വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷത്തിന്‍റെ സ്വരം മുഴങ്ങട്ടെ!

സന്തോഷത്തിന്‍റെ സ്വരം മുഴങ്ങട്ടെ!

“നമ്മുടെ ദൈവത്തിനു സ്‌തുതി പാടുന്നത്‌ എത്ര നല്ലത്‌!”—സങ്കീ. 147:1.

ഗീതങ്ങൾ: 10, 2

1. പാട്ടുകൾ എന്തിനു നമ്മളെ സഹായിക്കുന്നു?

സുപ്രസിദ്ധനായ ഒരു ഗാനരചയിതാവ്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “വാക്കുകൾ മനുഷ്യനെ ചിന്തിപ്പിക്കുന്നു, ഈണം വികാരങ്ങളെ തൊട്ടുണർത്തുന്നു, എന്നാൽ വാക്കുകൾക്ക് ഈണം നൽകി പാടുമ്പോൾ ചിന്തകൾ അനുഭവവേദ്യമാകുന്നു.” നമ്മുടെ രാജ്യഗീതങ്ങൾ സ്വർഗീയപിതാവായ യഹോവയോടുള്ള സ്‌നേഹവും യഹോവയ്‌ക്കുള്ള സ്‌തുതികളും വർണിക്കുന്നതാണ്‌. അതിനെക്കാൾ മെച്ചമായ എന്തു ചിന്തയാണുള്ളത്‌! ആ ചിന്തകൾ അനുഭവിച്ചറിയുന്നതിനെക്കാൾ മെച്ചമായി മറ്റെന്താണുള്ളത്‌! അതുകൊണ്ട് ഒറ്റയ്‌ക്കു പാടുമ്പോഴും ദൈവജനം ഒരുമിച്ച് പാടുമ്പോഴും, പാട്ടുകൾ ശുദ്ധാരാധനയുടെ ഒരു പ്രധാനഘടകമാണ്‌.

2, 3. (എ) സഭയിൽ പാട്ടു പാടുന്നതിനെക്കുറിച്ച് ചിലർക്ക് എന്താണു തോന്നുന്നത്‌? (ബി) ഏതു ചോദ്യങ്ങളാണു നമ്മൾ ചർച്ച ചെയ്യാൻപോകുന്നത്‌?

2 പക്ഷേ സഭയിൽ ഉറക്കെ പാട്ടു പാടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്‌? നാണക്കേടു തോന്നാറുണ്ടോ? ചില സംസ്‌കാരങ്ങളിൽ പരസ്യമായി പാട്ടു പാടാൻ പുരുഷന്മാർക്കു മടിയായിരിക്കും. അത്തരമൊരു വീക്ഷണം സഭയെ മുഴുവൻ മോശമായി ബാധിച്ചേക്കാം. പ്രത്യേകിച്ച്, മറ്റുള്ളവർ പാട്ടു പാടുന്ന സമയത്ത്‌ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ളവർ പലപല കാരണങ്ങൾ പറഞ്ഞ് പാടാതിരിക്കുകയോ മറ്റു കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യുകയാണെങ്കിൽ.—സങ്കീ. 30:12.

3 ഗീതങ്ങൾ ആരാധനയുടെ ഭാഗമായി കാണുന്നെങ്കിൽ നമ്മൾ ഒരിക്കലും പാട്ടു പാടുമ്പോൾ രാജ്യഹാളിൽനിന്ന് പുറത്തിറങ്ങിപ്പോകുകയോ ആരാധനയുടെ ആ ഭാഗം നഷ്ടപ്പെടുത്തുകയോ ചെയ്യില്ല. നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുക: ‘മീറ്റിങ്ങുകളിൽ പാട്ടു പാടുന്നതിനെ ഞാൻ എങ്ങനെയാണു വീക്ഷിക്കുന്നത്‌? ഉറക്കെ പാടാൻ മടി തോന്നുന്നുണ്ടെങ്കിൽ എനിക്ക് എങ്ങനെ അതു മറികടക്കാം? പാട്ടുകളുടെ മുഴുവൻ വികാരവും ഉൾക്കൊണ്ട് എനിക്ക് എങ്ങനെ പാടാം?’

ഗീതങ്ങൾ—സത്യാരാധനയുടെ ഒരു പ്രധാനഘടകം

4, 5. പുരാതന ഇസ്രായേലിൽ ആരാധനയ്‌ക്കായി പാട്ടു പാടുന്നതിന്‌ എത്രത്തോളം വിപുലമായ ക്രമീകരണങ്ങളുണ്ടായിരുന്നു?

4 യഹോവയുടെ വിശ്വസ്‌തരായ ആരാധകർ കാലങ്ങളായി സംഗീതത്തിലൂടെ യഹോവയെ സ്‌തുതിച്ചിട്ടുണ്ട്. പുരാതനകാലത്തെ ഇസ്രായേല്യർ യഹോവയെ വിശ്വസ്‌തമായി സേവിച്ചിരുന്ന സമയത്ത്‌ പാട്ടുകൾ അവരുടെ ആരാധനയുടെ ഒരു പ്രമുഖഭാഗമായിരുന്നു. ഉദാഹരണത്തിന്‌, ആലയത്തിൽ ആരാധനയ്‌ക്കുള്ള ക്രമീകരണങ്ങൾ ചെയ്‌തപ്പോൾ സംഗീതത്തിലൂടെ സ്‌തുതിക്കുന്നതിനുവേണ്ടി 4,000 ലേവ്യരെ ദാവീദ്‌ രാജാവ്‌ ഏർപ്പെടുത്തി. അക്കൂട്ടത്തിൽ 288 പേർ “യഹോവയ്‌ക്കു പാട്ടു പാടാൻ പരിശീലനം ലഭിച്ചവരും മികച്ച ഗായകരും ആയിരുന്നു.”—1 ദിന. 23:5; 25:7.

5 ആലയത്തിന്‍റെ ഉദ്‌ഘാടനത്തിനു സംഗീതത്തിനും ഗീതങ്ങൾക്കും ഒരു മുഖ്യസ്ഥാനമുണ്ടായിരുന്നു. ബൈബിൾവിവരണം പറയുന്നു: ‘കാഹളം ഊതുന്നവരും ഗായകരും ഏകസ്വരത്തിൽ യഹോവയ്‌ക്കു നന്ദിയും സ്‌തുതിയും അർപ്പിച്ചു. കാഹളങ്ങളുടെയും ഇലത്താളങ്ങളുടെയും മറ്റു സംഗീതോപകരണങ്ങളുടെയും അകമ്പടിയോടെ അവർ യഹോവയെ സ്‌തുതിച്ചു. അപ്പോൾ സത്യദൈവത്തിന്‍റെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞിരുന്നു.’ അവിടെ കൂടിവന്ന ഇസ്രായേല്യരുടെ വിശ്വാസത്തെ അത്‌ എത്രയധികം ബലപ്പെടുത്തിയിട്ടുണ്ടാകും!—2 ദിന. 5:13, 14; 7:6.

6. നെഹമ്യ ഗവർണറായി യരുശലേം ഭരിച്ച സമയത്ത്‌ നടന്ന പ്രത്യേക സംഗീതപരിപാടിയെക്കുറിച്ച് വിവരിക്കുക.

6 യരുശലേമിന്‍റെ മതിലുകൾ പുനർനിർമിക്കാൻ നേതൃത്വം വഹിച്ച നെഹമ്യയും, വ്യത്യസ്‌ത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാട്ടുകൾ പാടുന്നതിനു ലേവ്യരായ സംഗീതജ്ഞരെ ഏർപ്പാടാക്കി. പുനർനിർമിച്ച മതിലുകളുടെ സമർപ്പണസമയത്ത്‌ അരങ്ങേറിയ പ്രത്യേക സംഗീതപരിപാടി കൂടിവന്നവരുടെ സന്തോഷം വർധിപ്പിച്ചു. അവിടെ ‘നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന രണ്ടു ഗായകസംഘമുണ്ടായിരുന്നു.’ മതിലിന്‍റെ മുകളിലൂടെ എതിർദിശകളിൽ നടന്ന് രണ്ടു സംഘവും ആലയത്തിനു മുന്നിൽ ഒരുമിച്ചുകൂടി. അവരുടെ ശബ്ദം അങ്ങു ദൂരെവരെ കേൾക്കാമായിരുന്നു. (നെഹ. 12:27, 28, 31, 38, 40, 43) ഉത്സാഹത്തോടെ തന്‍റെ ആരാധകർ തന്നെ പാടിസ്‌തുതിക്കുന്നതു കേട്ടപ്പോൾ യഹോവ എത്രമാത്രം സന്തോഷിച്ചുകാണും!

7. ക്രിസ്‌ത്യാനികൾ ആരാധനയിൽ പാട്ടുകൾക്കു വളരെ പ്രാധാന്യം കൊടുക്കണമെന്നു യേശു എടുത്തുകാണിച്ചത്‌ എങ്ങനെ?

7 യേശുവിന്‍റെ നാളിലും സംഗീതത്തിനു സത്യാരാധനയിൽ ഒരു പ്രധാനപങ്കുണ്ടായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, ‘കർത്താവിന്‍റെ അത്താഴം’ കഴിഞ്ഞ് സ്‌തുതിഗീതങ്ങൾ പാടിയിട്ടാണു യേശുവും ശിഷ്യന്മാരും അവിടെനിന്ന് പോയത്‌.—മത്തായി 26:30 വായിക്കുക.

8. ആരാധനയിൽ പാട്ടുകൾ പാടുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ മാതൃക വെച്ചത്‌ എങ്ങനെ?

8 ഒത്തൊരുമിച്ച് പാട്ടുകൾ പാടിക്കൊണ്ട് യഹോവയെ സ്‌തുതിക്കുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ നല്ല ഒരു മാതൃക വെച്ചു. പുരാതനകാലത്തെ ആലയംപോലെ അത്ര പ്രൗഢിയും മനോഹാരിതയും ഒന്നുമില്ലാത്ത സ്വകാര്യഭവനങ്ങളിലായിരുന്നു മിക്കപ്പോഴും അവർ കൂടിവന്നിരുന്നത്‌. എങ്കിലും ഉത്സാഹത്തോടെ യഹോവയെ പാടിസ്‌തുതിക്കുന്നതിന്‌ അതൊന്നും അവർക്ക് ഒരു തടസ്സമായില്ല. പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി അപ്പോസ്‌തലനായ പൗലോസ്‌ സഹോദരങ്ങളോട്‌ ഇങ്ങനെ പറഞ്ഞു: “സങ്കീർത്തനങ്ങളാലും സ്‌തുതികളാലും നന്ദിയോടെ ആലപിക്കുന്ന ആത്മീയഗീതങ്ങളാലും അന്യോന്യം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ഹൃദയങ്ങളിൽ യഹോവയ്‌ക്കു പാടുക.” (കൊലോ. 3:16) നമ്മുടെ പാട്ടുപുസ്‌തകത്തിലെ പാട്ടുകളും ‘നന്ദിയോടെ ആലപിക്കേണ്ട ആത്മീയഗീതങ്ങളാണ്‌.’ “വിശ്വസ്‌തനും വിവേകിയും ആയ അടിമ” നൽകുന്ന ആത്മീയഭക്ഷണത്തിന്‍റെ ഭാഗമാണ്‌ അത്‌.—മത്താ. 24:45.

പാട്ടു പാടാനുള്ള മടി മറികടക്കുക

9. (എ) മീറ്റിങ്ങുകളിലും സമ്മേളനങ്ങളിലും ഉച്ചത്തിൽ പാട്ടുകൾ പാടാൻ ചിലർക്കു മടി തോന്നുന്നത്‌ എന്തുകൊണ്ടായിരിക്കാം? (ബി) എങ്ങനെയാണ്‌ യഹോവയ്‌ക്കുള്ള സ്‌തുതിഗീതങ്ങൾ ആലപിക്കേണ്ടത്‌, ആരാണ്‌ അതിനു നേതൃത്വമെടുക്കേണ്ടത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

9 പാടാൻ നിങ്ങൾക്കു മടി തോന്നുന്നത്‌ എന്തുകൊണ്ടായിരിക്കാം? ഒരുപക്ഷേ നിങ്ങളുടെ കുടുംബത്തിലോ സംസ്‌കാരത്തിലോ അങ്ങനെയൊരു രീതിയില്ലായിരിക്കാം. അല്ലെങ്കിൽ ടിവിയിലും റേഡിയോയിലും ഒക്കെ പ്രശസ്‌തരായ പാട്ടുകാർ പാടുന്നതു കേട്ടിട്ട്, അവരുടെ ശബ്ദവും നിങ്ങളുടെ ശബ്ദവും ആയി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്കു ചിലപ്പോൾ പാടാൻ മടി തോന്നിയേക്കാം. എന്നാൽ യഹോവയെ പാടിസ്‌തുതിക്കുക എന്നതു നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്‌. അതിന്‌ ഇതൊന്നും തടസ്സമാകരുത്‌. പകരം പാട്ടുപുസ്‌തകം ഉയർത്തിപ്പിടിക്കുക, എന്നിട്ട് തല ഉയർത്തി, ഉത്സാഹത്തോടെ വികാരം ഉൾക്കൊണ്ട് പാടുക. (എസ്ര 3:11; സങ്കീർത്തനം 147:1 വായിക്കുക.) അനേകം രാജ്യഹാളുകളിൽ പാട്ടിന്‍റെ വരികൾ സ്‌ക്രീനിൽ കാണിക്കാറുണ്ട്. അത്‌ ഉച്ചത്തിൽ പാടാൻ നമ്മളെ സഹായിക്കും. പാട്ടുകൾ പാടുന്നതു മൂപ്പന്മാർക്കുള്ള രാജ്യശുശ്രൂഷാസ്‌കൂൾ പരിപാടിയുടെ ഒരു ഭാഗമാക്കിയിട്ടുണ്ട്! സഭയിൽ പാട്ടുകൾ പാടുന്നതിൽ മൂപ്പന്മാർ നേതൃത്വം വഹിക്കുന്നത്‌ എത്ര പ്രധാനമാണെന്നാണ്‌ ഇതു കാണിക്കുന്നത്‌.

10. ഉച്ചത്തിൽ പാടാൻ ഭയം ഒരു തടസ്സമായി നിൽക്കുന്നെങ്കിൽ നമ്മൾ എന്ത് ഓർക്കണം?

10 ഭയം കാരണമാണു പലരും ഉച്ചത്തിൽ പാട്ടുകൾ പാടാത്തത്‌. തങ്ങളുടെ പാട്ടു വേറിട്ട് നിൽക്കുമെന്നോ തങ്ങളുടെ ശബ്ദം മറ്റുള്ളവർക്ക് അരോചകമായിരിക്കുമെന്നോ ആയിരിക്കാം അവർ ഭയപ്പെടുന്നത്‌. എന്നാൽ ഇങ്ങനെ ചിന്തിക്കുക: സംസാരിക്കുമ്പോൾ ‘നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണ്‌.’ (യാക്കോ. 3:2) എന്നു കരുതി നമ്മൾ ഒരിക്കലും സംസാരിക്കാതിരിക്കുന്നില്ല. അങ്ങനെയെങ്കിൽ നമ്മുടെ സ്വരം അത്ര നല്ലതല്ലെന്നു കരുതി യഹോവയെ പാടിസ്‌തുതിക്കുന്നതിനു നമ്മൾ എന്തിനു മടി കാണിക്കണം?

11, 12. നമ്മുടെ പാട്ടു മെച്ചപ്പെടുത്താൻ കഴിയുന്ന ചില നിർദേശങ്ങൾ എന്തെല്ലാം?

11 പാടേണ്ടത്‌ എങ്ങനെയെന്ന് അറിയില്ലാത്തതായിരിക്കാം മടി തോന്നാനുള്ള മറ്റൊരു കാരണം. എന്നാൽ ചില അടിസ്ഥാനനിർദേശങ്ങൾ ബാധകമാക്കിയാൽ നമ്മുടെ പാട്ടു മെച്ചപ്പെടുത്താൻ കഴിയും. *

12 ശരിയായ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നെങ്കിൽ ഉത്സാഹത്തോടെ, നല്ല ശബ്ദത്തിൽ പാടാൻ കഴിയും. ഒരു ബൾബ്‌ കത്താൻ വൈദ്യുതി സഹായിക്കുന്നതുപോലെ, ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുന്നതു നമ്മുടെ സംസാരത്തിനും ഗാനാലാപനത്തിനും ഊർജം പകരും. സംസാരിക്കുന്ന അത്ര ഉച്ചത്തിലോ അല്ലെങ്കിൽ അതിലും ഉറക്കെയോ ആണ്‌ പാടേണ്ടത്‌. (കൂടുതൽ നിർദേശങ്ങൾക്കായി ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകത്തിന്‍റെ 181-184 പേജുകളിലെ “ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുക” എന്ന ഉപതലക്കെട്ടു കാണുക.) വാസ്‌തവത്തിൽ, ബൈബിളിൽ ചിലയിടങ്ങളിൽ ‘സന്തോഷത്തോടെ ആർപ്പിടാനാണു’ സത്യാരാധകരോടു പറഞ്ഞിരിക്കുന്നത്‌.—സങ്കീ. 33:1-3.

13. പാട്ടു പാടുന്നതിൽ കൂടുതൽ ആത്മവിശ്വാസമുള്ളവരാകാൻ എന്തു ചെയ്യാനാകുമെന്നു വിശദീകരിക്കുക.

13 കുടുംബാരാധനയുടെ സമയത്തോ തന്നെയായിരിക്കുമ്പോഴോ ഇങ്ങനെ ചെയ്യുക: നമ്മുടെ പാട്ടുപുസ്‌തകത്തിൽനിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പാട്ടു തിരഞ്ഞെടുക്കുക. അതിന്‍റെ ഒരു വാക്യത്തിലെ വാക്കുകൾ ഉറച്ച ശബ്ദത്തിൽ ഉച്ചത്തിൽ വായിക്കുക. അടുത്തതായി, അതേ ശബ്ദത്തിൽ ആ വാക്യത്തിലെ വാക്കുകൾ ഒറ്റ ശ്വാസത്തിൽ പറയുക. എന്നിട്ട്, അതേ ശബ്ദത്തിൽ അതു പാടുക. (യശ. 24:14) അങ്ങനെ, നിങ്ങൾക്ക് ഉറച്ച ശബ്ദത്തിൽ പാട്ടു പാടാൻ കഴിയും. അതൊരു നല്ല കാര്യമാണ്‌, അതിൽ ഭയമോ ലജ്ജയോ തോന്നേണ്ട ആവശ്യമില്ല.

14. (എ) വായ്‌ തുറന്ന് പാടുന്നതു നന്നായി പാടാൻ നമ്മളെ എങ്ങനെ സഹായിക്കും? (“ നിങ്ങളുടെ പാട്ടു മെച്ചപ്പെടുത്താനുള്ള ചില നിർദേശങ്ങൾ” എന്ന ചതുരം കാണുക.) (ബി) ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ ഏതു നിർദേശങ്ങളാണു പ്രയോജനകരമായി നിങ്ങൾക്കു തോന്നിയിട്ടുള്ളത്‌?

14 നന്നായി വായ്‌ തുറക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഉറച്ച സ്വരത്തിൽ പാടാൻ കഴിയില്ല. അതുകൊണ്ട്, പാടുമ്പോൾ നന്നായി വായ്‌ തുറക്കുക എന്നതാണു മറ്റൊരു നിർദേശം, സംസാരിക്കുമ്പോൾ തുറക്കുന്നതിനെക്കാൾ കൂടുതൽ. നിങ്ങളുടേതു ദുർബലമായ ശബ്ദമാണെന്നോ അല്ലെങ്കിൽ അങ്ങേയറ്റം ഉച്ചസ്ഥായിയിലുള്ള ശബ്ദമാണെന്നോ തോന്നുന്നെങ്കിൽ എന്തു ചെയ്യും? ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പ്രായോഗികനിർദേശങ്ങൾക്കായി ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകത്തിന്‍റെ 184-‍ാ‍ം പേജിലെ “ചില പ്രത്യേക പ്രശ്‌നങ്ങൾ തരണം ചെയ്യൽ” എന്ന ചതുരം കാണുക.

പാട്ടുകളുടെ മുഴുവൻ വികാരവും ഉൾക്കൊണ്ട് പാടുക

15. (എ) 2016 വാർഷികയോഗത്തിൽ എന്ത് അറിയിപ്പാണു നടത്തിയത്‌? (ബി) പുതിയ പാട്ടുപുസ്‌തകം പുറത്തിറക്കാനുള്ള ചില കാരണങ്ങൾ എന്തൊക്കെ?

15 വാച്ച് ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ 2016 വാർഷികയോഗത്തിൽ, യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക എന്ന പുതിയ പാട്ടുപുസ്‌തകം മീറ്റിങ്ങുകളിൽ ഉടൻതന്നെ ലഭ്യമാകുമെന്നു ഭരണസംഘാംഗമായ സ്റ്റീഫൻ ലെറ്റ്‌ സഹോദരൻ അറിയിച്ചു. അതു കൂടിവന്ന എല്ലാവരെയും ആവേശംകൊള്ളിച്ചു. ഇംഗ്ലീഷിലുള്ള പുതിയ ലോക ഭാഷാന്തരം 2013-ൽ പരിഷ്‌കരിച്ചതായിരുന്നു പാട്ടുപുസ്‌തകം പുതുക്കാനുള്ള ഒരു കാരണമെന്നു ലെറ്റ്‌ സഹോദരൻ പറഞ്ഞു. പരിഷ്‌കരിച്ച പുതിയ ലോക ഭാഷാന്തരത്തിൽ ചില പദപ്രയോഗങ്ങൾക്കു മാറ്റം വരുത്തിയിരിക്കുന്നതിനാൽ അതിനനുസരിച്ച് പാട്ടുകളുടെ ചില വരികൾ ഒഴിവാക്കുകയോ ചില പദങ്ങൾക്കു മാറ്റംവരുത്തുകയോ ചെയ്‌തിട്ടുണ്ട്. കൂടാതെ പ്രസംഗപ്രവർത്തനത്തെക്കുറിച്ചുള്ള ചില പാട്ടുകളും മോചനവിലയോടുള്ള നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കുന്ന ചില പാട്ടുകളും ഇതിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, ഗീതങ്ങൾ നമ്മുടെ ആരാധനയുടെ ഒരു പ്രധാനഘടകമായതുകൊണ്ട് ഉയർന്ന നിലവാരത്തിലുള്ള ഒരു പാട്ടുപുസ്‌തകം ഇറക്കാൻ ഭരണസംഘം തീരുമാനിച്ചു. ഈ പാട്ടുപുസ്‌തകത്തിന്‍റെ പുറംചട്ട പരിഷ്‌കരിച്ച പുതിയ ലോക ഭാഷാന്തരം ബൈബിളിന്‍റേതുപോലെയാണ്‌.

16, 17. പുതിയ പാട്ടുപുസ്‌തകത്തിൽ വരുത്തിയ ചില മാറ്റങ്ങൾ എന്തൊക്കെ?

16 യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക എന്ന പാട്ടുപുസ്‌തകം ഉപയോഗിക്കുന്നതു കൂടുതൽ എളുപ്പമുള്ളതാക്കാൻ പാട്ടുകളെ വിഷയങ്ങളുടെ ക്രമത്തിലാണു ക്രമീകരിച്ചിരിക്കുന്നത്‌. ഉദാഹരണത്തിന്‌, ആദ്യത്തെ 12 പാട്ടുകൾ യഹോവയെക്കുറിച്ചുള്ളതാണ്‌, അതിനു ശേഷമുള്ള 8 പാട്ടുകൾ യേശുവിനെയും മോചനവിലയെയും കുറിച്ചുള്ളതും. ഒരു വിഷയസൂചികയും ഇതിലുണ്ട്. പൊതുപ്രസംഗങ്ങൾക്കും മറ്റും പാട്ടുകൾ തിരഞ്ഞെടുക്കാൻ ഇതു സഹായിക്കും.

17 ഹൃദയത്തിൽനിന്ന് പാടാൻ എല്ലാവരെയും സഹായിക്കുന്നതിന്‌, ആശയങ്ങൾ വ്യക്തമായി മനസ്സിലാകത്തക്കവിധം പല വരികളും പരിഷ്‌കരിച്ചിട്ടുണ്ട്. അതുപോലെ സാധാരണ ഉപയോഗത്തിലില്ലാത്ത പദങ്ങൾ നീക്കുകയും ചെയ്‌തു. ഉദാഹരണത്തിന്‌, “നൂനം” എന്ന വാക്ക് ഇപ്പോൾ അത്ര പ്രചാരത്തിലില്ലാത്തതിനാൽ അതു മാറ്റിയിട്ടുണ്ട്. കൂടാതെ, മുമ്പ് “ദീർഘക്ഷമ” എന്നായിരുന്നു ഒരു പാട്ടിന്‍റെ ശീർഷകം. അതു “ക്ഷമയോടിരിക്കുക” എന്നു മാറ്റിയിരിക്കുന്നു. ആ ശീർഷകത്തിനനുസരിച്ച് അതിലെ വരികൾക്കും മാറ്റം വന്നിട്ടുണ്ട്. അതുപോലെ, “നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക” എന്ന ശീർഷകം “നമ്മുടെ ഹൃദയം കാത്തിടാം” എന്നും മാറ്റി. ആ പാട്ടിലെ വരികൾക്കും മാറ്റംവരുത്തി. അത്‌ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്? ഒരാൾ മറ്റൊരാളോട്‌ എന്തു ചെയ്യണമെന്ന് ഉപദേശിക്കുന്നതുപോലെയായിരുന്നു ഇതിലെ വരികൾ. അങ്ങനെ ചെയ്യുന്നത്‌, നമ്മുടെ മീറ്റിങ്ങുകളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ഈ പാട്ടു പാടുന്ന പുതിയവരും താത്‌പര്യക്കാരും ചെറുപ്പക്കാരും സഹോദരിമാരും ആയവർക്ക് അസ്വസ്ഥത തോന്നാൻ കാരണമാകുമായിരുന്നു.

കുടുംബാരാധനയുടെ സമയത്ത്‌ പാട്ടുകൾ പരിശീലിക്കുക (18-‍ാ‍ം ഖണ്ഡിക കാണുക)

18. പുതിയ പാട്ടുപുസ്‌തകത്തിലെ പാട്ടുകൾ നന്നായി പഠിക്കേണ്ടത്‌ എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)

18 യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക എന്ന പാട്ടുപുസ്‌തകത്തിലെ മിക്ക പാട്ടുകളും പ്രാർഥനാരൂപത്തിലുള്ളവയാണ്‌. ഈ പാട്ടുകൾ പാടിക്കൊണ്ട് നിങ്ങളുടെ ഉള്ളിലെ വികാരങ്ങൾ യഹോവയെ അറിയിക്കാനാകും. “സ്‌നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും” വേണ്ടി നമ്മളെ പ്രചോദിപ്പിക്കാൻ മറ്റു പാട്ടുകൾ സഹായിക്കും. (എബ്രാ. 10:24) ഈ പാട്ടുപുസ്‌തകത്തിലെ പാട്ടുകളുടെ ഈണവും താളവും വരികളും നന്നായി പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? jw.org സൈറ്റിലുള്ള പാടിയ പാട്ടുകൾ കേൾക്കുന്നത്‌ അതിനു നിങ്ങളെ സഹായിക്കും. വീട്ടിൽ പാട്ടുകൾ പാടി പരിശീലിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ, വികാരം ഉൾക്കൊണ്ട് പാടാൻ നിങ്ങൾക്കു കഴിയും. *

19. യഹോവയെ ആരാധിക്കുന്നതിനു സഭയിലുള്ള എല്ലാവർക്കും എന്തു ചെയ്യാം?

19 പാട്ടുകൾ നമ്മുടെ ആരാധനയുടെ ഒരു പ്രധാനസവിശേഷതയാണെന്ന് ഓർക്കുക. യഹോവയോടുള്ള സ്‌നേഹവും വിലമതിപ്പും കാണിക്കാനുള്ള പ്രധാനപ്പെട്ട ഒരു മാർഗമാണ്‌ അത്‌. (യശയ്യ 12:5 വായിക്കുക.) നിങ്ങൾ സന്തോഷത്തോടെ പാടുമ്പോൾ ആത്മവിശ്വാസത്തോടെ പാടാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയുമാണ്‌. പ്രായമുള്ളവരോ ചെറുപ്പക്കാരോ താത്‌പര്യക്കാരോ ആയിക്കൊള്ളട്ടെ, സഭയിലുള്ള എല്ലാവർക്കും യഹോവയെ ഈ വിധത്തിൽ ആരാധിക്കാനാകും. അതുകൊണ്ട് ഉറക്കെ പാടുന്നതിനു മടിച്ചുനിൽക്കരുത്‌. പകരം “യഹോവയ്‌ക്കു പാട്ടു പാടുവിൻ” എന്ന സങ്കീർത്തനക്കാരന്‍റെ വ്യക്തമായ നിർദേശം നമുക്ക് അനുസരിക്കാം. അതെ, നമുക്കു സന്തോഷത്തിന്‍റെ സ്വരം മുഴക്കാം.—സങ്കീ. 96:1.

^ ഖ. 11 നല്ല ശബ്ദത്തിൽ പാട്ടു പാടുന്നതിനുള്ള ചില നിർദേശങ്ങൾക്കായി 2014 ഡിസംബർ മാസത്തെ JW പ്രക്ഷേപണം (ഇംഗ്ലീഷ്‌) കാണുക. (ഞങ്ങളുടെ സ്റ്റുഡിയോയിൽനിന്ന് എന്നതിനു കീഴിൽ നോക്കുക.)

^ ഖ. 18 കൺവെൻഷനുകളുടെയും സമ്മേളനങ്ങളുടെയും ഓരോ സെഷനും തുടങ്ങുന്നത്‌ 10 മിനിട്ടു ദൈർഘ്യമുള്ള ഒരു സംഗീത അവതരണത്തോടെയാണ്‌. മനോഹരമായ സംഗീതം കേട്ട് ആസ്വദിക്കാനും, തുടർന്നുള്ള പരിപാടികൾക്കായി നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കാനും കഴിയത്തക്കവിധമാണു വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ സംഗീത അവതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ട് നമ്മളെല്ലാം ഈ സംഗീതപരിപാടിയുടെ തുടക്കംമുതൽ ഇരിപ്പിടങ്ങളിൽ ഇരുന്ന് ശ്രദ്ധാപൂർവം കേൾക്കണം.