വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 33

പുനരുത്ഥാനം ദൈവത്തിന്റെ സ്‌നേഹവും ജ്ഞാനവും ക്ഷമയും വെളിപ്പെടുത്തുന്നു

പുനരുത്ഥാനം ദൈവത്തിന്റെ സ്‌നേഹവും ജ്ഞാനവും ക്ഷമയും വെളിപ്പെടുത്തുന്നു

‘പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃ. 24:15.

ഗീതം 151 ദൈവം വിളിക്കും

പൂർവാവലോകനം *

1. എന്തുകൊണ്ടാണ്‌ യഹോവ സൃഷ്ടിക്രിയകൾ നടത്തിയത്‌?

മറ്റാരും, മറ്റൊന്നും ഇല്ലാതെ യഹോവ മാത്രമുള്ള ഒരു സമയമുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്‌ ഏകാന്തത അനുഭവപ്പെട്ടില്ല. കാരണം, യഹോവ എല്ലാ അർഥത്തിലും സമ്പൂർണനാണ്‌. എന്നിരുന്നാലും മറ്റുള്ളവരും അസ്‌തിത്വത്തിൽ വരാനും ജീവിതം ആസ്വദിക്കാനും യഹോവ ആഗ്രഹിച്ചു. സ്‌നേഹത്താൽ പ്രചോദിതനായി യഹോവ സൃഷ്ടിക്രിയകൾ ആരംഭിച്ചു.—സങ്കീ. 36:9; 1 യോഹ. 4:19.

2. യഹോവയുടെ സൃഷ്ടികളെക്കുറിച്ച്‌ യേശുവിനും ദൂതന്മാർക്കും എന്തു തോന്നി?

2 ആദ്യമായി യഹോവ തനിക്ക്‌ ഒരു സഹപ്രവർത്തകനെ സൃഷ്ടിച്ചു. എന്നിട്ട്‌ തന്റെ ഈ ആദ്യജാതനിലൂടെ ദൈവം ദശലക്ഷക്കണക്കിനു വരുന്ന ആത്മജീവികൾ ഉൾപ്പെടെ ‘മറ്റെല്ലാം സൃഷ്ടിച്ചു.’ (കൊലോ. 1:16) പിതാവിനോടൊപ്പം ജോലി ചെയ്യാൻ അവസരം കിട്ടിയതിൽ യേശു സന്തോഷിച്ചു. (സുഭാ. 8:30) ദൈവത്തിന്റെ ദൂതപുത്രന്മാർക്കും സന്തോഷിക്കാനുള്ള കാരണമുണ്ടായിരുന്നു. യഹോവയും യഹോവയുടെ വിദഗ്‌ധജോലിക്കാരനായ യേശുവും ആകാശവും ഭൂമിയും ഉണ്ടാക്കിയപ്പോൾ അതു നേരിട്ട്‌ കാണാനുള്ള അവസരം ഈ ദൂതന്മാർക്കു കിട്ടി. അവർ അപ്പോൾ എന്തു ചെയ്‌തു? ഭൂമി ഉണ്ടാക്കിയപ്പോൾ അവർ ‘ആനന്ദഘോഷം മുഴക്കി.’ പിന്നീട്‌ യഹോവ ഓരോന്നും സൃഷ്ടിച്ചപ്പോഴും, ഒടുവിൽ മനുഷ്യനെ ഉണ്ടാക്കിയപ്പോഴും, ദൂതന്മാർ ഇങ്ങനെതന്നെ ചെയ്‌തു എന്നതിനു സംശയമില്ല. (ഇയ്യോ. 38:6; സുഭാ. 8:31, അടിക്കുറിപ്പ്‌) ഈ സൃഷ്ടികളിൽ ഓരോന്നും യഹോവയുടെ സ്‌നേഹവും ജ്ഞാനവും വെളിപ്പെടുത്തുന്നു.—സങ്കീ. 104:24; റോമ. 1:20.

3. 1 കൊരിന്ത്യർ 15:21, 22 അനുസരിച്ച്‌ യേശുവിന്റെ മോചനബലി എന്തു സാധ്യമാക്കുന്നു?

3 താൻ സൃഷ്ടിച്ച ഈ മനോഹരമായ ഭൂഗ്രഹത്തിൽ മനുഷ്യകുടുംബം എന്നെന്നും ജീവിതം ആസ്വദിക്കണമെന്നാണ്‌ യഹോവ ഉദ്ദേശിച്ചിരുന്നത്‌. പക്ഷേ ആദാമും ഹവ്വയും തങ്ങളുടെ സ്‌നേഹവാനായ പിതാവിനെ ധിക്കരിച്ചപ്പോൾ പാപത്തിന്റെയും മരണത്തിന്റെയും കരിനിഴൽ ഈ ഭൂമിയിൽ വീണു. (റോമ. 5:12) എന്നാൽ യഹോവ എന്തു ചെയ്‌തു? എങ്ങനെയാണു മനുഷ്യവർഗത്തെ രക്ഷിക്കാൻപോകുന്നതെന്ന്‌ അപ്പോൾത്തന്നെ യഹോവ പ്രഖ്യാപിച്ചു. (ഉൽപ. 3:15) ആദാമിന്റെയും ഹവ്വയുടെയും മക്കളെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കുന്നതിന്‌ ഒരു മോചനവില നൽകാൻ യഹോവ തീരുമാനിച്ചു. അതുവഴി, തന്നെ സേവിക്കാൻ തീരുമാനിക്കുന്ന ഓരോ വ്യക്തിക്കും നിത്യജീവൻ നൽകാൻ യഹോവയ്‌ക്കു കഴിയും.—യോഹ. 3:16; റോമ. 6:23; 1 കൊരിന്ത്യർ 15:21, 22 വായിക്കുക.

4. ഈ ലേഖനത്തിൽ നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?

4 മരിച്ചുപോയവരെ പുനരുത്ഥാനപ്പെടുത്തുമെന്നുള്ള ദൈവത്തിന്റെ വാഗ്‌ദാനം ചില ചോദ്യങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ഉദാഹരണത്തിന്‌, എങ്ങനെയായിരിക്കാം പുനരുത്ഥാനം നടക്കുന്നത്‌? നമ്മുടെ പ്രിയപ്പെട്ടവർ തിരികെ ജീവനിലേക്കു വരുമ്പോൾ നമുക്ക്‌ അവരെ തിരിച്ചറിയാൻ കഴിയുമോ? പുനരുത്ഥാനം ഏതെല്ലാം വിധങ്ങളിൽ നമുക്കു സന്തോഷം തരും? പുനരുത്ഥാനത്തെക്കുറിച്ച്‌ ധ്യാനിക്കുന്നത്‌, ദൈവത്തിന്റെ സ്‌നേഹം, ജ്ഞാനം, ക്ഷമ എന്നീ ഗുണങ്ങളെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ? ഈ ചോദ്യങ്ങളാണു നമ്മൾ ഇനി ചിന്തിക്കാൻപോകുന്നത്‌.

എങ്ങനെയായിരിക്കാം പുനരുത്ഥാനം നടക്കുക?

5. ചിട്ടയോടെ പടിപടിയായിട്ടായിരിക്കും ആളുകൾ പുനരുത്ഥാനത്തിൽ വരുന്നതെന്നു പ്രതീക്ഷിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

5 യഹോവ തന്റെ പുത്രനെ ഉപയോഗിച്ചുകൊണ്ട്‌ കോടിക്കണക്കിന്‌ ആളുകളെ പുനരുത്ഥാനപ്പെടുത്തുമ്പോൾ അവരെല്ലാവരും ഒരുമിച്ചായിരിക്കില്ല ജീവനിലേക്കു വരുന്നത്‌ എന്നു നമുക്കു ന്യായമായും പ്രതീക്ഷിക്കാം. എന്തുകൊണ്ട്‌? കാരണം, ഭൂമിയിലെ ജനസംഖ്യ ഒറ്റയടിക്ക്‌ ഉയർന്നാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകാൻ ഇടയുണ്ട്‌. യഹോവ എപ്പോഴും ക്രമവും ചിട്ടയും അനുസരിച്ച്‌ മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളൂ. കാര്യങ്ങളെല്ലാം ചിട്ടയോടെ പോയെങ്കിലേ സമാധാനം ഉണ്ടായിരിക്കുകയുള്ളൂ എന്നു ദൈവത്തിന്‌ അറിയാം. (1 കൊരി. 14:33) മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പ്‌, യഹോവ യേശുവിനോടൊപ്പം ഘട്ടംഘട്ടമായി ഭൂമിയെ ഒരുക്കിയപ്പോൾ ക്ഷമയും ജ്ഞാനവും കാണിച്ചു. തന്റെ ആയിരംവർഷഭരണത്തിൽ, അർമഗെദോനെ അതിജീവിക്കുന്നവരോടൊപ്പം പുനരുത്ഥാനപ്പെട്ടുവരുന്നവരുടെ അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്യുമ്പോൾ യേശുവും ഇതേ ഗുണങ്ങൾ കാണിക്കും.

അർമഗെദോനെ അതിജീവിക്കുന്നവർ പുനരുത്ഥാനപ്പെട്ടുവരുന്നവരെ ദൈവരാജ്യത്തെയും യഹോവയുടെ വ്യവസ്ഥകളെയും കുറിച്ച്‌ പഠിപ്പിക്കും (ഖണ്ഡിക 6 കാണുക) *

6. പ്രവൃത്തികൾ 24:15 അനുസരിച്ച്‌, യഹോവ പുനരുത്ഥാനപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ ആരുമുണ്ടായിരിക്കും?

6 അതിനെക്കാളെല്ലാം പ്രധാനപ്പെട്ട വേറൊരു കാര്യമുണ്ട്‌. അർമഗെദോനെ അതിജീവിക്കുന്നവർ പുനരുത്ഥാനപ്പെട്ടുവരുന്നവരെ ദൈവരാജ്യത്തെയും യഹോവയുടെ വ്യവസ്ഥകളെയും കുറിച്ച്‌ പഠിപ്പിക്കണം. എന്തുകൊണ്ട്‌? കാരണം, ജീവനിലേക്കു വരുന്നവരിൽ ഭൂരിപക്ഷം പേരും നീതികെട്ടവരുടെ ഗണത്തിൽപ്പെടുന്നവരായിരിക്കും. (പ്രവൃത്തികൾ 24:15 വായിക്കുക.) യേശുവിന്റെ മോചനവിലയിൽനിന്ന്‌ പ്രയോജനം നേടി എന്നേക്കും ജീവിക്കാൻ അവർക്കു സാധിക്കണമെങ്കിൽ അവർ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്‌. അതൊന്ന്‌ ആലോചിച്ചുനോക്കൂ! യഹോവയെക്കുറിച്ച്‌ ഒന്നും അറിയില്ലാത്ത കോടിക്കണക്കിന്‌ ആളുകളാണു ജീവനിലേക്കു വരാൻപോകുന്നത്‌. അവരെയെല്ലാം സത്യം പഠിപ്പിക്കുന്നത്‌ എത്ര ബൃഹത്തായൊരു ജോലിയായിരിക്കും! ഇന്നു നമ്മൾ ബൈബിൾപഠനങ്ങൾ നടത്തുന്നതുപോലെ അന്ന്‌ ഓരോരുത്തരെയും വ്യക്തിപരമായി പഠിപ്പിക്കുമോ? ഈ പുതിയവരെ, ഇന്നത്തെപ്പോലെ ഓരോരോ സഭകളിലേക്കു നിയമിക്കുമോ? എന്നിട്ട്‌, അവർക്കു ശേഷം പുനരുത്ഥാനപ്പെട്ടുവരുന്നവരെ പഠിപ്പിക്കാൻ ആവശ്യമായ പരിശീലനം അവർക്കു കൊടുക്കുമോ? അതു കാത്തിരുന്ന്‌ കാണേണ്ടിയിരിക്കുന്നു. എന്നാൽ നമുക്ക്‌ അറിയാവുന്ന ഒരു കാര്യമുണ്ട്‌. ക്രിസ്‌തുവിന്റെ ആയിരംവർഷഭരണം അവസാനിക്കുമ്പോഴേക്കും “ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.” (യശയ്യ 11:9) ആ ആയിരം വർഷം ഒരുപാടു ജോലികൾ നമുക്കു ചെയ്യാനുണ്ടായിരിക്കും. പക്ഷേ അതെല്ലാം നമ്മൾ ഒത്തിരി ആസ്വദിക്കും.

7. പുനരുത്ഥാനം പ്രാപിച്ച്‌ വരുന്നവരെ പഠിപ്പിക്കുമ്പോൾ ദൈവജനത്തിന്‌ അവരോടു സഹാനുഭൂതി കാണിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

7 ക്രിസ്‌തുവിന്റെ ആയിരംവർഷഭരണ സമയത്ത്‌, ദൈവജനത്തിൽപ്പെട്ട നമുക്ക്‌ എല്ലാവർക്കും യഹോവയെ പ്രസാദിപ്പിക്കുന്നതിനു നമ്മുടെ വ്യക്തിത്വത്തിൽ തുടർന്നും മാറ്റങ്ങൾ വരുത്തേണ്ടിവരും. അതുകൊണ്ട്‌ പുനരുത്ഥാനപ്പെട്ടുവരുന്നവരെ, തെറ്റായ ചിന്തകളും ആഗ്രഹങ്ങളും ഒഴിവാക്കാനും യഹോവയുടെ നിലവാരങ്ങളനുസരിച്ച്‌ ജീവിക്കാനും സഹായിക്കുമ്പോൾ അവരോടു സഹാനുഭൂതി കാണിക്കാൻ ദൈവജനത്തിനു കഴിയും. (1 പത്രോ. 3:8) ‘സ്വന്തം രക്ഷയ്‌ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന,’ യഹോവയുടെ താഴ്‌മയുള്ള ജനത്തോടു ചേർന്ന്‌ യഹോവയെ ആരാധിക്കാൻ പുനരുത്ഥാനപ്പെട്ടുവരുന്നവർക്കും തോന്നും, ഒരു സംശയവുമില്ല!—ഫിലി. 2:12.

പുനരുത്ഥാനം പ്രാപിക്കുന്നവരെ നമുക്കു തിരിച്ചറിയാൻ കഴിയുമോ?

8. ആളുകൾക്കു പുനരുത്ഥാനത്തിൽ വരുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കഴിയുമെന്നു നമുക്കു നിഗമനം ചെയ്യാവുന്നത്‌ എന്തുകൊണ്ട്‌?

8 പുനരുത്ഥാനത്തിൽ വരുന്ന നമ്മുടെ പ്രിയപ്പെട്ടവരെ നമുക്കു തിരിച്ചറിയാൻ കഴിയുമെന്നു നിഗമനം ചെയ്യാൻ പല കാരണങ്ങളുമുണ്ട്‌. ഉദാഹരണത്തിന്‌, നേരത്തേ നടന്ന പുനരുത്ഥാനങ്ങൾവെച്ച്‌ നോക്കുമ്പോൾ, യഹോവ ആളുകളെ അവർ മരിക്കുന്നതിനു തൊട്ടുമുമ്പ്‌ അവർക്കുണ്ടായിരുന്ന അതേ രൂപം, സംസാരിക്കുന്ന വിധം, ചിന്തിക്കുന്ന വിധം ഇതെല്ലാം സഹിതം വീണ്ടും സൃഷ്ടിക്കുമെന്നാണു തോന്നുന്നത്‌. യേശു മരണത്തെ ഉറക്കത്തോടും പുനരുത്ഥാനത്തെ ഉറക്കത്തിൽനിന്ന്‌ ഉണരുന്നതിനോടും ആണ്‌ താരതമ്യപ്പെടുത്തിയതെന്ന്‌ ഓർക്കുക. (മത്താ. 9:18, 24; യോഹ. 11:11-13) ഒരാൾ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ, ഉറങ്ങാൻ പോകുന്നതിനു മുമ്പത്തെ അയാളുടെ രൂപത്തിനോ ശബ്ദത്തിനോ ഒരു മാറ്റവുമുണ്ടാകുന്നില്ല. അയാളുടെ ഓർമകളൊക്കെ പഴയതുപോലെതന്നെ കാണും. ലാസറിന്റെ കാര്യം നോക്കുക. ലാസർ മരിച്ചിട്ട്‌ നാലു ദിവസമായിരുന്നതിനാൽ ശരീരം ജീർണിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും യേശു പുനരുത്ഥാനപ്പെടുത്തിയപ്പോൾ ലാസറിനെ സഹോദരിമാർ പെട്ടെന്നു തിരിച്ചറിഞ്ഞു. നിസ്സംശയമായും ലാസറും അവരെ തിരിച്ചറിയുകയും ഓർക്കുകയും ചെയ്‌തു.—യോഹ. 11:38-44; 12:1, 2.

9. പൂർണതയുള്ള ഒരു ശരീരത്തോടെയും മനസ്സോടെയും ആയിരിക്കില്ല ആളുകൾ പുനരുത്ഥാനപ്പെട്ടുവരുക എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

9 ക്രിസ്‌തുവിന്റെ ഭരണത്തിൻകീഴിൽ, “എനിക്കു രോഗമാണ്‌” എന്ന്‌ ആരും പറയുകയില്ലെന്നു യഹോവ വാഗ്‌ദാനം ചെയ്യുന്നു. (യശ. 33:24; റോമ. 6:7) അതിന്റെ അർഥം, പുനരുത്ഥാനത്തിൽ വരുന്ന എല്ലാവരും നല്ല ആരോഗ്യമുള്ള ശരീരത്തോടെയായിരിക്കും വീണ്ടും സൃഷ്ടിക്കപ്പെടുന്നത്‌ എന്നാണ്‌. എന്നാൽ അവരെല്ലാവരും പെട്ടെന്നു പൂർണരാകുകയില്ല. അങ്ങനെ സംഭവിച്ചാൽ അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരെ തിരിച്ചറിഞ്ഞെന്നുവരില്ല. ക്രിസ്‌തുവിന്റെ ആയിരംവർഷഭരണകാലത്ത്‌ ക്രമേണയായിരിക്കാം മനുഷ്യർ എല്ലാവരും പൂർണരാകുന്നത്‌. ആയിരം വർഷത്തിന്റെ അവസാനം മാത്രമേ യേശു രാജ്യം പിതാവിനെ തിരിച്ച്‌ ഏൽപ്പിക്കുകയുള്ളൂ. അപ്പോഴേക്കും മനുഷ്യവർഗത്തെ പൂർണരാക്കുന്നത്‌ ഉൾപ്പെടെ ദൈവരാജ്യം അതിന്റെ ഉദ്ദേശ്യങ്ങളെല്ലാം നിറവേറ്റിയിരിക്കും.—1 കൊരി. 15:24-28; വെളി. 20:1-3.

പുനരുത്ഥാനം സന്തോഷം തരുന്ന വിധങ്ങൾ

10. പുനരുത്ഥാനം നിങ്ങളെ എങ്ങനെ സ്വാധീനിക്കും?

10 നിങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും സ്വാഗതം ചെയ്യുന്നത്‌ ഒന്നു സങ്കൽപ്പിച്ചുനോക്കാമോ? സന്തോഷംകൊണ്ട്‌ നിങ്ങൾക്കു കരച്ചിലടക്കാൻ പറ്റാതെ വരുമോ? അതോ നിങ്ങൾ ആഹ്ലാദിച്ചാർക്കുമോ? യഹോവയെ സ്‌തുതിച്ചുകൊണ്ട്‌ നിങ്ങൾ അപ്പോൾ മതിമറന്ന്‌ പാടുകയായിരിക്കുമോ? ഒരു കാര്യം ഉറപ്പാണ്‌. പുനരുത്ഥാനം എന്ന അത്ഭുതകരമായ സമ്മാനം തന്നതിന്‌, നമ്മുടെ കരുതലുള്ള പിതാവിനോടും എല്ലാം ത്യജിക്കാൻ തയ്യാറായ മകനോടും നിങ്ങൾക്ക്‌ അങ്ങേയറ്റം സ്‌നേഹം തോന്നും.

11. യോഹന്നാൻ 5:28, 29 വാക്യങ്ങളിലെ യേശുവിന്റെ വാക്കുകളനുസരിച്ച്‌, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവർക്ക്‌ എന്തു ലഭിക്കും?

11 പുനരുത്ഥാനം പ്രാപിച്ച്‌ വരുന്നവർ തങ്ങളുടെ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ്‌ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കനുസരിച്ച്‌ ജീവിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു സങ്കൽപ്പിക്കാമോ! അങ്ങനെ മാറ്റങ്ങൾ വരുത്തുന്നവർ ജീവനായുള്ള പുനരുത്ഥാനം ആസ്വദിക്കും. അതായത്‌, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ അവരെ അനുവദിക്കും. നേരെ മറിച്ച്‌, ദൈവത്തോടു ധിക്കാരം കാണിക്കുന്ന ആളുകളെ പറുദീസയുടെ സമാധാനം തകർക്കാൻ ദൈവം അനുവദിക്കുകയില്ല.—യശ. 65:20; യോഹന്നാൻ 5:28, 29 വായിക്കുക.

12. ഭൂമിയിലുള്ള എല്ലാവരും യഹോവയുടെ അനുഗ്രഹം നേടുന്നത്‌ ഏതു വിധത്തിലായിരിക്കും?

12 രാജ്യഭരണത്തിൻകീഴിൽ ദൈവജനമെല്ലാം സുഭാഷിതങ്ങൾ 10:22-ലെ വാക്കുകളുടെ സത്യത അനുഭവിച്ചറിയും. അവിടെ പറയുന്നു: “യഹോവയുടെ അനുഗ്രഹമാണ്‌ ഒരാളെ സമ്പന്നനാക്കുന്നത്‌; ദൈവം അതോടൊപ്പം വേദന നൽകുന്നില്ല.” യഹോവയുടെ പരിശുദ്ധാത്മാവ്‌ ദൈവജനത്തിനു മേൽ പ്രവർത്തിക്കുമ്പോൾ, യേശുവിന്റെ ഗുണങ്ങൾ കുറെക്കൂടി നന്നായി അനുകരിക്കാൻ അവർക്കു കഴിയും, അവർ പൂർണതയിലേക്കു വളരുകയും ചെയ്യും. (യോഹ. 13:15-17; എഫെ. 4:23, 24) ഓരോ ദിവസം കഴിയുംതോറും അവരുടെ ആരോഗ്യവും അതുപോലെ അവരുടെ വ്യക്തിത്വവും മെച്ചപ്പെടും. എത്ര സന്തോഷം നിറഞ്ഞ ഒരു ജീവിതമായിരിക്കും അത്‌! (ഇയ്യോ. 33:25) എന്നാൽ, പുനരുത്ഥാനത്തെക്കുറിച്ച്‌ ധ്യാനിക്കുന്നത്‌ ഇപ്പോൾ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

യഹോവയുടെ സ്‌നേഹം മനസ്സിലാക്കാൻ സഹായിക്കുന്നു

13. യഹോവയ്‌ക്കു നമ്മളെ നന്നായി അറിയാമെന്നു സങ്കീർത്തനം 139:1-4 കാണിച്ചുതരുന്നത്‌ എങ്ങനെ, പുനരുത്ഥാനം ഇത്‌ എങ്ങനെ തെളിയിക്കും?

13 നമ്മൾ നേരത്തേ കണ്ടതുപോലെ, യഹോവ ആളുകളെ പുനരുത്ഥാനപ്പെടുത്തുമ്പോൾ അവരുടെ ഓർമകളും അവരെ തിരിച്ചറിയിക്കുന്ന വ്യക്തിത്വസവിശേഷതകളും യഹോവ അവർക്കു തിരിച്ചുകൊടുക്കും. അതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ ഒന്നു ചിന്തിക്കുക! യഹോവ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു. അതുകൊണ്ട്‌, യഹോവ നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും ആയ കാര്യങ്ങൾ ശ്രദ്ധിക്കുകയും ഓർത്തുവെക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഒരാളെ പുനരുത്ഥാനപ്പെടുത്തേണ്ടിവരുമ്പോൾ യഹോവയ്‌ക്ക്‌ ആ വ്യക്തിയുടെ വ്യക്തിത്വസവിശേഷതകളും ഓർമകളും മനോഭാവവും എല്ലാം വളരെ എളുപ്പത്തിൽ തിരികെ കൊടുക്കാൻ കഴിയും. ഓരോ വ്യക്തിയുടെയും കാര്യത്തിൽ യഹോവയ്‌ക്ക്‌ എത്രയധികം താത്‌പര്യമുണ്ടെന്നു ദാവീദ്‌ രാജാവിനു നന്നായി അറിയാമായിരുന്നു. (സങ്കീർത്തനം 139:1-4 വായിക്കുക.) അതെ, യഹോവയ്‌ക്കു നമ്മളെ വളരെ നന്നായി അറിയാം. അതു തിരിച്ചറിയുന്നത്‌ നമ്മളെ ഇപ്പോൾ എങ്ങനെ സ്വാധീനിക്കുന്നു?

14. യഹോവയ്‌ക്കു നമ്മളെ എത്ര നന്നായി അറിയാമെന്നു ചിന്തിക്കുമ്പോൾ നമുക്ക്‌ എന്തു തോന്നണം?

14 യഹോവയ്‌ക്കു നമ്മളെ വളരെ നന്നായി അറിയാമെന്ന്‌ ഓർക്കുമ്പോൾ ആശങ്ക തോന്നേണ്ട കാര്യമില്ല. എന്തുകൊണ്ട്‌? ഓർക്കുക, യഹോവയ്‌ക്കു നമ്മളെക്കുറിച്ച്‌ വളരെയധികം ചിന്തയുള്ളതുകൊണ്ടാണ്‌ നമ്മളെ ശ്രദ്ധിക്കുന്നത്‌. നമ്മളെ തിരിച്ചറിയിക്കുന്ന നമ്മുടെ തനതായ വ്യക്തിത്വസവിശേഷതകൾ യഹോവ ഇഷ്ടപ്പെടുന്നു. നമ്മളെ നമ്മളാക്കി മാറ്റുന്ന ജീവിതാനുഭവങ്ങൾ യഹോവ സുസൂക്ഷ്‌മം ശ്രദ്ധിക്കുന്നു. അത്‌ അറിയുന്നത്‌ ഒരു ആശ്വാസമല്ലേ? ഒറ്റയ്‌ക്കാണെന്നു നമുക്ക്‌ ഒരിക്കലും തോന്നേണ്ടതില്ല. ജീവിതത്തിലെ ഓരോ നിമിഷവും യഹോവ നമ്മുടെ തൊട്ടടുത്തുതന്നെയുണ്ട്‌, നമ്മളെ എങ്ങനെ സഹായിക്കാമെന്ന്‌ നോക്കിക്കൊണ്ട്‌!—2 ദിന. 16:9.

യഹോവയുടെ ജ്ഞാനം മനസ്സിലാക്കാൻ സഹായിക്കുന്നു

15. പുനരുത്ഥാനം എങ്ങനെയാണു യഹോവയുടെ ജ്ഞാനം വെളിപ്പെടുത്തുന്നത്‌?

15 വധഭീഷണി ശക്തമായ ഒരു ആയുധമാണ്‌. സാത്താന്റെ നിയന്ത്രണത്തിലുള്ള ആളുകൾ ഇടയ്‌ക്കിടെ ഈ ആയുധം ഉപയോഗിക്കാറുണ്ട്‌. ഇത്‌ ഉപയോഗിച്ച്‌ തങ്ങളുടെ സുഹൃത്തുക്കളെ ഒറ്റിക്കൊടുക്കാനും വിശ്വാസങ്ങൾ തള്ളിപ്പറയാനും അവർ ആളുകളെ പ്രേരിപ്പിക്കുന്നു. പക്ഷേ നമുക്ക്‌ എതിരെ ആ ഭീഷണി ഫലം കാണില്ല. കാരണം, നമുക്ക്‌ അറിയാം, ശത്രുക്കൾ നമ്മളെ കൊന്നാലും യഹോവ നമ്മളെ തിരികെ ജീവനിലേക്കു കൊണ്ടുവരുമെന്ന്‌. (വെളി. 2:10) അവർ എന്തൊക്കെ ചെയ്‌താലും നമ്മളും യഹോവയും തമ്മിലുള്ള അടുപ്പം ഇല്ലാതാക്കാൻ അവർക്കു കഴിയില്ലെന്നു നമുക്ക്‌ ഉറപ്പുണ്ട്‌. (റോമ. 8:35-39) പുനരുത്ഥാനപ്രത്യാശ തന്നതിലൂടെ യഹോവ എത്ര വലിയ ജ്ഞാനമാണു കാണിച്ചിരിക്കുന്നത്‌! അതിലൂടെ യഹോവ സാത്താന്റെ ഏറ്റവും ഫലപ്രദമായ ഒരു ആയുധം നിഷ്‌പ്രഭമാക്കുന്നു, ഒപ്പം നമുക്ക്‌ അചഞ്ചലമായ ധൈര്യം പകരുകയും ചെയ്യുന്നു.

നമ്മുടെ ആവശ്യങ്ങൾക്കായി കരുതുമെന്ന യഹോവയുടെ വാഗ്‌ദാനത്തിൽ നമുക്കു വിശ്വാസമുണ്ടോ, നമ്മുടെ തീരുമാനങ്ങൾ എന്താണു കാണിക്കുന്നത്‌? (ഖണ്ഡിക 16 കാണുക) *

16. ഏതു ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിക്കണം, യഹോവയെ നിങ്ങൾ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ അതിന്റെ ഉത്തരങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കും?

16 യഹോവയുടെ ശത്രുക്കൾ നിങ്ങളുടെ ജീവനെടുക്കുമെന്നു ഭീഷണിപ്പെടുത്തിയാൽ നിങ്ങളുടെ ജീവൻ യഹോവയെ വിശ്വസിച്ച്‌ ഭരമേൽപ്പിക്കാൻ നിങ്ങൾ തയ്യാറാകുമോ? നിങ്ങൾ അങ്ങനെ ചെയ്യുമോ എന്ന്‌ അറിയാനുള്ള ഒരു മാർഗം, ഈ ചോദ്യം സ്വയം ചോദിക്കുന്നതാണ്‌: ‘ഞാൻ ഇപ്പോൾ ഓരോ ദിവസവും എടുക്കുന്ന ചെറിയചെറിയ തീരുമാനങ്ങൾ, ഞാൻ യഹോവയെ വിശ്വസിക്കുന്നുണ്ടെന്നു തെളിയിക്കുന്നുണ്ടോ?’ (ലൂക്കോ. 16:10) സ്വയം ചോദിക്കാവുന്ന മറ്റൊരു ചോദ്യമുണ്ട്‌: ‘ദൈവരാജ്യം ഒന്നാമത്‌ അന്വേഷിച്ചാൽ എന്റെ ആവശ്യങ്ങൾക്കായി കരുതും എന്ന യഹോവയുടെ വാഗ്‌ദാനം ഞാൻ വിശ്വസിക്കുന്നുണ്ടോ, എന്റെ ജീവിതരീതി അതാണോ തെളിയിക്കുന്നത്‌?’ (മത്താ. 6:31-33) ഈ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരം “ഉവ്വ്‌” എന്നാണെങ്കിൽ നിങ്ങൾ യഹോവയെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നുണ്ടെന്നാണ്‌ അതു കാണിക്കുന്നത്‌. അങ്ങനെയെങ്കിൽ നിങ്ങളുടെ മുന്നിൽ വന്നേക്കാവുന്ന ഏതു പരിശോധനയും നേരിടാൻ നിങ്ങൾ തയ്യാറായിരിക്കും.—സുഭാ. 3:5, 6.

യഹോവയുടെ ക്ഷമ മനസ്സിലാക്കാൻ സഹായിക്കുന്നു

17. (എ) യഹോവ ക്ഷമയുള്ളവനാണെന്നു പുനരുത്ഥാനം എങ്ങനെയാണു തെളിയിക്കുന്നത്‌? (ബി) യഹോവയുടെ ക്ഷമയെ വിലമതിക്കുന്നു എന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?

17 ഈ പഴയ വ്യവസ്ഥിതി നശിപ്പിക്കാനുള്ള ദിവസവും മണിക്കൂറും യഹോവ ‘കുറിച്ചുവെച്ചിട്ടുണ്ട്‌.’ (മത്താ. 24:36) യഹോവ ഒരിക്കലും അക്ഷമനായി ആ ദിവസത്തിനു മുമ്പ്‌ പ്രവർത്തിക്കില്ല. മരിച്ചുപോയവരെ പുനരുത്ഥാനപ്പെടുത്താൻ യഹോവ അതിയായി ആഗ്രഹിക്കുന്നുണ്ട്‌. (ഇയ്യോ. 14:14, 15) എങ്കിലും അവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള ഉചിതമായ സമയത്തിനായി യഹോവ ക്ഷമയോടെ കാത്തിരിക്കുകയാണ്‌. (യോഹ. 5:28) യഹോവ ഇങ്ങനെ ക്ഷമ കാണിച്ചതിനു നമുക്കു നന്ദിയുള്ളവരായിരിക്കാം. ഒന്നു ചിന്തിക്കുക: നമുക്കും, അതുപോലെ മറ്റ്‌ അനേകർക്കും “മാനസാന്തരപ്പെടാൻ” അവസരം ലഭിച്ചത്‌ യഹോവ ക്ഷമ കാണിച്ചതുകൊണ്ടല്ലേ? (2 പത്രോ. 3:9) കഴിയുന്നത്ര ആളുകൾക്കു നിത്യജീവൻ നേടാനുള്ള അവസരം ലഭിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവയുടെ ക്ഷമയെ വിലമതിക്കുന്നു എന്നു നമുക്ക്‌ എങ്ങനെ കാണിക്കാം? ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ കണ്ടെത്താനായി ആത്മാർഥമായി അന്വേഷിച്ചുകൊണ്ടും യഹോവയെ സ്‌നേഹിക്കാനും സേവിക്കാനും അവരെ സഹായിച്ചുകൊണ്ടും നമുക്ക്‌ അതു ചെയ്യാം. (പ്രവൃ. 13:48) അപ്പോൾ നമ്മളെപ്പോലെ അവർക്കും യഹോവയുടെ ക്ഷമയിൽനിന്ന്‌ പ്രയോജനം നേടാൻ കഴിയും.

18. മറ്റുള്ളവരോടു ക്ഷമ കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

18 ആയിരംവർഷഭരണം പൂർത്തിയായശേഷമേ യഹോവ നമ്മളിൽനിന്ന്‌ പൂർണത പ്രതീക്ഷിക്കുകയുള്ളൂ. അതുവരെ യഹോവ ക്ഷമയോടെ കാത്തിരിക്കുകയാണ്‌. ആ സമയംവരെ നമ്മുടെ ഭാഗത്ത്‌ വരുന്ന പിഴവുകൾ ക്ഷമിക്കാൻ യഹോവ തയ്യാറാണ്‌. അതുകൊണ്ട്‌ മറ്റുള്ളവരിലെ നല്ല ഗുണങ്ങൾ നോക്കാനും അവരോടു ക്ഷമയോടെ ഇടപെടാനും നമ്മൾ ശ്രമിക്കേണ്ടതല്ലേ? ഉദാഹരണത്തിന്‌, ഒരു സഹോദരിയുടെ അനുഭവം നോക്കാം. സഹോദരിയുടെ ഭർത്താവിനു കടുത്ത ഉത്‌കണ്‌ഠയുമായി മല്ലിടേണ്ടിവന്നു. അദ്ദേഹം മീറ്റിങ്ങിനു പോകുന്നതു നിറുത്തുകയും ചെയ്‌തു. സഹോദരി പറയുന്നു: “ഇത്‌ എന്നെ വളരെയധികം വേദനിപ്പിച്ചു. ഞങ്ങളുടെ കുടുംബം ഭാവിയിൽ ചെയ്യാൻ പ്ലാൻ ഇട്ടിരുന്ന പല കാര്യങ്ങളും തകിടംമറിഞ്ഞു.” ഇങ്ങനെയൊക്കെയായിട്ടും സ്‌നേഹമുള്ള ആ ഭാര്യ ഭർത്താവിനോടു ക്ഷമയോടെ ഇടപെട്ടു. സഹോദരി യഹോവയിൽ ആശ്രയിച്ചു. ഒരിക്കലും മടുത്ത്‌ പിന്മാറിയില്ല. സഹോദരി യഹോവയെപ്പോലെ പ്രശ്‌നങ്ങൾക്ക്‌ അപ്പുറത്തേക്കു നോക്കി. തന്റെ ഭർത്താവിന്റെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സഹോദരി പറയുന്നു: “എന്റെ ഭർത്താവിനു ധാരാളം നല്ല ഗുണങ്ങളുണ്ട്‌. പതുക്കെപ്പതുക്കെയാണെങ്കിലും തന്റെ ഉത്‌കണ്‌ഠകൾ നിയന്ത്രിക്കാൻ അദ്ദേഹം കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.” നമ്മുടെ വീട്ടിലോ സഭയിലോ ഉള്ള ആരെങ്കിലും ഇതുപോലുള്ള വെല്ലുവിളികൾ മറികടക്കാൻ ശ്രമിക്കുമ്പോൾ അവരോടു ക്ഷമയോടെ ഇടപെടേണ്ടത്‌ എത്ര പ്രധാനമാണ്‌!

19. എന്തു ചെയ്യാൻ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം?

19 ഭൂമി സൃഷ്ടിക്കപ്പെട്ടപ്പോൾ യേശുവും ദൂതന്മാരും വളരെയധികം സന്തോഷിച്ചു. അങ്ങനെയെങ്കിൽ യഹോവയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന പൂർണതയുള്ള ആളുകളെക്കൊണ്ട്‌ ഭൂമി നിറയുമ്പോൾ അതു കണ്ട്‌ അന്ന്‌ അവർ എത്രയധികം സന്തോഷിക്കും! ഇനി, ക്രിസ്‌തുവിനോടൊപ്പം ഭരിക്കാനായി ഭൂമിയിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവർ, തങ്ങളുടെ പ്രവൃത്തികളുടെ പ്രയോജനങ്ങൾ മനുഷ്യകുടുംബം ആസ്വദിക്കുന്നതു കാണുമ്പോൾ സന്തോഷിക്കില്ലേ? (വെളി. 4:4, 9-11; 5:9, 10) രോഗങ്ങളും വേദനയും മരണവും എന്നെന്നേക്കുമായി പോയ്‌മറയുമ്പോൾ ദുഃഖത്തിന്റെ കണ്ണീർ സന്തോഷാശ്രുക്കൾക്കു വഴിമാറും. (വെളി. 21:4) അന്നു ഭൂമിയിൽ ജീവിക്കുന്നത്‌ ഒന്നു ഭാവനയിൽ കാണുക! ആ സമയം വന്നെത്തുന്നതുവരെ സ്‌നേഹം നിറഞ്ഞ, ജ്ഞാനിയായ, ക്ഷമയുള്ള നമ്മുടെ പിതാവിനെ അനുകരിക്കാൻ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം. അങ്ങനെ ചെയ്യുന്നെങ്കിൽ, എന്തൊക്കെ പരിശോധനകൾ നേരിട്ടാലും സന്തോഷം നിലനിറുത്താൻ നിങ്ങൾക്കു കഴിയും. (യാക്കോ. 1:2-4) ‘പുനരുത്ഥാനം ഉണ്ടാകും’ എന്ന യഹോവയുടെ വാഗ്‌ദാനം നമ്മളെ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നില്ലേ?—പ്രവൃ. 24:15.

ഗീതം 141 ജീവൻ എന്ന അത്ഭുതം

^ ഖ. 5 യഹോവ സ്‌നേഹവും ജ്ഞാനവും ക്ഷമയും ഉള്ള ഒരു പിതാവാണ്‌. ദൈവം എല്ലാത്തിനെയും സൃഷ്ടിച്ച വിധത്തിലും മരിച്ചവരെ പുനരുത്ഥാനത്തിലൂടെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിലും നമുക്ക്‌ ആ ഗുണങ്ങൾ കാണാൻ കഴിയും. ഈ ലേഖനം പുനരുത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ ചില ചോദ്യങ്ങൾ ചർച്ച ചെയ്യും. കൂടാതെ, പുനരുത്ഥാനം യഹോവയുടെ സ്‌നേഹം, ജ്ഞാനം, ക്ഷമ എന്നീ ഗുണങ്ങൾ കൂടുതലായി മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെയെന്നും നമ്മൾ പരിശോധിക്കും.

^ ഖ. 59 ചിത്രക്കുറിപ്പ്‌: നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ്‌ മരിച്ചുപോയ അമരിന്ത്യൻ വംശജനായ ഒരാൾ ക്രിസ്‌തുവിന്റെ ആയിരംവർഷഭരണത്തിന്റെ സമയത്ത്‌ പുനരുത്ഥാനപ്പെട്ടുവരുന്നു. ക്രിസ്‌തുവിന്റെ മോചനവിലയിൽനിന്ന്‌ പ്രയോജനം നേടണമെങ്കിൽ ആ വ്യക്തി എന്തു ചെയ്യണമെന്ന്‌ അർമഗെദോനെ അതിജീവിച്ച ഒരു സഹോദരൻ സന്തോഷത്തോടെ അദ്ദേഹത്തെ പഠിപ്പിക്കുന്നു.

^ ഖ. 61 ചിത്രക്കുറിപ്പ്‌: ആഴ്‌ചയിലെ ചില ദിവസങ്ങളിൽ തനിക്ക്‌ ഓവർടൈം ചെയ്യാൻ സാധിക്കില്ലെന്ന്‌ ഒരു സഹോദരൻ തന്റെ തൊഴിലുടമയോടു പറയുന്നു. ആ വൈകുന്നേരങ്ങൾ താൻ ആത്മീയപ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന്‌ അദ്ദേഹം വിശദീകരിക്കുന്നു. അത്യാവശ്യം വരുന്ന മറ്റു സമയങ്ങളിൽ കൂടുതൽ ജോലി ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിക്കുന്നു.