പഠനലേഖനം 30
സത്യത്തിൽ നടക്കുക
“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹ. 4.
ഗീതം 54 ‘വഴി ഇതാണ്’
പൂർവാവലോകനം *
1. 3 യോഹന്നാൻ 3, 4-ൽ കാണുന്നതുപോലെ എന്താണു നമ്മളെ സന്തോഷിപ്പിക്കുന്നത്?
സത്യം പഠിക്കാൻ താൻ സഹായിച്ച ആളുകൾ വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്നെന്ന് അറിഞ്ഞപ്പോൾ അപ്പോസ്തലനായ യോഹന്നാന് എത്ര സന്തോഷം തോന്നിക്കാണും! അവർ യോഹന്നാനു മക്കളെപ്പോലെയായിരുന്നു. അവർ പല പ്രശ്നങ്ങളും നേരിട്ടിരുന്നു. ആ വിശ്വസ്തരായ ക്രിസ്ത്യാനികളുടെ വിശ്വാസം ശക്തിപ്പെടുത്താൻ യോഹന്നാൻ ശ്രമിക്കുകയായിരുന്നു. അതുപോലെ നമ്മുടെ സ്വന്തം മക്കളും നമ്മുടെ ആത്മീയമക്കളും ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും യഹോവയെ സേവിക്കുന്നതിൽ തുടരുകയും ചെയ്യുന്നതു കാണുന്നതു നമ്മളെയും സന്തോഷിപ്പിക്കുന്നു.—3 യോഹന്നാൻ 3, 4 വായിക്കുക.
2. യോഹന്നാൻ എഴുതിയ കത്തുകളുടെ ഉദ്ദേശ്യം എന്തായിരുന്നു?
2 എ.ഡി. 98-ൽ യോഹന്നാൻ സാധ്യതയനുസരിച്ച് എഫെസൊസിലോ അതിന് അടുത്തുള്ള ഒരു സ്ഥലത്തോ താമസിക്കുകയായിരുന്നു. പത്മൊസ് ദ്വീപിൽ തടവിലായിരുന്ന യോഹന്നാൻ മോചിതനായപ്പോൾ അങ്ങോട്ട് പോയതായിരിക്കാം. ഏകദേശം ആ സമയത്ത് മൂന്നു കത്തുകൾ എഴുതാൻ യഹോവയുടെ ആത്മാവ് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. യേശുവിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനും എന്നും സത്യത്തിൽ നടക്കാനും വിശ്വസ്തരായ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ കത്തുകളുടെ ഉദ്ദേശ്യം.
3. ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും?
3 ആ സമയത്ത് അപ്പോസ്തലന്മാരിൽ യോഹന്നാൻ മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. സഭകളിൽ വ്യാജോപദേഷ്ടാക്കളുടെ സ്വാധീനമുണ്ടായിരുന്നതുകൊണ്ട് യോഹന്നാൻ ചിന്താകുലനായിരുന്നു. * (1 യോഹ. 2:18, 19, 26) തങ്ങൾക്കു ദൈവത്തെ അറിയാമെന്ന് ആ വിശ്വാസത്യാഗികൾ അവകാശപ്പെട്ടു. എങ്കിലും അവർ യഹോവയുടെ കല്പനകൾ അനുസരിച്ചിരുന്നില്ല. നമുക്ക് ഇപ്പോൾ യോഹന്നാന്റെ കത്തുകളിലെ ദൈവപ്രചോദിതമായ ഉപദേശം ഒന്ന് അടുത്ത് ചിന്തിക്കാം. മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ അതു സഹായിക്കും: സത്യത്തിൽ നടക്കുക എന്നു പറയുന്നതിന്റെ അർഥം എന്താണ്? അങ്ങനെ ചെയ്യുമ്പോൾ നമുക്ക് എന്തെല്ലാം തടസ്സങ്ങൾ ഉണ്ടാകും? സത്യത്തിൽ നിലനിൽക്കാൻ നമുക്ക് എങ്ങനെ പരസ്പരം സഹായിക്കാം?
സത്യത്തിൽ നടക്കുക എന്നതിന്റെ അർഥം
4. 1 യോഹന്നാൻ 2:3-6; 2 യോഹന്നാൻ 4, 6 അനുസരിച്ച് സത്യത്തിൽ നടക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
4 സത്യത്തിൽ നടക്കണമെങ്കിൽ ദൈവവചനമായ ബൈബിളിലെ സത്യം നമ്മൾ അറിയണം. കൂടാതെ നമ്മൾ യഹോവയുടെ കല്പനകൾ അനുസരിക്കുകയും വേണം. (1 യോഹന്നാൻ 2:3-6; 2 യോഹന്നാൻ 4, 6 വായിക്കുക.) യഹോവയെ അനുസരിക്കുന്നതിൽ യേശു തികവുറ്റ മാതൃക വെച്ചു. അതുകൊണ്ട് യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലുന്നതാണ് യഹോവയെ അനുസരിക്കാനുള്ള ഒരു നല്ല മാർഗം.—യോഹ. 8:29; 1 പത്രോ. 2:21.
5. ഏതെല്ലാം കാര്യങ്ങൾ നമുക്ക് ഉറപ്പുണ്ടായിരിക്കണം?
5 സത്യത്തിൽ നടക്കണമെങ്കിൽ യഹോവ സത്യത്തിന്റെ ദൈവമാണെന്നും തന്റെ വചനമായ ബൈബിളിലൂടെ യഹോവ പറയുന്ന കാര്യങ്ങൾ സത്യമാണെന്നും നമുക്ക് ഉറച്ച ബോധ്യം വേണം. മുൻകൂട്ടിപ്പറഞ്ഞ മിശിഹ യേശുവാണെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കണം. എന്നാൽ ഇന്നു യേശു ദൈവരാജ്യത്തിന്റെ അഭിഷിക്തരാജാവാണ് എന്നു പലരും വിശ്വസിക്കുന്നില്ല. യോഹന്നാൻ മുന്നറിയിപ്പു തന്നതുപോലെ, ഇന്ന് “അനേകം വഞ്ചകർ” ഉണ്ട്, യഹോവയെയും യേശുവിനെയും കുറിച്ചുള്ള സത്യത്തെപ്പറ്റി ഉറച്ച ബോധ്യത്തോടെ സംസാരിക്കാൻ ഒരുങ്ങിയിട്ടില്ലാത്തവരെ, അത്ര ശക്തമായ വിശ്വാസമില്ലാത്തവരെ, അവർ വഴിതെറ്റിക്കാൻ സാധ്യതയുണ്ട്. (2 യോഹ. 7-11) അദ്ദേഹം എഴുതി: “യേശുവാണു ക്രിസ്തു എന്ന് അംഗീകരിക്കാത്തവനല്ലാതെ മറ്റാരാണു നുണയൻ?” (1 യോഹ. 2:22) വഞ്ചിക്കപ്പെടാതിരിക്കാൻ നിങ്ങൾ എന്തു ചെയ്യണം? ദൈവവചനം പഠിക്കുന്നതാണ് അതിനുള്ള ഏകമാർഗം. അങ്ങനെ ചെയ്തെങ്കിലേ നമുക്ക് യഹോവയെയും യേശുവിനെയും അടുത്ത് അറിയാൻ കഴിയുകയുള്ളൂ. (യോഹ. 17:3) അപ്പോൾ മാത്രമേ നമ്മുടെ പക്കലുള്ളതാണു സത്യമെന്നു നമുക്കു ബോധ്യം വരുകയുള്ളൂ.
നമ്മൾ നേരിടുന്ന തടസ്സങ്ങൾ
6. ചെറുപ്പക്കാരായ ക്രിസ്ത്യാനികൾ ഏതു തടസ്സമാണു നേരിടുന്നത്?
6 മനുഷ്യരുടെ ആശയങ്ങളാൽ വഴിതെറ്റിപ്പോകാതിരിക്കാൻ എല്ലാ ക്രിസ്ത്യാനികളും ശ്രദ്ധയുള്ളവരായിരിക്കണം. (1 യോഹ. 2:26) പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഈ അപകടത്തെക്കുറിച്ച് കൂടുതൽ ജാഗ്രത വേണം. 25 വയസ്സുള്ള ഫ്രഞ്ചുകാരിയായ അലെക്സിയ സഹോദരി * പറയുന്നു: “ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പരിണാമവാദംപോലുള്ള മനുഷ്യരുടെ ആശയങ്ങൾ എന്നെ ചിന്താക്കുഴപ്പത്തിലാക്കി. ചിലപ്പോഴൊക്കെ ആ ആശയങ്ങളോട് എനിക്കു താത്പര്യം തോന്നിയിട്ടുണ്ട്. എന്നാൽ ബൈബിൾ പറയുന്ന കാര്യങ്ങൾ അവഗണിച്ചിട്ട് എന്റെ അധ്യാപകർ പറയുന്നതെല്ലാം അതേപടി വിശ്വസിക്കുന്നതു തെറ്റാണെന്ന് എനിക്കു തോന്നി.” അലെക്സിയ ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം പഠിക്കാൻ തുടങ്ങി. ഏതാനും ആഴ്ചകൾകൊണ്ട് അവളുടെ സംശയങ്ങളെല്ലാം അപ്രത്യക്ഷമായി. അലെക്സിയ പറയുന്നു: “ബൈബിൾ സത്യമാണെന്നു ഞാൻ സ്വയം പരിശോധിച്ച് ഉറപ്പു വരുത്തി. ബൈബിൾനിലവാരങ്ങളനുസരിച്ച് ജീവിക്കുന്നതു സന്തോഷവും സമാധാനവും തരുമെന്നും എനിക്കു മനസ്സിലായി.”
7. ഏതു കെണിയിൽപ്പെടാതെ നമ്മൾ സൂക്ഷിക്കണം, എന്തുകൊണ്ട്?
7 മനുഷ്യരുടെ ആശയങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിച്ചാൽ നമ്മൾ ഒരു ഇരട്ടജീവിതം നയിക്കാൻ ഇടയായേക്കാം. ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ എല്ലാ ക്രിസ്ത്യാനികളും ഈ കെണിയിൽ അകപ്പെടാതെ സൂക്ഷിക്കണം. നമുക്ക് ഒരേ സമയം സത്യത്തിൽ നടക്കാനും ഒരു അധാർമികജീവിതം നയിക്കാനും കഴിയില്ലെന്നു യോഹന്നാൻ പറഞ്ഞു. (1 യോഹ. 1:6) ഇപ്പോഴും ഭാവിയിലും നമുക്കു ദൈവത്തിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ ദൈവം എല്ലാം കാണുന്നുണ്ട് എന്ന വിചാരം നമുക്കുണ്ടായിരിക്കണം. ഒരർഥത്തിൽ രഹസ്യപാപം എന്നൊന്നില്ല. കാരണം യഹോവയ്ക്കു കാണാൻ കഴിയാത്തതായി ഒന്നുമില്ല.—എബ്രാ. 4:13.
8. ഏതു കാര്യം നമ്മൾ ഒരിക്കലും സ്വീകരിക്കരുത്?
8 പാപത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം നമ്മൾ ഒരിക്കലും സ്വീകരിക്കരുത്. യോഹന്നാൻ അപ്പോസ്തലൻ എഴുതി: “‘നമുക്കു പാപമില്ല’ എന്നു പറയുന്നെങ്കിൽ നമ്മൾ സ്വയം വഞ്ചിക്കുകയാണ്.” (1 യോഹ. 1:8) ഒരാൾക്കു മനഃപൂർവം പാപം ചെയ്തുകൊണ്ടിരിക്കാനും അതേസമയംതന്നെ ദൈവത്തിന്റെ സുഹൃത്തായിരിക്കാനും കഴിയുമെന്നു യോഹന്നാന്റെ കാലത്തെ വിശ്വാസത്യാഗികൾ അവകാശപ്പെട്ടു. ഇത്തരം വീക്ഷണമുള്ളവരുടെ ഇടയിലാണു നമ്മളും ജീവിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു പലരും അവകാശപ്പെടുന്നുണ്ട്. എങ്കിലും പാപത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം അവർ അംഗീകരിക്കുന്നില്ല. പ്രത്യേകിച്ചും ലൈംഗികതയോടു ബന്ധപ്പെട്ട യഹോവയുടെ നിലവാരങ്ങൾ അവർക്ക് ഒട്ടും സ്വീകാര്യമല്ല. പാപമാണെന്ന് യഹോവ പറയുന്ന കാര്യങ്ങൾ ഒഴിവാക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും ഇഷ്ടമാണെന്നാണ് അവർ കരുതുന്നത്.
ചെറുപ്പക്കാരേ, എന്തുകൊണ്ടാണ് യഹോവ ചില കാര്യങ്ങൾ തെറ്റാണെന്നും ചില കാര്യങ്ങൾ ശരിയാണെന്നും പറയുന്നതെന്നു മനസ്സിലാക്കുക. അപ്പോൾ തെറ്റായ കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കുന്നതിന്റെ കാരണം വിശദീകരിച്ചുകൊടുക്കാൻ നിങ്ങൾക്കു കഴിയും (9-ാം ഖണ്ഡിക കാണുക) *
9. ബൈബിളിൽനിന്ന് നിങ്ങൾക്കു ബോധ്യംവന്ന കാര്യങ്ങളോടു പറ്റിനിൽക്കുന്നതിലൂടെ ക്രിസ്തീയയുവാക്കൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടും?
9 ക്രിസ്തീയയുവാക്കൾക്കു ധാർമികതയെക്കുറിച്ചുള്ള സഹജോലിക്കാരുടെയും സഹപാഠികളുടെയും വീക്ഷണം സ്വീകരിക്കാനുള്ള പ്രലോഭനം ഉണ്ടാകാറുണ്ട്. അലെക്സാണ്ടറിന് അങ്ങനെ ഒരു അനുഭവമുണ്ടായി. 1 യോഹ. 2:14.
അലെക്സാണ്ടർ പറയുന്നു: “സ്കൂളിലെ ചില പെൺകുട്ടികൾ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ എന്നെ നിർബന്ധിച്ചു. എനിക്ക് ഒരു കാമുകി ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു സ്വവർഗാനുരാഗിയാണെന്നുവരെ അവർ പറഞ്ഞു.” നിങ്ങൾ ഇങ്ങനെയൊരു പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ഓർക്കുക, ബൈബിളിൽനിന്ന് നിങ്ങൾക്കു ബോധ്യംവന്ന കാര്യങ്ങളോടു പറ്റിനിന്നാൽ നിങ്ങളുടെ ആത്മാഭിമാനവും ആരോഗ്യവും യഹോവയുമായുള്ള ബന്ധവും സംരക്ഷിക്കാൻ നിങ്ങൾക്കു കഴിയും. സ്വസ്ഥമായ ഒരു മനസ്സിന്റെ ഉടമയായിരിക്കാനും സാധിക്കും. ഇത്തരം പ്രലോഭനങ്ങൾ ചെറുത്തുനിന്നാൽ പിന്നീടുള്ള അവസരങ്ങളിൽ ശരി ചെയ്യുന്നതു നിങ്ങൾക്കു കൂടുതൽക്കൂടുതൽ എളുപ്പമാകും. ഓർക്കുക, ലൈംഗികതയെക്കുറിച്ചുള്ള ലോകത്തിന്റെ വികലമായ വീക്ഷണം സാത്താനിൽനിന്നുള്ളതാണ്. എന്തു പ്രലോഭനം നേരിട്ടാലും ഒരു വിട്ടുവീഴ്ചയും ചെയ്യുകയില്ല എന്നു തീരുമാനിക്കുമ്പോൾ നിങ്ങൾ ‘ദുഷ്ടനെ കീഴടക്കുകയാണ്.’—10. ശുദ്ധമായ ഒരു മനസ്സാക്ഷിയോടെ യഹോവയെ സേവിക്കാൻ 1 യോഹന്നാൻ 1:9 സഹായിക്കുന്നത് എങ്ങനെ?
10 ഒരു പ്രവൃത്തി പാപമാണോ എന്നു തീരുമാനിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്നു നമ്മൾ അംഗീകരിക്കുന്നു. പാപം ചെയ്യാതിരിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ഇനി, നമ്മൾ പാപം ചെയ്തുപോയാലോ? നമ്മൾ പ്രാർഥനയിൽ യഹോവയോട് അത് ഏറ്റുപറയും. (1 യോഹന്നാൻ 1:9 വായിക്കുക.) അതു ഗുരുതരമായ പാപമാണെങ്കിലോ? നമ്മളെ പരിപാലിക്കാൻ യഹോവ നിയമിച്ചിരിക്കുന്ന മൂപ്പന്മാരുടെ സഹായം നമ്മൾ തേടണം. (യാക്കോ. 5:14-16) എന്നാൽ, നമ്മൾ മുമ്പ് ചെയ്ത പാപങ്ങൾ ഓർത്ത് കുറ്റബോധംകൊണ്ട് തളർന്നുപോകരുത്. കാരണം, നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനു സ്നേഹവാനായ നമ്മുടെ പിതാവ് തന്റെ മകന്റെ ബലിമരണത്തിലൂടെ മോചനവില നൽകി. പശ്ചാത്താപമുള്ള പാപികളോടു താൻ ക്ഷമിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്, അതിന് ഒരു മാറ്റവുമില്ല. അപ്പോൾപ്പിന്നെ ശുദ്ധമായ ഒരു മനസ്സാക്ഷിയോടെ യഹോവയെ സേവിക്കുന്നതിനു നമുക്ക് എന്തു തടസ്സമാണുള്ളത്?—1 യോഹ. 2:1, 2, 12; 3:19, 20.
11. നമ്മുടെ വിശ്വാസം ഇടിച്ചുകളഞ്ഞേക്കാവുന്ന പഠിപ്പിക്കലുകളിൽനിന്ന് നമുക്ക് എങ്ങനെ നമ്മളെത്തന്നെ സംരക്ഷിക്കാം?
11 നമ്മൾ വിശ്വാസത്യാഗികളുടെ പഠിപ്പിക്കലുകൾ തള്ളിക്കളയണം. ക്രിസ്തീയസഭയുടെ തുടക്കംമുതൽ ദൈവത്തിന്റെ വിശ്വസ്തരായ ദാസരുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകാൻ പിശാച് * യഹോവയിലുള്ള നമ്മുടെ വിശ്വാസം ഇടിച്ചുകളയാനും സഹോദരങ്ങളോടുള്ള സ്നേഹം ഇല്ലാതാക്കാനും ശത്രുക്കൾ ഇന്റർനെറ്റും സോഷ്യൽമീഡിയയും ഉപയോഗിച്ചേക്കാം. ആ നുണകളൊന്നും വിശ്വസിക്കരുത്. അവയെല്ലാം വരുന്നതു സാത്താനിൽനിന്നാണ്.—1 യോഹ. 4:1, 6; വെളി. 12:9.
വഞ്ചകരായ പലരെയും ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് ഏതാണു സത്യം, ഏതാണു നുണ എന്നു മനസ്സിലാക്കാൻ നമുക്കു കഴിയണം.12. നമ്മൾ മനസ്സിലാക്കിയ സത്യങ്ങളിലുള്ള വിശ്വാസം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
12 സാത്താന്റെ ആക്രമണങ്ങളെ ചെറുത്തുനിൽക്കണമെങ്കിൽ നമ്മൾ യേശുവിലും ദൈവോദ്ദേശ്യത്തിൽ യേശു വഹിക്കുന്ന പങ്കിലും ഉള്ള വിശ്വാസം ആഴമുള്ളതാക്കണം. തന്റെ സംഘടനയെ നയിക്കുന്നതിന് യഹോവ ഇന്നു വിശ്വസ്തനും വിവേകിയും ആയ അടിമയെ മാത്രമാണ് ഉപയോഗിക്കുന്നതെന്നും നമുക്കു ബോധ്യമുണ്ടായിരിക്കണം. (മത്താ. 24:45-47) ക്രമമായി ബൈബിൾ പഠിച്ചുകൊണ്ട് നമുക്കു നമ്മുടെ വിശ്വാസം ശക്തമാക്കാം. അങ്ങനെയെങ്കിൽ നമ്മുടെ വിശ്വാസം ആഴത്തിൽ വേര് ഇറങ്ങിയിട്ടുള്ള ഒരു വൃക്ഷംപോലെയാകും. പൗലോസ് കൊലോസ്യയിലെ സഭയ്ക്കു കത്ത് എഴുതിയപ്പോൾ സമാനമായ ഒരു ആശയം പറഞ്ഞതു ശ്രദ്ധിക്കുക: “കർത്താവായ ക്രിസ്തുയേശുവിനെ സ്വീകരിച്ചിരിക്കുന്ന നിങ്ങൾ ഇനിയും അതുപോലെതന്നെ ക്രിസ്തുവിനോടുള്ള യോജിപ്പിൽ നടക്കുക. . . . ക്രിസ്തുവിൽ വേരൂന്നിയും പണിതുയർത്തപ്പെട്ടും വിശ്വാസത്തിൽ സ്ഥിരതയുള്ളവരായും നിലകൊള്ളുക.” (കൊലോ. 2:6, 7) നമ്മുടെ വിശ്വാസം ശക്തമാക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യുന്നെങ്കിൽ സാത്താനോ അവന്റെ പക്ഷത്തുള്ളവർക്കോ സത്യത്തിന്റെ പാതയിൽനിന്ന് നമ്മളെ വഴിതെറ്റിക്കാൻ കഴിയില്ല.—2 യോഹ. 8, 9.
13. നമ്മൾ എന്തു പ്രതീക്ഷിക്കണം, എന്തുകൊണ്ട്?
13 ലോകം നമ്മളെ വെറുക്കുമെന്നു നമ്മൾ പ്രതീക്ഷിക്കണം. (1 യോഹ. 3:13) “ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്”എന്നു യോഹന്നാൻ നമ്മളെ ഓർമിപ്പിക്കുന്നു. (1 യോഹ. 5:19) ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോട് അടുക്കുന്തോറും സാത്താന്റെ കോപം കൂടിക്കൂടിവരുന്നു. (വെളി. 12:12) അധാർമികതയുടെ വശീകരണശക്തിയും വിശ്വാസത്യാഗികളുടെ നുണകളും ഒക്കെ ഉപയോഗിച്ച് മറഞ്ഞുനിന്നുള്ള ആക്രമണം മാത്രമല്ല അവൻ നടത്തുന്നത്. ക്രൂരമായ ഉപദ്രവങ്ങൾ അഴിച്ചുവിട്ടുകൊണ്ട് അവൻ നേരിട്ടും ആക്രമിക്കും. പ്രസംഗപ്രവർത്തനം തടയാനും നമ്മുടെ വിശ്വാസം തകർക്കാനും തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ എന്നു സാത്താന് അറിയാം. അതുകൊണ്ടുതന്നെയാണ് ഇന്നു പലപല രാജ്യങ്ങളിൽ നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമോ നിരോധനമോ ഉള്ളത്. എന്നിട്ടും അവിടങ്ങളിലെ നമ്മുടെ സഹോദരങ്ങൾ മടുത്തുപോകാതെ പിടിച്ചുനിൽക്കുന്നു. സാത്താൻ എന്തൊക്കെ ചെയ്താലും നമുക്കു വിജയിക്കാൻ കഴിയുമെന്നാണ് അവരുടെ ജീവിതം തെളിയിക്കുന്നത്.
സത്യത്തിൽ നിലനിൽക്കാൻ പരസ്പരം സഹായിക്കുക
14. സത്യത്തിൽ നിലനിൽക്കാൻ നമ്മുടെ സഹോദരങ്ങളെ സഹായിക്കാനുള്ള ഒരു വിധം ഏതാണ്?
14 സത്യത്തിൽ നിലനിൽക്കാൻ സഹോദരങ്ങളെ സഹായിക്കണമെങ്കിൽ നമ്മൾ അവരോട് അനുകമ്പയോടെ ഇടപെടണം. (1 യോഹ. 3:10, 11, 16-18) കാര്യങ്ങളെല്ലാം നന്നായി പോകുമ്പോൾ മാത്രമല്ല, പ്രശ്നങ്ങളുണ്ടാകുമ്പോഴും നമ്മൾ പരസ്പരം സ്നേഹിക്കണം. ഉദാഹരണത്തിന്, പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമായ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? അവർക്ക് ആശ്വാസമോ ഏതെങ്കിലും രീതിയിലുള്ള സഹായമോ ആവശ്യമുണ്ടോ? അല്ലെങ്കിൽ ഒരു പ്രകൃതിദുരന്തത്തിന് ഇരയായ നമ്മുടെ സഹവിശ്വാസികൾക്ക് അവരുടെ രാജ്യഹാളുകളും വീടുകളും പുതുക്കിപ്പണിയേണ്ടതുണ്ടോ? നമ്മുടെ സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹവും അനുകമ്പയും നമ്മുടെ വാക്കുകൾ തെളിയിക്കും, അതിലും പ്രധാനമായി നമ്മുടെ പ്രവൃത്തികൾ അതു വെളിപ്പെടുത്തും.
15. 1 യോഹന്നാൻ 4:7, 8-ൽ പറയുന്നതുപോലെ നമ്മൾ എന്തു ചെയ്യണം?
15 നമ്മൾ പരസ്പരം സ്നേഹത്തോടെ ഇടപെടുമ്പോൾ സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവിനെ അനുകരിക്കുകയാണ്. (1 യോഹന്നാൻ 4:7, 8 വായിക്കുക.) പരസ്പരം ക്ഷമിക്കുന്നതാണു സ്നേഹം കാണിക്കാനുള്ള ഒരു പ്രധാനപ്പെട്ട വിധം. ഉദാഹരണത്തിന്, നിങ്ങളെ മുറിപ്പെടുത്തിയ ഒരാൾ നിങ്ങളോടു പിന്നീടു ക്ഷമ ചോദിച്ചെന്നു വിചാരിക്കുക. ക്ഷമിക്കുകയും അദ്ദേഹത്തിന്റെ തെറ്റുകൾ മറക്കുകയും ചെയ്തുകൊണ്ട് നമുക്കു സ്നേഹം കാണിക്കാം. (കൊലോ. 3:13) ആൽഡോ എന്ന സഹോദരന് അങ്ങനെയൊരു അനുഭവമുണ്ടായി. അദ്ദേഹം വളരെയധികം ആദരിച്ചിരുന്ന ഒരു സഹോദരൻ ഒരിക്കൽ അദ്ദേഹത്തിന്റെ വംശീയപശ്ചാത്തലത്തെക്കുറിച്ച് എന്തോ ഒരു അഭിപ്രായം പറഞ്ഞു. അത് ആൽഡോ സഹോദരനെ വളരെയധികം വേദനിപ്പിച്ചു. അദ്ദേഹം പറയുന്നു: “ആ സഹോദരനോടു പിണക്കമോ നീരസമോ ഒന്നും തോന്നാതിരിക്കാൻ എന്നെ സഹായിക്കേണമേ എന്ന് യഹോവയോടു ഞാൻ കൂടെക്കൂടെ പ്രാർഥിച്ചു.” എന്നാൽ ആൽഡോ മറ്റൊരു കാര്യംകൂടെ ചെയ്തു, തന്റെകൂടെ വയൽസേവനത്തിനു വരാമോ എന്നു മറ്റേ സഹോദരനോടു ചോദിച്ചു. ഒരുമിച്ച് പ്രവർത്തിച്ച സമയത്ത്, ആ സഹോദരന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചെന്ന് ആൽഡോ പറഞ്ഞു. പിന്നീട് എന്തുണ്ടായി? “എന്നെ അതു വേദനിപ്പിച്ചെന്നു മനസ്സിലായപ്പോൾ അദ്ദേഹം ക്ഷമ ചോദിച്ചു. താൻ പറഞ്ഞുപോയതിനെക്കുറിച്ച് അദ്ദേഹത്തിനു വളരെയധികം വിഷമം തോന്നുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സ്വരത്തിൽനിന്ന് എനിക്കു മനസ്സിലായി. ഞങ്ങൾ കൂട്ടുകാരായാണു പിരിഞ്ഞത്. ആ പ്രശ്നം ഞങ്ങൾ രണ്ടുപേരും വിട്ടുകളഞ്ഞു.”
16-17. നമ്മുടെ തീരുമാനം എന്തായിരിക്കണം?
16 അപ്പോസ്തലനായ യോഹന്നാനു സഹോദരങ്ങളോടു വളരെയധികം സ്നേഹമുണ്ടായിരുന്നു, അവരുടെ ആത്മീയക്ഷേമത്തിന്റെ കാര്യത്തിൽ ചിന്തയുണ്ടായിരുന്നു. ദൈവപ്രചോദിതമായി അദ്ദേഹം എഴുതിയ മൂന്നു കത്തുകളിൽനിന്ന് ഇതു വ്യക്തമാണ്. യേശുവിനോടൊപ്പം ഭരിക്കാൻപോകുന്ന സ്ത്രീകളും പുരുഷന്മാരും യോഹന്നാനെപ്പോലെ സ്നേഹവും കരുതലും ഉള്ളവരാണെന്ന് അറിയുന്നത് എത്ര പ്രോത്സാഹജനകമാണ്!—1 യോഹ. 2:27.
17 നമ്മൾ ഇപ്പോൾ ചർച്ച ചെയ്ത വിവരങ്ങൾ നമ്മൾ ഗൗരവമായെടുക്കണം. എല്ലാ കാര്യങ്ങളിലും യഹോവയെ അനുസരിച്ചുകൊണ്ട് സത്യത്തിൽ നടക്കാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. ദൈവവചനം പഠിക്കുക, അതിൽ വിശ്വാസമർപ്പിക്കുക, യേശുവിൽ ശക്തമായ വിശ്വാസം വളർത്തിയെടുക്കുക, മനുഷ്യരുടെ ആശയങ്ങളും വിശ്വാസത്യാഗികളുടെ പഠിപ്പിക്കലുകളും തള്ളിക്കളയുക, ഇരട്ടജീവിതം നയിക്കാനും പാപത്തിലേക്കു വീണുപോകാനും ഉള്ള പ്രലോഭനം ചെറുക്കുക, യഹോവയുടെ ഉയർന്ന ധാർമികനിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുക. അതുപോലെ നമ്മളെ വേദനിപ്പിച്ചവരോടു ക്ഷമിക്കുകയും കഷ്ടപ്പെടുന്നവരെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് ശക്തരായി നിൽക്കാൻ നമുക്കു സഹോദരങ്ങളെ സഹായിക്കാം. അങ്ങനെയെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടാലും നമുക്കു സത്യത്തിൽ നടക്കാൻ കഴിയും.
ഗീതം 49 യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കാം
^ ഖ. 5 നുണയുടെ അപ്പനായ സാത്താന്റെ അധീനതയിലുള്ള ഒരു ലോകത്തിലാണു നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് സത്യത്തിൽ നടക്കുന്നതു നമുക്കു വളരെ ബുദ്ധിമുട്ടാണ്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുത്ത് ജീവിച്ചിരുന്ന ക്രിസ്ത്യാനികളും ഇതേ പ്രശ്നം നേരിട്ടു. അവരെയും നമ്മളെയും സഹായിക്കാനായി യഹോവ മൂന്നു കത്തുകൾ എഴുതാൻ അപ്പോസ്തലനായ യോഹന്നാനെ പ്രചോദിപ്പിച്ചു. സത്യത്തിന്റെ പാതയിലെ തടസ്സങ്ങൾ മനസ്സിലാക്കാനും അവ മറികടക്കാനും ആ കത്തുകൾ പരിശോധിക്കുന്നതു നമ്മളെ സഹായിക്കും.
^ ഖ. 3 “ യോഹന്നാന്റെ കത്തുകളുടെ പശ്ചാത്തലം” എന്ന ചതുരം കാണുക.
^ ഖ. 6 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
^ ഖ. 11 2018 ആഗസ്റ്റ് ലക്കം വീക്ഷാഗോപുരത്തിലെ “വസ്തുതകളെല്ലാം നിങ്ങൾക്ക് അറിയാമോ?” എന്ന പഠനലേഖനം കാണുക.
^ ഖ. 59 ചിത്രക്കുറിപ്പ്: സ്കൂളിൽവെച്ച് ഒരു യുവസഹോദരിക്കു സ്വവർഗരതിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ നിരന്തരം കാണുകയും കേൾക്കുകയും ചെയ്യേണ്ടിവരുന്നു. (ചില നാടുകളിൽ മഴവിൽവർണങ്ങൾ സ്വവർഗരതിയെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.) പിന്നീട്, യഹോവ ശരിയെന്നു പറയുന്ന കാര്യങ്ങളിലുള്ള വിശ്വാസം ശക്തമാക്കാൻ സഹോദരി സമയമെടുത്ത് പഠിക്കുന്നു. അങ്ങനെ ചെയ്തത് ഒരു പ്രശ്നമുണ്ടായപ്പോൾ അതു നന്നായി കൈകാര്യം ചെയ്യാൻ സഹോദരിയെ സഹായിച്ചു.