വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 31

“ഞങ്ങൾ മടുത്ത്‌ പിന്മാറുന്നില്ല!”

“ഞങ്ങൾ മടുത്ത്‌ പിന്മാറുന്നില്ല!”

“അതുകൊണ്ട്‌ ഞങ്ങൾ മടുത്ത്‌ പിന്മാറുന്നില്ല.”—2 കൊരി. 4:16.

ഗീതം 128 അവസാനത്തോളം സഹിച്ചുനിൽക്കുക

പൂർവാവലോകനം *

1. ജീവനുവേണ്ടിയുള്ള ഓട്ടത്തിന്റെ കാര്യത്തിൽ പൗലോസ്‌ ഫിലിപ്പിയിലെ ക്രിസ്‌ത്യാനികളെ എന്താണ്‌ ഓർമിപ്പിച്ചത്‌?

ക്രിസ്‌ത്യാനികളെല്ലാം ജീവനുവേണ്ടിയുള്ള ഓട്ടത്തിലാണ്‌. ഒരുപക്ഷേ നമ്മൾ ഓടിത്തുടങ്ങിയിട്ടേ ഉണ്ടാകൂ. അല്ലെങ്കിൽ ഓടാൻ തുടങ്ങിയിട്ട്‌ കാലമേറെയായിക്കാണും. എന്താണെങ്കിലും ഓട്ടം പൂർത്തിയാക്കുന്നതുവരെ നമ്മൾ ഓടണം. അപ്പോസ്‌തലനായ പൗലോസ്‌ ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾക്കു നൽകിയ ബുദ്ധിയുപദേശം ഓട്ടം പൂർത്തിയാക്കാൻ നമ്മളെയും പ്രചോദിപ്പിക്കും. പൗലോസിന്റെ കത്തു കിട്ടുമ്പോൾ ഫിലിപ്പി സഭയിലെ ചിലർ യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട്‌ ഒരുപാടു വർഷങ്ങളായിരുന്നു. അവർ നന്നായി ഓടുന്നുണ്ടായിരുന്നു. പക്ഷേ തളർന്നുപോകാതെ ഓട്ടത്തിൽ തുടരേണ്ടതിന്റെ ആവശ്യം പൗലോസ്‌ അവരെ ഓർമിപ്പിച്ചു. ‘ലക്ഷ്യത്തിലേക്കു കുതിക്കുന്ന’ കാര്യത്തിൽ തന്റെ മാതൃക അവർ അനുകരിക്കാൻ പൗലോസ്‌ ആഗ്രഹിച്ചു.—ഫിലി. 3:14.

2. പൗലോസിന്റെ ബുദ്ധിയുപദേശം തക്കസമയത്തുതന്നെയായിരുന്നു ഫിലിപ്പിയിലുള്ളവർക്കു ലഭിച്ചതെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

2 തക്കസമയത്തുതന്നെയായിരുന്നു പൗലോസിന്റെ ബുദ്ധിയുപദേശം ഫിലിപ്പിയിലുള്ളവർക്കു ലഭിച്ചത്‌. സഭ രൂപപ്പെട്ട കാലംമുതൽ അവിടത്തെ ആളുകൾ സഹോദരങ്ങളെ എതിർക്കുന്നുണ്ടായിരുന്നു. ഒരു ദിവ്യദർശനത്തിൽ ‘മാസിഡോണിയയിലേക്കു വരാനുള്ള’ നിർദേശം അനുസരിച്ച്‌ പൗലോസും ശീലാസും എ.ഡി. 50-ൽ ഫിലിപ്പിയിൽ എത്തി. അങ്ങനെയാണു സഭ രൂപപ്പെട്ടതും പ്രശ്‌നങ്ങളെല്ലാം തുടങ്ങിയതും. (പ്രവൃ. 16:9) അവിടെവെച്ച്‌ ലുദിയ എന്നു പേരുള്ള ഒരു സ്‌ത്രീയെ അവർ കണ്ടു. സന്തോഷവാർത്ത “ശ്രദ്ധിക്കാൻ യഹോവ ലുദിയയുടെ ഹൃദയം തുറന്നു.” (പ്രവൃ. 16:14) ലുദിയയും വീട്ടുകാരും അധികം വൈകാതെ സ്‌നാനമേറ്റു. എന്നാൽ സാത്താൻ വെറുതേയിരുന്നില്ല. പട്ടണത്തിലെ ചിലർ പൗലോസിനെയും ശീലാസിനെയും പിടിച്ചുകൊണ്ട്‌ മജിസ്‌റ്റ്രേട്ടുമാരുടെ മുന്നിൽ കൊണ്ടുവന്നു. പ്രശ്‌നമുണ്ടാക്കുന്നെന്ന വ്യാജാരോപണം അവർക്കെതിരെ ഉന്നയിച്ചു. അങ്ങനെ പൗലോസിനെയും ശീലാസിനെയും അടിക്കാനും ജയിലിലിടാനും മജിസ്‌റ്റ്രേട്ടുമാർ കല്‌പിച്ചു. പിന്നീട്‌ നഗരം വിട്ടുപോകാനും അവരോട്‌ ആവശ്യപ്പെട്ടു. (പ്രവൃ. 16:16-40) അവർ മടുത്ത്‌ പിന്മാറിയോ? ഇല്ല. പുതുതായി രൂപംകൊണ്ട സഭയിലെ സഹോദരങ്ങളുടെ കാര്യമോ? സഹിച്ചുനിന്നുകൊണ്ട്‌ അവരും ഒരു നല്ല മാതൃക വെച്ചു. പൗലോസും ശീലാസും കാണിച്ച മാതൃക അവർക്കു വലിയ പ്രോത്സാഹനമായി എന്നതിൽ യാതൊരു സംശയവുമില്ല.

3. പൗലോസിന്‌ എന്ത്‌ അറിയാമായിരുന്നു, ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

3 മടുത്ത്‌ പിന്മാറാതിരിക്കാൻ പൗലോസ്‌ ഉറച്ച തീരുമാനമെടുത്തിരുന്നു. (2 കൊരി. 4:16) എങ്കിലും ഓട്ടം പൂർത്തിയാക്കണമെങ്കിൽ ലക്ഷ്യത്തിൽനിന്ന്‌ തന്റെ ശ്രദ്ധ മാറിപ്പോകരുതെന്നു പൗലോസിന്‌ അറിയാമായിരുന്നു. ഈ ലേഖനത്തിൽ, പൗലോസിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാമെന്നു കാണും. പ്രശ്‌നങ്ങളുണ്ടെങ്കിലും സഹിച്ചുനിൽക്കാൻ കഴിയുമെന്നു കാണിക്കുന്ന ആധുനികകാലത്തെ സഹോദരങ്ങളുടെ അനുഭവങ്ങളെക്കുറിച്ചും നമ്മൾ ചിന്തിക്കും. മടുത്ത്‌ പിന്മാറാതിരിക്കാൻ നമ്മുടെ പ്രത്യാശ എങ്ങനെ സഹായിക്കുമെന്നും നമ്മൾ പഠിക്കും.

പൗലോസിന്റെ മാതൃക

4. മോശം സാഹചര്യങ്ങളുണ്ടായിട്ടും പൗലോസിന്‌ യഹോവയുടെ സേവനത്തിൽ തിരക്കോടെ നിൽക്കാൻ കഴിഞ്ഞത്‌ എങ്ങനെ?

4 ഫിലിപ്പിയിലുള്ളവർക്ക്‌ എഴുതുന്ന സമയത്ത്‌ പൗലോസ്‌ റോമിൽ വീട്ടുതടങ്കലിലായിരുന്നു. പുറത്ത്‌ പോയി പ്രസംഗിക്കാൻ പൗലോസിനു കഴിയില്ലായിരുന്നു. ആ സമയത്തും പൗലോസ്‌ ചെയ്‌തുകൊണ്ടിരുന്ന ശ്രമത്തെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. തന്നെ സന്ദർശിക്കാൻ വന്നവരോട്‌ അദ്ദേഹം സാക്ഷീകരിച്ചു. ദൂരെയുള്ള സഭകളിലേക്കു കത്തുകൾ എഴുതി. അങ്ങനെ ദൈവസേവനത്തിൽ തിരക്കോടെ നിന്നു. സമാനമായി ഇന്ന്‌, വീട്ടിൽനിന്ന്‌ പുറത്ത്‌ പോകാൻ പറ്റാത്ത പലരും തങ്ങളെ കാണാൻ വരുന്നവരോടു സാക്ഷീകരിക്കുന്നു. സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഏതൊരു അവസരവും അവർ ഉപയോഗിക്കുന്നു. നേരിട്ട്‌ ചെന്ന്‌ കാണാൻ പറ്റാത്ത ആളുകളോടു സന്തോഷവാർത്ത അറിയിക്കാൻ കത്തുകൾ എഴുതിക്കൊണ്ടും അവർ അങ്ങനെ ചെയ്യുന്നു.

5. ഫിലിപ്പിയർ 3:12-14 അനുസരിച്ച്‌, ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പൗലോസിനെ സഹായിച്ചത്‌ എന്താണ്‌?

5 മുമ്പ്‌ ചെയ്‌ത നല്ല കാര്യങ്ങളോ മോശം കാര്യങ്ങളോ യഹോവയെ സേവിക്കുന്നതിൽനിന്ന്‌ തന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ പൗലോസ്‌ അനുവദിച്ചില്ല. ‘മുന്നിലുള്ളതിനുവേണ്ടി ആയാൻ’ അഥവാ ഓട്ടം പൂർത്തിയാക്കാൻ ‘പിന്നിലുള്ളതു മറക്കണമെന്ന്‌’ പൗലോസ്‌ പറഞ്ഞു. (ഫിലിപ്പിയർ 3:12-14 വായിക്കുക.) തന്റെ ശ്രദ്ധ മാറിപ്പോകാതിരിക്കാൻ പൗലോസ്‌ എന്താണു ചെയ്‌തത്‌? (1) ജൂതമതത്തിലായിരുന്നപ്പോൾ ഒട്ടനവധി നേട്ടങ്ങൾ നേടിയിരുന്നെങ്കിലും അവയൊക്കെ പൗലോസ്‌ “ഉച്ഛിഷ്ടമായി” കണക്കാക്കി. (ഫിലി. 3:3-8) (2) മുമ്പ്‌ ക്രിസ്‌ത്യാനികളെ ഉപദ്രവിച്ചതിനെക്കുറിച്ചുള്ള കുറ്റബോധം തന്നെ തളർത്തിക്കളയാൻ പൗലോസ്‌ അനുവദിച്ചില്ല. (3) യഹോവയുടെ സേവനത്തിൽ തന്നെക്കൊണ്ട്‌ കഴിയുന്നതെല്ലാം ചെയ്‌തുകഴിഞ്ഞെന്നു പൗലോസ്‌ ചിന്തിച്ചില്ല. പൗലോസ്‌ അതിനോടകംതന്നെ ശുശ്രൂഷയിൽ ധാരാളം ചെയ്‌തിരുന്നു. പല പരിശോധനകളും മറികടന്നാണു പൗലോസ്‌ പ്രവർത്തിച്ചത്‌. അദ്ദേഹം സഹിച്ച ചില കാര്യങ്ങൾ നോക്കുക: തടവിൽ കഴിഞ്ഞു, തല്ലു കൊണ്ടു, കല്ലേറു കൊണ്ടു, കപ്പലപകടത്തിൽപ്പെട്ടു, പട്ടിണി കിടന്നു, നഗ്നതയിലും കഴിയേണ്ടിവന്നു. (2 കൊരി. 11:23-27) പൗലോസ്‌ പല നല്ല കാര്യങ്ങളും ചെയ്‌തു. പലതും സഹിച്ചുനിന്നു. എങ്കിലും, ഓട്ടം തുടരണമെന്നു പൗലോസിന്‌ അറിയാമായിരുന്നു. നമ്മുടെ കാര്യത്തിലും അതു സത്യമാണ്‌.

6. നമ്മൾ ‘മറന്നുകളയേണ്ട’ “പിന്നിലുള്ള” ചില കാര്യങ്ങൾ ഏവ?

6 ‘പിന്നിലുള്ളത്‌ മറക്കുന്ന’ കാര്യത്തിൽ നമുക്കു പൗലോസിനെ എങ്ങനെ അനുകരിക്കാം? നമ്മളിൽ ചിലർക്ക്‌, മുമ്പ്‌ ചെയ്‌ത പാപങ്ങളെക്കുറിച്ചുള്ള കുറ്റബോധം മറികടക്കണമായിരിക്കും. അങ്ങനെയെങ്കിൽ ‘യേശുക്രിസ്‌തുവിന്റെ മോചനവില’ നിങ്ങളുടെ ഒരു പഠനവിഷയമാക്കുക. മോചനവിലയെക്കുറിച്ച്‌ പഠിക്കുന്നതും ധ്യാനിക്കുന്നതും യഹോവയോടു പ്രാർഥിക്കുന്നതും കുറ്റബോധത്തിന്റെ ഭാരം കുറയ്‌ക്കാൻ നമ്മളെ സഹായിച്ചേക്കും. യഹോവ ക്ഷമിച്ചുകഴിഞ്ഞ തെറ്റുകൾ അപ്പാടേ മറന്നുകളയാൻപോലും ഒരുപക്ഷേ സാധിച്ചേക്കും. പൗലോസിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന മറ്റൊരു പാഠത്തെക്കുറിച്ച്‌ ചിന്തിക്കുക. രാജ്യതാത്‌പര്യങ്ങൾക്കുവേണ്ടി ചിലർ നല്ല ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ചിരിക്കുന്നു. അങ്ങനെയൊരാളാണു നിങ്ങളെങ്കിൽ, ‘നല്ല അവസരങ്ങളെല്ലാം കൈവിട്ടുകളഞ്ഞല്ലോ’ എന്നു ചിന്തിക്കാതിരുന്നുകൊണ്ട്‌ ‘പിന്നിലുള്ളത്‌’ മറക്കാൻ കഴിയും. (സംഖ്യ 11:4-6; സഭാ. 7:10) ‘പിന്നിലുള്ളതിൽ’ ഉൾപ്പെടുന്ന മറ്റു ചിലതാണു ദൈവസേവനത്തിൽ നമ്മൾ ചെയ്‌ത കാര്യങ്ങളും നമ്മൾ നേരിട്ട പരിശോധനകളും. കഴിഞ്ഞ കാലത്ത്‌ യഹോവ നമ്മളെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌ത കാര്യങ്ങൾ ചിന്തിക്കുന്നതു നമ്മുടെ പിതാവിനോടു കൂടുതൽ അടുക്കാൻ നമ്മളെ സഹായിക്കും എന്നതു ശരിയാണ്‌. എന്നാൽ അതിൽ നമ്മൾ തൃപ്‌തിയടഞ്ഞ്‌ യഹോവയ്‌ക്കുവേണ്ടി എല്ലാം ചെയ്‌തുകഴിഞ്ഞു എന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌.—1 കൊരി. 15:58.

ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ, നമ്മൾ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണം, ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം (7-ാം ഖണ്ഡിക കാണുക)

7. 1 കൊരിന്ത്യർ 9:24-27 പറയുന്നതനുസരിച്ച്‌, ഒരു ക്രിസ്‌ത്യാനി ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ ജയിക്കണമെങ്കിൽ എന്തു ചെയ്യണം? ഉദാഹരണം ഉപയോഗിച്ച്‌ വിശദീകരിക്കുക.

7 “കഠിനശ്രമം ചെയ്യുക” എന്ന യേശുവിന്റെ വാക്കുകളുടെ അർഥം പൗലോസ്‌ മനസ്സിലാക്കി. (ലൂക്കോ. 13:23, 24) യേശുവിനെപ്പോലെ, തന്റെ ജീവിതാവസാനംവരെ കഠിനശ്രമം ചെയ്യണമെന്നു പൗലോസിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ ക്രിസ്‌ത്യാനികളുടെ ജീവിതത്തെ പൗലോസ്‌ ഒരു ഓട്ടമത്സരത്തോട്‌ ഉപമിച്ചത്‌. (1 കൊരിന്ത്യർ 9:24-27 വായിക്കുക.) ഓട്ടമത്സരത്തിൽ ഓട്ടക്കാരന്റെ മനസ്സ്‌ എപ്പോഴും ലക്ഷ്യത്തിലായിരിക്കും. മറ്റൊന്നും അയാളുടെ ശ്രദ്ധ പതറിക്കില്ല. ഉദാഹരണത്തിന്‌, ചില ഓട്ടമത്സരങ്ങളിൽ കടകളും മറ്റും ഉള്ള ഒരു വഴിയിലൂടെ ഓടേണ്ടിവന്നേക്കാം. ഏതെങ്കിലും ഒരു ഓട്ടക്കാരൻ ഓട്ടം നിറുത്തി കടകളിൽ വെച്ചിരിക്കുന്ന സാധനങ്ങൾ നോക്കിനിൽക്കുമോ? മത്സരം ജയിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ആരും അങ്ങനെ ചെയ്യില്ല. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ നമ്മളും തീർത്തും ഒഴിവാക്കണം. പൗലോസിനെപ്പോലെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ കഠിനശ്രമം ചെയ്യുന്നെങ്കിൽ നമുക്കും സമ്മാനം ലഭിക്കും.

പ്രശ്‌നങ്ങളുണ്ടെങ്കിലും യഹോവയെ സേവിക്കുക

8. നമ്മുടെ ഓട്ടത്തിന്റെ വേഗത കുറച്ചേക്കാവുന്ന മൂന്നു കാര്യങ്ങൾ ഏവ?

8 നമ്മുടെ ഓട്ടത്തിന്റെ വേഗത കുറച്ചേക്കാവുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ ചിന്തിക്കാം. നിറവേറാൻ വൈകുന്ന പ്രതീക്ഷകൾ, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യം, നീണ്ടുനിൽക്കുന്ന പരിശോധനകൾ എന്നിവയാണ്‌ അവ. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവർ സഹിച്ചുനിന്നത്‌ എങ്ങനെയാണെന്ന്‌ അറിയുന്നതു നമുക്കു പ്രയോജനം ചെയ്യും.—ഫിലി. 3:17.

9. പ്രതീക്ഷകൾ നിറവേറാൻ വൈകുന്നതു നമ്മളെ എങ്ങനെ ബാധിച്ചേക്കാം?

9 നിറവേറാൻ വൈകുന്ന പ്രതീക്ഷകൾ. യഹോവ വാഗ്‌ദാനം ചെയ്‌ത നല്ല കാര്യങ്ങൾ സംഭവിച്ചുകാണാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു. യഹൂദയിൽ നടന്നുകൊണ്ടിരുന്ന മോശം കാര്യങ്ങൾ യഹോവ അവസാനിപ്പിക്കുന്നതു കാണാൻ പ്രവാചകനായ ഹബക്കൂക്ക്‌ വളരെയധികം ആഗ്രഹിച്ചു. പക്ഷേ, അതെക്കുറിച്ച്‌ ഹബക്കൂക്ക്‌ പറഞ്ഞപ്പോൾ യഹോവ എന്തു മറുപടിയാണു കൊടുത്തത്‌? ‘പ്രതീക്ഷയോടെ കാത്തിരിക്കാനാണ്‌’ യഹോവ പറഞ്ഞത്‌. (ഹബ. 2:3) എന്നാൽ അത്‌ അത്ര എളുപ്പമല്ല. പ്രതീക്ഷകൾ നിറവേറാൻ വൈകുന്നെന്നു തോന്നുമ്പോൾ നമ്മുടെ മനസ്സു മടുത്തുപോയേക്കാം, നമ്മുടെ ഉത്സാഹം കെട്ടുപോയേക്കാം. (സുഭാ. 13:12) 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സമാനമായ ഒരു കാര്യം സംഭവിച്ചു. 1914-ൽ സ്വർഗീയപ്രതിഫലം ലഭിക്കുമെന്ന്‌ അന്നത്തെ പല അഭിഷിക്തക്രിസ്‌ത്യാനികളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതു സംഭവിക്കാതിരുന്നപ്പോൾ പലർക്കും നിരാശ തോന്നി. പ്രതീക്ഷകൾ നിറവേറാൻ വൈകിയപ്പോൾ അവർ എന്താണു ചെയ്‌തത്‌?

റോയൽ സ്‌പാറ്റ്‌സിന്റെയും പേളിന്റെയും പ്രത്യാശ 1914-ൽ നിറവേറിയില്ല, പക്ഷേ അവർ വർഷങ്ങളോളം വിശ്വസ്‌തരായി സേവിച്ചു (10-ാം ഖണ്ഡിക കാണുക)

10. പ്രതീക്ഷകൾ നിറവേറാൻ വൈകിയപ്പോൾ ഒരു ദമ്പതികൾ മടുത്തുപോയോ?

10 വിശ്വസ്‌തരായ രണ്ടു സഹോദരങ്ങളുടെ അനുഭവം നോക്കാം. 1908-ൽ സ്‌നാനമേൽക്കുമ്പോൾ റോയൽ സ്‌പാറ്റ്‌സ്‌ സഹോദരന്‌ 20 വയസ്സായിരുന്നു. അധികം വൈകാതെതന്നെ സ്വർഗത്തിലേക്കു പോകുമെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പായിരുന്നു. 1911-ൽ പേൾ എന്ന സഹോദരിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ച സമയത്ത്‌, സഹോദരിയോടു സഹോദരൻ എന്താണു പറഞ്ഞതെന്നോ: “1914-ൽ എന്താണു സംഭവിക്കാൻപോകുന്നതെന്നു നിനക്ക്‌ അറിയാമല്ലോ! കല്യാണം കഴിക്കുന്നെങ്കിൽ നമ്മൾ വെച്ചുതാമസിപ്പിക്കേണ്ടാ!” 1914-ൽ സ്വർഗീയപ്രതിഫലം ലഭിക്കാതെ വന്നപ്പോൾ ഈ ക്രിസ്‌തീയദമ്പതികൾ ഓട്ടം അവസാനിപ്പിച്ചോ? ഇല്ല. കാരണം, അവരുടെ മുഖ്യശ്രദ്ധ സമ്മാനത്തിലായിരുന്നില്ല, പകരം യഹോവയെ വിശ്വസ്‌തമായി സേവിക്കുക എന്നതിലായിരുന്നു. അവസാനംവരെ ‘ഓടാൻ’ അവർ ഉറച്ച തീരുമാനമെടുത്തിരുന്നു. ഭൂമിയിലെ ജീവിതം പൂർത്തിയാകുന്നതുവരെ പതിറ്റാണ്ടുകളോളം ഇരുവരും വിശ്വസ്‌തതയോടെയും ഉത്സാഹത്തോടെയും ഓട്ടം തുടർന്നു. യഹോവ തന്റെ പേരിനു വന്ന നിന്ദ നീക്കാനും തന്റെ ഭരണവിധമാണു ശരിയെന്നു തെളിയിക്കാനും വാഗ്‌ദാനം ചെയ്‌ത എല്ലാ കാര്യങ്ങളും നിറവേറ്റാനും നമ്മൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. യഹോവ നിശ്ചയിച്ച സമയത്തുതന്നെ ഇതെല്ലാം സംഭവിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കുക. അതുവരെ ദൈവസേവനത്തിൽ നമുക്കു തിരക്കുള്ളവരായിരിക്കാം. നിറവേറാൻ വൈകുന്ന പ്രതീക്ഷകൾ നമ്മുടെ ഉത്സാഹം കെടുത്താനോ ഓട്ടത്തിന്റെ വേഗത കുറയ്‌ക്കാനോ ഒരിക്കലും ഇടയാക്കരുത്‌.

പ്രായമായപ്പോഴും ആർതർ സെക്കോഡ്‌ ദൈവസേവനത്തിൽ പരമാവധി ചെയ്യാൻ ആഗ്രഹിച്ചു. (11-ാം ഖണ്ഡിക കാണുക)

11-12. മുമ്പുണ്ടായിരുന്നത്ര ആരോഗ്യം നമുക്കില്ലെങ്കിലും യഹോവയുടെ സേവനത്തിൽ തുടരാൻ എന്ത്‌ ഓർക്കുന്നതു നമ്മളെ സഹായിക്കും? ഒരു ഉദാഹരണം പറയുക.

11 ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യം. ഒരു ഓട്ടക്കാരന്‌ ഓടാൻ നല്ല ഊർജം വേണം. എന്നാൽ യഹോവയിലുള്ള വിശ്വാസം വളർത്താനും ദൈവസേവനത്തിൽ കൂടുതൽ ഉത്സാഹമുള്ളവരായിരിക്കാനും നിങ്ങൾക്കു നല്ല ആരോഗ്യം വേണമെന്നു നിർബന്ധമില്ല. പലരുടെയും അനുഭവം അതാണു കാണിക്കുന്നത്‌. അവരുടെ ആരോഗ്യം തീർത്തും മോശമാണ്‌. പക്ഷേ യഹോവയ്‌ക്കുവേണ്ടി പരമാവധി ചെയ്യാൻ അവർ ഇപ്പോഴും ആഗ്രഹിക്കുന്നു. (2 കൊരി. 4:16) ആർതർ സെക്കോഡ്‌ സഹോദരന്റെ * കാര്യമെടുക്കുക. 88 വയസ്സായപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം തീർത്തും മോശമായി. അപ്പോൾത്തന്നെ അദ്ദേഹം 55 വർഷം ബഥേലിൽ സേവിച്ചിരുന്നു. ഒരു ദിവസം നഴ്‌സ്‌ സ്‌നേഹത്തോടെ സഹോദരനോട്‌ ഇങ്ങനെ പറഞ്ഞു: “സെക്കോഡ്‌ സഹോദരാ, സഹോദരൻ യഹോവയ്‌ക്കുവേണ്ടി ഒരുപാട്‌ ഓടിയതല്ലേ!” എന്നാൽ താൻ ചെയ്‌തുകഴിഞ്ഞ കാര്യങ്ങളിലായിരുന്നില്ല സെക്കോഡ്‌ സഹോദരന്റെ ശ്രദ്ധ. അദ്ദേഹം ആ നഴ്‌സിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “അതു ശരിയാണ്‌. പക്ഷേ നമ്മൾ ഇതുവരെ എന്തു ചെയ്‌തു എന്നതല്ല പ്രധാനം, ഇനി എന്തു ചെയ്യും എന്നതാണ്‌.”

12 ആരോഗ്യപ്രശ്‌നങ്ങൾ കാരണം മുമ്പ്‌ ചെയ്‌തതുപോലെ ദൈവസേവനത്തിൽ ചെയ്യാൻ കഴിയാത്ത ഒരാളാണോ നിങ്ങൾ? എങ്കിൽ മടുത്തുപോകരുത്‌. വർഷങ്ങളോളം നിങ്ങൾ ചെയ്‌ത വിശ്വസ്‌തമായ സേവനത്തെ യഹോവ വിലമതിക്കുന്നെന്ന്‌ ഉറപ്പുണ്ടായിരിക്കുക. (എബ്രാ. 6:10) യഹോവയോടുള്ള ഒരാളുടെ സ്‌നേഹം അളക്കുന്നതു ദൈവസേവനത്തിൽ എത്രമാത്രം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചല്ലെന്ന്‌ ഓർക്കുക. സന്തോഷത്തോടെ ദൈവസേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യുമ്പോഴാണു നമ്മുടെ സ്‌നേഹത്തിന്റെ ആഴം വ്യക്തമാകുന്നത്‌. (കൊലോ. 3:23) യഹോവയ്‌ക്കു നമ്മുടെ പരിമിതികൾ അറിയാം. നമുക്കു ചെയ്യാൻ കഴിയുന്നതിലും അധികം യഹോവ നമ്മളിൽനിന്ന്‌ പ്രതീക്ഷിക്കുന്നില്ല.—മർക്കോ. 12:43, 44.

പല കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നെങ്കിലും അനാറ്റൊലി മെൽനികും ലിഡിയയും വിശ്വസ്‌തരായി പിടിച്ചുനിന്നു (13-ാം ഖണ്ഡിക കാണുക)

13. അനാറ്റൊലി സഹോദരന്റെ കുടുംബത്തിന്‌ എന്തു സംഭവിച്ചു, പരിശോധനകൾ നേരിടുമ്പോഴും യഹോവയെ സേവിക്കുന്നതിൽ തുടരാൻ അവരുടെ അനുഭവം നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ?

13 നീണ്ടുനിൽക്കുന്ന പരിശോധനകൾ. യഹോവയുടെ ദാസന്മാരിൽ ചിലർക്കു വർഷങ്ങളോളം ഉപദ്രവങ്ങളും കഷ്ടപ്പാടുകളും സഹിക്കേണ്ടിവന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, അനാറ്റൊലി മെൽനികിനു * 12 വയസ്സുള്ളപ്പോൾ പിതാവിനെ അറസ്റ്റു ചെയ്‌ത്‌ ജയിലിലടച്ചു, എന്നിട്ട്‌ സൈബീരിയയിലേക്കു നാടുകടത്തി. അവർ താമസിച്ചിരുന്ന മൊൾഡോവയിൽനിന്ന്‌ 7,000 കിലോമീറ്റർ ദൂരെയായിരുന്നു സൈബീരിയ. ഒരു വർഷം കഴിഞ്ഞ്‌ അനാറ്റൊലി സഹോദരനെയും അമ്മയെയും അമ്മയുടെ മാതാപിതാക്കളെയും അവിടേക്കു നാടുകടത്തി. പിന്നീട്‌ അവർക്കു മറ്റൊരു ഗ്രാമത്തിൽ മീറ്റിങ്ങിനു പോകാൻ കഴിഞ്ഞു. പക്ഷേ അവിടെ എത്താൽ അവർക്കു 30 കിലോമീറ്റർ അതികഠിനമായ തണുപ്പു സഹിച്ച്‌ മഞ്ഞിലൂടെ നടക്കണമായിരുന്നു. താപനില പൂജ്യത്തിനും താഴെയായിരുന്നു. കുറച്ച്‌ വർഷങ്ങൾക്കു ശേഷം, അനാറ്റൊലി സഹോദരനെയും ജയിലിലടച്ചു. ഭാര്യ ലിഡിയയിൽനിന്നും ഒരു വയസ്സുള്ള മകളിൽനിന്നും അകന്ന്‌ മൂന്നു വർഷത്തോളം അങ്ങനെ കഴിയേണ്ടിവന്നു. അവർക്കു നേരിട്ട പരിശോധനകൾ വർഷങ്ങൾ നീണ്ടുപോയെങ്കിലും അനാറ്റൊലി സഹോദരനും കുടുംബവും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടർന്നു. ഇപ്പോൾ 82 വയസ്സുള്ള അദ്ദേഹം മധ്യേഷ്യയിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കുന്നു. അനാറ്റൊലി സഹോദരനും ലിഡിയ സഹോദരിയും എത്ര നല്ല മാതൃകയാണു വെച്ചത്‌! അവരെപ്പോലെ, എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും സഹിച്ചുനിന്നുകൊണ്ട്‌ യഹോവയുടെ സേവനത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം നമുക്കും ചെയ്യാം.—ഗലാ. 6:9.

പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

14. സമ്മാനം നേടാൻ താൻ എന്തു ചെയ്യണമെന്നു പൗലോസ്‌ മനസ്സിലാക്കി?

14 ഓട്ടം പൂർത്തിയാക്കുമെന്നും താൻ ലക്ഷ്യത്തിൽ എത്തിച്ചേരുമെന്നും പൗലോസിന്‌ ഉറപ്പുണ്ടായിരുന്നു. ഒരു അഭിഷിക്തക്രിസ്‌ത്യാനിയായ പൗലോസ്‌ “ദൈവം തരുന്ന സ്വർഗീയവിളിയെന്ന സമ്മാനത്തിനുവേണ്ടി” നോക്കിയിരിക്കുകയായിരുന്നു. എങ്കിലും അതു ലഭിക്കുന്നതിനു താൻ ‘ലക്ഷ്യത്തിലേക്കു കുതിക്കണമെന്ന്‌’ അദ്ദേഹം മനസ്സിലാക്കി. (ഫിലി. 3:14) ഫിലിപ്പിയിലെ സഹോദരങ്ങളെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിനു പൗലോസ്‌ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു.

15. ഫിലിപ്പിയിലെ ക്രിസ്‌ത്യാനികളെ ലക്ഷ്യത്തിലേക്കു കുതിക്കുന്നതിനുവേണ്ടി പ്രോത്സാഹിപ്പിക്കാൻ പൗരത്വം എന്ന വിഷയം പൗലോസ്‌ എങ്ങനെയാണ്‌ ഉപയോഗിച്ചത്‌?

15 സ്വർഗത്തിൽ അവർക്കുള്ള പൗരത്വത്തെക്കുറിച്ച്‌ ഫിലിപ്പിയിലെ സഹോദരങ്ങളെ പൗലോസ്‌ ഓർമിപ്പിച്ചു. (ഫിലി. 3:20) പൗരത്വത്തെക്കുറിച്ച്‌ പൗലോസ്‌ എടുത്തുപറഞ്ഞത്‌ എന്തുകൊണ്ടാണ്‌? അക്കാലത്ത്‌ റോമൻ പൗരത്വത്തിനു വളരെ മൂല്യമുണ്ടായിരുന്നു. * എന്നാൽ അഭിഷിക്തക്രിസ്‌ത്യാനികൾക്കു റോമൻ പൗരത്വംകൊണ്ട്‌ കിട്ടുമായിരുന്നതിനെക്കാൾ ഒരുപാടു പ്രയോജനങ്ങൾ സ്വർഗത്തിലെ പൗരത്വംകൊണ്ട്‌ ലഭിക്കുമായിരുന്നു. അതുമായുള്ള താരതമ്യത്തിൽ റോമൻ പൗരത്വം ഒന്നുമല്ലായിരുന്നു! അതുകൊണ്ടാണു ‘ക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്‌ക്കു ചേർന്ന രീതിയിൽ ജീവിക്കുന്ന പൗരന്മാരായിരിക്കാൻ’ പൗലോസ്‌ അവരെ പ്രോത്സാഹിപ്പിച്ചത്‌. (ഫിലി. 1:27, അടിക്കുറിപ്പ്‌) സ്വർഗത്തിലെ നിത്യജീവൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്ന ഇന്നത്തെ അഭിഷിക്തക്രിസ്‌ത്യാനികളും നല്ല മാതൃക വെക്കുന്നു.

16. നമ്മുടെ പ്രത്യാശ സ്വർഗത്തിലായാലും ഭൂമിയിലായാലും ഫിലിപ്പിയർ 4:6, 7 അനുസരിച്ച്‌ നമ്മൾ എന്തു ചെയ്യുന്നതിൽ തുടരണം?

16 നമ്മുടെ പ്രത്യാശ സ്വർഗത്തിലെ ജീവിതമായാലും പറുദീസാഭൂമിയിലെ നിത്യജീവനായാലും നമ്മൾ എല്ലാവരും ആ ലക്ഷ്യത്തിലേക്കു മുന്നേറണം. നമ്മുടെ സാഹചര്യങ്ങൾ എന്താണെങ്കിലും പഴയ കാര്യങ്ങളെക്കുറിച്ച്‌ നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കരുത്‌. നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്താൻ ഒന്നിനെയും അനുവദിക്കുകയും അരുത്‌. (ഫിലി. 3:16) നമ്മുടെ പ്രതീക്ഷകൾ നിറവേറാൻ വൈകുന്നതായി തോന്നിയേക്കാം. ഓരോ ദിവസം കഴിയുമ്പോഴും ആരോഗ്യം മോശമാകുന്നുണ്ടാകാം. വർഷങ്ങളായി കഷ്ടപ്പാടുകളും ഉപദ്രവങ്ങളും സഹിക്കുന്നുണ്ടാകാം. നിങ്ങളുടെ സാഹചര്യം ഏതാണെങ്കിലും “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ടാ.” പകരം, നിങ്ങളുടെ അപേക്ഷകളും ഉള്ളുരുകിയുള്ള യാചനകളും ദൈവത്തെ അറിയിക്കുക. അപ്പോൾ ദൈവം നിങ്ങൾക്കു സമാധാനം തരും. നിങ്ങൾക്കു ചിന്തിക്കാൻ കഴിയുന്നതിലും വലിയ സമാധാനം!—ഫിലിപ്പിയർ 4:6, 7 വായിക്കുക.

17. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

17 ഒരു ഓട്ടക്കാരൻ മത്സരത്തിന്റെ അവസാനത്തോട്‌ അടുക്കുമ്പോൾ സർവശക്തിയുമെടുത്ത്‌ ഓടും. അതുപോലെ ജീവനുവേണ്ടിയുള്ള ഓട്ടത്തിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്ന നമ്മളും ലക്ഷ്യത്തിലേക്കു സർവശക്തിയുമെടുത്ത്‌ ഓടണം. ആരോഗ്യവും സാഹചര്യങ്ങളും അനുവദിക്കുന്നതനുസരിച്ച്‌ നമ്മൾ കഠിനശ്രമം ചെയ്യണം. നമ്മളെ കാത്തിരിക്കുന്ന മനോഹരമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും വേണം. ശരിയായ ദിശയിലൂടെ ലക്ഷ്യത്തിലേക്കു കുതിക്കാനും അവസാനംവരെ സഹിച്ചുനിൽക്കാനും നമ്മൾ എന്തു ചെയ്യണം? അടുത്ത ലേഖനം, ശരിയായ മുൻഗണനകൾ വെക്കാനും ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പുവരുത്താനും’ നമ്മളെ സഹായിക്കും.—ഫിലി. 1:9, 10.

ഗീതം 79 ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക

^ ഖ. 5 യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട്‌ എത്ര കാലമായെങ്കിലും ശരി, ലക്ഷ്യത്തിൽ എത്തുന്നതുവരെ ജീവനുവേണ്ടിയുള്ള ഓട്ടം നമ്മൾ തുടരണം. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ ഫിലിപ്പിയർക്കുള്ള കത്തിൽ അടങ്ങിയിട്ടുണ്ട്‌. പൗലോസിന്റെ ആ വാക്കുകൾ നമുക്ക്‌ എങ്ങനെ ബാധകമാക്കാമെന്ന്‌ ഈ ലേഖനം കാണിച്ചുതരുന്നു.

^ ഖ. 11 സെക്കോഡ്‌ സഹോദരന്റെ ജീവിതകഥ, “സത്യാരാധന ഉന്നമിപ്പിക്കുന്നതിൽ എന്റെ പങ്ക്‌,” 1965 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) കാണാം.

^ ഖ. 13 അനാറ്റൊലി സഹോദരന്റെ ജീവിതകഥ, “ദൈവത്തെ സ്‌നേഹിക്കാൻ ബാല്യംമുതൽ പഠിപ്പിക്കപ്പെട്ടു, ” 2004 നവംബർ 8 ലക്കം ഉണരുക!-യിൽ കാണാം.

^ ഖ. 15 ഫിലിപ്പി റോമിന്റെ ഒരു കോളനിയായിരുന്നതിനാൽ അവിടെയുള്ള ആളുകൾക്കു റോമൻ പൗരന്മാർക്കുള്ള ചില അവകാശങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പൗലോസിന്റെ ഈ ദൃഷ്ടാന്തം സഹോദരങ്ങൾക്ക്‌ എളുപ്പം മനസ്സിലായിക്കാണും.