വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറുപ്പക്കാരേ, നിങ്ങളുടെ ജീവിതം ആത്മീയലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണോ?

ചെറുപ്പക്കാരേ, നിങ്ങളുടെ ജീവിതം ആത്മീയലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണോ?

“നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക; അപ്പോൾ നിന്‍റെ പദ്ധതികൾ വിജയിക്കും.”—സുഭാ. 16:3.

ഗീതങ്ങൾ: 135, 144

1-3. (എ) എല്ലാ ചെറുപ്പക്കാരും ഏതു സാഹചര്യം നേരിടേണ്ടിവരും, ദൃഷ്ടാന്തീകരിക്കുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ക്രിസ്‌തീയയുവജനങ്ങൾക്ക് ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാം?

ഒരു അത്യാവശ്യകാര്യത്തിന്‌ അകലെയുള്ള ഒരു പട്ടണത്തിലേക്കു നിങ്ങൾക്കു പോകണമെന്നു വിചാരിക്കുക. ബസ്റ്റാന്‍റിൽ എത്തിയപ്പോൾ അവിടെ നിറയെ ബസ്സുകളും യാത്രക്കാരും. നല്ല തിരക്കാണ്‌. എങ്കിലും പോകേണ്ട സ്ഥലം കൃത്യമായി അറിയാവുന്നതുകൊണ്ട് ഏതു ബസ്സിൽ കയറണമെന്ന കാര്യത്തിൽ നിങ്ങൾക്ക് ഒരു സംശയവുമില്ല. എങ്ങോട്ടെങ്കിലും പോകുന്ന, ഏതെങ്കിലും ബസ്സിൽ കയറിയാൽ ഉദ്ദേശിച്ച സ്ഥലത്ത്‌ എത്തില്ലല്ലോ?

2 ആ ബസ്റ്റാന്‍റിലെ യാത്രക്കാരെപ്പോലെയാണ്‌ ഇന്നത്തെ ചെറുപ്പക്കാർ. അവർക്ക് ഒരു നീണ്ട യാത്ര ചെയ്യാനുണ്ട്. ബസ്സ് യാത്രയല്ല, ജീവിതയാത്ര. പല തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കേണ്ടിവരുന്ന ഈ സാഹചര്യത്തിൽ ചെറുപ്പക്കാർ ആശയക്കുഴപ്പത്തിലായേക്കാം. ചെറുപ്പക്കാരേ, നിങ്ങളുടെ ജീവിതത്തിന്‌ ഒരു ലക്ഷ്യമുണ്ടെങ്കിൽ ശരിയായ തീരുമാനങ്ങളെടുക്കാനാകും. അതുകൊണ്ട് ചോദ്യം ഇതാണ്‌: നിങ്ങളുടെ ലക്ഷ്യം എന്തായിരിക്കണം?

3 ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ഈ ലേഖനം സഹായിക്കും. യഹോവയെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ജീവിതം നയിക്കാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ ഈ ലേഖനം. യഹോവയെ സന്തോഷിപ്പിക്കുക എന്നാൽ, എത്രത്തോളം വിദ്യാഭ്യാസം നേടണം, ഏതു ജോലി ചെയ്യണം അതുപോലെ വിവാഹം കഴിക്കണോ കുട്ടികൾ വേണോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ യഹോവയുടെ ഉപദേശം അനുസരിക്കുക എന്നാണ്‌ അർഥം. യഹോവയോടു നിങ്ങളെ കൂടുതൽ അടുപ്പിക്കുന്ന ആത്മീയലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കുക എന്നും ഇത്‌ അർഥമാക്കുന്നു. ഇങ്ങനെയുള്ള ചെറുപ്പക്കാരെ യഹോവ അനുഗ്രഹിക്കും, അവർക്കു ജീവിതത്തിൽ വിജയിക്കാനും സാധിക്കും.—സുഭാഷിതങ്ങൾ 16:3 വായിക്കുക.

ആത്മീയലക്ഷ്യങ്ങൾ വെക്കേണ്ടത്‌ എന്തുകൊണ്ട്?

4. ഈ ലേഖനത്തിൽ എന്തു പഠിക്കും?

4 ചെറുപ്പത്തിലേതന്നെ ആത്മീയലക്ഷ്യങ്ങൾ വെക്കുന്നതു നല്ലതാണ്‌. എന്തുകൊണ്ട്? അതിനു മൂന്നു കാരണങ്ങളുണ്ട്. ആദ്യത്തെ രണ്ടു കാരണങ്ങൾ ചർച്ച ചെയ്യുമ്പോൾ, ആത്മീയലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കുന്നത്‌ യഹോവയുമായുള്ള ബന്ധം എങ്ങനെ ശക്തമാക്കുമെന്നു കാണിച്ചുതരും. ചെറുപ്പത്തിലേതന്നെ ആത്മീയലക്ഷ്യങ്ങൾ വെച്ചാൽ അതിനു വലിയ പ്രയോജനങ്ങളുണ്ടെന്നു മൂന്നാമത്തെ കാരണം വിശദീകരിക്കുന്നു.

5. ആത്മീയലക്ഷ്യങ്ങൾ വെക്കാനുള്ള പ്രധാനകാരണം എന്താണ്‌?

5 യഹോവ നമ്മളോടു കാണിക്കുന്ന സ്‌നേഹത്തിനും നമുക്കുവേണ്ടി ചെയ്‌തുതന്നിരിക്കുന്ന കാര്യങ്ങൾക്കും നന്ദി കാണിക്കാൻ കഴിയും എന്നതാണ്‌ ആത്മീയലക്ഷ്യങ്ങൾ വെക്കുന്നതിന്‍റെ പ്രധാനകാരണം. സങ്കീർത്തനക്കാരൻ എഴുതി: “യഹോവയോടു നന്ദി പറയുന്നതു . . . എത്ര നല്ലത്‌! യഹോവേ, അങ്ങയുടെ ചെയ്‌തികളാൽ അങ്ങ് എന്നെ സന്തോഷിപ്പിച്ചിരിക്കുന്നല്ലോ; അങ്ങയുടെ കൈകളുടെ പ്രവൃത്തികൾ നിമിത്തം ഞാൻ സന്തോഷിച്ചാർക്കുന്നു.” (സങ്കീ. 92:1, 4) ചെറുപ്പക്കാരേ, യഹോവയ്‌ക്കു നന്ദി നൽകാൻ നിങ്ങൾക്ക് എത്രയെത്ര കാര്യങ്ങളാണുള്ളത്‌! നിങ്ങളുടെ ജീവൻ, നിങ്ങൾക്കു കിട്ടിയ വിലയേറിയ സത്യം, ബൈബിൾ, സഭ, അത്ഭുതകരമായ ഭാവിപ്രത്യാശ എന്നിവയെക്കുറിച്ചൊക്കെ ഓർത്തുനോക്കൂ! ആത്മീയകാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുമ്പോൾ ഈ അനുഗ്രഹങ്ങളെല്ലാം തന്നതിനു നമുക്കു ദൈവത്തോടു നന്ദി കാണിക്കാൻ കഴിയും, ദൈവത്തോടു കൂടുതൽ അടുക്കാനും സാധിക്കും.

6. (എ) ആത്മീയലക്ഷ്യങ്ങൾ വെക്കുന്നത്‌ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ? (ബി) നിങ്ങൾക്കു ചെറുപ്രായത്തിൽത്തന്നെ വെക്കാവുന്ന ചില ലക്ഷ്യങ്ങൾ ഏവ?

6 ആത്മീയലക്ഷ്യങ്ങൾ വെച്ച് അതു നേടാനായി പ്രവർത്തിക്കുമ്പോൾ നിങ്ങൾ യഹോവയുടെ മുമ്പാകെ സത്‌പ്രവൃത്തികളുടെ ഒരു രേഖ ഉണ്ടാക്കിത്തുടങ്ങുകയാണ്‌. ഇതാണു രണ്ടാമത്തെ കാരണം. ഇതു നിങ്ങളെ യഹോവയോടു കൂടുതൽ അടുപ്പിക്കും. പൗലോസ്‌ അപ്പോസ്‌തലൻ ഉറപ്പിച്ച് പറയുന്നു: “നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്‌നേഹവും നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല.” (എബ്രാ. 6:10) എന്നാൽ, ആത്മീയലക്ഷ്യങ്ങൾ വെക്കാനുള്ള പ്രായമായില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നെങ്കിൽ ഇവരെ നോക്കൂ. വിശ്വസ്‌തരായ സഹോദരീസഹോദരന്മാരുടെ ജീവിതകഥകൾ പതിവായി വായിക്കാൻ ലക്ഷ്യംവെച്ചപ്പോൾ ക്രിസ്റ്റീനയ്‌ക്കു പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. 12-‍ാമത്തെ വയസ്സിൽ റ്റോബി വെച്ച ലക്ഷ്യമോ? സ്‌നാനപ്പെടുന്നതിനു മുമ്പ് ബൈബിൾ മുഴുവൻ വായിച്ചുതീർക്കുക. അതുപോലെ, മാക്‌സിമും നോയെമിയും സ്‌നാനപ്പെടുമ്പോൾ മാക്‌സിമിന്‌ 11 വയസ്സും നോയെമിക്ക് 10 വയസ്സും ആയിരുന്നു പ്രായം. അവർ രണ്ടുപേരും ബഥേലിൽ സേവിക്കുക എന്ന ലക്ഷ്യമാണു വെച്ചിരുന്നത്‌. ആ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട് ജീവിക്കാൻ അവർ ബഥേൽസേവനത്തിനുള്ള അപേക്ഷാഫാറം വീടിന്‍റെ ചുവരിൽ തൂക്കിയിട്ടു. നിങ്ങൾക്കു വെക്കാവുന്ന ചില ലക്ഷ്യങ്ങൾ ആലോചിച്ച് കണ്ടെത്തി അതിനുവേണ്ടി പ്രവർത്തിച്ച് തുടങ്ങരുതോ?—ഫിലിപ്പിയർ 1:10, 11 വായിക്കുക.

7, 8. (എ) ലക്ഷ്യങ്ങൾവെക്കുന്നതു ജീവിതത്തിൽ തീരുമാനങ്ങളെടുക്കാൻ എളുപ്പമാക്കുന്നത്‌ എങ്ങനെ? (ബി) ബിരുദം നേടാനുള്ള അവസരമുണ്ടായിട്ടും ഒരു കൗമാരപ്രായക്കാരി അതു തിരഞ്ഞെടുക്കാഞ്ഞത്‌ എന്തുകൊണ്ട്?

7 ചെറുപ്പത്തിൽത്തന്നെ ആത്മീയലക്ഷ്യങ്ങൾ വെക്കുന്നതു നല്ലതാണെന്നു പറയുന്നതിന്‍റെ മൂന്നാമത്തെ കാരണം എന്താണ്‌? ഒരു യുവവ്യക്തിയായ നിങ്ങൾക്കു ജീവിതത്തിൽ വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളിൽ പല തീരുമാനങ്ങളും എടുക്കേണ്ടിവരും. ഒരു നാൽക്കവലയിൽ എത്തുമ്പോൾ നിങ്ങൾക്കു പോകേണ്ട ശരിയായ വഴി തിരഞ്ഞെടുക്കുന്നതുപോലെയാണ്‌ അത്‌. എങ്ങോട്ടേക്കാണു പോകേണ്ടതെന്ന് അറിയാമെങ്കിൽ ഏതു വഴിയാണു തിരഞ്ഞെടുക്കേണ്ടതെന്ന് ഒരു സംശയവുമുണ്ടാകില്ല. സമാനമായി, നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ എളുപ്പമായിരിക്കും. സുഭാഷിതങ്ങൾ 21:5 പറയുന്നു: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.” ചെറുപ്പത്തിലേതന്നെ ലക്ഷ്യങ്ങൾവെച്ച് ഭാവിക്കായി പദ്ധതിയിടുക. എത്ര നേരത്തേ അതു ചെയ്യുന്നോ അത്ര നേരത്തേ വിജയത്തിലെത്താൻ നിങ്ങൾക്കു കഴിയും. കൗമാരത്തിലായിരുന്നപ്പോൾ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടിവന്ന ഡമാരിസ്‌ എന്ന സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്‌.

8 നല്ല മാർക്കോടുകൂടി അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കിയ ഡമാരിസിനു നിയമത്തിൽ ബിരുദമെടുക്കാനുള്ള സ്‌കോളർഷിപ്പ് കിട്ടി. എന്നാൽ സഹോദരി ഒരു അംശകാലജോലിക്കാണു പോയത്‌. എന്തുകൊണ്ട്? സഹോദരി പറയുന്നു: “മുൻനിരസേവനം ചെയ്യണമെന്നു കുട്ടിയായിരുന്നപ്പോൾത്തന്നെ ഞാൻ ലക്ഷ്യംവെച്ചിരുന്നു. അതിന്‌ ഒരു അംശകാലജോലി വേണം. നിയമത്തിൽ ബിരുദം നേടിയിരുന്നെങ്കിൽ എനിക്ക് ഒരുപക്ഷേ ധാരാളം പണം സമ്പാദിക്കാൻ കഴിഞ്ഞേനേ, എന്നാൽ ആ ബിരുദംകൊണ്ട് എനിക്ക് ഒരു അംശകാലജോലി കിട്ടാൻ സാധ്യതയില്ല.” ഡമാരിസ്‌ ഇപ്പോൾ 20 വർഷമായി മുൻനിരസേവനം ചെയ്യുന്നു. ചെറുപ്പത്തിലേ മുൻനിരസേവനം ലക്ഷ്യംവെച്ചതിനെക്കുറിച്ചും അതിനുവേണ്ടി ഇങ്ങനെയൊരു തീരുമാനമെടുത്തതിനെക്കുറിച്ചും സഹോദരിക്ക് എന്തു തോന്നുന്നു? സഹോദരി പറയുന്നു: “ജോലിസ്ഥലത്തായിരിക്കുമ്പോൾ പല വക്കീലന്മാരെയും ഞാൻ പരിചയപ്പെടാറുണ്ട്. നിയമം പഠിച്ചിരുന്നെങ്കിൽ അവരെപ്പോലെ ഞാനും ഒരു വക്കീലായേനേ. എന്നാൽ അവരിൽ പലർക്കും ജോലിയിൽ ഒരു സന്തോഷവുമില്ല. മുൻനിരസേവനം ചെയ്യാനുള്ള തീരുമാനമെടുത്തതുകൊണ്ട് അവർ അനുഭവിക്കുന്ന നിരാശയൊന്നും എനിക്കില്ല. വർഷങ്ങളായി യഹോവയുടെ സേവനത്തിലുള്ള സന്തോഷം ഞാൻ അനുഭവിക്കുന്നു.”

9. നമ്മുടെ ചെറുപ്പക്കാരെക്കുറിച്ച് നമുക്ക് അഭിമാനമുള്ളത്‌ എന്തുകൊണ്ട്?

9 ലോകത്തെമ്പാടുമുള്ള സഭകളിലെ ആയിരക്കണക്കിനു ചെറുപ്പക്കാർ യഹോവയ്‌ക്കു തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ആത്മീയലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തിരിക്കുന്നു. അവരെ ഊഷ്‌മളമായി അഭിനന്ദിക്കേണ്ടതല്ലേ? അവർ ജീവിതം ശരിക്കും ആസ്വദിക്കുക മാത്രമല്ല, വിദ്യാഭ്യാസം, ജോലി, കുടുംബജീവിതം മുതലായ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും യഹോവയുടെ മാർഗനിർദേശം പിൻപറ്റാൻ പഠിക്കുകയും ചെയ്യുന്നു. ശലോമോൻ എഴുതി: “പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; . . . എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക; അപ്പോൾ ദൈവം നിന്‍റെ വഴികൾ നേരെയാക്കും.” (സുഭാ. 3:5, 6) ചെറുപ്പക്കാരേ, നിങ്ങൾ യഹോവയുടെ കണ്ണിൽ വിലയേറിയവരാണ്‌. യഹോവ നിങ്ങളെ അതിയായി സ്‌നേഹിക്കുന്നു, നിങ്ങൾക്കു സംരക്ഷണവും മാർഗനിർദേശവും നൽകുന്നു, നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

സാക്ഷ്യം കൊടുക്കാൻ ഒരുങ്ങിയിരിക്കുക

10. (എ) പ്രസംഗപ്രവർത്തനത്തിനു നമ്മുടെ ജീവിതത്തിൽ മുഖ്യസ്ഥാനമുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) ഫലകരമായ വിധത്തിൽ മറ്റുള്ളവരോടു സാക്ഷീകരിക്കാൻ നമുക്ക് എങ്ങനെ കഴിയും?

10 യഹോവയെ സന്തോഷിപ്പിക്കാൻ ലക്ഷ്യംവെച്ചിരിക്കുന്ന ഒരു യുവവ്യക്തി ശുശ്രൂഷയ്‌ക്കു വളരെയധികം പ്രാധാന്യം കൊടുക്കും. “ആദ്യം ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കേണ്ടതാണ്‌” എന്നു യേശുക്രിസ്‌തു പറഞ്ഞു. (മർക്കോ. 13:10) പ്രസംഗവേല അത്ര അടിയന്തിരമായതുകൊണ്ട് അതിനു നമ്മുടെ ജീവിതത്തിൽ മുഖ്യസ്ഥാനമുണ്ടായിരിക്കണം. ശുശ്രൂഷയിൽ കൂടുതൽ സമയം പ്രവർത്തിക്കാൻ നിങ്ങൾക്കു ലക്ഷ്യംവെക്കാനാകുമോ? നിങ്ങൾക്കു മുൻനിരസേവനം ചെയ്യാൻ കഴിയുമോ? എന്നാൽ, പ്രസംഗവേലയിൽ നിങ്ങൾക്കു വലിയ സന്തോഷമൊന്നും തോന്നുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും? ഫലകരമായ വിധത്തിൽ മറ്റുള്ളവരോടു സാക്ഷീകരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? അതിനു രണ്ടു കാര്യങ്ങൾ നിങ്ങൾക്കു ചെയ്യാം: നന്നായി തയ്യാറാകുക, നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ഒരു മടിയുംകൂടാതെ മറ്റുള്ളവരുമായി പങ്കുവെക്കുക. അപ്പോൾ കിട്ടുന്ന സന്തോഷം നിങ്ങളെ അതിശയിപ്പിക്കും.

സാക്ഷീകരിക്കാൻ നിങ്ങൾ എങ്ങനെയാണു തയ്യാറാകുന്നത്‌? (11, 12 ഖണ്ഡികകൾ കാണുക)

11, 12. (എ) യഹോവയെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ നിങ്ങൾക്ക് എങ്ങനെ തയ്യാറാകാം? (ബി) ഒരു ചെറുപ്പക്കാരൻ സ്‌കൂളിൽ സാക്ഷീകരിക്കാൻ കിട്ടിയ അവസരം എങ്ങനെയാണ്‌ ഉപയോഗിച്ചത്‌?

11 സഹപാഠികൾ സാധാരണ ചോദിക്കാറുള്ള ഒരു ചോദ്യത്തിന്‌ ഉത്തരം കണ്ടുപിടിച്ചുകൊണ്ട് നിങ്ങൾക്കു തുടങ്ങാനാകും. ഉദാഹരണത്തിന്‌, “നിങ്ങൾ എന്തുകൊണ്ടാണു ദൈവത്തിൽ വിശ്വസിക്കുന്നത്‌” എന്ന ചോദ്യം അവർ ചോദിച്ചെന്നിരിക്കട്ടെ. ആ ചോദ്യത്തിനുള്ള ഉത്തരം സ്വയം കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കുന്ന ലേഖനങ്ങൾ jw.org വെബ്‌സൈറ്റിലുണ്ട്. ബൈബിൾപഠിപ്പിക്കലുകൾ > കൗമാരക്കാർ എന്നതിനു കീഴിൽ, “ഞാൻ എന്തുകൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നു?” എന്ന ഒരു അഭ്യാസം കാണാം. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം സ്വന്തമായി തയ്യാറാകാൻ ഈ അഭ്യാസം നിങ്ങളെ സഹായിക്കും. നിങ്ങളുടെ വിശ്വാസം ബോധ്യത്തോടെ വിശദീകരിക്കാൻ ഉപയോഗിക്കാവുന്ന പിൻവരുന്ന മൂന്നു തിരുവെഴുത്തുകളും അവിടെ കൊടുത്തിട്ടുണ്ട്: എബ്രായർ 3:4, റോമർ 1:20, സങ്കീർത്തനം 139:14. ഇങ്ങനെയുള്ള അഭ്യാസങ്ങൾ ഉപയോഗിച്ചുകൊണ്ട് പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ തയ്യാറാകാനാകും.—1 പത്രോസ്‌ 3:15 വായിക്കുക.

12 അവസരം കിട്ടുമ്പോഴെല്ലാം jw.org വെബ്‌സൈറ്റ്‌ നോക്കാൻ നിങ്ങളുടെ സഹപാഠികളെ പ്രോത്സാഹിപ്പിക്കുക. ലൂക്ക അതാണു ചെയ്‌തത്‌. ഒരിക്കൽ ക്ലാസിൽ വ്യത്യസ്‌തമതങ്ങളെക്കുറിച്ച് ചർച്ച നടക്കുകയായിരുന്നു. യഹോവയുടെ സാക്ഷികളെക്കുറിച്ച് ചില തെറ്റായ ആശയങ്ങൾ പാഠപുസ്‌തകത്തിലുള്ളതു ലൂക്ക ശ്രദ്ധിച്ചു. ആദ്യമൊന്നു മടിച്ചെങ്കിലും സാക്ഷികളെക്കുറിച്ച് അവിടെ പറഞ്ഞിരിക്കുന്ന ആശയങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ ലൂക്ക അനുവാദം ചോദിച്ചു. അധ്യാപിക സമ്മതിച്ചു. ലൂക്ക തന്‍റെ വിശ്വാസങ്ങൾ വിശദീകരിക്കുക മാത്രമല്ല, നമ്മുടെ വെബ്‌സൈറ്റ്‌ ക്ലാസിൽ കാണിക്കുകയും ചെയ്‌തു. ഗൃഹപാഠമായി, ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം? എന്ന ബോർഡിലെ രേഖാചിത്രീകരണം കാണാൻ അധ്യാപിക എല്ലാ കുട്ടികളോടും ആവശ്യപ്പെട്ടു. നല്ല ഒരു സാക്ഷ്യം കൊടുക്കാൻ കഴിഞ്ഞ ലൂക്കയുടെ സന്തോഷം ഓർത്തുനോക്കൂ!

13. പ്രശ്‌നങ്ങൾ ഉണ്ടായാലും നിങ്ങൾ മടുത്ത്‌ പിന്മാറരുതാത്തത്‌ എന്തുകൊണ്ട്?

13 ജീവിതയാത്രയിൽ തടസ്സങ്ങൾ നേരിട്ടേക്കാം. അപ്പോൾ മടുത്ത്‌ പിന്മാറരുത്‌. (2 തിമൊ. 4:2) പ്രശ്‌നങ്ങൾ ഉണ്ടായാലും നിങ്ങളുടെ ലക്ഷ്യങ്ങളോടു പറ്റിനിൽക്കുക. 17 വയസ്സുണ്ടായിരുന്നപ്പോൾ കാതറീന സഹജോലിക്കാർ ഓരോരുത്തരോടും സാക്ഷീകരിക്കാൻ ലക്ഷ്യംവെച്ചു. അതിൽ ഒരാൾ കാതറീനയെ പലവട്ടം അധിക്ഷേപിച്ചു. പക്ഷേ ഇതൊന്നും കാതറീനയെ ലക്ഷ്യത്തിൽനിന്ന് പിന്തിരിപ്പിച്ചില്ല. പ്രശ്‌നങ്ങൾ ഉണ്ടായപ്പോഴും കാതറീന നല്ല രീതിയിൽ പെരുമാറിയതു മറ്റൊരു സഹജോലിക്കാരനായ ഹാൻസിനെ ആകർഷിച്ചു. അദ്ദേഹം നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും ബൈബിൾ പഠിക്കുകയും പിന്നീടു സ്‌നാനപ്പെടുകയും ചെയ്‌തു. പക്ഷേ മറ്റൊരിടത്തേക്കു താമസം മാറിയ കാതറീന ഇതൊന്നും അറിഞ്ഞതേ ഇല്ല. അങ്ങനെ 13 വർഷം കടന്നുപോയി. ഒരിക്കൽ കാതറീന കുടുംബത്തോടൊപ്പം മീറ്റിങ്ങിനു ചെന്നപ്പോൾ അവിടെ സന്ദർശകപ്രസംഗകനായി എത്തിയതു ഹാൻസായിരുന്നു. അപ്പോൾ കാതറീനയ്‌ക്കുണ്ടായ സന്തോഷം നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? സഹജോലിക്കാരോടു സാക്ഷീകരിക്കാനുള്ള തന്‍റെ ലക്ഷ്യം കാതറീന ഉപേക്ഷിക്കാതിരുന്നത്‌ എത്ര നന്നായി!

നിങ്ങളുടെ ശ്രദ്ധ പതറരുത്‌

14, 15. (എ) സമപ്രായക്കാരുടെ സമ്മർദം എന്തിനു കാരണമാകരുത്‌? (ബി) ചെറുപ്പക്കാർക്ക് ഇതിനെ എങ്ങനെ ചെറുക്കാം?

14 യഹോവയെ സന്തോഷിപ്പിക്കാനും ആത്മീയലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ്‌ ഇതുവരെ ചർച്ച ചെയ്‌തത്‌. സാധ്യതയനുസരിച്ച്, നിങ്ങളുടെ പ്രായത്തിലുള്ള മറ്റു ചെറുപ്പക്കാർ കളിയും ചിരിയും ഒക്കെയായി ഒരു സാധാരണജീവിതമായിരിക്കും നയിക്കുന്നത്‌. അതിലായിരിക്കും അവരുടെ മുഴുശ്രദ്ധയും. അവരുടെകൂടെ ചേരാൻ അവർ നിങ്ങളെ എപ്പോഴെങ്കിലും ക്ഷണിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങളോടു പറ്റിനിൽക്കാൻ നിങ്ങൾ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്നു താമസിയാതെ അവർക്കു വ്യക്തമാക്കിക്കൊടുക്കേണ്ടിവരും. സമപ്രായക്കാരുടെ സമ്മർദം നിങ്ങളുടെ ലക്ഷ്യങ്ങളിൽനിന്ന് ശ്രദ്ധ പതറാൻ കാരണമാകരുത്‌. തുടക്കത്തിൽ കണ്ട ബസ്സ് യാത്രയുടെ ഉദാഹരണം നോക്കാം. എങ്ങോട്ടോ പോകുന്ന ഒരു ബസ്സിലെ യാത്രക്കാർ ആടിപ്പാടി രസിക്കുന്നതു കണ്ട് നമ്മൾ അതിൽപ്പോയി കയറുമോ? ഇല്ല, ഒരിക്കലുമില്ല.

15 സമപ്രായക്കാരുടെ സമ്മർദം ചെറുക്കാൻ പല വഴികളുണ്ട്. പ്രലോഭനമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ്‌ ഒരു വിധം. (സുഭാ. 22:3) മറ്റുള്ളവരുടെകൂടെ കൂടി തെറ്റായ കാര്യങ്ങളിൽ ഏർപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുക. (ഗലാ. 6:7) നമുക്കു മറ്റുള്ളവരുടെ ഉപദേശം ആവശ്യമാണെന്നു തിരിച്ചറിയുന്നതാണു മറ്റൊരു കാര്യം. താഴ്‌മയുണ്ടെങ്കിൽ മാതാപിതാക്കളും ആത്മീയപക്വതയുള്ള സഹോദരങ്ങളും തരുന്ന നിർദേശങ്ങൾക്കു നമ്മൾ ചെവി കൊടുക്കും.—1 പത്രോസ്‌ 5:5, 6 വായിക്കുക.

16. താഴ്‌മയുടെ പ്രയോജനങ്ങൾ വ്യക്തമാക്കുന്ന ഒരു അനുഭവം പറയുക.

16 നല്ല ഉപദേശം സ്വീകരിക്കാൻ താഴ്‌മ ക്രിസ്റ്റോഫ്‌ എന്ന സഹോദരനെ സഹായിച്ചു. സ്‌നാനപ്പെട്ട് അധികം താമസിയാതെ അദ്ദേഹം വ്യായാമത്തിന്‌ ഒരു ജിമ്മിൽ പതിവായി പോകാൻ തുടങ്ങി. അവിടെയുള്ള ചെറുപ്പക്കാർ, ആ രാജ്യത്ത്‌ അധികം പ്രചാരമില്ലാത്ത ഒരു കളിയിൽ തങ്ങളോടൊപ്പം ചേരാൻ ക്രിസ്റ്റോഫിനെ നിർബന്ധിച്ചപ്പോൾ അതെക്കുറിച്ച് അദ്ദേഹം ഒരു മൂപ്പനോടു സംസാരിച്ചു. ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് അതിന്‍റെ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം ക്രിസ്റ്റോഫിനോടു പറഞ്ഞു. ഇത്തരം കളികളിലെ മത്സരമനോഭാവത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്‌തു. ഏതായാലും ക്രിസ്റ്റോഫ്‌ അവരോടൊപ്പം ആ ക്ലബ്ബിൽ ചേർന്നു. എന്നാൽ ആ കളി അക്രമം നിറഞ്ഞതും അപകടകരവും ആണെന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ക്രിസ്റ്റോഫ്‌ മനസ്സിലാക്കി. ക്രിസ്റ്റോഫ്‌ പല മൂപ്പന്മാരോടും ഇതെക്കുറിച്ച് സംസാരിച്ചു. എല്ലാവരും ആവശ്യമായ തിരുവെഴുത്തുപദേശം ക്രിസ്റ്റോഫിനു കൊടുത്തു. ക്രിസ്റ്റോഫ്‌ പറയുന്നു: “യഹോവ എന്‍റെ അടുത്തേക്കു നല്ല ഉപദേശകരെ അയച്ചു. അൽപ്പം വൈകിയാണെങ്കിലും ഞാൻ യഹോവയ്‌ക്കു ശ്രദ്ധ കൊടുത്തു.” നല്ല ഉപദേശങ്ങൾ കിട്ടുമ്പോൾ അതു സ്വീകരിക്കാനുള്ള താഴ്‌മ നിങ്ങൾക്കുണ്ടോ?

17, 18. (എ) ചെറുപ്പക്കാർ എങ്ങനെയായിരിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌? (ബി) മുതിർന്നുകഴിയുമ്പോൾ സങ്കടകരമായ ഏതു സാഹചര്യമുണ്ടായേക്കാം, അത്‌ എങ്ങനെ ഒഴിവാക്കാം? ഒരു അനുഭവം പറയുക.

17 “യൗവനകാലത്ത്‌ നീ ആനന്ദിക്കുക. യൗവനനാളുകളിൽ നിന്‍റെ ഹൃദയം ആഹ്ലാദിക്കട്ടെ” എന്നാണു ബൈബിൾ ചെറുപ്പക്കാരോടു പറയുന്നത്‌. (സഭാ. 11:9) നിങ്ങൾ സന്തോഷത്തോടെയിരിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. അതിനുള്ള ഒരു മാർഗത്തെക്കുറിച്ച് ഈ ലേഖനത്തിൽ കണ്ടു. അതായത്‌, ആത്മീയലക്ഷ്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചുനിറുത്തുക, ഭാവിക്കായി പദ്ധതിയിടുമ്പോൾ യഹോവയുടെ ഉപദേശം കണക്കിലെടുക്കുക. എത്ര ചെറുപ്പത്തിൽ ഇതു ചെയ്‌തുതുടങ്ങുന്നോ ജീവിതത്തിൽ അത്ര നേരത്തേ യഹോവയുടെ വഴിനടത്തിപ്പും സംരക്ഷണവും അനുഗ്രഹങ്ങളും നിങ്ങൾ അനുഭവിച്ചറിയും. തന്‍റെ വചനത്തിലൂടെ യഹോവ നൽകുന്ന ഉപദേശങ്ങളെല്ലാം ഹൃദയത്തോടു ചേർത്തുവെച്ചുകൊണ്ട് “യൗവനകാലത്ത്‌ നിന്‍റെ മഹാസ്രഷ്ടാവിനെ ഓർക്കുക.”—സഭാ. 12:1.

18 ആരും എക്കാലവും ചെറുപ്പമായിരിക്കില്ല, പെട്ടെന്നുതന്നെ മുതിർന്നവരാകും. സങ്കടകരമായ ഒരു വസ്‌തുത പറയട്ടെ: പല മുതിർന്നവരും തിരിഞ്ഞുനോക്കുമ്പോൾ തങ്ങൾ ചെറുപ്പത്തിൽ തെറ്റായ ലക്ഷ്യങ്ങൾവെച്ചതിനെക്കുറിച്ച് ഖേദിക്കുന്നു, ചിലർ ലക്ഷ്യങ്ങളൊന്നും വെക്കാത്തതിനെക്കുറിച്ച് ഓർത്ത്‌ നിരാശപ്പെടുന്നു. അതേസമയം, ആത്മീയലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നല്ല തീരുമാനങ്ങളെടുക്കുകയും ചെയ്‌ത ചെറുപ്പക്കാർക്ക്, ഭാവിയിൽ പിന്തിരിഞ്ഞുനോക്കുമ്പോൾ വലിയ സംതൃപ്‌തി തോന്നും. കൗമാരകാലത്ത്‌ സ്‌പോർട്‌സിൽ കഴിവ്‌ തെളിയിച്ച മിര്യാനയ്‌ക്കു ശൈത്യകാല ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അതു വേണ്ടെന്നുവെച്ചിട്ട് മിര്യാന മുഴുസമയസേവനം ആരംഭിച്ചു. 30-ലധികം വർഷം കഴിഞ്ഞിരിക്കുന്നു. മിര്യാന ഭർത്താവിനോടൊപ്പം ഇപ്പോഴും മുഴുസമയസേവനത്തിലാണ്‌. സഹോദരി പറയുന്നു: “പ്രശസ്‌തി, പ്രതാപം, അധികാരം, സമ്പത്ത്‌ എല്ലാം ക്ഷണികമാണ്‌, ജീവിതത്തിലെ വില കുറഞ്ഞ ലക്ഷ്യങ്ങളാണ്‌ അവ. ദൈവത്തെ സേവിക്കുക, ആളുകളെ ആത്മീയമായി സഹായിക്കുന്നതിൽ ഒരു ചെറിയ പങ്കു വഹിക്കുക ഇവയാണു ശ്രേഷ്‌ഠമായതും നിലനിൽക്കുന്നതും ആയ ലക്ഷ്യങ്ങൾ.”

19. ചെറുപ്പത്തിലേ ആത്മീയലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ചുരുക്കിപ്പറയുക.

19 പ്രശ്‌നങ്ങളെ വിജയകരമായി നേരിടുകയും യഹോവയെ സേവിക്കാനായി ജീവിതം അർപ്പിക്കുകയും ചെയ്‌തിരിക്കുന്ന ചെറുപ്പക്കാരേ, നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഈ ചെറുപ്പക്കാർ ആത്മീയലക്ഷ്യങ്ങൾ എത്തിപ്പിടിക്കുന്നു, പ്രസംഗപ്രവർത്തനത്തിനു മുഖ്യസ്ഥാനം കൊടുക്കുന്നു. ഈ ലോകം തങ്ങളുടെ ശ്രദ്ധ പതറിക്കാതിരിക്കാൻ അവർ ജാഗ്രതയുള്ളവരാണ്‌. തങ്ങളുടെ കഠിനാധ്വാനം വൃഥാവാകില്ലെന്നു കൗമാരപ്രായക്കാർക്ക് ഉറപ്പുണ്ടായിരിക്കാനാകും. സഹോദരങ്ങളുടെ സ്‌നേഹത്തോടെയുള്ള പിന്തുണ അവർക്കുണ്ട്. തങ്ങളെത്തന്നെ യഹോവയെ ഭരമേൽപ്പിക്കുമ്പോൾ ജീവിതത്തിലെ അവരുടെ പദ്ധതികൾ വിജയിക്കും, തീർച്ച!