ശമുവേൽ രണ്ടാം ഭാഗം 21:1-22

  • ഗിബെയോന്യർ ശൗലിന്റെ കുടുംബത്തോടു പ്രതികാരം ചെയ്യുന്നു (1-14)

  • ഫെലിസ്‌ത്യർക്കെതിരെയുള്ള യുദ്ധങ്ങൾ (15-22)

21  ദാവീദിന്റെ കാലത്ത്‌ തുടർച്ചയായി മൂന്നു വർഷം ക്ഷാമം ഉണ്ടായി.+ ഇക്കാര്യത്തെക്കുറിച്ച്‌ ദാവീദ്‌ യഹോവയോടു ചോദിച്ചപ്പോൾ യഹോവ പറഞ്ഞു: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെയോന്യരെ കൊന്നതുകൊണ്ട്‌ രക്തം ചൊരിഞ്ഞ കുറ്റമുള്ളവരാണ്‌.”+ 2  അപ്പോൾ, രാജാവ്‌ ഗിബെയോന്യരെ+ വിളിച്ച്‌ അവരോടു സംസാരിച്ചു. (വാസ്‌തവത്തിൽ, ഗിബെയോന്യർ ഇസ്രായേല്യരല്ലായിരുന്നു, അമോര്യരിൽ+ ബാക്കിയുള്ളവരായിരുന്നു. അവരെ ഒന്നും ചെയ്യില്ലെന്ന്‌ ഇസ്രായേല്യർ അവരോടു സത്യം ചെയ്‌തിരുന്നതാണ്‌.+ പക്ഷേ, ഇസ്രായേലിലെയും യഹൂദയിലെയും ആളുകളെ ഓർത്ത്‌ ആവേശം കയറി ശൗൽ അവരെ കൊന്നൊടുക്കാൻ ശ്രമിച്ചു.) 3  ദാവീദ്‌ ഗിബെയോന്യരോടു ചോദിച്ചു: “നിങ്ങൾക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കാൻ ഞാൻ എന്തു പ്രായശ്ചിത്തം ചെയ്യണം?” 4  ഗിബെയോന്യർ പറഞ്ഞു: “ശൗലുമായും ശൗലിന്റെ ഗൃഹവുമായും ഞങ്ങൾക്കുള്ള പ്രശ്‌നം വെള്ളിയും സ്വർണവും കൊണ്ട്‌ തീരുന്നതല്ല.+ ഇസ്രായേലിൽ ആരെയും ഞങ്ങൾക്കു കൊല്ലാനും പറ്റില്ലല്ലോ.” അപ്പോൾ ദാവീദ്‌, “നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്യാം” എന്നു പറഞ്ഞു. 5  അവർ രാജാവിനോടു പറഞ്ഞു: “ഇസ്രായേൽ ദേശത്തെങ്ങും ഞങ്ങളിൽ ആരും ബാക്കിവരാത്ത രീതിയിൽ ഞങ്ങളെ ഇല്ലായ്‌മ ചെയ്യാൻ പദ്ധതിയിടുകയും ഞങ്ങളെ ഒന്നടങ്കം നശിപ്പിക്കുകയും ചെയ്‌ത ആ മനുഷ്യനുണ്ടല്ലോ,+ 6  അയാളുടെ ഏഴ്‌ ആൺമക്കളെ ഞങ്ങൾക്ക്‌ ഏൽപ്പിച്ചുതരൂ. യഹോവ തിരഞ്ഞെടുത്തവനായ+ ശൗലിന്റെ ഗിബെയയിൽ,+ യഹോവയുടെ സന്നിധിയിൽ ഞങ്ങൾ അവരുടെ ശവശരീരങ്ങൾ തൂക്കും.”*+ അപ്പോൾ രാജാവ്‌, “ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കാം” എന്നു പറഞ്ഞു. 7  പക്ഷേ, ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫിബോശെത്തിനോടു+ രാജാവ്‌ അനുകമ്പ കാണിച്ചു. ദാവീദും ശൗലിന്റെ മകനായ യോനാഥാനും+ തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്‌തിരുന്ന ആണ നിമിത്തമാണ്‌ അങ്ങനെ ചെയ്‌തത്‌. 8  രാജാവ്‌, അയ്യയുടെ മകളായ രിസ്‌പയിൽ+ ശൗലിനു ജനിച്ച രണ്ടു പുത്രന്മാരായ അർമോനി, മെഫിബോശെത്ത്‌ എന്നിവരെയും മെഹോലത്യനായ ബർസില്ലായിയുടെ മകൻ അദ്രിയേലിനു+ ശൗലിന്റെ മകളായ മീഖളിൽ*+ ജനിച്ച അഞ്ച്‌ ആൺമക്കളെയും കൊണ്ടുവന്ന്‌ 9  ഗിബെയോന്യർക്കു കൈമാറി. അവർ മലയിൽ യഹോവയുടെ സന്നിധിയിൽ അവരുടെ ശവശരീരങ്ങൾ തൂക്കി.+ ആ ഏഴു പേരും ഒരുമിച്ച്‌ മരിച്ചു. കൊയ്‌ത്തിന്റെ ആദ്യദിവസങ്ങളിൽ, ബാർളിക്കൊയ്‌ത്തിന്റെ തുടക്കത്തിൽ, ആണ്‌ അവരെ കൊന്നത്‌. 10  അയ്യയുടെ മകളായ രിസ്‌പ+ വിലാപവസ്‌ത്രം എടുത്ത്‌ പാറയിൽ വിരിച്ചു. പകൽസമയത്ത്‌ പക്ഷികൾ ശവശരീരങ്ങളിൽ വന്ന്‌ ഇരിക്കാനോ രാത്രിയിൽ വന്യമൃഗങ്ങൾ അവയുടെ അടുത്തേക്കു വരാനോ രിസ്‌പ അനുവദിച്ചില്ല. കൊയ്‌ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന്‌ അവയുടെ മേൽ മഴ പെയ്‌തതുവരെ രിസ്‌പ ഇങ്ങനെ ചെയ്‌തു. 11  അയ്യയുടെ മകളും ശൗലിന്റെ ഉപപത്‌നിയും ആയ രിസ്‌പ ചെയ്‌ത കാര്യം ദാവീദ്‌ അറിഞ്ഞു. 12  അതുകൊണ്ട്‌, ദാവീദ്‌ പോയി യാബേശ്‌-ഗിലെയാദിലെ തലവന്മാരുടെ* അടുത്തുനിന്ന്‌ ശൗലിന്റെയും മകനായ യോനാഥാന്റെയും അസ്ഥികൾ എടുത്തു.+ ഗിൽബോവയിൽവെച്ച്‌+ ഫെലിസ്‌ത്യർ ശൗലിനെ കൊന്ന ദിവസം, ഫെലിസ്‌ത്യർ ശൗലിനെയും യോനാഥാനെയും തൂക്കിയ ബേത്ത്‌-ശാനിലെ പൊതുസ്ഥലത്തുനിന്ന്‌* അവർ അതു മോഷ്ടിച്ച്‌ കൊണ്ടുവന്നതായിരുന്നു. 13  ദാവീദ്‌ ശൗലിന്റെയും മകൻ യോനാഥാന്റെയും അസ്ഥികൾ അവിടെനിന്ന്‌ കൊണ്ടുവന്നു. കൂടാതെ, വധിക്കപ്പെട്ട* ആ പുരുഷന്മാരുടെ അസ്ഥികളും അവർ ശേഖരിച്ചു.+ 14  പിന്നെ, അവർ ശൗലിന്റെയും മകൻ യോനാഥാന്റെയും അസ്ഥികൾ ബന്യാമീൻദേശത്തെ സെലയിൽ+ ശൗലിന്റെ അപ്പനായ കീശിന്റെ+ കല്ലറയിൽ അടക്കി. രാജാവ്‌ കല്‌പിച്ചതെല്ലാം അവർ ചെയ്‌തുകഴിഞ്ഞപ്പോൾ ദേശത്തെപ്പറ്റിയുള്ള അവരുടെ യാചനകൾ ദൈവം ശ്രദ്ധിച്ചു.+ 15  ഫെലിസ്‌ത്യരും ഇസ്രായേലും തമ്മിൽ വീണ്ടും യുദ്ധം ഉണ്ടായി.+ അപ്പോൾ, ദാവീദും ദാസന്മാരും ചെന്ന്‌ ഫെലിസ്‌ത്യരോടു പോരാടി. പക്ഷേ, ദാവീദ്‌ ക്ഷീണിച്ച്‌ അവശനായി. 16  അപ്പോൾ, യിശ്‌ബി-ബനോബ്‌ എന്നു പേരുള്ള ഒരു രഫായീമ്യൻ+ ദാവീദിനെ കൊല്ലാൻ ഒരുങ്ങി. യിശ്‌ബി-ബനോബിന്‌ 300 ശേക്കെൽ*+ തൂക്കം വരുന്ന ചെമ്പുകുന്തവും ഒരു പുതിയ വാളും ഉണ്ടായിരുന്നു. 17  ഞൊടിയിടയിൽ സെരൂയയുടെ മകനായ അബീശായി+ ദാവീദിന്റെ സഹായത്തിന്‌ എത്തി+ ആ ഫെലിസ്‌ത്യനെ വെട്ടിക്കൊന്നു. അപ്പോൾ, ദാവീദിന്റെ ആളുകൾ പറഞ്ഞു: “അങ്ങ്‌ ഇനി ഒരിക്കലും ഞങ്ങളുടെകൂടെ യുദ്ധത്തിനു വരരുത്‌!+ ഇസ്രായേലിന്റെ ദീപം അണച്ചുകളയരുത്‌!”+ അവർ ഇക്കാര്യം ആണയിട്ട്‌ ഉറപ്പിച്ചു. 18  അതിനു ശേഷം, ഗോബിൽവെച്ച്‌ ഫെലിസ്‌ത്യരുമായി+ വീണ്ടും യുദ്ധം ഉണ്ടായി. അവിടെവെച്ച്‌ ഹൂശത്യനായ സിബ്ബെഖായി+ രഫായീമ്യനായ+ സഫിനെ കൊന്നു. 19  ഗോബിൽവെച്ച്‌ ഫെലിസ്‌ത്യരുമായി+ വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ ബേത്ത്‌ലെഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്ത്യനായ ഗൊല്യാത്തിനെ കൊന്നു. ഗൊല്യാത്തിന്റെ കുന്തത്തിന്റെ പിടി നെയ്‌ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+ 20  ഗത്തിൽവെച്ച്‌ വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാകാരനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ കൈയിലും കാലിലും 6 വിരൽ വീതം ആകെ 24 വിരലുകളുണ്ടായിരുന്നു! അയാളും രഫായീമ്യനായിരുന്നു.+ 21  അയാൾ ഇസ്രായേലിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.+ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ+ മകൻ യോനാഥാൻ അയാളെ വെട്ടിക്കൊന്നു. 22  ഈ നാലു പേരും ഗത്തുകാരായ രഫായീമ്യരായിരുന്നു. ഇവരെ ദാവീദും ദാസന്മാരും കൊന്നുകളഞ്ഞു.+

അടിക്കുറിപ്പുകള്‍

അക്ഷ. “പ്രദർശിപ്പിക്കും.” അതായത്‌, കൈയും കാലും ഒടിച്ച്‌.
മറ്റൊരു സാധ്യത “മേരബിൽ.”
അഥവാ “പൊതുചത്വരത്തിൽനിന്ന്‌.”
മറ്റൊരു സാധ്യത “ഭൂവുടമകളുടെ.”
അക്ഷ. “പ്രദർശിപ്പിക്കപ്പെട്ട.”
ഏകദേശം 3.42 കി.ഗ്രാം. അനു. ബി14 കാണുക.