വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ഒക്ടോബര്‍ 

ഈ ലക്കത്തിൽ 2019 ഡിസംബർ 2 മുതൽ 29 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.

1919—നൂറു വർഷം മുമ്പ്‌

മുമ്പൊരിക്കലും പ്രസംഗിച്ചിട്ടില്ലാത്ത വിധത്തിൽ പ്രസംഗിക്കാൻ യഹോവ 1919-ൽ തന്റെ ജനത്തെ ശക്തരാക്കി. പക്ഷേ അതിന്‌ ആദ്യം ബൈബിൾവിദ്യാർഥികളുടെ സാഹചര്യത്തിൽ നാടകീയമായ ഒരു മാറ്റം ആവശ്യമായിരുന്നു.

ദൈവത്തിന്റെ ന്യായവിധികൾ—ദൈവം എപ്പോഴും മതിയായ മുന്നറിയിപ്പു കൊടുക്കുമോ?

ഒരു കാലാവസ്ഥാറിപ്പോർട്ടിലും ആരും കേൾക്കില്ലാത്ത ഒരു ‘കൊടുങ്കാറ്റിനെക്കുറിച്ച്‌’ ദൈവമായ യഹോവ ഇന്നു മുന്നറിയിപ്പു കൊടുത്തുകൊണ്ടിരിക്കുകയാണ്‌. യഹോവ എങ്ങനെയാണ്‌ അതു ചെയ്യുന്നത്‌ ?

ഈ ‘അവസാനനാളുകളുടെ’ അവസാനത്തിൽ ഉത്സാഹത്തോടെ

‘അവസാനകാലത്തിന്റെ’ ഒടുവിൽ എന്തെല്ലാം സംഭവങ്ങൾ നടക്കും? ഈ സംഭവങ്ങൾക്കായി കാത്തിരിക്കുമ്പോൾ നമ്മൾ എന്തു ചെയ്യാനാണു യഹോവ പ്രതീക്ഷിക്കുന്നത്‌?

‘മഹാകഷ്ടതയുടെ’ സമയത്ത്‌ വിശ്വസ്‌തരായിരിക്കുക

മഹാകഷ്ടതയുടെ സമയത്ത്‌ നമ്മൾ എന്തു ചെയ്യാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌? മഹാകഷ്ടതയുടെ സമയത്ത്‌ വിശ്വസ്‌തരായി തുടരാൻ നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

നിങ്ങൾ ആരായിത്തീരാൻ യഹോവ ഇടയാക്കും?

പുരാതനകാലത്ത്‌, പ്രവർത്തിക്കാനുള്ള ആഗ്രഹവും ശക്തിയും യഹോവ തന്റെ ദാസർക്കു കൊടുത്തു. തന്നെ സേവിക്കാൻ യഹോവ ഇന്നു നമ്മളെ സജ്ജരാക്കുന്നത്‌ എങ്ങനെ?

യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കുക

യഹോവയോടുള്ള നമ്മുടെ ഭക്തിയുടെ ആഴം മനസ്സിലാക്കാൻ സഹായിക്കുന്ന ജീവിതത്തിന്റെ രണ്ടു പ്രത്യേക മേഖലകളെക്കുറിച്ച്‌ ചിന്തിക്കുക.