വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളെ അനുസരിക്കുന്നത്‌ ബാങ്കിൽ കടം തിരിച്ചടയ്‌ക്കുന്നതു പോലെയാണ്‌. നിങ്ങൾ എത്ര വിശ്വസ്‌തമായി കടം തിരിച്ചടയ്‌ക്കുന്നോ അതനുസരിച്ചായിരിക്കും ബാങ്ക്‌ പിന്നീടു നിങ്ങൾക്കു കടം തരുക

കുട്ടികൾക്ക്‌

10: വിശ്വാസയോഗ്യത

10: വിശ്വാസയോഗ്യത

അതിന്റെ അർഥം

വിശ്വാസയോഗ്യരായവർ അവരുടെ മാതാപിതാക്കളുടെയും കൂട്ടുകാരുടെയും തൊഴിലുടമയുടെയും വിശ്വാസം നേടിയെടുക്കും. അവർ നിയമങ്ങൾ അനുസരിക്കുകയും വാക്കു പാലിക്കുകയും എപ്പോഴും സത്യം സംസാരിക്കുകയും ചെയ്യും.

അതിന്റെ പ്രാധാന്യം

മിക്കപ്പോഴും നിങ്ങൾക്ക്‌ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അളവ്‌ കാലങ്ങൾകൊണ്ട്‌ നിങ്ങൾ നേടിയെടുത്ത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

“മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാനുള്ള ഏറ്റവും നല്ല വഴി നിങ്ങൾ പക്വതയും ഉത്തരവാദിത്വബോധവും ഉള്ളവരാണെന്ന്‌ കാണിക്കുന്നതാണ്‌. അവർ കൂടെയുള്ളപ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും അങ്ങനെയായിരിക്കണം.”—സെറായി.

ബൈബിൾതത്ത്വം: “നിങ്ങൾ എങ്ങനെയുള്ളവരാണെന്ന്‌ എപ്പോഴും പരീക്ഷിച്ച്‌ ഉറപ്പുവരുത്തുക.”—2 കൊരിന്ത്യർ 13:5.

നിങ്ങൾക്ക്‌ ചെയ്യാനാകുന്നത്‌

കൂടുതൽ വിശ്വാസം നേടിയെടുക്കാനോ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാനോ ആഗ്രഹിക്കുന്നെങ്കിൽ പിൻവരുന്ന കാര്യങ്ങൾ ചെയ്‌തുനോക്കുക.

സത്യസന്ധരായിരിക്കുക. നുണ പറയുന്നതുപോലെ നിങ്ങളിലുള്ള മറ്റുള്ളവരുടെ വിശ്വാസം ഇത്ര വേഗം തകർക്കുന്ന മറ്റൊന്നുമില്ല. എന്നാൽ നിങ്ങൾ ഉള്ളതു പറയുന്നവരും സത്യസന്ധരും ആണെങ്കിൽ—പ്രത്യേകിച്ച്‌ നിങ്ങൾക്ക്‌ പറ്റിയ എന്തെങ്കിലും തെറ്റിന്റെ കാര്യത്തിൽ—മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാൻ കഴിയും.

“കാര്യങ്ങൾ നന്നായി പോകുമ്പോൾ സത്യസന്ധരായിരിക്കാൻ എളുപ്പമാണ്‌. എന്നാൽ നാണക്കേടുണ്ടായേക്കാവുന്ന സാഹചര്യങ്ങളിൽപ്പോലും സത്യസന്ധരാണെങ്കിൽ മറ്റുള്ളവർ നിങ്ങളെ കൂടുതൽ വിശ്വസിക്കും.”—കേയ്‌മൻ.

ബൈബിൾതത്ത്വം: “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18.

ആശ്രയയോഗ്യരായിരിക്കുക. ഐക്യനാടുകളിൽ, വിവിധ ജോലികൾക്കായി ആളുകളെ തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥന്മാർക്കിടയിൽ ഒരു സർവേ നടത്തി. പങ്കെടുത്ത 78 ശതമാനം പേരും അഭിപ്രായപ്പെട്ടത്‌ ഉദ്യോഗാർത്ഥികളിൽ അവർ പ്രതീക്ഷിക്കുന്ന മൂന്നു പ്രധാനഗുണങ്ങളിൽ ഒന്ന്‌ ആശ്രയയോഗ്യതയാണ്‌ എന്നാണ്‌. അതുകൊണ്ട്‌ ആശ്രയയോഗ്യരായിരിക്കാൻ ഇപ്പോൾത്തന്നെ പഠിക്കുന്നെങ്കിൽ മുതിർന്നുവരുമ്പോൾ നിങ്ങൾക്ക്‌ അത്‌ ഗുണം ചെയ്യും.

“ഞാൻ ചെയ്യേണ്ട കാര്യങ്ങൾ മാതാപിതാക്കൾ വീണ്ടുംവീണ്ടും ഓർമിപ്പിക്കാൻ ഇടകൊടുക്കാതെ ഉത്തരവാദിത്വത്തോടുകൂടി അത്‌ ചെയ്യുമ്പോൾ അവർ ശ്രദ്ധിക്കാറുണ്ട്‌. ഞാൻ ഇതുപോലെ മുൻകൈയെടുക്കുന്നത്‌ കാണുമ്പോൾ അവർക്ക്‌ എന്നിലുള്ള വിശ്വാസം കൂടും.”—സാറ.

ബൈബിൾതത്ത്വം: ‘ഞാൻ പറയുന്നതു ചെയ്യുമെന്നും ഞാൻ പറയുന്നതിലും അധികം ചെയ്യുമെന്നും എനിക്ക്‌ അറിയാം.’—ഫിലേമോൻ 21.

ക്ഷമയുള്ളവരായിരിക്കുക. ശാരീരികവളർച്ചപോലെയല്ല മാനസികവും വൈകാരികവും ആയ വളർച്ച. അത്‌ മറ്റുള്ളവർക്കു പെട്ടെന്നു തിരിച്ചറിയാൻ പറ്റണമെന്നില്ല. അതിന്‌ സമയമെടുക്കും.

“ഒറ്റ രാത്രികൊണ്ട്‌ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും വിശ്വാസം നേടിയെടുക്കാനാകില്ല. നിങ്ങൾ എപ്പോഴും ഉത്തരവാദിത്വബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ കാലങ്ങൾകൊണ്ട്‌ അവരുടെ വിശ്വാസം നേടിയെടുക്കാൻ കഴിയും.”—ബ്രാൻഡൻ.

ബൈബിൾതത്ത്വം: “ക്ഷമ . . . ധരിക്കുക.”—കൊലോസ്യർ 3:12.