ശമുവേൽ രണ്ടാം ഭാഗം 7:1-29

  • ദാവീദ്‌ ദേവാലയം പണിയില്ല (1-7)

  • ഒരു രാജ്യത്തിനുവേണ്ടി ദാവീദുമായി ഉടമ്പടി ചെയ്യുന്നു (8-17)

  • ദാവീദ്‌ നന്ദി പറഞ്ഞ്‌ പ്രാർഥിക്കുന്നു (18-29)

7  രാജാവ്‌ സ്വന്തം കൊട്ടാരത്തിൽ+ താമസമാക്കിയ കാലം. ചുറ്റുമുള്ള ശത്രുക്കളിൽനിന്നെല്ലാം യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. 2  രാജാവ്‌ നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള അരമനയിൽ+ താമസിക്കുന്നു. പക്ഷേ സത്യദൈവത്തിന്റെ പെട്ടകം ഇരിക്കുന്നത്‌ ഒരു കൂടാരത്തിലും.”+ 3  അപ്പോൾ നാഥാൻ പറഞ്ഞു: “അങ്ങ്‌ ചെന്ന്‌ അങ്ങയുടെ ആഗ്രഹംപോലെ ചെയ്‌തുകൊള്ളൂ. യഹോവ അങ്ങയുടെകൂടെയുണ്ട്‌.”+ 4  ആ രാത്രിതന്നെ നാഥാന്‌ യഹോവയുടെ സന്ദേശം കിട്ടി. ദൈവം പറഞ്ഞു: 5  “ചെന്ന്‌ എന്റെ ദാസനായ ദാവീദിനോട്‌ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “എനിക്കു വസിക്കാൻ നീ ഒരു ഭവനം പണിയേണ്ടതുണ്ടോ?+ 6  ഈജിപ്‌തിൽനിന്ന്‌ ഇസ്രായേൽ ജനത്തെ വിടുവിച്ച്‌ കൊണ്ടുവന്ന ദിവസംമുതൽ ഇന്നുവരെ ഞാൻ ഒരു ഭവനത്തിൽ താമസിച്ചിട്ടില്ലല്ലോ.+ ഞാൻ കൂടാരത്തിൽ+ വസിച്ച്‌ ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കു സഞ്ചരിക്കുകയായിരുന്നില്ലേ?* 7  ഞാൻ എല്ലാ ഇസ്രായേല്യരുടെയുംകൂടെ സഞ്ചരിച്ച കാലത്ത്‌ എപ്പോഴെങ്കിലും, എന്റെ ജനമായ ഇസ്രായേലിനെ മേയ്‌ക്കാൻ ഞാൻ നിയമിച്ച ഏതെങ്കിലും ഒരു ഗോത്രത്തലവനോട്‌, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ടുള്ള ഒരു ഭവനം പണിയാത്തത്‌ എന്താണ്‌’ എന്നു ചോദിച്ചിട്ടുണ്ടോ?”’ 8  അതുകൊണ്ട്‌ എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്‌ച്ച്‌+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ+ ഞാൻ തിരഞ്ഞെടുത്തു. 9  നീ എവിടെപ്പോയാലും ഞാൻ കൂടെയുണ്ടായിരിക്കും.+ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നിന്റെ മുന്നിൽനിന്ന്‌ തുടച്ചുനീക്കും. + നിന്റെ പേര്‌ ഭൂമിയിലെ മഹാന്മാരുടെ പേരുപോലെ കീർത്തിയുള്ളതാക്കും.+ 10  എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം തിരഞ്ഞെടുത്ത്‌ ഞാൻ അവരെ അവിടെ താമസിപ്പിക്കും. അവർ അവിടെ സ്വസ്ഥമായി കഴിയും. ആരും അവരെ ശല്യപ്പെടുത്തില്ല.+ 11  എന്റെ ജനമായ ഇസ്രായേലിനു ഞാൻ ന്യായാധിപന്മാരെ+ നിയമിച്ച കാലംമുതൽ ദുഷ്ടന്മാർ അവരെ ദ്രോഹിച്ചതുപോലെ ഇനി ദ്രോഹിക്കില്ല. നിന്റെ എല്ലാ ശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥത തരും.+ “‘“കൂടാതെ യഹോവ നിനക്കുവേണ്ടി ഒരു ഭവനം* പണിയുമെന്നും+ യഹോവ നിന്നോടു പറയുന്നു. 12  നിന്റെ കാലം കഴിഞ്ഞ്‌+ നീ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴുന്നേൽപ്പിക്കും. അവന്റെ രാജ്യാധികാരം ഞാൻ സുസ്ഥിരമാക്കും.+ 13  അവനായിരിക്കും എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത്‌.+ അവന്റെ രാജ്യാധികാരത്തിന്റെ സിംഹാസനം ഞാൻ ഒരിക്കലും ഇളകിപ്പോകാത്ത വിധം സുസ്ഥിരമായി സ്ഥാപിക്കും.+ 14  ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ അവൻ തെറ്റു ചെയ്യുമ്പോൾ ഞാൻ മനുഷ്യരുടെ വടികൊണ്ടും മനുഷ്യമക്കളുടെ* അടികൊണ്ടും അവനെ തിരുത്തും.+ 15  നിന്റെ മുന്നിൽനിന്ന്‌ ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്ന്‌+ എന്റെ അചഞ്ചലസ്‌നേഹം ഞാൻ പിൻവലിച്ചതുപോലെ അവനിൽനിന്ന്‌ ഞാൻ എന്റെ അചഞ്ചലസ്‌നേഹം പിൻവലിക്കില്ല. 16  നിന്റെ ഭവനവും നിന്റെ രാജ്യാധികാരവും നിന്റെ മുന്നിൽ എന്നും ഭദ്രമായിരിക്കും. നിന്റെ സിംഹാസനം എന്നും സുസ്ഥിരമായിരിക്കും.”’”+ 17  ഈ വാക്കുകളും തനിക്കു ലഭിച്ച ദിവ്യദർശനവും നാഥാൻ ദാവീദിനോടു വിവരിച്ചു.+ 18  അപ്പോൾ ദാവീദ്‌ രാജാവ്‌ യഹോവയുടെ സന്നിധിയിൽ വന്ന്‌ അവിടെ ഇരുന്ന്‌ ഇങ്ങനെ പറഞ്ഞു: “പരമാധികാരിയായ യഹോവേ, എന്നെ ഇത്രത്തോളം ഉയർത്താൻ ഞാൻ ആരാണ്‌? എന്റെ കുടുംബവും എത്ര നിസ്സാരം!+ 19  എന്നിട്ടും പരമാധികാരിയായ യഹോവേ, ഇതൊന്നും പോരാ എന്നപോലെ, അടിയന്റെ ഭവനത്തിനു വിദൂരഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചുപോലും അങ്ങ്‌ പറഞ്ഞിരിക്കുന്നു. യഹോവേ, പരമാധികാരിയാം കർത്താവേ, ഇതു മുഴുമനുഷ്യകുടുംബത്തിനും നൽകിയിരിക്കുന്ന നിർദേശമാണല്ലോ.* 20  പരമാധികാരിയായ യഹോവേ, അങ്ങയ്‌ക്ക്‌ എന്നെ ഇത്ര നന്നായി അറിയാവുന്ന+ സ്ഥിതിക്ക്‌ അങ്ങയുടെ ദാസനായ ഈ ദാവീദ്‌ അങ്ങയോട്‌ ഇതിൽക്കൂടുതൽ എന്തു പറയാനാണ്‌? 21  അങ്ങയുടെ വാക്കിനെ കരുതിയും അങ്ങയുടെ ഹൃദയത്തിനു ബോധിച്ചതുപോലെയും* അങ്ങ്‌ ഈ മഹാകാര്യങ്ങളെല്ലാം ചെയ്‌തിരിക്കുന്നു. അവ അങ്ങയുടെ ഈ ദാസനു വെളിപ്പെടുത്തുകയും+ ചെയ്‌തു. 22  അതുകൊണ്ടാണ്‌ പരമാധികാരിയായ യഹോവേ, അങ്ങ്‌ ശരിക്കും മഹാനായിരിക്കുന്നത്‌.+ അങ്ങയെപ്പോലെ മറ്റാരുമില്ല.+ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.+ ഞങ്ങൾ കേട്ട കാര്യങ്ങളെല്ലാം ഇതു സത്യമാണെന്നതിനു തെളിവ്‌ തരുന്നു. 23  അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ വേറെ ഏതു ജനതയാണ്‌ ഈ ഭൂമിയിലുള്ളത്‌?+ ദൈവമേ, അങ്ങ്‌ ചെന്ന്‌ ഭയാദരവ്‌ ഉണർത്തുന്ന+ മഹാകാര്യങ്ങൾ അവർക്കുവേണ്ടി ചെയ്‌ത്‌ അവരെ വീണ്ടെടുത്ത്‌ അങ്ങയുടെ ജനമാക്കിയിരിക്കുന്നു.+ അങ്ങ്‌ അങ്ങയുടെ പേര്‌ അങ്ങനെ ഉന്നതമാക്കി.+ അങ്ങ്‌ ഈജിപ്‌തിൽനിന്ന്‌ അങ്ങയ്‌ക്കായി വീണ്ടെടുത്ത അങ്ങയുടെ ജനത്തിനുവേണ്ടി ജനതകളെയും അവരുടെ ദൈവങ്ങളെയും നീക്കിക്കളഞ്ഞല്ലോ. 24  എന്നും അങ്ങയുടെ സ്വന്തജനമായിരിക്കാൻ ഇസ്രായേലിനെ അങ്ങ്‌ തിരഞ്ഞെടുത്തിരിക്കുന്നു.+ യഹോവേ, അങ്ങ്‌ അവരുടെ ദൈവവുമായിരിക്കുന്നു.+ 25  “അതുകൊണ്ട്‌ ദൈവമായ യഹോവേ, അടിയനെയും അടിയന്റെ ഭവനത്തെയും കുറിച്ച്‌ അങ്ങ്‌ വാഗ്‌ദാനം ചെയ്‌തത്‌ എല്ലാ കാലത്തും നിവർത്തിക്കേണമേ. വാഗ്‌ദാനം ചെയ്‌തതുപോലെതന്നെ അങ്ങ്‌ പ്രവർത്തിക്കേണമേ.+ 26  അങ്ങയുടെ പേര്‌ എന്നും ഉന്നതമായിരിക്കട്ടെ.+ അങ്ങനെ, ‘സൈന്യങ്ങളുടെ അധിപനായ യഹോവ ഇസ്രായേലിനു ദൈവം’ എന്നു ജനങ്ങൾ പറയാൻ ഇടവരട്ടെ. അങ്ങയുടെ ദാസനായ ഈ ദാവീദിന്റെ ഭവനം അങ്ങയുടെ മുന്നിൽ സുസ്ഥിരമായിരിക്കട്ടെ.+ 27  സൈന്യങ്ങളുടെ അധിപനായ യഹോവേ, ഇസ്രായേലിന്റെ ദൈവമേ, അങ്ങ്‌ ഈ ദാസനോട്‌, ‘ഞാൻ നിനക്കുവേണ്ടി ഒരു ഭവനം പണിയും’+ എന്നു വെളിപ്പെടുത്തിയല്ലോ. അതുകൊണ്ടാണ്‌ അടിയൻ അങ്ങയോട്‌ ഇങ്ങനെ പ്രാർഥിക്കാൻ ധൈര്യപ്പെട്ടത്‌.* 28  പരമാധികാരിയായ യഹോവേ, അങ്ങാണു സത്യദൈവം. അങ്ങയുടെ വചനങ്ങളും സത്യം.+ അങ്ങ്‌ അടിയനോട്‌ ഈ നന്മകൾ വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. 29  അതുകൊണ്ട്‌ അങ്ങയ്‌ക്കു പ്രീതി തോന്നി ഈ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കേണമേ. ഈ ഭവനം എന്നും തിരുമുമ്പിൽ ഇരിക്കട്ടെ.+ കാരണം പരമാധികാരിയായ യഹോവേ, അങ്ങാണല്ലോ അതു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അങ്ങയുടെ അനുഗ്രഹംകൊണ്ട്‌ ഈ ദാസന്റെ ഭവനം എന്നും അനുഗൃഹീതമായിരിക്കട്ടെ.”+

അടിക്കുറിപ്പുകള്‍

അക്ഷ. “നടക്കുകയായിരുന്നില്ലേ?”
അഥവാ “രാജവംശം.”
അക്ഷ. “വിത്തിനെ.”
മറ്റൊരു സാധ്യത “ആദാമിന്റെ പുത്രന്മാരുടെ.”
അഥവാ “നിയമമാണല്ലോ.”
അഥവാ “അങ്ങയുടെ ഇഷ്ടപ്രകാരവും.”
അക്ഷ. “അടിയനു ഹൃദയം ലഭിച്ചത്‌.”