വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 30

ദൈവത്തെക്കുറിച്ച്‌ പഠിക്കാൻ മതവിശ്വാസമില്ലാത്ത ആളുകളെ സഹായിക്കുക

ദൈവത്തെക്കുറിച്ച്‌ പഠിക്കാൻ മതവിശ്വാസമില്ലാത്ത ആളുകളെ സഹായിക്കുക

“എങ്ങനെയെങ്കിലും ചിലരെ നേടാൻവേണ്ടി ഞാൻ എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീർന്നു.”—1 കൊരി. 9:22.

ഗീതം 82 ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’

പൂർവാവലോകനം *

1. അടുത്ത കാലത്ത്‌ ചില രാജ്യങ്ങളിൽ എന്തു മാറ്റം കാണാനായിരിക്കുന്നു?

ആയിരക്കണക്കിനു വർഷങ്ങളായി ലോകത്തെ ഭൂരിപക്ഷം ആളുകൾക്കും ഏതെങ്കിലും ഒരു മതത്തിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്ത്‌ ഇക്കാര്യത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്‌. വർഷങ്ങൾ കഴിയുംതോറും മതവിശ്വാസമില്ലാത്ത ആളുകൾ കൂടിക്കൂടിവരുകയാണ്‌. ചില രാജ്യങ്ങളിൽ ഭൂരിപക്ഷം ആളുകളും ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നു സമ്മതിക്കുന്നു. *മത്താ. 24:12.

2. ഇത്രയധികം ആളുകൾ മതവിശ്വാസികൾ അല്ലാത്തതിന്റെ കാരണങ്ങൾ എന്തായിരിക്കും?

2 മതവിശ്വാസമില്ലാത്തവരുടെ * എണ്ണം ഇങ്ങനെ കൂടിക്കൂടിവരുന്നത്‌ എന്തുകൊണ്ടായിരിക്കും? ജീവിതസുഖങ്ങളോ അനുദിനജീവിതത്തിലെ പ്രശ്‌നങ്ങളോ ആയിരിക്കും ചിലർക്കു കൂടുതൽ പ്രധാനം. (ലൂക്കോ. 8:14) ചിലർക്കു ദൈവവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു ചിലർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്‌, പക്ഷേ മതമെന്ന ആശയം പഴഞ്ചനാണെന്നാണ്‌ അവരുടെ അഭിപ്രായം. മതത്തിന്റെ ആവശ്യമില്ലെന്നും അതു ശാസ്‌ത്രത്തിനും യുക്തിക്കും നിരക്കുന്നതല്ലെന്നും അവർ കരുതുന്നു. ജീവൻ പരിണമിച്ച്‌ വന്നതാണെന്നു കൂട്ടുകാരും അധ്യാപകരും മാധ്യമങ്ങളും ഒക്കെ പറഞ്ഞ്‌ അവർ കേൾക്കാറുണ്ട്‌, പക്ഷേ ദൈവത്തിൽ വിശ്വസിക്കുന്നതിന്‌ എന്തെങ്കിലും അടിസ്ഥാനമുള്ളതായി ആരും പറഞ്ഞുകേൾക്കുന്നില്ല. പണത്തിനും സ്ഥാനമാനങ്ങൾക്കും പിന്നാലെ അത്യാർത്തിയോടെ പായുന്ന മതനേതാക്കന്മാരാണു മറ്റു ചിലരുടെ പ്രശ്‌നം. ചില സ്ഥലങ്ങളിൽ മതപ്രവർത്തനങ്ങൾക്കു ഗവൺമെന്റ്‌ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌.

3. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

3 ‘എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാനാണ്‌’ യേശു നമ്മളോടു കല്‌പിച്ചിരിക്കുന്നത്‌. (മത്താ. 28:19) ദൈവത്തെ സ്‌നേഹിക്കാനും ക്രിസ്‌തുവിന്റെ ശിഷ്യരായിത്തീരാനും മതവിശ്വാസമില്ലാത്ത ആളുകളെ നമുക്ക്‌ എങ്ങനെയാണു സഹായിക്കാൻ കഴിയുക? ഒരാൾ എവിടെയാണു ജനിച്ചുവളർന്നത്‌ എന്നതിനെ ആശ്രയിച്ചായിരിക്കാം അയാൾ എങ്ങനെയാണു നമ്മുടെ സന്ദേശത്തോടു പ്രതികരിക്കുക എന്നത്‌. ഉദാഹരണത്തിന്‌, യൂറോപ്പിൽ ജനിച്ചുവളർന്ന ഒരാൾ നമ്മുടെ സന്ദേശത്തോടു പ്രതികരിക്കുന്ന വിധത്തിലായിരിക്കില്ല ഏഷ്യൻ രാജ്യത്തുള്ള ഒരാൾ പ്രതികരിക്കുന്നത്‌. കാരണം, യൂറോപ്യൻ രാജ്യങ്ങളിലുള്ള മിക്കവർക്കും ബൈബിളിനെക്കുറിച്ച്‌ എന്തെങ്കിലുമൊക്കെ അറിയാം. ദൈവമാണ്‌ എല്ലാം സൃഷ്ടിച്ചതെന്നും അവർ കേട്ടിട്ടുണ്ടാകും. എന്നാൽ ഏഷ്യൻ രാജ്യങ്ങളിലുള്ള മിക്കയാളുകൾക്കും ബൈബിളിനെക്കുറിച്ച്‌ കാര്യമായി ഒന്നും അറിയില്ല. ഒരു സ്രഷ്ടാവുണ്ടെന്ന കാര്യംപോലും അവർ വിശ്വസിക്കുന്നില്ലായിരിക്കും. ശുശ്രൂഷയിൽ കാണുന്ന ആളുകളുടെ വിശ്വാസങ്ങൾ എന്തായാലും, അവർ ഏതു രാജ്യക്കാരായാലും, അവരെ ദൈവത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ഈ ലേഖനം അതിനു നമ്മളെ സഹായിക്കും.

ആളുകൾ സത്യം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുക

4. ആളുകൾ സത്യം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

4 ശുഭാപ്‌തിവിശ്വാസം ഉള്ളവരായിരിക്കുക. എല്ലാ വർഷവും യഹോവയുടെ സാക്ഷികളായിത്തീരുന്നവരിൽ മതവിശ്വാസമില്ലാതിരുന്ന ആളുകളുമുണ്ട്‌. അവരിൽ പലരും നല്ല ധാർമികനിലവാരമുള്ളവരായിരുന്നു. അതുപോലെ മതങ്ങളിലെ കാപട്യം കണ്ട്‌ മടുത്തവരുമാണ്‌. എന്നാൽ മറ്റു ചിലർ ഒരു ധാർമികമൂല്യവും ഇല്ലാത്തവരായിരുന്നു. അവർ പലപല ദുശ്ശീലങ്ങളും ഉപേക്ഷിച്ചാണ്‌ യഹോവയുടെ സാക്ഷികളായത്‌. എന്താണ്‌ ഇതെല്ലാം കാണിക്കുന്നത്‌? യഹോവയുടെ സഹായത്താൽ, ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ നമുക്ക്‌ ഉറപ്പായും കണ്ടെത്താൻ കഴിയും.—പ്രവൃ. 13:48; 1 തിമൊ. 2:3, 4.

ബൈബിളിൽ വിശ്വാസമില്ലാത്തവരോടു സാക്ഷീകരിക്കുമ്പോൾ അവതരണരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുക (5, 6 ഖണ്ഡികകൾ കാണുക) *

5. നമ്മുടെ സന്ദേശത്തിലേക്ക്‌ ആളുകളെ മിക്കപ്പോഴും ആകർഷിക്കുന്നത്‌ എന്താണ്‌?

5 ദയ കാണിക്കുക, നയമുള്ളവരായിരിക്കുക. നമ്മൾ എന്തു പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല മിക്കവരും നമ്മളെ ശ്രദ്ധിക്കുന്നത്‌, പകരം എങ്ങനെ പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. ദയയോടെ, നയപൂർവം ആത്മാർഥമായ താത്‌പര്യം കാണിച്ചുകൊണ്ട്‌ സംസാരിക്കുന്നത്‌ അവർ ഇഷ്ടപ്പെട്ടേക്കാം. നമ്മൾ പറയുന്നത്‌ അവർ ശ്രദ്ധിച്ചേ മതിയാകൂ എന്ന രീതിയിൽ നമ്മൾ സംസാരിക്കില്ല. പകരം, അവർ മതത്തെക്കുറിച്ച്‌ എന്താണു വിശ്വസിക്കുന്നതെന്നു മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കും. ഒരു അപരിചിതനോടു മതത്തെക്കുറിച്ച്‌ സംസാരിക്കാൻ ചിലർക്ക്‌ ഇഷ്ടമല്ലെന്ന കാര്യം അപ്പോൾ നമുക്കു മനസ്സിലായേക്കാം. ദൈവത്തെക്കുറിച്ച്‌ എന്താണു കരുതുന്നതെന്ന്‌ ആളുകളോടു ചോദിക്കുന്നതുതന്നെ മര്യാദയല്ലെന്നായിരിക്കും ചിലർ ചിന്തിക്കുന്നത്‌. ബൈബിൾ വായിക്കുന്നത്‌, പ്രത്യേകിച്ചും യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ വായിക്കുന്നത്‌, മറ്റുള്ളവർ കണ്ടാൽ ചിലർക്കു നാണക്കേടായിരിക്കും. എന്തുതന്നെയായാലും, ആളുകളുടെ വീക്ഷണത്തെയും വിശ്വാസത്തെയും നമ്മൾ മാനിക്കണം.—2 തിമൊ. 2:24, അടിക്കുറിപ്പ്‌.

6. പൗലോസ്‌ അപ്പോസ്‌തലൻ സാഹചര്യത്തിന്‌ ഇണങ്ങുന്ന രീതിയിൽ സംസാരിച്ചത്‌ എങ്ങനെ, അതു നമുക്ക്‌ എങ്ങനെ അനുകരിക്കാം?

6 “ബൈബിൾ,” “സൃഷ്ടി,” “ദൈവം,” “മതം” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ കേൾക്കുന്നതു ചിലരെ അസ്വസ്ഥരാക്കുമെന്നു തോന്നിയാൽ എന്തു ചെയ്യാനാകും? പൗലോസ്‌ അപ്പോസ്‌തലനെ അനുകരിച്ചുകൊണ്ട്‌ സംഭാഷണത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുക. ജൂതന്മാരോടു സംസാരിച്ചപ്പോൾ പൗലോസ്‌ തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്‌തു. എന്നാൽ അരയോപഗസിൽവെച്ച്‌ ഗ്രീക്ക്‌ തത്ത്വചിന്തകരോടു സംസാരിച്ചപ്പോൾ ബൈബിളിൽനിന്നാണു സംസാരിക്കുന്നതെന്നു പൗലോസ്‌ പറഞ്ഞില്ല. (പ്രവൃ. 17:2, 3, 22-31) നമുക്ക്‌ എങ്ങനെയാണു പൗലോസിന്റെ മാതൃക അനുകരിക്കാനാകുന്നത്‌? ബൈബിളിനെ അംഗീകരിക്കാത്ത ഒരാളെയാണു നിങ്ങൾ കാണുന്നതെങ്കിൽ ബൈബിൾ എന്ന വാക്കു നിങ്ങളുടെ സംസാരത്തിൽ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്‌. ബൈബിളിൽനിന്ന്‌ നിങ്ങൾ വായിച്ചുകേൾപ്പിക്കുന്നതു മറ്റാരെങ്കിലും കണ്ടാൽ അസ്വസ്ഥത തോന്നിയേക്കാവുന്ന ഒരാളോടാണു നിങ്ങൾ സംസാരിക്കുന്നതെങ്കിലോ? മറ്റുള്ളവർ ശ്രദ്ധിക്കാത്ത രീതിയിൽ, ഒരുപക്ഷേ ഫോണിൽനിന്നോ ടാബിൽനിന്നോ ബൈബിൾവാക്യങ്ങൾ അവർക്കു കാണിച്ചുകൊടുക്കാനായേക്കും.

7. 1 കൊരിന്ത്യർ 9:20-23-ൽ പറഞ്ഞിരിക്കുന്ന പൗലോസിന്റെ മാതൃക അനുകരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

7 ആളുകളെ മനസ്സിലാക്കുക, ശ്രദ്ധിക്കുക. നമ്മൾ കാണുന്ന ആളുകളുടെ ചിന്താരീതിയെ സ്വാധീനിച്ചിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കണം. (സുഭാ. 20:5) പൗലോസിന്റെ മാതൃക നമുക്കു വീണ്ടും നോക്കാം. പൗലോസ്‌ ജൂതസമൂഹത്തിലാണു വളർന്നുവന്നത്‌. എന്നാൽ പൗലോസ്‌ പ്രധാനമായും പ്രസംഗിച്ചത്‌ ജനതകളിൽപ്പെട്ട ആളുകളോടായിരുന്നു. അവർക്കാണെങ്കിൽ യഹോവയെക്കുറിച്ചും തിരുവെഴുത്തുകളെക്കുറിച്ചും ഒന്നുംതന്നെ അറിയില്ലായിരുന്നു. അതുകൊണ്ട്‌ പൗലോസ്‌ പ്രസംഗരീതിയിൽ ചില മാറ്റങ്ങൾ വരുത്തി. അതുപോലെ നമുക്കും ചെയ്യാം. അല്‌പം ഗവേഷണം ചെയ്യുന്നതോ അനുഭവപരിചയമുള്ള സഹോദരങ്ങളോടു സംസാരിക്കുന്നതോ ഗുണം ചെയ്‌തേക്കും. അങ്ങനെ നമുക്കു നമ്മുടെ പ്രദേശത്തുള്ള ആളുകളെ മനസ്സിലാക്കാൻ കഴിയും.—1 കൊരിന്ത്യർ 9:20-23 വായിക്കുക.

8. ബൈബിളിൽനിന്ന്‌ സംഭാഷണം ആരംഭിക്കാനുള്ള ഒരു വഴി ഏതാണ്‌?

8 ‘അർഹതയുള്ളവരെ’ കണ്ടെത്തുകയാണു നമ്മുടെ ലക്ഷ്യം. (മത്താ. 10:11) ഫലപ്രദരായിരിക്കാൻ ആളുകളോട്‌ അവരുടെ അഭിപ്രായങ്ങൾ ചോദിക്കണം, അവർ പറയുമ്പോൾ ശ്രദ്ധിച്ച്‌ കേൾക്കണം. ഇംഗ്ലണ്ടിലുള്ള ഒരു സഹോദരൻ എന്താണു ചെയ്യുന്നതെന്നോ? സന്തോഷമുള്ള കുടുംബജീവിതം നയിക്കാൻ എന്തു ചെയ്യണം, കുട്ടികളെ എങ്ങനെ നന്നായി വളർത്തിക്കൊണ്ടുവരാം, അനീതി നേരിട്ടാൽ എന്തു ചെയ്യാം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ആളുകളോട്‌ അഭിപ്രായം ചോദിക്കും. അവർ പറയുന്നതു കേട്ടശേഷം, “2,000-ത്തോളം വർഷം മുമ്പ്‌ എഴുതിയ ഒരു ഉപദേശം ഞാൻ കാണിച്ചുതരട്ടേ” എന്നു സഹോദരൻ ചോദിക്കും. എന്നിട്ട്‌ “ബൈബിൾ” എന്ന വാക്ക്‌ ഉപയോഗിക്കാതെതന്നെ പറ്റിയ ചില തിരുവെഴുത്തുകൾ ഫോണിൽനിന്ന്‌ അവർക്കു കാണിച്ചുകൊടുക്കും. എന്നിട്ട്‌ അതേക്കുറിച്ചുള്ള അഭിപ്രായം ചോദിക്കും.

ദൈവത്തെക്കുറിച്ച്‌ പഠിക്കാൻ സഹായിക്കുക

9. ദൈവത്തെക്കുറിച്ച്‌ സംസാരിക്കാൻ അത്ര ഇഷ്ടമില്ലാത്തവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം?

9 ദൈവത്തെക്കുറിച്ച്‌ സംസാരിക്കാൻ അത്ര ഇഷ്ടമില്ലാത്ത ആളുകളോട്‌ അവർക്ക്‌ ഇഷ്ടപ്പെട്ട കാര്യങ്ങൾ സംസാരിച്ചുകൊണ്ട്‌ ദൈവത്തെക്കുറിച്ച്‌ പഠിക്കാൻ അവരെ സഹായിക്കാം. ഉദാഹരണത്തിന്‌, പ്രകൃതിയെ ഇഷ്ടമുള്ള ആളുകളുടെ കാര്യമെടുക്കാം. അവരോട്‌ ഒരുപക്ഷേ നമുക്ക്‌ ഇങ്ങനെ പറയാനായേക്കും: “ശാസ്‌ത്രജ്ഞന്മാർ പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത്‌ പ്രകൃതിയിൽ കാണുന്ന കാര്യങ്ങൾ പകർത്തിയതുകൊണ്ടാണല്ലോ. ഉദാഹരണത്തിന്‌, മൈക്കും ക്യാമറയും ഒക്കെ രൂപകല്‌പന ചെയ്യുന്നവർ ചെവിയെയും കണ്ണിനെയും കുറിച്ച്‌ പഠിക്കുന്നു. പ്രകൃതി എന്നു പറയുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? ഇത്‌ ഒരു അത്ഭുതകരമായ ശക്തിയാണെന്നാണോ നിങ്ങൾ കരുതുന്നത്‌? അതോ, ഒരു വ്യക്തിയാണെന്നോ? അതോ മറ്റെന്തെങ്കിലുമാണോ?” അവരുടെ മറുപടി കേട്ടശേഷം ഇങ്ങനെ പറയാനായേക്കും: “ചെവിയെക്കുറിച്ചും കണ്ണിനെക്കുറിച്ചും എഞ്ചിനീയർമാർ പഠിക്കുമ്പോൾ അവർ ആരിൽനിന്നാണു പഠിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? പുരാതനകാലത്തെ ഒരു കവി എഴുതിയതു കണ്ടപ്പോൾ എനിക്ക്‌ അത്ഭുതം തോന്നി: ‘ചെവി ഉണ്ടാക്കിയവനു കേൾക്കാനാകില്ലെന്നോ? കണ്ണു നിർമിച്ചവനു കാണാനാകില്ലെന്നോ? . . . ആളുകൾക്ക്‌ അറിവ്‌ പകർന്നുകൊടുക്കുന്നത്‌ ആ ദൈവമാണ്‌!’ ചില ശാസ്‌ത്രജ്ഞന്മാരും ഇതേ നിഗമനത്തിൽ എത്തിയിട്ടുണ്ട്‌.” (സങ്കീ. 94:9, 10) എന്നിട്ട്‌, jw.org-ലെ ഒരു വീഡിയോ കാണിച്ചുകൊടുക്കാനാകും. “അഭിമുഖങ്ങളും അനുഭവങ്ങളും” എന്നതിനു കീഴിൽ “ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ” (പ്രസിദ്ധീകരണങ്ങൾ > വീഡിയോകൾ എന്നതിനു കീഴിൽ നോക്കുക.) എന്ന പരമ്പരയിൽ അവർക്കു പറ്റുന്ന വീഡിയോകൾ കാണാം. അല്ലെങ്കിൽ ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രിക കൊടുക്കാം.

10. ദൈവത്തെക്കുറിച്ച്‌ സംസാരിക്കാൻ ഇഷ്ടമില്ലാത്ത ഒരാളെ കണ്ടാൽ എങ്ങനെ സംഭാഷണം ആരംഭിക്കാം?

10 നല്ലൊരു അവസ്ഥ വന്നുകാണാൻ ആഗ്രഹിക്കുന്നവരാണു മിക്കയാളുകളും. എന്നാൽ ഈ ഭൂമി നശിക്കുമെന്നും വാസയോഗ്യമല്ലാതാകുമെന്നും പലരും ഭയപ്പെടുന്നു. നോർവേയിലുള്ള ഒരു സഞ്ചാരമേൽവിചാരകൻ പറയുന്നത്‌, ദൈവത്തെക്കുറിച്ച്‌ സംസാരിക്കാൻ ഇഷ്ടമില്ലാത്ത പലരും ലോകസംഭവങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ്‌. സഹോദരന്റെ രീതി ഇതാണ്‌. ആളുകളെ അഭിവാദനം ചെയ്‌തശേഷം “നല്ലൊരു ഭാവി നമുക്കു പ്രതീക്ഷിക്കാനാകുമോ” എന്നു ചോദിക്കും. “രാഷ്‌ട്രീയക്കാരിലോ ശാസ്‌ത്രജ്ഞന്മാരിലോ നമുക്കു പ്രതീക്ഷ അർപ്പിക്കാനാകുമോ? അതോ മറ്റാരെങ്കിലുമാണോ കാര്യങ്ങൾ മെച്ചപ്പെടുത്താൻ പോകുന്നത്‌?” അവരുടെ മറുപടി കേട്ടശേഷം നല്ലൊരു ഭാവിയെക്കുറിച്ച്‌ ബൈബിൾ പറയുന്നതു വായിച്ചുകേൾപ്പിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യും. ഭൂമി ഒരിക്കലും നശിക്കില്ലെന്നും നല്ലയാളുകൾ ഭൂമിയിൽ എന്നും ജീവിക്കുമെന്നും ഉള്ള ബൈബിളിന്റെ വാഗ്‌ദാനം പലരിലും ആകാംക്ഷ ഉണർത്താറുണ്ട്‌.—സങ്കീ. 37:29; സഭാ. 1:4.

11. വയൽസേവനത്തിലായിരിക്കുമ്പോൾ എല്ലാവരോടും ഒരേ രീതിയിൽ സംസാരിക്കരുതാത്തത്‌ എന്തുകൊണ്ട്‌, റോമർ 1:14-16-ൽ വിവരിച്ചിരിക്കുന്നതുപോലെ പൗലോസിനെ നമുക്ക്‌ എങ്ങനെ അനുകരിക്കാം?

11 കാണുന്ന എല്ലാവരോടും ഒരേ രീതിയിൽ നമ്മൾ സംസാരിക്കരുത്‌. കാരണം ഓരോരുത്തരും വ്യത്യസ്‌തരാണ്‌. ഒരാൾക്ക്‌ ഇഷ്ടപ്പെട്ട വിധം വേറൊരാൾക്ക്‌ ഇഷ്ടപ്പെട്ടെന്നുവരില്ല. ബൈബിളിനെയും ദൈവത്തെയും കുറിച്ച്‌ സംസാരിക്കുന്നതു ചിലർക്ക്‌ ഇഷ്ടമായിരിക്കും. വേറെ ചിലർക്കു മറ്റു ചില വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതായിരിക്കും ഇഷ്ടം. ഏതു തരത്തിലുള്ള ആളുകളെയാണു നമ്മൾ കാണുന്നതെങ്കിലും അവരോടെല്ലാം സംസാരിക്കാൻ നമ്മൾ ശ്രമിക്കണം. (റോമർ 1:14-16 വായിക്കുക.) എന്നാൽ ഒരു കാര്യം നമ്മൾ എപ്പോഴും ഓർക്കണം, നീതിഹൃദയരായ ആളുകളുടെ ഹൃദയത്തിൽ സത്യം വളർത്തുന്നത്‌ യഹോവയാണ്‌. —1 കൊരി. 3:6, 7.

ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരെ സത്യം അറിയിക്കുക

അക്രൈസ്‌തവരാജ്യങ്ങളിൽനിന്നുള്ള ആളുകളോടു പല പ്രചാരകരും വ്യക്തിപരമായ താത്‌പര്യം കാണിക്കുന്നു, ജീവിതത്തിൽ സഹായകമായ ചില ബൈബിൾതത്ത്വങ്ങൾ അവരോടു പറയുന്നു (പഠനലേഖനം 30-ന്റെ 12, 13 ഖണ്ഡികകൾ കാണുക)

12. സ്രഷ്ടാവിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലാത്ത, ചില ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം?

12 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ധാരാളം ആളുകളെ പ്രചാരകർ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാറുണ്ട്‌. മതപരമായ പ്രവർത്തനത്തിനു ഗവൺമെന്റ്‌ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളാണ്‌ അവയിൽ ചിലത്‌. പല ഏഷ്യൻ രാജ്യങ്ങളിലുമുള്ള ആളുകൾ ഒരു സ്രഷ്ടാവിനെക്കുറിച്ച്‌ ഒരിക്കലും കാര്യമായി ചിന്തിച്ചിട്ടില്ല. അവരിൽ ചിലർ ഒരു സ്രഷ്ടാവിനെക്കുറിച്ച്‌ അറിയാൻ ജിജ്ഞാസയുള്ളവരായിരിക്കും, നേരിട്ട്‌ ഒരു ബൈബിൾപഠനത്തെക്കുറിച്ച്‌ പറഞ്ഞാൽ അതിനു സമ്മതിക്കുകയും ചെയ്‌തേക്കാം. എങ്കിലും മറ്റു ചിലർക്കു ബൈബിളിലെ കാര്യങ്ങൾ പുതിയ ആശയങ്ങളായതുകൊണ്ട്‌ അതു പഠിക്കാൻ ആദ്യം അവർ താത്‌പര്യം കാണിക്കില്ല. ഇങ്ങനെയുള്ളവരെ സഹായിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? അനുഭവപരിചയമുള്ള ചില പ്രചാരകർ പറയുന്നത്‌, അത്തരത്തിലുള്ളവരുമായി വെറുതേ ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നതും അവരിൽ വ്യക്തിപരമായ താത്‌പര്യം കാണിക്കുന്നതും ഗുണം ചെയ്യുമെന്നാണ്‌. എന്നിട്ട്‌ ബൈബിൾതത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കിയതുകൊണ്ട്‌ ലഭിച്ച പ്രയോജനത്തെക്കുറിച്ച്‌ ഉചിതമെന്നു തോന്നുന്ന സമയത്ത്‌ പറയും.

13. ആളുകളെ ബൈബിളിലേക്ക്‌ ആകർഷിക്കാൻ എന്തു സഹായിച്ചേക്കാം? (പുറംതാളിലെ ചിത്രം കാണുക.)

13 നിത്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന ജ്ഞാനമൊഴികളാണു പലരെയും ബൈബിളിലേക്ക്‌ ആകർഷിക്കുന്നത്‌. (സഭാ. 7:12) ചൈനീസ്‌ ഭാഷ സംസാരിക്കുന്ന ആളുകളെ സന്ദർശിക്കുന്ന ന്യൂയോർക്കിലെ ഒരു സഹോദരി പറയുന്നു: “ഞാൻ ആളുകളിൽ താത്‌പര്യമെടുത്തുകൊണ്ട്‌ അവരുടെ വിശേഷങ്ങൾ ചോദിക്കുകയും അവർ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യും. അവർ പുതുതായി കുടിയേറിവന്നതാണെങ്കിൽ ഞാൻ ഇങ്ങനെ ചോദിക്കും, ‘എങ്ങനെയുണ്ട്‌ ഇവിടുത്തെ ജീവിതം? ജോലിയൊക്കെ ശരിയായോ? ഇവിടെയുള്ള ആളുകൾ നിങ്ങളോടു നന്നായിട്ടാണോ ഇടപെടുന്നത്‌?’” ഇത്തരം സംഭാഷണം ചിലപ്പോൾ ഒരു ബൈബിൾവിഷയത്തെക്കുറിച്ച്‌ സംസാരിക്കാൻ വഴിതുറക്കും. ഉചിതമെന്നു തോന്നിയാൽ സഹോദരി ചോദിക്കും: “ആളുകളുമായി നല്ല ബന്ധം നിലനിറുത്താൻ എന്തു സഹായിക്കുമെന്നാണു തോന്നുന്നത്‌? ബൈബിളിലെ ഒരു ജ്ഞാനമൊഴി ഞാൻ കാണിച്ചുതരട്ടേ? അത്‌ ഇങ്ങനെ പറയുന്നു: ‘വഴക്കു തുടങ്ങുന്നത്‌ അണക്കെട്ടു തുറന്നുവിടുന്നതുപോലെ; കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട്‌ പോകുക.’ മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിറുത്താൻ ഈ നിർദേശം സഹായിക്കുമെന്നു തോന്നുന്നില്ലേ?” (സുഭാ. 17:14) സത്യത്തെക്കുറിച്ച്‌ കൂടുതൽ പഠിക്കാൻ താത്‌പര്യമുള്ളവരെ കണ്ടെത്തുന്നതിന്‌ ഇത്തരം സംഭാഷണങ്ങൾ നമ്മളെ സഹായിച്ചേക്കാം.

14. കിഴക്കൻ ഏഷ്യയിലെ ഒരു സഹോദരൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നു പറയുന്നവരെ എങ്ങനെയാണു സഹായിക്കുന്നത്‌?

14 ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നു പറയുന്നവരോടു നമ്മൾ എന്തു പറയും? കിഴക്കൻ ഏഷ്യയിലെ മതവിശ്വാസമില്ലാത്ത ആളുകളോടു സംസാരിക്കാറുള്ള പരിചയസമ്പന്നനായ ഒരു സഹോദരൻ പറയുന്നു: “‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല’ എന്നു പറയുന്ന ഒരാൾ മിക്കപ്പോഴും ഉദ്ദേശിക്കുന്നത്‌ ആളുകൾ ആരാധിക്കുന്ന ദൈവങ്ങളിൽ താൻ വിശ്വസിക്കുന്നില്ല എന്നാണ്‌. ഞാനും അതിനോടു യോജിക്കും. മിക്ക ദൈവങ്ങളെയും മനുഷ്യർ ഉണ്ടാക്കിയതാണെന്നു ഞാൻ സമ്മതിക്കും. മിക്കപ്പോഴും യിരെമ്യ 16:20 ഞാൻ വായിച്ചുകേൾപ്പിക്കും: ‘ഒരു മനുഷ്യനു തനിക്കുവേണ്ടി ദൈവങ്ങളെ ഉണ്ടാക്കാനാകുമോ? അവയൊന്നും ശരിക്കുള്ള ദൈവങ്ങളല്ലല്ലോ.’ എന്നിട്ടു ചോദിക്കും: ‘ശരിക്കുള്ള ദൈവത്തെ നമുക്ക്‌ എങ്ങനെ തിരിച്ചറിയാൻ പറ്റും?’ മറുപടി ശ്രദ്ധിച്ചുകേട്ടശേഷം യശയ്യ 41:23 കാണിച്ചുകൊടുക്കും: ‘നിങ്ങൾ ദൈവങ്ങളാണെന്നു ഞങ്ങൾക്കു ബോധ്യപ്പെടാൻ ഭാവിയിൽ സംഭവിക്കാനുള്ളതു മുൻകൂട്ടിപ്പറയുക.’ എന്നിട്ട്‌ യഹോവ ഭാവി മുൻകൂട്ടിപ്പറഞ്ഞതിന്‌ ഒരു ഉദാഹരണം ഞാൻ കാണിച്ചുകൊടുക്കും.”

15. കിഴക്കൻ ഏഷ്യയിലുള്ള മറ്റൊരു സഹോദരന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

15 കിഴക്കൻ ഏഷ്യയിലുള്ള മറ്റൊരു സഹോദരൻ മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ പിൻവരുന്ന രീതിയാണ്‌ ഉപയോഗിക്കുന്നത്‌. സഹോദരൻ പറയുന്നു: “ബൈബിളിലെ ചില ജ്ഞാനമൊഴികൾ, നിറവേറിയ ചില പ്രവചനങ്ങൾ എന്നിവ ഞാൻ ശ്രദ്ധയിൽപ്പെടുത്തും. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ച്‌ അവരോടു പറയും. ഇതെല്ലാം ജീവനുള്ള, ജ്ഞാനിയായ ഒരു സ്രഷ്ടാവിലേക്കു വിരൽചൂണ്ടുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കും. ഒരു ദൈവമുണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നു വീട്ടുകാരൻ സമ്മതിച്ചാൽ, പിന്നെ യഹോവയെക്കുറിച്ച്‌ ബൈബിൾ പറയുന്നതു ഞാൻ കാണിച്ചുകൊടുക്കാൻ തുടങ്ങും.”

16. എബ്രായർ 11:6 അനുസരിച്ച്‌, വിദ്യാർഥികൾക്കു ദൈവത്തിലും ബൈബിളിലും വിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌, അതിനു നമുക്ക്‌ അവരെ എങ്ങനെ സഹായിക്കാം?

16 മതവിശ്വാസമില്ലായിരുന്ന ആളുകളോടൊത്ത്‌ ബൈബിൾ പഠിക്കുമ്പോൾ ഒരു ദൈവമുണ്ടെന്നതിന്റെ തെളിവുകൾ നമ്മൾ കൂടെക്കൂടെ അവർക്കു കാണിച്ചുകൊടുക്കണം. (എബ്രായർ 11:6 വായിക്കുക.) കൂടാതെ ബൈബിളിലുള്ള അവരുടെ വിശ്വാസം ബലപ്പെടുത്താനും നമ്മൾ അവരെ സഹായിക്കണം. അതിനുവേണ്ടി ഒരേ കാര്യങ്ങൾതന്നെ നമ്മൾ പല പ്രാവശ്യം പറഞ്ഞുകൊടുക്കേണ്ടിവന്നേക്കാം. ഓരോ പ്രാവശ്യവും അവരോടൊത്ത്‌ ബൈബിൾ പഠിക്കുമ്പോൾ, ബൈബിൾ ദൈവവചനമാണ്‌ എന്നതിന്റെ തെളിവുകൾ ചർച്ച ചെയ്യുന്നതു നല്ലതായിരിക്കും. നിറവേറിയ പ്രവചനങ്ങൾ, ചരിത്രപരവും ശാസ്‌ത്രീയവും ആയ കൃത്യത, അല്ലെങ്കിൽ ബൈബിളിൽ അടങ്ങിയിരിക്കുന്ന പ്രായോഗികജ്ഞാനം എന്നിവയിൽ ഏതെങ്കിലും നമുക്കു ചർച്ച ചെയ്യാനാകും.

17. ആളുകളെ നമ്മൾ സ്‌നേഹിക്കുമ്പോൾ എന്തു ഫലമുണ്ടായേക്കാം?

17 ആളുകൾ മതവിശ്വാസമുള്ളവരാണെങ്കിലും അല്ലെങ്കിലും അവരെ ആത്മാർഥമായി സ്‌നേഹിച്ചുകൊണ്ട്‌ ക്രിസ്‌തുശിഷ്യരാകാൻ നമുക്ക്‌ അവരെ സഹായിക്കാം. (1 കൊരി. 13:1) ദൈവം അവരെ സ്‌നേഹിക്കുന്നുണ്ടെന്നും തിരിച്ച്‌ സ്‌നേഹിക്കാൻ ദൈവം പ്രതീക്ഷിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ അവരെ സഹായിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. ദൈവത്തിൽ വിശ്വാസമില്ലായിരുന്ന ആയിരക്കണക്കിന്‌ ആളുകളാണ്‌ ഓരോ വർഷവും ദൈവത്തോടു സ്‌നേഹം വളർത്തിയെടുത്തുകൊണ്ട്‌ സ്‌നാനമേൽക്കുന്നത്‌. അതുകൊണ്ട്‌ ആളുകളെക്കുറിച്ച്‌ നല്ല പ്രതീക്ഷയുള്ളവരായിരിക്കുക, എല്ലാ തരം ആളുകളെയും സ്‌നേഹിക്കുക, അവരുടെ ക്ഷേമത്തിൽ താത്‌പര്യം കാണിക്കുക. അവർ പറയുമ്പോൾ ശ്രദ്ധിക്കുക, അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ നല്ല മാതൃക ക്രിസ്‌തുവിന്റെ ശിഷ്യരാകാൻ അവരെ പ്രേരിപ്പിക്കട്ടെ!

ഗീതം 76 നിങ്ങൾക്ക്‌ എന്താണു തോന്നുന്നത്‌?

^ ഖ. 5 മതവിശ്വാസമില്ലാത്ത ആളുകളെ മുമ്പെന്നത്തെക്കാളും അധികം ഈയിടെയായി നമ്മൾ കാണാറുണ്ട്‌. നമുക്ക്‌ എങ്ങനെയാണ്‌ അവരോടു ബൈബിൾസത്യത്തെക്കുറിച്ച്‌ സംസാരിക്കാൻ കഴിയുന്നതെന്നും ബൈബിളിലും ദൈവത്തിലും വിശ്വാസം വളർത്തിയെടുക്കാൻ അവരെ സഹായിക്കാനാകുന്നതെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.

^ ഖ. 1 റിപ്പോർട്ടുകൾ കാണിക്കുന്നതനുസരിച്ച്‌, അങ്ങനെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളാണ്‌ അയർലൻഡ്‌, അൽബേനിയ, അസർബൈജാൻ, ഓസ്‌ട്രിയ, ചെക്‌ റിപ്പബ്ലിക്‌, ജർമനി, ഡെന്മാർക്ക്‌, നെതർലൻഡ്‌സ്‌, നോർവേ, ഫ്രാൻസ്‌, യുണൈറ്റഡ്‌ കിങ്‌ഡം, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്‌, സ്വീഡൻ എന്നിവ. അത്തരത്തിലുള്ള ചില ഏഷ്യൻ ദേശങ്ങളാണ്‌ ഇസ്രായേൽ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഹോങ്‌കോങ്‌ എന്നിവ. ഓസ്‌ട്രേലിയയിലും കാനഡയിലും ഉള്ള പലരുടെ കാര്യത്തിലും ഇതു സത്യമാണ്‌.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീകരണം: ഈ ലേഖനത്തിൽ, മതവിശ്വാസമില്ലാത്തവർ എന്നു പറയുമ്പോൾ ദൈവത്തിലോ ഏതെങ്കിലും മതത്തിലോ വിശ്വസിക്കാത്തവരെയാണു കുറിക്കുന്നത്‌.

^ ഖ. 54 ചിത്രക്കുറിപ്പ്‌: ആശുപത്രിയിലെ സഹജോലിക്കാരനോട്‌ ഒരു സഹോദരൻ സാക്ഷീകരിക്കുന്നു, പിന്നീട്‌ അദ്ദേഹം നമ്മുടെ വെബ്‌സൈറ്റായ jw.org നോക്കുന്നു.