ശമുവേൽ രണ്ടാം ഭാഗം 4:1-12

  • ഈശ്‌-ബോശെത്ത്‌ കൊല്ലപ്പെടുന്നു (1-8)

  • കൊലയാളികളെ ദാവീദ്‌ വധിക്കുന്നു (9-12)

4  അബ്‌നേർ ഹെബ്രോനിൽവെച്ച്‌+ മരിച്ചെന്ന വാർത്ത ശൗലിന്റെ മകനായ ഈശ്‌-ബോശെത്ത്‌+ കേട്ടപ്പോൾ* അയാളുടെ ധൈര്യം ചോർന്നുപോയി. ഇസ്രായേല്യർ മുഴുവനും അസ്വസ്ഥരായി. 2  ശൗലിന്റെ മകന്റെ കവർച്ചപ്പടകളുടെ ചുമതല വഹിക്കുന്ന രണ്ടു പുരുഷന്മാരുണ്ടായിരുന്നു, ബാനെയും രേഖാബും. ബന്യാമീൻ ഗോത്രത്തിലെ ബേരോത്ത്യനായ രിമ്മോന്റെ ആൺമക്കളായിരുന്നു അവർ. (ബേരോത്തിനെയും+ ബന്യാമീന്റെ ഭാഗമായിട്ടാണു കണക്കാക്കിയിരുന്നത്‌. 3  ഗിഥയീമിലേക്ക്‌+ ഓടിപ്പോയ ബേരോത്ത്യർ ഇന്നും അവിടെ അന്യനാട്ടിൽനിന്ന്‌ കുടിയേറിയവരായി കഴിയുന്നു.) 4  ശൗലിന്റെ മകനായ യോനാഥാനു+ കാലുകൾക്കു വൈകല്യമുള്ള*+ ഒരു മകനുണ്ടായിരുന്നു. കുട്ടിക്ക്‌ അഞ്ചു വയസ്സുള്ളപ്പോഴാണു ശൗലിന്റെയും യോനാഥാന്റെയും മരണവാർത്ത ജസ്രീലിൽനിന്ന്‌+ എത്തുന്നത്‌. അപ്പോൾ, വളർത്തമ്മ കുട്ടിയെയും എടുത്തുകൊണ്ട്‌ ഓടി. അങ്ങനെ പേടിച്ച്‌ ഓടുമ്പോൾ കുട്ടി വളർത്തമ്മയുടെ കൈയിൽനിന്ന്‌ താഴെ വീണു. അങ്ങനെയാണ്‌ അയാളുടെ കാലുകൾക്കു വൈകല്യമുണ്ടായത്‌. മെഫിബോശെത്ത്‌+ എന്നായിരുന്നു അയാളുടെ പേര്‌. 5  ബേരോത്ത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനെയും നട്ടുച്ച നേരത്ത്‌ ഈശ്‌-ബോശെത്തിന്റെ വീട്ടിലേക്കു ചെന്നു. ഈശ്‌-ബോശെത്ത്‌ അപ്പോൾ ഉച്ചമയക്കത്തിലായിരുന്നു. 6  ഗോതമ്പ്‌ എടുക്കാനെന്ന ഭാവത്തിൽ അവർ വീട്ടിനുള്ളിലേക്കു കയറിച്ചെന്ന്‌ അയാളുടെ വയറ്റത്ത്‌ കുത്തി. എന്നിട്ട്‌, രേഖാബും സഹോദരൻ ബാനെയും+ അവിടെനിന്ന്‌ രക്ഷപ്പെട്ടു. 7  അവർ ഈശ്‌-ബോശെത്തിന്റെ വീട്ടിൽ കടന്നപ്പോൾ അയാൾ തന്റെ കിടപ്പറയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. അവർ അയാളെ കുത്തിക്കൊന്ന്‌ അയാളുടെ തല വെട്ടിയെടുത്തു. അവർ ആ തലയുമായി അരാബയിലേക്കുള്ള വഴിയിലൂടെ രാത്രി മുഴുവൻ നടന്ന്‌ 8  അതു ഹെബ്രോനിൽ ദാവീദിന്റെ അടുത്ത്‌ കൊണ്ടുവന്നു. അവർ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ജീവനെടുക്കാൻ ശ്രമിച്ച+ അങ്ങയുടെ ശത്രുവായ+ ശൗലിന്റെ മകൻ ഈശ്‌-ബോശെത്തിന്റെ+ തല ഇതാ! എന്റെ യജമാനനായ രാജാവിനുവേണ്ടി ഇന്ന്‌ യഹോവ ശൗലിനോടും അയാളുടെ വംശജരോടും പ്രതികാരം ചെയ്‌തിരിക്കുന്നു.” 9  പക്ഷേ, ബേരോത്ത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും സഹോദരൻ ബാനെയോടും ദാവീദ്‌ പറഞ്ഞ മറുപടി ഇതായിരുന്നു: “എല്ലാ കഷ്ടതകളിൽനിന്നും എന്നെ രക്ഷിച്ച* യഹോവയാണെ,+ 10  താൻ ഒരു സന്തോഷവാർത്തയാണു കൊണ്ടുവരുന്നതെന്നു കരുതി ‘ശൗൽ മരിച്ചു’+ എന്ന്‌ എന്നെ അറിയിച്ചവനെ ഞാൻ പിടിച്ച്‌ സിക്ലാഗിൽവെച്ച്‌ കൊന്നുകളഞ്ഞു.+ അതായിരുന്നു ആ വാർത്ത കൊണ്ടുവന്നതിന്‌ ഞാൻ കൊടുത്ത പ്രതിഫലം! 11  അങ്ങനെയെങ്കിൽ, ദുഷ്ടന്മാർ ഒരു നീതിമാനെ അയാളുടെ വീട്ടിൽ ചെന്ന്‌ സ്വന്തം കട്ടിലിൽവെച്ച്‌ കൊന്നുകളഞ്ഞാൽ എത്രയധികം പകരം കൊടുക്കണം! ഞാൻ അയാളുടെ രക്തം നിങ്ങളോടു ചോദിച്ച്‌+ നിങ്ങളെ ഭൂമുഖത്തുനിന്ന്‌ നീക്കം ചെയ്യേണ്ടതല്ലേ?” 12  തുടർന്ന്‌ ദാവീദ്‌, അവരെ കൊല്ലാൻ യുവാക്കളോടു കല്‌പിച്ചു.+ അവർ അവരുടെ കൈകളും പാദങ്ങളും വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്‌ അടുത്ത്‌ തൂക്കി.+ പക്ഷേ, ഈശ്‌-ബോശെത്തിന്റെ തല അവർ ഹെബ്രോനിൽ അബ്‌നേരിനെ അടക്കിയിടത്ത്‌ അടക്കം ചെയ്‌തു.

അടിക്കുറിപ്പുകള്‍

അക്ഷ. “ശൗലിന്റെ മകൻ കേട്ടപ്പോൾ.”
അഥവാ “മുടന്തുള്ള.”
അഥവാ “വീണ്ടെടുത്ത.”