വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 10

നിങ്ങൾ സ്‌നാനമേൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങൾ സ്‌നാനമേൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

“ഓരോരുത്തരും സ്‌നാനമേൽക്കുക.”—പ്രവൃ. 2:38, NIBV.

ഗീതം 34 നിഷ്‌കളങ്കരായി നടക്കാം

ചുരുക്കം a

1-2. (എ) ബൈബിൾവിദ്യാർഥികൾ സ്‌നാനമേൽക്കുമ്പോഴത്തെ ആ രംഗം വിവരിക്കുക. (ബി) ഈ ലേഖനത്തിൽ എന്തു പഠിക്കും?

 ഒരു കൂട്ടം ബൈബിൾവിദ്യാർഥികൾ സ്‌നാനമേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ്‌. സ്‌നാനപ്പെടുന്നതിനു മുമ്പുള്ള രണ്ടു ചോദ്യങ്ങൾക്ക്‌ ഉറച്ചബോധ്യത്തോടെ അവർ പറയുന്ന മറുപടി നിങ്ങൾ കേൾക്കുന്നു. കൂട്ടുകാരുടെയും വീട്ടുകാരുടെയും മുഖത്ത്‌ സന്തോഷവും അഭിമാനവും വിരിയുന്നുണ്ട്‌. ഇനി, സ്‌നാനാർഥികൾ വെള്ളത്തിൽനിന്ന്‌ പൊങ്ങിവരുമ്പോൾ അവരുടെ മുഖം സന്തോഷംകൊണ്ട്‌ തിളങ്ങുന്നതും കാണാം. കാഴ്‌ചക്കാരുടെ കൈയടിയും കേൾക്കുന്നുണ്ട്‌. ഓരോ ആഴ്‌ചയിലും ശരാശരി ആയിരങ്ങളാണു ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാനമേൽക്കുന്നത്‌.

2 സ്‌നാനമേൽക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്ന ഒരാളാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ഈ ദുഷ്ടലോകത്ത്‌ നിങ്ങളെ വളരെ വിലപ്പെട്ട ഒരാളായി യഹോവ കാണുന്നുണ്ട്‌. കാരണം നിങ്ങൾ ‘യഹോവയെ അന്വേഷിക്കുന്ന’ ഒരാളാണല്ലോ. (സങ്കീ. 14:1, 2) നിങ്ങൾ ചെറുപ്പക്കാരോ പ്രായമുള്ളവരോ ആയിരുന്നാലും ഈ ലേഖനം നിങ്ങൾക്കുവേണ്ടിയുള്ളതാണ്‌. ഇനി, നമ്മളിൽ ചിലർ ഇതിനോടകം സ്‌നാനപ്പെട്ടവരായിരിക്കാം. പക്ഷേ നമ്മളും യഹോവയെ എന്നെന്നും സേവിക്കാനുള്ള തീരുമാനം ശക്തമാക്കണം. അതുകൊണ്ട്‌ യഹോവയെ സേവിക്കേണ്ടതിന്റെ മൂന്നു കാരണത്തെക്കുറിച്ച്‌ നോക്കാം.

സത്യത്തെയും നീതിയെയും സ്‌നേഹിക്കുക

യഹോവയുടെ പേരിനെ സാത്താൻ ആയിരക്കണക്കിനു വർഷങ്ങളായി നിന്ദിച്ചിട്ടുണ്ട്‌, ഇപ്പോഴും അതു തുടരുന്നു (3-4 ഖണ്ഡികകൾ കാണുക)

3. എന്തുകൊണ്ടാണ്‌ യഹോവയുടെ ദാസർ സത്യത്തെയും നീതിയെയും സ്‌നേഹിക്കുന്നത്‌? (സങ്കീർത്തനം 119:128, 163)

3 ‘സത്യത്തെ സ്‌നേഹിക്കാൻ’ യഹോവ തന്റെ ജനത്തോടു കല്പിച്ചു. (സെഖ. 8:19) നീതി അന്വേഷിക്കാൻ യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (മത്താ. 5:6) അതിന്റെ അർഥം ഒരു വ്യക്തി നല്ലതും ശരിയും ദൈവമുമ്പാകെ ശുദ്ധവും ആയ കാര്യങ്ങൾ ചെയ്യാനുള്ള ശക്തമായ ആഗ്രഹം വളർത്തിയെടുക്കണം എന്നാണ്‌. നിങ്ങൾ സത്യത്തെയും നീതിയെയും സ്‌നേഹിക്കുന്നുണ്ടോ? ഉണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം. നിങ്ങൾ നുണകളും അന്യായവും ദുഷ്ടതയും വെറുക്കുന്നു. (സങ്കീർത്തനം 119:128, 163 വായിക്കുക.) നുണ പറയുന്നവർ ഈ ലോകത്തിന്റെ ഭരണാധികാരിയായ സാത്താനെ അനുകരിക്കുകയാണ്‌. (യോഹ. 8:44; 12:31) യഹോവയുടെ വിശുദ്ധമായ പേരിനെ ദുഷിക്കുക എന്നതാണു സാത്താന്റെ ലക്ഷ്യങ്ങളിൽ ഒന്ന്‌. ഏദെനിലെ ധിക്കാരത്തിന്റെ സമയംമുതൽ ഇങ്ങോട്ട്‌ ദൈവത്തെക്കുറിച്ചുള്ള നുണകൾ സാത്താൻ പ്രചരിപ്പിക്കുകയാണ്‌. യഹോവ സത്യസന്ധനല്ലെന്നും മനുഷ്യരിൽനിന്ന്‌ നന്മ പിടിച്ചുവെക്കുന്ന സ്വാർഥനായ ഒരു ഭരണാധികാരിയാണെന്നും സാത്താൻ വരുത്തിത്തീർത്തിരിക്കുന്നു. (ഉൽപ. 3:1, 4, 5) അതുകൊണ്ടുതന്നെ പൊതുവേ ആളുകളുടെ മനസ്സിൽ യഹോവയെക്കുറിച്ച്‌ മോശമായ ഒരു ചിത്രമാണുള്ളത്‌. ആളുകൾ സത്യത്തെ സ്‌നേഹിക്കാതെവരുമ്പോൾ അനീതിയും ദുഷ്ടതയും പ്രവർത്തിക്കുന്നതിലേക്ക്‌ അവരെ നയിക്കാൻ സാത്താന്‌ എളുപ്പമായിരിക്കും.—റോമ. 1:25-31.

4. ‘സത്യത്തിന്റെ ദൈവമാണ്‌’ താനെന്ന്‌ യഹോവ എങ്ങനെയാണു തെളിയിച്ചിരിക്കുന്നത്‌? (ചിത്രവും കാണുക.)

4 യഹോവ ‘സത്യത്തിന്റെ ദൈവമാണ്‌.’ (സങ്കീ. 31:5) അതുകൊണ്ട്‌, തന്നെ സ്‌നേഹിക്കുന്നവരെ യഹോവ സത്യത്തെക്കുറിച്ച്‌ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നു. അങ്ങനെ സാത്താന്റെ നുണകളിൽനിന്ന്‌ യഹോവ അവരെ സംരക്ഷിക്കുന്നു. ഇനി, സത്യസന്ധരായിരിക്കാനും നീതിയോടെ കാര്യങ്ങൾ ചെയ്യാനും യഹോവ തന്റെ ദാസന്മാരെ പഠിപ്പിച്ചുകൊണ്ടാണിരിക്കുന്നത്‌. ആത്മാഭിമാനവും മനസ്സമാധാനവും ഉണ്ടായിരിക്കാൻ അത്‌ അവരെ സഹായിക്കുന്നു. (സുഭാ. 13:5, 6) ബൈബിൾ പഠിച്ചപ്പോൾ നിങ്ങളുടെ കാര്യത്തിലും യഹോവ ഇതുപോലെയെല്ലാം ചെയ്‌തില്ലേ? യഹോവ പറഞ്ഞ വഴിയിലൂടെ പോകുന്നതാണു മനുഷ്യർക്ക്‌ ഏറ്റവും നല്ലതെന്നു നിങ്ങൾ പഠിച്ചു, സ്വന്തം ജീവിതത്തിൽ അത്‌ അനുഭവിച്ചറിഞ്ഞു. (യശ. 48:17) അതുകൊണ്ട്‌ ദൈവം ശരിയെന്നു പറയുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നു. (മത്താ. 6:33) കൂടാതെ സത്യത്തിനുവേണ്ടി വാദിക്കാനും ദൈവമായ യഹോവയെക്കുറിച്ച്‌ പറഞ്ഞിരിക്കുന്ന നുണകൾ തെറ്റാണെന്നു തെളിയിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അത്‌ എങ്ങനെ ചെയ്യാൻ കഴിയും?

5. സത്യത്തെയും നീതിയെയും സ്‌നേഹിക്കുന്നെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളിയിക്കാം?

5 ‘ഞാൻ സാത്താന്റെ നുണകളെ എതിർക്കുകയും സത്യത്തിനുവേണ്ടി നിൽക്കുകയും ചെയ്യും; യഹോവയെ എന്റെ പരമാധികാരിയാക്കുകയും യഹോവ ശരിയെന്നു പറയുന്ന വഴിയിലൂടെ പോകുകയും ചെയ്യും’ എന്നു തെളിയിക്കുന്ന ഒരു ജീവിതരീതി നിങ്ങൾക്കു തിരഞ്ഞെടുക്കാനാകും. നിങ്ങൾക്ക്‌ അതിന്‌ എന്തു ചെയ്യാം? ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചെന്നു പ്രാർഥനയിൽ യഹോവയോടു പറയുക. എന്നിട്ട്‌ സ്‌നാനപ്പെട്ടുകൊണ്ട്‌ ആ തീരുമാനം മറ്റുള്ളവരെ അറിയിക്കുക. സ്‌നാനപ്പെടാൻ ശരിക്കും ഒരാളെ പ്രേരിപ്പിക്കുന്ന ഒന്നാണു സത്യത്തോടും നീതിയോടും ഉള്ള സ്‌നേഹം.

യേശുക്രിസ്‌തുവിനെ നിങ്ങൾ സ്‌നേഹിക്കുന്നു

6. യേശുക്രിസ്‌തുവിനെ സ്‌നേഹിക്കാനുള്ള എന്തൊക്കെ കാരണങ്ങൾ സങ്കീർത്തനം 45:4-ൽ കാണാം?

6 എന്തുകൊണ്ടാണു നിങ്ങൾ യേശുക്രിസ്‌തുവിനെ സ്‌നേഹിക്കുന്നത്‌? ചില കാരണങ്ങൾ സങ്കീർത്തനം 45:4-ൽ കാണാം. (വായിക്കുക.) യേശു സത്യത്തിനും നീതിക്കും താഴ്‌മയ്‌ക്കും വലിയ വിലകല്പിക്കുന്നു. നിങ്ങൾ സത്യത്തെയും നീതിയെയും സ്‌നേഹിക്കുന്നെങ്കിൽ തീർച്ചയായും യേശുവിനെയും സ്‌നേഹിക്കും. യേശു ധൈര്യത്തോടെ സത്യത്തിനും നീതിക്കും വേണ്ടി സംസാരിച്ച സന്ദർഭം നിങ്ങൾ ഓർക്കുന്നുണ്ടോ? (യോഹ. 18:37) എന്നാൽ താഴ്‌മയുള്ളവരായിരിക്കാൻ യേശു എങ്ങനെയാണു പഠിപ്പിച്ചത്‌?

7. യേശുവിന്റെ താഴ്‌മ നിങ്ങൾ ഇഷ്ടപ്പെടാൻ കാരണം എന്താണ്‌?

7 എന്താണു താഴ്‌മ എന്നു യേശു തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. ഉദാഹരണത്തിന്‌, തന്നിലേക്കു ശ്രദ്ധ ആകർഷിക്കാതെ യേശു എപ്പോഴും പിതാവിനാണു മഹത്ത്വം കൊടുത്തിരുന്നത്‌. (മർക്കോ. 10:17, 18; യോഹ. 5:19) എന്തുകൊണ്ടാണു യേശു താഴ്‌മ കാണിക്കുന്നത്‌? കാരണം യേശു പിതാവിനെ സ്‌നേഹിക്കുകയും പിതാവിന്റെ താഴ്‌മ പകർത്തുകയും ചെയ്യുന്നു. (സങ്കീ. 18:35; എബ്രാ. 1:3) യേശുവിന്റെ താഴ്‌മ കാണുമ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നുന്നത്‌? പിതാവിന്റെ ഗുണങ്ങൾ നന്നായി പകർത്തുന്ന യേശുവിനെ കൂടുതൽ സ്‌നേഹിക്കാനും അനുഗമിക്കാനും തോന്നുന്നില്ലേ?

8. രാജാവായ യേശുവിനെ നമ്മൾ സ്‌നേഹിക്കുന്നത്‌ എന്തുകൊണ്ട്‌?

8 രാജാവായ യേശുവിനെ നമ്മൾ വളരെയധികം സ്‌നേഹിക്കുന്നു. കാരണം യേശു ഏറ്റവും നല്ല ഭരണാധികാരിയാണ്‌. യഹോവതന്നെയാണു യേശുവിനെ പരിശീലിപ്പിക്കുകയും രാജാവാക്കുകയും ചെയ്‌തത്‌. (യശ. 50:4, 5) ഇനി, യേശു കാണിച്ച ആത്മത്യാഗസ്‌നേഹത്തെക്കുറിച്ചും ചിന്തിക്കുക. (യോഹ. 13:1) ഇങ്ങനെയൊരു രാജാവിനെ സ്‌നേഹിക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. തന്നെ ശരിക്കും സ്‌നേഹിക്കുന്നവർ തന്റെ കല്പനകൾ അനുസരിച്ചുകൊണ്ട്‌ ആ സ്‌നേഹം തെളിയിക്കുമെന്നു യേശു പറഞ്ഞു. അങ്ങനെയുള്ളവരെ യേശു തന്റെ സ്‌നേഹിതരായി കാണുകയും ചെയ്യും. (യോഹ. 14:15; 15:14, 15) യഹോവയുടെ മകന്റെ സുഹൃത്തായിരിക്കുന്നത്‌ എത്ര വലിയൊരു ബഹുമതിയാണ്‌!

9. ക്രിസ്‌ത്യാനികളുടെ സ്‌നാനം യേശുവിന്റെ സ്‌നാനത്തോടു സമാനമായിരിക്കുന്നത്‌ എങ്ങനെ?

9 തന്റെ അനുഗാമികൾ സ്‌നാനപ്പെടണം എന്നതു യേശുവിന്റെ കല്പനകളിൽ ഒന്നാണ്‌. (മത്താ. 28:19, 20) യേശുതന്നെ അതിനു മാതൃക വെച്ചു. യേശുവിന്റെ സ്‌നാനത്തിനും അനുഗാമികളുടെ സ്‌നാനത്തിനും ചില വ്യത്യാസങ്ങളുണ്ട്‌. (“ യേശുവിന്റെ സ്‌നാനവും അനുഗാമികളുടെ സ്‌നാനവും—വ്യത്യാസം” എന്ന ചതുരം കാണുക.) എന്നാൽ ചില സമാനതകളുമുണ്ട്‌. സ്‌നാനപ്പെട്ടപ്പോൾ യേശു പിതാവിന്റെ ഇഷ്ടം ചെയ്യാൻവേണ്ടി തന്നെത്തന്നെ വിട്ടുകൊടുക്കുകയായിരുന്നു. (എബ്രാ. 10:7) അതുപോലെ ക്രിസ്‌തുവിന്റെ അനുഗാമികളും സ്‌നാനമേൽക്കുന്നതിലൂടെ, തുടർന്നുള്ള തങ്ങളുടെ ജീവിതം സ്വന്തം ഇഷ്ടമനുസരിച്ചല്ല യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലായിരിക്കുമെന്നു കാണിക്കുകയാണ്‌. അങ്ങനെ അവർ അവരുടെ യജമാനന്റെ മാതൃക അനുകരിക്കുന്നു.

10. (എ) യേശുവിനെ സ്‌നേഹിക്കാൻ നിങ്ങൾക്ക്‌ എന്തെല്ലാം കാരണങ്ങളുണ്ട്‌? (ബി) ആ സ്‌നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കണം?

10 യേശു യഹോവയുടെ ഏകജാതനായ മകനും നമ്മളെ ഭരിക്കുന്നതിനുവേണ്ടി ദൈവം നിയമിച്ച രാജാവും ആണെന്നു നമ്മൾ വിശ്വസിക്കുന്നു. അതുപോലെ യേശു താഴ്‌മയുള്ളവനാണെന്നും പിതാവിന്റെ തനിപ്പകർപ്പാണെന്നും നമുക്ക്‌ അറിയാം. യേശു വിശന്നിരിക്കുന്നവർക്ക്‌ ആഹാരവും നിരുത്സാഹിതർക്ക്‌ ആശ്വാസവും നൽകി. രോഗികളെ സുഖപ്പെടുത്തുകയും ചെയ്‌തു. (മത്താ. 14:14-21) ഇന്നു യേശു സഭയെ നയിക്കുന്ന വിധവും നമ്മൾ കാണുന്നു. (മത്താ. 23:10) ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു ഭാവിയിൽ ഇതിലും വലിയ കാര്യങ്ങൾ ചെയ്യുമെന്നു നമുക്ക്‌ അറിയാം. യേശുവിനെ സ്‌നേഹിക്കുന്നുണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളിയിക്കാം? ആ മാതൃകയ്‌ക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌. (യോഹ. 14:21) അതിനുവേണ്ടി ചെയ്യാൻ കഴിയുന്ന ഒരു കാര്യം ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാനമേൽക്കുന്നതാണ്‌.

ദൈവമായ യഹോവയെ നിങ്ങൾ സ്‌നേഹിക്കുന്നു

11. സ്‌നാനമേൽക്കേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണെന്നാണു നിങ്ങൾക്കു തോന്നുന്നത്‌?

11 സ്‌നാനമേൽക്കേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്‌? ഏറ്റവും വലിയ കല്പന ഏതാണ്‌ എന്നതിനെക്കുറിച്ച്‌ യേശു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്‌നേഹിക്കണം.” (മർക്കോ. 12:30) നിങ്ങൾക്ക്‌ യഹോവയോട്‌ അത്തരത്തിലുള്ള സ്‌നേഹമുണ്ടോ?

നിങ്ങൾ ഇതുവരെ ആസ്വദിച്ചിട്ടുള്ള എല്ലാ നന്മകളുടെയും ഇനി ആസ്വദിക്കാൻപോകുന്നവയുടെയും ഉറവിടം യഹോവയാണ്‌ (12-13 ഖണ്ഡികകൾ കാണുക)

12. നിങ്ങൾ എന്തുകൊണ്ടാണ്‌ യഹോവയെ സ്‌നേഹിക്കുന്നത്‌? (ചിത്രവും കാണുക.)

12 യഹോവയെ സ്‌നേഹിക്കാൻ ഒരുപാടു കാരണങ്ങളുണ്ട്‌. “ജീവന്റെ ഉറവ്‌” യഹോവയാണ്‌. കൂടാതെ “എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും” യഹോവയാണു തരുന്നത്‌ എന്നും ബൈബിൾ പറയുന്നു. (സങ്കീ. 36:9; യാക്കോ. 1:17) അതെ, നിങ്ങൾ ഇന്ന്‌ ആസ്വദിക്കുന്ന ഓരോ നന്മയും, എല്ലാം ഉദാരമായി നൽകുന്ന സ്‌നേഹവാനായ ദൈവത്തിൽനിന്നാണു വരുന്നത്‌.

13. മോചനവില വിലയേറിയ ഒരു സമ്മാനമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

13 യഹോവ നമുക്കു തന്നിട്ടുള്ള വിലയേറിയ ഒരു സമ്മാനമാണു മോചനവില. എന്തുകൊണ്ട്‌? യഹോവയും പുത്രനായ യേശുവും തമ്മിലുണ്ടായിരുന്ന അടുത്ത സ്‌നേഹബന്ധത്തെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. പിതാവ്‌ തന്നെ സ്‌നേഹിക്കുന്നെന്നും താൻ പിതാവിനെ സ്‌നേഹിക്കുന്നെന്നും യേശു പറഞ്ഞു. (യോഹ. 10:17; 14:31) കോടിക്കണക്കിനു വർഷം സ്വർഗത്തിൽ ഒരുമിച്ചായിരുന്നപ്പോൾ അവർ തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമായിത്തീർന്നു. (സുഭാ. 8:22, 23, 30) അതുകൊണ്ടുതന്നെ കഷ്ടതകൾ അനുഭവിച്ച്‌ മരിക്കാൻ ആ മകനെ അനുവദിച്ചപ്പോൾ ദൈവത്തിന്‌ എത്രമാത്രം വേദന തോന്നിയിരിക്കും! നിങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യരെയും യഹോവ വളരെയധികം സ്‌നേഹിക്കുന്നു. അതുകൊണ്ടാണു നിങ്ങളും മറ്റുള്ളവരും എന്നേക്കും ജീവിച്ചിരിക്കുന്നതിനുവേണ്ടി തന്റെ പ്രിയ മകനെ ഒരു ബലിയായി നൽകാൻ യഹോവ തയ്യാറായത്‌. (യോഹ. 3:16; ഗലാ. 2:20) ദൈവത്തെ സ്‌നേഹിക്കാൻ ഇതിലും വലിയൊരു കാരണമുണ്ടോ?

14. ജീവിതത്തിൽ വെക്കാൻ കഴിയുന്ന ഏറ്റവും നല്ല ലക്ഷ്യം ഏതാണ്‌?

14 യഹോവയെക്കുറിച്ച്‌ കൂടുതൽ പഠിച്ചപ്പോൾ യഹോവയോടുള്ള നിങ്ങളുടെ സ്‌നേഹവും കൂടി. ഇന്നും എന്നെന്നും ദൈവത്തോടു കൂടുതൽ അടുക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്നതിനു സംശയമില്ല. അതിനു നിങ്ങൾക്കു കഴിയുകയും ചെയ്യും. തന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ നിങ്ങൾ പ്രവർത്തിക്കാൻ യഹോവ സ്‌നേഹത്തോടെ പ്രോത്സാഹിപ്പിക്കുന്നു. (സുഭാ. 23:15, 16) വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തികളിലൂടെയും അതു ചെയ്യാൻ കഴിയും. നിങ്ങൾ ശരിക്കും യഹോവയെ സ്‌നേഹിക്കുന്നുണ്ടോ എന്നു ജീവിതരീതിയിലൂടെ തെളിയിക്കാനാകും. (1 യോഹ. 5:3) ജീവിതത്തിൽ നിങ്ങൾക്കു വെക്കാൻ കഴിയുന്ന ഏറ്റവും നല്ല ലക്ഷ്യം അതുതന്നെയാണ്‌.

15. യഹോവയെ സ്‌നേഹിക്കുന്നുണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളിയിക്കാം?

15 യഹോവയോടു നിങ്ങൾക്കുള്ള സ്‌നേഹം എങ്ങനെ തെളിയിക്കാം? ആദ്യംതന്നെ, ഏകസത്യദൈവമായ യഹോവയ്‌ക്കു നിങ്ങൾ ജീവിതം സമർപ്പിക്കുന്നെന്നു പറഞ്ഞുകൊണ്ട്‌ പ്രത്യേകം പ്രാർഥിക്കുക. (സങ്കീ. 40:8) എന്നിട്ട്‌ സ്‌നാനമേറ്റുകൊണ്ട്‌ ജീവിതം ദൈവത്തിനു സമർപ്പിച്ചു എന്നതിനു തെളിവ്‌ നൽകുക. ഈ ലേഖനത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ ആ സന്ദർഭം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള, വളരെ പ്രധാനപ്പെട്ട ഒരു നിമിഷമായിരിക്കും. അതോടെ നിങ്ങൾ ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കുകയാണ്‌. ഇനിയുള്ള ജീവിതം നിങ്ങൾക്കുവേണ്ടിയുള്ളതല്ല, യഹോവയ്‌ക്കുവേണ്ടിയുള്ളതായിരിക്കും. (റോമ. 14:8; 1 പത്രോ. 4:1, 2) അതു വലിയൊരു തീരുമാനമായി നിങ്ങൾക്കു തോന്നിയേക്കാം. അത്‌ അങ്ങനെയാണുതാനും. എന്നാൽ ഏറ്റവും നല്ല ജീവിതത്തിലേക്കുള്ള വാതിലാണു സ്‌നാനമേൽക്കുന്നതിലൂടെ തുറന്നുകിട്ടുന്നത്‌. അത്‌ എങ്ങനെയാണ്‌?

16. സങ്കീർത്തനം 41:12 സൂചിപ്പിക്കുന്നതുപോലെ യഹോവയെ സേവിക്കുന്നതിനുവേണ്ടി ജീവിതം സമർപ്പിക്കുന്നവരെ യഹോവ എങ്ങനെയാണ്‌ അനുഗ്രഹിക്കുന്നത്‌?

16 ഉദാരമായി കൊടുക്കുന്ന കാര്യത്തിൽ ഏറ്റവും നല്ല മാതൃകയാണ്‌ യഹോവ. നമ്മൾ യഹോവയ്‌ക്കു കൊടുക്കുന്നത്‌ എന്തായിരുന്നാലും യഹോവ എപ്പോഴും പല മടങ്ങ്‌ തിരിച്ചു തരും. (മർക്കോ. 10:29, 30) ഈ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽപ്പോലും സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ഏറ്റവും നല്ലൊരു ജീവിതം യഹോവ നമുക്കു നൽകുന്നു. അത്‌ ഒരു തുടക്കം മാത്രമാണ്‌. സ്‌നാനത്തോടെ തുടങ്ങുന്ന നിങ്ങളുടെ ജീവിതം എന്നെന്നും തുടർന്നുകൊണ്ടുപോകാവുന്ന ഒന്നാണ്‌. പ്രിയ പിതാവിനെ നിങ്ങൾക്ക്‌ എന്നേക്കും സേവിക്കാനാകും. നിങ്ങൾക്കിടയിലുള്ള ആ സ്‌നേഹബന്ധം വളർന്നുകൊണ്ടേയിരിക്കും. ദൈവത്തെപ്പോലെ നിങ്ങൾക്കും എന്നെന്നും ജീവിക്കാനാകും.—സങ്കീർത്തനം 41:12 വായിക്കുക.

17. ഇതുവരെ യഹോവയ്‌ക്കു ലഭിക്കാത്ത എന്തു കൊടുക്കാൻ നിങ്ങൾക്കു കഴിയും?

17 സമർപ്പിച്ച്‌ സ്‌നാനപ്പെടുമ്പോൾ വളരെ മൂല്യമുള്ള ഒന്ന്‌ യഹോവയ്‌ക്കു കൊടുക്കാനുള്ള അവസരമാണു നിങ്ങൾക്കു ലഭിക്കുന്നത്‌. ഇതുവരെ അനുഭവിച്ചിട്ടുള്ള എല്ലാ നല്ല കാര്യങ്ങളും സന്തോഷകരമായ നിമിഷങ്ങളും ആ പിതാവ്‌ തന്നതാണ്‌. അതിനു പകരമായി സ്വർഗത്തിന്റെയും ഭൂമിയുടെയും ഉടമയായ ദൈവത്തിന്‌ ഇതുവരെ ലഭിക്കാത്ത ഒന്നു കൊടുക്കാൻ നിങ്ങൾക്കു കഴിയും: നിങ്ങളുടെ മനസ്സോടെയുള്ള വിശ്വസ്‌തസേവനം. (ഇയ്യോ. 1:8; 41:11; സുഭാ. 27:11) നിങ്ങളുടെ ജീവിതംകൊണ്ട്‌ ചെയ്യാൻ കഴിയുന്ന ഇതിലും വലിയ എന്താണുള്ളത്‌? യഹോവയോടുള്ള സ്‌നേഹമാണു സ്‌നാനപ്പെടുന്നതിനുള്ള ഏറ്റവും മികച്ച കാരണം. അതിന്‌ യാതൊരു സംശയവുമില്ല.

ഇനി എന്താണു തടസ്സം?

18. നിങ്ങളോടുതന്നെ ചോദിക്കാവുന്ന ചില ചോദ്യങ്ങൾ ഏതൊക്കെയാണ്‌?

18 സ്‌നാനപ്പെടാൻ നിങ്ങൾ തയ്യാറാണോ? അതിന്റെ ഉത്തരം നിങ്ങൾക്കേ പറയാൻ കഴിയൂ. ‘എന്താണു തടസ്സം’ എന്നു ചിന്തിക്കുന്നത്‌ ഒരുപക്ഷേ തീരുമാനമെടുക്കാൻ സഹായിച്ചേക്കും. (പ്രവൃ. 8:36) ഇപ്പോൾ നമ്മൾ പഠിച്ച മൂന്നു കാരണങ്ങളെക്കുറിച്ച്‌ വീണ്ടും ഒന്ന്‌ ഓർക്കാം. ഒന്നാമതായി: നിങ്ങൾ സത്യത്തെയും നീതിയെയും സ്‌നേഹിക്കുന്നു. നിങ്ങളോടുതന്നെ ചോദിക്കുക: ‘എല്ലാവരും സത്യം സംസാരിക്കുകയും നീതിയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ആ ദിവസം വന്നുകാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?’ രണ്ടാമതായി: യേശുക്രിസ്‌തുവിനെ നിങ്ങൾ സ്‌നേഹിക്കുന്നു. നിങ്ങളോടുതന്നെ ചോദിക്കുക: ‘ദൈവത്തിന്റെ മകൻ എന്റെ രാജാവായിരിക്കാനും ആ മകന്റെ മാതൃക പകർത്താനും ഞാൻ ആഗ്രഹിക്കുന്നുണ്ടോ?’ മൂന്നാമതായി: നിങ്ങൾ യഹോവയെ സ്‌നേഹിക്കുന്നു. അതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാരണം. നിങ്ങളോടുതന്നെ ചോദിക്കുക: ‘യഹോവയെ സേവിച്ചുകൊണ്ട്‌ ആ പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ‘ഉണ്ട്‌’ എന്നാണെങ്കിൽ സ്‌നാനപ്പെടാൻ ഇനി എന്തിനു താമസിക്കണം?പ്രവൃ. 16:33.

19. സ്‌നാനപ്പെടുന്നതിനു മടിച്ചുനിൽക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌, ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കുക.

19 നിങ്ങൾ സ്‌നാനപ്പെടാൻ മടിച്ചുനിൽക്കുകയാണെങ്കിൽ യേശു പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച്‌ ചിന്തിക്കുക. പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനെ ആഹാരത്തോടാണു യേശു താരതമ്യം ചെയ്‌തത്‌. (യോഹന്നാൻ 4:34 വായിക്കുക.) എന്തുകൊണ്ടാണ്‌? ആഹാരം നമ്മുടെ ആരോഗ്യത്തിനുവേണ്ടിയുള്ളതാണ്‌. അതുപോലെ യഹോവ നമ്മളിൽനിന്ന്‌ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും നമ്മുടെ നന്മയ്‌ക്കുവേണ്ടിയുള്ളതാണെന്നു യേശുവിന്‌ അറിയാം. നമുക്കു ദോഷം വരുന്ന ഒന്നും ചെയ്യാൻ യഹോവ ഒരിക്കലും ആവശ്യപ്പെടില്ല. നിങ്ങൾ സ്‌നാനപ്പെടാൻ യഹോവ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ട്‌. (പ്രവൃ. 2:38) അതുകൊണ്ട്‌ ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം: സ്‌നാനപ്പെടാനുള്ള ദൈവത്തിന്റെ കല്പന അനുസരിക്കുന്നതു നിങ്ങൾക്കു പ്രയോജനമേ ചെയ്യൂ. ഒരു നല്ല ഭക്ഷണം കഴിക്കാൻ നിങ്ങൾ ഒരിക്കലും മടി കാണിക്കില്ലെങ്കിൽ പിന്നെ സ്‌നാനപ്പെടുന്നതിന്‌ എന്തിനു മടിച്ചുനിൽക്കണം?

20. നമ്മൾ അടുത്ത ലേഖനത്തിൽ എന്തു പഠിക്കും?

20 പലരും സ്‌നാനപ്പെടാൻ ഇപ്പോഴും മടിച്ചുനിൽക്കുന്നത്‌ എന്തുകൊണ്ടാണ്‌? ചിലർ പറയുന്നത്‌, “ഞാൻ ഇനിയും തയ്യാറായിട്ടില്ല” എന്നായിരിക്കാം. ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാനപ്പെടുക എന്നത്‌ ഒരാൾക്ക്‌ എടുക്കാവുന്നതിൽവെച്ച്‌ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ്‌. അതുകൊണ്ടുതന്നെ തീരുമാനമെടുക്കുന്നതിനു മുമ്പ്‌ നന്നായി ചിന്തിക്കണം. മാത്രമല്ല അതിനുള്ള യോഗ്യതയിൽ എത്താൻ നല്ല ശ്രമവും സമയവും ചെലവഴിക്കണം. നിങ്ങൾ സ്‌നാനപ്പെടാൻ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ അതിനുവേണ്ടി തയ്യാറാകാൻ എന്തൊക്കെ ചെയ്യാം? അതിനുള്ള ഉത്തരം അടുത്ത ലേഖനത്തിൽ പഠിക്കും.

ഗീതം 28 യഹോവയുടെ സൗഹൃദം നേടുക

a ഓരോ ബൈബിൾവിദ്യാർഥിയും എടുക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണു സ്‌നാനമേൽക്കുക എന്നത്‌. അതിനു വിദ്യാർഥിയെ പ്രേരിപ്പിക്കേണ്ട കാര്യം എന്തായിരിക്കണം? ഒറ്റ വാക്കിൽ പറഞ്ഞാൽ സ്‌നേഹം. എന്തിനോടുള്ള സ്‌നേഹം? ആരോടുള്ള സ്‌നേഹം? ഈ ലേഖനത്തിൽ, ആ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ മനസ്സിലാക്കും. കൂടാതെ സ്‌നാനമേറ്റ ഒരു ക്രിസ്‌ത്യാനിയുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.