ശമുവേൽ രണ്ടാം ഭാഗം 18:1-33

  • അബ്‌ശാലോമിന്റെ പരാജയവും മരണവും (1-18)

  • അബ്‌ശാലോം മരിച്ചെന്നു ദാവീദ്‌ അറിയുന്നു (19-33)

18  പിന്നീട്‌, ദാവീദ്‌ കൂടെയുള്ള ആളുകളുടെ എണ്ണമെടുത്തു. അവർക്കു സഹസ്രാധിപന്മാരെയും* ശതാധിപന്മാരെയും*+ നിയമിച്ചു. 2  ദാവീദ്‌ ആളുകളിൽ മൂന്നിലൊന്നിനെ യോവാബിന്റെ+ കീഴിലും മൂന്നിലൊന്നിനെ യോവാബിന്റെ സഹോദരനും സെരൂയയുടെ+ മകനും ആയ അബീശായിയുടെ+ കീഴിലും മൂന്നിലൊന്നിനെ ഗിത്ത്യനായ ഇഥായിയുടെ+ കീഴിലും ആക്കി അയച്ചു. രാജാവ്‌ അവരോട്‌, “ഞാനും നിങ്ങളുടെകൂടെ വരുന്നു” എന്നു പറഞ്ഞു. 3  പക്ഷേ, അവർ പറഞ്ഞു: “അങ്ങ്‌ വരേണ്ടാ.+ കാരണം, ഞങ്ങൾ തോറ്റോടിയാലും ഞങ്ങളിൽ പകുതിപ്പേരോളം മരിച്ചുവീണാലും അവർക്ക്‌ അതൊരു വലിയ കാര്യമല്ല.* പക്ഷേ, അങ്ങയുടെ ജീവൻ ഞങ്ങളിൽ 10,000 പേരുടെ ജീവനെക്കാൾ വിലയേറിയതാണ്‌.+ അതുകൊണ്ട്‌ അങ്ങ്‌, നഗരത്തിലിരുന്ന്‌ ഞങ്ങൾക്കു വേണ്ട സഹായം എത്തിച്ചുതരുന്നതായിരിക്കും നല്ലത്‌.” 4  അപ്പോൾ, രാജാവ്‌ അവരോടു പറഞ്ഞു: “അതാണു നല്ലതെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ ഞാൻ അങ്ങനെ ചെയ്യാം.” എന്നിട്ട്‌, രാജാവ്‌ നഗരകവാടത്തിന്റെ അടുത്ത്‌ നിന്നു. ദാവീദിന്റെ ആളുകളെല്ലാം നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു. 5  പിന്നെ, രാജാവ്‌ യോവാബിനോടും അബീശായിയോടും ഇഥായിയോടും ഇങ്ങനെ കല്‌പിച്ചു: “എന്നെ ഓർത്ത്‌ അബ്‌ശാലോം കുമാരനോടു ദയ കാണിക്കണം.”+ രാജാവ്‌ തലവന്മാരോടെല്ലാം അബ്‌ശാലോമിനെക്കുറിച്ച്‌ ഇങ്ങനെ കല്‌പിക്കുന്നത്‌ എല്ലാ ആളുകളും കേട്ടു. 6  ദാവീദിന്റെ ആളുകൾ ഇസ്രായേലിനെ നേരിടാനായി പടക്കളത്തിലേക്കു പോയി. എഫ്രയീംവനത്തിൽവെച്ച്‌+ അവർ ഏറ്റുമുട്ടി. 7  ദാവീദിന്റെ ആളുകൾ ഇസ്രായേലിനെ+ തോൽപ്പിച്ചു.+ ഒരു വലിയ സംഹാരംതന്നെ അന്നു നടന്നു. 20,000 പേരാണു മരിച്ചുവീണത്‌. 8  യുദ്ധം ആ പ്രദേശം മുഴുവൻ വ്യാപിച്ചു. പക്ഷേ, വാളിന്‌ ഇരയായവരെക്കാൾ കൂടുതൽ പേരെ അന്നു വനം വിഴുങ്ങിക്കളഞ്ഞു. 9  അബ്‌ശാലോം ദാവീദിന്റെ ആളുകളുടെ മുന്നിൽ വന്നുപെട്ടു. ഒരു കോവർകഴുതപ്പുറത്തായിരുന്നു അബ്‌ശാലോം സഞ്ചരിച്ചിരുന്നത്‌. കഴുത ഒരു വലിയ വൃക്ഷത്തിന്റെ തിങ്ങിനിൽക്കുന്ന ശാഖകളുടെ അടിയിൽക്കൂടെ പോയപ്പോൾ അബ്‌ശാലോമിന്റെ മുടി ആ വൃക്ഷത്തിൽ കുടുങ്ങി അബ്‌ശാലോം അതിൽ തൂങ്ങിക്കിടന്നു.* പക്ഷേ, കഴുത നിൽക്കാതെ മുന്നോട്ടു പോയി. 10  അതു കണ്ട ആരോ യോവാബിനോട്‌,+ “അബ്‌ശാലോം ഒരു വലിയ വൃക്ഷത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു. 11  യോവാബ്‌ അയാളോടു പറഞ്ഞു: “നീ അതു കണ്ടിട്ട്‌ എന്താണ്‌ അപ്പോൾത്തന്നെ അയാളെ വെട്ടിവീഴ്‌ത്താതിരുന്നത്‌? അതു ചെയ്‌തിരുന്നെങ്കിൽ ഞാൻ നിനക്കു പത്തു വെള്ളിക്കാശും ഒരു അരപ്പട്ടയും സന്തോഷത്തോടെ തന്നേനേ.” 12  പക്ഷേ, അയാൾ യോവാബിനോടു പറഞ്ഞു: “1,000 വെള്ളിക്കാശു തന്നാലും ഞാൻ രാജകുമാരനു നേരെ കൈ ഉയർത്തില്ല. കാരണം, ‘അബ്‌ശാലോം കുമാരനു കുഴപ്പമൊന്നും വരാതെ നോക്കണമെന്നു ഞാൻ എല്ലാവരോടുമായി പറയുകയാണ്‌’ എന്നു രാജാവ്‌ അങ്ങയോടും അബീശായിയോടും ഇഥായിയോടും കല്‌പിക്കുന്നതു ഞങ്ങൾ കേട്ടതാണ്‌.+ 13  അത്‌ അനുസരിക്കാതെ ഞാൻ അദ്ദേഹത്തെ കൊന്നിരുന്നെങ്കിൽ എന്തായാലും രാജാവ്‌ അത്‌ അറിയും. അങ്ങാണെങ്കിൽ എന്നെ സംരക്ഷിക്കുകയുമില്ല.” 14  അപ്പോൾ, യോവാബ്‌ പറഞ്ഞു: “നിന്നോടു സംസാരിച്ച്‌ സമയം കളയാൻ ഞാനില്ല!” എന്നിട്ട്‌, യോവാബ്‌ മൂന്നു ശൂലം* എടുത്ത്‌ വൃക്ഷത്തിൽ തൂങ്ങിക്കിടക്കുന്ന അബ്‌ശാലോമിന്റെ അടുത്ത്‌ എത്തി. അബ്‌ശാലോമിന്‌ അപ്പോഴും ജീവനുണ്ടായിരുന്നു. യോവാബ്‌ ആ ശൂലങ്ങൾ അബ്‌ശാലോമിന്റെ ചങ്കിൽ കുത്തിയിറക്കി. 15  പിന്നെ, യോവാബിന്റെ ആയുധവാഹകരായ പത്തു പരിചാരകർ വന്ന്‌ അബ്‌ശാലോമിനെ അടിച്ചുകൊന്നു.+ 16  തുടർന്ന്‌, ജനം ഇസ്രായേലിനെ പിന്തുടരുന്നതു നിറുത്താൻ യോവാബ്‌ കൊമ്പു വിളിച്ചു; അവർ മടങ്ങിപ്പോന്നു. 17  അവർ അബ്‌ശാലോമിനെ എടുത്ത്‌ വനത്തിലെ ഒരു വലിയ കുഴിയിൽ ഇട്ടു. എന്നിട്ട്‌, മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി.+ ഇസ്രായേൽ മുഴുവനും അവരവരുടെ വീടുകളിലേക്ക്‌ ഓടിപ്പോയി. 18  അബ്‌ശാലോം ജീവനോടിരുന്ന സമയത്ത്‌, “എന്റെ പേര്‌ നിലനിറുത്താൻ എനിക്ക്‌ ഒരു മകനില്ല”+ എന്നു പറഞ്ഞ്‌ തനിക്കുവേണ്ടി രാജതാഴ്‌വരയിൽ+ ഒരു തൂൺ നാട്ടി അതിനു തന്റെ പേരിട്ടു. അത്‌ ഇന്നുവരെ അബ്‌ശാലോമിന്റെ സ്‌മാരകം എന്ന്‌ അറിയപ്പെടുന്നു. 19  സാദോക്കിന്റെ മകനായ അഹീമാസ്‌+ പറഞ്ഞു: “ഞാൻ ഓടിച്ചെന്ന്‌ രാജാവിനെ ഈ വാർത്ത അറിയിക്കട്ടേ? യഹോവ രാജാവിനെ ശത്രുക്കളിൽനിന്ന്‌ വിടുവിച്ച്‌ അദ്ദേഹത്തിനു നീതി നടത്തിക്കൊടുത്തല്ലോ.”+ 20  പക്ഷേ, യോവാബ്‌ പറഞ്ഞു: “നീ ഇന്നു വാർത്ത അറിയിക്കാൻ പോകേണ്ടാ. മറ്റൊരു ദിവസമാകാം. മരിച്ചതു രാജാവിന്റെ മകനായതുകൊണ്ട്‌ എന്തായാലും ഇന്നു വേണ്ടാ.”+ 21  എന്നിട്ട്‌, യോവാബ്‌ ഒരു കൂശ്യനോടു+ പറഞ്ഞു: “കണ്ട കാര്യങ്ങൾ നീ ചെന്ന്‌ രാജാവിനെ അറിയിക്കുക.” അപ്പോൾ, ആ കൂശ്യൻ യോവാബിനെ വണങ്ങിയിട്ട്‌ ഓടി. 22  സാദോക്കിന്റെ മകനായ അഹീമാസ്‌ ഒരിക്കൽക്കൂടെ യോവാബിനോടു ചോദിച്ചു: “എന്തു വന്നാലും കുഴപ്പമില്ല, ആ കൂശ്യന്റെ പിന്നാലെ ഞാനും ഓടട്ടേ?” പക്ഷേ, യോവാബ്‌ പറഞ്ഞു: “മോനേ, അറിയിക്കാൻ നിന്റെ പക്കൽ വാർത്ത ഒന്നുമില്ലാത്ത സ്ഥിതിക്കു നീ എന്തിനു വെറുതേ ഓടണം?” 23  എന്നിട്ടും അഹീമാസ്‌, “എന്തു വന്നാലും കുഴപ്പമില്ല. ഞാൻ ഓടട്ടേ” എന്നു ചോദിച്ചു. അപ്പോൾ യോവാബ്‌, “ശരി, അങ്ങനെയാകട്ടെ!” എന്നു പറഞ്ഞു. അങ്ങനെ, അഹീമാസ്‌ യോർദാൻ പ്രദേശത്തുകൂടെയുള്ള വഴിയേ ഓടി കൂശ്യനെ മറികടന്ന്‌ പോയി. 24  ഈ സമയം ദാവീദ്‌ രണ്ടു നഗരകവാടങ്ങൾക്കു+ മധ്യേ ഇരിക്കുകയായിരുന്നു. അപ്പോൾ, കാവൽക്കാരൻ+ മതിലിലെ കവാടത്തിന്റെ മേൽക്കൂരയിലേക്കു കയറിച്ചെന്നു. അയാൾ തല ഉയർത്തി നോക്കിയപ്പോൾ ഒരു മനുഷ്യൻ ഒറ്റയ്‌ക്ക്‌ ഓടിവരുന്നതു കണ്ടു. 25  ഉടനെ, കാവൽക്കാരൻ അക്കാര്യം രാജാവിനോട്‌ ഉറക്കെ വിളിച്ചുപറഞ്ഞു. രാജാവ്‌ പറഞ്ഞു: “അയാൾ ഒറ്റയ്‌ക്കാണു വരുന്നതെങ്കിൽ അയാൾക്ക്‌ എന്തോ വാർത്ത അറിയിക്കാനുണ്ട്‌.” അയാൾ അടുത്തടുത്ത്‌ വന്നുകൊണ്ടിരിക്കെ 26  മറ്റൊരാളും ഓടിവരുന്നതു കാവൽക്കാരൻ കണ്ടു. അപ്പോൾ, അയാൾ കവാടംസൂക്ഷിപ്പുകാരനോട്‌, “അതാ, മറ്റൊരാളും ഒറ്റയ്‌ക്ക്‌ ഓടിവരുന്നുണ്ട്‌!” എന്നു വിളിച്ചുപറഞ്ഞു. ഇതു കേട്ട രാജാവ്‌, “അയാളും എന്തോ വാർത്ത അറിയിക്കാൻ വരുന്നതാണ്‌” എന്നു പറഞ്ഞു. 27  “ആദ്യത്തെ ആളുടെ ഓട്ടം കണ്ടിട്ട്‌ സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെയുണ്ട്‌”+ എന്നു കാവൽക്കാരൻ പറഞ്ഞപ്പോൾ രാജാവ്‌ പറഞ്ഞു: “അയാൾ ഒരു നല്ല മനുഷ്യനാണ്‌. അയാൾ കൊണ്ടുവരുന്നതു നല്ല വാർത്തയായിരിക്കും.” 28  അഹീമാസ്‌ രാജാവിനോട്‌, “എല്ലാം ശുഭം!” എന്നു വിളിച്ചുപറഞ്ഞു. എന്നിട്ട്‌, രാജാവിന്റെ മുന്നിൽ മുട്ടുകുത്തി നമസ്‌കരിച്ചിട്ട്‌ സാഷ്ടാംഗം വീണ്‌ ഇങ്ങനെ പറഞ്ഞു: “എന്റെ യജമാനനായ രാജാവിനോടു മത്സരിച്ചവരെ* മുട്ടുകുത്തിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്‌ത്തപ്പെടട്ടെ!”+ 29  പക്ഷേ രാജാവ്‌, “അബ്‌ശാലോം കുമാരനു കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ” എന്നു ചോദിച്ചു. അപ്പോൾ, അഹീമാസ്‌ പറഞ്ഞു: “യോവാബ്‌ ആ രാജഭൃത്യനെയും അടിയനെയും അയയ്‌ക്കുന്ന സമയത്ത്‌ അവിടെ ഒരു വലിയ ബഹളം നടക്കുന്നുണ്ടായിരുന്നു. പക്ഷേ, സംഗതി എന്താണെന്ന്‌ എനിക്കു മനസ്സിലായില്ല.”+ 30  അപ്പോൾ, രാജാവ്‌, “നീ അവിടെ മാറിനിൽക്കൂ” എന്നു പറഞ്ഞു. അയാൾ മാറിനിന്നു. 31  പിന്നാലെ കൂശ്യനും അവിടെ എത്തി.+ അയാൾ പറഞ്ഞു: “എന്റെ യജമാനനായ രാജാവ്‌ ഈ വാർത്ത കേട്ടാലും: അങ്ങയ്‌ക്കെതിരെ മത്സരിച്ച എല്ലാവരിൽനിന്നും അങ്ങയെ മോചിപ്പിച്ചുകൊണ്ട്‌ യഹോവ ഇന്നു നീതി നടപ്പാക്കിയിരിക്കുന്നു.”+ 32  പക്ഷേ രാജാവ്‌ കൂശ്യനോട്‌, “അബ്‌ശാലോം കുമാരനു കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ” എന്നു ചോദിച്ചു. അപ്പോൾ കൂശ്യൻ, “എന്റെ യജമാനനായ രാജാവിന്റെ എല്ലാ ശത്രുക്കൾക്കും, അങ്ങയോടു മത്സരിച്ച്‌ അങ്ങയെ ദ്രോഹിച്ച എല്ലാവർക്കും ആ കുമാരന്റെ ഗതി വരട്ടെ!”+ എന്നു പറഞ്ഞു. 33  ഇതു കേട്ട്‌ ആകെ അസ്വസ്ഥനായ രാജാവ്‌ പ്രവേശനകവാടത്തിനു മുകളിലുള്ള മുറിയിലേക്കു പോയി. രാജാവ്‌, “എന്റെ മോനേ, അബ്‌ശാലോമേ! എന്റെ മോനേ! എന്റെ മോനേ, അബ്‌ശാലോമേ! നിനക്കു പകരം ഈ ഞാൻ മരിച്ചിരുന്നെങ്കിൽ! അബ്‌ശാലോമേ, എന്റെ മോനേ! എന്റെ മോനേ!”+ എന്നു പറഞ്ഞ്‌ കരഞ്ഞുകൊണ്ട്‌ നടന്നു.

അടിക്കുറിപ്പുകള്‍

അതായത്‌, നൂറു പേരുടെ അധിപന്മാർ.
അതായത്‌, ആയിരം പേരുടെ അധിപന്മാർ.
അക്ഷ. “അവർ അതിലേക്കു ഹൃദയം തിരിക്കില്ല.”
അക്ഷ. “ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിക്കിടന്നു.”
മറ്റൊരു സാധ്യത “ചാട്ടുളി; കുന്തം.” അക്ഷ. “വടി.”
അക്ഷ. “രാജാവിനു നേരെ കൈ ഉയർത്തിയവരെ.”