പഠനലേഖനം 41
‘മഹാകഷ്ടതയുടെ’ സമയത്ത് വിശ്വസ്തരായിരിക്കുക
“യഹോവയുടെ വിശ്വസ്തരേ, നിങ്ങളെല്ലാം ദൈവത്തെ സ്നേഹിക്കുവിൻ! വിശ്വസ്തരെ യഹോവ സംരക്ഷിക്കുന്നു.”—സങ്കീ. 31:23.
ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും
പൂർവാവലോകനം *
1-2. (എ) ഉടനെതന്നെ രാഷ്ട്രങ്ങൾ ഏതു പ്രഖ്യാപനം നടത്തും? (ബി) ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം?
കാത്തുകാത്തിരുന്ന “സമാധാനം, സുരക്ഷിതത്വം” എന്ന പ്രഖ്യാപനം രാഷ്ട്രങ്ങൾ നടത്തിയെന്നു സങ്കൽപ്പിക്കുക. ലോകം ഇതിനു മുമ്പ് ഒരിക്കലും ഇതുപോലെ സുരക്ഷിതമായിരുന്നിട്ടില്ലെന്ന് അവർ വീമ്പിളക്കിയേക്കാം. സാഹചര്യങ്ങളെല്ലാം രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാണെന്നു നമ്മൾ വിശ്വസിക്കണമെന്നാണ് അവരുടെ ആഗ്രഹം. പക്ഷേ, തുടർന്ന് നടക്കാൻപോകുന്ന കാര്യങ്ങളുടെ മേൽ അവർക്കു യാതൊരു നിയന്ത്രണവുമില്ല എന്നതാണു വാസ്തവം. എന്തുകൊണ്ട്? ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും. ഒരുതരത്തിലും അവർക്കു രക്ഷപ്പെടാനാകില്ല.”—1 തെസ്സ. 5:3.
2 പല പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും നമുക്ക് ഉത്തരം കിട്ടണം: ‘മഹാകഷ്ടതയുടെ’ സമയത്ത് എന്തെല്ലാം സംഭവങ്ങളാണു നടക്കാൻ പോകുന്നത്? ആ സമയത്ത് നമ്മൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? മഹാകഷ്ടതയുടെ സമയത്ത് വിശ്വസ്തരായി തുടരാൻ നമുക്ക് എങ്ങനെ ഒരുങ്ങാം?—മത്താ. 24:21.
‘മഹാകഷ്ടതയുടെ’ സമയത്ത് എന്തു സംഭവിക്കും?
3. വെളിപാട് 17:5, 15-18 അനുസരിച്ച്, ദൈവം എങ്ങനെയാണു ‘ബാബിലോൺ എന്ന മഹതിയെ’ നശിപ്പിക്കുന്നത്?
3 വെളിപാട് 17:5, 15-18 വായിക്കുക. ‘ബാബിലോൺ എന്ന മഹതിയെ’ രാഷ്ട്രങ്ങൾ നശിപ്പിക്കും. പക്ഷേ ഇതിന്റെ പിന്നിൽ ശരിക്കും പ്രവർത്തിക്കുന്നത് ആരാണ്? ബൈബിൾ പറയുന്നു: “ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കാൻ . . . ദൈവം അവരുടെ ഹൃദയത്തിൽ തോന്നിപ്പിക്കും.” എന്താണ് ആ ഉദ്ദേശ്യം? ക്രൈസ്തവലോകം ഉൾപ്പെടെയുള്ള വ്യാജമത ലോകസാമ്രാജ്യത്തെ നശിപ്പിക്കുക. * ആ ഉദ്ദേശ്യം നടപ്പാക്കാൻ ദൈവം ‘കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്റെ’ ‘പത്തു കൊമ്പിന്റെ’ ഹൃദയത്തിൽ തോന്നിപ്പിക്കും. കാട്ടുമൃഗം ഐക്യരാഷ്ട്രസംഘടനയാണ്. ആ കാട്ടുമൃഗത്തെ പിന്താങ്ങുന്ന എല്ലാ രാഷ്ട്രീയശക്തികളെയുമാണു പത്തു കൊമ്പ് പ്രതിനിധാനം ചെയ്യുന്നത്. (വെളി. 17:3, 11-13; 18:8) ആ രാഷ്ട്രീയശക്തികൾ വ്യാജമതങ്ങളുടെ നേരേ തിരിയുമ്പോൾ അതു മഹാകഷ്ടതയുടെ തുടക്കം കുറിക്കും. അതു ശരിക്കും ഒരു ലോകദുരന്തമായിരിക്കും!
4. (എ) വ്യാജമതങ്ങളെ ആക്രമിക്കുന്നതിനു രാഷ്ട്രങ്ങൾ എന്തു കാരണങ്ങൾ നിരത്തിയേക്കാം? (ബി) ആ മതങ്ങളിൽ അംഗങ്ങളായിരുന്നവർ എന്തു ചെയ്യാൻ സാധ്യതയുണ്ട്?
4 ബാബിലോൺ എന്ന മഹതിയെ നശിപ്പിക്കുന്നതിനു രാഷ്ട്രങ്ങൾ നിരത്തുന്ന കാരണങ്ങൾ എന്തായിരിക്കും എന്നു നമുക്ക് അറിയില്ല. ലോകസമാധാനത്തിനു മതങ്ങൾ ഒരു തടസ്സമാണെന്നും രാഷ്ട്രീയകാര്യങ്ങളിൽ അവ അനാവശ്യമായി തലയിടുന്നെന്നും രാഷ്ട്രങ്ങൾ പറഞ്ഞേക്കാം. അല്ലെങ്കിൽ മതസംഘടനകൾ വളരെയധികം സമ്പത്തും വസ്തുവകകളും കുന്നുകൂട്ടിയിരിക്കുന്നെന്നു പറഞ്ഞേക്കാം. (വെളി. 18:3, 7) രാഷ്ട്രങ്ങൾ വ്യാജമതങ്ങളെ ആക്രമിക്കുമ്പോൾ ആ മതങ്ങളിലുള്ള അംഗങ്ങളെയെല്ലാം നശിപ്പിക്കാൻ സാധ്യതയില്ല. പകരം മതങ്ങളെയാണ് ഇല്ലാതാക്കുന്നത്. മതനേതാക്കന്മാർ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നു മനസ്സിലാക്കുന്ന അതിലെ അംഗങ്ങൾ അതോടെ മതങ്ങളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞേക്കാം.
5. മഹാകഷ്ടതയുടെ കാര്യത്തിൽ യഹോവ നമുക്ക് എന്ത് ഉറപ്പു തന്നിട്ടുണ്ട്, എന്തുകൊണ്ട്?
5 ബാബിലോൺ എന്ന മഹതിയുടെ നാശത്തിന് എത്ര സമയം എടുക്കുമെന്നു ബൈബിൾ പറയുന്നില്ല. പക്ഷേ താരതമ്യേന ചെറിയ ഒരു സമയമേ എടുക്കൂ എന്നു നമുക്ക് അറിയാം. (വെളി. 18:10, 21) “തിരഞ്ഞെടുത്തിരിക്കുന്നവരെപ്രതി” മഹാകഷ്ടതയുടെ “നാളുകൾ വെട്ടിച്ചുരുക്കും” എന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ട്. സത്യാരാധന ഇല്ലാതാകാൻ യഹോവ അനുവദിക്കില്ല. (മർക്കോ. 13:19, 20) മഹാകഷ്ടത തുടങ്ങിയതിനു ശേഷം അർമഗെദോൻ യുദ്ധം വരെയുള്ള സമയത്ത് നമ്മൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നത്?
ശുദ്ധാരാധനയുടെ പക്ഷം നിൽക്കുക
6. ബാബിലോൺ എന്ന മഹതിയിൽനിന്ന് വിട്ടുനിൽക്കുന്നതിൽ അതുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതോടൊപ്പം എന്തുകൂടെ ചെയ്യണം?
6 കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, തന്റെ ആരാധകർ ബാബിലോൺ എന്ന മഹതിയിൽനിന്ന് വിട്ടുനിൽക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. എന്നാൽ അതിനുവേണ്ടി നമ്മൾ വ്യാജമതവുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ മാത്രം പോരാ. സത്യമതത്തിന്റെ, യഹോവയ്ക്കുള്ള ശുദ്ധാരാധനയുടെ, പക്ഷത്ത് നിൽക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം. അതു ചെയ്യാൻ കഴിയുന്ന രണ്ടു വിധങ്ങൾ നോക്കാം.
സാഹചര്യങ്ങൾ എത്ര മോശമായാലും നമ്മൾ ഒരിക്കലും യോഗങ്ങൾക്കു കൂടിവരാതിരിക്കരുത് (7-ാം ഖണ്ഡിക കാണുക) *
7. (എ) യഹോവയുടെ നീതിനിഷ്ഠമായ ധാർമികനിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ എങ്ങനെ കഴിയും? (ബി) ഇന്നു നമ്മൾ മീറ്റിങ്ങുകൾക്കു കൂടിവരേണ്ടതിന്റെ പ്രാധാന്യം എബ്രായർ 10:24, 25 എടുത്തുപറയുന്നത് എങ്ങനെ?
മത്താ. 19:4, 5; റോമ. 1:26, 27) രണ്ടാമത്, സഹക്രിസ്ത്യാനികളുമായി ഒരുമിച്ച് ചേർന്ന് ആരാധിക്കുന്നതിൽ തുടരണം. എവിടെയായിരുന്നാലും നമ്മൾ ഇതു ചെയ്യും. രാജ്യഹാളുകളിലും വീടുകളിലും ഇനി രഹസ്യമായിട്ടായാലും ഇതിനു മാറ്റമില്ല. എന്തു സംഭവിച്ചാലും ആരാധനയ്ക്കായി ഒരുമിച്ച് കൂടുന്നതു നമ്മൾ നിറുത്തുകയില്ല. വാസ്തവത്തിൽ, “ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.”—എബ്രായർ 10:24, 25 വായിക്കുക.
7 ഒന്നാമത്, യഹോവയുടെ നീതിനിഷ്ഠമായ ധാർമികനിലവാരങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. ലോകത്തിന്റെ മൂല്യങ്ങളും നിലവാരങ്ങളും ഒന്നും നമുക്കു സ്വീകരിക്കാൻ കഴിയില്ല. ഉദാഹരണത്തിന്, ഒരു തരത്തിലുള്ള ലൈംഗിക അധാർമികതയും നമ്മൾ അംഗീകരിക്കില്ല. ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹവും സ്വവർഗരതിക്കാരുടെ ജീവിതശൈലിയും എല്ലാം ഇതിൽ ഉൾപ്പെടുന്നു. (8. ഇപ്പോഴത്തേതിൽനിന്ന് വ്യത്യസ്തമായി, ഭാവിയിൽ നമ്മൾ ഏതു സന്ദേശം അറിയിച്ചേക്കാം?
8 മഹാകഷ്ടതയുടെ സമയത്ത്, നമ്മൾ അറിയിക്കുന്ന സന്ദേശത്തിനു മാറ്റം വന്നേക്കാം. ഇപ്പോൾ നമ്മൾ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുകയും ആളുകളെ ശിഷ്യരാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ആ സമയത്ത്, ആലിപ്പഴവർഷം പോലെയുള്ള ശക്തമായ സന്ദേശമായിരിക്കും നമ്മൾ അറിയിക്കുന്നത്. (വെളി. 16:21) സാത്താന്റെ ലോകത്തിനു മേൽ വരാൻപോകുന്ന നാശത്തെക്കുറിച്ച് നമ്മൾ പ്രഖ്യാപിച്ചേക്കാം. നമ്മുടെ സന്ദേശത്തിന്റെ ഉള്ളടക്കം കൃത്യമായി എന്തായിരിക്കുമെന്നും അതു നമ്മൾ എങ്ങനെ അറിയിക്കുമെന്നും പതിയെ നമ്മൾ മനസ്സിലാക്കും. നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നതിനു കഴിഞ്ഞ നൂറിലധികം വർഷങ്ങളായി ഉപയോഗിക്കുന്ന മാർഗങ്ങൾതന്നെ നമ്മൾ ഉപയോഗിക്കുമോ? അതോ നമ്മൾ മറ്റു മാർഗങ്ങൾ തിരഞ്ഞെടുക്കുമോ? നമുക്കു കാത്തിരുന്ന് കാണാം. എന്തായാലും, യഹോവയുടെ ന്യായവിധി സന്ദേശം ധൈര്യത്തോടെ അറിയിക്കാനുള്ള അവസരം നമുക്കു ലഭിക്കുമെന്നു തോന്നുന്നു!—യഹ. 2:3-5.
9. രാഷ്ട്രങ്ങൾ നമ്മുടെ സന്ദേശത്തോട് എങ്ങനെ പ്രതികരിച്ചേക്കാം, എന്നാൽ ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം?
9 നമ്മുടെ സന്ദേശം രാഷ്ട്രങ്ങളെ ദേഷ്യംപിടിപ്പിച്ചേക്കും, എന്നേക്കുമായി നമ്മുടെ വായടപ്പിക്കാനും അവർ ശ്രമിച്ചേക്കും. ശുശ്രൂഷയിൽ നമ്മൾ ഇപ്പോൾ സഹായത്തിനായി യഹോവയിൽ ആശ്രയിക്കുന്നതുപോലെ, അന്നും നമ്മൾ യഹോവയിൽ ആശ്രയിക്കണം. നമ്മുടെ ദൈവം തന്റെ ഇഷ്ടം ചെയ്യാനുള്ള ശക്തി നമ്മിൽ നിറയ്ക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം.—മീഖ 3:8.
ദൈവജനത്തിനു മേലുള്ള ആക്രമണത്തിന് ഒരുങ്ങിയിരിക്കുക
10. ലൂക്കോസ് 21:25-28-ൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ, മഹാകഷ്ടതയുടെ സമയത്ത് നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഭൂരിപക്ഷം മനുഷ്യരുടെയും അവസ്ഥ എന്തായിരിക്കും?
10 ലൂക്കോസ് 21:25-28 വായിക്കുക. മഹാകഷ്ടതയുടെ സമയത്ത്, ഒരിക്കലും നശിക്കില്ലെന്നു കരുതിയ കാര്യങ്ങൾ തകർന്നടിയുന്നതു കണ്ട് ആളുകൾ ഞെട്ടിപ്പോകും. ആളുകൾ മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലേക്കു പ്രവേശിക്കുമ്പോൾ, തങ്ങളുടെ ജീവൻ ഓർത്ത് അവർ “തീവ്രവേദനയിലാകും.” (സെഫ. 1:14, 15) ആ സമയത്ത്, യഹോവയുടെ ജനത്തിനുപോലും ജീവിതം ബുദ്ധിമുട്ടു നിറഞ്ഞതായേക്കാം. ലോകത്തിന്റെ ഭാഗമല്ലാതെ നിൽക്കുന്നതുകൊണ്ട്, നമ്മൾ പല കഷ്ടപ്പാടുകൾ അനുഭവിച്ചേക്കാം. അത്യാവശ്യം വേണ്ട ചില കാര്യങ്ങൾപോലും നമുക്ക് ഇല്ലാതെ വന്നേക്കാം.
11. (എ) ആളുകളും രാഷ്ട്രങ്ങളും യഹോവയുടെ ജനത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ട്? (ബി) മഹാകഷ്ടതയെ നമ്മൾ ഭയക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
11 മറ്റു മതങ്ങളെല്ലാം ഇല്ലാതായിട്ടും യഹോവയുടെ സാക്ഷികൾ ശുദ്ധാരാധന തുടരുന്നതു കണ്ട് ആളുകൾ കോപിച്ചേക്കാം. സോഷ്യൽ മീഡിയയിലും ടിവിയിലും റേഡിയോയിലും ഒക്കെ അന്ന് ഉണ്ടാകാൻപോകുന്ന കോലാഹലങ്ങൾ നമുക്ക് ഊഹിക്കാനേ കഴിയൂ. നശിക്കാതെ ബാക്കിയുള്ള ഒരേ ഒരു മതത്തിലെ അംഗങ്ങളാണു നമ്മൾ. അതുകൊണ്ട് രാഷ്ട്രങ്ങളും അവരുടെ മേലധികാരിയായ സാത്താനും നമ്മളെ വെറുക്കും. ഭൂമുഖത്തുനിന്ന് എല്ലാ മതങ്ങളെയും തുടച്ചുനീക്കാനുള്ള ലക്ഷ്യം നേടാൻ രാഷ്ട്രങ്ങൾക്കു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ നമ്മൾ അവരുടെ ശ്രദ്ധാകേന്ദ്രമാകും. ഈ സമയത്താണു * അവർ തങ്ങളുടെ സർവശക്തിയും ഉപയോഗിച്ച് യഹോവയുടെ ജനത്തിനു നേരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടും. (യഹ. 38:2, 14-16) മഹാകഷ്ടതയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കൃത്യമായി അറിയില്ല. അതുകൊണ്ട് ആ സമയത്ത് എന്തൊക്കെയാണു സംഭവിക്കാൻപോകുന്നത് എന്നു ചിന്തിക്കുന്നത് നമ്മളെ ഉത്കണ്ഠപ്പെടുത്തിയേക്കാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്: മഹാകഷ്ടതയെ നമ്മൾ ഭയക്കേണ്ടതില്ല. ജീവരക്ഷാകരമായ നിർദേശങ്ങൾ യഹോവ നമുക്കു തരും. (സങ്കീ. 34:19) നമ്മുടെ “മോചനം അടുത്തുവരുന്നതുകൊണ്ട്” ‘നിവർന്നുനിന്ന് തല ഉയർത്തിപ്പിടിക്കാൻ’ നമുക്കു കഴിയും. *
രാഷ്ട്രങ്ങൾ മാഗോഗിലെ ഗോഗ് ആകുന്നത്.12. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കായി “വിശ്വസ്തനും വിവേകിയും ആയ അടിമ” നമ്മളെ ഒരുക്കുന്നത് എങ്ങനെ?
12 “വിശ്വസ്തനും വിവേകിയും ആയ അടിമ” മഹാകഷ്ടതയെ അതിജീവിക്കാൻ നമ്മളെ ഒരുക്കുകയാണ്. (മത്താ. 24:45) അവർ ഇതു പല വിധങ്ങളിൽ ചെയ്യുന്നു. അതിന്റെ ഒരു ഉദാഹരണമാണു 2016 മുതൽ 2018 വരെയുള്ള കൺവെൻഷൻ പരിപാടികൾ. യഹോവയുടെ ദിവസം അടുത്തുവരുന്ന ഈ സമയത്ത് നമുക്കു വേണ്ട ചില ഗുണങ്ങളെക്കുറിച്ച് ആ പരിപാടികൾ നമ്മളെ ഓർമിപ്പിച്ചു. ആ ഗുണങ്ങൾ കാണിക്കുന്നതിൽ എങ്ങനെ മെച്ചപ്പെടാമെന്നു നമുക്ക് ഒന്നു പുനരവലോകനം ചെയ്യാം.
വിശ്വസ്തത, സഹനശക്തി, ധൈര്യം
‘മഹാകഷ്ടതയെ’ അതിജീവിക്കാൻ ഇപ്പോൾത്തന്നെ ഒരുങ്ങുക (13-16 ഖണ്ഡികകൾ കാണുക) *
13. യഹോവയോടു വിശ്വസ്തരായിരിക്കാൻ നമ്മൾ എന്തു ചെയ്യണം, വിശ്വസ്തരായിരിക്കാൻ നമ്മൾ ഇപ്പോൾത്തന്നെ പഠിക്കേണ്ടത് എന്തുകൊണ്ട്?
13 വിശ്വസ്തത: 2016-ലെ കൺവെൻഷന്റെ വിഷയം “യഹോവയോടു വിശ്വസ്തരായിരിക്കുക!” എന്നതായിരുന്നു. യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടെങ്കിൽ നമ്മൾ യഹോവയോടു വിശ്വസ്തരായിരിക്കും എന്ന് ആ പരിപാടി നമ്മളെ പഠിപ്പിച്ചു. ആത്മാർഥമായി പ്രാർഥിച്ചുകൊണ്ടും ശ്രദ്ധയോടെ ബൈബിൾ പഠിച്ചുകൊണ്ടും നമുക്ക് യഹോവയോട് അടുത്തുചെല്ലാമെന്നു കൺവെൻഷൻ നമ്മളെ ഓർമിപ്പിച്ചു. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങൾപോലും നേരിടാനുള്ള ശക്തി അതു നമുക്കു തരും. സാത്താന്റെ വ്യവസ്ഥിതി അതിന്റെ അവസാനത്തോട് അടുക്കുമ്പോൾ ദൈവത്തോടും ദൈവരാജ്യത്തോടും ഉള്ള വിശ്വസ്തതയുടെ വലിയ പരിശോധനകളുണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിക്കണം. നമ്മൾ തുടർന്നും മറ്റുള്ളവരുടെ പരിഹാസത്തിന് ഇരകളായേക്കാം. (2 പത്രോ. 3:3, 4) അതിന്റെ ഒരു പ്രധാനപ്പെട്ട കാരണം നമ്മൾ എല്ലാ കാര്യത്തിലും നിഷ്പക്ഷരായിരിക്കും എന്നതാണ്. മഹാകഷ്ടതയുടെ സമയത്ത് വിശ്വസ്തരായിരിക്കണമെങ്കിൽ ഏതു സാഹചര്യത്തിലും വിശ്വസ്തരായിരിക്കാൻ നമ്മൾ ഇപ്പോൾത്തന്നെ പഠിക്കണം.
14. (എ) ഭൂമിയിൽ നേതൃത്വമെടുക്കുന്ന സഹോദരന്മാരുടെ കാര്യത്തിൽ എന്തു മാറ്റമാണ് ഉണ്ടാകാൻപോകുന്നത്? (ബി) ആ സമയത്ത് നമുക്ക് എങ്ങനെ വിശ്വസ്തത കാണിക്കാം?
14 മഹാകഷ്ടത ആരംഭിച്ചതിനു ശേഷമുള്ള ഒരു സമയത്ത്, ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തരെയെല്ലാം അർമഗെദോൻ യുദ്ധത്തിൽ പോരാടുന്നതിനായി സ്വർഗത്തിലേക്ക് എടുക്കും. (മത്താ. 24:31; വെളി. 2:26, 27) ഇതിന്റെ അർഥം മേലാൽ ഭരണസംഘം ഇവിടെ ഭൂമിയിൽ നമ്മുടെകൂടെയുണ്ടായിരിക്കില്ല എന്നതാണ്. അപ്പോൾ നേതൃത്വമെടുക്കാൻ ആരുമില്ലാതെ വരുമോ? ഇല്ല. മഹാപുരുഷാരം സംഘടിതമായിത്തന്നെ തുടരും. വേറെ ആടുകളിൽപ്പെട്ട യോഗ്യതയുള്ള സഹോദരന്മാർ നേതൃത്വം ഏറ്റെടുക്കും. ഈ സഹോദരന്മാരെ പിന്തുണച്ചുകൊണ്ടും അവരിലൂടെ ദൈവം തരുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ടും നമുക്കു വിശ്വസ്തത പ്രകടമാക്കാം. മഹാകഷ്ടതയെ അതിജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ അവരുടെ നിർദേശങ്ങൾ അനുസരിച്ചേ മതിയാകൂ!
15. ഏതു സാഹചര്യത്തിലും നമുക്ക് എങ്ങനെ സഹനശക്തി കാണിക്കാം, ഇപ്പോൾത്തന്നെ അതു ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്താണ്?
15 സഹനശക്തി: 2017-ലെ കൺവെൻഷന്റെ വിഷയം “മടുത്ത് പിന്മാറരുത്!” എന്നതായിരുന്നു. പരിശോധനകളിൽ പിടിച്ചുനിൽക്കാനുള്ള നമ്മുടെ പ്രാപ്തി വർധിപ്പിക്കാൻ ആ കൺവെൻഷൻ സഹായിച്ചു. നമ്മൾ പിടിച്ചുനിൽക്കുമോ ഇല്ലയോ എന്നതു നമ്മുടെ സാഹചര്യങ്ങളെ ആശ്രയിച്ചല്ലെന്നു നമ്മൾ റോമ. 12:12) യേശു തന്ന ഉറപ്പു നമ്മൾ ഒരിക്കലും മറന്നുപോകരുത്: “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.” (മത്താ. 24:13) എന്തൊക്കെ പരിശോധനകൾ നേരിട്ടാലും നമ്മൾ വിശ്വസ്തരായി തുടരണമെന്നാണ് ആ വാക്കുകളുടെ അർഥം. ഇപ്പോഴുണ്ടാകുന്ന ഓരോ പരിശോധനയും സഹിച്ചുനിൽക്കുമ്പോൾ, മഹാകഷ്ടത ആരംഭിക്കുന്നതിനു മുമ്പ് കൂടുതൽ ശക്തരാകാൻ നമുക്കു കഴിയും.
പഠിച്ചു. പകരം, യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ ഏതു സാഹചര്യത്തിലും സഹനശക്തിയോടെ പിടിച്ചുനിൽക്കാൻ നമുക്കാകും. (16. നമ്മുടെ ധൈര്യത്തിന്റെ അടിസ്ഥാനം എന്താണ്, നമുക്ക് എങ്ങനെ കൂടുതൽ ധൈര്യം നേടാം?
16 ധൈര്യം: 2018-ലെ കൺവെൻഷന്റെ വിഷയം “ധൈര്യമുള്ളവരായിരിക്കുക!” എന്നതായിരുന്നു. കഴിവുകളല്ല നമ്മുടെ ധൈര്യത്തിന്റെ അടിസ്ഥാനം എന്ന് ആ കൺവെൻഷൻ നമ്മളെ ഓർമിപ്പിച്ചു. സഹനശക്തിയുടെ കാര്യം പറഞ്ഞതുപോലെ, യഹോവയിൽ ആശ്രയിക്കുന്നതാണു ശരിക്കുള്ള ധൈര്യത്തിന്റെ അടിസ്ഥാനം. യഹോവയിലുള്ള ആശ്രയം നമുക്ക് എങ്ങനെ ദൃഢമാക്കാം? എല്ലാ ദിവസവും ദൈവവചനം വായിച്ചുകൊണ്ടും പണ്ടു കാലങ്ങളിൽ യഹോവ തന്റെ ജനത്തെ രക്ഷിച്ചതിനെക്കുറിച്ച് ധ്യാനിച്ചുകൊണ്ടും നമുക്ക് അതു ചെയ്യാം. (സങ്കീ. 68:20; 2 പത്രോ. 2:9) മഹാകഷ്ടതയുടെ സമയത്ത് രാഷ്ട്രങ്ങൾ നമ്മളെ ആക്രമിക്കുമ്പോൾ, മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത വിധത്തിൽ നമ്മൾ ധൈര്യം കാണിക്കേണ്ടിവരും, യഹോവയിൽ ആശ്രയിക്കേണ്ടിവരും. (സങ്കീ. 112:7, 8; എബ്രാ. 13:6) നമ്മൾ ഇപ്പോൾ യഹോവയിൽ ആശ്രയിച്ചാൽ, ഗോഗിന്റെ ആക്രമണത്തെ നേരിടാനുള്ള ധൈര്യം നമുക്കുണ്ടായിരിക്കും. *
നിങ്ങളുടെ മോചനത്തിനായി നോക്കിയിരിക്കുക
ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കാൻ യേശുവും സ്വർഗീയസൈന്യവും പെട്ടെന്നുതന്നെ അർമഗെദോനിലേക്കു കുതിച്ചെത്തും (17-ാം ഖണ്ഡിക കാണുക)
17. അർമഗെദോനെ നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
17 കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, നമ്മിൽ മിക്കവരും ഇതുവരെയും ജീവിച്ചത് അവസാനനാളുകളിലാണ്. എന്നാൽ മഹാകഷ്ടതയുടെ സമയത്തും ഈ ഭൂമിയിലുണ്ടായിരിക്കാനുള്ള പ്രത്യാശ നമുക്കുണ്ട്. ഈ വ്യവസ്ഥിതിയുടെ ‘അവസാനനാളുകൾ’ അവസാനിക്കുന്നത് അർമഗെദോൻ യുദ്ധത്തോടെയായിരിക്കും. എന്നാൽ നമ്മൾ ഒന്നുകൊണ്ടും പേടിക്കേണ്ടാ. എന്തുകൊണ്ട്? കാരണം അതു ദൈവത്തിന്റെ യുദ്ധമാണ്. (സുഭാ. 1:33; യഹ. 38:18-20; സെഖ. 14:3) യഹോവ ആജ്ഞ കൊടുക്കുമ്പോൾ യേശുക്രിസ്തു യുദ്ധത്തിനു പുറപ്പെടും. യേശുവിന്റെകൂടെ, പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തരും അസംഖ്യം ദൂതന്മാരും ഉണ്ടായിരിക്കും. അവർ ഒരുമിച്ച് സാത്താനെയും ഭൂതങ്ങളെയും ഭൂമിയിലെ അവരുടെ സൈന്യങ്ങളെയും നേരിടും.—ദാനി. 12:1; വെളി. 6:2; 17:14.
18. (എ) യഹോവ നമുക്ക് എന്ത് ഉറപ്പാണു നൽകുന്നത്? (ബി) വെളിപാട് 7:9, 13-17 പറയുന്നതനുസരിച്ച്, ഭാവിയെപ്പറ്റി നമുക്ക് എന്ത് ഉറപ്പാണുള്ളത്?
യശ. 54:17) യഹോവയോടു വിശ്വസ്തരായ ആരാധകർ ചേർന്ന ഒരു “മഹാപുരുഷാരം” ‘മഹാകഷ്ടതയെ’ അതിജീവിക്കും. അവർ തുടർന്നും യഹോവയ്ക്കു വിശുദ്ധസേവനം അനുഷ്ഠിക്കും. (വെളിപാട് 7:9, 13-17 വായിക്കുക.) ബൈബിൾ പറയുന്ന അക്കാര്യം നമുക്കു ധൈര്യം പകരുന്നില്ലേ? “വിശ്വസ്തരെ യഹോവ സംരക്ഷിക്കുന്നു” എന്നു നമുക്ക് അറിയാം. (സങ്കീ. 31:23) യഹോവയെ സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന എല്ലാവരും യഹോവയുടെ പേരു വിശുദ്ധീകരിക്കപ്പെടുന്നതു കണ്ട് ആനന്ദിക്കും.—യഹ. 38:23.
18 “നിനക്ക് എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല” എന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ട്. (19. തൊട്ടുമുമ്പിൽ നമ്മളെ കാത്തിരിക്കുന്ന മഹത്തായ പ്രത്യാശ എന്താണ്?
19 സാത്താന്റെ സ്വാധീനമില്ലാത്ത പുതിയ ലോകത്തിലെ ആളുകളെക്കുറിച്ച് വർണിക്കുകയാണെങ്കിൽ 2 തിമൊഥെയൊസ് 3:2-5-ലെ വാക്കുകൾ എങ്ങനെ മാറുമെന്നു ചിന്തിക്കുക. (“ അന്നുള്ള ആളുകൾ” എന്ന ചതുരം കാണുക.) ഭരണസംഘാംഗമായിരുന്ന ജോർജ് ഗാംഗസ് സഹോദരൻ * ആ കാലം ഇങ്ങനെ വർണിച്ചു: “അന്നു ഭൂമിയിലുള്ള എല്ലാവരും നിങ്ങളുടെ സഹോദരനോ സഹോദരിയോ ആയിരിക്കും. പെട്ടെന്നുതന്നെ പുതിയ വ്യവസ്ഥിതിയിൽ നിങ്ങൾ ജീവിച്ചുതുടങ്ങും. യഹോവ ജീവിക്കുന്നത്രയും കാലം നിങ്ങളും ജീവിക്കും. അതെ, നമ്മൾ എന്നുമെന്നും ജീവിക്കും.” എത്ര മഹത്തായ ഒരു പ്രത്യാശയാണ് അത്!
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
^ ഖ. 5 മനുഷ്യവർഗത്തിന്റെ മേൽ ഉടനെതന്നെ ഒരു “മഹാകഷ്ടത” വരുമെന്നു നമുക്ക് അറിയാം. ആ സമയത്ത് യഹോവയുടെ ജനത്തിന് എന്തു സംഭവിക്കും? അന്നു നമ്മൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? വിശ്വസ്തരായി തുടരുന്നതിനു നമ്മൾ ഏതെല്ലാം ഗുണങ്ങൾ മെച്ചപ്പെടുത്തണം? ഈ ലേഖനത്തിൽ നമ്മൾ ഇവയ്ക്കെല്ലാമുള്ള ഉത്തരങ്ങൾ കാണും.
^ ഖ. 3 പദപ്രയോഗത്തിന്റെ വിശദീകരണം: ക്രൈസ്തവലോകത്തിലെ മതങ്ങൾ ക്രിസ്തീയമാണെന്ന് അവകാശപ്പെടുന്നു. പക്ഷേ യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ അനുസരിച്ച് യഹോവയെ ആരാധിക്കാൻ അവ ആളുകളെ പഠിപ്പിക്കുന്നില്ല.
^ ഖ. 11 പദപ്രയോഗത്തിന്റെ വിശദീകരണം: മഹാകഷ്ടതയുടെ അവസാനത്തോട് അടുത്ത്, ശുദ്ധാരാധനയ്ക്ക് എതിരെ തിരിയുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തെയാണു മാഗോഗിലെ ഗോഗ് കുറിക്കുന്നത്. അതിന്റെ ഹ്രസ്വരൂപമാണ് ഗോഗ്.
^ ഖ. 11 അർമഗെദോൻ യുദ്ധത്തിലേക്കു നയിക്കുന്ന സംഭവങ്ങളെക്കുറിച്ച് കൂടുതൽ വിശദമായ വിവരങ്ങൾ അറിയാൻ ദൈവരാജ്യം ഭരിക്കുന്നു! എന്ന പുസ്തകത്തിന്റെ 21-ാം അധ്യായം കാണുക. മാഗോഗിലെ ഗോഗിന്റെ ആക്രമണത്തെയും യഹോവ തന്റെ ജനത്തെ എങ്ങനെ സംരക്ഷിക്കും എന്നതിനെയും കുറിച്ച് കൂടുതൽ അറിയാൻ യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! എന്ന പുസ്തകത്തിന്റെ 17, 18 അധ്യായങ്ങൾ കാണുക.
^ ഖ. 16 യഹോവയുടെ സ്നേഹത്തണലിൽ നമുക്ക് എന്നും സുരക്ഷിതരായിരിക്കാൻ കഴിയുമെന്നു “സ്നേഹം ഒരിക്കലും നിലച്ചുപോകില്ല!” എന്ന 2019-ലെ കൺവെൻഷൻ നമ്മളെ ഓർമിപ്പിച്ചു.—1 കൊരി. 13:8.
^ ഖ. 19 1994 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ “അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെ പിന്തുടരുന്നു” എന്ന ലേഖനം കാണുക.