വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 17

ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ

ഒരിക്കലും ആത്മീയപറുദീസ വിട്ടുപോകരുത്‌

ഒരിക്കലും ആത്മീയപറുദീസ വിട്ടുപോകരുത്‌

“ഞാൻ സൃഷ്ടിക്കുന്നതിനെ ഓർത്ത്‌ എന്നെന്നും സന്തോഷിച്ചാനന്ദിക്കുക.”യശ. 65:18.

ഉദ്ദേശ്യം

ആത്മീയപറുദീസ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെയാണെന്നും അതിലേക്കു മറ്റുള്ളവരെ എങ്ങനെ ആകർഷിക്കാമെന്നും പഠിക്കുക.

1. എന്താണ്‌ ആത്മീയപറുദീസ, എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം?

 ഇന്നു ഭൂമിയിൽ ഒരു പറുദീസ ഉണ്ട്‌. നല്ല കാര്യങ്ങൾ ചെയ്യുന്ന ആളുകളെക്കൊണ്ട്‌ നിറഞ്ഞ ഒരു പറുദീസ. അവിടെ ലക്ഷക്കണക്കിന്‌ ആളുകൾ യഥാർഥസമാധാനം ആസ്വദിക്കുന്നു. ഇപ്പോൾത്തന്നെ ആ പറുദീസയിൽ ആയിരിക്കുന്നവർ, ഒരിക്കലും അതു വിട്ടുപോകരുത്‌ എന്ന്‌ ഉറച്ചതീരുമാനമെടുത്തിരിക്കുന്നു. പരമാവധി ആളുകൾ തങ്ങളോടൊപ്പം ചേരാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. ഏതാണ്‌ ആ പറുദീസ? ആത്മീയപറുദീസ! a

2. ആത്മീയപറുദീസയെക്കുറിച്ച്‌ ഏതു കാര്യം എടുത്തുപറയാനാകും?

2 ശരിക്കും ഇതൊരു അത്ഭുതംതന്നെയാണ്‌, ദുഷ്ടതയും വെറുപ്പും അപകടങ്ങളും നിറഞ്ഞ സാത്താന്റെ ഈ ലോകത്തിൽ യഹോവ സമാധാനവും ശാന്തതയും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. (1 യോഹ. 5:19; വെളി. 12:12) സ്‌നേഹവാനായ നമ്മുടെ ദൈവം, ഈ ലോകത്തിലെ ദുഷിച്ച അവസ്ഥകൾ ആളുകളെ എങ്ങനെയാണ്‌ ബാധിക്കുന്നത്‌ എന്നു കാണുകയും തന്റെ ജനത്തിന്‌ ആത്മീയമായി വളരാൻവേണ്ട സുരക്ഷിതത്വം നൽകുകയും ചെയ്യുന്നു. ആത്മീയപറുദീസയെ ഒരു ‘സംരക്ഷണം’ എന്നും “നീരൊഴുക്കുള്ള ഒരു തോട്ടം” എന്നും ആണ്‌ ദൈവവചനം വിളിച്ചിരിക്കുന്നത്‌. (യശ. 4:6; 58:11) ആത്മീയപറുദീസയിലുള്ളവർക്ക്‌ ഈ ബുദ്ധിമുട്ടുനിറഞ്ഞ അവസാനനാളുകളിലും യഹോവയുടെ അനുഗ്രഹത്താൽ തഴച്ചുവളരാനാകുന്നു.—യശ. 54:14; 2 തിമൊ. 3:1.

3. യശയ്യ 65-ാം അധ്യായത്തിന്റെ പുരാതനകാലത്തെ നിവൃത്തി എന്തായിരുന്നു?

3 ആത്മീയപറുദീസയിലുള്ളവരുടെ ജീവിതം എങ്ങനെയായിരിക്കും എന്ന്‌ യഹോവ യശയ്യ പ്രവാചകനിലൂടെ പറഞ്ഞു. യശയ്യ 65-ാം അധ്യായത്തിലാണ്‌ ആ വാക്കുകൾ നമ്മൾ കാണുന്നത്‌. ബി.സി. 537-ൽ അവയ്‌ക്ക്‌ ഒരു ആദ്യനിവൃത്തി ഉണ്ടായി. ആ സമയത്ത്‌ പശ്ചാത്താപമുണ്ടായിരുന്ന ജൂതന്മാർ ബാബിലോണിന്റെ അടിമത്തത്തിൽനിന്ന്‌ വിടുവിക്കപ്പെടുകയും സ്വദേശത്തേക്കു തിരിച്ചുവരുകയും ചെയ്‌തു. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചു. നശിച്ചുകിടന്ന യരുശലേം നഗരം വീണ്ടും മനോഹരമാക്കാനും ഇസ്രായേലിലെ ആലയം വീണ്ടും സത്യാരാധനയുടെ കേന്ദ്രമാക്കി മാറ്റാനും അവരെ സഹായിച്ചു.—യശ. 51:11; സെഖ. 8:3.

4. യശയ്യ 65-ാം അധ്യായത്തിലെ പ്രവചനങ്ങൾ ഇന്നു നിറവേറുന്നത്‌ എങ്ങനെയാണ്‌?

4 ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന്‌ 1919-ൽ യഹോവയുടെ ആധുനികകാല ദാസർ വിടുവിക്കപ്പെട്ടപ്പോൾ യശയ്യ പ്രവചനത്തിന്റെ രണ്ടാമത്തെ നിവൃത്തി തുടങ്ങി. അപ്പോൾമുതൽ ആത്മീയപറുദീസ ലോകമെങ്ങും വ്യാപിക്കാൻ തുടങ്ങി. തീക്ഷ്‌ണതയുള്ള രാജ്യഘോഷകർ അനേകം സഭകൾ സ്ഥാപിച്ചു. സ്വന്തം ജീവിതത്തിൽ ക്രിസ്‌തീയഗുണങ്ങൾ കാണിക്കുന്നതിലും അവർ പുരോഗതി വരുത്തി. മുമ്പ്‌ ക്രൂരവും മൃഗീയവും ആയ സ്വഭാവങ്ങൾ ഉണ്ടായിരുന്നവർ ‘ദൈവത്തിന്റെ ഇഷ്ടമനുസരിച്ച്‌ സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിച്ചു.’ (എഫെ. 4:24) യശയ്യ പറഞ്ഞ പല അനുഗ്രഹങ്ങളും ശരിക്കും നിറവേറാൻ പോകുന്നതു പുതിയ ലോകത്തിലാണെന്നു നമുക്ക്‌ അറിയാം. എന്നാൽ ഇപ്പോൾപ്പോലും നമ്മൾ പല അനുഗ്രഹങ്ങളും ആസ്വദിക്കുന്നുണ്ട്‌. എന്തൊക്കെയാണ്‌ ആ അനുഗ്രഹങ്ങളെന്നും നമ്മൾ ഒരിക്കലും ആത്മീയപറുദീസ വിട്ടുപോകരുതാത്തത്‌ എന്തുകൊണ്ടാണെന്നും നമുക്ക്‌ നോക്കാം.

ആത്മീയപറുദീസയിലുള്ളവർ ആസ്വദിക്കുന്ന കാര്യങ്ങൾ

5. യശയ്യ 65:13-ൽ പറഞ്ഞിരിക്കുന്നതുപോലെ ആത്മീയപറുദീസയുടെ ഉള്ളിൽ നമ്മൾ എന്ത്‌ ആസ്വദിക്കും?

5 ആരോഗ്യവും നവോന്മേഷവും. ആത്മീയപറുദീസയ്‌ക്കുള്ളിൽ ഉള്ളവരുടെയും പുറത്തുള്ളവരുടെയും ജീവിതം തമ്മിലുള്ള വ്യത്യാസം യശയ്യ പ്രവാചകൻ വ്യക്തമാക്കുന്നുണ്ട്‌. (യശയ്യ 65:13 വായിക്കുക.) തന്റെ ആരാധകരുടെ ആത്മീയാവശ്യങ്ങൾ യഹോവ സമൃദ്ധമായി തൃപ്‌തിപ്പെടുത്തുന്നു. പരിശുദ്ധാത്മാവും ദൈവവചനവും ധാരാളം പ്രസിദ്ധീകരണങ്ങളും എല്ലാം ഉള്ളതുകൊണ്ട്‌ നമ്മൾ ‘ഭക്ഷിക്കുകയും കുടിക്കുകയും സന്തോഷിക്കുകയും’ ചെയ്യുന്നു. (വെളിപാട്‌ 22:17 താരതമ്യം ചെയ്യുക.) ഇതിനു നേർവിപരീതമായി ആത്മീയപറുദീസയുടെ പുറത്തുള്ളവർ ‘വിശന്നിരിക്കുകയും ദാഹിച്ചിരിക്കുകയും അപമാനിതരാകുകയും’ ചെയ്യും. അതായത്‌ അവരുടെ ആത്മീയാവശ്യങ്ങൾ ഒരിക്കലും തൃപ്‌തിപ്പെടില്ല.—ആമോ. 8:11.

6. നമുക്കുള്ള ആത്മീയകരുതലുകളെക്കുറിച്ച്‌ യോവേൽ 2:21-24 വിവരിക്കുന്നത്‌ എങ്ങനെയാണ്‌, അതു നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

6 യോവേൽ തന്റെ പ്രവചനത്തിൽ ധാന്യം, വീഞ്ഞ്‌, ഒലിവെണ്ണ തുടങ്ങിയ അവശ്യവസ്‌തുക്കളെക്കുറിച്ച്‌ പറഞ്ഞു. ആത്മീയമായി ശക്തരായി നിൽക്കുന്നതിന്‌ നമുക്കു വേണ്ടതെല്ലാം യഹോവ ഉദാരമായി നൽകും എന്ന്‌ അതു സൂചിപ്പിക്കുന്നു. (യോവേ. 2:21-24) ഉദാഹരണത്തിന്‌, യഹോവ നമുക്ക്‌ ബൈബിൾ, പ്രസിദ്ധീകരണങ്ങൾ, നമ്മുടെ വെബ്‌സൈറ്റ്‌, മീറ്റിങ്ങുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എല്ലാം തന്നിരിക്കുന്നു. ഈ കരുതലുകളിൽനിന്ന്‌ ഓരോ ദിവസവും പ്രയോജനം നേടുന്നെങ്കിൽ നമുക്ക്‌ ആത്മീയാരോഗ്യവും നവോന്മേഷവും കിട്ടും.

7. നമുക്ക്‌ ‘ഹൃദയാനന്ദം’ നൽകുന്ന കാര്യങ്ങൾ എന്തൊക്കെയാണ്‌? (യശയ്യ 65:14)

7 സന്തോഷവും സംതൃപ്‌തിയും. ദൈവജനത്തിന്റെ ഹൃദയം യഹോവയോടുള്ള നന്ദിയാൽ നിറയുന്നതുകൊണ്ടാണ്‌ അവർ ‘സന്തോഷിച്ചാർക്കുന്നത്‌.’ (യശയ്യ 65:14 വായിക്കുക.) ദൈവവചനത്തിലെ വിശ്വാസം ബലപ്പെടുത്തുന്ന സത്യങ്ങളും ആശ്വാസം നൽകുന്ന വാഗ്‌ദാനങ്ങളും മോചനവിലയുടെ അടിസ്ഥാനത്തിലുള്ള ഉറച്ച പ്രത്യാശയും നമുക്ക്‌ ‘ഹൃദയാനന്ദം’ നൽകുന്ന കാര്യങ്ങളാണ്‌. ഇവയെക്കുറിച്ചെല്ലാം സഹോദരങ്ങളോടു സംസാരിക്കുന്നതും നമുക്കു സന്തോഷം തരുന്നു.—സങ്കീ. 34:8; 133:1-3.

8. ആത്മീയപറുദീസയുടെ രണ്ടു പ്രധാനസവിശേഷതകൾ എന്തൊക്കെയാണ്‌?

8 ആത്മീയപറുദീസയുടെ രണ്ടു പ്രധാനപ്പെട്ട സവിശേഷതകളാണു ദൈവജനത്തിനിടയിലെ സ്‌നേഹവും ഐക്യവും. (കൊലോ. 3:14) ഇതു പുതിയലോകത്തിൽ ദൈവജനത്തിന്റെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു മനസ്സിലാക്കാൻ സഹായിക്കുന്നു. അവിടെ അവർ ഇന്നുള്ളതിനെക്കാൾ വലിയ അളവിൽ സ്‌നേഹവും ഐക്യവും ആസ്വദിക്കും. യഹോവയുടെ സാക്ഷികളെ ആദ്യമായി കണ്ടപ്പോൾ താൻ ശ്രദ്ധിച്ചത്‌ എന്താണെന്ന്‌ ഒരു സഹോദരി പറയുന്നു: “എന്റെ കുടുംബത്തിനുള്ളിൽപ്പോലും സന്തോഷത്തോടിരിക്കാൻ എന്തു ചെയ്യണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. ആളുകൾ പരസ്‌പരം സ്‌നേഹത്തോടെ ഇടപെടുന്നത്‌ ഞാൻ ആദ്യമായി കാണുന്നത്‌ യഹോവയുടെ സാക്ഷികളുടെ ഇടയിലാണ്‌.” യഥാർഥസന്തോഷവും സംതൃപ്‌തിയും ആഗ്രഹിക്കുന്നവർ നമ്മുടെ ആത്മീയപറുദീസ ശരിക്കും അനുഭവിച്ചറിയേണ്ടതുണ്ട്‌. ഇനി, ഈ ലോകം യഹോവയുടെ ദാസരെക്കുറിച്ച്‌ എന്തൊക്കെ പറഞ്ഞാലും ശരി, അവർക്ക്‌ യഹോവയുടെ മുന്നിലും സഹാരാധകരുടെ മുന്നിലും ആദരണീയമായ ഒരു പേര്‌, ഒരു സത്‌പേര്‌, ഉണ്ട്‌.—യശ. 65:15.

9. നമ്മൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച്‌ യശയ്യ 65:16, 17 എന്ത്‌ ഉറപ്പുതരുന്നു?

9 ആശ്വാസവും ശാന്തതയും. ആത്മീയപറുദീസയിൽ അല്ലാത്തവരെക്കുറിച്ച്‌ യശയ്യ 65:14 പറയുന്നു: അവർ ‘ഹൃദയവേദനയാൽ നിലവിളിക്കും, മനസ്സു തകർന്ന്‌ വിലപിച്ചുകരയും.’ എന്നാൽ ദൈവജനത്തിന്‌ വേദനയും ദുരിതങ്ങളും വരുത്തിവെച്ച സംഭവങ്ങളുടെ കാര്യമോ? കുറെ കഴിയുമ്പോൾ ആ കാര്യങ്ങളെല്ലാം “മറന്നുപോയിരിക്കും. (ദൈവത്തിന്റെ) കണ്ണുകൾ ഇനി അവ കാണില്ല.” (യശയ്യ 65:16, 17 വായിക്കുക.) യഹോവ നമ്മുടെ ദുരിതങ്ങളെല്ലാം ഇല്ലാതാക്കും. കാലം കടന്നുപോകുമ്പോൾ അതിന്റെ ഓർമകൾപോലും മാഞ്ഞുപോകും.

10. ക്രിസ്‌തീയസഹോദരങ്ങളോടൊപ്പം സഹവസിക്കാനാകുന്നത്‌ ഒരു അനുഗ്രഹമാണെന്നു നിങ്ങൾക്കു തോന്നുന്നത്‌ എന്തുകൊണ്ടാണ്‌? (ചിത്രവും കാണുക.)

10 ഇപ്പോൾത്തന്നെ നമ്മുടെ മനസ്സിനു ശാന്തത നൽകുന്ന ഒരു കാര്യമാണ്‌, ക്രിസ്‌തീയയോഗങ്ങളിൽ പങ്കെടുക്കുന്നത്‌. കാരണം അവിടെയായിരിക്കുമ്പോൾ ഈ ലോകത്തിന്റെ ആകുലതകളെല്ലാം നമുക്കു മറക്കാനാകുന്നു. നമ്മൾ പരിശുദ്ധാത്മാവിന്റെ ഗുണങ്ങളായ സ്‌നേഹം, സന്തോഷം, സമാധാനം, ദയ, സൗമ്യത തുടങ്ങിയവ പ്രകടിപ്പിക്കുമ്പോൾ ആത്മീയപറുദീസയിൽ ആയിരിക്കുന്നതിന്റെ ആ ശാന്തത അനുഭവിച്ചറിയാൻ നമ്മൾ സഹോദരങ്ങളെ സഹായിക്കുകയാണ്‌. (ഗലാ. 5:22, 23) യഹോവയുടെ സംഘടനയോടൊപ്പം സഹവസിക്കാനാകുന്നത്‌ എത്ര വലിയൊരു അനുഗ്രഹമാണ്‌! ആത്മീയപറുദീസയിൽത്തന്നെ തുടരുന്നവർക്ക്‌ ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനം മുഴുവനായി നിറവേറുന്നതു കാണാനുമാകും.

ആത്മീയപറുദീസയിൽ ദൈവജനത്തിന്റെ ഭാഗമായിരിക്കുന്നത്‌ എത്ര വലിയ അനുഗ്രഹമാണ്‌! (10-ാം ഖണ്ഡിക കാണുക) c


11. യശയ്യ 65:18, 19 അനുസരിച്ച്‌ യഹോവ നമുക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്ന ആത്മീയപറുദീസയെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ നമുക്ക്‌ എന്തു തോന്നുന്നു?

11 നന്ദിയും ആവേശവും. അടുത്തതായി, ആത്മീയപറുദീസയിലായിരിക്കുന്ന നമുക്ക്‌ ‘സന്തോഷിച്ചാനന്ദിക്കാൻ’ ആകുന്നതിന്റെ കാരണത്തെക്കുറിച്ച്‌ യശയ്യ വിവരിക്കുന്നു. ഈ പറുദീസ യഹോവയുടെ ഒരു സൃഷ്ടിയാണ്‌. (യശയ്യ 65:18, 19 വായിക്കുക.) അതുകൊണ്ട്‌ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കാത്ത ഈ ലോകത്തിലെ സംഘടനകളിൽനിന്ന്‌ വിട്ടുപോരാനും മനോഹരമായ ആത്മീയപറുദീസയുടെ ഭാഗമാകാനും ആളുകളെ സഹായിക്കാൻ യഹോവ നമ്മളെ ഉപയോഗിക്കുന്നു. സത്യം അറിഞ്ഞതിലൂടെ നമ്മൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ഓർക്കുമ്പോൾ നമുക്ക്‌ ആവേശം തോന്നുന്നു. മറ്റുള്ളവരോട്‌ ആ അനുഗ്രഹങ്ങളെക്കുറിച്ച്‌ പറയാൻ അതു നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.—യിരെ. 31:12.

12. യശയ്യ 65:20-24-ൽ പറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നുന്നു, എന്തുകൊണ്ട്‌?

12 ആത്മീയപറുദീസയിൽ ആയിരിക്കുന്നതുകൊണ്ട്‌ നമുക്ക്‌ മഹത്തായൊരു പ്രത്യാശയുണ്ട്‌. അതെക്കുറിച്ച്‌ ചിന്തിക്കുമ്പോഴും നമുക്കു വളരെ നന്ദിയും ആവേശവും തോന്നുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിൽ നമ്മൾ കാണാൻപോകുന്നതും ചെയ്യാനിരിക്കുന്നതും ആയ കാര്യങ്ങൾ എന്തൊക്കെയായിരിക്കും? ബൈബിൾ ഇങ്ങനെ ഉറപ്പുതരുന്നു: ‘കുറച്ച്‌ ദിവസം മാത്രം ജീവിച്ചിരിക്കുന്ന ശിശുക്കൾ ഇനി ഉണ്ടാകില്ല; പ്രായമായ ആരും ആയുസ്സു മുഴുവൻ ജീവിക്കാതിരിക്കില്ല. നമ്മൾ വീടുകൾ പണിത്‌ താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. നമ്മുടെ അധ്വാനം വെറുതെയാകില്ല. കാരണം നമ്മളെല്ലാം യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരായിരിക്കും.’ അവിടെ നമ്മുടെ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കും. നമുക്ക്‌ സുരക്ഷിതത്വവും സംതൃപ്‌തിയും തോന്നും. അങ്ങനെയൊരു ജീവിതമാണ്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. നമ്മൾ “വിളിക്കുംമുമ്പേ” ദൈവം നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ തിരിച്ചറിയും. ‘ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്‌തിപ്പെടുത്തും.’—യശ. 65:20-24; സങ്കീ. 145:16.

13. യഹോവയെ സേവിക്കാൻ തുടങ്ങുമ്പോൾ ആളുകൾ ജീവിതത്തിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച്‌ യശയ്യ 65:25 വിവരിക്കുന്നത്‌ എങ്ങനെയാണ്‌?

13 സമാധാനവും സുരക്ഷിതത്വവും. പരിശുദ്ധാത്മാവിന്റെ സഹായത്താൽ മൃഗീയസ്വഭാവമുണ്ടായിരുന്ന പലരും തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. (യശയ്യ 65:25 വായിക്കുക.) വളരെ ശ്രമം ചെയ്‌താണ്‌ അവർ ദുഃശ്ശീലങ്ങളെ വരുതിയിലാക്കിയത്‌. (റോമ. 12:2; എഫെ. 4:22-24) ദൈവജനം അപൂർണരായതുകൊണ്ട്‌ അവർക്ക്‌ തുടർന്നും തെറ്റു പറ്റുമെന്നതു സത്യമാണ്‌. എങ്കിലും തകർക്കാനാകാത്ത സ്‌നേഹത്താൽ ‘എല്ലാ തരം മനുഷ്യരെയും’ യഹോവ ഒരുമിച്ച്‌ ചേർത്തിരിക്കുന്നു. അതുകൊണ്ട്‌ അവർക്കിടയിൽ യഥാർഥസമാധാനവും ഐക്യവും ഉണ്ട്‌. (തീത്തോ. 2:11) സർവശക്തനായ ദൈവത്തിനുമാത്രം ചെയ്യാനാകുന്ന ഒരു അത്ഭുതമല്ലേ ഇത്‌!

14. ഒരു സഹോദരന്റെ കാര്യത്തിൽ യശയ്യ 65:25 സത്യമായത്‌ എങ്ങനെ?

14 ആളുകൾക്കു തങ്ങളുടെ വ്യക്തിത്വം ശരിക്കും മാറ്റിയെടുക്കാൻ കഴിയുമോ? ഒരു ചെറുപ്പക്കാരന്റെ അനുഭവം നോക്കുക: അധാർമികവും അക്രമാസക്തവും ആയ ജീവിതം കാരണം അവന്‌ 20-ാം വയസ്സിനുള്ളിൽ പല തവണ ജയിലിൽ കഴിയേണ്ടിവന്നു. കാർ മോഷണവും പിടിച്ചുപറിയും പോലുളള ഗുരുതരമായ കുറ്റകൃത്യങ്ങളാണ്‌ അവന്റെ പേരിലുണ്ടായിരുന്നത്‌. അടിപിടിയുണ്ടാക്കുന്നതൊന്നും അവന്‌ ഒരു പ്രശ്‌നമല്ലായിരുന്നു. എന്നാൽ ബൈബിൾസത്യം അറിയുകയും യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിനു വരാൻതുടങ്ങുകയും ചെയ്‌തപ്പോൾ അവന്റെ ജീവിതത്തിന്‌ ഒരു ലക്ഷ്യം വന്നു, ഒരു ആത്മീയപറുദീസയിൽ യഹോവയെ ആരാധിക്കുക എന്ന ലക്ഷ്യം. യശയ്യ 65:25 തനിക്ക്‌ എങ്ങനെയാണു ബാധകമായതെന്ന്‌, സ്‌നാനപ്പെട്ടശേഷം അവൻ കൂടെക്കൂടെ ചിന്തിക്കാറുണ്ട്‌. സിംഹത്തിന്റെ സ്വഭാവം കാണിച്ചിരുന്ന അക്രമാസക്തനായ ഒരാളിൽനിന്ന്‌ കുഞ്ഞാടിനെപ്പോലെ ശാന്തസ്വഭാവമുള്ള ഒരാളായി അവൻ മാറിയിരുന്നു.

15. ആത്മീയപറുദീസയിലേക്കു വരാൻ നമ്മൾ മറ്റുള്ളവരെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

15 “പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു” എന്ന വാക്കുകളോടെയാണ്‌ യശയ്യ 65:13 തുടങ്ങുന്നത്‌. 25-ാം വാക്യം അവസാനിക്കുന്നതും “യഹോവ പറയുന്നു” എന്ന വാക്കുകളോടെയാണ്‌. യഹോവയുടെ വാഗ്‌ദാനങ്ങളൊന്നും നടക്കാതെ പോകില്ല. (യശ. 55:10, 11) അതിന്റെ ഒരു തെളിവാണ്‌ നമ്മൾ ഇപ്പോൾ ആസ്വദിക്കുന്ന ആത്മീയപറുദീസ. ഈ ലോകത്ത്‌ മറ്റൊരിടത്തും കാണാനാകാത്ത ഒരു സഹോദരകുടുംബത്തെ യഹോവ സൃഷ്ടിച്ചിരിക്കുന്നു. മരുഭൂമിയിലെ മരുപ്പച്ചപോലെ, അക്രമാസക്തമായ ഈ ലോകത്തിലും ദൈവജനത്തിനിടയിൽ നമുക്ക്‌ ഒരളവുവരെ സുരക്ഷിതത്വവും സമാധാനവും ആസ്വദിക്കാൻ കഴിയും. (സങ്കീ. 72:7) അതുകൊണ്ട്‌ ഈ ആത്മീയപറുദീസയിലേക്കു വരാൻ നമുക്ക്‌ കഴിയുന്നത്ര ആളുകളെ സഹായിക്കാം. ആളുകളെ ശിഷ്യരാക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം.—മത്താ. 28:19, 20.

ആത്മീയപറുദീസയിലേക്ക്‌ എങ്ങനെ മറ്റുള്ളവരെ ആകർഷിക്കാം?

16. ആത്മീയപറുദീസയിലേക്ക്‌ എങ്ങനെയാണ്‌ ആളുകൾ ആകർഷിക്കപ്പെടുന്നത്‌?

16 ആത്മീയപറുദീസ മറ്റുള്ളവർക്ക്‌ ആകർഷകമാക്കുന്നതിൽ നമുക്കെല്ലാം ഒരു പങ്കുണ്ട്‌. യഹോവയെ അനുകരിച്ചുകൊണ്ട്‌ നമുക്ക്‌ അതു ചെയ്യാൻ കഴിയും. യഹോവ ഒരിക്കലും ആളുകളെ നിർബന്ധിച്ച്‌ തന്റെ സംഘടനയിലേക്കു കൊണ്ടുവരുന്നില്ല. പകരം ദയയോടെ ആളുകളെ തന്നിലേക്ക്‌ ‘ആകർഷിക്കുകയാണു’ ചെയ്യുന്നത്‌. (യോഹ. 6:44; യിരെ. 31:3) ആത്മാർഥഹൃദയരായ ആളുകൾ യഹോവയുടെ സ്‌നേഹത്തെയും മനോഹരമായ വ്യക്തിത്വത്തെയും കുറിച്ച്‌ അറിയുമ്പോൾ യഹോവയിലേക്ക്‌ ആകർഷിക്കപ്പെടുകതന്നെ ചെയ്യും. നല്ല പ്രവൃത്തികളിലൂടെയും നല്ല ഗുണങ്ങൾ കാണിച്ചുകൊണ്ടും നമുക്ക്‌ എങ്ങനെ ആളുകളെ ആത്മീയപറുദീസയിലേക്ക്‌ ആകർഷിക്കാം?

17. നമുക്ക്‌ എങ്ങനെ മറ്റുള്ളവരെ ആത്മീയപറുദീസയിലേക്ക്‌ ആകർഷിക്കാം?

17 സഹാരാധകരോട്‌ സ്‌നേഹത്തോടെയും ദയയോടെയും ഇടപെടുന്നതാണ്‌ നമുക്ക്‌ ആളുകളെ ആത്മീയപറുദീസയിലേക്ക്‌ ആകർഷിക്കാൻ കഴിയുന്ന ഒരു വിധം. ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്‌ സഭയിൽ അവിശ്വാസികളായ ആളുകൾ യോഗങ്ങൾക്കു വന്നപ്പോൾ അവർക്കു തോന്നിയത്‌ ഇങ്ങനെയായിരുന്നു: “ദൈവം തീർച്ചയായും നിങ്ങളുടെ ഇടയിലുണ്ട്‌.” (1 കൊരി. 14:24, 25; സെഖ. 8:23) നമ്മുടെ മീറ്റിങ്ങുകൾക്കു വരുന്ന പുതിയവർക്കും അങ്ങനെതന്നെ തോന്നണം. അതുകൊണ്ട്‌ ‘പരസ്‌പരം സമാധാനത്തോടെ കഴിയാനുള്ള’ ഉപദേശം നമുക്ക്‌ എപ്പോഴും അനുസരിക്കാം.—1 തെസ്സ. 5:13.

18. നമ്മുടെ സംഘടനയിലേക്ക്‌ ആളുകളെ എന്ത്‌ ആകർഷിച്ചേക്കാം?

18 നമ്മുടെ സഹോദരങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ നമ്മൾ എപ്പോഴും ശ്രമിക്കണം. അവരുടെ കുറവുകളിലേക്കു നോക്കുന്നതിനു പകരം നല്ല ഗുണങ്ങളിലേക്കു നോക്കിക്കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം. കുറവുകളൊക്കെ കുറച്ചുകഴിയുമ്പോൾ നീങ്ങിപ്പോകുമല്ലോ. നമുക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ‘തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി പരസ്‌പരം ഉദാരമായി ക്ഷമിച്ചുകൊണ്ട്‌’ സ്‌നേഹത്തിന്റെ ആത്മാവിൽ അതെല്ലാം പരിഹരിക്കാം. (എഫെ. 4:32) അപ്പോൾ, ഇതുപോലുള്ള പെരുമാറ്റം ആഗ്രഹിക്കുന്ന ആളുകൾ ഈ ആത്മീയപറുദീസയിലേക്ക്‌ ആകർഷിക്കപ്പെടും. b

ആത്മീയപറുദീസയുടെ ഉള്ളിൽത്തന്നെ തുടരുക

19. (എ) “ അവർ തിരിച്ചുവന്നു” എന്ന ചതുരത്തിൽ കാണുന്നതുപോലെ ആത്മീയപറുദീസയിലേക്കു തിരിച്ചുവന്ന ചിലർക്ക്‌ എന്താണു പറയാനുള്ളത്‌? (ബി) എന്തായിരിക്കണം നമ്മുടെ തീരുമാനം? (ചിത്രവും കാണുക.)

19 ഈ ആത്മീയപറുദീസയുടെ ഭാഗമായിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്‌! മുമ്പെന്നത്തെക്കാളും മനോഹരമാണ്‌ ഇന്ന്‌ അത്‌. അതിലായിരുന്നുകൊണ്ട്‌ യഹോവയെ സ്‌തുതിക്കുന്നവരുടെ എണ്ണവും മുമ്പെന്നത്തെക്കാളും കൂടുതലാണ്‌. ഈ പറുദീസ നമുക്കായി സൃഷ്ടിച്ച യഹോവയോട്‌ നമുക്ക്‌ എന്നെന്നും നന്ദിയുള്ളവരായിരിക്കാം. നവോന്മേഷവും സന്തോഷവും ആഗ്രഹിക്കുന്ന, സമാധാനത്തോടെ സുരക്ഷിതരായി ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ പറുദീസയുടെ ഭാഗമാകണം. ഒരിക്കലും അത്‌ വിട്ടുപോകുകയുമരുത്‌. പക്ഷേ നമ്മൾ സൂക്ഷിക്കണം. കാരണം നമ്മളെ വശീകരിച്ച്‌ അകറ്റിക്കൊണ്ടുപോകാൻ സാത്താൻ കിണഞ്ഞുശ്രമിക്കുന്നുണ്ട്‌. (1 പത്രോ. 5:8; വെളി. 12:9) അവൻ വിജയിക്കാൻ നമ്മൾ സമ്മതിക്കരുത്‌. പകരം ആത്മീയപറുദീസയുടെ സൗന്ദര്യവും ശുദ്ധിയും സമാധാനവും കാത്തുസൂക്ഷിക്കാൻ നമുക്കു സകലശ്രമവും ചെയ്യാം.

ആത്മീയപറുദീസയിൽ തുടരുന്നവർ ഭാവിയിൽ ഭൂമിയിൽ വരാനിരിക്കുന്ന പറുദീസയിലെ അനുഗ്രഹങ്ങളും ആസ്വദിക്കും (19-ാം ഖണ്ഡിക കാണുക)


നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • എന്താണ്‌ ആത്മീയപറുദീസ?

  • ആത്മീയപറുദീസയിൽ നമ്മൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാമാണ്‌?

  • നമുക്ക്‌ എങ്ങനെ മറ്റുള്ളവരെ അതിലേക്ക്‌ ആകർഷിക്കാം?

ഗീതം 144 സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!

a പദപ്രയോഗത്തിന്റെ വിശദീകരണം: നമ്മൾ യഹോവയെ ആരാധിക്കുന്ന സുരക്ഷിതമായ ഒരു അവസ്ഥയാണ്‌ “ആത്മീയപറുദീസ.” ഈ ആത്മീയപറുദീസയിൽ നമ്മൾ യഹോവയുമായും സഹോദരങ്ങൾത്തമ്മിലും സമാധാനബന്ധം ആസ്വദിക്കുന്നു.

b jw.org-ൽ അവർ ഇപ്പോൾ എവിടെയാണ്‌? അലന സിറ്റ്‌നിക്കൊവ: എന്റെ സ്വപ്‌നം പൂവണിഞ്ഞു! എന്ന വീഡിയോ കാണുക. ആത്മീയപറുദീസയിൽ ആയിരിക്കുന്നതുകൊണ്ട്‌ സഹോദരിക്കു ലഭിച്ച അനുഗ്രഹങ്ങൾ മനസ്സിലാക്കുക.

c ചിത്രത്തിന്റെ വിവരണം: മീറ്റിങ്ങിൽ പലരും സഹവസിക്കുകയും അതിന്റെ പ്രയോജനം ആസ്വദിക്കുകയും ചെയ്യുമ്പോൾ ഒരു സഹോദരൻ സ്വയം ഒറ്റപ്പെടുത്തി മാറിയിരിക്കുന്നു.