വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

ബൈബിൾക്കാലങ്ങളിൽ കാര്യസ്ഥന്മാർക്ക്‌ എന്ത്‌ ഉത്തരവാദിത്വമാണുണ്ടായിരുന്നത്‌?

ബൈബിൾക്കാലങ്ങളിൽ ഒരു കാര്യസ്ഥൻ മറ്റൊരാളുടെ വീട്ടുകാര്യങ്ങളോ വസ്‌തുവകകളോ നോക്കുമായിരുന്നു. “കാര്യസ്ഥൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്കു പദങ്ങൾ ചിലപ്പോഴൊക്കെ മേൽനോട്ടക്കാരനെയോ വീട്ടിലെ കാര്യങ്ങൾ നോക്കിനടത്തുന്നയാളെയോ കുറിച്ചിരുന്നു.

ഗോത്രപിതാവായ യാക്കോബിന്റെ മകൻ യോസേഫിന്റെ കാര്യമെടുക്കുക. ഈജിപ്‌തിൽ അടിമയായിരിക്കെ, യജമാനൻ യോസേഫിനെ വീട്ടിലെ കാര്യസ്ഥനായി നിയമിച്ചു. മാത്രമല്ല, “തനിക്കുള്ളതെല്ലാം (യോസേഫിനെ) ഏൽപ്പിച്ചു.” (ഉൽപ. 39:2-6) പിന്നീട്‌, യോസേഫ്‌ ഈജിപ്‌തിലെ ശക്തനായ ഒരു ഭരണാധികാരിയായപ്പോൾ തന്റെ വീടിനും ഒരു കാര്യസ്ഥനെ നിയമിച്ചു.—ഉൽപ. 44:4.

യേശുവിന്റെ നാളിൽ ഭൂവുടമകൾ മിക്കവാറും പട്ടണങ്ങളിലാണു താമസിച്ചിരുന്നത്‌. കൃഷിസ്ഥലങ്ങളാകട്ടെ, ദൂരെയും. അതുകൊണ്ട്‌ കൃഷിസ്ഥലത്തെ പണിക്കാരുടെ ഓരോ ദിവസത്തെയും കാര്യങ്ങൾ നോക്കുന്നതിനുവേണ്ടി അവർ കാര്യസ്ഥന്മാരെ നിയമിച്ചിരുന്നു.

കാര്യസ്ഥനാകാനുള്ള ഒരാളുടെ യോഗ്യത എന്തായിരുന്നു? ഒന്നാം നൂറ്റാണ്ടിലെ റോമൻ എഴുത്തുകാരനായ കോള്യമലയുടെ അഭിപ്രായമനുസരിച്ച്‌, മേൽനോട്ടക്കാരനായോ കാര്യസ്ഥനായോ നിയമനം ലഭിക്കുന്ന ഒരു അടിമ “നന്നായി ജോലി ചെയ്യാൻ അറിയുന്ന ഒരാളായിരിക്കണം.” അയാൾ തന്റെ കീഴിലുള്ള ആളുകളെക്കൊണ്ട്‌ ജോലി നന്നായി ചെയ്യിക്കുന്ന ഒരാളായിരിക്കണം, എന്നാൽ ക്രൂരനായിരിക്കാനും പാടില്ല. കോള്യമല തുടരുന്നു: “ഒരു കാര്യസ്ഥൻ തനിക്ക്‌ എല്ലാം അറിയാമെന്ന ചിന്ത ഒഴിവാക്കണം. അതാണ്‌ അദ്ദേഹത്തിനു വേണ്ട ഏറ്റവും പ്രധാനപ്പെട്ട യോഗ്യത. അദ്ദേഹം പുതിയപുതിയ കാര്യങ്ങൾ പഠിക്കാൻ താത്‌പര്യമുള്ള ഒരാളായിരിക്കണം.”

ക്രിസ്‌തീയസഭയിലെ ചില പ്രവർത്തനങ്ങളെക്കുറിച്ച്‌ പറഞ്ഞപ്പോൾ, ദൈവവചനം ഒരു കാര്യസ്ഥന്റെയും അദ്ദേഹത്തിന്റെ ജോലിയുടെയും ദൃഷ്ടാന്തം ഉപയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ക്രിസ്‌ത്യാനികളെ “ദൈവം കാണിച്ച അനർഹദയയുടെ നല്ല കാര്യസ്ഥരെന്ന നിലയിൽ . . . പരസ്‌പരം ശുശ്രൂഷ ചെയ്യാൻ” അവരുടെ കഴിവുകൾ നന്നായി ഉപയോഗിക്കുന്നതിനു പത്രോസ്‌ പ്രോത്സാഹിപ്പിച്ചു.—1 പത്രോ. 4:10.

ലൂക്കോസ്‌ 16:1-8 വരെയുള്ള വാക്യങ്ങളിൽ യേശു ഒരു കാര്യസ്ഥന്റെ ഉദാഹരണം ഉപയോഗിച്ചിരിക്കുന്നതു കാണാം. മാത്രമല്ല, രാജാവെന്ന നിലയിലുള്ള തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ച്‌ പറഞ്ഞപ്പോൾ താൻ ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ’ അഥവാ ‘വിശ്വസ്‌തനായ കാര്യസ്ഥനെ’ നിയമിക്കുമെന്നു യേശു തന്റെ അനുഗാമികൾക്ക്‌ ഉറപ്പു നൽകി. ആ കാര്യസ്ഥന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വം അവസാനകാലത്ത്‌ ക്രിസ്‌തുവിന്റെ അനുഗാമികൾക്ക്‌ ആവശ്യമായ ആത്മീയഭക്ഷണം ക്രമമായി നൽകുക എന്നതാണ്‌. (മത്താ. 24:45-47; ലൂക്കോ. 12:42) വിശ്വസ്‌തനായ ഈ കാര്യസ്ഥൻ തയ്യാറാക്കുകയും ലോകവ്യാപകമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ കിട്ടുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്‌!