ശമുവേൽ രണ്ടാം ഭാഗം 2:1-32

  • ദാവീദ്‌ യഹൂദയുടെ രാജാവ്‌ (1-7)

  • ഈശ്‌-ബോശെത്ത്‌ ഇസ്രായേലിന്റെ രാജാവ്‌ (8-11)

  • ദാവീദിന്റെയും ശൗലിന്റെയും കുടുംബങ്ങൾ തമ്മിലുള്ള യുദ്ധം (12-32)

2  അതിനു ശേഷം ദാവീദ്‌ യഹോവയോട്‌, “യഹൂദയിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാൻ പോകണോ” എന്നു ചോദിച്ചു.+ അപ്പോൾ യഹോവ, “പോകൂ” എന്നു പറഞ്ഞു. “ഞാൻ എവിടേക്കാണു പോകേണ്ടത്‌” എന്നു ദാവീദ്‌ ചോദിച്ചപ്പോൾ, “ഹെബ്രോനിലേക്ക്‌”+ എന്നു മറുപടി കിട്ടി. 2  അങ്ങനെ, ദാവീദ്‌ ഭാര്യമാരായ ജസ്രീൽക്കാരി അഹീനോവമിനെയും+ കർമേൽക്കാരനായ നാബാലിന്റെ വിധവ അബീഗയിലിനെയും+ കൂട്ടി അങ്ങോട്ടു പോയി. 3  കൂടാതെ, തന്റെകൂടെയുള്ള ആളുകളെയും+ അവരുടെ വീട്ടിലുള്ളവരെയും ദാവീദ്‌ കൊണ്ടുപോയി. അവർ ഹെബ്രോനു ചുറ്റുമുള്ള നഗരങ്ങളിൽ താമസമുറപ്പിച്ചു. 4  പിന്നീട്‌ യഹൂദാപുരുഷന്മാർ വന്ന്‌ ദാവീദിനെ യഹൂദാഗൃഹത്തിന്റെ+ രാജാവായി അഭിഷേകം ചെയ്‌തു. അവർ ദാവീദിനോട്‌, “യാബേശ്‌-ഗിലെയാദിലുള്ളവരാണ്‌ ശൗലിനെ അടക്കം ചെയ്‌തത്‌” എന്നു പറഞ്ഞു. 5  അതുകൊണ്ട്‌, ദാവീദ്‌ യാബേശ്‌-ഗിലെയാദുകാരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ യജമാനനായ ശൗലിനെ അടക്കം ചെയ്‌ത്‌+ അദ്ദേഹത്തോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ചതുകൊണ്ട്‌ യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ. 6  യഹോവ നിങ്ങളോട്‌ അചഞ്ചലമായ സ്‌നേഹവും വിശ്വസ്‌തതയും കാണിക്കട്ടെ. നിങ്ങൾ ഇങ്ങനെ ചെയ്‌തതുകൊണ്ട്‌ ഞാനും നിങ്ങളോടു ദയ കാണിക്കും.+ 7  ശക്തരും ധീരരും ആയിരിക്കൂ. നിങ്ങളുടെ യജമാനനായ ശൗലിന്റെ മരണത്തെത്തുടർന്ന്‌ യഹൂദാഗൃഹം എന്നെ അവരുടെ രാജാവായി അഭിഷേകം ചെയ്‌തിരിക്കുന്നു.” 8  പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനും ആയ അബ്‌നേർ+ ശൗലിന്റെ മകനായ ഈശ്‌-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടുവന്ന്‌ 9  അയാളെ അശ്‌ഹൂര്യരുടെയും ഗിലെയാദ്‌,+ ജസ്രീൽ,+ എഫ്രയീം,+ ബന്യാമീൻ എന്നിങ്ങനെ മുഴുവൻ ഇസ്രായേലിന്റെയും രാജാവാക്കിയിരുന്നു. 10  ശൗലിന്റെ മകനായ ഈശ്‌-ബോശെത്ത്‌ ഇസ്രായേലിന്റെ രാജാവായപ്പോൾ അയാൾക്ക്‌ 40 വയസ്സായിരുന്നു. അയാൾ രണ്ടു വർഷം ഭരിച്ചു. പക്ഷേ യഹൂദാഗൃഹം ദാവീദിനെ പിന്തുണച്ചു.+ 11  ദാവീദ്‌ യഹൂദാഗൃഹത്തിന്റെ രാജാവായി ഹെബ്രോനിൽ ഏഴു വർഷവും ആറു മാസവും ഭരിച്ചു.+ 12  പിന്നീട്‌, നേരിന്റെ മകനായ അബ്‌നേരും ശൗലിന്റെ മകനായ ഈശ്‌-ബോശെത്തിന്റെ ദാസന്മാരും മഹനയീമിൽനിന്ന്‌+ ഗിബെയോനിലേക്കു+ പോയി. 13  സെരൂയയുടെ+ മകനായ യോവാബും+ ദാവീദിന്റെ ദാസന്മാരും അവരുടെ നേരെ ചെന്നു. ഗിബെയോനിലെ കുളത്തിന്‌ അരികെവെച്ച്‌ അവർ കണ്ടുമുട്ടി. ഒരു കൂട്ടർ കുളത്തിന്റെ ഇക്കരെയും മറ്റവർ അക്കരെയും ഇരുന്നു. 14  ഒടുവിൽ, അബ്‌നേർ യോവാബിനോട്‌, “യുവാക്കൾ എഴുന്നേറ്റ്‌ നമ്മുടെ മുന്നിൽവെച്ച്‌ ഏറ്റുമുട്ടട്ടെ”* എന്നു പറഞ്ഞപ്പോൾ യോവാബ്‌, “ശരി, അങ്ങനെയാകട്ടെ” എന്നു പറഞ്ഞു. 15  അങ്ങനെ, അവർ എഴുന്നേറ്റ്‌ നിശ്ചയിച്ച എണ്ണമനുസരിച്ച്‌ മുന്നോട്ടു വന്നു. ബന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്‌-ബോശെത്തിന്റെയും പക്ഷത്തുനിന്ന്‌ 12 പേരും ദാവീദിന്റെ ദാസന്മാരുടെ പക്ഷത്തുനിന്ന്‌ 12 പേരും ആണ്‌ വന്നത്‌. 16  അവർ പരസ്‌പരം എതിരാളിയുടെ മുടിക്കു പിടിച്ച്‌ ശരീരത്തിന്റെ പാർശ്വത്തിൽ വാൾ കുത്തിക്കയറ്റി. അങ്ങനെ, അവരെല്ലാം ഒന്നിച്ച്‌ വീണു. ഗിബെയോനിലെ ആ സ്ഥലത്തിന്‌ അങ്ങനെ ഹെൽക്കത്ത്‌-ഹസ്സൂരീം എന്നു പേര്‌ വന്നു. 17  അന്നത്തെ ആ ഏറ്റുമുട്ടൽ വളരെ രൂക്ഷമായി. അബ്‌നേരും ഇസ്രായേൽ പുരുഷന്മാരും ഒടുവിൽ ദാവീദിന്റെ ദാസന്മാരുടെ മുന്നിൽ പരാജിതരായി. 18  സെരൂയയുടെ മൂന്നു പുത്രന്മാരായ+ യോവാബും+ അബീശായിയും+ അസാഹേലും+ അപ്പോൾ അവിടെയുണ്ടായിരുന്നു. അസാഹേലോ മാനിനെപ്പോലെ വേഗമുള്ളവനായിരുന്നു. 19  അസാഹേൽ ഇടംവലം തിരിയാതെ അബ്‌നേരിനെത്തന്നെ പിന്തുടർന്നു, 20  തിരിഞ്ഞുനോക്കിയ അബ്‌നേർ അസാഹേലിനോട്‌, “ആരാ, അസാഹേലോ” എന്നു ചോദിച്ചതിന്‌ “അതെ, ഞാൻതന്നെ” എന്ന്‌ അസാഹേൽ പറഞ്ഞു. 21  അപ്പോൾ, അബ്‌നേർ അസാഹേലിനോടു പറഞ്ഞു: “ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞ്‌ യുവാക്കളിൽ ഒരാളെ പിടികൂടി അവന്റെ പക്കലുള്ളതെല്ലാം നീ എടുത്തുകൊള്ളൂ.” പക്ഷേ, പിന്തിരിയാൻ അസാഹേലിനു ഭാവമില്ലായിരുന്നു. 22  അതുകൊണ്ട്‌ അബ്‌നേർ അസാഹേലിനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു നിറുത്തൂ. എന്നെക്കൊണ്ട്‌ എന്തിന്‌ ഒരു കൊല ചെയ്യിക്കണം? നിന്നെ കൊന്നിട്ട്‌ ഞാൻ എങ്ങനെ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത്‌ നോക്കും?” 23  പക്ഷേ, പിന്തിരിയാൻ അസാഹേൽ കൂട്ടാക്കിയില്ല. അതുകൊണ്ട്‌, അബ്‌നേർ കുന്തത്തിന്റെ പിൻഭാഗംകൊണ്ട്‌ അസാഹേലിന്റെ വയറ്റത്ത്‌ കുത്തി.+ കുന്തം മറുവശത്തുകൂടി പുറത്തുവന്നു. അസാഹേൽ അവിടെ വീണ്‌ തത്‌ക്ഷണം മരിച്ചു. അസാഹേൽ മരിച്ചുകിടന്നിടത്ത്‌ എത്തുന്നവരെല്ലാം സ്‌തബ്ധരായി നിന്നുപോയി. 24  പിന്നെ, യോവാബും അബീശായിയും അബ്‌നേരിനെ പിന്തുടർന്ന്‌ ചെന്നു. സൂര്യൻ അസ്‌തമിക്കാറായപ്പോൾ അവർ ഗിബെയോൻ വിജനഭൂമിയിലേക്കുള്ള* വഴിയിൽ ഗീയയ്‌ക്ക്‌ അഭിമുഖമായുള്ള എമ്മയിലെ കുന്നിൽ എത്തിച്ചേർന്നു. 25  ബന്യാമീന്യരോ അബ്‌നേരിന്റെ ചുറ്റും ഒന്നിച്ചുകൂടി. അവർ ഒരുമിച്ച്‌ ഒരു സംഘമായി അവിടെ ഒരു കുന്നിന്മേൽ നിലയുറപ്പിച്ചു. 26  അപ്പോൾ, അബ്‌നേർ യോവാബിനോടു വിളിച്ചുപറഞ്ഞു: “സംഹാരം എന്നും തുടരണമെന്നാണോ? ഇതു ദുരന്തത്തിലേ കലാശിക്കൂ എന്നു നിനക്ക്‌ അറിയില്ലേ? തങ്ങളുടെ സഹോദരന്മാരെ പിന്തുടരുന്നതു മതിയാക്കുന്നതിനെക്കുറിച്ച്‌ ജനത്തോടു പറയാൻ നീ ഇനിയും എത്ര നാൾ വൈകിക്കും?” 27  അപ്പോൾ, യോവാബ്‌ പറഞ്ഞു: “സത്യദൈവമാണെ, നീ പറഞ്ഞില്ലായിരുന്നെങ്കിൽ ജനം സഹോദരന്മാരെ പിന്തുടരുന്നതു രാവിലെ മാത്രമേ നിറുത്തുമായിരുന്നുള്ളൂ.” 28  യോവാബ്‌ അപ്പോൾ കൊമ്പു വിളിച്ചു. യോവാബിന്റെ ആളുകൾ ഇസ്രായേലിനെ പിന്തുടരുന്നതു നിറുത്തി. അങ്ങനെ, പോരാട്ടം അവസാനിച്ചു. 29  അബ്‌നേരും അബ്‌നേരിന്റെ ആളുകളും ആ രാത്രി മുഴുവനും അരാബയിലൂടെ+ യാത്ര ചെയ്‌തശേഷം യോർദാൻ കടന്ന്‌ മലയിടുക്കു മുഴുവൻ* താണ്ടി ഒടുവിൽ മഹനയീമിൽ+ എത്തി. 30  അബ്‌നേരിനെ പിന്തുടരുന്നതു മതിയാക്കിയ യോവാബ്‌ പിന്നീട്‌, ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി. അസാഹേലിനെ കൂടാതെ ദാവീദിന്റെ ദാസന്മാരിൽ 19 പേരെ കാണാനില്ലായിരുന്നു. 31  പക്ഷേ, ദാവീദിന്റെ ദാസന്മാർ ബന്യാമീന്യരെയും അബ്‌നേരിന്റെ ആളുകളെയും തോൽപ്പിച്ചിരുന്നു. അവരുടെകൂടെയുണ്ടായിരുന്ന 360 പേർ മരിച്ചുവീണു. 32  യോവാബും യോവാബിന്റെ ആളുകളും അസാഹേലിന്റെ+ മൃതദേഹം കൊണ്ടുവന്ന്‌ ബേത്ത്‌ലെഹെമിലുള്ള+ അസാഹേലിന്റെ അപ്പന്റെ കല്ലറയിൽ അടക്കി. തുടർന്ന്‌, അവർ രാത്രി മുഴുവൻ സഞ്ചരിച്ച്‌ പുലർച്ചെ ഹെബ്രോനിൽ+ എത്തിച്ചേർന്നു.

അടിക്കുറിപ്പുകള്‍

അഥവാ “നമ്മുടെ മുന്നിൽവെച്ച്‌ മത്സരിക്കട്ടെ.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ബിത്രോൻ മുഴുവനും.”