വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവരോടുള്ള ബഹുമാനം നഷ്ടപ്പെടുകയാണോ?

മറ്റുള്ളവരോടുള്ള ബഹുമാനം നഷ്ടപ്പെടുകയാണോ?

മറ്റുള്ളവരോടുള്ള ബഹുമാനം—അത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ആളുകളോടു ബഹുമാനമുണ്ടെങ്കിൽ മോശമായ ഒരു സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ അതു സഹായിക്കും.

  • ബൈബിളിലെ ഒരു പഴമൊഴി ഇങ്ങനെ പറയുന്നു: “സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു; എന്നാൽ പരുഷമായ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.” (സുഭാഷിതങ്ങൾ 15:1) ബഹുമാനമില്ലാത്ത വാക്കുകളും പ്രവൃത്തികളും എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ആയിരിക്കും. ഒടുവിൽ ദുരന്തങ്ങളിലായിരിക്കും അതു ചെന്ന്‌ എത്തുക.

  • യേശു പറഞ്ഞു: “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ്‌ സംസാരിക്കുന്നത്‌!” (മത്തായി 12:34) ബഹുമാനമില്ലാതെയാണ്‌ നമ്മൾ സംസാരിക്കുന്നതെങ്കിൽ ഉള്ളിന്റെയുള്ളിൽ നമുക്ക്‌ ഒരു പ്രശ്‌നമുണ്ട്‌ എന്നായിരിക്കാം അതിന്റെ അർഥം. അതായത്‌ മറ്റു വംശങ്ങളിലും രാജ്യങ്ങളിലും സാമൂഹിക പശ്ചാത്തലങ്ങളിലും പെട്ട ആളുകളോടുള്ള നമ്മുടെ കാഴ്‌ചപ്പാടിൽ ഒരു പിശകുണ്ടായിരിക്കും.

    28 രാജ്യങ്ങളിലായി 32,000-ത്തിലധികം ആളുകൾക്കിടയിൽ അടുത്തയിടെ ഒരു സർവേ നടത്തി. അതിൽ 65 ശതമാനം ആളുകളും പറഞ്ഞത്‌, ഇത്രയധികം മര്യാദയും പരസ്‌പരബഹുമാനവും നഷ്ടപ്പെട്ട ഒരു അവസ്ഥ ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ല എന്നാണ്‌.

നിങ്ങൾക്ക്‌ ചെയ്യാനാകുന്നത്‌

സ്‌കൂളിലാണെങ്കിലും ജോലി സ്ഥലത്താണെങ്കിലും എല്ലാ ആളുകളെയും ബഹുമാനിക്കുക, കാഴ്‌ചപ്പാടിൽ വ്യത്യാസങ്ങളുണ്ടെങ്കിലും. മറ്റേ വ്യക്തിയുമായി യോജിക്കാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തുക. അങ്ങനെ ചെയ്‌താൽ അവരെ എന്തിനും ഏതിനും നിങ്ങൾ വിമർശിക്കില്ല, അവരുടെ പ്രവൃത്തികളെ മോശമായി വിലയിരുത്തുകയും ഇല്ല.

“നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക!”—മത്തായി 7:1.

നിങ്ങളോടു മറ്റുള്ളവർ എങ്ങനെ ഇടപെടാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌ അതുപോലെ മറ്റുള്ളവരോട്‌ ഇടപെടുക. നമ്മൾ മറ്റുള്ളവരോടു പരിഗണനയോടെയും മാന്യതയോടെയും ആണ്‌ ഇടപെടുന്നതെങ്കിൽ തിരിച്ചും അവർ അങ്ങനെ ചെയ്യാനുള്ള സാധ്യത കൂടുതലാണ്‌.

“മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവർക്കും ചെയ്‌തുകൊടുക്കുക.”—ലൂക്കോസ്‌ 6:31.

ക്ഷമിക്കുന്നവരായിരിക്കുക. മറ്റുള്ളവർ നമ്മളോടു മോശമായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തേക്കാം. എന്നാൽ അവർ നമ്മളെ മനഃപൂർവം വിഷമിപ്പിക്കാൻവേണ്ടി ചെയ്‌തതായിരിക്കില്ല എന്നു ചിന്തിച്ച്‌ അത്‌ വിട്ടുകളയുക.

“മനുഷ്യന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പിക്കുന്നു; ദ്രോഹങ്ങൾ കണ്ടില്ലെന്നു വെക്കുന്നത്‌ അവനു സൗന്ദര്യം.”—സുഭാഷിതങ്ങൾ 19:11.

ഞങ്ങൾ ചെയ്യുന്നത്‌

യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽപക്കങ്ങളിലും ജോലിസ്ഥലത്തും ഉള്ള ആളുകളോട്‌ ആദരവോടെ ഇടപെടുന്നു. അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഞങ്ങൾ എല്ലാ ആളുകളെയും സൗജന്യമായി ബൈബിൾ പഠിക്കാൻ സഹായിക്കുന്നു. അങ്ങനെ ചെയ്യുമ്പോഴും ഞങ്ങളുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും ഒന്നും ആരെയും അടിച്ചേൽപ്പിക്കുന്നില്ല. പകരം ‘സൗമ്യതയോടെയും ആഴമായ ബഹുമാനത്തോടെയും’ ഞങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച്‌ മറ്റുള്ളവരോടു പറയണമെന്നുള്ള ബൈബിളിന്റെ ഉപദേശം അനുസരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.—1 പത്രോസ്‌ 3:15; 2 തിമൊഥെയൊസ്‌ 2:24.

ഞങ്ങൾ ആരോടും തരംതിരിവ്‌ കാണിക്കില്ല. ബൈബിൾ പഠിക്കാനായി ഞങ്ങളുടെ മീറ്റിങ്ങുകൾക്കു വരുന്ന ഏതു പശ്ചാത്തലത്തിൽപ്പെട്ടവരെയും ഞങ്ങൾ സ്വാഗതം ചെയ്യും. ആളുകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾക്ക്‌ അംഗീകരിക്കാനാകില്ലെങ്കിലും ‘എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ’ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.—1 പത്രോസ്‌ 2:17.

ഞങ്ങൾ ഗവൺമെന്റിന്റെ അധികാരത്തെ ആദരിക്കുന്നു. (റോമർ 13:1) ഞങ്ങൾ താമസിക്കുന്നത്‌ എവിടെയാണെങ്കിലും അവിടത്തെ നിയമങ്ങൾ അനുസരിക്കുകയും നികുതി അടയ്‌ക്കുകയും ചെയ്യുന്നു. രാഷ്‌ട്രീയകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ ഞങ്ങൾ മാനിക്കുന്നു; ആ കാര്യത്തിൽ ഞങ്ങൾ നിഷ്‌പക്ഷരാണെങ്കിലും.