വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 52

മാതാപിതാക്കളേ, യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുക

മാതാപിതാക്കളേ, യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുക

“മക്കൾ യഹോവ നൽകുന്ന സ്വത്ത്‌.”—സങ്കീ. 127:3.

ഗീതം 134 മക്കൾ—ദൈവം വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന നിക്ഷേപം

പൂർവാവലോകനം *

1. യഹോവ മാതാപിതാക്കളെ എന്താണു ഭരമേൽപ്പിച്ചിരിക്കുന്നത്‌?

കുട്ടികൾക്കു ജന്മം നൽകാനുള്ള ആഗ്രഹത്തോടെയാണ്‌ യഹോവ ആദ്യദമ്പതികളെ സൃഷ്ടിച്ചത്‌. “മക്കൾ യഹോവ നൽകുന്ന സ്വത്ത്‌” ആണെന്നു പറയുന്നതു തികച്ചും സത്യമാണ്‌. (സങ്കീ. 127:3) എന്താണ്‌ അതിന്റെ അർഥം? ഒരു അടുത്ത സുഹൃത്ത്‌ നിങ്ങളെ ഒരു വലിയ തുക സൂക്ഷിക്കാൻ ഏൽപ്പിച്ചു എന്നു വിചാരിക്കുക. സുഹൃത്തിനു നിങ്ങളെ നല്ല വിശ്വാസമാണെന്നല്ലേ അതു കാണിക്കുന്നത്‌? അതിൽ നിങ്ങൾക്ക്‌ അഭിമാനം തോന്നില്ലേ? പക്ഷേ ഈ പണം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കും എന്ന്‌ ഓർത്ത്‌ നിങ്ങൾ ഉത്‌കണ്‌ഠപ്പെട്ടേക്കാം. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തായ യഹോവ പണത്തെക്കാളെല്ലാം മൂല്യമേറിയ ഒരു നിധി മാതാപിതാക്കളെ ഏൽപ്പിച്ചിട്ടുണ്ട്‌. എന്താണ്‌ അത്‌? മക്കളുടെ സുരക്ഷയും സന്തോഷവും.

2. നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?

2 വിവാഹം കഴിഞ്ഞാൽ അവർക്കു കുട്ടികൾ വേണോ? വേണമെങ്കിൽ എപ്പോൾ? ഇങ്ങനെയുള്ള കാര്യങ്ങൾ ആരാണു തീരുമാനിക്കേണ്ടത്‌? മക്കൾക്കു സന്തോഷമുള്ള ഒരു ജീവിതം കിട്ടാൻ മാതാപിതാക്കൾ എന്താണു ചെയ്യേണ്ടത്‌? ഇക്കാര്യങ്ങളിൽ ജ്ഞാനപൂർവമായ തീരുമാനങ്ങൾ എടുക്കാൻ ക്രിസ്‌തീയദമ്പതികളെ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം.

തീരുമാനം ദമ്പതികൾ എടുക്കട്ടെ

3. (എ) കുട്ടികൾ വേണോ വേണ്ടയോ എന്നത്‌ ആരാണു തീരുമാനിക്കേണ്ടത്‌? (ബി) കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓർത്തിരിക്കേണ്ട ബൈബിൾതത്ത്വങ്ങൾ ഏതൊക്കെയാണ്‌?

3 ചില നാടുകളിൽ, വിവാഹം കഴിഞ്ഞാൽ ഉടനെതന്നെ അവർക്കു കുട്ടികൾ ഉണ്ടായിക്കാണാൻ മറ്റുള്ളവർ പ്രതീക്ഷിക്കുന്നു. കുടുംബാംഗങ്ങളും മറ്റുള്ളവരും അതെക്കുറിച്ച്‌ ചോദിച്ചേക്കാം, ഇത്‌ അവരെ വല്ലാത്ത സമ്മർദത്തിലാക്കിയേക്കാം. ഏഷ്യയിൽനിന്നുള്ള ജിത്രോ സഹോദരൻ പറയുന്നു: “കുട്ടികളുള്ള ചില സഹോദരങ്ങൾ കുട്ടികളില്ലാത്ത ദമ്പതികളെ ഇക്കാര്യത്തിനു നിർബന്ധിക്കും.” ഏഷ്യയിലെതന്നെ ജെഫ്രി സഹോദരൻ പറയുന്നു: “വയസ്സായാൽ ആരാ നോക്കാനുള്ളതെന്നു മക്കളില്ലാത്ത ദമ്പതികളോടു ചിലർ ചോദിക്കാറുണ്ട്‌.” എന്തായാലും, മക്കൾ വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഭാര്യാഭർത്താക്കന്മാരാണ്‌, മറ്റാരുമല്ല. അത്‌ അവരുടെ ഉത്തരവാദിത്വമാണ്‌. (ഗലാ. 6:5, അടിക്കുറിപ്പ്‌) വിവാഹിതരാകുന്നവർ സന്തോഷിക്കുന്നതു കാണാനാണു സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആഗ്രഹിക്കുന്നത്‌ എന്നതു ശരിയാണ്‌. പക്ഷേ കുട്ടികൾ വേണോ വേണ്ടയോ എന്നത്‌ ദമ്പതികൾ എടുക്കേണ്ട തീരുമാനമാണെന്ന കാര്യം ആരും മറക്കരുത്‌.—1 തെസ്സ. 4:11.

4-5. ദമ്പതികൾ ഏതു പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങൾ ചർച്ച ചെയ്യണം, അവർ ഇതെക്കുറിച്ച്‌ എപ്പോൾ സംസാരിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌? വിശദീകരിക്കുക.

4 കുട്ടികൾ വേണമെന്നു തീരുമാനിക്കുന്ന ദമ്പതികൾ പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങൾ ചർച്ച ചെയ്യണം: ഒന്ന്‌, കുട്ടികൾ എപ്പോൾ വേണം? രണ്ട്‌, എത്ര കുട്ടികൾ വേണം? ഇക്കാര്യങ്ങൾ ദമ്പതികൾ എപ്പോൾ സംസാരിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌? ഈ ചോദ്യങ്ങൾ ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ വധൂവരന്മാർ ഇതെക്കുറിച്ച്‌ പരസ്‌പരം സംസാരിക്കണം. എന്തുകൊണ്ട്‌? കാരണം, രണ്ടു പേർക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമുണ്ടായിരിക്കണം. കൂടാതെ, മാതാപിതാക്കൾ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണോ എന്നും അവർ ചിന്തിക്കണം. ചില ദമ്പതികൾ വിവാഹം കഴിഞ്ഞ്‌ ഒന്നോ രണ്ടോ വർഷത്തിനു ശേഷം കുട്ടികൾ മതി എന്നു തീരുമാനിച്ചിരിക്കുന്നു. വിവാഹജീവിതവുമായി ഇഴുകിച്ചേരാൻ ആവശ്യത്തിനു സമയം കിട്ടാൻവേണ്ടിയാണ്‌ അവർ ഇങ്ങനെ ചെയ്യുന്നത്‌. മാതാപിതാക്കളാകുന്നതിനു മുമ്പ്‌ പരസ്‌പരം കൂടുതൽ അടുക്കാനും ഇതു ദമ്പതികളെ സഹായിക്കുന്നു. കുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ അവർക്കുവേണ്ടി മാതാപിതാക്കളുടെ ആരോഗ്യവും സമയവും കുറെയധികം ചെലവഴിക്കേണ്ടിവരുമല്ലോ.—എഫെ. 5:33.

6. നമ്മൾ ജീവിക്കുന്ന കാലത്തിന്റെ പ്രത്യേകത എന്തു തീരുമാനം എടുക്കാൻ ചില ദമ്പതികളെ പ്രേരിപ്പിച്ചിരിക്കുന്നു?

6 ചില ക്രിസ്‌ത്യാനികൾ നോഹയുടെ മൂന്ന്‌ ആൺമക്കളുടെയും അവരുടെ ഭാര്യമാരുടെയും മാതൃക പിൻപറ്റുന്നു. ആ മൂന്നു ദമ്പതികൾക്കും വിവാഹം കഴിഞ്ഞ്‌ എത്രയോ വർഷങ്ങൾ കഴിഞ്ഞാണു കുട്ടികൾ ഉണ്ടായത്‌. (ഉൽപ. 6:18; 9:18, 19; 10:1; 2 പത്രോ. 2:5) ‘നോഹയുടെ നാളുകളോടാണ്‌’ യേശു നമ്മുടെ കാലത്തെ താരതമ്യപ്പെടുത്തിയത്‌. ‘ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിലാണ്‌’ നമ്മളും ജീവിക്കുന്നത്‌ എന്നതിന്‌ ഒരു സംശയവുമില്ല. (മത്താ. 24:37; 2 തിമൊ. 3:1) അതുകൊണ്ട്‌, ‘ഉടനെ കുട്ടികൾ വേണ്ടാ’ എന്നു ചില ദമ്പതികൾ തീരുമാനിച്ചിരിക്കുന്നു. അതുവഴി അവർക്കു ക്രിസ്‌തീയശുശ്രൂഷയിൽ കൂടുതലായി ഏർപ്പെടാനും കഴിയുന്നു.

കുട്ടികൾ വേണോ, എത്ര കുട്ടികൾ വേണം എന്നീ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ, ജ്ഞാനമുള്ള മാതാപിതാക്കൾ ‘ചെലവ്‌ കണക്കുകൂട്ടിനോക്കുന്നു’ (7-ാം ഖണ്ഡിക കാണുക) *

7. ലൂക്കോസ്‌ 14:28, 29, സുഭാഷിതങ്ങൾ 21:5 എന്നീ വാക്യങ്ങളിലെ തത്ത്വങ്ങൾ ദമ്പതികളെ എങ്ങനെ സഹായിക്കും?

7 കുട്ടികൾ വേണോ, എത്ര കുട്ടികൾ വേണം തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കുമ്പോൾ ജ്ഞാനമുള്ള ദമ്പതികൾ അതിന്റെ ‘ചെലവ്‌ കണക്കുകൂട്ടിനോക്കും.’ (ലൂക്കോസ്‌ 14:28, 29 വായിക്കുക.) കുട്ടികളെ വളർത്തിയിട്ടുള്ള മാതാപിതാക്കൾക്ക്‌ അറിയാം, അതിനു പണച്ചെലവുണ്ടെന്നു മാത്രമല്ല, സമയവും അധ്വാനവും ഒക്കെ വേണ്ട കാര്യമാണെന്ന്‌. അതുകൊണ്ട്‌ ദമ്പതികൾ ഇങ്ങനെയുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ചിന്തിക്കുന്നതു നല്ലതാണ്‌: ‘കുടുംബത്തിന്റെ അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ടി കരുതാൻ ഞങ്ങൾ രണ്ടു പേരും ജോലി ചെയ്യേണ്ടിവരുമോ? ഞങ്ങളുടെ “അടിസ്ഥാനാവശ്യങ്ങൾ” ഏതൊക്കെയാണെന്ന കാര്യത്തിൽ ഞങ്ങൾ ചിന്തിച്ച്‌ ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ടോ? രണ്ടു പേർക്കും ജോലി ചെയ്യേണ്ടിവന്നാൽ കുട്ടികളെ ആരു നോക്കും? അവരുടെ ചിന്തകളെയും പ്രവൃത്തികളെയും പരുവപ്പെടുത്തുന്നത്‌ ആരായിരിക്കും?’ ഈ ചോദ്യങ്ങൾ സമയമെടുത്ത്‌, ശാന്തമായി ചർച്ച ചെയ്യുന്ന ദമ്പതികൾ സുഭാഷിതങ്ങൾ 21:5-ലെ (വായിക്കുക.) വാക്കുകൾ മനസ്സിൽപ്പിടിക്കുന്നു.

ഭാര്യയെ സഹായിക്കാൻ സ്‌നേഹമുള്ള ഒരു ഭർത്താവ്‌ തന്നെക്കൊണ്ടാകുന്നതു ചെയ്യും (8-ാം ഖണ്ഡിക കാണുക)

8. ക്രിസ്‌തീയദമ്പതികൾ ഏതു പ്രശ്‌നങ്ങൾ പ്രതീക്ഷിക്കണം, സ്‌നേഹമുള്ള ഒരു ഭർത്താവ്‌ എന്തു ചെയ്യും?

8 അപ്പനും അമ്മയും ഓരോ കുട്ടിക്കുംവേണ്ടി ധാരാളം സമയവും ഊർജവും ചെലവഴിക്കണം, കുട്ടിക്ക്‌ അത്‌ ആവശ്യവുമാണ്‌. അതുകൊണ്ട്‌ വലിയ പ്രായവ്യത്യാസമില്ലാതെ പല കുട്ടികൾ ഉണ്ടായാൽ ഓരോ കുട്ടിക്കും വേണ്ട ശ്രദ്ധ കൊടുക്കാൻ മാതാപിതാക്കൾക്കു ബുദ്ധിമുട്ടായേക്കാം. ഒന്നിലധികം കൊച്ചുകുട്ടികളെ ഒരേ സമയം വളർത്തേണ്ടിവന്ന ചില ദമ്പതികൾ അതു തങ്ങളെ തളർത്തിക്കളഞ്ഞെന്നു പറഞ്ഞിട്ടുണ്ട്‌. അമ്മമാർ പ്രത്യേകിച്ചും ശാരീരികമായും മാനസികമായും ആകെ ക്ഷീണിച്ചുപോയേക്കാം. വ്യക്തിപരമായ ബൈബിൾപഠനത്തിനും പ്രാർഥനയ്‌ക്കും ക്രമമായി ശുശ്രൂഷയ്‌ക്കു പോകുന്നതിനും അതൊരു തടസ്സമാകുമോ? ഇനി, മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കുന്നതും അതിൽനിന്ന്‌ പ്രയോജനം നേടുന്നതും അമ്മയ്‌ക്കു ബുദ്ധിമുട്ടായേക്കാം. സ്‌നേഹമുള്ള ഒരു ഭർത്താവ്‌, വീട്ടിലാണെങ്കിലും രാജ്യഹാളിലാണെങ്കിലും, കുട്ടികളെ നോക്കുന്നതിനു ഭാര്യയെ സഹായിക്കാൻ തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യും. ഉദാഹരണത്തിന്‌, വീട്ടുജോലികൾ ചെയ്യാൻ അദ്ദേഹം ഭാര്യയെ സഹായിക്കും. ഇനി, എല്ലാവരും കുടുംബാരാധനയിൽനിന്ന്‌ പ്രയോജനം നേടാൻ അദ്ദേഹം നല്ല ശ്രമം നടത്തും. അദ്ദേഹം ക്രമമായി കുടുംബത്തോടൊപ്പം വയൽസേവനത്തിനും പോകും.

യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുക

9-10. കുട്ടികളെ സഹായിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഒഴിവാക്കരുതാത്ത കാര്യം എന്താണ്‌?

9 യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുന്നതിനു മാതാപിതാക്കൾക്ക്‌ എന്തൊക്കെ ചെയ്യാനാകും? ഈ ദുഷിച്ച ലോകത്തിലെ അപകടങ്ങളിൽനിന്ന്‌ അവർക്കു കുട്ടികളെ എങ്ങനെ സംരക്ഷിക്കാം? അതിനുള്ള ചില വഴികൾ നമുക്കു നോക്കാം.

10 യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക. ശിംശോന്റെ മാതാപിതാക്കളായ മനോഹയുടെയും ഭാര്യയുടെയും മാതൃക നോക്കുക. തങ്ങൾക്ക്‌ ഒരു കുട്ടിയുണ്ടാകാൻ പോകുന്നു എന്ന്‌ അറിഞ്ഞപ്പോൾ അവനെ എങ്ങനെ വളർത്തണമെന്നു പറഞ്ഞുതരാൻ മനോഹ യഹോവയോട്‌ അപേക്ഷിച്ചു.

11. ന്യായാധിപന്മാർ 13:8-ൽ പറഞ്ഞിരിക്കുന്ന മനോഹയുടെ മാതൃക മാതാപിതാക്കൾക്ക്‌ എങ്ങനെ അനുകരിക്കാം?

11 ബോസ്‌നിയ-ഹെർസഗോവിനയിലെ നിഹാദ്‌-അൽമ ദമ്പതികൾ മനോഹയുടെ മാതൃക പകർത്തി. അവർ പറയുന്നു: “എങ്ങനെ ഒരു നല്ല അച്ഛനും അമ്മയും ആകാൻ കഴിയുമെന്നു പഠിപ്പിക്കേണമേ എന്നു മനോഹയെപ്പോലെ ഞങ്ങൾ യഹോവയോട്‌ അപേക്ഷിച്ചു. യഹോവ ഞങ്ങളുടെ പ്രാർഥനകൾക്കു പല വിധങ്ങളിൽ ഉത്തരം നൽകി, തിരുവെഴുത്തുകളിലൂടെ, പ്രസിദ്ധീകരണങ്ങളിലൂടെ, സഭായോഗങ്ങളിലൂടെ, കൺവെൻഷനുകളിലൂടെ എല്ലാം.”—ന്യായാധിപന്മാർ 13:8 വായിക്കുക.

12. യോസേഫും മറിയയും മക്കൾക്ക്‌ എന്തു മാതൃകയാണു വെച്ചത്‌?

12 മാതൃകയിലൂടെ പഠിപ്പിക്കുക. നിങ്ങൾക്കു മക്കളെ വാക്കുകളിലൂടെ പഠിപ്പിക്കാം, പക്ഷേ നിങ്ങളുടെ പ്രവൃത്തികളും മാതൃകയും ആണു കുട്ടിയെ കൂടുതലായി സ്വാധീനിക്കുക. യോസേഫിന്റെയും മറിയയുടെയും ദൃഷ്ടാന്തം നോക്കാം. അവർ യേശുവിനും തങ്ങളുടെ മറ്റു മക്കൾക്കും നല്ല മാതൃക വെച്ചു എന്നതിന്‌ ഒരു സംശയവുമില്ല. കുടുംബത്തെ പോറ്റാൻ യോസേഫ്‌ കഠിനാധ്വാനം ചെയ്‌തു. അതോടൊപ്പം, യഹോവയെ സ്‌നേഹിക്കാനും യോസേഫ്‌ കുടുംബത്തെ പ്രോത്സാഹിപ്പിച്ചു. (ആവ. 4:9, 10) പെസഹ ആഘോഷിക്കാൻ കുടുംബനാഥന്മാർ പോകുമ്പോൾ, കുടുംബത്തെയും യരുശലേമിലേക്കു കൊണ്ടുപോകണമെന്നു മോശയുടെ നിയമത്തിൽ വ്യവസ്ഥ ചെയ്‌തിരുന്നില്ല. എങ്കിലും “വർഷംതോറും” യോസേഫ്‌ അങ്ങനെ ചെയ്‌തു. (ലൂക്കോ. 2:41, 42) എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്നതു വലിയ ചെലവാണെന്നും ബുദ്ധിമുട്ടാണെന്നും അതു സമയം കളയുമെന്നും അക്കാലത്തെ ചില കുടുംബനാഥന്മാർ ചിന്തിച്ചിരിക്കാം. എങ്കിലും യോസേഫ്‌ ആത്മീയകാര്യങ്ങൾക്കു വില കല്‌പിച്ചു. അങ്ങനെ ചെയ്യാൻ മക്കളെ പഠിപ്പിക്കുകയും ചെയ്‌തു. ഇനി മറിയയുടെ കാര്യം നോക്കിയാൽ, മറിയയ്‌ക്കു തിരുവെഴുത്തുകളെപ്പറ്റി നല്ല അറിവുണ്ടായിരുന്നു. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവവചനത്തെ സ്‌നേഹിക്കാൻ മറിയ മക്കളെ പഠിപ്പിച്ചു എന്നതിനു സംശയമില്ല.

13. യോസേഫിന്റെയും മറിയയുടെയും മാതൃക ഒരു ദമ്പതികൾ അനുകരിച്ചത്‌ എങ്ങനെ?

13 മുമ്പു പറഞ്ഞ നിഹാദും അൽമയും യോസേഫിന്റെയും മറിയയുടെയും മാതൃക അനുകരിക്കാൻ ആഗ്രഹിച്ചു. ദൈവത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരാളായി മകനെ വളർത്തിക്കൊണ്ടുവരാൻ ആ മാതൃക എങ്ങനെയാണു അവരെ സഹായിച്ചത്‌? അവർ പറയുന്നു: “യഹോവയുടെ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത്‌ എത്ര നല്ലതാണെന്നു ഞങ്ങളുടെ ജീവിതത്തിലൂടെ മകനു കാണിച്ചുകൊടുക്കാൻ ഞങ്ങൾ ശ്രമിച്ചു.” നിഹാദിന്റെ നിർദേശം ഇതാണ്‌: “നിങ്ങളുടെ കുട്ടി എങ്ങനെയുള്ള ഒരു വ്യക്തിയായിത്തീരാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌, നിങ്ങൾ അങ്ങനെയുള്ള ഒരാളായിരിക്കുക.”

14. മക്കൾ ആരുടെകൂടെയാണു സമയം ചെലവിടുന്നതെന്നു മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ മക്കളെ സഹായിക്കുക. കുട്ടികൾ ആരുടെകൂടെയാണു സമയം ചെലവിടുന്നത്‌, അവർ എന്തൊക്കെയാണ്‌ ചെയ്യുന്നത്‌ എന്ന്‌ അപ്പനും അമ്മയും അറിയണം. സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണിലൂടെയും അവർ ആരോടൊക്കെയാണു ബന്ധപ്പെടുന്നതെന്നു മാതാപിതാക്കൾ രണ്ടു പേരും അറിഞ്ഞിരിക്കണം. കാരണം, കുട്ടികൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയെ ആ കൂട്ടുകാർ സ്വാധീനിക്കും.—1 കൊരി. 15:33.

15. ജെസ്സെയുടെ മാതൃകയിൽനിന്ന്‌ മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാം?

15 കമ്പ്യൂട്ടറിനെയും ഇലക്ട്രോണിക്‌ ഉപകരണങ്ങളെയും കുറിച്ച്‌ വലിയ അറിവില്ലെങ്കിൽ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാം? ഫിലിപ്പീൻസിൽനിന്നുള്ള ജെസ്സെ എന്നു പേരുള്ള ഒരു അച്ഛൻ പറയുന്നു: “ഇലക്ട്രോണിക്‌ ഉപകരണങ്ങളെക്കുറിച്ച്‌ ഞങ്ങൾക്കു വലിയ പിടിപാടില്ലായിരുന്നു. പക്ഷേ അവയുടെ അപകടങ്ങളെക്കുറിച്ച്‌ മക്കളെ പറഞ്ഞുമനസ്സിലാക്കുന്നതിന്‌ അതൊരു തടസ്സമായില്ല.” തനിക്ക്‌ അറിയില്ലെന്നു കരുതി കുട്ടികൾ ഇല്‌ക്ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിക്കുന്നതു ജെസ്സെ വിലക്കിയില്ല. അദ്ദേഹം പറയുന്നു: “പുതിയ ഒരു ഭാഷ പഠിക്കാനും മീറ്റിങ്ങുകൾക്കു തയ്യാറാകാനും ദിവസവും ബൈബിൾ വായിക്കാനും ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ മക്കളെ പ്രോത്സാഹിപ്പിച്ചു.” jw.org®-ലെ “കൗമാരക്കാർ” എന്നതിനു കീഴിൽ, മൊബൈലിലൂടെ സന്ദേശങ്ങൾ അയയ്‌ക്കുന്നതിനെയും ഓൺലൈനായി ഫോട്ടോ അയയ്‌ക്കുന്നതിനെയും കുറിച്ചുള്ള സമനിലയുള്ള ബുദ്ധിയുപദേശം കാണാൻ കഴിയും. നിങ്ങൾ ഒരു അപ്പനോ അമ്മയോ ആണെങ്കിൽ, ആ വിവരങ്ങൾ മക്കളുടെകൂടെയിരുന്ന്‌ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തിട്ടുണ്ടോ? നിങ്ങൾ മൊബൈലിന്റെയും ടാബിന്റെയും ചൊൽപ്പടിയിലാണോ?, സോഷ്യൽ നെറ്റ്‌വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക എന്നീ വീഡിയോകളിലെ വിവരങ്ങൾ അവരുമായി ചർച്ച ചെയ്‌തോ? * ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിന്‌ ഈ വീഡിയോകൾ വലിയൊരു സഹായമായിരിക്കും.—സുഭാ. 13:20.

16. ചില മാതാപിതാക്കൾ മക്കൾക്കുവേണ്ടി എന്തു ചെയ്‌തിരിക്കുന്നു, അതിന്‌ എന്തു നല്ല ഫലം ലഭിച്ചിരിക്കുന്നു?

16 ദൈവത്തെ സേവിക്കുന്നതിൽ നല്ല മാതൃക വെച്ച സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ചില മാതാപിതാക്കൾ മക്കൾക്ക്‌ അവസരം ഒരുക്കുന്നു. ഉദാഹരണത്തിന്‌, കോറ്റ്‌-ഡീ ഐവോറിലെ ഒരു ദമ്പതികളായ എൻഡെയ്‌നും ബോമിനെയും തങ്ങളുടെ വീട്ടിൽ താമസിക്കാൻ സർക്കിട്ട്‌ മേൽവിചാരകന്മാരെ മിക്കപ്പോഴും ക്ഷണിച്ചിരുന്നു. എൻഡെയ്‌ൻ പറയുന്നു: “ഇതു ഞങ്ങളുടെ മകനെ ശരിക്കും സ്വാധീനിച്ചു. അവൻ മുൻനിരസേവനം തുടങ്ങി, ഇപ്പോൾ പകരം സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുന്നു.” മക്കൾക്കുവേണ്ടി നിങ്ങൾക്കും ഇങ്ങനെയൊക്കെ ചെയ്യാനാകുമോ?

17-18. മാതാപിതാക്കൾ എപ്പോഴാണു മക്കളെ പരിശീലിപ്പിച്ച്‌ തുടങ്ങേണ്ടത്‌?

17 കഴിയുന്നത്ര നേരത്തേ കുട്ടികൾക്കു പരിശീലനം കൊടുത്തുതുടങ്ങുക. എത്ര ചെറുപ്പത്തിലേ കുട്ടികളെ പരിശീലിപ്പിക്കാൻ തുടങ്ങുന്നോ അത്രയും നല്ലത്‌. (സുഭാ. 22:6) തിമൊഥെയൊസിന്റെ അനുഭവം നോക്കാം. അമ്മ യൂനീക്കയും മുത്തശ്ശി ലോവീസും “ശൈശവംമുതലേ” തിമൊഥെയൊസിനെ പരിശീലിപ്പിച്ചു. പിൽക്കാലത്ത്‌ തിമൊഥെയൊസ്‌ പൗലോസ്‌ അപ്പോസ്‌തലനോടൊപ്പം പ്രവർത്തിച്ചു.—2 തിമൊ. 1:5; 3:15.

18 കോറ്റ്‌-ഡീ ഐവോറിലെ മറ്റൊരു ദമ്പതികളായ ഷോൺ-ക്ലോഡ്‌ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും തങ്ങളുടെ ആറു മക്കളെയും യഹോവയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരായി വളർത്തിക്കൊണ്ടുവന്നു. എന്താണ്‌ അവരെ സഹായിച്ചത്‌? യൂനീക്കയുടെയും ലോവീസിന്റെയും മാതൃക അവർ അനുകരിച്ചു. അവർ പറയുന്നു: “ശൈശവംമുതൽത്തന്നെ, എന്നു പറഞ്ഞാൽ കുട്ടികൾ ജനിച്ച്‌ അധികം കഴിയുന്നതിനു മുമ്പുതന്നെ, ഞങ്ങൾ ദൈവവചനം അവരുടെ മനസ്സിൽ പതിപ്പിച്ചു.”—ആവ. 6:6, 7.

19. ദൈവവചനം കുട്ടികളുടെ മനസ്സിൽ പതിപ്പിക്കുന്നതിൽ എന്താണ്‌ ഉൾപ്പെടുന്നത്‌?

19 യഹോവയുടെ വചനം കുട്ടികളുടെ “മനസ്സിൽ പതിപ്പിക്കുക” എന്നാൽ എന്താണ്‌ അർഥം? “മനസ്സിൽ പതിപ്പിക്കുക” എന്നതിന്റെ എബ്രായ പദം “ആവർത്തിച്ച്‌ പറഞ്ഞ്‌ കുട്ടികളെ പഠിപ്പിക്കുകയും അവരുടെ ഉള്ളിൽ പതിപ്പിക്കുകയും” ചെയ്യുന്നതിനെയാണ്‌ അർഥമാക്കുന്നത്‌. അതിന്‌, മാതാപിതാക്കൾ കുട്ടികളോടൊത്ത്‌ പതിവായി സമയം ചെലവിടണം. ഒരേ കാര്യങ്ങൾതന്നെ വീണ്ടുംവീണ്ടും പറയുന്നത്‌ അത്ര രസമായിരിക്കില്ല. എങ്കിലും ദൈവവചനം മനസ്സിലാക്കാനും ജീവിതത്തിൽ ബാധകമാക്കാനും കുട്ടികളെ സഹായിക്കുന്നതിനുള്ള ഒരു മാർഗമായി മാതാപിതാക്കൾ അതിനെ കാണണം.

ഓരോ കുട്ടിയെയും എങ്ങനെ പരിശീലിപ്പിക്കണമെന്നു മാതാപിതാക്കൾ തീരുമാനിക്കണം (20-ാം ഖണ്ഡിക കാണുക) *

20. കുട്ടികളെ വളർത്തുന്ന കാര്യത്തിൽ സങ്കീർത്തനം 127:4 എങ്ങനെയാണു ബാധകമാകുന്നത്‌?

20 ഓരോ കുട്ടിയെയും മനസ്സിലാക്കുക. മക്കളെ അസ്‌ത്രങ്ങളോടാണു 127-ാം സങ്കീർത്തനം താരതമ്യം ചെയ്യുന്നത്‌. (സങ്കീർത്തനം 127:4 വായിക്കുക.) അസ്‌ത്രങ്ങൾ പലപല വസ്‌തുക്കൾകൊണ്ട്‌ ഉണ്ടാക്കാം, വലുപ്പത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടായിരിക്കും. സമാനമായി, രണ്ടു കുട്ടികൾ എല്ലാ കാര്യത്തിലും ഒരുപോലെയായിരിക്കില്ല. അതുകൊണ്ട്‌ ഓരോ കുട്ടിയെയും എങ്ങനെ പരിശീലിപ്പിക്കണമെന്നു മാതാപിതാക്കൾ തീരുമാനിക്കണം. രണ്ടു കുട്ടികളെ യഹോവയെ സേവിക്കുന്നവരായി വളർത്തിക്കൊണ്ടുവന്ന ആധുനിക ഇസ്രായേലിലെ ഒരു ദമ്പതികൾ തങ്ങളെ എന്താണു സഹായിച്ചതെന്നു പറയുന്നു: “ഞങ്ങൾ ഓരോ കുട്ടിക്കും വെവ്വേറെ ബൈബിൾപഠനങ്ങൾ നടത്തി.” ഇങ്ങനെ ഓരോ കുട്ടിക്കും വേറെവേറെ ബൈബിൾപഠനങ്ങൾ നടത്തേണ്ട ആവശ്യമുണ്ടോ, അതു സാധിക്കുമോ എന്നൊക്കെ തീരുമാനിക്കേണ്ടതു കുടുംബനാഥനാണ്‌.

യഹോവ നിങ്ങളെ സഹായിക്കും

21. മാതാപിതാക്കൾക്ക്‌ യഹോവയിൽനിന്ന്‌ എന്തു പ്രതീക്ഷിക്കാം?

21 കുട്ടികളെ പഠിപ്പിക്കുന്നതു ബുദ്ധിമുട്ടാണെന്നു ചിലപ്പോൾ മാതാപിതാക്കൾക്കു തോന്നിയേക്കാം. പക്ഷേ, ഓർക്കുക, മക്കൾ യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്‌. യഹോവ എപ്പോഴും നമ്മുടെ സഹായത്തിനുണ്ട്‌. മാതാപിതാക്കളുടെ പ്രാർഥനകൾ കേൾക്കാൻ യഹോവയ്‌ക്കു മനസ്സാണ്‌. ബൈബിൾ, നമ്മുടെ പ്രസിദ്ധീകരണങ്ങൾ, സഭയിലെ പക്വതയുള്ള മാതാപിതാക്കളുടെ മാതൃക, അവർ തരുന്ന ഉപദേശം ഈ വിധങ്ങളിലെല്ലാം യഹോവ ആ പ്രാർഥനകൾക്ക്‌ ഉത്തരം കൊടുക്കുന്നു.

22. മക്കൾക്കു സമ്മാനിക്കാൻ മാതാപിതാക്കൾക്കു കഴിയുന്ന മൂല്യവത്തായ ചില കാര്യങ്ങൾ ഏതെല്ലാം?

22 കുട്ടികളെ വളർത്തുന്നത്‌ 20 വർഷത്തെ ഒരു പ്രോജക്ട്‌ ആണെന്ന്‌ പറയാറുണ്ട്‌. പക്ഷേ അതു കഴിഞ്ഞും അച്ഛനമ്മമാർ അച്ഛനമ്മമാർതന്നെയാണ്‌. അതുകൊണ്ട്‌ മക്കൾക്കു നൽകാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ ചില സമ്മാനങ്ങളാണു സ്‌നേഹം, സമയം, ബൈബിൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം തുടങ്ങിയവ. ആ പരിശീലനത്തോടു ചില കുട്ടികൾ നല്ല രീതിയിൽ പ്രതികരിച്ചേക്കാം, എന്നാൽ മറ്റു ചില കുട്ടികൾ അത്‌ അവഗണിച്ചേക്കാം. എന്നിരുന്നാലും യഹോവയെ സ്‌നേഹിക്കുന്ന മാതാപിതാക്കൾ വളർത്തിയ പലർക്കും ഏഷ്യയിൽനിന്നുള്ള ജോവാനാ മേയ എന്ന സഹോദരിയെപ്പോലെയാണു തോന്നുന്നത്‌. സഹോദരി പറയുന്നു: “എന്റെ മാതാപിതാക്കൾ എനിക്കു നല്ല പരിശീലനം നൽകി, യഹോവയെ സ്‌നേഹിക്കാൻ എന്നെ പഠിപ്പിച്ചു. അവർ തന്ന ആ പരിശീലനത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ എന്റെ ഹൃദയം നന്ദികൊണ്ട്‌ നിറയുന്നു. അവർ എനിക്കു ജീവൻ തരുക മാത്രമല്ല ചെയ്‌തത്‌, അർഥവത്തായ ഒരു ജീവിതവും സമ്മാനിച്ചു!” (സുഭാ. 23:24, 25) ലക്ഷക്കണക്കിനു ക്രിസ്‌ത്യാനികൾക്കും ഇതുതന്നെയാണു പറയാനുള്ളത്‌.

ഗീതം 59 എന്നോടൊപ്പം യാഹിനെ സ്‌തുതിപ്പിൻ!

^ ഖ. 5 വിവാഹം കഴിഞ്ഞാൽ ദമ്പതികൾക്കു കുട്ടികൾ വേണമെന്നുണ്ടോ? വേണമെന്നാണ്‌ അവരുടെ തീരുമാനമെങ്കിൽ, എത്ര കുട്ടികൾ വേണം? യഹോവയെ സ്‌നേഹിക്കാനും സേവിക്കാനും മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പരിശീലിപ്പിക്കാം? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടാൻ സഹായിക്കുന്ന ആധുനികകാലത്തെ ചിലരുടെ ദൃഷ്ടാന്തങ്ങളും ബൈബിൾതത്ത്വങ്ങളും ഈ ലേഖനം ചർച്ച ചെയ്യും.

^ ഖ. 15 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1-ന്റെ (ഇംഗ്ലീഷ്‌) 36-ാം അധ്യായവും വാല്യം 2-ന്റെ (ഇംഗ്ലീഷ്‌) 11-ാം അധ്യായവും കാണുക.

^ ഖ. 60 ചിത്രക്കുറിപ്പ്‌: കുട്ടികൾ വേണോ വേണ്ടയോ എന്ന്‌ ഒരു ക്രിസ്‌തീയദമ്പതികൾ ചർച്ച ചെയ്യുന്നു, അതിന്റെ സന്തോഷങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച്‌ ചിന്തിക്കുന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: കുട്ടികളുടെ പ്രായവും കഴിവുകളും കണക്കിലെടുത്ത്‌ ഒരു ദമ്പതികൾ മക്കൾക്കു വേറെവേറെ ബൈബിൾപഠനങ്ങൾ നടത്തുന്നു.