വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 24

സാത്താന്റെ കെണികളിൽനിന്ന്‌ നിങ്ങൾക്കു രക്ഷപ്പെടാം!

സാത്താന്റെ കെണികളിൽനിന്ന്‌ നിങ്ങൾക്കു രക്ഷപ്പെടാം!

‘പിശാചിന്റെ കെണിയിൽനിന്ന്‌ രക്ഷപ്പെടുക.’—2 തിമൊ. 2:26.

ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം

പൂർവാവലോകനം *

1. സാത്താനെ ഒരു വേട്ടക്കാരനോടു താരതമ്യം ചെയ്യാവുന്നത്‌ എന്തുകൊണ്ട്‌?

വേട്ടക്കാരന്‌ ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ; എങ്ങനെയെങ്കിലും ഇരയെ പിടിക്കുക, അതു ജീവനോടെയായാലും കൊന്നിട്ടായാലും. ഇയ്യോബിന്റെ വ്യാജ ആശ്വാസകരിൽ ഒരാൾ പറഞ്ഞതുപോലെ, അതിനുവേണ്ടി ഒരു വേട്ടക്കാരൻ പല തരം കെണികളും കുടുക്കുകളും ഉപയോഗിച്ചേക്കാം. (ഇയ്യോ. 18:8-10) ഒരു വേട്ടക്കാരൻ എങ്ങനെയാണ്‌ ഒരു മൃഗത്തെ തന്റെ കെണിയിലാക്കുന്നത്‌? അതിനായി അയാൾ ആ മൃഗത്തെക്കുറിച്ച്‌ ശരിക്കും പഠിക്കും. അത്‌ എവിടെ പോകുന്നു, അതിന്‌ ഇഷ്ടമുള്ളത്‌ എന്താണ്‌, അതിനു പറ്റിയ കെണി ഏതാണ്‌ എന്നൊക്കെ മനസ്സിലാക്കും. ആ വേട്ടക്കാരനെപ്പോലെയാണു സാത്താനും. അവനും നമ്മളെക്കുറിച്ച്‌ ശരിക്കും പഠിക്കുന്നു. നമ്മൾ എന്തു ചെയ്യുന്നു, നമുക്ക്‌ ഇഷ്ടമുള്ളത്‌ എന്താണ്‌ എന്നൊക്കെ അവൻ നോക്കിക്കൊണ്ടിരിക്കുകയാണ്‌. എന്നിട്ട്‌ നമ്മൾ അറിയാതെതന്നെ നമ്മളെ കുരുക്കിലാക്കാൻ പറ്റിയ കെണി ഒരുക്കുന്നു. എന്നാൽ നമ്മൾ സാത്താന്റെ കെണിയിൽ പെട്ടുപോയാലും നമുക്കു രക്ഷപ്പെടാനാകുമെന്നു ബൈബിൾ ഉറപ്പു തരുന്നു. ഇനി, അവന്റെ കെണികളിൽ വീഴാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാമെന്നും ബൈബിൾ കാണിച്ചുതരുന്നുണ്ട്‌.

സാത്താൻ ഉപയോഗിച്ച്‌ ഫലം കണ്ടിരിക്കുന്ന രണ്ടു പ്രധാന കെണികളാണ്‌ അഹങ്കാരവും അത്യാഗ്രഹവും (2-ാം ഖണ്ഡിക കാണുക) *

2. സാത്താൻ ഉപയോഗിക്കുന്ന രണ്ടു പ്രധാനകെണികൾ ഏതൊക്കെയാണ്‌?

2 ആയിരക്കണക്കിനു വർഷങ്ങളായി സാത്താൻ ഉപയോഗിച്ച്‌ ഫലം കണ്ടിരിക്കുന്ന രണ്ടു പ്രധാന കെണികളാണ്‌ അഹങ്കാരവും അത്യാഗ്രഹവും. * വളരെ തന്ത്രപൂർവം തന്റെ ഇരയെ ഒരു കെണിയിലോ വലയിലോ കുടുക്കുന്ന ഒരു പക്ഷിപിടുത്തക്കാരനെപ്പോലെയാണു സാത്താൻ. (സങ്കീ. 91:3) എന്നാൽ അവന്റെ കെണിയിൽ വീഴാതെ നമുക്കു രക്ഷപ്പെടാനാകും. കാരണം, അവൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ എന്തൊക്കെയാണെന്ന്‌ യഹോവ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്‌.—2 കൊരി. 2:11.

സാത്താന്റെ കെണികൾ എങ്ങനെ ഒഴിവാക്കാമെന്നും അവയിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാമെന്നും ദൈവദാസരുടെ മാതൃകയിൽനിന്ന്‌ നമുക്കു പഠിക്കാം (3-ാം ഖണ്ഡിക കാണുക) *

3. സാത്താന്റെ കെണികളിൽ കുടുങ്ങിയ ചിലരുടെ ജീവിതാനുഭവങ്ങൾ യഹോവ എന്തിനാണു ബൈബിളിൽ എഴുതിച്ചിരിക്കുന്നത്‌?

3 കെണികളെക്കുറിച്ച്‌ യഹോവ നമ്മളെ പഠിപ്പിക്കുന്ന ഒരു വിധം അഹങ്കാരത്തിനും അത്യാഗ്രഹത്തിനും വഴിപ്പെട്ടുപോയ ചിലരുടെ ജീവിതാനുഭവങ്ങളെക്കുറിച്ച്‌ നമുക്കു പറഞ്ഞുതന്നുകൊണ്ടാണ്‌. അതു പഠിക്കുമ്പോൾ, വർഷങ്ങളായി യഹോവയെ സേവിച്ചിരുന്ന ചിലരെപ്പോലും സാത്താന്‌ ഈ കെണികളിൽ കുടുക്കാനായെന്നു നമുക്കു മനസ്സിലാകും. അതിന്റെ അർഥം നമ്മളെല്ലാവരും അവന്റെ ഈ കെണികളിൽ വീഴുമെന്നാണോ? അങ്ങനെയല്ല. “നമുക്ക്‌ ഒരു മുന്നറിയിപ്പായാണ്‌” അവരുടെ അനുഭവങ്ങൾ യഹോവ ബൈബിളിൽ എഴുതിച്ചിരിക്കുന്നത്‌. (1 കൊരി. 10:11) നമ്മൾ അതൊക്കെ ശരിക്കു പഠിക്കുന്നെങ്കിൽ പിശാചിന്റെ കെണിയിൽ അകപ്പെടാതെ നമുക്കു രക്ഷപ്പെടാനാകുമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം.

അഹങ്കാരം എന്ന കെണി

4-ാം ഖണ്ഡിക കാണുക

4. നമ്മൾ അഹങ്കാരികളായിത്തീർന്നാൽ എന്തു സംഭവിക്കാം?

4 നമ്മൾ അഹങ്കാരികളായിത്തീരാനാണു സാത്താൻ ആഗ്രഹിക്കുന്നത്‌. അങ്ങനെയാകുമ്പോൾ നമ്മളും അവനെപ്പോലെയാകുമെന്നും നമുക്കു നിത്യജീവൻ കിട്ടില്ലെന്നും അവന്‌ അറിയാം. (സുഭാ. 16:18) അതുകൊണ്ടുതന്നെ “അഹങ്കാരിയായിത്തീർന്നിട്ട്‌ പിശാചിനു വന്ന ശിക്ഷാവിധിയിൽ” വീണുപോകുന്നതിന്‌ എതിരെ പൗലോസ്‌ അപ്പോസ്‌തലൻ നമുക്കു മുന്നറിയിപ്പ്‌ തരുന്നു. (1 തിമൊ. 3:6, 7) നമ്മൾ പുതിയവരോ വർഷങ്ങളായി യഹോവയെ സേവിക്കുന്നവരോ ആയിക്കോട്ടെ, ആർക്കുവേണമെങ്കിലും അങ്ങനെ സംഭവിക്കാം.

5. സഭാപ്രസംഗകൻ 7:16, 20 പറയുന്നതുപോലെ, താൻ അഹങ്കാരിയാണെന്ന്‌ ഒരാൾ എങ്ങനെ കാണിച്ചേക്കാം?

5 അഹങ്കാരികൾ പൊതുവേ സ്വാർഥരാണ്‌. നമ്മൾ സ്വാർഥരായിത്തീരാനും യഹോവയെ മറന്ന്‌, നമ്മളെക്കുറിച്ചുതന്നെ ചിന്തിക്കുന്നതു കാണാനും ആണ്‌ സാത്താൻ ആഗ്രഹിക്കുന്നത്‌, പ്രത്യേകിച്ച്‌ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുമ്പോൾ. ഉദാഹരണത്തിന്‌, നിങ്ങൾ ചെയ്യാത്ത കാര്യത്തിന്‌ ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ടോ? അല്ലെങ്കിൽ ആരെങ്കിലും നിങ്ങളോട്‌ അന്യായം കാണിച്ചിട്ടുണ്ടോ? അത്തരം സാഹചര്യങ്ങളിൽ നമ്മൾ യഹോവയെയും സഹോദരങ്ങളെയും കുറ്റം പറഞ്ഞാൽ സാത്താനു സന്തോഷമാകും. ‘ബൈബിളിലൂടെ യഹോവ പറയുന്നത്‌ അനുസരിച്ചിട്ട്‌ കാര്യമില്ല, നമ്മുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്‌താലേ ശരിയാകുകയുള്ളൂ’ എന്നു നമ്മൾ ചിന്തിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്‌.—സഭാപ്രസംഗകൻ 7:16, 20 വായിക്കുക.

6. നെതർലൻഡ്‌സിലെ ഒരു സഹോദരിയുടെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 നെതർലൻഡ്‌സിൽനിന്നുള്ള ഒരു സഹോദരിയുടെ അനുഭവം നോക്കാം. മറ്റുള്ളവരുടെ കുറ്റവും കുറവും ഒക്കെ സഹോദരിയെ ആകെ അസ്വസ്ഥയാക്കി. തനിക്ക്‌ അവരുമായിട്ട്‌ ഒരു തരത്തിലും ഒത്തുപോകാൻ പറ്റില്ലെന്നു സഹോദരി വിചാരിച്ചു. സഹോദരി പറയുന്നു: “ആകെപ്പാടെ ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നി. എങ്കിലും അവരെക്കുറിച്ചുള്ള ചിന്തകൾക്കു മാറ്റം വരുത്താൻ ഞാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട്‌ ‘നമുക്കു സഭ മാറാം’ എന്നു ഞാൻ ഭർത്താവിനോടു പറഞ്ഞു.” എന്നാൽ അതു കഴിഞ്ഞപ്പോഴാണ്‌ 2016 മാർച്ചിലെ പ്രക്ഷേപണപരിപാടി സഹോദരി കാണുന്നത്‌. മറ്റുള്ളവരുമായി ഒരു തരത്തിലും ഒത്തുപോകാനാകില്ലെന്നു തോന്നുമ്പോൾ നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ ആ പരിപാടിയിൽ പറഞ്ഞിരുന്നു. സഹോദരി പറയുന്നു: “സഭയിലെ സഹോദരങ്ങൾ മാറ്റം വരുത്തണമെന്നു വാശിപിടിക്കുന്നതിനു പകരം, ഞാൻ താഴ്‌മയോടെ എന്റെതന്നെ തെറ്റുകൾ തിരിച്ചറിയുകയാണു വേണ്ടതെന്ന്‌ എനിക്കു മനസ്സിലായി. യഹോവയിലും യഹോവയുടെ പരമാധികാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ പരിപാടി എന്നെ സഹായിച്ചു.” അതെ, അതാണു നമ്മൾ ചെയ്യേണ്ടത്‌. ആരെങ്കിലുമായി ഒരു പ്രശ്‌നമുണ്ടാകുമ്പോൾ യഹോവയെക്കുറിച്ച്‌ ചിന്തിക്കുക. ആ വ്യക്തിയെ യഹോവ കാണുന്ന അതേ വിധത്തിൽ കാണാൻ സഹായിക്കണേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കുക. യഹോവ അവരുടെ തെറ്റുകൾ കാണുന്നുണ്ട്‌, എന്നിട്ടും അവരോടു ക്ഷമിക്കാൻ തയ്യാറാകുന്നു. നമ്മളും അതുതന്നെ ചെയ്യാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌.—1 യോഹ. 4:20.

7-ാം ഖണ്ഡിക കാണുക

7. ഉസ്സീയ രാജാവിന്‌ എന്തു സംഭവിച്ചു?

7 അഹങ്കാരിയായിത്തീർന്നിട്ട്‌ യഹൂദയിലെ ഉസ്സീയ രാജാവ്‌ മറ്റുള്ളവർ തിരുത്തൽ കൊടുത്തപ്പോൾ അതു സ്വീകരിക്കാൻ കൂട്ടാക്കാതെ ധിക്കാരത്തോടെ പെരുമാറി. നല്ല കഴിവും പ്രാപ്‌തിയും ഒക്കെയുള്ള ഒരു വ്യക്തിയായിരുന്നു ഉസ്സീയ. അദ്ദേഹം കുറെ സൈനികവിജയങ്ങൾ നേടി, പല നഗരങ്ങളും പണിതു. ഇനി, കാർഷികമേഖലയിലും അദ്ദേഹം മികച്ചുനിന്നു. “സത്യദൈവം ഉസ്സീയയ്‌ക്ക്‌ അഭിവൃദ്ധി നൽകി.” (2 ദിന. 26:3-7, 10) “എന്നാൽ ശക്തനായിത്തീർന്നപ്പോൾ സ്വന്തം നാശത്തിനായി ഉസ്സീയയുടെ ഹൃദയം അഹങ്കരിച്ചു” എന്നു ബൈബിൾ പറയുന്നു. പുരോഹിതന്മാർ മാത്രമേ യഹോവയുടെ ആലയത്തിൽ സുഗന്ധക്കൂട്ട്‌ അർപ്പിക്കാവൂ എന്ന്‌ യഹോവ നേരത്തേതന്നെ കല്‌പിച്ചിരുന്നതാണ്‌. എന്നാൽ ഉസ്സീയ രാജാവ്‌ ധിക്കാരത്തോടെ സുഗന്ധക്കൂട്ട്‌ അർപ്പിക്കാൻ ആലയത്തിൽ ചെന്നു. യഹോവയ്‌ക്ക്‌ അത്‌ ഇഷ്ടമായില്ല, അതുകൊണ്ട്‌ കുഷ്‌ഠരോഗം വരുത്തിക്കൊണ്ട്‌ അദ്ദേഹത്തെ ശിക്ഷിച്ചു. മരണംവരെ ഉസ്സീയയ്‌ക്ക്‌ ഒരു കുഷ്‌ഠരോഗിയായിത്തന്നെ കഴിയേണ്ടിവന്നു.—2 ദിന. 26:16-21.

8. 1 കൊരിന്ത്യർ 4:6, 7-ലെ വാക്കുകൾ അഹങ്കാരികളാകാതിരിക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

8 ഉസ്സീയയെപ്പോലെ നമ്മളും അഹങ്കാരം എന്ന കെണിയിൽ പെട്ടുപോകാൻ സാധ്യതയുണ്ടോ? ഹൊസേ സഹോദരന്റെ അനുഭവം നമുക്കു നോക്കാം. അദ്ദേഹം ബിസിനെസ്സിൽ പല നേട്ടങ്ങളും കൈവരിച്ചു, സഭയിലാണെങ്കിൽ എല്ലാവരും ബഹുമാനിക്കുന്ന ഒരു മൂപ്പനും. അദ്ദേഹം സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പ്രസംഗങ്ങൾ നടത്തിയിരുന്നു. സർക്കിട്ട്‌ മേൽവിചാരകന്മാർപോലും പല കാര്യങ്ങളിലും അദ്ദേഹത്തോട്‌ അഭിപ്രായം ചോദിക്കുമായിരുന്നു. അദ്ദേഹം ഇങ്ങനെ തുറന്നുസമ്മതിച്ചു: “ഞാൻ യഹോവയിൽ ആശ്രയിക്കുന്നതിനു പകരം എന്റെ സ്വന്തം കഴിവിലും അനുഭവപരിചയത്തിലുമാണ്‌ ആശ്രയിച്ചത്‌. എനിക്ക്‌ അത്ര വലിയ അബദ്ധങ്ങളൊന്നും പറ്റില്ല എന്നു ചിന്തിച്ചതുകൊണ്ട്‌ യഹോവ തരുന്ന മുന്നറിയിപ്പുകൾക്കും ഉപദേശങ്ങൾക്കും ഞാൻ ശ്രദ്ധ കൊടുത്തില്ല.” എന്നാൽ ഹൊസേ ഗുരുതരമായ ഒരു തെറ്റു ചെയ്‌തു, സഭയിൽനിന്ന്‌ പുറത്തായി. കുറെ വർഷം മുമ്പ്‌ അദ്ദേഹം വീണ്ടും സഭയിലേക്കു തിരിച്ചുവന്നു. അദ്ദേഹത്തിനു പറയാനുള്ളത്‌ ഇതാണ്‌: “യഹോവ എന്നെ വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിച്ചു. സംഘടനയിൽ ഒരു സേവനപദവി ഉണ്ടായിരിക്കുന്നതല്ല കാര്യം, മറിച്ച്‌ യഹോവ പറയുന്നത്‌ അനുസരിക്കുന്നതാണ്‌.” നമുക്കുള്ള കഴിവുകളും സഭയിൽ കിട്ടുന്ന നിയമനങ്ങളും എല്ലാം യഹോവ തരുന്നതാണെന്ന കാര്യം നമുക്കു മറക്കാതിരിക്കാം. (1 കൊരിന്ത്യർ 4:6, 7 വായിക്കുക.) നമ്മൾ അഹങ്കാരികളാണെങ്കിൽ യഹോവ നമ്മളെ ഉപയോഗിക്കില്ല.

അത്യാഗ്രഹം എന്ന കെണി

9-ാം ഖണ്ഡിക കാണുക

9. അത്യാഗ്രഹം വളർന്നിട്ട്‌ സാത്താനും ഹവ്വയും എന്തു ചെയ്‌തു?

9 അത്യാഗ്രഹത്തെക്കുറിച്ച്‌ പറയുമ്പോൾ പെട്ടെന്നു നമ്മുടെ മനസ്സിലേക്കു വരുന്നത്‌ പിശാചായ സാത്താന്റെ കാര്യമായിരിക്കാം. യഹോവയുടെ ഒരു ദൂതനായിരുന്ന അവന്‌ അവിടെ പല ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നിരിക്കണം. പക്ഷേ അവന്‌ അതൊന്നും പോരായിരുന്നു. യഹോവയ്‌ക്കു മാത്രം അർഹതപ്പെട്ട ആരാധനയാണ്‌ അവൻ ആഗ്രഹിച്ചത്‌. നമ്മളും അവനെപ്പോലെയാകാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ ഇപ്പോഴുള്ളതൊന്നും പോരാ ഇനിയും വേണം എന്നൊരു ആഗ്രഹം നമ്മളിൽ വളർത്താൻ അവൻ ശ്രമിക്കുന്നു. ഹവ്വയുടെ അടുത്താണ്‌ അവൻ ഈ തന്ത്രം ആദ്യം പ്രയോഗിച്ചുനോക്കിയത്‌. ഹവ്വയ്‌ക്കും ഭർത്താവിനും തൃപ്‌തിയാകുവോളം കഴിക്കാൻ വേണ്ടതെല്ലാം യഹോവ സ്‌നേഹത്തോടെ അവർക്കു കൊടുത്തിരുന്നു. ഒരൊറ്റ മരത്തിൽനിന്ന്‌ ഒഴികെ “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും” അവർക്കു കഴിക്കാമായിരുന്നു. (ഉൽപ. 2:16) എന്നിട്ടും ദൈവം വിലക്കിയിരുന്ന ആ ഒരു മരത്തിലെ പഴം കഴിച്ചാലേ ശരിയാകൂ എന്നൊരു ചിന്ത അവൻ ഹവ്വയിൽ ജനിപ്പിച്ചു. അങ്ങനെ തനിക്കുള്ളതിൽ ഹവ്വ തൃപ്‌തയല്ലാതായി, കൂടുതൽ വേണമെന്ന്‌ ആഗ്രഹിച്ചു. പിന്നെ എന്തു സംഭവിച്ചെന്നു നമുക്ക്‌ അറിയാം. ഹവ്വ പാപം ചെയ്‌തു, ഒടുവിൽ മരിച്ചു.—ഉൽപ. 3:6, 19.

10-ാം ഖണ്ഡിക കാണുക

10. അത്യാഗ്രഹം ദാവീദ്‌ രാജാവിന്‌ ഒരു കെണിയായത്‌ എങ്ങനെ?

10 അത്യാഗ്രഹത്തിന്റെ കെണിയിൽ വീണ മറ്റൊരു വ്യക്തിയാണു ദാവീദ്‌ രാജാവ്‌. യഹോവ ദാവീദിനു ധാരാളം സമ്പത്തും സ്ഥാനമാനങ്ങളും ശത്രുക്കളുടെ മേലുള്ള ജയവും ഒക്കെ നൽകിയതാണ്‌. യഹോവ തനിക്കുവേണ്ടി ചെയ്‌തിരിക്കുന്ന കാര്യങ്ങൾ ‘എണ്ണമറ്റവയാണെന്നുപോലും’ ഒരിക്കൽ ദാവീദ്‌ നന്ദിയോടെ സമ്മതിച്ചുപറഞ്ഞു. (സങ്കീ. 40:5) എന്നാൽ ഒരു ഘട്ടത്തിൽ ദാവീദ്‌ അതെല്ലാം മറന്നു. തനിക്കുള്ളതിൽ അദ്ദേഹം തൃപ്‌തനല്ലാതായി, കൂടുതൽ വേണമെന്ന്‌ ആഗ്രഹിച്ചു. ദാവീദിനു കുറെ ഭാര്യമാരുണ്ടായിരുന്നതാണ്‌. എന്നിട്ടും വേറൊരാളുടെ ഭാര്യയെ മോഹിച്ചു. ഹിത്യനായ ഊരിയാവിന്റെ ഭാര്യ ബത്ത്‌-ശേബയായിരുന്നു അത്‌. സ്വാർഥനായിത്തീർന്ന ദാവീദ്‌ ബത്ത്‌-ശേബയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെ ബത്ത്‌-ശേബ ഗർഭിണിയായി. വ്യഭിചാരം ചെയ്‌തതു പോരാഞ്ഞിട്ട്‌ ദാവീദ്‌ ഊരിയാവിനെ കൊല്ലാനും കരുക്കൾ നീക്കി. (2 ശമു. 11:2-15) ദാവീദ്‌ അപ്പോൾ എന്തായിരിക്കും ചിന്തിച്ചത്‌? യഹോവ ഇതൊന്നും കാണുന്നില്ലെന്നായിരിക്കുമോ? ഒരു കാലത്ത്‌ യഹോവയോടു വളരെ വിശ്വസ്‌തനായിരുന്ന ദാവീദ്‌ ഇപ്പോൾ അത്യാഗ്രഹം എന്ന കെണിയിൽ വീണു. അതിന്‌ അദ്ദേഹത്തിനു വലിയ വിലയും ഒടുക്കേണ്ടിവന്നു. എന്നാൽ ദാവീദ്‌ പിന്നീട്‌ തന്റെ തെറ്റു സമ്മതിക്കുകയും മാനസാന്തരപ്പെടുകയും ചെയ്‌തു. യഹോവ തന്നോടു ക്ഷമിച്ചപ്പോൾ ദാവീദിന്‌ എത്രമാത്രം നന്ദി തോന്നിക്കാണും!—2 ശമു. 12:7-13.

11. എഫെസ്യർ 5:3, 4 പറയുന്നതനുസരിച്ച്‌ നിങ്ങൾക്ക്‌ എങ്ങനെ അത്യാഗ്രഹം ഒഴിവാക്കാം?

11 ദാവീദിന്റെ അനുഭവത്തിൽനിന്ന്‌ നമ്മൾ പഠിക്കുന്ന പാഠം ഇതാണ്‌: അത്യാഗ്രഹത്തിന്റെ കെണിയിൽ വീഴാതിരിക്കാൻ യഹോവ നമുക്കായി ചെയ്‌തുതന്നിരിക്കുന്ന കാര്യങ്ങൾക്കു നമ്മൾ നന്ദിയുള്ളവരായിരിക്കണം. (എഫെസ്യർ 5:3, 4 വായിക്കുക.) നമുക്കുള്ളതിൽ നമ്മൾ തൃപ്‌തരായിരിക്കണം. നമ്മൾ ആളുകളെ ബൈബിൾ പഠിപ്പിക്കുമ്പോൾ യഹോവ അവർക്കു നൽകിയിരിക്കുന്ന ഒരു അനുഗ്രഹത്തെക്കുറിച്ചെങ്കിലും ചിന്തിക്കാനും അതിന്‌ യഹോവയ്‌ക്കു നന്ദി പറയാനും നമ്മൾ അവരോടു പറഞ്ഞേക്കാം. വിദ്യാർഥി ദിവസവും അങ്ങനെ ചെയ്യുന്നെങ്കിൽ ഒരാഴ്‌ചകൊണ്ട്‌ ഏഴു കാര്യത്തിനെങ്കിലും യഹോവയ്‌ക്കു നന്ദി പറഞ്ഞിട്ടുണ്ടാകും. (1 തെസ്സ. 5:18) നിങ്ങളും അങ്ങനെ ചെയ്യാറുണ്ടോ? യഹോവ നിങ്ങൾക്കായി ചെയ്‌തുതന്നിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ സമയമെടുത്ത്‌ ചിന്തിക്കുന്നെങ്കിൽ നന്ദിയുള്ളവരായിരിക്കാൻ നിങ്ങൾക്കു കഴിയും. നന്ദിയുള്ളവരായിരിക്കുമ്പോൾ നിങ്ങൾക്കുള്ളതിൽ നിങ്ങൾ തൃപ്‌തരായിരിക്കും. ഉള്ളതിൽ തൃപ്‌തരാണെങ്കിൽ അത്യാഗ്രഹം നിങ്ങളെ പിടികൂടില്ല.

12-ാം ഖണ്ഡിക കാണുക

12. അത്യാഗ്രഹിയായിത്തീർന്നിട്ട്‌ യൂദാസ്‌ ഈസ്‌കര്യോത്ത്‌ എന്തു ചെയ്‌തു?

12 ഇനി, യൂദാസ്‌ ഈസ്‌കര്യോത്തിന്റെ കാര്യം നോക്കാം. ഒരു അത്യാഗ്രഹിയായിത്തീർന്ന അയാൾ സ്വന്തം ഗുരുവിനെ ഒറ്റിക്കൊടുക്കാൻപോലും മടി കാണിച്ചില്ല. തുടക്കത്തിൽ യൂദാസ്‌ നല്ല ഒരാളായിരുന്നു. (ലൂക്കോ. 6:13, 16) യേശു അയാളെ ഒരു അപ്പോസ്‌തലനായി തിരഞ്ഞെടുത്തു. പണപ്പെട്ടിയുടെ ചുമതലയും അയാൾക്കായിരുന്നു. അതു കാണിക്കുന്നത്‌ അയാൾ കാര്യപ്രാപ്‌തിയുള്ള, വിശ്വസ്‌തനായ ഒരാളായിരുന്നെന്നാണ്‌. യേശുവും അപ്പോസ്‌തലന്മാരും അതിലെ പണം പ്രസംഗപ്രവർത്തനത്തിനുവേണ്ടിയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഒരർഥത്തിൽ ഇന്നത്തെ ലോകവ്യാപകവേലയ്‌ക്കുള്ള സംഭാവനപോലെയായിരുന്നു ആ പണം. അത്യാഗ്രഹത്തിന്‌ എതിരെ യേശു പലപ്പോഴും മുന്നറിയിപ്പു കൊടുക്കുന്നത്‌ യൂദാസും കേട്ടിരുന്നതാണ്‌. എന്നിട്ടും ഒരു ഘട്ടത്തിൽ യൂദാസ്‌ ആ പണപ്പെട്ടിയിൽനിന്ന്‌ മോഷ്ടിക്കാൻതുടങ്ങി. (മർക്കോ. 7:22, 23; ലൂക്കോ. 11:39; 12:15) യേശുവിന്റെ മുന്നറിയിപ്പുകളെല്ലാം യൂദാസ്‌ അവഗണിച്ചു.

13. യൂദാസ്‌ ഒരു അത്യാഗ്രഹിയായിത്തീർന്നെന്ന്‌ എപ്പോഴാണ്‌ വെളിവായത്‌?

13 യേശുവിന്റെ മരണത്തോട്‌ അടുത്ത ഒരു ദിവസം യൂദാസിന്റെ അത്യാഗ്രഹം വെളിവാകുന്ന ഒരു സംഭവമുണ്ടായി. യേശുവും ശിഷ്യന്മാരും കുഷ്‌ഠരോഗിയായ ശിമോന്റെ വീട്ടിൽ ഭക്ഷണത്തിന്‌ എത്തിയിരിക്കുകയാണ്‌. മറിയയും സഹോദരിയായ മാർത്തയും അവിടെ വന്നിട്ടുണ്ട്‌. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മറിയ എഴുന്നേറ്റ്‌ വളരെ വില കൂടിയ ഒരു സുഗന്ധതൈലം യേശുവിന്റെ തലയിൽ ഒഴിച്ചു. യൂദാസിനും മറ്റു ശിഷ്യന്മാർക്കും അതു തീരെ പിടിച്ചില്ല. ആ പണം പ്രസംഗപ്രവർത്തനത്തിന്‌ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന്‌ മറ്റു ശിഷ്യന്മാർ ചിന്തിച്ചുകാണും. പക്ഷേ യൂദാസിന്റെ ചിന്ത അതൊന്നുമായിരുന്നില്ല. കാരണം അയാൾ ‘ഒരു കള്ളനായിരുന്നു.’ പെട്ടിയിൽനിന്ന്‌ പണം മോഷ്ടിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. പിന്നീട്‌ അത്യാഗ്രഹം കാരണം വെറുമൊരു അടിമയുടെ വിലയ്‌ക്ക്‌ യേശുവിനെ ഒറ്റിക്കൊടുക്കാൻപോലും യൂദാസ്‌ തയ്യാറായി.—യോഹ. 12:2-6; മത്താ. 26:6-16; ലൂക്കോ. 22:3-6.

14. ഒരു ദമ്പതികൾ എങ്ങനെയാണു ലൂക്കോസ്‌ 16:13-ലെ ഉപദേശം തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയത്‌?

14 യേശു തന്റെ അനുഗാമികളെ വളരെ പ്രധാനപ്പെട്ട ഒരു സത്യം പഠിപ്പിച്ചു: “ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.” (ലൂക്കോസ്‌ 16:13 വായിക്കുക.) അത്‌ ഇന്നും ശരിയാണ്‌. റൊമാനിയയിൽനിന്നുള്ള ഒരു ദമ്പതികൾ യേശുവിന്റെ വാക്കുകൾ പ്രാവർത്തികമാക്കിയത്‌ എങ്ങനെയെന്നു നമുക്കു നോക്കാം. ഒരു വലിയ സമ്പന്നരാജ്യത്ത്‌ താത്‌കാലികാടിസ്ഥാനത്തിലുള്ള ഒരു ജോലി അവർക്കു കിട്ടി. അവർ പറയുന്നു: “വായ്‌പയായി എടുത്ത വലിയ ഒരു തുക ഞങ്ങൾക്കു ബാങ്കിൽ അടച്ചുതീർക്കാനുണ്ടായിരുന്നു. അതുകൊണ്ട്‌ ഇതു ശരിക്കും യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമാണെന്നുതന്നെ ഞങ്ങൾ ആദ്യം വിചാരിച്ചു.” പക്ഷേ ഒരു പ്രശ്‌നമുണ്ടായിരുന്നു. ആ ജോലി സ്വീകരിച്ചാൽ യഹോവയെ സേവിക്കുന്നതിന്‌ അവർക്ക്‌ അധികം സമയം കിട്ടില്ലായിരുന്നു. 2008 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ “ഏകാഗ്രഹൃദയത്തോടെ വിശ്വസ്‌തത മുറുകെ പിടിക്കുക” എന്ന ലേഖനം വായിച്ചശേഷം അവർ ഒരു തീരുമാനമെടുത്തു. അവർ പറയുന്നു: “കൂടുതൽ പണം സമ്പാദിക്കാനായി ഞങ്ങൾ ഈ ജോലി സ്വീകരിക്കുന്നെങ്കിൽ യഹോവയുമായുള്ള ബന്ധം ഞങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനത്തു വരില്ലായിരുന്നു. യഹോവയെ സേവിക്കാൻ സമയം കിട്ടാത്തതുകൊണ്ട്‌ ഞങ്ങളുടെ ആത്മീയത തകരുമെന്ന്‌ ഉറപ്പായിരുന്നു.” അതുകൊണ്ട്‌ അവർ ആ ജോലി വേണ്ടെന്നുവെച്ചു. പിന്നെ എന്തു സംഭവിച്ചു? അവരുടെ ആവശ്യത്തിനുള്ള പണം കണ്ടെത്താൻ പറ്റിയ ഒരു ജോലി ആ സഹോദരനു സ്വന്തം രാജ്യത്തുതന്നെ കിട്ടി. സഹോദരി പറയുന്നു: “തന്റെ ദാസന്മാർക്ക്‌ ഒരു കുറവും വരാൻ യഹോവ സമ്മതിക്കില്ല.” പണത്തിനു പകരം യഹോവയെ തങ്ങളുടെ യജമാനനാക്കിയതുകൊണ്ട്‌ ആ ദമ്പതികൾ ഇന്നു സന്തോഷത്തോടെ കഴിയുന്നു.

സാത്താന്റെ കെണികൾ ഒഴിവാക്കുക

15. സാത്താന്റെ കെണികളിൽനിന്ന്‌ രക്ഷപ്പെടാനാകുമെന്നു നമുക്ക്‌ എങ്ങനെ ഉറപ്പിച്ചുപറയാം?

15 നമ്മൾ ഇപ്പോൾ അഹങ്കാരത്തിന്റെയോ അത്യാഗ്രഹത്തിന്റെയോ കെണിയിൽ വീണിരിക്കുകയാണെങ്കിലോ? നമുക്ക്‌ അതിൽനിന്ന്‌ രക്ഷപ്പെടാനാകും. പിശാച്‌ നിങ്ങളെ ‘ജീവനോടെ പിടികൂടിയിരിക്കുകയാണെങ്കിലും’ നിങ്ങൾക്ക്‌ ആ കെണിയിൽനിന്ന്‌ രക്ഷപ്പെടാനാകുമെന്നു പൗലോസ്‌ പറഞ്ഞു. (2 തിമൊ. 2:26) അതാണ്‌ ദാവീദിന്റെ കാര്യത്തിൽ നടന്നത്‌. നാഥാൻ കൊടുത്ത തിരുത്തൽ ദാവീദ്‌ സ്വീകരിച്ചു, തന്റെ അത്യാഗ്രഹത്തെക്കുറിച്ച്‌ അദ്ദേഹം പശ്ചാത്തപിച്ചു. അങ്ങനെ യഹോവയുമായുള്ള ബന്ധം വീണ്ടെടുത്തു. യഹോവ സാത്താനെക്കാൾ വളരെ ശക്തനാണെന്ന കാര്യം നമുക്ക്‌ ഒരിക്കലും മറക്കാതിരിക്കാം. അതുകൊണ്ട്‌ യഹോവയുടെ സഹായം സ്വീകരിക്കുന്നെങ്കിൽ പിശാച്‌ എന്തൊക്കെ കെണികളും കുടുക്കുകളും വെച്ചാലും അതിൽനിന്നെല്ലാം നമുക്കു രക്ഷപ്പെടാനാകും.

16. സാത്താന്റെ കെണിയിൽ വീഴാതിരിക്കാൻ നമ്മൾ എന്തു ചെയ്യണം?

16 എന്നാൽ സാത്താന്റെ കെണിയിലോ കുടുക്കിലോ വീണിട്ട്‌ രക്ഷപ്പെടുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത്‌ അതിൽ വീഴാതിരിക്കുന്നതാണ്‌. ദൈവത്തിന്റെ സഹായമുണ്ടെങ്കിൽ നമുക്ക്‌ അതിനു കഴിയും. നമ്മൾ ഇത്തരം കെണികളിലൊന്നും വീഴില്ലെന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌. കാരണം വളരെക്കാലം യഹോവയെ സേവിച്ച ചില ദൈവദാസർപോലും അഹങ്കാരികളോ അത്യാഗ്രഹികളോ ആയിത്തീർന്നിട്ടുണ്ട്‌. അതുകൊണ്ട്‌ ഇത്തരം മോശമായ ഏതെങ്കിലും ഗുണങ്ങൾ നമ്മുടെ ചിന്തയിലോ പ്രവർത്തനങ്ങളിലോ മുള പൊട്ടിയിട്ടുണ്ടെങ്കിൽ അതു തിരിച്ചറിയാൻ സഹായിക്കണേ എന്നു ദിവസവും യഹോവയോട്‌ അപേക്ഷിക്കുക. (സങ്കീ. 139:23, 24) അങ്ങനെ അഹങ്കാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും കെണിയിൽ വീഴാതെ നമുക്കു സൂക്ഷിക്കാം.

17. നമ്മുടെ എതിരാളിയായ പിശാചിനു പെട്ടെന്നുതന്നെ എന്തു സംഭവിക്കും?

17 ആയിരക്കണക്കിനു വർഷങ്ങളായി സാത്താൻ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്‌. എന്നാൽ പെട്ടെന്നുതന്നെ അവനെ പിടിച്ചുകെട്ടും, ഒടുവിൽ നശിപ്പിക്കുകയും ചെയ്യും. (വെളി. 20:1-3, 10) ആ ദിവസത്തിനുവേണ്ടിയാണു നമ്മൾ കാത്തിരിക്കുന്നത്‌. അതുവരെ സാത്താന്റെ കെണികളിൽ വീഴാതെ നമുക്കു സൂക്ഷിക്കാം. അഹങ്കാരികളോ അത്യാഗ്രഹികളോ ആകാതിരിക്കാൻ നമുക്കു കഠിനശ്രമം ചെയ്യാം. നമുക്കു ‘പിശാചിനോട്‌ എതിർത്തുനിൽക്കാം. അപ്പോൾ അവൻ നമ്മളെ വിട്ട്‌ ഓടിപ്പോകും.’—യാക്കോ. 4:7.

ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?

^ ഖ. 5 വിദഗ്‌ധനായ ഒരു വേട്ടക്കാരനെപ്പോലെയാണു സാത്താൻ. നമ്മൾ വർഷങ്ങളായി യഹോവയെ സേവിക്കുന്നവരായാലും നമ്മളെ കെണിയിലാക്കാനാണ്‌ അവൻ നോക്കുന്നത്‌. ദൈവവുമായുള്ള നമ്മുടെ ബന്ധം തകർക്കാൻവേണ്ടി സാത്താൻ എങ്ങനെയാണ്‌ അഹങ്കാരവും അത്യാഗ്രഹവും ഉപയോഗിക്കുന്നതെന്ന്‌ ഈ ലേഖനത്തിലൂടെ നമ്മൾ പഠിക്കും. കൂടാതെ ചിലർ അഹങ്കാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും കെണിയിൽ അകപ്പെട്ടത്‌ എങ്ങനെയെന്നും നമുക്ക്‌ അത്‌ എങ്ങനെ ഒഴിവാക്കാമെന്നും നമ്മൾ കാണും.

^ ഖ. 2 പദപ്രയോഗങ്ങളുടെ വിശദീകരണം: താൻ മറ്റൊരാളെക്കാൾ കേമനാണെന്ന ഭാവത്തെയാണ്‌ അഹങ്കാരം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്തിനെങ്കിലുംവേണ്ടിയുള്ള അതിരു കവിഞ്ഞ ആഗ്രഹത്തെയാണ്‌ അത്യാഗ്രഹം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അതു പണത്തിനോ അധികാരത്തിനോ ലൈംഗികതയ്‌ക്കോ മറ്റ്‌ എന്തിനെങ്കിലുമോ വേണ്ടിയാകാം.

^ ഖ. 53 ചിത്രക്കുറിപ്പ്‌: അഹങ്കാരം കാരണം ഒരു സഹോദരൻ തനിക്കു കിട്ടിയ ഉപദേശം തള്ളിക്കളയുന്നു. കുറെ സാധനങ്ങൾ വാങ്ങിക്കൂട്ടിയ ഒരു സഹോദരി ഇനിയും സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നു.

^ ഖ. 55 ചിത്രക്കുറിപ്പ്‌: ഒരു ദൈവദൂതനെയും ഉസ്സീയ രാജാവിനെയും അഹങ്കാരം പിടികൂടി. ദൈവം വിലക്കിയ മരത്തിൽനിന്ന്‌ ഹവ്വ പഴം തിന്നതിന്റെയും ദാവീദ്‌ ബത്ത്‌-ശേബയുമായി വ്യഭിചാരം ചെയ്‌തതിന്റെയും യൂദാസ്‌ പണം മോഷ്ടിച്ചതിന്റെയും കാരണം അത്യാഗ്രഹമായിരുന്നു.