ശമുവേൽ രണ്ടാം ഭാഗം 22:1-51

  • ദൈവത്തിന്റെ രക്ഷാപ്രവൃത്തികളെ ദാവീദ്‌ സ്‌തുതിക്കുന്നു (1-51)

    • “യഹോവ എന്റെ വൻപാറ” (2)

    • യഹോവ വിശ്വസ്‌തനോടു വിശ്വസ്‌തൻ (26)

22  യഹോവ ദാവീദിനെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈയിൽനിന്ന്‌ രക്ഷിച്ച+ ദിവസം ദാവീദ്‌ യഹോവയുടെ സന്നിധിയിൽ ഒരു പാട്ടു പാടി.+ 2  ദാവീദ്‌ പാടിയത്‌: “യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും+ എന്റെ രക്ഷകനും.+  3  എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും+ രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+എനിക്ക്‌ ഓടിച്ചെന്ന്‌ അഭയം തേടാനുള്ള സ്ഥലവും+ എന്റെ രക്ഷകനും+ അങ്ങല്ലോ.എന്നെ അക്രമത്തിൽനിന്ന്‌ രക്ഷിക്കുന്നതും അങ്ങാണല്ലോ.  4  സ്‌തുത്യർഹനാം യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ,ദൈവം എന്നെ ശത്രുക്കളുടെ കൈയിൽനിന്ന്‌ രക്ഷിക്കും.  5  മരണത്തിരകൾ ചുറ്റുംനിന്ന്‌ ആർത്തലച്ചുവന്നു.+നീചന്മാരുടെ പെരുവെള്ളപ്പാച്ചിൽ എന്നെ ഭയചകിതനാക്കി.+  6  ശവക്കുഴിയുടെ* കയറുകൾ എന്നെ ചുറ്റിവരിഞ്ഞു.+മരണം എന്റെ മുന്നിൽ കുടുക്കുകൾ വെച്ചു.+  7  എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു.+ഞാൻ നിരന്തരം എന്റെ ദൈവത്തെ വിളിച്ചു. അപ്പോൾ ദൈവം ആലയത്തിൽനിന്ന്‌ എന്റെ സ്വരം കേട്ടു.സഹായത്തിനായുള്ള എന്റെ നിലവിളി ദൈവത്തിന്റെ കാതിലെത്തി.+  8  അപ്പോൾ ഭൂമി കുലുങ്ങി.+ആകാശത്തിന്റെ അടിത്തറകൾ വിറകൊണ്ടു.+ദൈവം കോപിക്കയാൽ അവ ഞെട്ടിവിറച്ചു.+  9  ദൈവത്തിന്റെ മൂക്കിൽനിന്ന്‌ പുക ഉയർന്നു.വായിൽനിന്ന്‌ സംഹാരാഗ്നി പുറപ്പെട്ടു.+ദൈവത്തിൽനിന്ന്‌ തീക്കനലുകൾ ജ്വലിച്ചുചിതറി. 10  ദൈവം ആകാശം ചായിച്ച്‌ ഇറങ്ങിവന്നു.+ദൈവത്തിന്റെ കാൽക്കീഴിൽ കനത്ത മൂടലുണ്ടായിരുന്നു.+ 11  ദൈവം കെരൂബിനെ+ വാഹനമാക്കി പറന്നുവന്നു. ഒരു ദൈവദൂതന്റെ* ചിറകിലേറി ദൈവം വരുന്നതു കണ്ടു.+ 12  ദൈവം ഇരുളിനെ തനിക്കു ചുറ്റും കൂടാരമാക്കി.+കറുത്തിരുണ്ട വെള്ളത്തെയും കനത്ത മേഘപടലങ്ങളെയും തന്നെ. 13  തിരുസന്നിധിയിലെ പ്രഭയിൽനിന്ന്‌ തീക്കനലുകൾ ജ്വലിച്ചു. 14  അപ്പോൾ യഹോവ ആകാശത്തുനിന്ന്‌ ഇടി മുഴക്കാൻതുടങ്ങി.+അത്യുന്നതൻ തന്റെ സ്വരം കേൾപ്പിച്ചു.+ 15  ദൈവം അമ്പ്‌+ എയ്‌ത്‌ അവരെ ചിതറിച്ചു.മിന്നൽപ്പിണർകൊണ്ട്‌ അവരെ പരിഭ്രാന്തരാക്കി.+ 16  യഹോവയുടെ ശകാരത്താൽ,ദൈവത്തിന്റെ മൂക്കിൽനിന്നുള്ള ഉഗ്രനിശ്വാസത്താൽ,+ കടലിന്റെ അടിത്തട്ടു ദൃശ്യമായി;+ഭൂതലത്തിന്റെ അടിത്തറകൾ കാണാനായി. 17  ദൈവം ഉന്നതങ്ങളിൽനിന്ന്‌ കൈ നീട്ടി എന്നെ പിടിച്ചു.ആഴമുള്ള വെള്ളത്തിൽനിന്ന്‌ എന്നെ വലിച്ചുകയറ്റി.+ 18  എന്റെ ശക്തനായ ശത്രുവിൽനിന്ന്‌, എന്നെ വെറുക്കുന്നവരിൽനിന്ന്‌,ദൈവം എന്നെ രക്ഷിച്ചു.+അവർ എന്നെക്കാൾ എത്രയോ ശക്തരായിരുന്നു. 19  എന്റെ കഷ്ടകാലത്ത്‌ അവർ എന്റെ നേർക്കു വന്നു.+പക്ഷേ യഹോവ എനിക്കു തുണയായുണ്ടായിരുന്നു. 20  എന്റെ ദൈവം എന്നെ ഒരു സുരക്ഷിതസ്ഥാനത്ത്‌*+ എത്തിച്ചു.എന്നോടുള്ള പ്രീതിയാൽ എന്നെ രക്ഷിച്ചു.+ 21  എന്റെ നീതിനിഷ്‌ഠയ്‌ക്ക്‌ അനുസൃതമായി യഹോവ എനിക്കു പ്രതിഫലം തരുന്നു.+എന്റെ കൈകളുടെ നിരപരാധിത്വത്തിന്‌* അനുസൃതമായി ദൈവം എനിക്കു പകരം തരുന്നു.+ 22  കാരണം ഞാൻ യഹോവയുടെ വഴികളിൽത്തന്നെ നടന്നു.എന്റെ ദൈവത്തെ ഉപേക്ഷിച്ച്‌ തിന്മ ചെയ്‌തിട്ടുമില്ല. 23  ദൈവത്തിന്റെ വിധിപ്രഖ്യാപനങ്ങളെല്ലാം+ എന്റെ മുന്നിലുണ്ട്‌.ദൈവത്തിന്റെ നിയമങ്ങളിൽനിന്ന്‌+ ഞാൻ വ്യതിചലിക്കില്ല. 24  തിരുമുമ്പിൽ ഞാൻ കുറ്റമറ്റവനായിരിക്കും.+തെറ്റുകളിൽനിന്ന്‌ ഞാൻ അകന്നുനിൽക്കും.+ 25  എന്റെ നീതിനിഷ്‌ഠ കണക്കാക്കി,തിരുമുമ്പാകെയുള്ള എന്റെ നിഷ്‌കളങ്കത പരിഗണിച്ച്‌,യഹോവ എനിക്കു പ്രതിഫലം തരട്ടെ.+ 26  വിശ്വസ്‌തനോട്‌ അങ്ങ്‌ വിശ്വസ്‌തത കാണിക്കുന്നു.+കുറ്റമറ്റവനോടു കുറ്റമറ്റ വിധം പെരുമാറുന്നു.+ 27  നിർമലനോട്‌ അങ്ങ്‌ നിർമലത കാണിക്കുന്നു.+പക്ഷേ വക്രബുദ്ധിയോടു തന്ത്രപൂർവം* പെരുമാറുന്നു.+ 28  താഴ്‌മയുള്ളവരെ അങ്ങ്‌ രക്ഷിക്കുന്നു.+പക്ഷേ അങ്ങയുടെ കണ്ണുകൾ ധാർഷ്ട്യക്കാർക്കെതിരാണ്‌. അങ്ങ്‌ അവരെ താഴ്‌ത്തുന്നു.+ 29  യഹോവേ, അങ്ങാണ്‌ എന്റെ ദീപം.+യഹോവയല്ലോ എന്റെ ഇരുളിനെ പ്രകാശമാനമാക്കുന്നത്‌.+ 30  അങ്ങയുടെ സഹായത്താൽ ഞാൻ കവർച്ചപ്പടയുടെ നേരെ പാഞ്ഞുചെല്ലും.ദൈവത്തിന്റെ ശക്തിയാൽ ഞാൻ മതിൽ ചാടിക്കടക്കും.+ 31  സത്യദൈവത്തിന്റെ വഴികൾ പിഴവറ്റത്‌.+യഹോവയുടെ വചനങ്ങൾ തീയിൽ ശുദ്ധീകരിച്ചത്‌.+ തന്നെ അഭയമാക്കുന്നവർക്കെല്ലാം ദൈവം ഒരു പരിചയാണ്‌.+ 32  യഹോവയല്ലാതെ ഒരു ദൈവമുണ്ടോ?+ നമ്മുടെ ദൈവമല്ലാതെ മറ്റൊരു പാറയുണ്ടോ?+ 33  സത്യദൈവം എന്റെ ബലമുള്ള കോട്ട.+ദൈവം എന്റെ വഴി സുഗമമാക്കും.+ 34  എന്റെ കാലുകൾ ദൈവം മാനിന്റേതുപോലെയാക്കുന്നു.ചെങ്കുത്തായ സ്ഥലങ്ങളിൽ ഉറച്ചുനിൽക്കാൻ എന്നെ പ്രാപ്‌തനാക്കുന്നു.+ 35  എന്റെ കൈകളെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു.എന്റെ കരങ്ങൾക്കു ചെമ്പുവില്ലുപോലും വളച്ച്‌ കെട്ടാനാകും. 36  അങ്ങ്‌ എനിക്കു രക്ഷ എന്ന പരിച തരുന്നു.അങ്ങയുടെ താഴ്‌മ എന്നെ വലിയവനാക്കുന്നു.+ 37  എന്റെ കാലുകൾക്ക്‌ അങ്ങ്‌ പാത വിശാലമാക്കുന്നു.എന്റെ കാലുകൾ* തെന്നിപ്പോകില്ല.+ 38  ഞാൻ ശത്രുക്കളെ പിന്തുടർന്ന്‌ നാമാവശേഷമാക്കും.അവരെ നിശ്ശേഷം സംഹരിക്കാതെ തിരിച്ചുവരില്ല. 39  ഞാൻ അവരെ തുടച്ചുനീക്കും. ഒരിക്കലും എഴുന്നേൽക്കാത്ത വിധം അവരെ തകർത്തുകളയും.+അവർ എന്റെ കാൽക്കീഴെ വീഴും. 40  യുദ്ധത്തിനു വേണ്ട ശക്തി നൽകി അങ്ങ്‌ എന്നെ സജ്ജനാക്കും.+എതിരാളികൾ എന്റെ മുന്നിൽ കുഴഞ്ഞുവീഴാൻ അങ്ങ്‌ ഇടയാക്കും.+ 41  എന്റെ ശത്രുക്കൾ എന്റെ മുന്നിൽനിന്ന്‌ പിൻവാങ്ങാൻ അങ്ങ്‌ ഇടവരുത്തും.*+ഞാൻ എന്നെ വെറുക്കുന്നവരുടെ കഥകഴിക്കും.*+ 42  അവർ സഹായത്തിനായി കേഴുന്നു. പക്ഷേ രക്ഷിക്കാൻ ആരുമില്ല;യഹോവയോടുപോലും അവർ കരഞ്ഞപേക്ഷിക്കുന്നു. പക്ഷേ ദൈവം അവർക്ക്‌ ഉത്തരം കൊടുക്കുന്നില്ല.+ 43  നിലത്തെ പൊടിപോലെ ഞാൻ അവരെ ഇടിച്ച്‌ പൊടിയാക്കും.അവരെ തവിടുപൊടിയാക്കി തെരുവിലെ ചെളിപോലെ ചവിട്ടിത്തേക്കും. 44  എന്റെ ജനത്തിലെ ദോഷൈകദൃക്കുകളിൽനിന്ന്‌* അങ്ങ്‌ എന്നെ രക്ഷിക്കും.+ അങ്ങ്‌ എന്നെ സംരക്ഷിച്ച്‌ ജനതകൾക്കു തലവനാക്കും.+എനിക്കു മുൻപരിചയമില്ലാത്ത ജനം എന്നെ സേവിക്കും.+ 45  വിദേശികൾ എന്റെ മുന്നിൽ വിനീതവിധേയരായി വന്ന്‌ നിൽക്കും.+എന്നെക്കുറിച്ച്‌ കേൾക്കുന്നതെല്ലാം എന്നെ അനുസരിക്കാൻ അവരെ പ്രേരിപ്പിക്കും. 46  വിദേശികളുടെ ധൈര്യം ക്ഷയിക്കും.*അവർ അവരുടെ സങ്കേതങ്ങളിൽനിന്ന്‌ പേടിച്ചുവിറച്ച്‌ ഇറങ്ങിവരും. 47  യഹോവ ജീവനുള്ളവൻ! എന്റെ പാറയെ ഏവരും വാഴ്‌ത്തട്ടെ!+ എന്റെ രക്ഷയുടെ പാറയായ ദൈവം സ്‌തുതിക്കപ്പെടട്ടെ.+ 48  സത്യദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നു.+എന്റെ ദൈവം ജനതകളെ എനിക്ക്‌ അധീനമാക്കിത്തരുന്നു.+ 49  എന്റെ ശത്രുക്കളിൽനിന്ന്‌ എന്നെ രക്ഷിക്കുന്നു. എന്നെ ആക്രമിക്കുന്നവർക്കു മീതെ അങ്ങ്‌ എന്നെ ഉയർത്തുന്നു.+അക്രമിയുടെ കൈയിൽനിന്ന്‌ അങ്ങ്‌ എന്നെ രക്ഷിക്കുന്നു.+ 50  അതുകൊണ്ട്‌ യഹോവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങയ്‌ക്കു നന്ദി പറയും.+തിരുനാമം ഞാൻ പാടി സ്‌തുതിക്കും:*+ 51  തന്റെ രാജാവിനുവേണ്ടി ദൈവം വലിയ രക്ഷാപ്രവൃത്തികൾ ചെയ്യുന്നു.*+തന്റെ അഭിഷിക്തനോട്‌ എന്നും അചഞ്ചലസ്‌നേഹം കാണിക്കുന്നു.ദാവീദിനോടും ദാവീദിന്റെ സന്തതിയോടും* തന്നെ.”+

അടിക്കുറിപ്പുകള്‍

അഥവാ “പരിചയും എന്റെ ശക്തനായ രക്ഷകനും.” പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ആത്മാവിന്റെ; കാറ്റിന്റെ.”
അഥവാ “വിശാലസ്ഥലത്ത്‌.”
അക്ഷ. “ശുദ്ധിക്ക്‌.”
മറ്റൊരു സാധ്യത “ബുദ്ധിഹീനനെപ്പോലെ.”
അഥവാ “കാൽക്കുഴകൾ.”
അക്ഷ. “വെറുക്കുന്നവരെ നിശ്ശബ്ദരാക്കും.”
അഥവാ “എന്റെ ശത്രുക്കളുടെ പുറം അങ്ങ്‌ എനിക്ക്‌ ഏൽപ്പിച്ചുതരും.”
അതായത്‌, കുറ്റം കണ്ടുപിടിക്കാനിരിക്കുന്നവർ.
അഥവാ “ശക്തി ചോർന്നുപോകും.”
അഥവാ “തിരുനാമത്തിനു ഞാൻ സംഗീതം ഒരുക്കും.”
അഥവാ “വൻവിജയങ്ങൾ സമ്മാനിക്കുന്നു.”
അക്ഷ. “വിത്തിനോടും.”