വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 25

“ഈ ചെറിയവരിൽ” ഒരാളെപ്പോലും ഇടറിവീഴിക്കരുത്‌

“ഈ ചെറിയവരിൽ” ഒരാളെപ്പോലും ഇടറിവീഴിക്കരുത്‌

“ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കരുത്‌.”—മത്താ. 18:10.

ഗീതം 113 സമാധാനമെന്ന നമ്മുടെ അവകാശം

പൂർവാവലോകനം *

1. യഹോവ നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ എന്തു ചെയ്‌തിരിക്കുന്നു?

യഹോവ നമ്മളെ ഓരോരുത്തരെയും തന്നിലേക്ക്‌ ആകർഷിച്ചിരിക്കുന്നു. (യോഹ. 6:44) അതെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ. ലോകത്തിലെ കോടിക്കണക്കിന്‌ ആളുകളെ പരിശോധിച്ചെങ്കിലും യഹോവ തന്നിലേക്ക്‌ ആകർഷിച്ചത്‌ നിങ്ങളെയാണ്‌. കാരണം, തന്നെ സ്‌നേഹിക്കാൻ കഴിയുന്ന ആത്മാർഥഹൃദയമുള്ള ഒരാളാണു നിങ്ങൾ എന്ന്‌ യഹോവ കണ്ടു. (1 ദിന. 28:9) യഹോവയ്‌ക്ക്‌ നിങ്ങളെ നന്നായി അറിയാം. യഹോവ നിങ്ങളെ മനസ്സിലാക്കുന്നു, സ്‌നേഹിക്കുന്നു. അത്‌ അറിയുന്നത്‌ എത്ര ആശ്വാസം ആണല്ലേ?

2. യഹോവ തന്റെ ഓരോ ആടിനെയും സ്‌നേഹിക്കുന്നെന്നു കാണിക്കുന്ന എന്തു ദൃഷ്ടാന്തമാണു യേശു പറഞ്ഞത്‌?

2 യഹോവയ്‌ക്ക്‌ നിങ്ങളെക്കുറിച്ച്‌ വളരെയധികം ചിന്തയുണ്ട്‌. അതുപോലെ നിങ്ങളുടെ സഹോദരീസഹോദരന്മാരെക്കുറിച്ചും യഹോവയ്‌ക്കു ചിന്തയുണ്ട്‌. അതു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു. അതിൽ യഹോവയെ ഒരു ഇടയനോടാണു താരതമ്യം ചെയ്‌തത്‌. 100 ആടുള്ളതിൽ ഒരെണ്ണം കൂട്ടംതെറ്റിപ്പോയാൽ ഇടയൻ എന്തു ചെയ്യും? “99-നെയും മലകളിൽത്തന്നെ വിട്ടിട്ട്‌ കൂട്ടംതെറ്റിയതിനെ തിരഞ്ഞുപോകും,” ശരിയല്ലേ? ഇനി, ആ ആടിനെ കണ്ടെത്തുമ്പോഴോ, അയാൾ അതിനെ വഴക്കൊന്നും പറയില്ല. അതിനെ തിരിച്ചുകിട്ടിയതുകൊണ്ട്‌ അയാൾക്ക്‌ സന്തോഷമാകും. എന്താണ്‌ അതു കാണിക്കുന്നത്‌? ഓരോ ആടും യഹോവയ്‌ക്കു വളരെ പ്രിയപ്പെട്ടതാണ്‌. യേശു പറഞ്ഞു: “ഈ ചെറിയവരിൽ ഒരാൾപ്പോലും നശിച്ചുപോകുന്നതു സ്വർഗസ്ഥനായ എന്റെ പിതാവിന്‌ ഇഷ്ടമല്ല.”—മത്താ. 18:12-14.

3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

3 നമ്മുടെ സഹോദരങ്ങളെ സങ്കടപ്പെടുത്തുന്ന എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ നമ്മൾ ആരും ഒരിക്കലും ആഗ്രഹിക്കുന്നില്ല. അങ്ങനെയെങ്കിൽ നമുക്ക്‌ എങ്ങനെ മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാം? ഇനി, ആരെങ്കിലും നമ്മളെ വേദനിപ്പിച്ചാൽ നമുക്ക്‌ എന്തു ചെയ്യാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിൽ നമ്മൾ കാണും. എന്നാൽ അതിനു മുമ്പ്‌, മത്തായി 18-ാം അധ്യായത്തിൽ യേശു പറഞ്ഞ “ഈ ചെറിയവർ” ആരാണെന്നു നമുക്ക്‌ നോക്കാം.

ആരാണ്‌ “ഈ ചെറിയവർ?”

4. ആരാണ്‌ “ഈ ചെറിയവർ?”

4 എല്ലാ പ്രായത്തിലും ഉള്ള ക്രിസ്‌തുശിഷ്യരെക്കുറിച്ചാണ്‌ “ഈ ചെറിയവർ” എന്നു പറഞ്ഞിരിക്കുന്നത്‌. ഏതു പ്രായത്തിൽ ഉള്ളവരായാലും ‘കുട്ടികളെപ്പോലെയാണ്‌’ അവർ. കാരണം യേശുവിൽനിന്ന്‌ കേട്ട്‌ പഠിക്കാൻ അവർ ഒരുക്കമാണ്‌. (മത്താ. 18:3) അവർ പല സ്ഥലങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ളവരാണ്‌. പല കാഴ്‌ചപ്പാടും വ്യക്തിത്വവും ഉള്ളവരാണ്‌. എങ്കിലും അവരെല്ലാം ക്രിസ്‌തുവിൽ വിശ്വസിക്കുന്നു. തിരിച്ച്‌ ക്രിസ്‌തു അവരെ ഒരുപാടു സ്‌നേഹിക്കുകയും ചെയ്യുന്നു.—മത്താ. 18:6; യോഹ. 1:12.

5. തന്റെ ആരാധകരിൽ ഒരാളെ ആരെങ്കിലും വേദനിപ്പിച്ചാൽ യഹോവയ്‌ക്ക്‌ എന്തു തോന്നും?

5 ‘ഈ ചെറിയവരെ’ വളരെ വിലപ്പെട്ടവരായാണ്‌ യഹോവയും കാണുന്നത്‌. അതു മനസ്സിലാക്കാൻ കുട്ടികളെ നമ്മൾ എങ്ങനെയാണു കാണുന്നതെന്നു ചിന്തിക്കുക. അവരെ നമ്മൾ ഒരുപാടു സ്‌നേഹിക്കുന്നു. അവരെ സംരക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. കാരണം അവർക്കു മുതിർന്നവരെപ്പോലെ ശക്തിയോ അനുഭവപരിചയമോ അറിവോ ഒന്നുമില്ല. ഇനി, ആരെങ്കിലും ഒരാളെ ദ്രോഹിക്കുന്നതു നമുക്കു സഹിക്കില്ല. അതൊരു കുട്ടിയെ ആണെങ്കിലോ? നമുക്കു ശരിക്കും ദേഷ്യം വരും. അതുപോലെ തന്റെ ആരാധകരിൽ ഒരാളെ ആരെങ്കിലും വേദനിപ്പിക്കുന്നത്‌ യഹോവയ്‌ക്കും സഹിക്കില്ല. യഹോവയ്‌ക്കു നല്ല ദേഷ്യം വരും. യഹോവ നമ്മളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു.—യശ. 63:9; മർക്കോ. 9:42.

6. 1 കൊരിന്ത്യർ 1:26-29 അനുസരിച്ച്‌ ലോകം എങ്ങനെയാണു യേശുവിന്റെ ശിഷ്യന്മാരെ കാണുന്നത്‌?

6 യേശുവിന്റെ ശിഷ്യന്മാർ ‘ചെറിയവരെപ്പോലെ’ ആണെന്നു പറയാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ? ഉണ്ട്‌. ഇതെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. ആരെയാണു ലോകം പ്രാധാന്യമുള്ളവരായി കാണുന്നത്‌? ഒരുപാടു പണവും പ്രശസ്‌തിയും അധികാരവും ഒക്കെ ഉള്ളവരെ. എന്നാൽ യേശുവിന്റെ ശിഷ്യന്മാർ പൊതുവേ അതൊന്നും ഉള്ളവരല്ല. ലോകത്തിന്റെ നോട്ടത്തിൽ അവർ ‘ചെറിയവരാണ്‌,’ ഒരു പ്രാധാന്യവും ഇല്ലാത്ത നിസ്സാരരാണ്‌. (1 കൊരിന്ത്യർ 1:26-29 വായിക്കുക.) എന്നാൽ യഹോവ അവരെ ആ രീതിയിൽ അല്ല കാണുന്നത്‌.

7. നമ്മുടെ സഹോദരങ്ങളെ നമ്മൾ എങ്ങനെ കാണാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌?

7 യഹോവ തന്റെ എല്ലാ ദാസന്മാരെയും സ്‌നേഹിക്കുന്നു. വർഷങ്ങളായി യഹോവയെ സേവിക്കുന്നവരായാലും ശരി പുതുതായി സത്യം പഠിച്ചുവന്നവരായാലും ശരി, അവരെല്ലാം യഹോവയ്‌ക്ക്‌ വിലപ്പെട്ടവരാണ്‌. അവരെയെല്ലാം വളരെ വിലയുള്ളവരായി യഹോവ കാണുന്നതുകൊണ്ട്‌ നമ്മളും അവരെ അങ്ങനെതന്നെ കാണണം. ‘സഹോദരസമൂഹത്തെ മുഴുവൻ സ്‌നേഹിക്കാനാണു’ നമ്മൾ ആഗ്രഹിക്കുന്നത്‌, അല്ലാതെ കുറച്ച്‌ പേരെ മാത്രമല്ല. (1 പത്രോ. 2:17) അതുകൊണ്ട്‌ അവരെ സ്‌നേഹിക്കാനും സംരക്ഷിക്കാനും നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ നമ്മൾ തയ്യാറാകണം. നമ്മൾ ആരെയെങ്കിലും വേദനിപ്പിച്ചതായി തിരിച്ചറിഞ്ഞാൽ ‘അത്‌ ആ വ്യക്തിയുടെ കുറ്റമാണ്‌, ഇതൊക്കെയങ്ങു മറന്നുകളയാനുള്ളതല്ലേ ഉള്ളൂ’ എന്നു പറഞ്ഞ്‌ അതിനെ നിസ്സാരമായി തള്ളിക്കളയരുത്‌. എന്തുകൊണ്ടായിരിക്കാം അവർക്ക്‌ അങ്ങനെ വിഷമം തോന്നുന്നത്‌? ചിലപ്പോൾ അവർ വളർന്നുവന്ന സാഹചര്യം ആയിരിക്കാം അതിനു കാരണം. തങ്ങൾ മറ്റുള്ളവരെക്കാൾ വിലയില്ലാത്തവരാണെന്ന ചിന്ത ഉള്ളിന്റെ ഉള്ളിൽ അവർക്കു കാണും. മറ്റു ചിലരാണെങ്കിൽ പുതുതായി സത്യം പഠിച്ചുവന്നവരായിരിക്കാം. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കുറവുകളെ എങ്ങനെ കാണണമെന്ന്‌ അവർ ഇനിയും പഠിച്ചിട്ടുണ്ടാകില്ല. കാരണം എന്തുതന്നെയായാലും, മറ്റുള്ളവരുമായി സമാധാനത്തിലാകാൻ നമ്മളാൽ ആകുന്നതെല്ലാം നമ്മൾ ചെയ്യണം. ഇനി, നിസ്സാരകാര്യത്തിനു പെട്ടെന്നു വിഷമം തോന്നുന്ന ഒരു വ്യക്തി ആ രീതിക്കു മാറ്റം വരുത്താനും ശ്രമിക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ ആ വ്യക്തിക്കുതന്നെ മനസ്സമാധാനം കിട്ടും. ഇനി, മറ്റുള്ളവരുമായി നല്ല ബന്ധത്തിൽ തുടരാനും കഴിയും.

മറ്റുള്ളവരെ ശ്രേഷ്‌ഠരായി കാണുക

8. ആളുകളുടെ ഏതു മനോഭാവമാണു യേശുവിന്റെ ശിഷ്യന്മാരെയും സ്വാധീനിച്ചത്‌?

8 എന്തുകൊണ്ടായിരിക്കാം യേശു ‘ഈ ചെറിയവരെക്കുറിച്ച്‌’ സംസാരിച്ചത്‌? ശിഷ്യന്മാർ യേശുവിനോട്‌ ഒരു ചോദ്യം ചോദിച്ചിരുന്നു: “ശരിക്കും ആരാണു സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ?” (മത്താ. 18:1) അക്കാലത്ത്‌ ജൂതന്മാർ പൊതുവേ സ്ഥാനമാനങ്ങൾക്കും ഉയർന്ന പദവികൾക്കും ഒക്കെ വലിയ പ്രാധാന്യം കൊടുത്തിരുന്നു. അതെക്കുറിച്ച്‌ ഒരു പണ്ഡിതൻ പറയുന്നത്‌, “എന്തു വില കൊടുത്തും മറ്റുള്ളവരുടെ ആദരവ്‌ പിടിച്ചുപറ്റാനും പേരും പ്രശസ്‌തിയും നേടാനും ആളുകൾ ശ്രമിച്ചിരുന്നു” എന്നാണ്‌.

9. യേശുവിന്റെ ശിഷ്യന്മാർ എന്തു ചെയ്യേണ്ടതുണ്ടായിരുന്നു?

9 മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാനുള്ള ആഗ്രഹം ജൂതന്മാരുടെ ഇടയിൽ പൊതുവേ ഉണ്ടെന്നും തന്റെ ശിഷ്യന്മാർ ആ ചിന്താരീതിക്കു മാറ്റം വരുത്താൻ കഠിനശ്രമം ചെയ്യേണ്ടിവരുമെന്നും യേശുവിന്‌ അറിയാമായിരുന്നു. യേശു അവരോടു പറഞ്ഞു: “നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും പ്രായം കുറഞ്ഞവനെപ്പോലെയും നേതൃത്വമെടുക്കുന്നവൻ ശുശ്രൂഷ ചെയ്യുന്നവനെപ്പോലെയും ആയിരിക്കട്ടെ.” (ലൂക്കോ. 22:26) ‘മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്‌ഠരായി കരുതുമ്പോൾ’ നമ്മൾ നമ്മളെത്തന്നെ “ഏറ്റവും പ്രായം കുറഞ്ഞവനെപ്പോലെ” കാണുകയായിരിക്കും. (ഫിലി. 2:3) നമ്മൾ അങ്ങനെയൊരു മനോഭാവം വളർത്തിയെടുക്കുന്നെങ്കിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ തീരെ സാധ്യതയില്ല.

10. പൗലോസിന്റെ ഏത്‌ ഉപദേശം നമ്മൾ മനസ്സിൽ സൂക്ഷിക്കണം?

10 നമ്മുടെ സഹോദരങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മളെക്കാൾ ശ്രേഷ്‌ഠരാണ്‌. അവരുടെ നല്ല ഗുണങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കുന്നെങ്കിൽ ഇത്‌ അംഗീകരിക്കാൻ നമുക്കു ബുദ്ധിമുട്ട്‌ ഉണ്ടാകില്ല. അപ്പോസ്‌തലനായ പൗലോസ്‌ കൊരിന്തിലുള്ളവർക്കു നൽകിയ ഉപദേശം നമുക്കും മനസ്സിൽ സൂക്ഷിക്കാം. “നിനക്കു മറ്റുള്ളവരെക്കാൾ എന്താണു പ്രത്യേകത? ലഭിച്ചതല്ലാതെ നിനക്ക്‌ എന്തെങ്കിലും സ്വന്തമായിട്ടുണ്ടോ? ലഭിച്ചതാണെങ്കിൽ പിന്നെ ലഭിച്ചതല്ല എന്നപോലെ നീ അഹങ്കരിക്കുന്നത്‌ എന്തിനാണ്‌?” (1 കൊരി. 4:7) അതുകൊണ്ട്‌ എല്ലാവരും നമ്മളെ ശ്രദ്ധിക്കണമെന്നോ നമ്മൾ വലിയ ആളാണെന്നു മറ്റുള്ളവർ ചിന്തിക്കണമെന്നോ ഒരിക്കലും ആഗ്രഹിക്കരുത്‌. ഉദാഹരണത്തിന്‌, ഒരു സഹോദരനു നല്ല പ്രസംഗങ്ങൾ നടത്താനോ ഒരു സഹോദരിക്കു പുതിയപുതിയ ബൈബിൾപഠനങ്ങൾ കണ്ടെത്താനോ കഴിവുണ്ടായിരിക്കാം. അവർ അതിനെല്ലാമുള്ള മഹത്ത്വം യഹോവയ്‌ക്കു നൽകണം.

“ഹൃദയപൂർവം” ക്ഷമിക്കുക

11. ഒരു രാജാവിനെയും അടിമയെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ നമുക്കുള്ള പാഠം എന്താണ്‌?

11 മറ്റുള്ളവരെ ഇടറിവീഴിക്കരുതെന്ന ഉപദേശം തന്റെ അനുഗാമികൾക്കു കൊടുത്തതിനു ശേഷം യേശു ഉടൻതന്നെ ഒരു രാജാവിനെയും അടിമയെയും കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞു. ആ അടിമയ്‌ക്ക്‌ ഒരിക്കലും അടച്ചുതീർക്കാൻ പറ്റാത്ത വലിയൊരു കടമാണ്‌ രാജാവ്‌ എഴുതിത്തള്ളിയത്‌. എന്നാൽ ആ അടിമ തന്റെ സഹയടിമയുടെ ഒരു ചെറിയ കടം എഴുതിത്തള്ളാൻ തയ്യാറായില്ല. ഇത്‌ അറിഞ്ഞ രാജാവ്‌ ദയ ഇല്ലാത്ത ആ അടിമയെ ജയിലിൽ അടച്ചു. നമുക്കുള്ള പാഠം എന്താണ്‌? യേശു പറഞ്ഞു: “നിങ്ങൾ ഓരോരുത്തനും സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ എന്റെ സ്വർഗീയപിതാവ്‌ നിങ്ങളോടും ഇതുപോലെ ചെയ്യും.”—മത്താ. 18:21-35.

12. നമ്മൾ ക്ഷമിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ മറ്റുള്ളവരെ അത്‌ എങ്ങനെയാണു വിഷമിപ്പിക്കുന്നത്‌?

12 ആ അടിമയുടെ പ്രവൃത്തികൾ ആ സഹയടിമയെ മാത്രമല്ല മറ്റുള്ളവരെയും വേദനിപ്പിച്ചു. അതെങ്ങനെ? ഒന്നാമതായി, “തനിക്കു തരാനുള്ളതു തന്നുതീർക്കുന്നതുവരെ അയാളെ ജയിലിലാക്കി”ക്കൊണ്ട്‌ ആ സഹയടിമയെ വേദനിപ്പിച്ചു. രണ്ടാമതായി, മറ്റുള്ളവരെയും അയാൾ വിഷമിപ്പിച്ചു. ‘അയാൾ ചെയ്‌തതു കണ്ടപ്പോൾ മറ്റ്‌ അടിമകൾക്ക്‌ ആകെ വിഷമമായി’ എന്നാണ്‌ ആ ദൃഷ്ടാന്തത്തിൽ പറയുന്നത്‌. അതുപോലെ നമ്മുടെ പ്രവൃത്തികളും മറ്റുള്ളവരെ ബാധിക്കും. ആരെങ്കിലും നമ്മളെ വേദനിപ്പിച്ചിട്ട്‌ നമ്മൾ അവരോടു ക്ഷമിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ എന്തു സംഭവിച്ചേക്കാം? ഒന്നാമതായി, ആ വ്യക്തിയോടു ക്ഷമിക്കാനും സ്‌നേഹം കാണിക്കാനും നമ്മൾ തയ്യാറാകാത്തതുകൊണ്ട്‌ അദ്ദേഹത്തെ നമ്മൾ വിഷമിപ്പിക്കുകയാണ്‌. രണ്ടാമതായി, നമ്മൾ ആ വ്യക്തിയുമായി സമാധാനത്തിലാകുന്നില്ലെന്നു കാണുമ്പോൾ സഭയിലെ മറ്റുള്ളവർക്കും വിഷമമാകും.

നിങ്ങൾ ദേഷ്യം വെച്ചുകൊണ്ടിരിക്കുമോ അതോ ക്ഷമിക്കാൻ തയ്യാറാകുമോ? (13, 14 ഖണ്ഡികകൾ കാണുക) *

13. ഒരു മുൻനിരസേവികയുടെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 നമ്മുടെ സഹോദരീസഹോദരന്മാരോടു നമ്മൾ ക്ഷമിക്കുമ്പോൾ നമുക്കും മറ്റുള്ളവർക്കും അതു പ്രയോജനം ചെയ്യും. അതാണ്‌ ഒരു മുൻനിരസേവികയുടെ അനുഭവം തെളിയിക്കുന്നത്‌. നമുക്ക്‌ ആ സഹോദരിയെ ക്രിസ്റ്റൽ എന്നു വിളിക്കാം. സഭയിലെ ഒരു സഹോദരി ക്രിസ്റ്റലിനെ വേദനിപ്പിച്ചു. ക്രിസ്റ്റൽ പറയുന്നു: “ആ സഹോദരി ചിലപ്പോഴൊക്കെ ഒട്ടും സ്‌നേഹമില്ലാതെയാണ്‌ എന്നോടു സംസാരിച്ചിരുന്നത്‌. അതു കേൾക്കുമ്പോൾ ഒരു കത്തികൊണ്ട്‌ കുത്തുന്നതുപോലെ എനിക്കു തോന്നുമായിരുന്നു. പ്രസംഗപ്രവർത്തനത്തിന്‌ ആ സഹോദരിയോടൊപ്പം പോകാൻ എനിക്ക്‌ ഇഷ്ടമല്ലായിരുന്നു. പതിയെപ്പതിയെ എന്റെ സന്തോഷവും ഉത്സാഹവും ഒക്കെ നഷ്ടപ്പെടാൻതുടങ്ങി.” തനിക്ക്‌ അങ്ങനെയൊക്കെ തോന്നുന്നതിൽ ഒരു തെറ്റും ഇല്ലെന്നാണു ക്രിസ്റ്റൽ ചിന്തിച്ചത്‌. എന്നാൽ ക്രിസ്റ്റൽ തന്റെ ഈ അവസ്ഥ ഓർത്ത്‌ സങ്കടപ്പെട്ടിരിക്കുകയോ ആ സഹോദരിയോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുകയോ ചെയ്‌തില്ല. പകരം, 1999 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “ഹൃദയപൂർവം ക്ഷമിക്കുക” എന്ന ലേഖനത്തിൽ കണ്ട തിരുവെഴുത്തുപദേശം താഴ്‌മയോടെ അനുസരിക്കാൻ തയ്യാറായി. ക്രിസ്റ്റൽ ആ സഹോദരിയോടു ക്ഷമിച്ചു. ക്രിസ്റ്റൽ പറയുന്നു: “പുതിയ വ്യക്തിത്വം ധരിക്കാൻ നമ്മൾ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യഹോവ ദിവസവും നമ്മളോട്‌ ഉദാരമായി ക്ഷമിക്കുന്നുണ്ടെന്നും എനിക്കു മനസ്സിലായി. വലിയൊരു ഭാരം തലയിൽനിന്ന്‌ ഇറക്കിവെച്ചതുപോലെ എനിക്കു തോന്നി. എനിക്ക്‌ ആ പഴയ സന്തോഷം ഒക്കെ തിരിച്ചുകിട്ടി.”

14. (എ) മത്തായി 18:21, 22 അനുസരിച്ച്‌ പത്രോസ്‌ അപ്പോസ്‌തലന്‌ എന്തു പ്രശ്‌നം ഉണ്ടായിരുന്നിരിക്കാം? (ബി) യേശു കൊടുത്ത മറുപടിയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കണം, അതാണു ശരിയായ കാര്യമെന്നു നമുക്ക്‌ അറിയാം. പക്ഷേ അതത്ര എളുപ്പമല്ലെന്നു നമുക്കു തോന്നിയേക്കാം. പത്രോസ്‌ അപ്പോസ്‌തലനും ചിലപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടാകണം. (മത്തായി 18:21, 22 വായിക്കുക.) എന്നാൽ മറ്റുള്ളവരോടു ക്ഷമിക്കാൻ നമ്മളെ എന്തു സഹായിക്കും? ഒന്നാമതായി, യഹോവ നമ്മളോട്‌ എത്രമാത്രം ക്ഷമിച്ചിട്ടുണ്ടെന്നു ചിന്തിക്കുക. (മത്താ. 18:32, 33) യഹോവയ്‌ക്കു നമ്മളോടു ക്ഷമിക്കാൻ ബാധ്യത ഒന്നുമില്ല. എങ്കിലും യഹോവ നമ്മളോട്‌ ഉദാരമായി ക്ഷമിക്കുന്നു. (സങ്കീ. 103:8-10) എന്നാൽ നമ്മുടെ കാര്യത്തിൽ നമ്മൾ “പരസ്‌പരം സ്‌നേഹിക്കാൻ ബാധ്യസ്ഥരാണ്‌.” അതുകൊണ്ട്‌ ക്ഷമിക്കണോ വേണ്ടയോ എന്ന്‌ നമുക്കു തിരഞ്ഞെടുക്കാനാകില്ല, നമ്മൾ എന്തായാലും ക്ഷമിക്കണം. നമ്മുടെ സഹോദരങ്ങളോടു ക്ഷമിക്കാൻ നമ്മൾ കടപ്പെട്ടവരാണ്‌. (1 യോഹ. 4:11) രണ്ടാമതായി, ക്ഷമിക്കുമ്പോൾ ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ നമ്മളെ വേദനിപ്പിച്ച വ്യക്തിക്ക്‌ അതൊരു ആശ്വാസമായേക്കും, സഭയുടെ ഐക്യം നിലനിറുത്താനാകും, യഹോവയുമായുള്ള നമ്മുടെ സൗഹൃദം സംരക്ഷിക്കാനുമാകും. കൂടാതെ, നമുക്കു മനസ്സിനു വലിയ ആശ്വാസം തോന്നുകയും ചെയ്യും. (2 കൊരി. 2:7; കൊലോ. 3:14) അവസാനമായി, ക്ഷമിക്കാൻ നമ്മളോടു പറഞ്ഞിരിക്കുന്ന ദൈവത്തോടു സഹായത്തിനായി പ്രാർഥിക്കുക. സഹോദരങ്ങളുമായി നമുക്കുള്ള സ്‌നേഹബന്ധം തകർക്കാൻ ഒരിക്കലും സാത്താനെ അനുവദിക്കരുത്‌. (എഫെ. 4:26, 27) യഹോവയുടെ സഹായമുണ്ടെങ്കിലേ നമുക്ക്‌ അതിനു കഴിയൂ.

ഇടറിവീഴാതെ സൂക്ഷിക്കുക

15. ഒരു സഹോദരനോ സഹോദരിയോ ചെയ്‌ത എന്തെങ്കിലും നമ്മളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ കൊലോസ്യർ 3:13 പറയുന്നതുപോലെ നമുക്ക്‌ എന്തു ചെയ്യാം?

15 നിങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ സഹോദരങ്ങളിൽ ആരെങ്കിലും പെരുമാറിയെന്നിരിക്കട്ടെ. അപ്പോൾ എന്തു ചെയ്യണം? എങ്ങനെയും ആ വ്യക്തിയുമായി സമാധാനത്തിലാകാൻ ശ്രമിക്കുക. നിങ്ങൾക്കുണ്ടായ വിഷമങ്ങളെല്ലാം യഹോവയോടു തുറന്നുപറയുക. നമ്മളെ വിഷമിപ്പിച്ച ആ വ്യക്തിയെ അനുഗ്രഹിക്കണേ എന്നും യഹോവ ആ വ്യക്തിയിൽ ഇഷ്ടപ്പെടുന്ന നല്ല ഗുണങ്ങൾ കാണാൻ നമ്മളെ സഹായിക്കണേ എന്നും നമുക്കു പ്രാർഥിക്കാം. (ലൂക്കോ. 6:28) ഇനി, ആ വ്യക്തി ചെയ്‌തതു മറന്നുകളയാൻ പറ്റുന്നില്ലെങ്കിലോ? ആ പ്രശ്‌നം പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ എങ്ങനെ അദ്ദേഹത്തോടു സംസാരിക്കാമെന്നു ചിന്തിക്കുക. അദ്ദേഹം മനഃപൂർവം നിങ്ങളെ വിഷമിപ്പിക്കാൻവേണ്ടി അങ്ങനെ ചെയ്‌തതല്ലെന്ന്‌ ഓർക്കുന്നത്‌ എപ്പോഴും നന്നായിരിക്കും. (മത്താ. 5:23, 24; 1 കൊരി. 13:7) അദ്ദേഹത്തോടു സംസാരിക്കുമ്പോഴും കുറ്റപ്പെടുത്തുന്ന രീതിയിൽ ഒന്നും പറയരുത്‌. എന്നാൽ ആ പ്രശ്‌നം സംസാരിച്ചുതീർക്കാൻ അദ്ദേഹം തയ്യാറല്ലെങ്കിലോ? നമുക്കുണ്ടായ വിഷമങ്ങൾ ‘സഹിക്കാനും’ മറക്കാനും തയ്യാറാകുക. എന്നിട്ട്‌ അദ്ദേഹത്തോടു തുടർന്നും ക്ഷമയോടെയും സ്‌നേഹത്തോടെയും ഇടപെടുക. (കൊലോസ്യർ 3:13 വായിക്കുക.) ദേഷ്യം വെച്ചുകൊണ്ടിരിക്കുത്‌. അതു വളരെ പ്രധാനമാണ്‌. കാരണം ദേഷ്യം വെച്ചുകൊണ്ടിരുന്നാൽ യഹോവയുമായുള്ള നമ്മുടെ സൗഹൃദം തകരും. അതുകൊണ്ട്‌ മറ്റുള്ളവരുടെ വാക്കുകളോ പ്രവൃത്തികളോ നമുക്ക്‌ ഒരു ഇടർച്ചയാകാൻ ഒരിക്കലും അനുവദിക്കരുത്‌. അപ്പോൾ യഹോവയോടുള്ള സ്‌നേഹത്തിനാണു നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യമെന്നു നമ്മൾ തെളിയിക്കുകയായിരിക്കും.—സങ്കീ. 119:165.

16. നമുക്ക്‌ ഓരോരുത്തർക്കും എന്ത്‌ ഉത്തരവാദിത്വം ഉണ്ട്‌?

16 ‘ഒരു ഇടയന്റെ’ കീഴിൽ ‘ഒറ്റ ആട്ടിൻകൂട്ടമായി’ ഐക്യത്തോടെ യഹോവയെ സേവിക്കാൻ കഴിയുന്നത്‌ എത്ര വലിയൊരു അനുഗ്രഹമാണ്‌. (യോഹ. 10:16) യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്‌തകത്തിന്റെ 165-ാം പേജിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഈ ഒരുമ നിങ്ങൾക്കു പ്രയോജനം ചെയ്യണമെങ്കിൽ അതു നിലനിറുത്തിക്കൊണ്ടുപോകണം. അതിനു നിങ്ങൾക്ക്‌ ഒരു പങ്കും ഉത്തരവാദിത്വവും ഉണ്ട്‌. . . . നമ്മുടെ സഹോദരീസഹോദരന്മാരെ യഹോവ കാണുന്നതുപോലെ കാണാൻ ശീലിക്കുക.” ‘ചെറിയവരായ’ നമ്മൾ ഓരോരുത്തരും യഹോവയ്‌ക്കു വളരെ വിലപ്പെട്ടവരാണ്‌. നമ്മുടെ സഹോദരങ്ങളെ നമ്മളും അങ്ങനെയാണോ കരുതുന്നത്‌? അവരെ സഹായിക്കാൻവേണ്ടി നമ്മൾ ചെയ്യുന്ന ഓരോ കാര്യവും യഹോവ കാണുന്നുണ്ട്‌, വിലമതിക്കുന്നുണ്ട്‌.—മത്താ. 10:42.

17. എന്തു ചെയ്യാനാണു നമ്മുടെ തീരുമാനം?

17 നമ്മുടെ സഹോദരങ്ങളെ നമ്മൾ സ്‌നേഹിക്കുന്നു. അതുകൊണ്ട്‌ അവരെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്നു നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം. (റോമ. 14:13) നമ്മുടെ സഹോദരങ്ങളെ നമ്മളെക്കാൾ ശ്രേഷ്‌ഠരായാണു നമ്മൾ കാണുന്നത്‌. അവരോടു ഹൃദയപൂർവം ക്ഷമിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ വാക്കുകളോ പ്രവൃത്തികളോ നിമിത്തം ഇടറിവീഴാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം. അതുപോലെ “സമാധാനം ഉണ്ടാക്കാനും അന്യോന്യം ബലപ്പെടുത്താനും വേണ്ടി” നമ്മളാലാകുന്നതെല്ലാം നമുക്കു ചെയ്യാം.—റോമ. 14:19.

ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക

^ ഖ. 5 നമ്മൾ അപൂർണരായതുകൊണ്ട്‌ സഹോദരങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ നമ്മൾ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ഒക്കെ ചെയ്‌തേക്കാം. അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യും? കഴിവതും ആ സഹോദരനുമായിട്ടു സമാധാനത്തിലാകാൻ നമ്മൾ ശ്രമിക്കുമോ? നമ്മൾ എത്രയും പെട്ടെന്നു ക്ഷമ ചോദിക്കുമോ? അതോ ‘അവർക്കു വിഷമമായെങ്കിൽ അത്‌ അവരുടെ കുഴപ്പമാണ്‌, അല്ലാതെ എന്റെ കുറ്റമല്ല’ എന്ന്‌ ചിന്തിക്കുമോ? ഇനി, മറ്റുള്ളവർ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ നമ്മൾ പെട്ടെന്ന്‌ അസ്വസ്ഥരാകാറുണ്ടോ? എന്നിട്ട്‌ അതിനെ ന്യായീകരിച്ചുകൊണ്ട്‌ ‘ഞാൻ ഇങ്ങനെയാ, ഇതാണ്‌ എന്റെ രീതി’ എന്നൊക്കെ പറഞ്ഞ്‌ മാറ്റം വരുത്താൻ വിസമ്മതിക്കുമോ? അതോ ‘എനിക്കു മാറ്റം വരുത്തേണ്ടതുണ്ട്‌’ എന്നു സമ്മതിക്കുമോ?

^ ഖ. 53 ചിത്രക്കുറിപ്പ്‌: ഒരു സഹോദരി സഭയിലെ മറ്റൊരു സഹോദരിയോടു പിണങ്ങിയിരിക്കുന്നു. പിന്നീട്‌ അവർ പ്രശ്‌നം സംസാരിച്ച്‌ തീർക്കുന്നു, അതിനു ശേഷം നടന്നതെല്ലാം മറന്ന്‌ അവർ ഒരുമിച്ച്‌ സന്തോഷത്തോടെ പ്രവർത്തിക്കുന്നു.