ശമുവേൽ രണ്ടാം ഭാഗം 17:1-29

  • ഹൂശായി അഹിഥോഫെലിന്റെ ഉപദേശം വിഫലമാക്കുന്നു (1-14)

  • ദാവീദിനു മുന്നറിയിപ്പു കിട്ടുന്നു; അബ്‌ശാലോമിൽനിന്ന്‌ രക്ഷപ്പെടുന്നു (15-29)

    • ബർസില്ലായിയും മറ്റുള്ളവരും സാധനങ്ങൾ നൽകി സഹായിക്കുന്നു (27-29)

17  അഹിഥോഫെൽ അബ്‌ശാലോമിനോടു പറഞ്ഞു: “ഞാൻ 12,000 പുരുഷന്മാരെ തിരഞ്ഞെടുത്ത്‌ ഇന്നു രാത്രി ദാവീദിനെ പിന്തുടർന്ന്‌ ചെല്ലട്ടേ? 2  ദാവീദ്‌ ക്ഷീണിച്ച്‌ അവശനായിരിക്കുമ്പോൾ+ ഞാൻ ദാവീദിനെ ആക്രമിച്ച്‌ പരിഭ്രാന്തിയിലാക്കും. അപ്പോൾ രാജാവിന്റെകൂടെയുള്ള എല്ലാവരും ഓടിപ്പോകും. രാജാവിനെ മാത്രം ഞാൻ കൊല്ലും.+ 3  എന്നിട്ട്‌, ബാക്കി എല്ലാവരെയും ഞാൻ അങ്ങയുടെ അടുത്ത്‌ തിരികെ കൊണ്ടുവരും. അതു പക്ഷേ, അങ്ങ്‌ തിരയുന്ന മനുഷ്യന്‌ എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പിന്നെ, ജനം മുഴുവൻ സമാധാനത്തോടെ കഴിഞ്ഞുകൊള്ളും.” 4  ഈ നിർദേശം അബ്‌ശാലോമിനും എല്ലാ ഇസ്രായേൽമൂപ്പന്മാർക്കും വളരെ ഇഷ്ടപ്പെട്ടു. 5  പക്ഷേ, അബ്‌ശാലോം പറഞ്ഞു: “ദയവായി അർഖ്യനായ ഹൂശായിയെക്കൂടി+ വിളിക്കൂ. അയാൾക്കു പറയാനുള്ളതും നമുക്കൊന്നു കേട്ടുനോക്കാം.” 6  അങ്ങനെ, ഹൂശായി അബ്‌ശാലോമിന്റെ അടുത്ത്‌ ചെന്നു. അപ്പോൾ, അബ്‌ശാലോം പറഞ്ഞു: “ഇതായിരുന്നു അഹിഥോഫെലിന്റെ ഉപദേശം. അതുപോലെ നമ്മൾ ചെയ്യണോ? വേണ്ടെങ്കിൽ പറയൂ.” 7  അപ്പോൾ, ഹൂശായി അബ്‌ശാലോമിനോട്‌, “ഇത്തവണ അഹിഥോഫെൽ തന്ന ഉപദേശം കൊള്ളില്ല!”+ എന്നു പറഞ്ഞു. 8  ഹൂശായി ഇങ്ങനെയും പറഞ്ഞു: “അങ്ങയുടെ അപ്പനും കൂട്ടരും ധീരന്മാരാണെന്നും+ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട തള്ളക്കരടിയെപ്പോലെ+ ഇപ്പോൾ എന്തിനും മടിക്കാത്തവരാണെന്നും അങ്ങയ്‌ക്കു നന്നായി അറിയാമല്ലോ? മാത്രമല്ല, അങ്ങയുടെ അപ്പൻ ഒരു വീരയോദ്ധാവുമാണ്‌.+ അപ്പൻ ജനത്തിന്റെകൂടെ രാത്രിതങ്ങില്ല. 9  ഇപ്പോൾ ഏതെങ്കിലും ഗുഹയിലോ* മറ്റ്‌ എവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയാകും.+ അങ്ങയുടെ അപ്പനാണ്‌ ആദ്യം ആക്രമിക്കുന്നതെങ്കിൽ കേൾക്കുന്നവർ, ‘അബ്‌ശാലോമിന്റെ ആൾക്കാർ തോറ്റുപോയി!’ എന്നു പറയും. 10  സിംഹത്തെപ്പോലെ+ ധീരനായ ഒരാളുടെ ഹൃദയംപോലും* ഭയംകൊണ്ട്‌ ഉരുകിപ്പോകും, തീർച്ച. അങ്ങയുടെ അപ്പൻ വീരനും+ ഒപ്പമുള്ളവർ ധീരരും ആണെന്ന്‌ ഇസ്രായേലിനു മുഴുവനും അറിയാം. 11  അതുകൊണ്ട്‌, എന്റെ ഉപദേശം ഇതാണ്‌: ദാൻ മുതൽ ബേർ-ശേബ+ വരെ കടപ്പുറത്തെ മണൽത്തരികൾപോലെ+ അസംഖ്യമായിരിക്കുന്ന ഇസ്രായേലിനെ മുഴുവനും അങ്ങയുടെ അടുത്ത്‌ കൂട്ടിവരുത്തുക. എന്നിട്ട്‌, അങ്ങ്‌ അവരെയും നയിച്ച്‌ യുദ്ധത്തിനു പോകണം. 12  അയാളെ കാണുന്നത്‌ എവിടെവെച്ചായാലും നമ്മൾ ആക്രമിക്കും. നിലത്ത്‌ വീഴുന്ന മഞ്ഞുകണങ്ങൾപോലെ നമ്മൾ അയാളുടെ മേൽ ചെന്ന്‌ വീഴും. അയാളെന്നല്ല കൂടെയുള്ള ആരും, ഒരുത്തൻപോലും, രക്ഷപ്പെടില്ല. 13  അയാൾ ഒരു നഗരത്തിലേക്കു പിൻവാങ്ങുന്നെങ്കിൽ ഇസ്രായേൽ മുഴുവനും വടങ്ങളുമായി അങ്ങോട്ടു ചെന്ന്‌ ഒരു ചെറിയ കല്ലുപോലും ബാക്കി വെക്കാതെ അതിനെ താഴ്‌വരയിലേക്കു വലിച്ചിട്ടുകളയും.” 14  അപ്പോൾ, “അർഖ്യനായ ഹൂശായിയുടെ ഉപദേശമാണ്‌ അഹിഥോഫെലിന്റെ ഉപദേശത്തെക്കാൾ നല്ലത്‌!”+ എന്ന്‌ അബ്‌ശാലോമും ഇസ്രായേൽപുരുഷന്മാരൊക്കെയും പറഞ്ഞു. കാരണം, അഹിഥോഫെലിന്റെ സമർഥമായ ഉപദേശത്തെ വിഫലമാക്കാൻ+ യഹോവ നിശ്ചയിച്ചുറച്ചിരുന്നു.* അബ്‌ശാലോമിന്‌ ആപത്തു വരുത്തുകയായിരുന്നു യഹോവയുടെ ഉദ്ദേശ്യം.+ 15  പിന്നീട്‌, ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും+ പറഞ്ഞു: “ഇതാണ്‌ അഹിഥോഫെൽ അബ്‌ശാലോമിനും ഇസ്രായേൽമൂപ്പന്മാർക്കും കൊടുത്ത ഉപദേശം. പക്ഷേ, ഇതാണു ഞാൻ കൊടുത്ത ഉപദേശം. 16  അതുകൊണ്ട്‌, എത്രയും പെട്ടെന്നു ദാവീദിന്റെ അടുത്ത്‌ ആളയച്ച്‌ ഈ മുന്നറിയിപ്പു കൊടുക്കുക: ‘ഇന്നു രാത്രി വിജനഭൂമിയിലെ കടവുകളുടെ സമീപം* തങ്ങരുത്‌. എന്തുവന്നാലും അക്കര കടക്കണം. അല്ലാത്തപക്ഷം, രാജാവും കൂടെയുള്ള ജനവും ഒന്നൊഴിയാതെ കൊല്ലപ്പെടും.’”+ 17  യോനാഥാനും+ അഹീമാസും+ ഏൻ-രോഗേലിലാണു+ തങ്ങിയിരുന്നത്‌. നഗരത്തിലേക്കു ചെന്നാൽ ആരെങ്കിലും തങ്ങളെ കണ്ടാലോ എന്ന്‌ അവർ പേടിച്ചിരുന്നു. അതുകൊണ്ട്‌, ഒരു ദാസി പോയി വിവരങ്ങൾ അവരെ അറിയിച്ചു. അവരോ അതു ദാവീദ്‌ രാജാവിനെ അറിയിക്കാൻ പോയി. 18  പക്ഷേ, അവരെ കണ്ട ഒരു ചെറുപ്പക്കാരൻ അബ്‌ശാലോമിനെ വിവരം അറിയിച്ചു. അതുകൊണ്ട്‌, അവർ ഇരുവരും പെട്ടെന്നു സ്ഥലം വിട്ടു. അവർ ബഹൂരീമിൽ+ ഒരാളുടെ വീട്ടിലെത്തി. അയാളുടെ വീട്ടുമുറ്റത്ത്‌ ഒരു കിണറുണ്ടായിരുന്നു. അവർ അതിൽ ഇറങ്ങി. 19  അപ്പോൾ, ആ വീട്ടുകാരന്റെ ഭാര്യ ഒരു വിരി എടുത്ത്‌ കിണറിന്റെ മുകളിൽ വിരിച്ചിട്ട്‌ അതിന്റെ പുറത്ത്‌ നുറുക്കിയ ധാന്യം നിരത്തി. ഇതൊന്നും പക്ഷേ, മറ്റ്‌ ആരും അറിഞ്ഞില്ല. 20  അബ്‌ശാലോമിന്റെ ഭൃത്യന്മാർ ആ സ്‌ത്രീയുടെ വീട്ടിൽ ചെന്ന്‌, “അഹീമാസും യോനാഥാനും എവിടെ” എന്നു ചോദിച്ചു. അപ്പോൾ ആ സ്‌ത്രീ, “അവർ ഇതുവഴി വെള്ളത്തിന്റെ അടുത്തേക്കു പോയി”+ എന്നു പറഞ്ഞു. ആ പുരുഷന്മാർ അവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതുകൊണ്ട്‌, അവർ യരുശലേമിലേക്കു മടങ്ങി. 21  ആ പുരുഷന്മാർ പോയിക്കഴിഞ്ഞപ്പോൾ അവർ കിണറ്റിൽനിന്ന്‌ കയറി. എന്നിട്ട്‌, ചെന്ന്‌ ദാവീദ്‌ രാജാവിനെ വിവരം അറിയിച്ചു. അവർ ദാവീദിനോടു പറഞ്ഞു: “എഴുന്നേറ്റ്‌ എത്രയും പെട്ടെന്നു നദി കടന്ന്‌ പൊയ്‌ക്കൊള്ളൂ. കാരണം, അഹിഥോഫെൽ അങ്ങയ്‌ക്കെതിരെ ഇങ്ങനെയൊക്കെ ഉപദേശിച്ചിരിക്കുന്നു.”+ 22  ഉടനെ, ദാവീദും കൂട്ടരും എഴുന്നേറ്റ്‌ യോർദാൻ കടക്കാൻതുടങ്ങി. പ്രഭാതമായപ്പോഴേക്കും എല്ലാവരും അക്കര കടന്നുകഴിഞ്ഞിരുന്നു. 23  തന്റെ ഉപദേശം സ്വീകരിച്ചില്ലെന്നു കണ്ടപ്പോൾ അഹിഥോഫെൽ കഴുതയ്‌ക്കു കോപ്പിട്ട്‌ സ്വന്തം പട്ടണത്തിലേക്കു പോയി.+ അയാൾ വീട്ടിൽ ചെന്ന്‌ വീട്ടിലുള്ളവർക്കു വേണ്ട നിർദേശങ്ങളൊക്കെ കൊടുത്തിട്ട്‌+ തൂങ്ങിമരിച്ചു.+ അയാളെ അയാളുടെ പൂർവികരുടെ ശ്‌മശാനത്തിൽ അടക്കം ചെയ്‌തു. 24  അതിനിടെ, ദാവീദ്‌ മഹനയീമിലേക്കു+ പോയി. അബ്‌ശാലോമാകട്ടെ ഇസ്രായേൽപുരുഷന്മാരെയെല്ലാം കൂട്ടി യോർദാൻ കടന്നു. 25  അബ്‌ശാലോം യോവാബിനു+ പകരം അമാസയെ+ സൈന്യാധിപനാക്കി. അമാസയോ, യോവാബിന്റെ അമ്മയായ സെരൂയയുടെ സഹോദരിയും നാഹാശിന്റെ മകളും ആയ അബീഗയിലുമായുള്ള+ ബന്ധത്തിൽ ഇസ്രായേല്യനായ യിത്രയ്‌ക്കു ജനിച്ച മകനായിരുന്നു. 26  ഇസ്രായേലും അബ്‌ശാലോമും ഗിലെയാദ്‌+ ദേശത്ത്‌ പാളയമടിച്ചു. 27  ദാവീദ്‌ മഹനയീമിൽ എത്തിയ ഉടനെ അമ്മോന്യരുടെ രബ്ബയിൽനിന്ന്‌+ നാഹാശിന്റെ മകനായ ശോബിയും ലോ-ദബാരിൽനിന്ന്‌ അമ്മീയേലിന്റെ മകനായ മാഖീരും+ രോഗെലീമിൽനിന്ന്‌ ഗിലെയാദ്യനായ ബർസില്ലായിയും+ 28  കിടക്കകൾ, ചരുവങ്ങൾ, മൺകലങ്ങൾ, ഗോതമ്പ്‌, ബാർളി, ധാന്യപ്പൊടി, മലർ, വലിയ പയർ, പരിപ്പ്‌, ഉണക്കിയ ധാന്യം, 29  തേൻ, വെണ്ണ, ആട്‌, പാൽക്കട്ടി* എന്നിവ കൊണ്ടുവന്നു. “ജനം വിജനഭൂമിയിൽ വിശന്നും ദാഹിച്ചും വലയുകയായിരിക്കും” എന്നു പറഞ്ഞ്‌ ദാവീദിനും കൂടെയുള്ളവർക്കും കഴിക്കാൻവേണ്ടി കൊണ്ടുവന്നതായിരുന്നു+ ഇവയെല്ലാം.+

അടിക്കുറിപ്പുകള്‍

അഥവാ “കുഴിയിലോ; മലയിടുക്കിലോ.”
അക്ഷ. “സിംഹത്തിന്റെ ഹൃദയംപോലുള്ള ഹൃദയമുള്ളവൻപോലും.”
അഥവാ “കല്‌പിച്ചിരുന്നു.”
മറ്റൊരു സാധ്യത “മരുപ്രദേശത്ത്‌.”
അക്ഷ. “കന്നുകാലികളുടെ (പാലിൽനിന്നുള്ള) തൈര്‌.”