്ഷേ, യഹോവ എന്റെ ദുരവസ്ഥ+ കാണും. ഇന്നു ശിമെയി എന്റെ മേൽ ശാപവാക്കുകൾ ചൊരിഞ്ഞെങ്കിലും യഹോവ എന്നെ ആ പഴയ അനുഗൃഹീതാവസ്ഥയിലേക്കു മടക്കിവരുത്തിയേക്കും.”+ 13  എന്നിട്ട്‌, ദാവീദും ആളുകളും യാത്ര തുടർന്നു. അവർ ഇറക്കം ഇറങ്ങുമ്പോൾ ശിമെയി ഉറക്കെ ശപിച്ചും+ കല്ലും പൂഴിയും വാരിയെറിഞ്ഞും കൊണ്ട്‌ മലഞ്ചെരിവിലൂടെ ദാവീദ്‌ നീങ്ങുന്നതിനൊപ്പം നീങ്ങി. 14  രാജാവും കൂടെയുണ്ടായിരുന്ന ജനം മുഴുവനും ഏറെ നേരം യാത്ര ചെയ്‌ത്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തി. തളർന്ന്‌ അവശരായിരുന്ന അവർ അവിടെ വിശ്രമിച്ചു. 15  അതിനിടെ, അബ്‌ശാലോമും എല്ലാ ഇസ്രായേൽപുരുഷന്മാരും യരുശലേമിൽ എത്തിച്ചേർന്നു. അബ്‌ശാലോമിന്റെകൂടെ അഹിഥോഫെലുമുണ്ടായിരുന്നു.+ 16  ദാവീദിന്റെ കൂട്ടുകാരൻ* അർഖ്യനായ+ ഹൂശായി+ അബ്‌ശാലോമിന്റെ അടുത്ത്‌ വന്ന്‌, “രാജാവ്‌ നീണാൾ വാഴട്ടെ!+ രാജാവ്‌ നീണാൾ വാഴട്ടെ!” എന്നു പറഞ്ഞു. 17  അപ്പോൾ, അബ്‌ശാലോം ഹൂശായിയോടു ചോദിച്ചു: “ഇതാണോ കൂട്ടുകാരനോടുള്ള അചഞ്ചലസ്‌നേഹം? താങ്കൾ എന്താ കൂട്ടുകാരന്റെകൂടെ പോകാഞ്ഞത്‌?” 18  അപ്പോൾ, ഹൂശായി അബ്‌ശാലോമിനോടു പറഞ്ഞു: “ഇല്ല, യഹോവയും ഈ ജനവും എല്ലാ ഇസ്രായേൽപുരുഷന്മാരും തിരഞ്ഞെടുത്തയാളുടെ പക്ഷത്താണു ഞാൻ. അദ്ദേഹത്തോടൊപ്പം ഞാൻ നിൽക്കും. 19  ഞാൻ വീണ്ടും പറയുന്നു: ആരെയാണു ഞാൻ സേവിക്കേണ്ടത്‌? അദ്ദേഹത്തിന്റെ മകനെയല്ലേ? ഞാൻ അങ്ങയുടെ അപ്പനെ സേവിച്ചതുപോലെ അങ്ങയെയും സേവിക്കും.”+ 20  പിന്നെ, അബ്‌ശാലോം അഹിഥോഫെലിനോടു ചോദിച്ചു: “നമ്മൾ എന്താണു ചെയ്യേണ്ടത്‌? ഇക്കാര്യത്തിൽ താങ്കളുടെ ഉപദേശം+ എന്താണ്‌?” 21  അപ്പോൾ, അഹിഥോഫെൽ അബ്‌ശാലോമിനോടു പറഞ്ഞു: “ഭവനം* പരിപാലിക്കാൻ+ അങ്ങയുടെ അപ്പൻ നിറുത്തിയിട്ട്‌ പോയ ഉപപത്‌നിമാരില്ലേ?+ അവരുടെകൂടെ കിടക്കുക. അപ്പോൾ, അങ്ങ്‌ അപ്പന്റെ വെറുപ്പു സമ്പാദിച്ചിരിക്കുന്നെന്ന്‌ ഇസ്രായേൽ മുഴുവനും കേൾക്കും. അത്‌, അങ്ങയെ പിന്തുണയ്‌ക്കുന്നവർക്കു ധൈര്യം പകരും.” 22  അതുകൊണ്ട്‌, അവർ അബ്‌ശാലോമിനുവേണ്ടി പുരമുകളിൽ ഒരു കൂടാരം+ ഉണ്ടാക്കി. അബ്‌ശാലോം ഇസ്രായേൽ മുഴുവനും കാൺകെ അപ്പന്റെ ഉപപത്‌നിമാരുമായി+ ബന്ധപ്പെട്ടു.+ 23  അക്കാലത്ത്‌ അഹിഥോഫെലിന്റെ+ ഉപദേശത്തെ സത്യദൈവത്തിൽനിന്നുള്ള സന്ദേശംപോലെയാണു* കണക്കാക്കിയിരുന്നത്‌. ഈ വിധത്തിലാണ്‌ അഹിഥോഫെൽ കൊടുക്കുന്ന ഏതൊരു ഉപദേശവും ദാവീദും അബ്‌ശാലോമും മാനിച്ചിരുന്നത്‌.

അടിക്കുറിപ്പുകള്‍

പ്രധാനമായി അത്തിപ്പഴം; ഈന്തപ്പഴവുമുണ്ടായിരുന്നിരിക്കാം.
അഥവാ “പൗത്രൻ.”
അഥവാ “ആത്മമിത്രം.”
അഥവാ “കൊട്ടാരം.”
അഥവാ “അഹിഥോഫെലിനോട്‌ ഉപദേശം ചോദിക്കുന്നതു സത്യദൈവത്തോട്‌ ഉപദേശം ചോദിക്കുന്നതുപോലെയാണ്‌.”