പഠനലേഖനം 3
നിങ്ങൾക്ക് എങ്ങനെ ഹൃദയത്തെ കാത്തുസൂക്ഷിക്കാം?
“മറ്റ് എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്.”—സുഭാ. 4:23.
ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം
പൂർവാവലോകനം *
1-3. (എ) യഹോവ ശലോമോനെ എന്തുകൊണ്ടാണു സ്നേഹിച്ചത്, ശലോമോന് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിച്ചു? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചിന്തിക്കും?
യുവപ്രായത്തിൽത്തന്നെ ഇസ്രായേലിന്റെ രാജാവായിത്തീർന്ന വ്യക്തിയാണു ശലോമോൻ. ഭരണം തുടങ്ങി അധികം നാൾ കഴിയുന്നതിനു മുമ്പ് യഹോവ ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി ഇങ്ങനെ ചോദിച്ചു: “നിനക്ക് എന്താണു വേണ്ടത്?” ശലോമോൻ പറഞ്ഞു: “ഞാൻ അനുഭവപരിചയമില്ലാത്ത വെറുമൊരു ബാലനാണല്ലോ. . . . അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം അടിയനു തരേണമേ.” (1 രാജാ. 3:5-10) “അനുസരണമുള്ള ഒരു ഹൃദയം,” എത്ര വിനീതമായ ഒരു അപേക്ഷയായിരുന്നു അത്! യഹോവ ശലോമോനെ സ്നേഹിച്ചതിൽ അതിശയിക്കാനില്ല! (2 ശമു. 12:24) ആ യുവരാജാവിന്റെ അപേക്ഷ നമ്മുടെ ദൈവത്തെ അത്രയധികം പ്രീതിപ്പെടുത്തിയതുകൊണ്ട് ദൈവം അദ്ദേഹത്തിനു “ജ്ഞാനവും വകതിരിവും ഉള്ള ഒരു ഹൃദയം” കൊടുത്തു.—1 രാജാ. 3:12.
2 വിശ്വസ്തനായിരുന്ന കാലത്തെല്ലാം ശലോമോനു ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചു. “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനായി” ഒരു ആലയം പണിയാനുള്ള പദവി ശലോമോനു കിട്ടി. (1 രാജാ. 8:20) ദൈവം നൽകിയ ജ്ഞാനമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം എങ്ങും അറിയപ്പെടാൻ ഇടയായി. ദൈവത്താൽ പ്രചോദിതനായി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ബൈബിളിലെ മൂന്നു പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണു സുഭാഷിതങ്ങൾ എന്ന പുസ്തകം.
3 ഏതാണ്ട് നൂറു പ്രാവശ്യം ഹൃദയം എന്ന വാക്ക് സുഭാഷിതങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, സുഭാഷിതങ്ങൾ 4:23 പറയുന്നു: “മറ്റ് എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്.” ഈ വാക്യത്തിൽ ഹൃദയം എന്നു പറഞ്ഞിരിക്കുന്നത് എന്തിനെയാണ് അർഥമാക്കുന്നത്? അതിന്റെ ഉത്തരം ഈ ലേഖനത്തിൽനിന്ന് നമുക്കു കിട്ടും. പിൻവരുന്ന രണ്ടു ചോദ്യങ്ങളുംകൂടെ നമ്മൾ ചിന്തിക്കും: സാത്താൻ എങ്ങനെയാണു നമ്മുടെ ഹൃദയം ദുഷിപ്പിക്കാൻ ശ്രമിക്കുന്നത്? ഹൃദയം കാത്തുസൂക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? ദൈവത്തോടു വിശ്വസ്തരായിരിക്കണമെങ്കിൽ, ഈ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ മനസ്സിലാക്കണം.
“നിന്റെ ഹൃദയം,” എന്താണ് അത്?
4-5. (എ) “ഹൃദയം” എന്ന പദത്തിന്റെ അർഥം മനസ്സിലാക്കാൻ സങ്കീർത്തനം 51:6 നമ്മളെ സഹായിക്കുന്നത് എങ്ങനെ? (ബി) ശാരീരിക ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്, ആലങ്കാരികഹൃദയം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ നമ്മളെ എങ്ങനെ സഹായിക്കും?
4 സുഭാഷിതങ്ങൾ 4:23-ൽ “ഹൃദയം” എന്ന പദം ഒരാളുടെ ‘ഉള്ളിന്റെ ഉള്ളിനെ’ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു. (സങ്കീർത്തനം 51:6 വായിക്കുക.) മറ്റു വാക്കുകളിൽ പറഞ്ഞാൽ, “ഹൃദയം” എന്നതു മറ്റു മനുഷ്യർക്കു കാണാൻ കഴിയാത്ത നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ, നമ്മളെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്നിവയെ കുറിക്കുന്നു. നമ്മൾ പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതല്ല, ഉള്ളിന്റെ ഉള്ളിൽ ആരാണ് എന്നതാണു ‘ഹൃദയം.’
5 ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്, ആലങ്കാരികഹൃദയം എങ്ങനെ കാത്തുസൂക്ഷിക്കാമെന്നും അത് എന്തുകൊണ്ട് പ്രധാനമാണെന്നും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ഒന്നാമത്, നല്ല ആരോഗ്യമുള്ളവരായിരിക്കുന്നതിനു നല്ല ഒരു ആഹാരക്രമം നമുക്കു വേണം. അതുപോലെ ക്രമമായി വ്യായാമവും ചെയ്യണം. ആത്മീയതയുള്ളവരായി നിൽക്കാനും ഇതു രണ്ടും ആവശ്യമാണ്. നമ്മൾ ക്രമമായി പോഷകപ്രദമായ ആത്മീയാഹാരം കഴിക്കുകയും യഹോവയിലുള്ള വിശ്വാസം പ്രവൃത്തികളിൽ കാണിക്കുകയും വേണം. പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ടും നമ്മുടെ വിശ്വാസത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടും വിശ്വാസം പ്രവൃത്തികളിൽ കാണിക്കാം. (റോമ. 10:8-10; യാക്കോ. 2:26) രണ്ടാമത്, ചിലപ്പോൾ പുറമേ നോക്കിയാൽ നമുക്കു നല്ല ആരോഗ്യമുണ്ടെന്നു തോന്നിയേക്കാം. പക്ഷേ ഉള്ളിൽ പല രോഗങ്ങളും കാണും. സമാനമായി, ‘ഞാൻ ക്രമമായി ആത്മീയകാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്, അതുകൊണ്ട് എന്റെ വിശ്വാസം ശക്തമാണ്’ എന്നു ചിലപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. പക്ഷേ തെറ്റായ ആഗ്രഹങ്ങൾ നമ്മുടെ ഉള്ളിൽ വളർന്നുവരുന്നുണ്ടാകും. (1 കൊരി. 10:12; യാക്കോ. 1:14, 15) തന്റെ ചിന്തകൾ നമ്മുടെ ഉള്ളിൽ കുത്തിവെക്കാൻ സാത്താൻ ആഗ്രഹിക്കുന്നെന്ന കാര്യം നമ്മൾ ഒരിക്കലും മറന്നുപോകരുത്. എന്നാൽ എങ്ങനെയാണ് അവൻ അതു ചെയ്യുന്നത്? നമുക്കു നമ്മളെത്തന്നെ എങ്ങനെ സംരക്ഷിക്കാം?
സാത്താൻ നമ്മുടെ ഹൃദയത്തിൽ വിഷം കുത്തിവെക്കുന്നത് എങ്ങനെ?
6. സാത്താന്റെ ലക്ഷ്യം എന്താണ്, അവൻ അതു നേടാൻ ശ്രമിക്കുന്നത് എങ്ങനെ?
6 നമ്മൾ തന്നെപ്പോലെയാകാനാണു സാത്താൻ ആഗ്രഹിക്കുന്നത്. സ്വന്തം നേട്ടത്തിനുവേണ്ടി യഹോവയുടെ നിലവാരങ്ങൾ അവഗണിക്കുന്ന ഒരു ധിക്കാരിയാണ് അവൻ. എന്നാൽ താൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനോ പ്രവർത്തിക്കാനോ നമ്മളെ നിർബന്ധിക്കാൻ സാത്താനു കഴിയില്ല. അതുകൊണ്ട് മറ്റു വഴികളിലൂടെ തന്റെ ലക്ഷ്യം നേടാൻ അവൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, താൻ ദുഷിപ്പിച്ചിരിക്കുന്ന ആളുകളെക്കൊണ്ട് അവൻ ഇപ്പോൾത്തന്നെ ഈ ലോകം നിറച്ചിരിക്കുകയാണ്. നമുക്കു ചുറ്റും അങ്ങനെയുള്ള 1 യോഹ. 5:19) നമ്മൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയെ ചീത്ത കൂട്ടുകെട്ട് ‘നശിപ്പിക്കും,’ അതായത് ‘ദുഷിപ്പിക്കും’ എന്നു നമുക്ക് അറിയാം. (1 കൊരി. 15:33) എങ്കിലും, നമ്മൾ അവരുടെകൂടെ സമയം ചെലവഴിക്കുമെന്നാണ് സാത്താൻ പ്രതീക്ഷിക്കുന്നത്. ശലോമോൻ രാജാവിന്റെ കാര്യത്തിൽ ഈ തന്ത്രം വിജയിച്ചു. അദ്ദേഹം ജനതകളിൽനിന്നുള്ള അനേകം സ്ത്രീകളെ വിവാഹം കഴിച്ചു. അവർക്കു “ശലോമോന്റെ മേൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു.” അവർ “ശലോമോന്റെ ഹൃദയം വശീകരിച്ചു,” ക്രമേണ യഹോവയിൽനിന്ന് അദ്ദേഹത്തെ അകറ്റി.—1 രാജാ. 11:3, അടിക്കുറിപ്പ്.
ആളുകളെ കാണാം. (തന്റെ ചിന്തകൾ കുത്തിവെക്കാനുള്ള സാത്താന്റെ ശ്രമങ്ങളിൽനിന്ന് നമുക്ക് എങ്ങനെ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാം? (7-ാം ഖണ്ഡിക കാണുക) *
7. തന്റെ ചിന്താരീതി വ്യാപിപ്പിക്കാൻ സാത്താൻ എങ്ങനെയാണു ശ്രമിക്കുന്നത്, നമ്മൾ ജാഗ്രതയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
7 തന്റെ ചിന്താരീതി വ്യാപിപ്പിക്കാൻ സാത്താൻ ചലച്ചിത്രങ്ങളും ടിവി പരിപാടികളും ഉപയോഗിക്കുന്നു. കഥകൾ നമ്മളെ രസിപ്പിക്കുക മാത്രമല്ല ചെയ്യുന്നതെന്നു സാത്താന് അറിയാം. എങ്ങനെ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും അതു നമ്മളെ പഠിപ്പിക്കുന്നു. യേശു ഈ പഠിപ്പിക്കൽരീതി കൂടെക്കൂടെ ഉപയോഗിച്ചു എന്നതു ശ്രദ്ധിക്കുക. ഉദാഹരണത്തിന്, നല്ല ശമര്യക്കാരന്റെയും വീട് ഉപേക്ഷിച്ചുപോയി തന്റെ സ്വത്തെല്ലാം നശിപ്പിച്ച ധൂർത്തപുത്രന്റെയും ദൃഷ്ടാന്തകഥ ഓർക്കുക. (മത്താ. 13:34; ലൂക്കോ. 10:29-37; 15:11-32) എന്നാൽ സാത്താന്റെ ചിന്താരീതിയാൽ ദുഷിപ്പിക്കപ്പെട്ട ആളുകൾ നമ്മളെയും ദുഷിപ്പിക്കാൻ കഥകൾ ഉപയോഗിച്ചേക്കാം. ഇക്കാര്യത്തിൽ നമ്മൾ ശ്രദ്ധയോടെ തിരഞ്ഞെടുപ്പുകൾ നടത്തണം. നമ്മുടെ ചിന്തകളെ ദുഷിപ്പിക്കാതെതന്നെ നമുക്കു രസം പകരുകയും അറിവ് തരുകയും ചെയ്യുന്ന ചലച്ചിത്രങ്ങളും ടിവി പരിപാടികളും ഉണ്ട്. പക്ഷേ നമ്മൾ സൂക്ഷിക്കണം. വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ നമ്മളോടുതന്നെ ചോദിക്കണം, ‘എന്റെ ജഡികമായ അഭിലാഷങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണോ ഈ ചലച്ചിത്രം അല്ലെങ്കിൽ ടിവി പരിപാടി എന്നെ പഠിപ്പിക്കുന്നത്?’ (ഗലാ. 5:19-21; എഫെ. 2:1-3) ഒരു പരിപാടി സാത്താന്റെ ചിന്താരീതിയെ ഉന്നമിപ്പിക്കുന്നതാണെന്നു മനസ്സിലായാൽ നിങ്ങൾ എന്തു ചെയ്യണം? പകർച്ചവ്യാധി പിടിപെടാതെ നമ്മൾ അകന്നുനിൽക്കുന്നതുപോലെ, അത് ഒഴിവാക്കണം.
8. ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാം?
8 മാതാപിതാക്കളേ, നിങ്ങൾക്ക് ഒരു പ്രത്യേക ഉത്തരവാദിത്വമുണ്ട്. നിങ്ങളുടെ മക്കളുടെ മനസ്സിൽ വിഷം കുത്തിവെക്കാൻ സാത്താൻ ശ്രമിക്കും. അതിൽനിന്ന് നിങ്ങൾ മക്കളെ സംരക്ഷിക്കണം. കുട്ടികൾക്ക് അസുഖം വരാതിരിക്കാൻ കഴിയുന്നതെല്ലാം സുഭാ. 1:8; എഫെ. 6:1, 4) അതുകൊണ്ട് ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ കുടുംബത്തിൽ ചില നിയമങ്ങൾ വെക്കാൻ നിങ്ങൾ മടിക്കരുത്. എന്തു കാണാമെന്നും എന്തു കാണരുതെന്നും കുട്ടികളോടു നിങ്ങൾ പറയണം. നിങ്ങൾ അങ്ങനെ നിയമങ്ങൾ വെക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക. (മത്താ. 5:37) കുട്ടികൾ വളർന്നുവരുന്നതനുസരിച്ച്, യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ശരിയും തെറ്റും സ്വയം വേർതിരിച്ചറിയാൻ അവരെ പരിശീലിപ്പിക്കുക. (എബ്രാ. 5:14) പിന്നെ ഒരു കാര്യംകൂടി: നിങ്ങളുടെ വാക്കുകൾ കുട്ടികളെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കും, എന്നാൽ നിങ്ങളുടെ പ്രവൃത്തികളിൽനിന്ന് അവർ അതിലും കൂടുതൽ പഠിക്കും.—ആവ. 6:6, 7; റോമ. 2:21.
നിങ്ങൾ ചെയ്യുമെന്നതിൽ ഒരു സംശയവുമില്ല. ഉദാഹരണത്തിന്, വീടു വൃത്തിയായി സൂക്ഷിക്കുക, നിങ്ങൾക്കോ കുട്ടികൾക്കോ രോഗം വരാൻ ഇടയാക്കുന്ന എന്തും വീട്ടിൽനിന്ന് നീക്കുക, അങ്ങനെ പലതും. അതുപോലെ, സാത്താന്റെ ചിന്താരീതി മനസ്സിലേക്കു കടത്തിവിട്ടേക്കാവുന്ന ചലച്ചിത്രങ്ങൾ, ടിവി പരിപാടികൾ, ഇലക്ട്രോണിക് ഗെയിമുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവയിൽനിന്ന് മക്കളെ സംരക്ഷിക്കണം. മക്കളുടെ ആത്മീയാരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാനുള്ള അധികാരം യഹോവ നിങ്ങൾക്കു തന്നിട്ടുണ്ട്. (9. ഈ ലോകത്തിൽ സാത്താൻ പരത്തുന്ന ദുഷിച്ച ആശയത്തിന് ഒരു ഉദാഹരണം പറയുക, അതിന്റെ അപകടം എന്താണ്?
9 യഹോവയുടെ ചിന്തകൾക്കു പകരം മനുഷ്യജ്ഞാനത്തിൽ ആശ്രയിക്കാൻ ഇടയാക്കിക്കൊണ്ടും സാത്താൻ നമ്മുടെ ഹൃദയത്തെ ദുഷിപ്പിക്കാൻ ശ്രമിക്കും. (കൊലോ. 2:8) ഉദാഹരണത്തിന്, സാത്താൻ ഈ ലോകത്തിൽ പരത്തുന്ന ഒരു ആശയം ശ്രദ്ധിക്കുക—സമ്പത്തു വാരിക്കൂട്ടുക എന്നതാണു ജീവിതത്തിന്റെ പ്രധാനലക്ഷ്യം. ഇങ്ങനെ ചിന്തിക്കുന്നവർ ചിലപ്പോൾ ധനികരായേക്കാം, ആകാതിരുന്നേക്കാം. എന്തായാലും, അവർ അപകടത്തിലാണ്. എന്തുകൊണ്ട്? കാരണം, ആ ലക്ഷ്യത്തിൽ മാത്രമായിപ്പോയേക്കാം അവരുടെ ശ്രദ്ധ. അതിനുവേണ്ടി ആരോഗ്യവും കുടുംബബന്ധങ്ങളും ദൈവവുമായുള്ള സൗഹൃദവും എല്ലാം ബലി കഴിക്കാൻ അവർ തയ്യാറാകും. (1 തിമൊ. 6:10) സമ്പത്തിനെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കാൻ ജ്ഞാനിയായ നമ്മുടെ സ്വർഗീയപിതാവ് നമ്മളെ സഹായിക്കുന്നു, അതിനു നമ്മൾ നന്ദിയുള്ളവരല്ലേ?—സഭാ. 7:12; ലൂക്കോ. 12:15.
നമ്മുടെ ഹൃദയത്തെ എങ്ങനെ കാത്തുസൂക്ഷിക്കാം?
പുരാതനകാലത്തെ കാവൽക്കാരും കവാടങ്ങളിലെ കാവൽക്കാരും ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിച്ചു. മോശമായ കാര്യങ്ങൾ നമ്മുടെ ഉള്ളിൽ പ്രവേശിക്കാതിരിക്കാൻ നമ്മളും അങ്ങനെയായിരിക്കണം (10, 11 ഖണ്ഡികകൾ കാണുക) *
10-11. (എ) നമ്മളെ സംരക്ഷിക്കാൻ നമ്മൾ എന്തു ചെയ്യണം? (ബി) പുരാതനകാലത്ത് കാവൽക്കാർ എന്താണു ചെയ്തിരുന്നത്, മനസ്സാക്ഷി നമ്മുടെ കാവൽക്കാരനെപ്പോലെ എങ്ങനെ പ്രവർത്തിക്കും?
10 ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിൽ നമ്മൾ വിജയിക്കണമെങ്കിൽ അപകടങ്ങൾ തിരിച്ചറിയണം, നമ്മളെത്തന്നെ സംരക്ഷിക്കാൻ സത്വരം പ്രവർത്തിക്കുകയും വേണം. സുഭാഷിതങ്ങൾ 4:23-ൽ “കാത്തുസൂക്ഷിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം ഒരു കാവൽക്കാരൻ ചെയ്തിരുന്ന കാര്യത്തെ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. ശലോമോൻ രാജാവിന്റെ കാലത്ത് നഗരമതിലുകളുടെ മുകളിൽ കാവൽക്കാർ നിലയുറപ്പിച്ചിരുന്നു. എന്തെങ്കിലും അപകടം അടുത്തുവരുന്നതു കാണുമ്പോൾ അവർ അപായസൂചന നൽകും. ഇത് ഒന്നു ഭാവനയിൽ കാണുന്നത്, നമ്മുടെ ചിന്തയെ സാത്താൻ ദുഷിപ്പിക്കാതിരിക്കുന്നതിന് എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.
11 പുരാതനകാലത്ത്, കാവൽക്കാരും കവാടംസൂക്ഷിപ്പുകാരും ഒറ്റക്കെട്ടായിട്ടാണു പ്രവർത്തിച്ചിരുന്നത്. (2 ശമു. 18:24-26) ശത്രു അടുത്ത് വരുന്നതു കാണുമ്പോൾ മതിലിനു മുകളിലുള്ള കാവൽക്കാർ മുന്നറിയിപ്പു കൊടുക്കും, കവാടംസൂക്ഷിപ്പുകാർ കവാടങ്ങൾ അടച്ച് സുരക്ഷിതമാക്കും, അങ്ങനെ രണ്ടു കൂട്ടരും ചേർന്ന് നഗരത്തെ സംരക്ഷിച്ചിരുന്നു. (നെഹ. 7:1-3) നമ്മുടെ ബൈബിൾപരിശീലിത മനസ്സാക്ഷിക്ക് * ഒരു കാവൽക്കാരനെപ്പോലെ പ്രവർത്തിക്കാൻ കഴിയും. സാത്താൻ നമ്മുടെ ഹൃദയം കീഴടക്കാൻ, അതായത് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ആഗ്രഹങ്ങളെയും പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ ശ്രമിക്കുമ്പോൾ, മനസ്സാക്ഷി നമുക്കു മുന്നറിയിപ്പു തരും. നമ്മുടെ മനസ്സാക്ഷി അപായസൂചന തരുമ്പോഴെല്ലാം കവാടംസൂക്ഷിപ്പുകാരെപ്പോലെ നമ്മൾ അതിനു ശ്രദ്ധ കൊടുക്കണം, ‘കവാടങ്ങൾ അടയ്ക്കണം.’
12-13. എന്തു ചെയ്യാൻ നമുക്കു പ്രലോഭനം തോന്നിയേക്കാം, പക്ഷേ നമ്മൾ എങ്ങനെ പ്രതികരിക്കണം?
12 സാത്താന്റെ ചിന്ത നമ്മളെ സ്വാധീനിക്കാതെ എഫെ. 5:3) എന്നാൽ ജോലിസ്ഥലത്തോ സ്കൂളിലോ നമ്മുടെ കൂടെയുള്ളവർ ലൈംഗിക അധാർമികതയോടു ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ തുടങ്ങുന്നെങ്കിൽ എന്തു ചെയ്യണം? ‘അഭക്തിയും ലൗകികമോഹങ്ങളും തള്ളിക്കളയണം’ എന്നു നമുക്ക് അറിയാം. (തീത്തോ. 2:12) അപ്പോൾ ‘നമ്മുടെ കാവൽക്കാരനായ’ മനസ്സാക്ഷി ഒരു അപായസൂചന നൽകിയേക്കാം. (റോമ. 2:15) എന്നാൽ നമ്മൾ അതിനു ശ്രദ്ധ കൊടുക്കുമോ? ചിലപ്പോൾ നമ്മുടെ കൂടെയുള്ളവർ പറയുന്നതു ശ്രദ്ധിക്കാനോ അവർ കാണിക്കുന്ന ചിത്രങ്ങൾ നോക്കാനോ നമുക്കു പ്രലോഭനം തോന്നിയേക്കാം. പക്ഷേ ‘നഗരകവാടങ്ങൾ അടയ്ക്കാനുള്ള’ സമയമാണ് അത്. എങ്ങനെ? ഒന്നുകിൽ വിഷയം മാറ്റുക, അല്ലെങ്കിൽ അവിടം വിട്ടുപോകുക.
നമ്മളെത്തന്നെ സംരക്ഷിക്കുന്നതിന് എങ്ങനെ കഴിയും? അതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. “ലൈംഗിക അധാർമികത, ഏതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല” എന്ന് യഹോവ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. (13 തെറ്റായ കാര്യങ്ങൾ ചിന്തിക്കാനോ ചെയ്യാനോ സമപ്രായക്കാർ സമ്മർദം ചെലുത്തുമ്പോൾ, അതിനെ ചെറുത്തുനിൽക്കാൻ നമുക്കു ധൈര്യം വേണം. അതിനുവേണ്ടി നമ്മൾ ചെയ്യുന്ന ശ്രമങ്ങൾ യഹോവ കാണുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാം. സാത്താന്റെ ചിന്തകൾ ചെറുത്തുനിൽക്കാൻ ആവശ്യമായ കരുത്തും ജ്ഞാനവും യഹോവ തരും. (2 ദിന. 16:9; യശ. 40:29; യാക്കോ. 1:5) എന്നാൽ ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ നമ്മുടെ ഭാഗത്ത് മറ്റ് എന്തുകൂടെ ആവശ്യമാണ്?
ഒരുങ്ങിയിരിക്കുക
14-15. (എ) നമ്മുടെ ഹൃദയവാതിലുകൾ തുറക്കേണ്ടത് എന്തിനുവേണ്ടിയാണ്, നമുക്ക് അത് എങ്ങനെ ചെയ്യാം? (ബി) ബൈബിൾവായനയിൽനിന്ന് നമുക്കു പരമാവധി പ്രയോജനം നേടാൻ സുഭാഷിതങ്ങൾ 4:20-22 നമ്മളെ എങ്ങനെ സഹായിക്കും? (“ എങ്ങനെ ധ്യാനിക്കണം” എന്ന ചതുരം കാണുക.)
14 ഹൃദയം കാത്തുസൂക്ഷിക്കുന്നതിന്, തെറ്റായ കാര്യങ്ങൾ നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കാതെ സൂക്ഷിച്ചാൽ മാത്രം പോരാ, പ്രയോജനകരമായ കാര്യങ്ങൾക്കായി ഹൃദയകവാടങ്ങൾ തുറക്കുകയും വേണം. മതിലുകളുള്ള ഒരു നഗരത്തെക്കുറിച്ച് നമുക്ക് ഒന്നുകൂടി ചിന്തിക്കാം. ശത്രുക്കൾ ആക്രമിക്കാൻ വരുമ്പോൾ അവരെ തടയുന്നതിനായി കവാടംസൂക്ഷിപ്പുകാരൻ നഗരവാതിലുകൾ അടയ്ക്കും. എന്നാൽ ഭക്ഷണവും അവശ്യവസ്തുക്കളും നഗരത്തിന് അകത്തേക്കു കൊണ്ടുവരാൻ വാതിലുകൾ തുറന്നുകൊടുക്കും. വാതിലുകൾ ഒരിക്കലും തുറക്കുന്നില്ലെങ്കിൽ നഗരത്തിന് ഉള്ളിലുള്ളവർ പട്ടിണിയിലാകും. അതുപോലെ, ദൈവത്തിന്റെ ചിന്തകൾ ഹൃദയത്തിൽ പ്രവേശിക്കുന്നതിനായി നമ്മളും ഹൃദയവാതിലുകൾ ക്രമമായി തുറക്കേണ്ട ആവശ്യമുണ്ട്.
15 ബൈബിളിൽ യഹോവയുടെ ചിന്തകൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഓരോ തവണ ബൈബിൾ വായിക്കുമ്പോഴും നമ്മുടെ ചിന്തകളും വികാരങ്ങളും പ്രവർത്തനങ്ങളും യഹോവയുടെ ചിന്തകളുമായി കൂടുതൽക്കൂടുതൽ ചേർച്ചയിലാകും. ബൈബിൾവായനയിൽനിന്ന് നമുക്ക് എങ്ങനെയാണു പരമാവധി പ്രയോജനം നേടാൻ കഴിയുന്നത്? പ്രാർഥന വളരെ പ്രധാനമാണ്. ഒരു സഹോദരി പറയുന്നു: “ബൈബിൾ വായിക്കുന്നതിനു മുമ്പ് ഞാൻ പ്രാർഥിക്കും. ദൈവവചനത്തിലെ ‘അത്ഭുതകാര്യങ്ങൾ വ്യക്തമായി കാണാൻ’ സഹായിക്കേണമേ എന്നു ഞാൻ യഹോവയോട് അപേക്ഷിക്കും.” (സങ്കീ. 119:18) വായിച്ച കാര്യങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കുകയും വേണം. അങ്ങനെ പ്രാർഥിക്കുകയും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ, ദൈവവചനം ‘ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്’ എത്തും. അപ്പോൾ നമ്മൾ യഹോവയുടെ ചിന്തകളെ സ്നേഹിക്കാൻ തുടങ്ങും.—സുഭാഷിതങ്ങൾ 4:20-22 വായിക്കുക; സങ്കീ. 119:97.
16. JW പ്രക്ഷേപണം കാണുന്നതുകൊണ്ട് അനേകരും എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
16 യഹോവയുടെ ചിന്തകൾ നമ്മുടെ ഉള്ളിലേക്കു കടക്കാനുള്ള മറ്റൊരു വഴിയാണ് JW പ്രക്ഷേപണത്തിലെ പരിപാടികൾ കാണുന്നത്. ഒരു ദമ്പതികൾ പറയുന്നു: “ശരിക്കും ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു പ്രതിമാസപരിപാടികൾ! ദുഃഖമോ ഏകാന്തതയോ തോന്നുമ്പോൾ ആ പരിപാടികൾ കാണുന്നത് ഞങ്ങളെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഞങ്ങൾ വീട്ടിൽ മിക്കപ്പോഴും ചിത്രഗീതങ്ങൾ പ്ലേ ചെയ്യും, പാചകം ചെയ്യുമ്പോഴും വീടു വൃത്തിയാക്കുമ്പോഴും ചായ കുടിക്കുമ്പോഴും ഒക്കെ.” ഈ പരിപാടികൾ ഹൃദയം കാത്തുസൂക്ഷിക്കാൻ നമ്മളെ സഹായിക്കും. യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും സാത്താൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കാതിരിക്കാനും അതു നമ്മളെ പഠിപ്പിക്കുന്നു.
17-18. (എ) 1 രാജാക്കന്മാർ 8:61 പറയുന്നതുപോലെ, യഹോവ പഠിപ്പിക്കുന്ന കാര്യങ്ങൾ ബാധകമാക്കുമ്പോൾ നമ്മൾ എന്തു തെളിയിക്കുകയാണ്? (ബി) ഹിസ്കിയ രാജാവിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (സി) സങ്കീർത്തനം 139:23, 24-ൽ കാണുന്ന ദാവീദിന്റെ പ്രാർഥനയ്ക്കു ചേർച്ചയിൽ നമുക്ക് എന്തിനുവേണ്ടി പ്രാർഥിക്കാം?
17 ശരി ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ കാണുന്ന യാക്കോ. 1:2, 3) കൂടാതെ, യഹോവയ്ക്ക് അഭിമാനം തോന്നുന്ന രീതിയിൽ പ്രവർത്തിച്ചല്ലോ എന്ന് ഓർത്ത് നമുക്കു സന്തോഷം തോന്നും. യഹോവ നമ്മളെ ‘മകനേ’ അല്ലെങ്കിൽ ‘മകളേ’ എന്നു വിളിച്ചത് വെറുതേയായില്ലെന്ന് ഓർത്ത് നമുക്കു സംതൃപ്തി തോന്നും. യഹോവയെ പ്രീതിപ്പെടുത്താനുള്ള നമ്മുടെ ആഗ്രഹം തീവ്രമാകുകയും ചെയ്യും. (സുഭാ. 27:11) ഓരോ പരിശോധനയും ഓരോ അവസരമാണ്, നമ്മളെക്കുറിച്ച് ചിന്തയുള്ള സ്വർഗീയപിതാവിനെ നമ്മൾ മനസ്സില്ലാമനസ്സോടെയല്ല സേവിക്കുന്നത് എന്നു തെളിയിക്കാനുള്ള അവസരം. (സങ്കീ. 119:113) കൂടാതെ നമ്മൾ പൂർണഹൃദയത്തോടെയാണ് യഹോവയെ സ്നേഹിക്കുന്നതെന്നും യഹോവയുടെ കല്പനകൾ അനുസരിക്കാനും ദൈവേഷ്ടം ചെയ്യാനും ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്നും നമുക്ക് അങ്ങനെ കാണിക്കാനാകും.—1 രാജാക്കന്മാർ 8:61 വായിക്കുക.
ഓരോ അവസരത്തിലും നമ്മുടെ വിശ്വാസം ശക്തമാകും. (18 നമുക്കു തെറ്റുകൾ പറ്റുമോ? പറ്റും, കാരണം നമ്മൾ അപൂർണരാണ്. വീഴ്ചകൾ സംഭവിക്കുമ്പോൾ ഹിസ്കിയ രാജാവിന്റെ അനുഭവം ഓർക്കുക. ഹിസ്കിയയ്ക്കു തെറ്റുകൾ പറ്റി. പക്ഷേ അദ്ദേഹം പശ്ചാത്തപിച്ചു, “പൂർണഹൃദയത്തോടെ” തുടർന്നും യഹോവയെ സേവിച്ചു. (യശ. 38:3-6; 2 ദിന. 29:1, 2; 32:25, 26) അതുകൊണ്ട് സാത്താന്റെ ചിന്തകൾ നമ്മുടെ ഉള്ളിൽ കുത്തിവെക്കാനുള്ള ശ്രമങ്ങളെ നമുക്കു തള്ളിക്കളയാം. ‘അനുസരണമുള്ള ഒരു ഹൃദയത്തിനായി’ നമുക്കു പ്രാർഥിക്കാം. (1 രാജാ. 3:9; സങ്കീർത്തനം 139:23, 24 വായിക്കുക.) നമ്മുടെ ഹൃദയം കാത്തുസൂക്ഷിക്കുക, അതാണ് ഏറ്റവും പ്രധാനം. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ യഹോവയോടു വിശ്വസ്തരായിരിക്കും.
ഗീതം 54 ‘വഴി ഇതാണ്’
^ ഖ. 5 നമ്മൾ യഹോവയോടു വിശ്വസ്തരായിരിക്കുമോ, അതോ സാത്താന്റെ തന്ത്രങ്ങളിൽ കുടുങ്ങി ദൈവത്തിൽനിന്ന് അകന്നുപോകുമോ? ഈ ചോദ്യത്തിന്റെ ഉത്തരം ആശ്രയിച്ചിരിക്കുന്നത്, നമ്മൾ നേരിടുന്ന പരിശോധനകളുടെ തീവ്രതയെയല്ല, പകരം നമ്മുടെ ഹൃദയത്തെ എത്ര നന്നായി കാത്തുസൂക്ഷിക്കുന്നു എന്നതിനെയാണ്. “ഹൃദയം” എന്നു പറയുമ്പോൾ എന്താണ് അർഥമാക്കുന്നത്? നമ്മുടെ ഹൃദയം ദുഷിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നത് എങ്ങനെ? നമുക്ക് എങ്ങനെ അത് കാത്തുസൂക്ഷിക്കാം? ഈ ലേഖനം പ്രധാനപ്പെട്ട ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തരുന്നു.
^ ഖ. 11 പദപ്രയോഗത്തിന്റെ വിശദീകരണം: ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും പരിശോധിക്കാനും നമ്മളെത്തന്നെ വിലയിരുത്താനും ഉള്ള പ്രാപ്തി യഹോവ നമുക്കു തന്നിട്ടുണ്ട്. ആ പ്രാപ്തിയെയാണു ബൈബിൾ മനസ്സാക്ഷി എന്നു പറയുന്നത്. (റോമ. 2:15; 9:1) ബൈബിൾപരിശീലിത മനസ്സാക്ഷി, ബൈബിളിൽ വിവരിച്ചിരിക്കുന്ന യഹോവയുടെ നിലവാരങ്ങൾവെച്ച് നമ്മൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും ആയ കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്നു വിധി കല്പിക്കും.
^ ഖ. 56 ചിത്രക്കുറിപ്പ്: സ്നാനപ്പെട്ട ഒരു സഹോദരൻ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അധാർമികമായ ഒരു രംഗം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. ഇപ്പോൾ എന്തു ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കണം.
^ ഖ. 58 ചിത്രക്കുറിപ്പ്: നഗരത്തിനു പുറത്തുനിന്ന് അപകടം അടുത്തുവരുന്നത് ഒരു കാവൽക്കാരൻ കാണുന്നു. താഴെ കവാടങ്ങളിൽ കാവൽ നിൽക്കുന്നവരെ അദ്ദേഹം വിവരം അറിയിക്കുന്നു, അവർ പെട്ടെന്നുതന്നെ അകത്തുനിന്ന് കവാടങ്ങൾ അടച്ച് ബന്ധിക്കുന്നു.