ശമുവേൽ രണ്ടാം ഭാഗം 8:1-18

  • ദാവീദിന്റെ യുദ്ധവിജയങ്ങൾ (1-14)

  • ദാവീദിന്റെ ഭരണക്രമീകരണം (15-18)

8  കുറച്ച്‌ കാലം കഴിഞ്ഞ്‌ ദാവീദ്‌ ഫെലിസ്‌ത്യരെ തോൽപ്പിച്ച്‌+ അവരെ അധീനതയിലാക്കി.+ അവരുടെ കൈയിൽനിന്ന്‌ ദാവീദ്‌ മെഥെഗമ്മ പിടിച്ചെടുത്തു. 2  ദാവീദ്‌ മോവാബ്യരെ+ തോൽപ്പിച്ചു. എന്നിട്ട്‌ അവരെ നിലത്ത്‌ കിടത്തി അളവുനൂൽകൊണ്ട്‌ അളന്നു. രണ്ടു നൂൽനീളത്തിൽ അളന്ന്‌ അത്രയും പേരെ കൊന്നുകളഞ്ഞു. ഒരു നൂൽനീളത്തിൽ ശേഷിച്ചവരെ ജീവനോടെ വിടുകയും ചെയ്‌തു.+ മോവാബ്യർ ദാവീദിന്റെ ദാസന്മാരായി. അവർ ദാവീദിനു കപ്പം* കൊടുത്തുപോന്നു.+ 3  സോബയിലെ+ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെർ യൂഫ്രട്ടീസ്‌ നദീതീരത്ത്‌+ അധികാരം പുനഃസ്ഥാപിക്കാൻ പോയ വഴിക്കു ദാവീദ്‌ അയാളെ തോൽപ്പിച്ചു. 4  അയാളുടെ 1,700 കുതിരപ്പടയാളികളെയും 20,000 കാലാളുകളെയും ദാവീദ്‌ പിടികൂടി. രഥം വലിക്കുന്ന 100 കുതിരകളുടെ ഒഴികെ ബാക്കി എല്ലാത്തിന്റെയും കുതിഞരമ്പു വെട്ടി.+ 5  സോബയിലെ രാജാവായ ഹദദേസെരിനെ സഹായിക്കാൻ ദമസ്‌കൊസിൽനിന്ന്‌+ വന്ന സിറിയക്കാരിൽ+ 22,000 പേരെ ദാവീദ്‌ കൊന്നു. 6  പിന്നെ ദാവീദ്‌ സിറിയയിലെ ദമസ്‌കൊസിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. സിറിയക്കാർ ദാവീദിന്റെ ദാസന്മാരായി ദാവീദിനു കപ്പം കൊടുത്തുപോന്നു. പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം നൽകി.+ 7  ദാവീദ്‌ ഹദദേസെരിന്റെ ദാസന്മാരിൽനിന്ന്‌ വൃത്താകൃതിയിലുള്ള സ്വർണപ്പരിചകൾ പിടിച്ചെടുത്ത്‌ അവ യരുശലേമിലേക്കു കൊണ്ടുവന്നു.+ 8  ഹദദേസെരിന്റെ നഗരങ്ങളായ ബേതഹിൽനിന്നും ബരോത്തയിൽനിന്നും കുറെയധികം ചെമ്പും പിടിച്ചെടുത്തു. 9  ദാവീദ്‌ ഹദദേസെരിന്റെ+ സൈന്യത്തെ മുഴുവൻ തോൽപ്പിച്ചെന്ന്‌ ഹമാത്തിലെ+ രാജാവായ തോയി കേട്ടു. 10  അയാൾ മകനായ യോരാമിനെ ദാവീദ്‌ രാജാവിന്റെ അടുത്ത്‌ അയച്ച്‌ സുഖവിവരം തിരക്കുകയും ഹദദേസെരിനോടു പോരാടി വിജയിച്ചതിന്‌ അഭിനന്ദിക്കുകയും ചെയ്‌തു. (കാരണം ഹദദേസെർ കൂടെക്കൂടെ തോയിയോട്‌ ഏറ്റുമുട്ടിയിരുന്നു.) വെള്ളി, സ്വർണം, ചെമ്പ്‌ എന്നിവകൊണ്ടുള്ള സമ്മാനങ്ങളും ദാവീദിനു കൊടുത്തു. 11  ദാവീദ്‌ രാജാവ്‌ ഈ സമ്മാനങ്ങളും താൻ അധീനതയിലാക്കിയ എല്ലാ ജനതകളിൽനിന്നും കിട്ടിയ വെള്ളിയും സ്വർണവും യഹോവയ്‌ക്കുവേണ്ടി വിശുദ്ധീകരിച്ചു.+ 12  ഇവ സിറിയയിൽനിന്നും മോവാബിൽനിന്നും+ അമ്മോന്യർ, ഫെലിസ്‌ത്യർ,+ അമാലേക്യർ+ എന്നിവരിൽനിന്നും സോബയിലെ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെരെ+ കൊള്ളയടിച്ചതിൽനിന്നും കിട്ടിയതായിരുന്നു. 13  ഉപ്പുതാഴ്‌വരയിൽവെച്ച്‌+ 18,000 ഏദോമ്യരെ കൊന്ന്‌ തിരിച്ചുവന്ന സംഭവം ദാവീദിനു പേരും പെരുമയും നേടിക്കൊടുത്തു. 14  ദാവീദ്‌ ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമിലെല്ലായിടത്തും ഇത്തരം സേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമ്യരെല്ലാം ദാവീദിന്റെ ദാസരായി.+ പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം കൊടുത്തു.+ 15  ദാവീദ്‌ ഇസ്രായേൽ മുഴുവൻ ഭരിച്ച്‌+ പ്രജകൾക്കെല്ലാം നീതിയും+ ന്യായവും നടത്തിക്കൊടുത്തു.+ 16  സെരൂയയുടെ മകനായ യോവാബായിരുന്നു+ സൈന്യാധിപൻ. അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖപ്പെടുത്തിവെക്കാനുള്ള ചുമതല. 17  അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ. സെരായയായിരുന്നു സെക്രട്ടറി. 18  യഹോയാദയുടെ മകൻ ബനയയായിരുന്നു+ കെരാത്യരുടെയും പ്ലേത്യരുടെയും+ തലവൻ. ദാവീദിന്റെ ആൺമക്കൾ പ്രമുഖരായ മന്ത്രിമാരായി.*

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “പുരോഹിതന്മാരായി.”